വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുതിയലോക ഭാഷാന്തരം

പുതിയലോക ഭാഷാന്തരം

നിർവ്വചനം: അഭിഷിക്തരായ യഹോവയുടെ സാക്ഷികളുടെ ഒരു കമ്മററിയാൽ എബ്രായ, അരാമ്യ, ഗ്രീക്ക്‌ എന്നീ ഭാഷകളിൽ നിന്ന്‌ ആധുനിക ഇംഗ്ലീഷിലേക്ക്‌ നേരിട്ടു തയ്യാറാക്കപ്പെട്ട, വിശുദ്ധ തിരുവെഴുത്തുകളുടെ ഒരു ഭാഷാന്തരം. അവർ നിർവ്വഹിച്ച വേലയെപ്പററി അവർ ഇപ്രകാരം പറഞ്ഞു: “വിശുദ്ധ തിരുവെഴുത്തുകളുടെ ദിവ്യഗ്രന്ഥകർത്താവിനെ ഭയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വിവർത്തകർക്ക്‌ അവനോട്‌, അവന്റെ ചിന്തകളും പ്രഖ്യാപനങ്ങളും സാദ്ധ്യമാകുന്നത്ര കൃത്യതയോടെ മററുളളവർക്ക്‌ കൈമാറികൊടുക്കാനുളള പ്രത്യേക ഉത്തരവാദിത്തം തോന്നുന്നു. തങ്ങളുടെ നിത്യരക്ഷക്കുവേണ്ടി അത്യുന്നത ദൈവത്തിന്റെ നിശ്വസ്‌ത വചനങ്ങളുടെ ഒരു ഭാഷാന്തരത്തെ ആശ്രയിക്കേണ്ടി വരുന്ന അന്വേഷണബുദ്ധിയുളള വായനക്കാരോടും അവർക്ക്‌ ഉത്തരവാദിത്തം തോന്നുന്നു.” ഈ ഭാഷാന്തരം ആദ്യം 1950 മുതൽ 1960 വരെയുളള കാലഘട്ടത്തിൽ ഭാഗംഭാഗമായി പുറത്തിറക്കി. മററു ഭാഷകളിലുളള വിവർത്തനങ്ങൾ ഇംഗ്ലീഷ്‌ ഭാഷാന്തരത്തെ അടിസ്ഥാനമാക്കിയുളളവയാണ്‌.

“പുതിയലോക ഭാഷാന്തരം” എന്തിനെയാണ്‌ അടിസ്ഥാനമാക്കിയിരിക്കുന്നത്‌?

എബ്രായ തിരുവെഴുത്തുകൾ വിവർത്തനം ചെയ്യുന്നതിന്റെ അടിസ്ഥാനമായി 1951-1955 വരെയുളള റുഡോൾഫ്‌ കിററലിന്റെ ബിബ്‌ളിയാ ഹെബ്രായിക്ക ഉപയോഗിക്കപ്പെട്ടു. പുതിയലോക ഭാഷാന്തരത്തിന്റെ 1984-ലെ പുതുക്കിയ പതിപ്പിന്‌ 1977-ലെ ബിബ്‌ളിയ ഹെബ്രായിക്ക സ്‌ററട്ട്‌ഗാർട്ടെൻസിയയോടുളള പൊരുത്തത്തിൽ കാലാനുസൃതമാക്കപ്പെട്ടതിന്റെ പ്രയോജനവും ലഭിച്ചു. കൂടാതെ, ചാവുകടൽ ചുരുളും മററു ഭാഷകളിലേക്കുളള നിരവധി വിവർത്തനങ്ങളും പഠനവിഷയമാക്കപ്പെട്ടു. ഗ്രീക്കു തിരുവെഴുത്തുകൾക്ക്‌ അടിസ്ഥാനമായി 1881-ൽ വെസ്‌ററ്‌ കോർട്ടും ഹോർട്ടും ചേർന്ന്‌ തയ്യാറാക്കിയ ഗ്രീക്കു പാഠമാണ്‌ മുഖ്യമായി ഉപയോഗിക്കപ്പെട്ടത്‌, എന്നാൽ മററു പല പ്രമുഖ പാഠങ്ങളും മററു ഭാഷകളിലേക്ക്‌ നേരത്തെ ഉണ്ടായിട്ടുളള നിരവധി ഭാഷാന്തരങ്ങളും പരിശോധിക്കപ്പെട്ടു.

