പരിണാമം
നിർവ്വചനം: ആദ്യ ജീവരൂപം ജീവനില്ലാത്ത വസ്തുവിൽനിന്ന് വികാസം പ്രാപിച്ചു എന്ന സിദ്ധാന്തമാണ് ജൈവപരിണാമം. പിന്നീട് അത് പുനരുൽപാദനം നടത്തിയപ്പോൾ അതു വിവിധ ജീവികളായി മാറി എന്നും അവസാനം ഭൂമിയിൽ ഇന്നോളം ഉണ്ടായിരുന്നിട്ടുളള എല്ലാ സസ്യ, ജന്തു ജീവരൂപങ്ങളും ഉളവായി എന്നും പറയപ്പെടുന്നു. ഒരു സ്രഷ്ടാവിന്റെ പ്രകൃതാതീത ഇടപെടൽ കൂടാതെയാണ് ഇതെല്ലാം സംഭവിച്ചത് എന്നും പറയപ്പെടുന്നു. ദൈവം പരിണാമത്തിലൂടെ സൃഷ്ടി നടത്തിയെന്നും അവൻ ആദ്യം ഒരു പ്രാഥമിക ജീവരൂപത്തെ ആസ്തിക്യത്തിലേക്ക് കൊണ്ടുവന്നുവെന്നും പിന്നീട് പരിണാമത്തിലൂടെ മനുഷ്യൻ ഉൾപ്പെടെയുളള ഉയർന്ന ജീവരൂപങ്ങൾ നിർമ്മിക്കപ്പെട്ടുവെന്നും പറഞ്ഞുകൊണ്ട് ചിലർ ദൈവത്തിലുളള വിശ്വാസവും പരിണാമവും സംയോജിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു ബൈബിളുപദേശമല്ല.
പരിണാമം വാസ്തവത്തിൽ ശാസ്ത്രീയമാണോ?
“ശാസ്ത്രീയ രീതി” താഴെപ്പറയുംപ്രകാരമാണ്: സംഭവിക്കുന്നത് എന്താണെന്ന് നിരീക്ഷിക്കുക; ആ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി സത്യമായിരിക്കാവുന്നത് എന്ത് എന്നത് സംബന്ധിച്ച് ഒരു സിദ്ധാന്തം ആവിഷ്ക്കരിക്കുക; കൂടുതലായ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ആ സിദ്ധാന്തത്തെ പരിശോധിക്കുക; സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുളള മുൻനിഗമനങ്ങൾ നിവർത്തിയാകുന്നുണ്ടോയെന്ന് കാണാൻ കാത്തിരിക്കുക. പരിണാമത്തിൽ വിശ്വസിക്കുകയും അതു പഠിപ്പിക്കുകയും ചെയ്യുന്നവർ ഈ രീതിയാണോ പിൻപററിയിട്ടുളളത്?
ജ്യോതി ശാസ്ത്രജ്ഞനായ റോബർട്ട് ജാസ്റ്രേറാ പറയുന്നു: “അവർക്ക് [ശാസ്ത്രജ്ഞൻമാർക്ക്] മനോവിഷമം ഉളവാക്കുംവണ്ണം അവർക്ക് വ്യക്തമായ ഉത്തരങ്ങളില്ല, കാരണം ജീവനില്ലാത്ത വസ്തുക്കളിൽ നിന്ന് ജീവൻ ഉളവാക്കിയ പ്രകൃതിയുടെ പരീക്ഷണം പുനരാവിഷ്ക്കരിക്കുന്നതിൽ രസതന്ത്രവിദഗ്ദ്ധർ വിജയിച്ചിട്ടില്ല. അത് എങ്ങനെ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞൻമാർക്ക് അറിഞ്ഞുകൂടാ.”—ദി എൻചാൻറഡ് ലൂം: മൈൻഡ് ഇൻ ദി യൂണിവേഴ്സ് (ന്യൂയോർക്ക്, 1981), പേ. 19.
പരിണാമവാദിയായ ലോറൽ എയ്സിലി ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “പുരാണകഥയിലും അത്ഭുതത്തിലും ആശ്രയിക്കുന്നതിന് ദൈവശാസ്ത്രജ്ഞനെ കുററപ്പെടുത്തിയശേഷം സ്വന്തമായി ഒരു പുരാണകഥ നിർമ്മിക്കേണ്ടിയിരിക്കുന്ന, ഒട്ടുംതന്നെ അസൂയാർഹമല്ലാത്ത ഒരു സ്ഥാനത്ത് ശാസ്ത്രം അതിനെത്തന്നെ കണ്ടെത്തിയിരിക്കുന്നു; അതായത് ദീർഘകാലത്തെ ശ്രമത്തിനു ശേഷവും ഇന്ന് സംഭവിക്കുമെന്ന് തെളിയിക്കാൻ കഴിയാത്ത ഒരു സംഗതി
അതിപുരാതനകാലത്ത് സംഭവിച്ചു എന്ന അഭ്യൂഹം.”—ദി ഇമെൻസ് ജേർണി (ന്യൂയോർക്ക്, 1957), പേ. 199.ന്യൂ സയൻറിസ്ററ് പറയുന്ന പ്രകാരം: “ശാസ്ത്രജ്ഞൻമാരിൽ വർദ്ധിച്ചുവരുന്ന ഒരു സംഖ്യ, പ്രത്യേകിച്ചും കൂടുതൽ കൂടുതൽ പരിണാമവാദികൾ . . . ഡാർവിന്റെ പരിണാമസിദ്ധാന്തം ഒരു ശാസ്ത്രീയ സിദ്ധാന്തമേ അല്ല എന്ന് വാദിക്കുന്നു. . . . ഈ വിമർശകരിൽ പലരും ബൗദ്ധികമായി ഏററം സമുന്നതമായ സാക്ഷ്യം ലഭിച്ചിട്ടുളളവരാണ്.”—ജൂൺ 25, 1981, പേ. 828.
