വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാചായ സാത്താൻ

പിശാചായ സാത്താൻ

നിർവ്വചനം: യഹോവയാം ദൈവത്തിന്റെയും സത്യദൈവത്തെ ആരാധിക്കുന്ന എല്ലാവരുടെയും മുഖ്യ എതിരാളിയായ ആത്‌മസൃഷ്‌ടി. അവൻ യഹോവയുടെ ഒരു എതിരാളിയായിത്തീർന്നതുകൊണ്ടാണ്‌ അവന്‌ സാത്താൻ എന്ന്‌ പേർ നൽകപ്പെട്ടത്‌. ദൈവത്തെ ഏററവുമധികം ദുഷിക്കുന്നവനാകയാൽ സാത്താൻ പിശാച്‌ എന്നുകൂടെ അറിയപ്പെടുന്നു. അവൻ ഹവ്വായെ വഞ്ചിക്കുന്നതിന്‌ ഏദനിൽ ഒരു സർപ്പത്തെ ഉപയോഗിച്ചതിനാൽ അവൻ ആദ്യ പാമ്പ്‌ എന്നുംകൂടെ വർണ്ണിക്കപ്പെട്ടിരിക്കുന്നു, അക്കാരണത്താൽ പാമ്പ്‌ എന്നതിന്‌ “വഞ്ചകൻ” എന്ന അർത്ഥവും കൂടെ വന്നു. വെളിപ്പാട്‌ പുസ്‌തകത്തിൽ വിഴുങ്ങുന്ന ഒരു മഹാസർപ്പം എന്ന പ്രതീകവും സാത്താന്‌ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

അത്തരമൊരു ആത്മവ്യക്തി യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുണ്ടോയെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

തെളിവിന്റെ മുഖ്യ ഉറവ്‌ ബൈബിളാണ്‌. അതിൽ അവൻ ആവർത്തിച്ച്‌ പേരിനാൽ പരാമർശിക്കപ്പെട്ടിരിക്കുന്നു (52 പ്രാവശ്യം സാത്താൻ എന്നും 33 പ്രാവശ്യം പിശാച്‌ എന്നും). സാത്താന്റെ അസ്‌തിത്വം സംബന്ധിച്ച്‌ ദൃക്‌സാക്ഷിയുടെ തെളിവും അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആ ദൃക്‌സാക്ഷി ആരായിരുന്നു? ഭൂമിയിലേക്ക്‌ വരുന്നതിനുമുൻപ്‌ സ്വർഗ്ഗത്തിൽ വസിച്ചിരുന്ന യേശുക്രിസ്‌തു ആ ദുഷ്ടനെ ആവർത്തിച്ച്‌ പേരിനാൽ പരാമർശിച്ചു.—ലൂക്കോ. 22:31; 10:18; മത്താ. 25:41.

പിശാചായ സാത്താനെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ അർത്ഥവത്താണ്‌. മനുഷ്യവർഗ്ഗം ഇന്ന്‌ അനുഭവിക്കുന്ന ദുഷ്ടത അതിൽ ഉൾപ്പെട്ടിരിക്കുന്ന മനുഷ്യരുടെ ദുഷ്ടതയേക്കാൾ വളരെയധികമാണ്‌. സാത്താന്റെ ഉത്ഭവത്തെയും അവന്റെ പ്രവർത്തനങ്ങളെയും സംബന്ധിച്ചുളള ബൈബിളിന്റെ വിശദീകരണം, ഭൂരിപക്ഷം ആളുകളും സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിലും മനുഷ്യവർഗ്ഗം ആയിരക്കണക്കിന്‌ വർഷങ്ങളായി വിദ്വേഷത്താലും അക്രമത്താലും യുദ്ധത്താലും ബാധിക്കപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ടെന്നും അത്‌ മുഴുമനുഷ്യവർഗ്ഗത്തെയും നശിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്താൻ തക്ക ഒരു നിലയിലെത്തിയിരിക്കുന്നത്‌ എന്തുകൊണ്ടെന്നുമുളളത്‌ വ്യക്തമാക്കുന്നു.

