വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ” ഉപയോഗിക്കേണ്ട വിധം

“തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ” ഉപയോഗിക്കേണ്ട വിധം

ബൈബിൾ മനസ്സിലാക്കാൻ മററുളളവരെ സഹായിക്കുന്നതിൽ നാം പിൻപറേറണ്ടത്‌ യേശുക്രിസ്‌തുവും അവന്റെ അപ്പോസ്‌തലൻമാരും വച്ച മാതൃകയാണ്‌. ചോദ്യങ്ങൾക്ക്‌ മറുപടിയായി യേശു തിരുവെഴുത്തുകൾ ഉദ്ധരിക്കുകയും ബൈബിൾ പറയുന്നത്‌ സ്വീകരിക്കാൻ പരമാർത്ഥഹൃദയരായ ആളുകളെ സഹായിക്കുന്നതിന്‌ ചിലപ്പോൾ ഉചിതമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുകയും ചെയ്‌തു. (മത്താ. 12:1-12) താൻ പഠിപ്പിച്ചത്‌ ‘വിശദീകരിക്കുകയും പരാമർശനങ്ങളാൽ തെളിയിക്കുകയും ചെയ്‌തുകൊണ്ട്‌ തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യുന്നത്‌’ അപ്പോസ്‌തലനായ പൗലോസ്‌ ഒരു പതിവാക്കി. (പ്രവൃ. 17:2, 3) ഈ പുസ്‌തകത്തിലെ വിവരങ്ങൾക്ക്‌ അതുതന്നെ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന്‌ കഴിയും.

ഓരോ വിഷയവും പൊതുവായും വിശാലമായും ചർച്ചചെയ്യുന്നതിനു പകരം തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ ഇന്ന്‌ അനേകം ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളിൽ പ്രഥമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

സത്യത്തോട്‌ ആദരവ്‌ കാണിക്കാത്ത ആളുകളോട്‌ “തർക്കിച്ച്‌ ജയിക്കുന്നതിന്‌” ആരെയെങ്കിലും സഹായിക്കുന്നതിനല്ല ഈ പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്‌. മറിച്ച്‌, ന്യായവാദം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന വ്യക്തികളുമായി അതു ചെയ്യുന്നതിന്‌ ഉദ്ദേശിക്കപ്പെട്ടിട്ടുളള വിലപ്പെട്ട വിവരങ്ങൾ അതു പ്രദാനം ചെയ്യുന്നു. അവരിൽ ചിലർ തൃപ്‌തികരമായ ഉത്തരങ്ങൾ ലഭിക്കാൻ അവർ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിച്ചേക്കാം. മററുളളവർ സംഭാഷണത്തിനിടയിൽ വെറുതെ തങ്ങളുടെ സ്വന്തം വിശ്വാസങ്ങൾ പ്രസ്‌താവിക്കുകയും അത്‌ ഏതാണ്ട്‌ ഒരു ബോദ്ധ്യത്തോടെ തന്നെ ചെയ്യുകയും ചെയ്‌തേക്കാം. എന്നാൽ അവർ മറെറാരു വീക്ഷണം ശ്രദ്ധിക്കാൻ മനസ്സുളള ന്യായബോധമുളള വ്യക്തികളാണോ? അങ്ങനെയെങ്കിൽ സത്യസ്‌നേഹികളായ ആളുകളുടെ ഹൃദയങ്ങൾ സ്വാഗതം ചെയ്യുമെന്ന ഉറപ്പോടെ ബൈബിൾ പറയുന്ന വിവരങ്ങൾ നിങ്ങൾക്ക്‌ അവരുമായി പങ്കുവയ്‌ക്കാൻ കഴിയും.