ഭൗതിക ശാസ്ത്രജ്ഞനായ എച്ച്. എസ്. ലിപ്സൺ പറഞ്ഞു: “സ്വീകാര്യമായ ഏക വിശദീകരണം സൃഷ്ടിപ്പാണ്. എനിക്ക് എന്നതുപോലെ ഭൗതിക ശാസ്ത്രജ്ഞൻമാർക്കെല്ലാം ഇത് നിഷിദ്ധമാണെന്ന് എനിക്കറിയാം. എന്നാൽ നമുക്ക് ഇഷ്ടമില്ലാത്ത ഒരു സിദ്ധാന്തം അതിന് അനുഭവാധിഷ്ഠിതമായ തെളിവുകൾ ലഭ്യമായിരിക്കുമ്പോൾ നാം തളളിക്കളയരുത്.” (ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്) ഫിസിക്സ് ബുളളററിൻ, 1980, വാല്യം 31, പേ. 138.
പരിണാമത്തിന് അനുകൂലമായി വാദിക്കുന്നവർ തമ്മിൽ യോജിപ്പിലാണോ? ഈ വസ്തുതകൾ അവർ പഠിപ്പിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കാൻ ഇടയാക്കുന്നു?
ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസിന്റെ ശതാബ്ദി പതിപ്പിന്റെ ആമുഖം (ലണ്ടൻ, 1956) ഇങ്ങനെ പറയുന്നു: “നമുക്കറിയാവുന്നതുപോലെ ജീവശാസ്ത്രജ്ഞൻമാർക്കിടയിൽ പരിണാമത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് മാത്രമല്ല അതിന്റെ പ്രക്രിയ സംബന്ധിച്ചും വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. തെളിവുകൾ തൃപ്തികരമല്ലാത്തതിനാൽ, ഒരു സുനിശ്ചിതമായ നിഗമനത്തിലെത്താൻ കഴിയാത്തതുകൊണ്ടാണ് ഈ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്. അതുകൊണ്ട് പരിണാമം സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തിലേക്ക് ശാസ്ത്രമറിയാത്ത പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത് ശരിയും ഉചിതവുമാണ്.”—ഒട്ടാവ, കാനഡയിലെ ഇൻസ്ററിററ്യൂട്ട് ഓഫ് ബയോളജിക്കൽ കൺട്രോളിന്റെ അന്നത്തെ കോമൺവെൽത്ത് ഡയറക്ടർ ഡബ്ള്യൂ. ആർ. തോംസണാലുളളത്.
“ഡാർവിൻ മരിച്ച് ഒരു നൂററാണ്ട് കഴിഞ്ഞിട്ടും പരിണാമം വാസ്തവത്തിൽ എങ്ങനെ സംഭവിച്ചു എന്നതിനെപ്പററി തെളിയിക്കാവുന്നതോ സ്വീകാര്യമായതുപോലുമോ ആയ യാതൊരു ആശയവുമില്ല—സമീപ വർഷങ്ങളിൽ അത് ഈ മുഴുപ്രശ്നവും സംബന്ധിച്ച് ചില അസാധാരണ ഏററുമുട്ടലുകളിലേക്ക് നയിച്ചിരിക്കുന്നു. . . . പരിണാമവാദികൾക്കിടയിൽതന്നെ ഏതാണ്ട് തുറന്ന പോരാട്ടത്തിന്റെ അവസ്ഥയാണ് നിലവിലുളളത്, ഓരോ [പരിണാമ] വിഭാഗക്കാരും ഏതെങ്കിലും പുതിയ ഭേദഗതികൾക്കുവേണ്ടി വാദിക്കുന്നു.”—സി. ബൂക്കർ (ലണ്ടൻ റൈറംസിലെ എഴുത്തുകാരൻ), ദി സ്ററാർ (ജോഹാനസ്ബർഗ്ഗ്), ഏപ്രിൽ 20, 1982, പേ. 19.
ഡിസ്ക്കവർ എന്ന ശാസ്ത്രമാസിക പറഞ്ഞു: “പരിണാമം . . . ആക്രമിക്കപ്പെട്ടിരിക്കുന്നത് യാഥാസ്ഥിതിക ക്രിസ്ത്യാനികളാൽ മാത്രമല്ല മറിച്ച് അത് പ്രശസ്തരായ ശാസ്ത്രജ്ഞൻമാരാലും ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. അശ്മകങ്ങൾ സംബന്ധിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞരായ പുരാജീവി തന്ത്രജ്ഞർക്കിടയിൽ വളർന്നുവരുന്ന അഭിപ്രായ വ്യത്യാസങ്ങളുണ്ട്.”—ഒക്ടോബർ 1980, പേ. 88.
അശ്മക രേഖ എന്തു വീക്ഷണമാണ് പിന്താങ്ങുന്നത്?
ഡാർവിൻ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “അനേകം വർഗ്ഗങ്ങൾ . . . പെട്ടെന്ന് ജീവനിലേക്ക് വന്നിട്ടുണ്ടെങ്കിൽ ആ വസ്തുത പരിണാമ സിദ്ധാന്തത്തിന് മാരകമായിരിക്കും.” (ദി ഒറിജിൻ ഓഫ് സ്പീഷീസ്, ന്യൂയോർക്ക് 1902, രണ്ടാം ഭാഗം പേ. 83) “അനേകം വർഗ്ഗങ്ങൾ” ഒരേ സമയത്ത് ആസ്തിക്യത്തിലേക്കു വന്നുവെന്നാണോ അതോ പരിണാമവാദികൾ അവകാശപ്പെടുന്നതുപോലെ സാവകാശമുളള ഒരു വികാസം പ്രാപിക്കലിലേക്ക് വിരൽ ചൂണ്ടുന്നതായിട്ടാണോ തെളിവുകൾ സൂചിപ്പിക്കുന്നത്?
ശരിയായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ തക്കവണ്ണം വേണ്ടത്ര അശ്മകങ്ങൾ കണ്ടെത്തപ്പെട്ടിട്ടുണ്ടോ?
സ്മിത്സോണിയൻ ഇൻസ്ററിററ്യൂട്ടിലെ ശാസ്ത്രജ്ഞനായ പോർട്ടർ കിയെർ ഇപ്രകാരം പറയുന്നു: “ലോകത്തിലെല്ലാമായിട്ടുളള കാഴ്ചബംഗ്ലാവുകളിൽ പട്ടികപ്പെടുത്തിയതും തിരിച്ചറിയപ്പെട്ടിട്ടുളളതുമായ 10 കോടി അശ്മകങ്ങളെങ്കിലുമുണ്ട്.” (ന്യൂ സയൻറിസ്ററ്, ജനുവരി 15, 1981, പേ. 129) ഏ ഗൈഡ് ററു ഏർത്ത് ഹിസ്റററി ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അശ്മകങ്ങളുടെ സഹായത്തോടെ പുരാജീവിതന്ത്രജ്ഞർക്ക് ഇപ്പോൾ കഴിഞ്ഞ യുഗങ്ങളിലെ ജീവിതത്തെ സംബന്ധിച്ച് ഒരു നല്ല ചിത്രം നൽകാൻ കഴിയുന്നു.”—(ന്യൂയോർക്ക്, 1956), റിച്ചാർഡ് കാരിംഗ്ടൺ, മെൻറർ എഡിഷൻ, പേ. 48.
അശ്മക രേഖ വാസ്തവത്തിൽ എന്തു കാണിക്കുന്നു?
ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റററിയുടെ ബുളളററിൻ ഇപ്രകാരം ചൂണ്ടിക്കാട്ടി: “ഡാർവിന്റെ [പരിണാമ] സിദ്ധാന്തം എന്നും അശ്മകരേഖയിൽ നിന്നുളള തെളിവുകളോട് അടുത്തു ബന്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജീവന്റെ ചരിത്രം സംബന്ധിച്ച ഡാർവിന്റെ വിശദീകരണത്തിന് അനുകൂലമായ വാദത്തിന്റെ മുഖ്യ പങ്ക് അവയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മിക്കയാളുകളും അനുമാനിക്കുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ ഇത് കൃത്യമായും സത്യമല്ല. . . . ഭൂതത്വശാസ്ത്രരേഖ പരിണാമത്തിന്റെ സാവധാനത്തിലുളളതും ക്രമാനുഗതവുമായ പുരോഗതിയുടെ ഒരു വിശിഷ്ട അങ്കിത ശൃംഖല അന്ന് നൽകിയില്ല, ഇന്ന് നൽകുന്നതുമില്ല.”—ജനുവരി 1979, വാല്യം 50, നമ്പർ 1, പേ. 22, 23.
ജീവനെ സംബന്ധിച്ച ഒരു വീക്ഷണം എന്ന [ഇംഗ്ലീഷ്] പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “കാബ്രിയൻ കാലഘട്ടത്തിന്റെ തുടക്കം മുതൽ ഒരു കോടി വർഷം ദീർഘിക്കുന്ന ഒരു കാലഘട്ടത്തിൽ നമ്മുടെ ഗ്രഹത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതിലേക്കും ഏററം ശ്രദ്ധേയമായ വൈവിധ്യത്തിൽ എല്ലാരൂപങ്ങളിലും അശ്മകങ്ങൾ അവശേഷിപ്പിച്ചിട്ടുളള നട്ടെല്ലില്ലാത്ത ജന്തുക്കൾ പ്രത്യക്ഷമായി.”—(കാലിഫോർണിയ, 1981), സാൽവഡോർ ഇ. ലൂറിയ, സ്ററീഫൻ ജേ ഗോൾഡ്, സാം സിംഗർ, പേ. 649.
