വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂർവ്വിക ആരാധന

പൂർവ്വിക ആരാധന

നിർവ്വചനം: മരിച്ചുപോയ പൂർവ്വികർ ഒരു അദൃശ്യമണ്ഡലത്തിൽ ബോധപൂർവ്വം സ്ഥിതിചെയ്യുന്നുണ്ടെന്നും അവർക്ക്‌ ജീവിച്ചിരിക്കുന്നവരെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമെന്നുളളതിനാൽ അവരെ പ്രസാദിപ്പിക്കേണ്ടതുണ്ടെന്നുമുളള വിശ്വാസത്തിൽ (മതപരമായ ചടങ്ങുകളോടെയോ അല്ലാതെയോ) അവരെ ബഹുമാനിക്കുകയും വണങ്ങുകയും ചെയ്യുന്ന ആചാരം. ഇതൊരു ബൈബിളുപദേശമല്ല.

ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന കാര്യങ്ങൾ മരിച്ചുപോയ പൂർവ്വികർ അറിയുന്നുണ്ടോ, ഈ പൂർവ്വികർക്ക്‌ ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുമോ?

സഭാ. 9:5: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന്‌ അറിയുന്നു; മരിച്ചവരെ സംബന്ധിച്ചാണെങ്കിൽ അവർ യാതൊന്നും അറിയുന്നില്ല.”

ഇയ്യോ. 14:10, 21: “ഭൗമമനുഷ്യന്റെ ശ്വാസം പോകുന്നു, പിന്നെ അവൻ എവിടെ? അവന്റെ പുത്രൻമാർക്ക്‌ ബഹുമാനം ലഭിക്കുന്നു, എന്നാൽ അവൻ അതു അറിയുന്നില്ല.”

സങ്കീ. 49:10, 17-19: “ജ്ഞാനികൾ പോലും മരിക്കുന്നു, മൂഢനും ന്യായബോധമില്ലാത്തവനും ഒരുമിച്ചു നശിക്കുന്നു, അവരുടെ സമ്പാദ്യം അവർ മററുളളവർക്ക്‌ വിട്ടേച്ചു പോകണം. . . . അവൻ മരിക്കുമ്പോൾ അവനു യാതൊന്നും കൂടെ കൊണ്ടുപോകാൻ കഴികയില്ല. അവന്റെ മഹത്വം അവനോടൊപ്പം ഇറങ്ങിച്ചെല്ലുന്നില്ല. . . . അവന്റെ ദേഹി ഒടുവിൽ അവന്റെ പൂർവ്വികൻമാരുടെ തലമുറവരെ മാത്രം വരുന്നു. അവർ മേലാൽ വെളിച്ചം കാണുകയില്ല.”

ഒരു ബലിപീഠത്തിലോ ശവകുടീരത്തിലോ വയ്‌ക്കപ്പെടുന്ന ഭക്ഷണം ആരും കഴിക്കുന്നില്ല എന്നതു വാസ്‌തവമല്ലേ? മരിച്ചവർക്ക്‌ അതിൽനിന്ന്‌ പ്രയോജനം അനുഭവിക്കാൻ കഴിയുന്നില്ല എന്ന്‌ ഇതു സൂചിപ്പിക്കുന്നില്ലേ?

ആത്മവിദ്യാചാരം” എന്ന മുഖ്യശീർഷകവും കൂടെ കാണുക.

മരിച്ചുപോയ നമ്മുടെ പൂർവ്വികർ നമ്മെ ഉപദ്രവിക്കുമെന്ന്‌ ഭയപ്പെടാൻ കാരണമുണ്ടോ?

സഭാ. 9:5, 6: “മരിച്ചവരെ സംബന്ധിച്ചാണെങ്കിൽ, . . . അവരുടെ സ്‌നേഹവും അവരുടെ ദ്വേഷവും അവരുടെ അസൂയയും നശിച്ചുപോയിരിക്കുന്നു, മേലാൽ അനിശ്ചിതകാലത്തോളം സൂര്യന്‌ കീഴെ ചെയ്യപ്പെടാനുളള യാതൊന്നിലും അവർക്ക്‌ ഒരു ഓഹരിയും ഇല്ല.”

ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നതായി ഒരു വ്യക്തിയുടെ ഒരു ആത്മീയ ഘടകമുണ്ടോ?

യെഹെ. 18:4: “നോക്കു! എല്ലാ ദേഹികളും—അവ എനിക്കുളളത്‌. പിതാവിന്റെ ദേഹിപോലെതന്നെ പുത്രന്റെ ദേഹിയും—അവ എനിക്കുളളത്‌. പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (20-ാം വാക്യവും)

സങ്കീ. 146:3, 4: “പ്രഭുക്കൻമാരിൽ ആശ്രയിക്കരുത്‌, ഭൗമിക മനുഷ്യന്റെ പുത്രനിലും അരുത്‌ . . . അവന്റെ ആത്മാവ്‌ പോകുന്നു, അവൻ മണ്ണിലേക്ക്‌ തിരികെ പോകുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ നശിക്കുക തന്നെ ചെയ്യുന്നു.”

ശരീരത്തിന്റെ മരണത്തിങ്കൽ അതിജീവിച്ച്‌ ബോധപൂർവ്വം തുടർന്നു ജീവിക്കുന്നതായ മനുഷ്യന്റെ ഏതെങ്കിലും ഘടകത്തിന്റെ യാതൊരു തെളിവും ശാസ്‌ത്രജ്ഞൻമാരും ശസ്‌ത്രക്രിയാവിദഗ്‌ദ്ധരും കണ്ടെത്തിയിട്ടില്ല.

“മരണം” എന്ന ശീർഷകത്തിൻ കീഴിൽ 100-102 പേജുകളിലെ വിവരങ്ങൾ കൂടെ കാണുക.

നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിങ്ങളുടെ മക്കളും കൊച്ചുമക്കളും നിങ്ങളോട്‌ ആദരവും സ്‌നേഹവും കാണിക്കാനാണോ നിങ്ങളുടെ മരണശേഷം അവർ നിങ്ങളുടെ ശവകുടീരത്തിങ്കൽ കർമ്മങ്ങൾ നടത്താനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌?

എഫേ. 6:2, 3: “‘നിനക്ക്‌ ശുഭമായിരിപ്പാനും നീ ഭൂമിയിൽ ദീർഘകാലം ജീവിച്ചിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിച്ചുകൊൾക’ എന്നത്‌ വാഗ്‌ദത്തത്തോടുകൂടിയ ആദ്യകൽപ്പനയാകുന്നു.” (ബൈബിൾ തത്വങ്ങളിൽ പരിശീലിപ്പിക്കപ്പെട്ട കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾക്ക്‌ സന്തോഷം കൈവരുത്തുന്ന ബഹുമാനം അവരോട്‌ കാണിക്കുന്നു.)

സദൃ. 23:22: “നിന്നെ ജനിപ്പിച്ച നിന്റെ അപ്പന്റെ വാക്കു കേൾക്ക, നിന്റെ അമ്മ വൃദ്ധയായിരിക്കുന്നതിനാൽ മാത്രം അവളെ നിന്ദിക്കരുത്‌.”

1 തിമൊ. 5:4: “ഏതെങ്കിലും വിധവക്ക്‌ മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം തന്നെ സ്വന്തഭവനത്തിൽ ദൈവഭക്തി ആചരിക്കാനും അവരുടെ മാതാപിതാക്കൾക്കും വല്യമ്മവല്യപ്പൻമാർക്കും ഉചിതമായ പ്രതിഫലം കൊടുത്തുകൊണ്ടിരിക്കാനും പഠിക്കട്ടെ, എന്തുകൊണ്ടെന്നാൽ ഇതു ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്‌.”

ആത്മമദ്ധ്യവർത്തികൾ മരിച്ചവരിൽനിന്നുളള ദൂതുകൾ എത്തിച്ചു തരുന്നതായി അവകാശപ്പെടുമ്പോൾ അവ വാസ്‌തവത്തിൽ എവിടെ നിന്ന്‌ വരുന്നു?