നിങ്ങൾക്ക്‌ ആവശ്യമായ പ്രത്യേക വിവരങ്ങൾ നിങ്ങൾക്ക്‌ എങ്ങനെയാണ്‌ ഈ കൈപ്പുസ്‌തകത്തിൽ കണ്ടെത്താൻ കഴിയുക? മിക്കപ്പോഴും ചർച്ചചെയ്യപ്പെടുന്ന വിഷയത്തിന്റെ മുഖ്യതലക്കെട്ടിലേക്ക്‌ തിരിക്കുന്നതിനാൽ എളുപ്പത്തിൽ നിങ്ങൾക്ക്‌ അതു കണ്ടെത്താം. എല്ലാ മുഖ്യ ശീർഷകങ്ങളുടെയും കീഴിൽ മുഖ്യ ചോദ്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താം. അവ വലിയ അക്ഷരത്തിൽ ഇടത്തെ മാർജിൻവരെ എത്തിച്ച്‌ അച്ചടിച്ചിരിക്കുന്നു. നിങ്ങൾക്ക്‌ ആവശ്യമായ വിവരങ്ങൾ പെട്ടെന്ന്‌ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ പുസ്‌തകത്തിന്റെ അവസാനം ചേർത്തിരിക്കുന്ന വിഷയസൂചിക നോക്കുക.

ഒരു ചർച്ചക്കുവേണ്ടി നേരത്തെ തയ്യാറാകുന്നത്‌ എല്ലായ്‌പ്പോഴും പ്രയോജനകരമാണ്‌. ഈ പുസ്‌തകത്തിന്റെ ചില ഭാഗങ്ങൾ നിങ്ങൾക്ക്‌ ഇപ്പോഴും പരിചിതമല്ലെങ്കിലും നിങ്ങൾക്ക്‌ അതു നന്നായി ഉപയോഗിക്കാൻ കഴിയും. എങ്ങനെ? നിങ്ങൾ ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്ന വിവരത്തോട്‌ ഏററവും ഒത്തുവരുന്ന ചോദ്യം കണ്ടുപിടിച്ചശേഷം അതിനു താഴെയുളള ഉപശീർഷകങ്ങൾ പരിശോധിക്കുക. ഈ ഉപശീർഷകങ്ങൾ ഏതു ചോദ്യത്തോട്‌ ബന്ധപ്പെട്ടിരിക്കുന്നുവോ അതിന്‌ താഴെയായി ഇടത്തെ മാർജിനിൽ നിന്ന്‌ അൽപ്പം വലത്തുമാറി ചെരിഞ്ഞ വലിയ അക്ഷരങ്ങളിൽ അച്ചടിച്ചിരിക്കുന്നു. നിങ്ങൾക്ക്‌ ഇപ്പോൾ തന്നെ ആ വിഷയം സംബന്ധിച്ച്‌ കുറച്ച്‌ അറിവുണ്ടെങ്കിൽ ഉപശീർഷകങ്ങൾ പുനരവലോകനം ചെയ്യുകയും അവക്ക്‌ താഴെ വരുന്ന വിവരങ്ങളിൽ ചിലത്‌ പെട്ടെന്ന്‌ ഒന്നു മറിച്ചുനോക്കുകയും ചെയ്യേണ്ടതേ ആവശ്യമായിരിക്കുകയുളളു. കാരണം നിങ്ങൾക്ക്‌ ഉപയോഗിക്കാവുന്ന സഹായകമായ ന്യായവാദങ്ങളാണ്‌ അവയിൽ കൊടുത്തിരിക്കുന്നത്‌. സ്വന്തം വാക്കുകളിൽ ആശയങ്ങൾ അവതരിപ്പിക്കാൻ മടിക്കരുത്‌.