പുരാജീവി തന്ത്രജ്ഞനായ ആൽഫ്രഡ് റോമർ ഇപ്രകാരം എഴുതി: “ഇതിന് [കാബ്രിയൻ കാലഘട്ടത്തിന്] അടിയിൽ കാബ്രിയൻ ജീവരൂപങ്ങളുടെ പൂർവ്വികരെ കണ്ടെത്താൻ പ്രതീക്ഷിക്കാവുന്ന വളരെ ആഴത്തിലുളള ഊറൽ മണ്ണു കാണപ്പെടുന്നു. എന്നാൽ അവയെ നാം അവിടെ കാണുന്നില്ല. അവിടെ ജീവന്റെ തെളിവുകൾ ഒന്നും തന്നെ കാണപ്പെടുന്നില്ല. അതുകൊണ്ട് കാബ്രിയൻ കാലഘട്ടത്തിന്റെ തുടക്കത്തിൽ പ്രത്യേകമായി സൃഷ്ടി നടന്നിരിക്കണം
എന്ന ആശയത്തോട് ചേർച്ചയിലാണ് ആകമാനമായ ചിത്രം എന്നു ന്യായമായി പറയാവുന്നതാണ്.”—നാച്ചുറൽ ഹിസ്റററി, ഒക്ടോബർ 1959, പേ. 467.ജന്തുശാസ്ത്രജ്ഞനായ ഹാരൾഡ് കോഫിൻ പ്രസ്താവിക്കുന്നു: “ലളിതമായതിൽ നിന്ന് സങ്കീർണ്ണമായതിലേക്ക് ക്രമാനുഗതമായി പരിണാമം നടന്നു എന്നത് ശരിയാണെങ്കിൽ കാബ്രിയൻ കാലഘട്ടത്തു കാണപ്പെടുന്ന പൂർണ്ണവികാസം പ്രാപിച്ച ജീവികളുടെ പൂർവ്വികർ കണ്ടെത്തപ്പെടണം; എന്നാൽ അവ കണ്ടെത്തപ്പെട്ടിട്ടില്ല. അവ എന്നെങ്കിലും കണ്ടെത്തപ്പെടാനുളള സാദ്ധ്യതയും ഇല്ല എന്ന് ശാസ്ത്രജ്ഞൻമാർ സമ്മതിക്കുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം, ഭൂമിയിൽ വാസ്തവത്തിൽ കണ്ടെത്തപ്പെട്ടിട്ടുളളതിന്റെ അടിസ്ഥാനത്തിൽ മാത്രം എല്ലാ പ്രധാന ജീവരൂപങ്ങളും പെട്ടെന്നുളള ഒരു സൃഷ്ടിക്രിയയിലൂടെ ആസ്തിക്യത്തിൽ വന്നു എന്ന സിദ്ധാന്തമാണ് ഏററം യോജിക്കുന്നത്.”—ലിബർട്ടി, സെപ്ററംബർ⁄ഒക്ടോബർ 1975 പേ. 12.
കോസ്മോസ് എന്ന തന്റെ പുസ്തകത്തിൽ കാൾ സഗാൻ ഇപ്രകാരം തുറന്നു സമ്മതിക്കുന്നു: “അശ്മകങ്ങളിൽ നിന്നുളള തെളിവ് ഒരു വലിയ രൂപസംവിധായകൻ ഉണ്ട് എന്ന ആശയത്തോട് ചേർച്ചയിലായിരിക്കാൻ കഴിയും.”—(ന്യൂയോർക്ക്, 1980), പേ. 29.
മ്യൂട്ടേഷന്റെ, അതായത് ജീനുകളിലെ പെട്ടെന്നുളള മാററത്തിന്റെ ഫലമായി പരിണാമപ്രക്രിയ സംഭവിച്ചു എന്നു വരുമോ?
സയൻസ് ഡയജസ്ററ് ഇപ്രകാരം പ്രസ്താവിക്കുന്നു: “അവരുടെ ക്വാണ്ടം-ലീപ്പ് സിദ്ധാന്തം ഉയർത്തിപ്പിടിക്കാൻ ആവശ്യമായിരിക്കുന്നത് നിയന്ത്രണം ചെലുത്താൻ കഴിയുന്ന ചില സുപ്രധാന ജീനുകളിലെ മ്യൂട്ടേഷനായിരിക്കാമെന്ന് പരിണാമപരിഷ്ക്കർത്താക്കൾ വിശ്വസിക്കുന്നു.” എന്നിരുന്നാലും ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ കോളിൻ പാറേറഴ്സൺ ഇപ്രകാരം പറഞ്ഞതായി പ്രസ്തുത മാസിക ഉദ്ധരിക്കുന്നു: “ചിന്ത സ്വതന്ത്രമാണ്. നിയന്ത്രണം ചെലുത്താൻ കഴിയുന്ന അത്തരം സുപ്രധാന ജീനുകളെപ്പററി നമുക്ക് യാതൊന്നും അറിഞ്ഞുകൂടാ.” (ഫെബ്രുവരി 1982, പേ. 92) മററു വാക്കുകളിൽ പറഞ്ഞാൽ ആ സിദ്ധാന്തത്തെ പിന്താങ്ങാൻ യാതൊരു തെളിവുമില്ല.
ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “മിക്ക മ്യൂട്ടേഷനുകളും ആ ജീവികൾക്ക് ദോഷകരമാണെന്ന വസ്തുത പരിണാമത്തിനുളള അസംസ്കൃത പദാർത്ഥത്തിന്റെ ഉറവ് അതാണെന്നുളള വീക്ഷണവുമായി പൊരുത്തപ്പെടുക പ്രയാസമാണെന്ന് തോന്നുന്നു. വാസ്തവത്തിൽ, ജീവശാസ്ത്ര പാഠപുസ്തകങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന മ്യൂട്ടൻറ്സ് വിചിത്രവും ബീഭൽസവുമായ രൂപങ്ങളുടെ ഒരു ശേഖരമാണ്. മ്യൂട്ടേഷൻ ക്രിയാത്മകമെന്നതിനേക്കാൾ നശീകരണാത്മകമായ ഒരു പ്രക്രിയയാണെന്ന് തോന്നുന്നു.”—(1977), വാല്യം 10, പേ. 742.
പാഠപുസ്തകങ്ങളിലും വിജ്ഞാനകോശങ്ങളിലും കാഴ്ചബംഗ്ലാവുകളിലും ചിത്രീകരിക്കപ്പെട്ടിരിക്കുന്ന “കുരങ്ങു-മനുഷ്യരെ” സംബന്ധിച്ചെന്ത്?