യഥാർത്ഥത്തിൽ പിശാച്‌ ഇല്ലെങ്കിൽ അവനെപ്പററി ബൈബിൾ പറയുന്നത്‌ സ്വീകരിക്കുന്നതിനാൽ ഒരു വ്യക്തിക്ക്‌ നിലനിൽക്കുന്ന പ്രയോജനമൊന്നും ലഭിക്കുകയില്ല. എന്നാൽ മുമ്പ്‌ മാന്ത്രിക വിദ്യയിൽ ഏർപ്പെടുകയോ ആഭിചാരം ചെയ്‌തിരുന്ന സംഘങ്ങളിൽ അംഗങ്ങളായിരിക്കുകയോ ചെയ്‌തിട്ടുളള അനേകർ അന്ന്‌ തങ്ങൾ വളരെ കഷ്ടം അനുഭവിച്ചിരുന്നതായും അദൃശ്യ ഉറവുകളിൽ നിന്ന്‌ “സ്വരങ്ങൾ” ശ്രവിച്ചിരുന്നതായും എന്തോ അമാനുഷ ശക്തികളാൽ ബാധിക്കപ്പെട്ടിരുന്നതായും മററും റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. അവർ സാത്താനെയും അവന്റെ ഭൂതങ്ങളെയും സംബന്ധിച്ച്‌ ബൈബിൾ പറയുന്നത്‌ പഠിക്കുകയും ആഭിചാര പ്രവർത്തനങ്ങളിൽ നിന്ന്‌ ഒഴിഞ്ഞിരിക്കാനുളള ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുകയും പ്രാർത്ഥനയിൽ യഹോവയുടെ സഹായം തേടുകയും ചെയ്‌തപ്പോൾ വലിയ ആശ്വാസം നേടി.—“ആത്മവിദ്യാചാരം” എന്ന ശീർഷകത്തിൻ കീഴിൽ 384-389 പേജുകൾ കാണുക.

സാത്താൻ ഉണ്ട്‌ എന്ന്‌ വിശ്വസിക്കുന്നത്‌ അവന്‌ കൊമ്പും കൂർത്ത വാലും മുപ്പല്ലിയും ഉണ്ടെന്നും അവൻ അഗ്നിനരകത്തിൽ ആളുകളെ പൊരിക്കുന്നു എന്നും മററുമുളള ആശയം സ്വീകരിക്കുന്നതിനെ അർത്ഥമാക്കുന്നില്ല. ബൈബിൾ സാത്താനെ സംബന്ധിച്ച്‌ അങ്ങനെയൊരു വർണ്ണന നൽകുന്നില്ല. അത്‌ ഗ്രീക്ക്‌ പുരാണങ്ങളിലെ പാൻ ദേവന്റെ ചിത്രീകരണങ്ങളാലും ഡാന്റേ അലിഗിയേറി എന്ന ഇററാലിയൻ കവി രചിച്ച ഇൻഫേർണോയാലും സ്വാധീനിക്കപ്പെട്ട മദ്ധ്യകാലഘട്ടത്തിലെ കലാകാരൻമാരുടെ ഭാവനാ സൃഷ്ടിയാണ്‌. ഒരു അഗ്നിനരകത്തെപ്പററി പഠിപ്പിക്കപ്പെടുന്നതിനു പകരം ബൈബിൾ വ്യക്തമായി പറയുന്നത്‌ “മരിച്ചവർ യാതൊന്നും അറിയുന്നില്ല” എന്നാണ്‌.—സഭാ. 9:5.

സാത്താൻ ഒരുപക്ഷേ ആളുകളിൽതന്നെയുളള തിൻമ മാത്രമാണോ?

ഇയ്യോബ്‌ 1:6-12-ഉം 2:1-7-ഉം യഹോവയാം ദൈവവും സാത്താനുമായുളള സംഭാഷണത്തെപ്പററി പറയുന്നു. സാത്താൻ ഒരു വ്യക്തിയിലുളള തിൻമയാണെങ്കിൽ ഇവിടെ ആ തിൻമ യഹോവയിൽ തന്നെ ആയിരിക്കേണ്ടതുണ്ട്‌. അത്‌ യഹോവയെ സംബന്ധിച്ച്‌ ബൈബിളിൽ പറഞ്ഞിരിക്കുന്നതിന്‌ നേരെ വിപരീതമാണ്‌; “അവനിൽ യാതൊരു നീതികേടുമില്ല.” (സങ്കീ. 92:15; വെളി. 4:8) എബ്രായ പാഠത്തിൽ ഇയ്യോബിന്റെ പുസ്‌തകം ഹാസ്‌ സാത്താൻ (ദി സെയിററൻ) എന്ന പദപ്രയോഗം ഉപയോഗിക്കുന്നുവെന്നത്‌ ശ്രദ്ധാർഹമാണ്‌. ഇവിടെ ദൈവത്തിന്റെ ശ്രദ്ധേയനായ ഒരു എതിരാളിയെക്കുറിച്ചാണ്‌ പരാമർശനമെന്ന്‌ അത്‌ കാണിക്കുന്നു.—സെഖര്യാവ്‌ 3:1, 2-ന്റെ NW റഫറൻസ്‌ പതിപ്പിലെ അടിക്കുറിപ്പുകൂടെ കാണുക.

