വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതിമകൾ

പ്രതിമകൾ

നിർവ്വചനം: സാധാരണയായി ആളുകളുടെയോ വസ്‌തുക്കളുടെയോ ദൃശ്യ പ്രതിനിധാനങ്ങൾ. ആരാധനാ വിഷയമായിരിക്കുന്ന പ്രതിമയാണ്‌ വിഗ്രഹം. പ്രതിമകളുടെ മുമ്പിൽ ആരാധന നടത്തുന്നവർ സാധാരണ പറയാറുളളത്‌ അവർ വാസ്‌തവത്തിൽ ആരാധന അർപ്പിക്കുന്നത്‌ ഈ പ്രതിമകളാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ആത്മവ്യക്തികൾക്കാണ്‌ എന്നാണ്‌. പ്രതിമകളുടെ അത്തരം ഉപയോഗം അക്രൈസ്‌തവമതങ്ങളിൽ സാധാരണയാണ്‌. റോമൻ കത്തോലിക്കരുടെ ആചാരം സംബന്ധിച്ച്‌ ദി ന്യൂ കാത്തലിക്‌ എൻസൈക്ലോപ്പീഡിയ (1967, വാല്യം VII, പേ. 372) ഇപ്രകാരം പറയുന്നു: “ഒരു പ്രതിമക്ക്‌ നൽകപ്പെടുന്ന ആരാധന അതു പ്രതിനിധാനം ചെയ്യുന്ന വ്യക്തിയിൽ എത്തിച്ചേരുകയും അവിടംകൊണ്ട്‌ അവസാനിക്കുകയും ചെയ്യുന്നതിനാൽ ആ വ്യക്തിക്ക്‌ അർഹമായ ആരാധന വ്യക്തിയെ പ്രതിനിധാനം ചെയ്യുന്ന പ്രതിമക്ക്‌ നൽകാവുന്നതാണ്‌.” ഇത്‌ ഒരു ബൈബിൾ ഉപദേശമല്ല.

ആരാധനാ വിഷയമായി ഉപയോഗിക്കപ്പെടുന്ന പ്രതിമകളുടെ നിർമ്മാണം സംബന്ധിച്ച്‌ ദൈവത്തിന്റെ വചനം എന്തു പറയുന്നു?

പുറ. 20:4, 5, JB: “നീ നിനക്കായിട്ട്‌ കൊത്തപ്പെട്ട ഒരു പ്രതിമയോ സ്വർഗ്ഗത്തിലോ ഭൂമിയിലോ ഭൂമിക്ക്‌ താഴെ വെളളത്തിലോ ഉളള യാതൊന്നിന്റെയും ഏതെങ്കിലും സാദൃശ്യമോ ഉണ്ടാക്കരുത്‌. നീ അവയുടെ മുമ്പാകെ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്‌, [“അവക്ക്‌ മുമ്പാകെ കുമ്പിടുകയോ അവയെ ആരാധിക്കുകയോ അരുത്‌,” NAB]. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്‌ണതയുളള ദൈവമാകുന്നു.” (ചെരിച്ചെഴുത്ത്‌ കൂട്ടിച്ചേർത്തത്‌.) (നിരോധനം പ്രതിമകൾ ഉണ്ടാക്കുന്നതിനും അവയുടെ മുമ്പാകെ കുമ്പിടുന്നതിനും എതിരെയായിരുന്നു എന്ന്‌ കുറിക്കൊളളുക.)

ലേവ്യാ. 26:1, JB: “നിങ്ങൾ വിഗ്രഹങ്ങൾ ഉണ്ടാക്കരുത്‌; കൊത്തപ്പെട്ട പ്രതിമയോ സ്‌തംഭമോ നാട്ടരുത്‌, [“വിശുദ്ധ സ്‌തംഭം,” NW] രൂപം കൊത്തിയ യാതൊരു കല്ലും നമസ്‌ക്കരിപ്പാൻ നിങ്ങളുടെ ദേശത്ത്‌ നാട്ടരുത്‌, എന്തുകൊണ്ടെന്നാൽ യാഹ്‌വെയായ ഞാനാണ്‌ നിങ്ങളുടെ ദൈവം.” (ആരാധനക്കായി മനുഷ്യർ കുമ്പിടുന്ന തരത്തിലുളള യാതൊരു പ്രതിമയും ഒരിക്കലും സ്ഥാപിക്കരുതായിരുന്നു.)

