പ്രോൽസാഹനം
നിർവ്വചനം: ധൈര്യമോ പ്രത്യാശയോ പകർന്നു കൊടുക്കുന്ന എന്തെങ്കിലും. എല്ലാവർക്കും പ്രോൽസാഹനം ആവശ്യമാണ്. അതു കൊടുക്കുന്നതിന് വ്യക്തിപരമായ സഹായം നൽകുന്നതോ അല്ലെങ്കിൽ വിലമതിപ്പ് പ്രകടിപ്പിക്കുന്നതോ ആവശ്യമായിരുന്നേക്കാം. ഒരു പ്രയാസ സാഹചര്യം എങ്ങനെ നേരിടാമെന്ന് കാണാൻ ആരെയെങ്കിലും സഹായിക്കുന്നതോ മെച്ചപ്പെട്ട ഒരു ഭാവി സംബന്ധിച്ച് ആത്മവിശ്വാസമുണ്ടായിരിക്കുന്നതിനുളള കാരണം ചർച്ചചെയ്യുന്നതോ ആണ് മിക്കപ്പോഴും അതിൽ ഉൾപ്പെട്ടിരിക്കുന്നത്. അത്തരം പ്രോൽസാഹനത്തിനുളള ഏററം നല്ല അടിസ്ഥാനം ബൈബിൾ പ്രദാനം ചെയ്യുന്നു. വിവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ആളുകൾക്ക് അത് നൽകുന്നതിന് താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങൾ സഹായകമായിരിക്കും. ചിലപ്പോൾ വെറുതെ സഹാനുഭൂതി പ്രകടമാക്കുന്നതിനാൽ തന്നെ വളരെയധികം നൻമചെയ്യാൻ കഴിയും.—റോമ. 12:15.
രോഗം നിമിത്തം പീഡാനുഭവങ്ങൾ ഉളളവർക്കുവേണ്ടി—
വെളി. 21:4, 5: “‘[ദൈവം] അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചു കളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപവും നിലവിളിയും വേദനയും മേലാൽ ഉണ്ടായിരിക്കുകയില്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.’ സിംഹാസനത്തിലിരിക്കുന്നവൻ പറഞ്ഞു: ‘നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു.’ അവൻ ഇങ്ങനെയും കൂടെ പറയുന്നു: ‘എഴുതുക, എന്തുകൊണ്ടെന്നാൽ ഈ വചനങ്ങൾ വിശ്വസ്തവും സത്യവുമാകുന്നു.’”
മത്താ. 9:35: “യേശു എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പര്യടനത്തിനു പുറപ്പെടുകയും . . . പഠിപ്പിക്കുകയും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും എല്ലാത്തരം രോഗവും അനാരോഗ്യവും സൗഖ്യമാക്കുകയും ചെയ്തു.” (അത്തരം സൗഖ്യമാക്കൽ രാജ്യത്തെ സംബന്ധിച്ചുളള തന്റെ പ്രസംഗത്തോട് ബന്ധപ്പെടുത്തുക വഴി യേശു തന്റെ സഹസ്രാബ്ദവാഴ്ചക്കാലത്ത് താൻ എന്തു ചെയ്യും എന്നത് സംബന്ധിച്ച് അത്ഭുതകരമായ ഒരു പൂർവ്വവീക്ഷണം നൽകി.)
2 കൊരി. 4:13, 16: “ഞങ്ങളും വിശ്വാസം പ്രകടമാക്കുന്നു . . . അതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടുന്നില്ല, എന്നാൽ ഞങ്ങളുടെ പുറമേയുളള മനുഷ്യൻ [ഞങ്ങളുടെ ഭൗതിക ശരീരം] ക്ഷയിച്ചു പോകുന്നുവെങ്കിലും തീർച്ചയായും ഞങ്ങളുടെ അകമെയുളള മനുഷ്യൻ അനുദിനം പുതുക്കം പ്രാപിക്കുന്നു [അല്ലെങ്കിൽ പുതിയ ശക്തി പ്രാപിക്കുന്നു].” (ഭൗതികമായ അർത്ഥത്തിൽ ഞങ്ങൾ ക്ഷയിച്ചുപോവുകയായിരിക്കാം. എന്നാൽ ആത്മീയമായി ദൈവത്തിന്റെ വിലപ്പെട്ട വാഗ്ദാനങ്ങൾ ആഹരിക്കുന്നതിൽ തുടരുമളവിൽ ഞങ്ങൾ പുതുക്കം പ്രാപിക്കുന്നു.)