അതിലും കൂടുതൽ ആവശ്യമാണെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ—ഒരു പക്ഷേ യഥാർത്ഥ ബൈബിൾ വാക്യങ്ങൾ, ആ ബൈബിൾ വാക്യങ്ങളോടുളള ബന്ധത്തിൽ ഉപയോഗിക്കാവുന്ന ന്യായവാദങ്ങൾ, ബൈബിൾ പറയുന്നതിന്റെ ന്യായയുക്തത വ്യക്തമാക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ദൃഷ്ടാന്തങ്ങൾ എന്നിവ? അങ്ങനെയെങ്കിൽ നിങ്ങൾ ആരുമായി ചർച്ചചെയ്യുന്നുവോ ആ വ്യക്തിയെ ഈ പുസ്‌തകത്തിലുളള വിവരങ്ങൾ കാണിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. എന്നിട്ട്‌ അയാൾ ഉന്നയിച്ച ചോദ്യത്തോട്‌ ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊളളുന്ന ഭാഗം അയാളോടൊത്ത്‌ വായിക്കുക. നിങ്ങൾ ഈ വിവരങ്ങൾ നേരത്തെ പഠിച്ചിട്ടില്ലെങ്കിൽകൂടി അതുപയോഗിച്ച്‌ തൃപ്‌തികരമായ ഒരു ഉത്തരം കൊടുക്കുന്നതിന്‌ നിങ്ങൾക്ക്‌ കഴിയും. ലളിതമായും ചുരുക്കമായും ആവശ്യമായ വിവരങ്ങളെല്ലാം ഈ പുസ്‌തകത്തിൽതന്നെ കൊടുത്തിട്ടുണ്ട്‌.

ഈ പുസ്‌തകം ഒരു സഹായി മാത്രമാണെന്ന്‌ ഓർമ്മിക്കുക. ആധികാരികമായത്‌ ബൈബിളാണ്‌. അത്‌ ദൈവത്തിന്റെ വചനമാണ്‌. ഈ പുസ്‌തകത്തിലെ ഉദ്ധരണികൾ ബൈബിളിൽ നിന്നായിരിക്കുമ്പോൾ നിങ്ങളുമായി സംസാരിക്കുന്ന ആളുകളെ ആ വസ്‌തുത ബോദ്ധ്യപ്പെടുത്തുക. സാദ്ധ്യമാകുമ്പോഴൊക്കെ അവരുടെ ബൈബിൾ തുറന്ന്‌ വാക്യങ്ങൾ എടുത്തു നോക്കാൻ അവരോട്‌ ആവശ്യപ്പെടുക. അപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ അവരുടെ സ്വന്തം തിരുവെഴുത്തു പ്രതികളിൽ ഉണ്ടെന്ന്‌ അവർക്കു ബോദ്ധ്യമാകും. പരക്കെ ഉപയോഗിക്കപ്പെടുന്ന ചില ഭാഷാന്തരങ്ങളിൽ ചില തിരുവെഴുത്തുകളിലെ സുപ്രധാനമായ ഭാഗങ്ങൾ വ്യത്യസ്‌തമായ ഒരു വിധത്തിലാണ്‌ ഭാഷാന്തരം ചെയ്‌തിരിക്കുന്നതെങ്കിൽ മിക്കപ്പോഴും അതു ചൂണ്ടിക്കാണിക്കുകയും താരതമ്യ പഠനത്തിന്‌ പല വ്യത്യസ്‌ത ഭാഷാന്തരങ്ങളിൽ നിന്നുളള തർജ്ജമകൾ നൽകുകയും ചെയ്‌തിരിക്കുന്നു.