“അത്തരം പുനർനിർമ്മാണങ്ങളിലുളള മാംസവും രോമവും ഭാവനയെ ആശ്രയിച്ചു
നൽകേണ്ടിയിരിക്കുന്നു. . . . ത്വക്കിന്റെ നിറം, ആകമാനമായ നിറം, ആകൃതി, രോമം എവിടെയെല്ലാം കാണപ്പെടുന്നു എന്നത്, രൂപഭാവങ്ങൾ—എന്നിവ സംബന്ധിച്ച് ചരിത്രാതീതമനുഷ്യരുടെ കാര്യത്തിൽ നമുക്ക് യാതൊന്നും അറിഞ്ഞുകൂടാ.”—ദി ബയോളജി ഓഫ് റെയിസ് (ന്യൂയോർക്ക്, 1971), ജെയിംസ് സി. കിംഗ്, പേ. 135, 151.“കലാകാരൻമാരുടെ ആശയങ്ങൾ ഭൂരിഭാഗവും തെളിവുകളിൻമേൽ എന്നതിനേക്കാൾ അധികമായി ഭാവനയെ അടിസ്ഥാനമാക്കിയുളളവയാണ്. . . . കലാകാരൻമാർ മനുഷ്യനും കുരങ്ങിനും ഇടക്കുളള ഒരു ജീവിയെ സൃഷ്ടിക്കണം; നൽകപ്പെടുന്ന മാതൃക പഴക്കമേറിയതാണെന്ന് പറയപ്പെട്ടാൽ അവർ അതിനെ കുരങ്ങിനോട് കൂടുതൽ അടുത്ത സാദൃശത്തിൽ നിർമ്മിക്കുന്നു.”—സയൻസ് ഡൈജസററ, ഏപ്രിൽ 1981, പേ. 41.
“പുരാതനകാലത്തെ മനുഷ്യർ അവശ്യം വന്യജീവികളല്ലായിരുന്നു എന്ന് നാം സാവകാശം മനസ്സിലാക്കി വരുന്നതുപോലെ ഹിമയുഗത്തിലെ ആദ്യമനുഷ്യർ വന്യജീവികളോ അർദ്ധ കുരങ്ങൻമാരോ മന്ദബുദ്ധികളോ ആയിരുന്നില്ല എന്ന് തിരിച്ചറിയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് നിയാണ്ടേർത്തൽ മനുഷ്യനെയോ പീക്കിംഗ് മനുഷ്യനെയോ പുനരാവിഷ്ക്കരിക്കാനുളള എല്ലാ ശ്രമങ്ങളും അനിർവ്വചനീയമാംവണ്ണം മൗഢ്യമാണ്.”—മാൻ, ഗോഡ് ആൻഡ് മാജിക് (ന്യൂയോർക്ക്, 1961), ഐവാർ ലിസ്നർ, പേ. 304.
പാഠപുസ്തകങ്ങൾ പരിണാമത്തെ ഒരു വസ്തുതയായി അവതരിപ്പിക്കുന്നില്ലേ?
“പല ശാസ്ത്രജ്ഞൻമാരും ആധികാരികമായി സംസാരിക്കാനുളള പ്രലോഭനത്തിന് വഴങ്ങുന്നു, . . . വീണ്ടും വീണ്ടും ജന്തുഗണങ്ങളുടെ ഉൽപ്പത്തി സംബന്ധിച്ച പ്രശ്നം അന്തിമമായി തീരുമാനിക്കപ്പെട്ടതുപോലെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്രയും അവാസ്തവമായി യാതൊന്നുമില്ല. . . . എന്നിരുന്നാലും അധികാര സ്വരത്തിൽ സംസാരിക്കാനുളള ചായ്വ് ഇപ്പോഴും നിലനിൽക്കുന്നു. അത് ശാസ്ത്രത്തിന് യാതൊരു നൻമയും കൈവരുത്തുന്നില്ല.”—ദി ഗാർഡിയൻ, ലണ്ടൻ, ഇംഗ്ലണ്ട്, ഡിസംബർ 4, 1980, പേ. 15.
എന്നാൽ ഈ ഭൂമിയിലുളളതെല്ലാം ആറുദിവസംകൊണ്ട് സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നത് ന്യായാനുസൃതമാണോ?
ദൈവം സകലതും 24 മണിക്കൂർ വീതമുളള ആറുദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചു എന്ന് പഠിപ്പിക്കുന്ന ചില മതവിഭാഗങ്ങളുണ്ട്. എന്നാൽ ബൈബിൾ പറയുന്നത് അതല്ല.
നേരത്തെ തന്നെ ഉണ്ടായിരുന്ന ഭൂമിയെ ദൈവം മനുഷ്യവാസത്തിനായി ഒരുക്കിയതെങ്ങനെയെന്ന് ഉൽപത്തി 1:3-31 വരെ പറയുന്നു. ഇതു ആറു ദിവസങ്ങളുടെ ഒരു കാലഘട്ടത്തിൽ നിർവ്വഹിക്കപ്പെട്ടുവെന്ന് അതു പറയുന്നു, എന്നാൽ അവ 24 മണിക്കൂർ വീതമുളള ദിവസങ്ങളായിരുന്നുവെന്ന് അത് പറയുന്നില്ല. ഒരു വ്യക്തി തന്റെ വല്യപ്പന്റെ ആയുഷ്ക്കാലത്തെ മുഴുവൻ പരാമർശിച്ചുകൊണ്ട് എന്റെ “വല്യപ്പന്റെ നാളിൽ” എന്ന് പറയുന്നത് അസാധാരണമല്ല. അതുപോലെ ബൈബിളിലും ദീർഘമായ കാലഘട്ടത്തെ അർത്ഥമാക്കാൻ “ദിവസം” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (2 പത്രോസ് 3:8 താരതമ്യം ചെയ്യുക.) അപ്രകാരം ഉൽപത്തി പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ‘ദിവസങ്ങൾ’ ന്യായമായും ആയിരക്കണക്കിന് വർഷങ്ങൾ ദൈർഘ്യമുളളവയായിരിക്കാം.