2 കൊരി. 6:16, JB: “ദേവാലയത്തിന്‌ വിഗ്രഹങ്ങളോട്‌ യാതൊരു ബന്ധവുമില്ല, നാം അതാണ്‌—ജീവനുളള ദൈവത്തിന്റെ ആലയം.”

1 യോഹ. 5:21, NAB: “എന്റെ കുഞ്ഞുങ്ങളെ, വിഗ്രഹങ്ങളിൽ നിന്ന്‌ അകന്നു സൂക്ഷിച്ചുകൊൾവിൻ. [“വിഗ്രഹങ്ങൾ,” Dy, CC; “വ്യാജ ദൈവങ്ങൾ,” JB].

സത്യദൈവത്തിന്റെ ആരാധനക്കുളള സഹായങ്ങൾ എന്നനിലയിൽ പ്രതിമകൾ ഉപയോഗിക്കാമോ?

യോഹ. 4:23, 24, JB: “സത്യാരാധകർ പിതാവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കും: അത്തരം ആരാധകരെയാണ്‌ പിതാവിന്‌ വേണ്ടത്‌. ദൈവം ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.” (ഭക്തിക്കുളള സഹായമെന്ന നിലയിൽ പ്രതിമകളിൽ ആശ്രയിക്കുന്നവർ ദൈവത്തെ “ആത്മാവിലല്ല” ആരാധിക്കുന്നത്‌ മറിച്ച്‌ അവരുടെ ശാരീരിക കണ്ണുകളാൽ കാണാൻ കഴിയുന്നതിനെ അവർ ആശ്രയിക്കുന്നു.)

2 കൊരി. 5:7, NAB: “ഞങ്ങൾ കാഴ്‌ചയാലല്ല വിശ്വാസത്താൽ നടക്കുന്നു.”

യെശ. 40:18, JB: “നിങ്ങൾക്ക്‌ ദൈവത്തെ ആരോട്‌ ഉപമിക്കാൻ കഴിയും? അവന്റെ എന്തു പ്രതിമയാണ്‌ നിങ്ങൾക്ക്‌ ഉണ്ടാക്കാൻ കഴിയുക?”

പ്രവൃ. 17:29, JB: “നാം ദൈവത്തിന്റെ മക്കളാകയാൽ ദൈവം മനുഷ്യൻ രൂപകൽപ്പന ചെയ്‌ത്‌ പൊന്നിലോ വെളളിയിലോ കല്ലിലോ കൊത്തുപണി ചെയ്‌തുണ്ടാക്കിയ എന്തിനേപ്പോലെയെങ്കിലും ആണെന്ന്‌ നിരൂപിക്കാൻ യാതൊരു ന്യായീകരണവുമില്ല.”

യെശ. 42:8, JB: “എന്റെ നാമം യാഹ്‌വേ എന്നാകുന്നു, ഞാൻ എന്റെ മഹത്വം മറെറാരുത്തനും എന്റെ സ്‌തുതി വിഗ്രഹങ്ങൾക്കും [“കൊത്തപ്പെട്ട വസ്‌തുക്കൾക്ക്‌,” Dy] വിട്ടുകൊടുക്കുകയില്ല.”

ദൈവത്തിന്റെ അടുത്തുളള മദ്ധ്യസ്ഥൻമാരായി നാം “വിശുദ്ധൻമാരെ,” ഒരുപക്ഷേ ആരാധനക്കുളള സഹായമായി പ്രതിമകൾ ഉപയോഗിച്ചുകൊണ്ട്‌ വണങ്ങണമോ?

പ്രവൃ. 10:25, 26, JB: “പത്രോസ്‌ വീട്ടിലെത്തിയപ്പോൾ കൊർന്നേല്യോസ്‌ അവനെ എതിരേററ്‌ ചെന്ന്‌ അവന്റെ കാൽക്കൽ മുട്ടുകുത്തി കമിഴ്‌ന്നു വീണു. എന്നാൽ പത്രോസ്‌: ‘എഴുന്നേൽക്ക, ഞാനും ഏതായാലും ഒരു മനുഷ്യൻ മാത്രമാണ്‌!’ എന്ന്‌ പറഞ്ഞ്‌ അവനെ എഴുന്നേൽപിച്ചു.” (പത്രോസ്‌ വ്യക്തിപരമായി സന്നിഹിതനായിരുന്നപ്പോൾ അത്തരം ആരാധന അംഗീകരിക്കാഞ്ഞതുകൊണ്ട്‌ അവന്റെ ഒരു പ്രതിമയുടെ മുമ്പാകെ മുട്ടുകുത്താൻ അവൻ നമ്മെ പ്രോൽസാഹിപ്പിക്കുമോ? വെളിപ്പാട്‌ 19:10 കൂടെ കാണുക.)