ഏതെൻസിലെ ആളുകളോട്‌ പ്രസംഗിച്ചപ്പോൾ “ഒരു അജ്ഞാത ദൈവത്തിന്‌” എന്ന്‌ എഴുതിയ ബലിപീഠത്തെ പരാമർശിക്കുകയും പൊതുവെ അംഗീകരിക്കപ്പെട്ടിരുന്ന ചില ലൗകിക ഉറവുകളിൽ നിന്ന്‌ ഉദ്ധരിക്കുകയും ചെയ്‌തതിലെ അപ്പോസ്‌തലനായ പൗലോസിന്റെ മാതൃകയോടുളള ചേർച്ചയിൽ (പ്രവൃ. 17:22-28), ഈ പുസ്‌തകം ലൗകിക ചരിത്രത്തിൽ നിന്നും വിശ്വവിജ്ഞാനകോശങ്ങളിൽ നിന്നും മതപരമായ പ്രാമാണിക ഗ്രന്ഥങ്ങളിൽ നിന്നും ബൈബിൾ-ഭാഷാ നിഘണ്ടുക്കളിൽ നിന്നുമുളള ഉദ്ധരണികൾ ചുരുക്കമായി ഉപയോഗിച്ചിരിക്കുന്നു. അപ്രകാരം വ്യാജ മതാചാരങ്ങളുടെ ഉത്ഭവങ്ങൾ, ചില ഉപദേശങ്ങളുടെ വികാസം, എബ്രായ, ഗ്രീക്ക്‌ പദങ്ങളുടെ അർത്ഥം എന്നിവ സംബന്ധിച്ച്‌ വെറുതെ തറപ്പിച്ചു പ്രസ്‌താവനകൾ ചെയ്യുന്നതിനു പകരം അത്തരം പ്രസ്‌താവനകൾ ചെയ്യാനുളള കാരണങ്ങളുംകൂടെ ഈ പുസ്‌തകം കാണിച്ചു തരുന്നു. എന്നിരുന്നാലും സത്യത്തിന്റെ അടിസ്ഥാന ഉറവെന്ന നിലയിൽ അത്‌ ബൈബിളിലേക്ക്‌ ശ്രദ്ധ തിരിച്ചുവിടുന്നു.

മററുളളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവയ്‌ക്കുന്നതിന്‌ വഴിയൊരുക്കാൻ കൂടുതലായ സഹായങ്ങൾ എന്ന നിലയിൽ ഈ പുസ്‌തകത്തിന്റെ പ്രാരംഭ ഭാഗങ്ങളിൽ “വയൽ ശുശ്രൂഷയിൽ ഉപയോഗിക്കാനുളള മുഖവുരകളും” “സാദ്ധ്യതയുളള സംഭാഷണം മുടക്കികളോട്‌ എങ്ങനെ പ്രതികരിക്കാം” എന്നതു സംബന്ധിച്ച നിർദ്ദേശങ്ങളും പട്ടികപ്പെടുത്തിയിരിക്കുന്നു. സാദ്ധ്യതയുളള മററനേകം “സംഭാഷണം മുടക്കികൾ” ചില പ്രത്യേക വിശ്വാസങ്ങളോട്‌ ബന്ധപ്പെട്ടിരിക്കുന്നു. അവ ഇത്തരം വിശ്വാസങ്ങൾ ചർച്ചചെയ്‌തിരിക്കുന്ന മുഖ്യ ഭാഗങ്ങളുടെ അവസാനത്തിൽ പരിചിന്തിച്ചിരിക്കുന്നു. ഈ മറുപടികൾ നിങ്ങൾ മന:പാഠമാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇവ ഫലകരമാണെന്ന്‌ മററുളളവർ കണ്ടെത്തിയത്‌ എന്തുകൊണ്ടെന്ന്‌ അപഗ്രഥിക്കുന്നത്‌ സഹായകമാണെന്ന്‌ നിങ്ങൾ തീർച്ചയായും കണ്ടെത്തും; അപ്പോൾ നിങ്ങൾക്ക്‌ ആശയങ്ങൾ നിങ്ങളുടെ സ്വന്ത വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയും.

ഈ കൈപ്പുസ്‌തകത്തിന്റെ ഉപയോഗം തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യുന്നതിനുളള പ്രാപ്‌തി വളർത്തിയെടുക്കുന്നതിനും “ദൈവത്തിന്റെ മഹനീയകാര്യങ്ങളെക്കുറിച്ച്‌” പഠിക്കാൻ മററുളളവരെ സഹായിക്കുന്നതിന്‌ അവ ഫലകരമായി ഉപയോഗിക്കുന്നതിനും നിങ്ങളെ സഹായിക്കേണ്ടതാണ്‌.—പ്രവൃ. 2:11.