തന്റെ ഇഷ്ടം യേശുവിനെക്കൊണ്ട്‌ ചെയ്യിക്കാനായി പിശാച്‌ യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചതായി ലൂക്കോസ്‌ 4:1-13 റിപ്പോർട്ടു ചെയ്യുന്നു. പിശാച്‌ നടത്തിയ പ്രസ്‌താവനകളും യേശു നൽകിയ മറുപടികളും ആ വിവരണത്തിൽ കാണപ്പെടുന്നു. അവിടെ യേശുവിൽ തന്നെയുളള തിൻമയാൽ അവൻ പരീക്ഷിക്കപ്പെടുകയായിരുന്നോ? അത്തരമൊരു വീക്ഷണം യേശു പാപമില്ലാത്തവനായിരുന്നു എന്നുളള ബൈബിൾ വിവരണത്തോട്‌ ചേർച്ചയിലായിരിക്കുന്നില്ല. (എബ്രാ. 7:26; 1 പത്രോ. 2:22) യൂദാസ്‌ ഇസ്‌ക്കരിയോത്താവിൽ വികാസം പ്രാപിച്ച ഒരു ദുഷ്ട ഗുണത്തെ വർണ്ണിക്കാൻ യോഹന്നാൻ 6:70-ൽ ഡയബളോസ്‌ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ലൂക്കോസ്‌ 4:3-ൽ ഒരു പ്രത്യേക വ്യക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ ഹോ ഡയബളോസ്‌ (ദി ഡെവിൾ) ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

പിശാചിൽ കുററം ആരോപിക്കുന്നത്‌ മോശമായ അവസ്ഥകൾക്കുളള ഉത്തരവാദിത്വത്തിൽ നിന്ന്‌ രക്ഷപെടാനുളള ഒരു തന്ത്രം മാത്രമാണോ?

ചിലയാളുകൾ തങ്ങൾ ചെയ്യുന്ന തെററുകൾക്കുളള ഉത്തരവാദിത്വം പിശാചിന്റെമേൽ കെട്ടിവയ്‌ക്കുന്നു. അതിനു വിപരീതമായി, മററു മനുഷ്യരുടെ കൈയാലോ അല്ലെങ്കിൽ സ്വന്തം പെരുമാററത്തിന്റെ ഫലമായിട്ടോ മനുഷ്യൻ അനുഭവിക്കുന്ന തിൻമയ്‌ക്ക്‌ മിക്കപ്പോഴും ഏറിയ പങ്ക്‌ ഉത്തരവാദിത്വവും മനുഷ്യർ വഹിക്കുന്നു എന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. (സഭാ. 8:9; ഗലാ. 6:7) എന്നിരുന്നാലും മനുഷ്യവർഗ്ഗത്തിന്‌ വളരെയധികം കഷ്ടം വരുത്തിവച്ചിരിക്കുന്ന മനുഷ്യാതീത ശത്രുവിന്റെ അസ്‌തിത്വത്തെയും തന്ത്രങ്ങളെയും സംബന്ധിച്ച്‌ ബൈബിൾ നമ്മെ അജ്ഞതയിൽ വിട്ടേക്കുന്നില്ല. അവന്റെ നിയന്ത്രണത്തിൽ നിന്ന്‌ നമുക്ക്‌ എങ്ങനെ പുറത്തുകടക്കാം എന്ന്‌ അത്‌ കാണിച്ചു തരുന്നു.

സാത്താൻ എവിടെ നിന്ന്‌ വന്നു?

