വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വ്യാജപ്രവാചകൻമാർ

വ്യാജപ്രവാചകൻമാർ

നിർവ്വചനം: മനുഷ്യാതീതമായ ഒരു ഉറവിൽ നിന്നാണെന്ന്‌ അവകാശപ്പെടുന്നതും എന്നാൽ സത്യദൈവത്തിൽ നിന്നും ഉത്ഭവിക്കാത്തതും അവന്റെ വെളിപ്പെടുത്തപ്പെട്ട ഇഷ്ടത്തോട്‌ യോജിപ്പിലല്ലാത്തതുമായ ദൂതുകൾ പ്രഖ്യാപിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും.

യഥാർത്ഥ പ്രവാചകൻമാരെയും വ്യാജപ്രവാചകൻമാരെയും എങ്ങനെ തിരിച്ചറിയാം?

യഥാർത്ഥ പ്രവാചകൻമാർ യേശുക്രിസ്‌തുവിലുളള തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്നു, എന്നാൽ അവന്റെ നാമത്തിൽ പ്രസംഗിക്കുന്നു എന്ന്‌ അവകാശപ്പെട്ടാൽ മാത്രം മതിയായിരിക്കുന്നില്ല

1 യോഹ. 4:1-3: “നിശ്വസ്‌ത വചനങ്ങൾ ദൈവത്തിൽ നിന്ന്‌ ഉത്ഭവിക്കുന്നുവോ എന്ന്‌ പരീക്ഷിച്ചു നോക്കുക, എന്തുകൊണ്ടെന്നാൽ അനേകം വ്യാജപ്രവാചകൻമാർ ലോകത്തിലേക്ക്‌ പുറപ്പെട്ടിരിക്കുന്നു, ദൈവത്തിൽ നിന്നുളള നിശ്വസ്‌ത വചനത്തെ നിങ്ങൾക്ക്‌ ഇതിനാൽ അറിയാം: യേശുക്രിസ്‌തു ജഡത്തിൽ വന്നു എന്ന്‌ ഏററു പറയുന്ന എല്ലാ നിശ്വസ്‌തവചനവും ദൈവത്തിൽ നിന്ന്‌ ഉത്ഭവിക്കുന്നു, യേശുവിനെ ഏററു പറയാത്ത യാതൊരു നിശ്വസ്‌ത വചനവും ദൈവത്തിൽ നിന്ന്‌ ഉത്ഭവിക്കുന്നില്ല.”

മത്താ. 7:21-23: “‘കർത്താവെ, കർത്താവെ’ എന്ന്‌ എന്നോടു പറയുന്ന ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്‌. പലരും ആ നാളിൽ എന്നോട്‌ പറയും, ‘കർത്താവെ, കർത്താവെ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലേ. . . ?’ എന്നിരുന്നാലും ഞാൻ അന്ന്‌ അവരോട്‌ പറയും: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിൻ.”

യഥാർത്ഥ പ്രവാചകൻമാർ ദൈവത്തിന്റെ നാമത്തിൽ സംസാരിക്കുന്നു, എന്നാൽ അവനെ പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെട്ടാൽ മാത്രം പോര

ആവ. 18:18-20: “നിന്നെപ്പോലെ [മോശയെപ്പോലെ] ഒരു പ്രവാചകനെ ഞാൻ അവർക്കായി അവരുടെ സഹോദരൻമാരുടെ ഇടയിൽ നിന്ന്‌ എഴുന്നേൽപ്പിക്കും; ഞാൻ വാസ്‌തവമായും അവന്റെ വായിൽ എന്റെ വചനങ്ങൾ കൊടുക്കും, ഞാൻ അവനോട്‌ കൽപ്പിക്കുന്നതൊക്കെയും തീർച്ചയായും അവൻ അവരോട്‌ സംസാരിക്കും. എന്റെ നാമത്തിൽ അവൻ അവരോട്‌ സംസാരിക്കുന്ന വചനങ്ങൾ കേൾക്കാത്ത മനുഷ്യനോട്‌ ഞാൻ കണക്കു ചോദിക്കും. എന്നാൽ ഞാൻ കൽപ്പിച്ചിട്ടില്ലാത്ത ഒരു വാക്ക്‌ എന്റെ നാമത്തിൽ സംസാരിക്കാൻ ധൈര്യം കാട്ടുന്ന അല്ലെങ്കിൽ മററു ദൈവങ്ങളുടെ നാമത്തിൽ സംസാരിക്കുന്ന പ്രവാചകൻ, ആ പ്രവാചകൻ മരിക്കണം.” (യിരെമ്യാവ്‌ 14:14; 28:11, 15 താരതമ്യം ചെയ്യുക.)