യോഹ. 14:6, 14, JB: “യേശു പറഞ്ഞു: ‘ഞാൻ വഴിയും സത്യവും ജീവനുമാകുന്നു. എന്നിലൂടെയല്ലാതെ ആർക്കും പിതാവിങ്കലേക്ക്‌ വരാൻ കഴിയുകയില്ല. എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കിലും ചോദിച്ചാൽ ഞാൻ അത്‌ ചെയ്യും.’” (നാം പിതാവിനെ സമീപിക്കുന്നത്‌ തന്നിലൂടെ മാത്രമായിരിക്കണമെന്നും നമ്മുടെ അപേക്ഷകൾ യേശുവിന്റെ നാമത്തിലായിരിക്കേണ്ടതുണ്ടെന്നും യേശു ഇവിടെ വ്യക്തമായി പ്രസ്‌താവിക്കുന്നു.)

1 തിമൊ. 2:5, JB: “ഒരു ദൈവമേയുളളു, ദൈവത്തിനും മനുഷ്യവർഗ്ഗത്തിനുമിടക്ക്‌ ഒരു മദ്ധ്യസ്ഥനുമേയുളള, ഒരു മനുഷ്യനായ ക്രിസ്‌തുയേശു തന്നെ.” (ക്രിസ്‌തുവിന്റെ സഭാംഗങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥന്റെ സ്ഥാനത്ത്‌ മററുളളവർ സേവിക്കാൻ ഇവിടെ അനുവദിക്കപ്പെട്ടിട്ടില്ല.)

“വിശുദ്ധൻമാർ” എന്ന ശീർഷകത്തിൻ കീഴിൽ 353, 354 പേജുകൾകൂടെ കാണുക.

ആരാധകരുടെ മനസ്സിൽ പ്രമുഖമായിട്ടുളളത്‌ പ്രതിമയാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന വ്യക്തിയാണോ അതോ ചില പ്രതിമകൾ മററുളളവയേക്കാൾ ശ്രേഷ്‌ഠതയുളളവയായി വീക്ഷിക്കപ്പെടുന്നുണ്ടോ?

ആരാധകരുടെ മനോഭാവം പരിഗണിക്കേണ്ട ഒരു പ്രമുഖ ഘടകമാണ്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ഒരു “പ്രതിമയും” “വിഗ്രഹവും” തമ്മിലുളള മുഖ്യ വ്യത്യാസം അത്‌ എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നതാണ്‌.

ആരാധകന്റെ മനസ്സിൽ ഒരു വ്യക്തിയുടെ ഒരു പ്രതിമക്ക്‌ അതേ വ്യക്തിയുടെ മറെറാരു പ്രതിമയെക്കാൾ കൂടുതൽ മൂല്യമോ പ്രാധാന്യമോ ഉണ്ടായിരിക്കുമോ? ഉണ്ടെങ്കിൽ, വ്യക്തിയല്ല പ്രതിമയാണ്‌ ആരാധകന്റെ മനസ്സിൽ മുഖ്യമായും ഉളളത്‌. ചില പ്രത്യേക പുണ്യസ്ഥലങ്ങളിൽ ആരാധന നടത്താൻ വേണ്ടി ആളുകൾ ദീർഘമായ തീർത്ഥയാത്രകൾ നടത്തുന്നതെന്തിനാണ്‌? “അത്ഭുത” ശക്തിയുളളതായി വീക്ഷിക്കപ്പെടുന്നത്‌ അവിടത്തെ പ്രതിമ തന്നെയല്ലേ? ഉദാഹരണമായി ക്യാനൺ ഐവ്‌സ്‌ ഡെലാപോർട്ടിനാലുളള ലെ ട്രോയിസ്‌ നോട്ടർ ഡാം ഡെ ല കത്തേദ്രാലേ ഡെ കാർട്ടെസ്‌ എന്ന പുസ്‌തകത്തിൽ ഫ്രാൻസിലെ കാർത്ത്രേസിലുളള കത്തീദ്രലിലെ മറിയയുടെ പ്രതിമകളെപ്പററി നമ്മോട്‌ ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: “കൊത്തപ്പെട്ടതോ വരക്കപ്പെട്ടതോ വർണ്ണചില്ലുകൊണ്ടുളള ജനാലകളിൽ കാണപ്പെടുന്നതോ ആയ ഈ പ്രതിമകളെല്ലാം ഒരുപോലെ കീർത്തികേട്ടവയല്ല. . . . യഥാർത്ഥത്തിൽ ആരാധനാ വിഷയമായിരിക്കുന്ന മൂന്നെണ്ണമേയുളളു: നിലയറ മാതാവ്‌, സ്‌തംഭത്തിൻമേലുളള മാതാവ്‌, ‘ബെല്ലേ വെരിയേർ’ മാതാവ്‌.” എന്നാൽ ആരാധകരുടെ മനസ്സിൽ മുഖ്യമായി ഉണ്ടായിരുന്നത്‌ പ്രതിമയല്ല വ്യക്തിതന്നെ ആയിരുന്നെങ്കിൽ ഒരു പ്രതിമ മറെറാന്നിനോളം തന്നെ നല്ലതായി പരിഗണിക്കപ്പെടുമായിരുന്നു, അല്ലേ?