യഹോവയുടെ പ്രവൃത്തികളെല്ലാം പൂർണ്ണതയുളളവയാണ്‌; അവൻ അനീതിക്ക്‌ ഉത്തരവാദിയായിരിക്കുന്നില്ല; അതുകൊണ്ട്‌ അവൻ ദുഷ്ടനായ ആരെയും സൃഷ്ടിച്ചില്ല. (ആവ. 32:4; സങ്കീ. 5:4) സാത്താനായിത്തീർന്നവൻ ആരംഭത്തിൽ ദൈവത്തിന്റെ പൂർണ്ണതയുളള ആത്മപുത്രൻമാരിൽ ഒരാളായിരുന്നു. പിശാച്‌ “സത്യത്തിൽ നിലനിന്നില്ല” എന്ന്‌ പറഞ്ഞപ്പോൾ ഒരിക്കൽ അവൻ “സത്യത്തിലായിരുന്നു”വെന്ന്‌ യേശു സൂചിപ്പിച്ചു. (യോഹ. 8:44) ദൈവത്തിന്റെ ബുദ്ധിശക്തിയുളള എല്ലാ സൃഷ്ടികളുടെയും കാര്യത്തിൽ സത്യമായിരിക്കുന്നതുപോലെ ഈ ആത്മപുത്രനും ഒരു സ്വതന്ത്രമനസ്സോടെയാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യത്തെ അവൻ ദുർവിനിയോഗം ചെയ്‌തു, അവന്റെ ഹൃദയത്തിൽ സ്വന്തം പ്രാധാന്യത്തിന്റെ വികാരങ്ങൾ വികാസം പ്രാപിക്കാൻ അനുവദിച്ചു, ദൈവത്തിനു മാത്രം അർഹതപ്പെട്ട ആരാധന മോഹിക്കാൻ തുടങ്ങി, തൽഫലമായി ദൈവത്തെ അനുസരിക്കുന്നതിനു പകരം തന്നെ ശ്രദ്ധിക്കാൻ ആദാമിനെയും ഹവ്വായെയും വശീകരിച്ചു. അപ്രകാരം അവന്റെ പ്രവർത്തനഗതിയാൽ അവൻ തന്നേത്തന്നെ “എതിരാളി” എന്നർത്ഥമുളള സാത്താനാക്കിത്തീർത്തു.—യാക്കോ. 1:14, 15; “പാപം” എന്നതിൻ കീഴിൽ പേ. 372 കാണുക.

മൽസരിച്ച ശേഷം ഉടനെ ദൈവം സാത്താനെ നശിപ്പിച്ചു കളയാഞ്ഞത്‌ എന്തുകൊണ്ടാണ്‌?

സാത്താൻ ഗൗരവമുളള വിവാദങ്ങളാണ്‌ ഉയർത്തിയത്‌: (1) യഹോവയുടെ പരമാധികാരത്തിന്റെ നീതിയും ഔചിത്യവും. മനുഷ്യവർഗ്ഗത്തിന്റെ സന്തോഷത്തിന്‌ സംഭാവന ചെയ്യുന്ന സ്വാതന്ത്ര്യം യഹോവ അവരിൽ നിന്ന്‌ പിടിച്ചു വയ്‌ക്കുകയായിരുന്നോ? വിജയകരമായി സ്വന്തം കാര്യാദികളെ ഭരിക്കാനുളള മനുഷ്യവർഗ്ഗത്തിന്റെ പ്രാപ്‌തിയും അവരുടെ ജീവന്റെ നിലനിൽപും യഥാർത്ഥത്തിൽ ദൈവത്തോടുളള അവരുടെ അനുസരണത്തെ ആശ്രയിച്ചാണോ ഇരുന്നത്‌? അനുസരണക്കേട്‌ മരണത്തിലേക്ക്‌ നയിക്കുമെന്ന്‌ പ്രസ്‌താവിച്ച നിയമം നൽകുകയിൽ യഹോവ പറഞ്ഞത്‌ അസത്യമായിരുന്നോ? (ഉൽപ. 2:16, 17; 3:3-5) അതുകൊണ്ട്‌ ഭരിക്കാനുളള അവകാശം യഹോവക്ക്‌ യഥാർത്ഥത്തിൽ ഉണ്ടായിരുന്നോ? (2) ബുദ്ധിശക്തിയുളള ജീവികളുടെ യഹോവയോടുളള നിർമ്മലത. ആദാമും ഹവ്വായും അനുസരണക്കേടു കാണിച്ചതിനാൽ ഈ ചോദ്യം പൊന്തി വന്നു: യഹോവയുടെ ദാസൻമാർ അവനെ അനുസരിക്കുന്നത്‌ യഥാർത്ഥത്തിൽ അവനോടുളള സ്‌നേഹം നിമിത്തമാണോ അതോ അവരെല്ലാവരും ദൈവത്തെ ഉപേക്ഷിച്ച്‌ സാത്താന്റെ നിർദ്ദേശത്തിന്‌ അനുസരണമായി പ്രവർത്തിക്കുമോ? ഒടുവിൽ പറഞ്ഞ ഈ വിവാദം പിന്നീട്‌ ഇയ്യോബിന്റെ നാളുകളിൽ സാത്താനാൽ കൂടുതലായി വികസിപ്പിക്കപ്പെട്ടു. (ഉൽപ്പ. 3:6; ഇയ്യോ. 1:8-11; 2:3-5; ലൂക്കോസ്‌ 22:31 കൂടെകാണുക.) വെറുതെ മൽസരികളെ നശിപ്പിക്കുന്നതിനാൽ മാത്രം ഈ വിവാദങ്ങൾക്ക്‌ തീർപ്പുണ്ടാക്കാൻ കഴിയുമായിരുന്നില്ല.