യേശു പറഞ്ഞു: “ഞാൻ മുൻകൈ എടുത്ത്‌ യാതൊന്നും ചെയ്യുന്നില്ല; മറിച്ച്‌ എന്റെ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഞാൻ ഈ കാര്യങ്ങൾ സംസാരിക്കുന്നു.” (യോഹ. 8:28) അവൻ പറഞ്ഞു: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു.” (യോഹ. 5:43) യേശു ഇപ്രകാരവുംകൂടെ പറഞ്ഞു: “സ്വന്തം നിലയിൽ സംസാരിക്കുന്നവൻ സ്വന്തം മഹത്വം തേടുകയാകുന്നു.”—യോഹ. 7:18.

ഏതെങ്കിലും വ്യക്തികളൊ സ്ഥാപനങ്ങളൊ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടുകയും എന്നാൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കാതിരിക്കുകയും കാര്യങ്ങൾ സംബന്ധിച്ച്‌ സ്വന്തം അഭിപ്രായങ്ങൾ പറയുന്നത്‌ പതിവാക്കുകയും ചെയ്യുന്നുവെങ്കിൽ അവർ ഒരു സത്യപ്രവാചകന്റെ സുപ്രധാനമായ ഈ യോഗ്യതയുളളവരാണോ?

“വലിയ അടയാളങ്ങളൊ” “അത്ഭുതങ്ങളൊ” ചെയ്യാനുളള കഴിവ്‌ അവശ്യം ഒരു യഥാർത്ഥ പ്രവാചകന്റെ ലക്ഷണമല്ല

മത്താ. 24:24: “വ്യാജ ക്രിസ്‌തുക്കളും വ്യാജപ്രവാചകൻമാരും എഴുന്നേൽക്കുകയും കഴിയുമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെററിക്കാൻ തക്കവണ്ണം വലിയ അടയാളങ്ങളും [“അത്ഭുതങ്ങളും,” TEV] അതിശയങ്ങളും കാണിക്കുകയും ചെയ്യും.”

2 തെസ്സ. 2:9, 10: “അധർമ്മമൂർത്തിയുടെ സാന്നിദ്ധ്യം നശിച്ചു പോകുന്നവർക്ക്‌ സാത്താന്റെ പ്രവർത്തനത്തിന്‌ ഒത്തവണ്ണം ശക്തമായ സകല പ്രവൃത്തിയോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിപരമായ സകല വഞ്ചനയോടുംകൂടെയായിരിക്കും, അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തോടുളള സ്‌നേഹം കൈക്കൊളളാത്തതിനാൽ ഒരു ശിക്ഷയായിത്തന്നെ.”

നേരെമറിച്ച്‌, യഹോവയുടെ നിർദ്ദേശപ്രകാരം മോശ അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പുറ. 4:1-9) യഹോവ യേശുവിനെയും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അധികാരപ്പെടുത്തി. (പ്രവൃ. 2:22) എന്നാൽ ദൈവം യഥാർത്ഥത്തിൽ അവരെ അയച്ചു എന്നുളളതിന്‌ ഈ അത്ഭുതങ്ങളേക്കാൾ അധികം തെളിവുകൾ ഉണ്ടായിരുന്നു.

 യഥാർത്ഥ പ്രവാചകൻമാർ മുൻകൂട്ടിപ്പറയുന്നത്‌ സംഭവിക്കുന്നു, എന്നാൽ കൃത്യമായും എപ്പോൾ അല്ലെങ്കിൽ എങ്ങനെ അതു സംഭവിക്കുമെന്ന്‌ അവർക്കുപോലും അറിഞ്ഞുകൂടായിരിക്കും

ദാനി. 12:9: “ദാനിയേലെ പൊയ്‌ക്കൊൾക, എന്തുകൊണ്ടെന്നാൽ ഈ വചനങ്ങൾ അന്ത്യകാലം വരെ രഹസ്യമായും മുദ്രയിടപ്പെട്ടും ഇരിക്കുന്നു.”