തർജ്ജമക്കാർ ആരായിരുന്നു?

അവരുടെ പകർപ്പവകാശം ഒരു സമ്മാനമെന്ന നിലയിൽ സമർപ്പിക്കുകയിൽ പുതിയലോക ഭാഷാന്തരം ബൈബിളിന്റെ ഭാഷാന്തര കമ്മററി അംഗങ്ങൾ തങ്ങളുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന്‌ അഭ്യർത്ഥിച്ചു. വാച്ച്‌ടവ്വർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊസൈററി ഓഫ്‌ പെൻസിൽവേനിയ അവരുടെ അഭ്യർത്ഥനയെ മാനിച്ചിരിക്കുന്നു. ഭാഷാന്തരം ചെയ്‌തവർ തങ്ങൾക്കുവേണ്ടിത്തന്നെ പ്രാമുഖ്യത തേടിയില്ല മറിച്ച്‌ വിശുദ്ധ തിരുവെഴുത്തുകളുടെ ദിവ്യഗ്രന്ഥകർത്താവിനെ ബഹുമാനിക്കാനാണ്‌ അവർ ആഗ്രഹിച്ചത്‌.

പിൽക്കാലങ്ങളിലും മററ്‌ ചില ഭാഷാന്തര കമ്മററികൾ സമാനമായ വീക്ഷണം പുലർത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ന്യൂ അമേരിക്കൻ സ്‌ററാൻഡാർഡ്‌ ബൈബിളിന്റെ റഫറൻസ്‌ എഡിഷന്റെ (1971) പുറം ചട്ട ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പരാമർശനത്തിനോ ശുപാർശകൾക്കോ ഞങ്ങൾ ഏതെങ്കിലും പണ്ഡിതന്റെ പേര്‌ ഉപയോഗിച്ചിട്ടില്ല, എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ വചനം സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തിൽ നിൽക്കണം എന്നതാണ്‌ ഞങ്ങളുടെ വിശ്വാസം.”

അത്‌ യഥാർത്ഥത്തിൽ പണ്ഡിതോചിതമായ ഒരു ഭാഷാന്തരമാണോ?

ഭാഷാന്തരം ചെയ്‌തവർ അറിയപ്പെടാൻ ആഗ്രഹിക്കാത്തതുകൊണ്ട്‌ അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ പശ്ചാത്തലത്തിൽ ആ ചോദ്യത്തിന്‌ ഇവിടെ ഉത്തരം നൽകാൻ കഴിയുകയില്ല. ഭാഷാന്തരം അതിന്റെ സ്വന്തം മേൻമയുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടണം.

ഇത്‌ ഏതുതരത്തിലുളള ഒരു ഭാഷാന്തരമാണ്‌? അത്‌ മൂലഭാഷകളിൽ നിന്നുളള കൃത്യമായ, ഏറെയും അക്ഷരീയമായ ഒരു ഭാഷാന്തരമാണ്‌ എന്നതാണ്‌ ഒരു സംഗതി. അപ്രധാനമെന്ന്‌ ഭാഷാന്തരക്കാർ കരുതുന്ന വിശദാംശങ്ങൾ വിട്ടുകളയുകയും സഹായകമെന്ന്‌ അവർ വിചാരിക്കുന്ന ആശയങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്‌തുകൊണ്ടുളള ഒരു ശ്ലഥമായ പരാവർത്തനമല്ല അത്‌. പഠിതാക്കൾക്ക്‌ ഒരു സഹായമെന്ന നിലയിൽ പല പതിപ്പുകളിലും ന്യായാനുസൃതം ഒന്നിലധികം വിധങ്ങളിൽ തർജ്ജമചെയ്യപ്പെടാവുന്ന പദപ്രയോഗങ്ങളിൽ വ്യത്യസ്‌ത പാഠങ്ങൾ കാണിക്കുന്ന വിശദമായ അടിക്കുറിപ്പുകൾ ചേർത്തിട്ടുണ്ട്‌. കൂടാതെ ചില പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നതിന്‌ അടിസ്ഥാനമായ പുരാതന കൈയ്യെഴുത്തു പ്രതികളും പട്ടികപ്പെടുത്തിയിരിക്കുന്നു.