ലൂക്കോസ് 7:20-23 കൂടെ കാണുക.
മരണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക്—
യെശ. 25:8, 9: “അവൻ വാസ്തവമായും മരണത്തെ സദാകാലത്തേക്കും വിഴുങ്ങിക്കളയും, പരമാധീശകർത്താവായ യഹോവ തീർച്ചയായും സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടച്ചു കളയും. . . . അന്നാളിൽ തീർച്ചയായും ഒരുവൻ ഇങ്ങനെ പറയും: ‘നോക്കൂ! ഇതാണ് നമ്മുടെ ദൈവം. അവനിൽ നാം പ്രത്യാശ വച്ചിരിക്കുന്നു, അവൻ നിശ്ചയമായും നമ്മെ രക്ഷിക്കും. ഇതാണ് യഹോവ. നാം അവനിൽ പ്രത്യാശ വച്ചിരിക്കുന്നു. അവനാലുളള രക്ഷയിൽ നമുക്ക് സന്തോഷിച്ച് ഉല്ലസിക്കാം.’”
യോഹ. 5:28, 29: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകകല്ലറകളിലുളളവരെല്ലാം അവന്റെ സ്വരം കേട്ട് നൻമചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിനായും ചീത്തകാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നവർ ന്യായവിധിയുടെ പുനരുത്ഥാനത്തിനായും പുറത്തുവരാനുളള നാഴിക വരുന്നു.”
യോഹ. 11:25, 26: “യേശു അവളോട് പറഞ്ഞു: ‘ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവനിലേക്ക് വരും; ജീവിച്ചിരിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവരെല്ലാം ഒരുനാളും മരിക്കുകയില്ല. നീ ഇതു വിശ്വസിക്കുന്നുവോ?’”
സങ്കീ. 146:5, 9: “തന്റെ പ്രത്യാശ തന്റെ ദൈവമായ യഹോവയിൽ അർപ്പിക്കുന്ന മനുഷ്യൻ . . . സന്തുഷ്ടൻ. പിതാവില്ലാത്ത ബാലനെയും വിധവയെയും അവൻ ആശ്വസിപ്പിക്കുന്നു.” (ഇപ്പോൾപോലും യഹോവക്ക് സന്തപ്തരായവരോട് അത്തരത്തിലുളള സ്നേഹപൂർവ്വകമായ താൽപ്പര്യമുണ്ട്.)
ലൂക്കോസ് 7:11-16; 8:49-56 കൂടെ കാണുക.
ദൈവേഷ്ടം ചെയ്യുന്നതിനാൽ പീഡനത്തെ അഭിമുഖീകരിക്കുന്നവർക്ക്—
സങ്കീ. 27:10: “എന്റെ സ്വന്തം അപ്പനും എന്റെ സ്വന്തം അമ്മയും എന്നെ ഉപേക്ഷിച്ചാലും യഹോവ തന്നെ എന്നെ കൈക്കൊളളും.”
1 പത്രോ. 4:16: “അവൻ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ കഷ്ടം അനുഭവിക്കുന്നുവെങ്കിൽ അവൻ ലജ്ജിക്കാതെ ഈ നാമത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടിരിക്കട്ടെ.”
സദൃ. 27:11: “എന്റെ മകനെ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന് നീ ജ്ഞാനിയായിരുന്നു എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.” (കഠിനമായ കഷ്ടപ്പാട് സഹിക്കുന്ന ആരും ദൈവത്തെ സേവിക്കുന്നതിൽ തുടരുകയില്ല എന്നുളള സാത്താന്റെ വ്യാജമായ ആരോപണത്തിന് നാം വിശ്വസ്തതയാൽ ഒരു മറുപടി കൊടുക്കുകയാണ്.)