1 പത്രോ. 1:10, 11: “അവരിലുളള ആത്മാവ്‌ ക്രിസ്‌തുവിന്‌ വരേണ്ടിയിരുന്ന കഷ്ടങ്ങളെയും പിൻവരുന്ന മഹിമകളെയും മുൻകൂട്ടി സാക്ഷീകരിച്ചപ്പോൾ ക്രിസ്‌തുവിനെ സംബന്ധിച്ച്‌ സൂചിപ്പിച്ച പ്രത്യേക സമയം ഏതോ എങ്ങനെയുളളതോ എന്ന്‌ പ്രവാചകൻമാർ . . . ആരാഞ്ഞു നോക്കിക്കൊണ്ടിരുന്നു.”

1 കൊരി. 13:9, 10: “അംശമായി നാം അറിയുന്നു, അംശമായി നാം പ്രവചിക്കുന്നു; എന്നാൽ പൂർണ്ണമായത്‌ വരുമ്പോൾ അംശമായത്‌ നീങ്ങിപ്പോകും.”

സദൃ. 4:18: “നീതിമാൻമാരുടെ പാത നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്ന ഉജ്ജ്വല പ്രകാശംപോലെയാണ്‌.”

അപ്പോസ്‌തലൻമാർക്കും മററ്‌ ആദിമ ക്രിസ്‌തു ശിഷ്യൻമാർക്കും ചില തെററായ പ്രതീക്ഷകളുണ്ടായിരുന്നു, എന്നാൽ ബൈബിൾ അവരെ “വ്യാജപ്രവാചകൻമാരുടെ” പട്ടികയിൽപെടുത്തുന്നില്ല.—ലൂക്കോസ്‌ 19:11; യോഹന്നാൻ 21:22, 23; പ്രവൃത്തികൾ 1:6, 7 കാണുക.

യഹോവയുടെ ആരാധനക്കായി ഒരു ഭവനം പണിയുന്നതു സംബന്ധിച്ച്‌ തന്റെ ഹൃദയത്തിലെ ആഗ്രഹം അനുസരിച്ച്‌ മുമ്പോട്ടു പോകാൻ നാഥാൻ പ്രവാചകൻ ദാവീദ്‌ രാജാവിനെ പ്രോൽസാഹിപ്പിച്ചു. എന്നാൽ പിന്നീട്‌ അതു പണിയേണ്ടവൻ ദാവീദായിരിക്കുകയില്ലെന്ന്‌ അവനെ അറിയിക്കാൻ യഹോവ നാഥാനോട്‌ പറഞ്ഞു. നേരത്തെ പറഞ്ഞ സംഗതി നിമിത്തം യഹോവ നാഥാനെ തളളിക്കളയാതെ അവനെ തുടർന്ന്‌ ഉപയോഗിച്ചു, എന്തുകൊണ്ടെന്നാൽ യഹോവ അവന്‌ കാര്യം വ്യക്തമാക്കിക്കൊടുത്തപ്പോൾ അവൻ താഴ്‌മയോടെ തെററ്‌ തിരുത്തി.—1 ദിന. 17:1-4, 15.

ഒരു സത്യപ്രവാചകന്റെ വാക്കുകൾ സത്യാരാധനയെ പ്രോൽസാഹിപ്പിക്കുന്നതും ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഇഷ്ടത്തോട്‌ ചേർച്ചയിലുമായിരിക്കും