യെശ. 8:19: “‘ആത്മമദ്ധ്യവർത്തികളോട്‌ അല്ലെങ്കിൽ ചിലക്കുകയും താണസ്വരങ്ങളിൽ മന്ത്രിക്കുകയും ചെയ്യുന്ന ഭാവികഥനത്തിന്റെ ആത്മാവുളളവരോട്‌ ചോദിപ്പിൻ’ എന്ന്‌ അവർ നിങ്ങളോട്‌ പറയുന്നുവെങ്കിൽ ഏതു ജനതയും തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്‌? ജീവിച്ചിരിക്കുന്നവർക്കു വേണ്ടി മരിച്ചവരോടോ ആലോചന ചോദിക്കേണ്ടത്‌?” (അതു യഥാർത്ഥത്തിൽ നമ്മുടെ പ്രിയപ്പെട്ടവരുമായി ബന്ധത്തിൽ കൊണ്ടുവരുമായിരുന്നെങ്കിൽ ദൈവം നമുക്ക്‌ അതിനെതിരെ മുന്നറിയിപ്പ്‌ നൽകുമായിരുന്നോ?)

പ്രവൃ. 16:16: “ഞങ്ങൾ പ്രാർത്ഥനാസ്ഥലത്തേക്ക്‌ പോകുമ്പോൾ ഭാവികഥനത്തിന്റെ ഒരു ഭൂതം, ഒരു ആത്മാവ്‌ ഉളള ഒരു ദാസിപെൺകുട്ടി ഞങ്ങളെ കണ്ടുമുട്ടി. ഭാവികഥനകലയാൽ അവൾ അവളുടെ യജമാനൻമാർക്ക്‌ വളരെ ലാഭം ഉണ്ടാക്കിക്കൊടുത്തിരുന്നു.”

“ആത്മവിദ്യാചാരം” എന്ന ശീർഷകത്തിൻകീഴിൽ 384-386 വരെ പേജുകൾ കൂടെ കാണുക.

നമ്മുടെ ആരാധന ആരിലേക്ക്‌ തിരിച്ചുവിടപ്പെടണം?

ലൂക്കോ. 4:8: “യേശു അവനോട്‌ പറഞ്ഞു: ‘“നിന്റെ ദൈവമായ യഹോവയെ മാത്രമാണ്‌ നീ ആരാധിക്കേണ്ടത്‌, അവനു മാത്രമാണ്‌ നീ വിശുദ്ധസേവനം അർപ്പിക്കേണ്ടത്‌,” എന്നു എഴുതിയിരിക്കുന്നുവല്ലോ.’”

യോഹ. 4:23, 24: “സത്യാരാധകർ പിതാവിനെ സത്യത്തോടും ആത്മാവോടുംകൂടെ ആരാധിക്കുന്ന നാഴിക വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു, എന്തുകൊണ്ടെന്നാൽ തീർച്ചയായും തന്നെ ആരാധിക്കാൻ പിതാവ്‌ അങ്ങനെയുളളവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. ദൈവം ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ സത്യത്തോടും ആത്മാവോടുംകൂടെ ആരാധിക്കണം.”

മരിച്ചുപോയവർ ഉൾപ്പെടെ കുടുംബാംഗങ്ങൾ ഭാവിയിൽ ഒന്നിച്ചു ചേരാനുളള എന്തു പ്രത്യാശയാണുളളത്‌?

യോഹ. 5:28, 29: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്‌, എന്തുകൊണ്ടെന്നാൽ സ്‌മാരകകല്ലറകളിലുളള എല്ലാവരും അവന്റെ ശബ്ദം കേട്ട്‌ നൻമ ചെയ്‌തവർ ജീവന്റെ ഒരു പുനരുത്ഥാനത്തിലേക്കും ഹീനമായ കാര്യങ്ങൾ പതിവായി ചെയ്‌തുകൊണ്ടിരുന്നവർ ന്യായവിധിയുടെ ഒരു പുനരുത്ഥാനത്തിലേക്കും വരാനുളള നാഴിക വരുന്നു.”