ദൈവത്തിന്‌ തന്നെത്തന്നെ എന്തെങ്കിലും ബോദ്ധ്യപ്പെടുത്താൻ ആവശ്യമുണ്ടായിരുന്നിട്ടല്ല, മറിച്ച്‌, ഈ വിവാദങ്ങൾ മേലാൽ ഒരിക്കലും അഖിലാണ്ഡത്തിന്റെ സാമാധാനത്തെയും സുസ്ഥിതിയെയും ഭഞ്‌ജിക്കാതിരിക്കാൻ വേണ്ടി ഇവ സകല സംശയത്തിനും അതീതമാംവണ്ണം പരിഹരിക്കപ്പെടാൻ ആവശ്യമായ സമയം ദൈവം അനുവദിച്ചു. ദൈവത്തോടുളള അനുസരണക്കേടിനെ തുടർന്ന്‌ ആദാമും ഹവ്വായും മരിച്ചു എന്നുളളത്‌ കാലത്തിന്റെ തികവിൽ വ്യക്തമായിത്തീർന്നു. (ഉൽപ. 5:5) എന്നാൽ വിവാദത്തിൽ ഉൾപ്പെട്ടിരുന്നത്‌ അതിലും അധികമായിരുന്നു. അതുകൊണ്ട്‌ തങ്ങളുടെതന്നെ നിർമ്മിതിയായ എല്ലാത്തരം ഭരണരീതികളും പരീക്ഷിച്ചു നോക്കാൻ ദൈവം സാത്താനെയും മനുഷ്യരെയും അനുവദിച്ചിരിക്കുന്നു. അവയിലൊന്നും നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തിയിട്ടില്ല. തന്റെ നീതിയുളള നിലവാരങ്ങളെ അവഗണിച്ചുകൊണ്ടുളള ജീവിതരീതികളെ പിൻപററാൻ അങ്ങേയററംവരെ പോകുന്നതിന്‌ ദൈവം മനുഷ്യവർഗ്ഗത്തെ അനുവദിച്ചിരിക്കുന്നു. അവയുടെ ഫലങ്ങൾ തന്നെ അവയെപ്പററി സംസാരിക്കുന്നു. ബൈബിൾ സത്യസന്ധമായി പറയുന്ന പ്രകാരം: “തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല.” (യിരെ. 10:23) അതേസമയം സ്‌നേഹപൂർവ്വകമായ അനുസരണത്തിന്റെ പ്രവൃത്തികളിലൂടെ തന്നോടുളള വിശ്വസ്‌തത തെളിയിക്കാൻ ദൈവം തന്റെ ദാസൻമാർക്ക്‌ അവസരം അനുവദിച്ചിരിക്കുന്നു, അതും വശീകരണങ്ങളെയും സാത്താനാൽ ഇളക്കിവിടപ്പെടുന്ന പീഡനങ്ങളെയും അഭിമുഖീകരിച്ചുകൊണ്ടുതന്നെ. യഹോവ തന്റെ ദാസൻമാരെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: “മകനെ എന്നെ നിന്ദിക്കുന്നവന്‌ ഞാൻ ഉത്തരം കൊടുക്കേണ്ടതിന്‌ നീ ജ്ഞാനിയായിരുന്ന്‌ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.” (സദൃ. 27:11) വിശ്വസ്‌തത തെളിയിക്കുന്നവർ ഇപ്പോൾതന്നെ വലിയ പ്രയോജനങ്ങൾ കൊയ്യുന്നു, അവർക്ക്‌ പൂർണ്ണതയുളള നിത്യജീവന്റെ ഭാവി പ്രതീക്ഷയുമുണ്ട്‌. തങ്ങൾ ആരുടെ വ്യക്തിത്വത്തെയും വഴികളെയും യഥാർത്ഥത്തിൽ സ്‌നേഹിക്കുന്നുവോ ആ യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന്‌ അവർ ആ ജീവിതം ഉപയോഗിക്കും.