ആവ. 13:1-4: “നിങ്ങളുടെ ഇടയിൽ നിന്ന്‌ ഒരു പ്രവാചകനോ ഒരു സ്വപ്‌നം കാണുന്ന സ്വപ്‌നക്കാരനോ എഴുന്നേററ്‌ ‘നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെന്ന്‌ അവരെ സേവിക്കാൻ’ എന്ന്‌ പറഞ്ഞുകൊണ്ട്‌ ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കുകയും ആ അടയാളമോ അത്ഭുതമോ സംഭവിക്കുകയും ചെയ്‌താൽ ആ പ്രവാചകന്റെയോ ആ സ്വപ്‌നം കണ്ട സ്വപ്‌നക്കാരന്റെയോ വാക്ക്‌ നീ കേട്ടനുസരിക്കരുത്‌, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ദേഹിയോടും കൂടെ നിങ്ങൾ സ്‌നേഹിക്കുന്നുണ്ടോ എന്നറിയേണ്ടതിന്‌ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാകുന്നു. നിങ്ങളുടെ ദൈവമായ യഹോവയുടെ പിന്നാലെ നിങ്ങൾ നടക്കുകയും അവനെ ഭയപ്പെടുകയും അവന്റെ കൽപനകൾ അനുസരിക്കുകയും അവന്റെ ശബ്ദം ശ്രവിക്കുകയും അവനെ സേവിക്കുകയും അവനോട്‌ പററിനിൽക്കുകയും വേണം.”

ഈ “ലോകത്തിന്റെ സ്‌നേഹിതൻ” ദൈവത്തിന്റെ ശത്രുവാണെന്ന്‌ ബൈബിൾ പറയുന്നതിനാൽ തങ്ങളുടെ ഇടവകജനങ്ങൾ ലോകകാര്യാദികളിൽ ഉൾപ്പെടാൻ ഉൽസാഹിപ്പിക്കുന്ന വൈദികർ സത്യാരാധനയെ പ്രോൽസാഹിപ്പിക്കുകയാണോ? (യാക്കോ. 4:4; 1 യോഹ. 2:15-17) “ഞാൻ യഹോവയെന്ന്‌ ജനതകൾ അറിയേണ്ടിവരും” എന്ന്‌ സത്യദൈവം പറഞ്ഞിരിക്കുന്നു. കൂടാതെ ജനതകളിൽ നിന്ന്‌ “തന്റെ നാമത്തിനായി ഒരു ജനത്തെ” ദൈവം എടുക്കുമെന്ന്‌ ബൈബിൾ പ്രസ്‌താവിക്കുന്നു. എന്നാൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കുന്നതിന്‌ ഒട്ടും തന്നെ പ്രാധാന്യം കൽപ്പിക്കാത്ത മതസ്ഥാപനങ്ങൾ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഈ ഇഷ്ടത്തോട്‌ ചേർച്ചയിലാണോ പ്രവർത്തിക്കുന്നത്‌? (യെഹെ. 38:23; പ്രവൃ. 15:14) ദൈവരാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ യേശു തന്റെ അനുയായികളെ പഠിപ്പിച്ചു, ഭൗമിക മനുഷ്യനിൽ ആശ്രയം വയ്‌ക്കുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പ്‌ നൽകുകയും ചെയ്യുന്നു. അതുകൊണ്ട്‌ മാനുഷ ഭരണകൂടങ്ങളിൽ ആശ്രയം വയ്‌ക്കാൻ ആളുകളെ പ്രോൽസാഹിപ്പിക്കുന്ന വൈദികരൊ രാഷ്‌ട്രീയ സ്ഥാപനങ്ങളൊ യഥാർത്ഥ പ്രവാചകൻമാരാണോ?—മത്താ. 6:9, 10; സങ്കീ. 146:3-6; വെളിപ്പാട്‌ 16:13, 14 താരതമ്യം ചെയ്യുക.

 സത്യപ്രവാചകൻമാരെയും വ്യാജപ്രവാചകൻമാരെയും അവരുടെയും അവരുടെ അനുയായികളുടെയും ജീവിതത്തിൽ പ്രകടമാകുന്ന ഫലങ്ങളാൽ തിരിച്ചറിയാൻ കഴിയും

മത്താ. 7:15-20: “ആട്ടിൻ തോൽ ധരിച്ച്‌ നിങ്ങളുടെ അടുക്കൽ വരുന്ന വ്യാജപ്രവാചകൻമാരെ സൂക്ഷിച്ചുകൊൾവിൻ, എന്തുകൊണ്ടെന്നാൽ അകമേ കടിച്ചു കീറുന്ന ചെന്നായ്‌ക്കളാണ്‌. അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും. . . . നല്ല വൃക്ഷമൊക്കെയും നല്ല ഫലം കായ്‌ക്കുന്നു, എന്നാൽ ചീത്ത വൃക്ഷമൊക്കെയും വിലകെട്ട ഫലം കായ്‌ക്കുന്നു . . . അതുകൊണ്ട്‌, വാസ്‌തവമായും, അവരുടെ ഫലങ്ങളാൽ നിങ്ങൾ ആ മനുഷ്യരെ തിരിച്ചറിയും.”