കൂടുതലായ വിശദാംശങ്ങൾക്ക് 88-ാം പേജ് കാണുക.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ഞാൻ പരിണാമത്തിൽ വിശ്വസിക്കുന്നു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ദൈവത്തിന് അതിലെന്തെങ്കിലും കൈയ്യുണ്ടായിരുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ, അതോ തുടക്കം മുതൽ തന്നെ ജീവൻ വികാസം പ്രാപിച്ചത് ഒരു യാദൃച്ഛിക സംഭവമായിട്ടാണ് എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? (പിന്നീട് അയാളുടെ മറുപടിയുടെ അടിസ്ഥാനത്തിൽ തുടരുക.)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ഒരു ശാസ്ത്ര സത്യമെന്ന് പൂർണ്ണമായും തെളിയിക്കപ്പെട്ട ഒരു സംഗതി തളളിക്കളയുന്നത് യാഥാർത്ഥ്യബോധത്തോടെയുളള ഒരു നടപടിയായിരിക്കുകയില്ല, ഉവ്വോ? . . . ഇവിടെ എന്റെ കൈവശം ഇതു സംബന്ധിച്ച് ശാസ്ത്രജ്ഞൻമാരുടെ രസകരമായ ചില അഭിപ്രായങ്ങൾ ഉണ്ട്. ( 121, 122 എന്നീ പേജുകളിൽ “പരിണാമം വാസ്തവത്തിൽ ശാസ്ത്രീയമാണോ?” എന്ന ശീർഷകത്തിൻകീഴിലെ വിവരങ്ങളോ 122, 123 എന്നീ പേജുകളിലെ “പരിണാമത്തിന് അനുകൂലമായി വാദിക്കുന്നവർ തമ്മിൽ യോജിപ്പിലാണോ? . . . ” എന്നതിൻ കീഴിലെ വിവരങ്ങളോ ഉപയോഗിക്കുക.)’
മറെറാരു സാദ്ധ്യത: ‘എന്തിനെങ്കിലും വ്യക്തമായ തെളിവുളളപ്പോൾ അതാണ് നാം വിശ്വസിക്കേണ്ടത്, അല്ലേ? . . . എന്റെ സ്കൂൾ പാഠപുസ്തകത്തിൽ പരിണാമത്തെ പിന്താങ്ങാൻ അശ്മകങ്ങളുടെ ചില ചിത്രങ്ങൾ നൽകിയിരുന്നതായി ഞാൻ ഓർമ്മിക്കുന്നു. എന്നാൽ അതിനുശേഷം അശ്മകരേഖകളെപ്പററി ശാസ്ത്രജ്ഞൻമാരിൽനിന്നുളള ചില രസകരമായ അഭിപ്രായങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. ഇതാ അവയിൽ ചിലത്. ( 123, 124 എന്നീ പേജുകളിലെ “അശ്മകരേഖ എന്തു വീക്ഷണമാണ് പിന്താങ്ങുന്നത്?” എന്ന ഉപശീർഷകത്തിൻ കീഴിലെ വിവരങ്ങൾ ഉപയോഗിക്കുക.)’
കൂടുതലായ മറെറാരു നിർദ്ദേശം: ‘ജീവിതത്തെ അതായിരിക്കുന്ന രീതിയിൽ അഭിമുഖീകരിക്കാൻ താൽപ്പര്യമുളള ഒരു വ്യക്തിയാണ് താങ്കളെന്ന് ഞാൻ നിഗമനം ചെയ്യുന്നത് ശരിയായിരിക്കുമോ? . . . ഞാനും അങ്ങനെയാണ്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘ഞാൻ നാട്ടിൽപുറത്തുകൂടെ നടക്കുമ്പോൾ കുറെ തടിയും കല്ലും ഒരു വീടിന്റെ ആകൃതിയിൽ പണിതു വച്ചിരിക്കുന്നതു കണ്ടാൽ ഞാൻ അവിടെ എത്തുന്നതിനുമുൻപ് ആരെങ്കിലും അവിടെ ചെന്ന് അതു പണിതതാണ് എന്നത് വ്യക്തമാണ്; അല്ലേ? . . . എന്നാൽ വീടിന്റെ ചുററും വളരുന്ന പുഷ്പങ്ങൾ യാദൃച്ഛികമായി ഉണ്ടായതാണെന്ന് ഞാൻ നിഗമനം ചെയ്യുന്നത് യുക്തിയായിരിക്കുമോ? എനിക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ അവയിലെ സങ്കീർണ്ണമായ രൂപകൽപ്പന ഞാൻ അടുത്ത് ശ്രദ്ധിക്കേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ രൂപസംവിധാനമുളളിടത്ത് രൂപസംവിധായകനുമുണ്ടെന്നുളളത് ഒരു അടിസ്ഥാന സത്യമാണെന്ന് എനിക്കറിയാം. എബ്രായർ 3:4-ൽ ബൈബിൾ പറയുന്നത് അതാണ്.’