മത്താ. 5:10-12: “നീതി നിമിത്തം പീഡിപ്പിക്കപ്പെട്ടിരിക്കുന്നവർ സന്തുഷ്ടരാകുന്നു. എന്തുകൊണ്ടെന്നാൽ ദൈവരാജ്യം അവർക്കുളളതാണ്. എന്റെ നിമിത്തം ആളുകൾ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരെ സകലവിധ ദുഷ്ടകാര്യവും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടരാകുന്നു; സ്വർഗ്ഗങ്ങളിൽ നിങ്ങളുടെ പ്രതിഫലം വലുതാകയാൽ സന്തോഷിച്ച് തുളളിച്ചാടുവിൻ. എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് മുമ്പേയുളള പ്രവാചകൻമാരെയും അവർ അങ്ങനെതന്നെ പീഡിപ്പിച്ചു.”
പ്രവൃ. 5:41, 42: “അതുകൊണ്ട് അവന്റെ നാമം നിമിത്തം നിന്ദിക്കപ്പെടുവാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ സന്തോഷിച്ചുകൊണ്ട് [അപ്പോസ്തലൻമാർ] സന്നദ്രീമിന്റെ മുമ്പാകെ നിന്ന് പോയി. പിന്നെ അവർ ദിനമ്പ്രതി ആലയത്തിലും വീടുതോറും നിരന്തരം ഉപദേശിക്കുകയും ക്രിസ്തുയേശുവിനെക്കുറിച്ചുളള സുവാർത്ത ഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നു.”
ഫിലി. 1:27-29: “. . . നിങ്ങളുടെ എതിരികളാൽ ഒരുവിധത്തിലും ഭയപ്പെടുത്തപ്പെടാതെ ക്രിസ്തുവിനെക്കുറിച്ചുളള സുവാർത്തക്ക് യോഗ്യമാംവണ്ണം മാത്രം പെരുമാറുക. അതുതന്നെ അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷക്കും ഒരു തെളിവാണ്. ആ സൂചന ദൈവത്തിൽ നിന്നുളളതാണ്. എന്തുകൊണ്ടെന്നാൽ ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല അവനുവേണ്ടി കഷ്ടം അനുഭവിക്കാനും നിങ്ങൾക്ക് പദവി ലഭിച്ചിരിക്കുന്നു.”
അനീതി നിമിത്തം നിരുൽസാഹിതരായവർക്ക്—
സങ്കീ. 37:10, 11: “അൽപ്പകാലവും കൂടെ കഴിഞ്ഞാൽ മേലാൽ ദുഷ്ടനുണ്ടായിരിക്കുകയില്ല; നീ അവന്റെ സ്ഥാനം ശ്രദ്ധിച്ചുനോക്കും, അവൻ ഉണ്ടായിരിക്കുകയില്ല. എന്നാൽ സൗമ്യതയുളളവർ തന്നെ ഭൂമിയെ കൈവശമാക്കും, അവർ വാസ്തവമായും സമാധാന സമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.”
യെശ. 9:6, 7: “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു, രാജകീയ ഭരണം അവന്റെ തോളിൽ വന്നുചേരും, അവൻ അത്ഭുത ഉപദേഷ്ടാവ്, ശക്തനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നിങ്ങനെ പേർ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നേക്കും ന്യായത്തോടും നീതിയോടുംകൂടെ അതിനെ സ്ഥാപിച്ചു നിലനിർത്തുന്നതിന് അവന്റെ രാജകീയ ഭരണത്തിന്റെ വർദ്ധനക്കും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണതതന്നെ അതു നിവർത്തിക്കും.”
ദാനി. 2:44: “ആ രാജാക്കൻമാരുടെ നാളുകളിൽ സ്വർഗ്ഗസ്ഥനായ ദൈവം ഒരു നാളും നശിപ്പിക്കപ്പെടാത്ത ഒരു രാജത്വം സ്ഥാപിക്കും. അതു മറെറാരു ജനത്തിനും കൈമാറപ്പെടുകയില്ല. അതു ഈ രാജത്വങ്ങളെയൊക്കെയും തകർത്തു നശിപ്പിക്കുകയും അതു തന്നെ അനിശ്ചിതകാലത്തോളം നിലനിൽക്കുകയും ചെയ്യും.”
യെശയ്യാവ് 32:1, 2; 2 പത്രോ. 3:13 കൂടെ കാണുക.