ആരാധനാ വിഷയമായിരിക്കുന്ന പ്രതിമകളെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?

യിരെ. 10:14, 15, JB: “താനുണ്ടാക്കിയ വിഗ്രഹം നിമിത്തം തട്ടാൻമാരൊക്കെയും ലജ്ജിച്ചുപോകുന്നു. അവനുണ്ടാക്കിയ പ്രതിമ വെറും മിഥ്യയത്രേ, അവയിൽ ശ്വാസമില്ല, അവ ഏതുമില്ല, അപഹാസ്യമായ നിർമ്മിതി തന്നെ.”

യെശ. 44:13-19, JB: “മരപ്പണിക്കാരൻ തോതുപിടിച്ച്‌ ചോക്കുകൊണ്ട്‌ രൂപരേഖവരച്ച്‌ വൃത്തയന്ത്രവും ചീകുളിയും ഉപയോഗിച്ച്‌ പ്രതിമ കൊത്തിയുണ്ടാക്കുന്നു. അവൻ അതിനെ മനുഷ്യാകൃതിയിൽ ഉണ്ടാക്കുന്നു, അതിന്‌ മനുഷ്യന്റെ മുഖം നൽകുന്നു, അത്‌ ഒരു ക്ഷേത്രത്തിൽ വസിക്കേണ്ടതിനുതന്നെ. അവൻ ഒരു ദേവദാരു വെട്ടുന്നു, അല്ലെങ്കിൽ വനത്തിലെ മരങ്ങളിൽ നിന്ന്‌ ഒരു സൈപ്രസ്‌ വൃക്ഷമോ ഓക്ക്‌ വൃക്ഷമോ തെരഞ്ഞെടുക്കുന്നു, അല്ലെങ്കിൽ അവൻ ഒരു ദേവദാരു നട്ടു മഴ അതിനെ വളർത്തി. സാധാരണ മനുഷ്യന്‌ അത്‌ അത്രയും വിറകാണ്‌; അവൻ അത്‌ തീ കായാൻ ഉപയോഗിക്കുന്നു, അത്‌ അപ്പം ചുടാനും അവൻ ഉപയോഗിക്കുന്നു. എന്നാൽ ഇവൻ അതുകൊണ്ട്‌ ഒരു ദൈവത്തെ ഉണ്ടാക്കി അതിനെ ആരാധിക്കുന്നു; അതിൽ നിന്ന്‌ അവൻ ഒരു വിഗ്രഹം ഉണ്ടാക്കി അതിന്റെ മുമ്പിൽ കുമ്പിടുന്നു. പകുതി അവൻ തീ കത്തിക്കുന്നു, തീക്കനലിൽ ഇറച്ചി ചുട്ടു തിന്ന്‌ തൃപ്‌തനാകുന്നു. അവൻ തീയും കായുന്നു. ‘ഹാ, നല്ല തീ! എനിക്ക്‌ കുളിർ മാറി’ എന്ന്‌ അവൻ പറയുന്നു. ശേഷം ഭാഗം കൊണ്ട്‌ അവൻ തന്റെ ദൈവത്തെ, തന്റെ വിഗ്രഹത്തെ ഉണ്ടാക്കി അതിന്റെ മുമ്പാകെ കുമ്പിട്ട്‌ അതിനെ ആരാധിക്കുന്നു, അതിനോട്‌ പ്രാർത്ഥിക്കുന്നു. ‘എന്നെ രക്ഷിക്കണമേ, എന്തുകൊണ്ടെന്നാൽ നീ എന്റെ ദൈവമാകുന്നു’ എന്ന്‌ അവൻ പറയുന്നു. അവർ ഒന്നും അറിയുന്നില്ല, അവർക്ക്‌ ഒന്നും മനസ്സിലാകുന്നില്ല, ഒന്നും കാണാതവണ്ണം അവരുടെ കണ്ണുകളും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളും അടച്ചിരിക്കുന്നു. അവർ ചിന്തിക്കുന്നില്ല, ‘ഒരംശം ഞാൻ കത്തിച്ചു, കനലിൽ അപ്പം ചുട്ടു, ഇറച്ചിയും ചുട്ടു തിന്നു, ശേഷംകൊണ്ട്‌ ഞാൻ ഒരു മ്ലേച്ഛബിംബത്തെ ഉണ്ടാക്കുകയോ? ഒരു മരമുട്ടിയുടെ മുമ്പാകെ ഞാൻ കുമ്പിടുകയോ?’ എന്ന്‌ ചോദിക്കാൻ തക്കവണ്ണം അവർക്ക്‌ അറിവും ബുദ്ധിയും ഇല്ല.”