ചില വാക്യങ്ങൾ ഒരു വ്യക്തിക്ക്‌ പരിചിതമായിരിക്കുന്നതിൽനിന്നും വ്യത്യസ്‌തമായിട്ടായിരിക്കാം വായിക്കപ്പെടുന്നത്‌. ഇതിൽ ഏതാണ്‌ ശരി? പുതിയലോക ഭാഷാന്തരം റഫറൻസ്‌ പതിപ്പിന്റെ അടിക്കുറിപ്പിൽ കൊടുത്തിരിക്കുന്ന, കൈയ്യെഴുത്തു പ്രതികളിൽനിന്നുളള ഭാഗങ്ങൾ പരിശോധിക്കുന്നതിനും അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന വിശദീകരണങ്ങൾ വായിക്കുന്നതിനും മററു വിവിധ ഭാഷാന്തരങ്ങളുമായി അവ ഒത്തുനോക്കുന്നതിനും വായനക്കാർ ക്ഷണിക്കപ്പെട്ടിരിക്കുന്നു. മററു ചില ഭാഷാന്തരക്കാരും ഇതിനോട്‌ സമാനമായി വിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയിട്ടുളളതായി അവർ മിക്കപ്പോഴും കണ്ടെത്തും.

ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

പുതിയലോക ഭാഷാന്തരം മാത്രമല്ല അങ്ങനെ ചെയ്യുന്ന ഏക ബൈബിൾ എന്നു കുറിക്കൊളേളണ്ടതാണ്‌. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ എബ്രായ ഭാഷയിലേക്കുളള തർജ്ജമയിൽ നിശ്വസ്‌ത എബ്രായ തിരുവെഴുത്തുകളിൽ നിന്ന്‌ നേരിട്ട്‌ ഉദ്ധരണികളുളള സ്ഥാനങ്ങളിൽ ദിവ്യനാമം കാണപ്പെടുന്നു. ദി എംഫാററിക്‌ ഡയഗ്ലററിൽ (1864) യഹോവ എന്ന നാമം 18 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ മററ്‌ 38 ഭാഷാപതിപ്പുകളിലെങ്കിലും ദിവ്യനാമത്തിന്റെ അതതു ഭാഷകളിലുളള രൂപം കാണപ്പെടുന്നു.

തന്റെ പിതാവിന്റെ നാമത്തിന്‌ യേശു നൽകിയ ഊന്നൽ അവൻ വ്യക്തിപരമായി അത്‌ ധാരാളം പ്രാവശ്യം ഉപയോഗിച്ചിരുന്നു എന്ന്‌ സൂചിപ്പിക്കുന്നു. (മത്താ. 6:9; യോഹ. 17:6, 26) പൊ. യു. 4-ാം നൂററാണ്ടിൽ ജീവിച്ചിരുന്ന ജെറോമിന്റെ അഭിപ്രായമനുസരിച്ച്‌ അപ്പോസ്‌തലനായ മത്തായി ആദ്യം തന്റെ സുവിശേഷം എഴുതിയത്‌ എബ്രായ ഭാഷയിലാണ്‌, ആ സുവിശേഷത്തിലാകട്ടെ ദിവ്യനാമം ഉൾക്കൊളളുന്ന ധാരാളം ഭാഗങ്ങൾ എബ്രായ തിരുവെഴുത്തുകളിൽ നിന്ന്‌ ഉദ്ധരിച്ചിട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ മററു എഴുത്തുകാർ ഗ്രീക്ക്‌ സെപ്‌ററുവജിൻറിൽ നിന്ന്‌ ഉദ്ധരിച്ചു. (അത്‌ പൊ. യു. മു. 280-നോടടുത്ത്‌ ആരംഭിച്ച എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്കുഭാഷയിലേക്കുളള ഒരു തർജ്ജമ ആയിരുന്നു.) ഇപ്പോഴും കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങളിൽ നിന്ന്‌ കാണാൻ കഴിയുന്നതുപോലെ അതിന്റെ ആദ്യപകർപ്പുകളിൽ എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ചു തന്നെ എഴുതപ്പെട്ട ദിവ്യനാമമുണ്ടായിരുന്നു.