റോമർ 5:12-ൽ പറഞ്ഞിരിക്കുന്നതിനോട് യോജിപ്പിലായിരിക്കുന്നതായി ഞാൻ കാണുന്നു. . . . അതുകൊണ്ട് വാസ്തവത്തിൽ ഒരു അധോഗതിയാണ് ഉണ്ടായിട്ടുളളത്.’ (3) ‘എന്നാൽ അതിന് ഇങ്ങനെ ഒരു മാററം വരുമെന്ന് ബൈബിൾ കാണിച്ചു തരുന്നു. (ദാനി. 2:44; വെളി. 21:3, 4)’
അല്ലെങ്കിൽ (നിങ്ങളെക്കാൾ പ്രായമുളള ഒരാളോട്) നിങ്ങൾക്ക് ഇങ്ങനെ ഉത്തരം പറയാം: ‘പരിണാമസിദ്ധാന്തത്തിന്റെ അടിസ്ഥാന ആശയങ്ങളിലൊന്ന് അത് മനുഷ്യന്റെ പുരോഗതിയെ, അവൻ ഇന്ന് ആയിരിക്കുന്ന അവസ്ഥയെ, വിശദീകരിക്കുന്നു എന്നതാണ്, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘നിങ്ങൾ ദീർഘകാലം ജീവിച്ചിട്ടുളള ഒരു വ്യക്തിയാണ്. നിങ്ങൾ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ കാര്യങ്ങൾ എങ്ങനെയായിരുന്നുവെന്ന് നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? ഇന്നുളള അത്രയും കുററകൃത്യങ്ങൾ അന്നുണ്ടായിരുന്നോ? . . . നിങ്ങൾ എപ്പോഴും കതക് പൂട്ടേണ്ടതുണ്ടായിരുന്നോ? . . . അന്നുളള ആളുകൾ ഇന്നത്തെക്കാൾ തങ്ങളുടെ അയൽക്കാരോടും പ്രായമായവരോടും പരിഗണന കാണിച്ചിരുന്നുവെന്ന് നിങ്ങൾ പറയുകയില്ലേ? . . . അതുകൊണ്ട് സാങ്കേതിക രംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും മനുഷ്യർക്ക് ഏററം പ്രധാനപ്പെട്ട പല നല്ല ഗുണങ്ങളും നഷ്ടമായതായി തോന്നുന്നു. ഇതെന്തുകൊണ്ടാണ്?’ (2) ‘നാമിരുവരും നിരീക്ഷിച്ചിട്ടുളള ഈ ജീവിത യാഥാർത്ഥ്യങ്ങൾ ഇവിടെ ബൈബിൾ‘പരിണാമത്തിലൂടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഈ വീക്ഷണമുളള മററ് ചിലരോട് ഞാൻ സംസാരിച്ചിട്ടുണ്ട്. നിങ്ങൾ ദൈവത്തിൽ ശക്തമായ വിശ്വാസമുളള ഒരു വ്യക്തിയാണെന്ന് ഞാൻ നിഗമനം ചെയ്താൽ അതു ശരിയായിരിക്കുമോ? . . . അതുകൊണ്ട് യഥാർത്ഥത്തിൽ വിശ്വാസത്തിന് നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനമുണ്ട്; അതിനെ ഒരു വഴികാട്ടിയാക്കിക്കൊണ്ട് നിങ്ങൾ മററു കാര്യങ്ങളെ വിലയിരുത്താൻ ശ്രമിക്കുന്നു അല്ലേ? . . . ഞാനും അങ്ങനെതന്നെയാണ് കാര്യങ്ങളെ വീക്ഷിക്കുന്നത്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ഞാൻ വിശ്വസിക്കുന്നത് യഥാർത്ഥത്തിൽ സത്യമാണെങ്കിൽ അതു തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളോട് യോജിപ്പിലായിരിക്കുമെന്ന് എനിക്കറിയാം. അതേസമയം ദൈവത്തിന്റെ വചനം പറയുന്നത് അവഗണിക്കുന്നത് മൗഢ്യമായിരിക്കും എന്ന് എനിക്കറിയാം. കാരണം നമ്മിലാരേക്കാളും അധികമായി തന്റെ സൃഷ്ടികളെപ്പററി ദൈവത്തിനറിയാം. ഇവിടെ ഉൽപത്തി 1:21-ൽ ദൈവത്തിന്റെ നിശ്വസ്ത വചനമായ ബൈബിൾ പറഞ്ഞിരിക്കുന്നത് എന്നിൽ ഒരു നല്ല ധാരണ ഉളവാക്കിയിരിക്കുന്നു (“അതതു തരം” എന്ന വാക്കുകൾക്ക് ഊന്നൽ നൽകുക).’ (2) ‘പിന്നെ ഉൽപത്തി 2:7-ൽ മുമ്പേ ഉണ്ടായിരുന്ന ജന്തുക്കളിൽ നിന്നല്ല മറിച്ച് മണ്ണിൽ നിന്ന് ദൈവം മനുഷ്യനെ നിർമ്മിച്ചു എന്ന് നാം മനസ്സിലാക്കുന്നു.’ (3) ‘കൂടാതെ 21, 22 വാക്യങ്ങളിൽ ഒരു മൃഗത്തിൽ നിന്നല്ല മറിച്ച് ആദാമിന്റെ വാരിയെല്ലുകളിൽ ഒന്ന് അടിസ്ഥാനമായി ഉപയോഗിച്ചുകൊണ്ട് ദൈവം ഹവ്വായെ സൃഷ്ടിച്ചു എന്ന് നാം കാണുന്നു.