യെഹെ. 14:6, JB: “കർത്താവായ യാഹ്വേ ഇപ്രകാരം പറയുന്നു: ‘തിരികെ വരുവിൻ, നിങ്ങളുടെ വിഗ്രഹങ്ങളെ [“കാഷ്‌ഠ വിഗ്രഹങ്ങളെ,” NW] വിട്ടുകളയുകയും നിങ്ങളുടെ എല്ലാ മ്ലേച്ഛ ആചാരങ്ങളെയും ഉപേക്ഷിക്കുകയും ചെയ്യുവിൻ.”

യെഹെ. 7:20, JB: “അവരുടെ ആഭരണങ്ങളുടെ ഭംഗിയിൽ അവർ അഭിമാനം കൊണ്ടിരുന്നു, അവയിൽ നിന്ന്‌ അവർ മ്ലേച്ഛപ്രതിമകളും വിഗ്രഹങ്ങളും ഉണ്ടാക്കി. അതുകൊണ്ടാണ്‌ ഞാൻ അവർക്ക്‌ അത്‌ ഭീതികാരണം [“മേച്ഛത,” Dy; “വിസർജ്ജിത വസ്‌തു,” NAB] ആക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്‌.”

നാം മുമ്പ്‌ വന്ദിച്ചിരുന്ന ഏതെങ്കിലും പ്രതിമകൾ സംബന്ധിച്ച്‌ നാം എങ്ങനെ വിചാരിക്കണം?

ആവ. 7:25, 26, JB: “അവരുടെ ദൈവങ്ങളുടെ കൊത്തപ്പെട്ട പ്രതിമകളിൽ പൊതിഞ്ഞിരിക്കുന്ന പൊന്നും വെളളിയും മോഹിക്കാതെ നീ അവയെ തീയിലിട്ട്‌ ചുട്ടുകളയേണം; അതെടുത്താൽ അത്‌ നിനക്ക്‌ കെണിയായിത്തീരും; അത്‌ നിങ്ങളുടെ ദൈവമായിത്തീരാതിരിക്കേണ്ടതിന്‌ മ്ലേച്ഛമായതൊന്നും നിന്റെ വീട്ടിൽ കൊണ്ടുപോകരുത്‌. അവയെ നീ അശുദ്ധവും വെറുക്കത്തക്കതുമായി കരുതണം. [“പൂർണ്ണമായി വെറുക്കുകയും അറപ്പു തോന്നുകയും ചെയ്യണം,” NW] (മററുളളവരുടേതായ പ്രതിമകൾ നശിപ്പിക്കാൻ ഇന്ന്‌ യഹോവയുടെ ജനം അധികാരപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും ഇസ്രായേല്യരോടുളള ഈ കൽപന തങ്ങളുടെ കൈവശമുണ്ടായിരുന്നേക്കാവുന്നതും തങ്ങൾ വന്ദിച്ചിട്ടുളളതുമായ ഏതു പ്രതിമയെയും അവർ എങ്ങനെ വീക്ഷിക്കണമെന്നതു സംബന്ധിച്ച ഒരു മാതൃക നൽകുന്നു. പ്രവൃത്തികൾ 19:19 താരതമ്യം ചെയ്യുക.)

1 യോഹ. 5:21, Dy: “കുഞ്ഞുങ്ങളെ വിഗ്രഹങ്ങളിൽ നിന്ന്‌ [“വ്യാജ ദൈവങ്ങളിൽ നിന്ന്‌,” JB] നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾക.