ജോർജിയ യൂണിവേഴ്‌സിററിയിലെ പ്രൊഫസർ ജോർജ്‌ ഹൊവാർഡ്‌ ഇപ്രകാരം എഴുതി: “ആദിമ സഭ ഉപയോഗിച്ചിരുന്ന തിരുവെഴുത്തുകളുടെ ഭാഗമായിരുന്ന ഗ്രീക്ക്‌ ബൈബിളിൽ റെറട്രാഗ്രാം [ദിവ്യനാമത്തിനുളള നാലു എബ്രായ അക്ഷരങ്ങൾ] എഴുതപ്പെട്ടിരുന്നതിനാൽ പു[തിയ] നി[യമ] എഴുത്തുകാർ തിരുവെഴുത്തുകളിൽ നിന്ന്‌ ഉദ്ധരിച്ചപ്പോൾ ബൈബിൾ പാഠത്തിൽ റെറട്രാഗ്രാം നിലനിർത്തി എന്ന്‌ വിശ്വസിക്കാൻ ന്യായമുണ്ട്‌.”—ജേർണൽ ഓഫ്‌ ബിബ്ലിക്കൽ ലിറററേച്ചർ, മാർച്ച്‌ 1977, പേ. 77.

പ്രത്യക്ഷത്തിൽ ചില വാക്യങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ചില ഭാഷാന്തരങ്ങളിൽ കാണപ്പെടുന്ന ആ വാക്യങ്ങൾ ലഭ്യമായ ഏററം പഴക്കമുളള കൈയെഴുത്തു പ്രതികളിൽ കാണപ്പെടുന്നില്ല. ദി ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ കത്തോലിക്കരുടെ യെരുശലേം ബൈബിൾ എന്നിവപോലുളള ആധുനിക ഭാഷാന്തരങ്ങളുമായുളള താരതമ്യപഠനം പ്രസ്‌തുത വാക്യങ്ങൾ ബൈബിളിന്റെ ഭാഗമല്ല എന്ന്‌ മററ്‌ ഭാഷാന്തരക്കാരും തിരിച്ചറിഞ്ഞിരിക്കുന്നു എന്ന്‌ കാണിക്കുന്നു. ചിലയിടങ്ങളിൽ ബൈബിളിന്റെ മറെറാരു ഭാഗത്തുനിന്ന്‌ എടുത്തിട്ടുളള ഭാഗങ്ങൾ പകർപ്പെഴുത്തുകാരാൽ പകർത്തിയെഴുതിയ ഭാഗത്തോട്‌ കൂട്ടിച്ചേർക്കപ്പെടുകയാണ്‌ ഉണ്ടായത്‌.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾക്ക്‌ ഉളളത്‌ നിങ്ങളുടെ സ്വന്തം ബൈബിളാണ്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങളുടെ കൈവശമുളളത്‌ ബൈബിളിന്റെ ഏതു ഭാഷാന്തരമാണ്‌? അത്‌ . . . (നിങ്ങളുടെ ഭാഷയിലുളള പലത്‌ പറയുക) ആണോ? നിങ്ങൾക്ക്‌ അറിയാവുന്നതുപോലെ ബൈബിളിന്റെ നിരവധി ഭാഷാന്തരങ്ങളുണ്ട്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘നിങ്ങൾ ഇഷ്ടപ്പെടുന്ന ഏതു ഭാഷാന്തരം ഉപയോഗിക്കുന്നതിനും എനിക്ക്‌ സന്തോഷമേയുളളു. എന്നാൽ ഞാൻ പുതിയലോക ഭാഷാന്തര വിശേഷാൽ ഇഷ്ടപ്പെടുന്നതിന്റെ കാരണമെന്താണെന്നറിയാൻ നിങ്ങൾക്ക്‌ താൽപര്യമുണ്ടായിരിക്കും. അത്‌ അതിന്റെ ആധുനികവും എളുപ്പം ഗ്രഹിക്കാവുന്നതുമായ ഭാഷ നിമിത്തവും വിവർത്തകർ മൂല ബൈബിൾ ഭാഷയിലുളള ആശയങ്ങളോട്‌ അടുത്തു പററിനിന്നിട്ടുളളതുകൊണ്ടുമാണ്‌.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ പറയുന്നതിൽ നിന്ന്‌ നിങ്ങൾക്ക്‌ ഭവനത്തിൽ സ്വന്തമായി ഒരു ബൈബിൾ ഉണ്ടെന്ന്‌ ഞാൻ വിചാരിക്കുന്നു. നിങ്ങൾ ഉപയോഗിക്കുന്നത്‌ ബൈബിളിന്റെ ഏതു ഭാഷാന്തരമാണ്‌? . . . നിങ്ങൾ അതൊന്ന്‌ എടുക്കാമോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘നാം ഏതു ഭാഷാന്തരം ഉപയോഗിക്കുന്നു എന്നത്‌ ഗൗനിക്കാതെ നിങ്ങൾക്ക്‌ നിങ്ങളുടെ സ്വന്തം ബൈബിളിൽ കാണാൻ കഴിയുന്നതുപോലെ നമുക്കെല്ലാവർക്കുംവേണ്ടി യോഹന്നാൻ 17:3-ൽ നാം മനസ്സിൽ പിടിക്കേണ്ട മുഖ്യസംഗതി യേശു ഊന്നിപ്പറഞ്ഞു. . . . ‘