ഇന്നത്തെ ലോകത്തിൽ സാത്താൻ എത്ര ശക്തനായ ഒരു വ്യക്തിയാണ്‌?

യേശുക്രിസ്‌തു അവനെ ദൈവത്തിന്റെ നിബന്ധനകൾ അവഗണിക്കാനുളള ആരുടെ പ്രേരണയെ മനുഷ്യവർഗ്ഗം പൊതുവിൽ ശ്രദ്ധകൊടുത്ത്‌ അനുസരിക്കുന്നുവോ ആ ഒരുവനായ “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്ന്‌ പരാമർശിച്ചു. (യോഹ. 14:30; എഫേ. 2:2) ഈ വ്യവസ്ഥിതിയോട്‌ പററി നിൽക്കുന്ന ആളുകളുടെ മതാചാരങ്ങളാൽ ബഹുമാനിക്കപ്പെടുന്ന “ഈ വ്യവസ്ഥിതിയുടെ ദൈവം” എന്നും ബൈബിൾ അവനെ വിളിക്കുന്നു.—2 കൊരി. 4:4; 1 കൊരി. 10:20.

യേശുക്രിസ്‌തുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചപ്പോൾ പിശാച്‌ “ഒരു നിമിഷം കൊണ്ട്‌ നിവസിത ഭൂമിയിലെ എല്ലാ രാജ്യങ്ങളും അവന്‌ കാണിച്ചുകൊടുത്തിട്ട്‌ അവനോട്‌ പറഞ്ഞു: ‘ഞാൻ ഈ സകല അധികാരവും അവയുടെ മഹത്വവും നിനക്കു തരാം, എന്തുകൊണ്ടന്നാൽ അത്‌ എനിക്ക്‌ ഏൽപിക്കപ്പെട്ടിരിക്കുന്നു, എനിക്ക്‌ ഇഷ്ടമുളളവന്‌ ഞാനത്‌ കൊടുക്കുന്നു. അതുകൊണ്ട്‌ നീ എന്റെ മുമ്പാകെ ആരാധനയുടെ ഒരു ക്രിയ ചെയ്യാമെങ്കിൽ അതെല്ലാം നിന്റേതായിരിക്കും.’” (ലൂക്കോ. 4:5-7) ആഗോള രാഷ്‌ട്രീയ ഭരണവ്യവസ്ഥിതിക്ക്‌ സാത്താൻ തന്റെ ‘ശക്തിയും സിംഹാസനവും വലിയ അധികാരവും നൽകുന്നു’ എന്ന്‌ വെളിപ്പാട്‌ 13:1, 2 കാണിച്ചു തരുന്നു. ഭൂമിയിലെ പ്രമുഖ രാഷ്‌ട്രങ്ങളുടെമേലെല്ലാം സാത്താൻ ഭൂതപ്രഭുക്കൻമാരെ നിയമിച്ചിട്ടുണ്ടെന്ന്‌ ദാനിയേൽ 10:13, 20 വെളിപ്പെടുത്തുന്നു. ഇവർ ‘ഗവൺമെൻറുകളും അധികാരങ്ങളും ഈ അന്ധകാരത്തിന്റെ ലോകാധിപതികളും സ്വർഗ്ഗീയ സ്ഥലങ്ങളിലെ ദുഷ്ടാത്മ സേനകളുമായിരിക്കുന്നതായി’ എഫേസ്യർ 6:12 പറയുന്നു.

“മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൻകീഴിൽ കിടക്കുന്നു” എന്ന്‌ 1 യോഹന്നാൻ 5:19 പറയുന്നത്‌ അതിശയമല്ല. എന്നാൽ അവന്റെ അധികാരം ഒരു പരിമിതമായ സമയത്തേക്കും സർവ്വശക്തനാം ദൈവമായ യഹോവ അനുവദിച്ചിരിക്കുന്നതിനാലും മാത്രമാണ്‌.

മനുഷ്യവർഗ്ഗത്തെ വഴിതെററിക്കാൻ സാത്താൻ എത്രകാലത്തേക്ക്‌ അനുവദിക്കപ്പെടും?

നാം ഈ സാത്താന്യ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണ്‌ ജീവിക്കുന്നത്‌ എന്നുളളതിന്റെ തെളിവിന്‌ “തീയതികൾ” എന്നതിൻ കീഴിലെ 95-98 പേജുകളും “അന്ത്യനാളുകൾ” എന്ന മുഖ്യ ശീർഷകവും കാണുക.