സാമ്പത്തിക പ്രശ്നങ്ങളാൽ ഞെരുക്കപ്പെടുന്നവർക്ക്—
യെശ. 65:21, 22: “അവർ നിശ്ചയമായും വീടുകൾ പണിത് പാർക്കും; അവർ നിശ്ചയമായും മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. അവർ പണിയുകയും മറെറാരുത്തൻ പാർക്കുകയും ചെയ്യുകയില്ല; അവർ നടുകയും മറെറാരുത്തൻ തിന്നുകയും ചെയ്യുകയില്ല. . . . തങ്ങളുടെ സ്വന്തം കൈകളുടെ അദ്ധ്വാനഫലം എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ പൂർണ്ണമായി ഉപയോഗിക്കും.”
സങ്കീ. 72:8, 16: “സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ ഭൂമിയുടെ അറുതികളോളവും അവന് [മശിഹൈക രാജാവിന്] പ്രജകളുണ്ടാകും. ഭൂമിയിൽ ധാന്യസമൃദ്ധിയുണ്ടായിരിക്കും; പർവ്വതങ്ങളുടെ മുകളിൽ ഒരു കവിഞ്ഞൊഴുക്കുണ്ടായിരിക്കും.”
മത്താ. 6:33: “ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിക്കുന്നതിൽ തുടരുക, മററുളള ഈ കാര്യങ്ങളെല്ലാം [ജീവിതത്തിലെ ഭൗതികാവശ്യങ്ങൾ] നിങ്ങൾക്ക് കൂട്ടിച്ചേർക്കപ്പെടും.”
റോമ. 8:35, 38, 39: “ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആർ നമ്മെ വേർപെടുത്തും? കഷ്ടതയോ സങ്കടമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? മരണത്തിനോ ജീവനോ ദൂതൻമാർക്കോ ഭരണകൂടങ്ങൾക്കോ ഇപ്പോഴുളളവയ്ക്കോ വരുവാനുളളവയ്ക്കോ അധികാരങ്ങൾക്കോ ഉയരത്തിനോ ആഴത്തിനോ മററ് യാതൊരു സൃഷ്ടിക്കുമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുളള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ കഴിയുകയില്ല എന്ന് എനിക്ക് ബോദ്ധ്യമുണ്ട്.”
എബ്രായർ 13:5, 6 കൂടെ കാണുക.
തങ്ങളുടെ സ്വന്തം കുറവുകൾ നിമിത്തം നിരുൽസാഹിതരായിരിക്കുന്നവർക്ക്—
സങ്കീ. 34:18: “ഹൃദയം തകർന്നവർക്ക് യഹോവ സമീപസ്ഥൻ ആകുന്നു; മനസ്സ് തകർന്നവരെ അവൻ സംരക്ഷിക്കുന്നു.”
സങ്കീ. 103:13, 14: “ഒരു പിതാവ് തന്റെ പുത്രൻമാരോട് കരുണ കാണിക്കുന്നതുപോലെ യഹോവ തന്നെ ഭയപ്പെടുന്നവരോട് കരുണ കാണിച്ചിരിക്കുന്നു. അവൻ തന്നെ നമ്മുടെ ഘടന നന്നായി അറിയുന്നു, നാം പൊടിയാണെന്ന് ഓർത്തുകൊണ്ട് തന്നെ.”
നെഹ. 9:17: “നീയോ ക്ഷമാപ്രവൃത്തികളും കൃപയും കരുണയും ദീർഘക്ഷമയും സ്നേഹദയയിൽ സമൃദ്ധിയുമുളള ദൈവമാകുന്നു.”
2 പത്രോ. 3:9, 15: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ യഹോവ തന്റെ വാഗ്ദത്തങ്ങൾ പാലിക്കാൻ താമസമുളളവനല്ല, മറിച്ച് ആരും നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കാതെ എല്ലാവരും അനുതാപത്തിലേക്ക് വരാൻ ആഗ്രഹിച്ചുകൊണ്ട് അവൻ നിങ്ങളോട് ക്ഷമ കാണിക്കുന്നുവെന്നേയുളളു. മാത്രവുമല്ല, നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷയെന്നു കരുതിക്കൊൾവിൻ.