മറെറാരു സാദ്ധ്യത: ‘ബൈബിളിന്റെ നിരവധി ഭാഷാന്തരങ്ങളുണ്ട്‌. താരതമ്യപഠനം നടത്തുന്നതിനും തിരുവെഴുത്തുകളുടെ യഥാർത്ഥ അർത്ഥം ഗ്രഹിക്കുന്നതിനും പഠിതാക്കളെ സഹായിക്കുന്നതിനും പല ഭാഷാന്തരങ്ങൾ ഉപയോഗിക്കാൻ ഞങ്ങളുടെ സൊസൈററി പ്രോൽസാഹിപ്പിക്കുന്നു. നിങ്ങൾക്ക്‌ അറിയാവുന്നതുപോലെ ബൈബിൾ ആദ്യം എഴുതപ്പെട്ടത്‌ എബ്രായ, അരാമ്യ, ഗ്രീക്ക്‌ എന്നീ ഭാഷകളിലാണ്‌. അതുകൊണ്ട്‌ അത്‌ നമ്മുടെ ഭാഷയിലാക്കുന്നതിന്‌ വിവർത്തകർ ചെയ്‌തിട്ടുളള വേലയെ നമ്മൾ വിലമതിക്കുന്നു. ഏതു ബൈബിൾ ഭാഷാന്തരമാണ്‌ നിങ്ങൾ ഉപയോഗിക്കുന്നത്‌?’

കൂടുതലായ മറെറാരു നിർദ്ദേശം: ‘പ്രത്യക്ഷത്തിൽ നിങ്ങൾ ദൈവവചനത്തെ സ്‌നേഹിക്കുന്ന ഒരാളാണ്‌. അതുകൊണ്ട്‌ പുതിയലോക ഭാഷാന്തരവും മററ്‌ ഭാഷാന്തരങ്ങളുമായുളള പ്രമുഖ വ്യത്യാസങ്ങളിലൊന്ന്‌ എന്താണ്‌ എന്ന്‌ അറിയുന്നതിൽ നിങ്ങൾക്ക്‌ താൽപര്യമുണ്ടായിരിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌. അതിൽ ബൈബിളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഏററം പ്രമുഖനായ വ്യക്തിയുടെ നാമം ഉൾപ്പെട്ടിരിക്കുന്നു. അത്‌ ആരാണെന്ന്‌ നിങ്ങൾക്കറിയാമോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അവന്റെ വ്യക്തിപരമായ നാമം മൂല എബ്രായ ബൈബിളിൽ—മറേറതൊരു നാമത്തെയുംകാൾ കൂടുതലായി—ഏതാണ്ട്‌ 7,000 പ്രാവശ്യം കാണപ്പെടുന്നു എന്ന്‌ നിങ്ങൾ അറിഞ്ഞിരുന്നോ?’ (2) ‘നാം ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതിൽ എന്തു വ്യത്യാസമാണുളളത്‌? കൊളളാം, നിങ്ങൾക്ക്‌ പേരറിയാൻ പാടില്ലാത്ത യഥാർത്ഥത്തിൽ അടുപ്പമുളള ഏതെങ്കിലും സുഹൃത്തുക്കൾ ഉണ്ടോ? . . . ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അവന്റെ പേരറിയുക എന്നത്‌ സുപ്രധാനമായ ഒരു തുടക്കമാണ്‌. യോഹന്നാൻ 17:3, 6-ൽ യേശു പറഞ്ഞത്‌ കുറിക്കൊളളുക. (സങ്കീ. 83:18)’