സാത്താന്റെ ദുഷ്ടസ്വാധീനത്തിൽ നിന്നുളള വിടുതലിനുളള കരുതൽ പ്രതീകാത്മകമായി ഈ വിധത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു: “അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയിൽ പിടിച്ച്‌ ഒരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന്‌ ഇറങ്ങി വരുന്നത്‌ ഞാൻ കണ്ടു. അവൻ പിശാചും സാത്താനുമെന്ന ആദ്യപാമ്പായ മഹാസർപ്പത്തെ പിടിച്ച്‌ ഒരു ആയിരമാണ്ടേക്ക്‌ ചങ്ങലയിട്ടു. ആയിരമാണ്ട്‌ കഴിയുവോളം ജനതകളെ വഞ്ചിക്കാതിരിക്കാൻ അവനെ അഗാധത്തിൽ തളളിയിടുകയും അത്‌ അടച്ചുപൂട്ടി മീതെ മുദ്രയിടുകയും ചെയ്‌തു. ഈ കാര്യങ്ങൾക്കുശേഷം അവൻ അൽപകാലത്തേക്ക്‌ അഴിച്ചു വിടപ്പെടേണ്ടതാകുന്നു.” (വെളി. 20:1-3) പിന്നീട്‌ എന്ത്‌? “അവരെ വഴിതെററിച്ചുകൊണ്ടിരുന്ന പിശാച്‌ തീയും ഗന്ധകവും കത്തുന്ന തടാകത്തിലേക്ക്‌ എറിയപ്പെട്ടു.” (വെളി. 20:10) അതിന്റെ അർത്ഥമെന്താണ്‌? വെളിപ്പാട്‌ 21:8 ഉത്തരം നൽകുന്നു: “ഇതിന്റെ അർത്ഥം രണ്ടാം മരണം എന്നാണ്‌.” അവൻ എന്നന്നേക്കുമായി പൊയ്‌പ്പോയിരിക്കും!

സാത്താനെ ‘അഗാധത്തിലടക്കും’ എന്നതിന്റെ അർത്ഥം 1,000 വർഷത്തേക്ക്‌ അവന്‌ പ്രലോഭിപ്പിക്കാൻ ആരുമില്ലാത്ത നിർജ്ജനമായ ഒരു ഭൂമിയിൽ അവൻ ഒതുക്കിനിർത്തപ്പെടുമെന്നാണോ?

ഈ ആശയത്തെ പിന്താങ്ങുന്നതിന്‌ ചിലയാളുകൾ (പേജ്‌ 365-ൽ ഉദ്ധരിച്ചിരിക്കുന്ന) വെളിപ്പാട്‌ 20:3-നെ പരാമർശിക്കുന്നു. “അഗാധം” അല്ലെങ്കിൽ “അടിത്തട്ടില്ലാത്ത കുഴി” (KJ) ശൂന്യമാക്കപ്പെട്ട ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു എന്ന്‌ അവർ പറയുന്നു. അങ്ങനെയാണോ? അഗാധത്തിൽ അടക്കപ്പെടുന്നതിനു മുമ്പായി സാത്താൻ സ്വർഗ്ഗത്തിൽ നിന്ന്‌ ഭൂമിയിലേക്ക്‌ “പുറന്തളളപ്പെടുന്നതായും” അവിടെ അവൻ മനുഷ്യവർഗ്ഗത്തിന്‌ വർദ്ധിച്ച തോതിൽ കഷ്‌ടം വരുത്തുന്നതായും വെളിപ്പാട്‌ 12:7-9, 12 (KJ) കാണിക്കുന്നു. അതുകൊണ്ട്‌ സാത്താൻ “അടിത്തട്ടില്ലാത്ത കുഴി”യിലേക്ക്‌ തളളിയിടപ്പെട്ടു എന്ന്‌ വെളിപ്പാട്‌ 20:3 (KJ) പറയുമ്പോൾ അവൻ തീർച്ചയായും അപ്പോൾത്തന്നെ ആയിരിക്കുന്ന സ്ഥാനത്ത്‌—അദൃശ്യനെങ്കിലും ഭൂമിയുടെ സമീപ പ്രദേശത്ത്‌ ഒതുക്കിനിർത്തപ്പെട്ടവനായിട്ട്‌—വിടപ്പെടുകയല്ല. “ആയിരമാണ്ട്‌ പൂർത്തിയാകുന്നതുവരെ മേലാൽ ജനതകളെ വഴിതെററിക്കാതിരിക്കാൻ” അവൻ അവിടെ നിന്ന്‌ അകലത്തേക്ക്‌ മാററപ്പെടുകയാണ്‌. ആയിരമാണ്ടിന്റെ അവസാനം അഗാധത്തിൽ നിന്ന്‌ ജനതകളല്ല, സാത്താൻ അഴിച്ചു വിടപ്പെടുന്നതായിട്ടാണ്‌ വെളിപ്പാട്‌ 20:3 പറയുന്നത്‌ എന്ന്‌ കുറിക്കൊളളുക. സാത്താൻ അഴിച്ചുവിടപ്പെടുമ്പോൾ നേരത്തെ ആ ജനതകളുടെ ഭാഗമായിരുന്ന ആളുകൾ അവിടെയുണ്ടായിരിക്കും.