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘(മുകളിൽ വിവരിച്ചിരിക്കുന്നതുപോലെ യോജിക്കാവുന്ന ഒരു മേഖല കണ്ടെത്തിയ ശേഷം . . . ) ആദാമിനെ സംബന്ധിച്ച ബൈബിളിലെ പരാമർശനം ഒരു രൂപകം റോമർ 5:19-ൽ പറഞ്ഞിരിക്കുന്നത് നോക്കുക: “ഒരു മനുഷ്യന്റെ [ആദാം] അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഒരു മനുഷ്യന്റെ [യേശുക്രിസ്തു] അനുസരണത്താൽ അനേകർ നീതിമാൻമാരായിത്തീരും.” അതുപോലെ 1 കൊരിന്ത്യർ 15:22 പറയുന്നു: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” എന്നാൽ വാസ്തവത്തിൽ ആദാം എന്ന പേരിൽ ഒരു മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ അങ്ങനെ ഒരാൾ പാപം ചെയ്തിട്ടില്ല. അവൻ പാപം ചെയ്യുകയും പാപത്തിന്റെ പരമ്പരാവകാശം അവന്റെ സന്തതികൾക്ക് പകർന്നുകൊടുക്കുകയും ചെയ്തിട്ടില്ലെങ്കിൽ മനുഷ്യവർഗ്ഗത്തിനുവേണ്ടി ക്രിസ്തു തന്റെ ജീവനെ നൽകേണ്ടയാവശ്യമില്ലായിരുന്നു. ക്രിസ്തു വാസ്തവത്തിൽ നമുക്കുവേണ്ടി തന്റെ ജീവനെ നൽകിയിട്ടില്ലെങ്കിൽ ഇപ്പോഴത്തെ ഏതാനും വർഷങ്ങൾക്കപ്പുറം ജീവിക്കാൻ നാം പ്രതീക്ഷിക്കേണ്ടതില്ല. അതിന്റെ അർത്ഥം വാസ്തവത്തിൽ ക്രിസ്ത്യാനിത്വത്തിൽ യാതൊന്നും പിന്നെ അവശേഷിച്ചിട്ടില്ല എന്നാണ്.’ (2) ‘എന്നിരുന്നാലും മറെറവിടെയെങ്കിലും കണ്ടെത്താവുന്നതിലേക്കും ഏററം സമുന്നതമായ ധാർമ്മിക തത്വങ്ങളാണ് ക്രിസ്ത്യാനിത്വത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. സത്യവും സത്യസന്ധതയും സംബന്ധിച്ച ഏററം നല്ല തത്വങ്ങൾ അടിസ്ഥാനപരമായി വ്യാജമായിരിക്കുന്നതിൽ നിന്ന് ഉൽഭവിക്കുക സാദ്ധ്യമാണോ?’ (27-29 വരെ പേജുകളിലെ “ആദാമും ഹവ്വായും” എന്ന മുഖ്യശീർഷകത്തിൻകീഴിലെ വിവരങ്ങളും കൂടെ കാണുക.)
മാത്രമാണ് എന്ന് ചിലർ പറയുന്നു. എന്നാൽ അതു ശരിയാണെങ്കിൽ അത് എന്ത് നിഗമനത്തിലേക്ക് നയിക്കുന്നു?’ (1) ‘കൊളളാം, ഇവിടെ‘എന്നാൽ ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടുളളവർ അതു വിശ്വസിക്കുന്നു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ശരിയാണ്, എന്നാൽ പരിണാമത്തിൽ വിശ്വസിക്കുന്നു എന്നു പറയുന്നവർ പോലും അതിൽ വിശ്വസിക്കുന്ന മററു പലരുമായി ശക്തമായ അഭിപ്രായ ഭിന്നത വച്ചുപുലർത്തുന്നതായി തിരിച്ചറിയാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ( 122, 123 എന്നീ പേജുകളിലെ വിവരങ്ങളിൽ നിന്നുളള ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക.) അതുകൊണ്ട് പരിണാമത്തിലൊ സൃഷ്ടിയിലൊ എന്തിലാണ് നാം വിശ്വസിക്കേണ്ടത് എന്ന് കാണുന്നതിന് നാം വ്യക്തിപരമായി തെളിവുകൾ പരിശോധിക്കേണ്ടിയിരിക്കുന്നു.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘അതു ശരിയാണ്. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടുളള മററനേകർ അതു വിശ്വസിക്കുന്നില്ല എന്ന് ഞാൻ തിരിച്ചറിയാൻ ഇടയായിരിക്കുന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘എന്തുകൊണ്ടാണ് ഈ വ്യത്യാസം? ഒരേ തെളിവുകൾ അവർക്കെല്ലാം പരിചിതമാണ്. ചിലരുടെ പ്രത്യേക താൽപ്പര്യങ്ങൾ ചിത്രത്തിലേക്ക് കടന്നുവന്നിട്ടുണ്ടാവുമോ? അതിന് സാദ്ധ്യതയുണ്ട്.’ (2) ‘ആരെ വിശ്വസിക്കണമെന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും? കൊളളാം, അവരെ ഒരു സംഘമെന്ന നിലയിൽ പരിഗണിച്ചാൽ (വ്യക്തികളെ വിമർശിക്കാതെ) അതിൽ ഏതു സംഘമായിരിക്കും കൂടുതൽ സത്യസന്ധമെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്—മനുഷ്യൻ
ദൈവത്താൽ സൃഷ്ടിക്കപ്പെട്ടുവെന്നും അതുകൊണ്ട് അവനോട് കണക്കു ബോധിപ്പിക്കേണ്ടവരാണെന്നും വിശ്വസിക്കുന്നവരോ അതോ തങ്ങൾ യാദൃച്ഛിക സംഭവത്തിന്റെ ഉൽപ്പന്നങ്ങളാണെന്നും അതുകൊണ്ട് തങ്ങളോട് തന്നെ മാത്രമെ കണക്കു ബോധിപ്പിക്കേണ്ടതുളളു എന്നു വിശ്വസിക്കുന്നവരോ?’ (3) ‘അതുകൊണ്ട് ജീവനെ സംബന്ധിച്ച് ഏററം തൃപ്തികരമായ വിശദീകരണം തരുന്നത് പരിണാമമാണോ സൃഷ്ടിയാണോ എന്ന് കാണാൻ നാം വ്യക്തിപരമായി തെളിവുകൾ പരിശോധിക്കേണ്ടതുണ്ട്.’