യെഹെ. 37:23, JB: “അവർ മേലാൽ തങ്ങളുടെ വിഗ്രഹങ്ങളെക്കൊണ്ട്‌ തങ്ങളെത്തന്നെ മലിനമാക്കുകയില്ല . . . അവർ എനിക്ക്‌ ജനമായും ഞാൻ അവർക്ക്‌ ദൈവമായും ഇരിക്കും.”

ആരാധനയിലെ പ്രതിമകളുടെ ഉപയോഗത്തിന്‌ നിങ്ങളുടെ സ്വന്തം ഭാവിയിൻമേൽ എന്തു ഫലം ഉണ്ടായിരിക്കാൻ കഴിയും?

ആവ. 4:25, 26, JB: “ഏതെങ്കിലും ഒരു ആകൃതിയിൽ ഒരു കൊത്തപ്പെട്ട പ്രതിമ [“ഏതെങ്കിലും വിഗ്രഹം,” Kx; “എന്തിന്റെയെങ്കിലും സാദൃശ്യം,” Dy] ഉണ്ടാക്കി മൽസരിക്കുകയും യഹോവക്ക്‌ അനിഷ്ടമായത്‌ ചെയ്യുകയും അവനെ കോപിപ്പിക്കുകയും ചെയ്‌താൽ അന്നു ഞാൻ ആകാശത്തെയും ഭൂമിയെയും നിനക്കെതിരെ സാക്ഷിയായി വിളിക്കും; . . . നീ നിർമ്മൂലമായി നശിപ്പിക്കപ്പെടും.” (ദൈവത്തിന്റെ വീക്ഷണത്തിന്‌ മാററം വന്നിട്ടില്ല. മലാഖി 3:5, 6 കാണുക.)

1 കൊരി. 10:14, 20, JB: “എന്റെ പ്രിയ സഹോദരൻമാരെ നിങ്ങൾ വിഗ്രഹാരാധനയിൽ നിന്ന്‌ ഒഴിഞ്ഞു നിൽക്കേണ്ടതിന്റെ കാരണം ഇതാണ്‌. . . . അവർ അർപ്പിക്കുന്ന ബലികൾ ദൈവമല്ലാത്ത ഭൂതങ്ങൾക്കാണ്‌ അവർ അർപ്പിക്കുന്നത്‌. നിങ്ങൾ ഭൂതങ്ങളുമായി സംസർഗ്ഗം പുലർത്തുന്നതു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

വെളി. 21:8, JB: “ഭീരുക്കൾ, വാക്കുപാലിക്കാത്തവർ, മ്ലേച്ഛവിഗ്രഹങ്ങളെ ആരാധിക്കുന്നവർ, കൊലപാതകികൾ, ദുർവൃത്തർ, ഭാവി പറയുന്നവർ, വിഗ്രഹാരാധികൾ അല്ലെങ്കിൽ ഏതു തരക്കാരുമായ ഭോഷ്‌ക്കാളികൾ എന്നിവർക്കുളള ഓഹരി ഗന്ധകം കത്തുന്ന പൊയ്‌കയിലെ രണ്ടാം മരണമാണ്‌.” [അടിക്കുറിപ്പ്‌, “നിത്യമായ മരണം.”]

സങ്കീ. 115:4-8, JB (113:4-8, രണ്ടാം സംഖ്യാ ക്രമം, Dy): “മനുഷ്യ കരവിരുതിന്റെ ഉൽപന്നങ്ങളായ വെളളിയിലും സ്വർണ്ണത്തിലുമുളള അവരുടെ വിഗ്രഹങ്ങൾക്ക്‌ വായുണ്ടെങ്കിലും ഒരിക്കലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും ഒരിക്കലും കാണുന്നില്ല, ചെവിയുണ്ടെങ്കിലും ഒരിക്കലും കേൾക്കുന്നില്ല, മൂക്കുണ്ടെങ്കിലും ഒരിക്കലും മണക്കുന്നില്ല, കൈയുണ്ടെങ്കിലും ഒരിക്കലും സ്‌പർശിക്കുന്നില്ല, പാദങ്ങളുണ്ടെങ്കിലും ഒരിക്കലും നടക്കുന്നില്ല, തൊണ്ടകൊണ്ട്‌ സംസാരിക്കുന്നതുമില്ല. അവയെ നിർമ്മിക്കുന്നവർ അവയെപ്പോലെയാകും, അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെതന്നെ.”