ഈ വിശ്വാസത്തിന്‌ തെളിവായി യെശയ്യാവ്‌ 24:1-6; യിരെമ്യാവ്‌ 4:23-29 (KJ) എന്നീ വേദഭാഗങ്ങൾ ചിലപ്പോൾ പരാമർശിക്കപ്പെടുന്നു. അവ ഇപ്രകാരം പറയുന്നു: “കണ്ടാലും കർത്താവ്‌ ഭൂമിയെ ശൂന്യവും പാഴുമാക്കുന്നു . . . ദേശം പൂർണ്ണമായി ശൂന്യവും കവർച്ചചെയ്യപ്പെട്ടതുമായിത്തീരും: എന്തുകൊണ്ടെന്നാൽ കർത്താവാണ്‌ ഈ വാക്ക്‌ അരുളിചെയ്‌തിരിക്കുന്നത്‌.” “ഞാൻ ഭൂമിയെ നോക്കി, കണ്ടാലും അതു രൂപമില്ലാത്തതും ശൂന്യവും ആയിരുന്നു . . . ഞാൻ നോക്കി, കണ്ടാലും അവിടെ മനുഷ്യരാരുമില്ലായിരുന്നു . . . എന്തുകൊണ്ടെന്നാൽ കർത്താവ്‌ ഇപ്രകാരം പറഞ്ഞിരിക്കുന്നു, ദേശം മുഴുവൻ ശൂന്യമായിത്തീരും . . . എല്ലാ നഗരവും ഉപേക്ഷിക്കപ്പെടും; അവിടെ ആരും വസിക്കുകയില്ല.” ഈ പ്രവചനങ്ങൾ എന്താണർത്ഥമാക്കുന്നത്‌? അവക്ക്‌ അവയുടെ ആദ്യ നിവൃത്തി യെരൂശലേമിന്റെമേലും യഹൂദാദേശത്തിൻമേലും ഉണ്ടായിരുന്നു. ദിവ്യന്യായവിധി നടപ്പാക്കുന്നതിനുവേണ്ടി ബാബിലോണിയാക്കാർ ദേശം കീഴടക്കാൻ യഹോവ അനുവദിച്ചു. ഒടുവിൽ അതു മുഴുവൻ പാഴും ശൂന്യവുമായി അവശേഷിച്ചു. (യിരെമ്യാവ്‌ 36:29 കാണുക.) എന്നാൽ ദൈവം അപ്പോൾ മുഴു ഭൂഗോളത്തെയും ജനവാസമില്ലാത്തതാക്കിയില്ല, ഇപ്പോൾ അവൻ അങ്ങനെ ചെയ്യുകയുമില്ല. (“ഭൂമി” എന്നതിൻ കീഴിലെ 112-115 പേജുകളുംസ്വർഗ്ഗം” എന്ന മുഖ്യ ശീർഷകവും കാണുക.) എന്നിരുന്നാലും അതിന്റെ അവിശുദ്ധ നടത്തയാൽ ദൈവനാമത്തെ നിന്ദിക്കുന്ന അവിശ്വസ്‌ത യെരൂശലേമിന്റെ ആധുനിക പതിപ്പായ ക്രൈസ്‌തവലോകത്തെയും സാത്താന്റെ ദൃശ്യസ്ഥാപനത്തിന്റെ ശേഷം ഭാഗം മുഴുവനെയും അവൻ തീർച്ചയായും ശൂന്യമാക്കും.

ആയിരവർഷവാഴ്‌ചക്കാലത്ത്‌ സാത്താൻ അഗാധത്തിലായിരിക്കുമ്പോൾ ഒരു ശൂന്യശിഷ്‌ടമായിരിക്കുന്നതിനു പകരം ഭൂമി മുഴുവൻ ഒരു പറുദീസയായിത്തീരും. (“പറുദീസ” കാണുക.)