അവരുടെ ജീവിതരീതിയെ തിരിച്ചറിയിക്കുന്ന സവിശേഷതകൾ എന്തൊക്കെയാണ്‌? “ജഡത്തിന്റെ പ്രവൃത്തികളോ . . . ദുർവൃത്തി, അശുദ്ധി, അഴിഞ്ഞ നടത്ത, വിഗ്രഹാരാധന, ആഭിചാരം, ശത്രുതകൾ, ശണ്‌ഠ, ജാരശങ്ക, കോപാവേശം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത്‌ മുതലായവയത്രേ. . . . അത്തരം കാര്യങ്ങൾ ചെയ്‌തുകൊണ്ടിരിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നേരെമറിച്ച്‌ [ദൈവ] ആത്മാവിന്റെ ഫലങ്ങളോ സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാകുന്നു.”—ഗലാ. 5:19-23; 2 പത്രോസ്‌ 2:1-3 കൂടെ കാണുക.

യഹോവയുടെ സാക്ഷികൾ അവരുടെ പഠിപ്പിക്കലുകളിൽ തെററ്‌ വരുത്തിയിട്ടില്ലേ?

യഹോവയുടെ സാക്ഷികൾ നിശ്വസ്‌ത പ്രവാചകരാണെന്ന്‌ അവകാശപ്പെടുന്നില്ല. അവർ തെററുകൾ വരുത്തിയിട്ടുണ്ട്‌. യേശുക്രിസ്‌തുവിന്റെ അപ്പോസ്‌തലൻമാരെപ്പോലെ അവർക്കും ചില സമയങ്ങളിൽ തെററായ ചില പ്രതീക്ഷകളുണ്ടായിരുന്നു.—ലൂക്കോ. 19:11; പ്രവൃ. 1:6.

ക്രിസ്‌തുവിന്റെ സാന്നിദ്ധ്യത്തോട്‌ ബന്ധപ്പെട്ട സമയഘടകങ്ങൾ തിരുവെഴുത്തുകളിൽ നൽകപ്പെട്ടിട്ടുണ്ട്‌, യഹോവയുടെ സാക്ഷികൾ താൽപ്പര്യപൂർവ്വം അവ പഠിച്ചിരിക്കുന്നു. (ലൂക്കോ. 21:24; ദാനി. 4:10-17) സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം കാണുന്ന തലമുറയെ തിരിച്ചറിയാൻ സഹായകമായ, സമയം സംബന്ധിച്ച പ്രവചനങ്ങളോട്‌ ഒത്തു വരുന്ന ബഹുമുഖമായ ഒരു അടയാളവും യേശു വർണ്ണിക്കുകയുണ്ടായി. (ലൂക്കോ. 21:7-36) ഈ അടയാള നിവൃത്തിയുടെ തെളിവിലേക്ക്‌ യഹോവയുടെ സാക്ഷികൾ വിരൽ ചൂണ്ടിയിരിക്കുന്നു. ചില കാലഘട്ടങ്ങളുടെ അന്ത്യത്തിൽ എന്തു സംഭവിക്കുമെന്നുളളതിനെപ്പററിയുളള ധാരണയുടെ സംഗതിയിൽ അവർ തെററുവരുത്തിയിട്ടുണ്ടെന്നുളളത്‌ ശരിതന്നെ, എന്നാൽ വിശ്വാസം നഷ്ടപ്പെടുത്തുന്നതിന്റെയോ യഹോവയുടെ ഉദ്ദേശ്യ നിവൃത്തിക്കുവേണ്ടി നോക്കിയിരിക്കുന്നത്‌ നിറുത്തുന്നതിന്റെയോ തെററ്‌ അവർ ചെയ്‌തിട്ടില്ല. “നിങ്ങളുടെ കർത്താവ്‌ ഏതു ദിവസത്തിൽ വരുന്നു എന്ന്‌ അറിയായ്‌കയാൽ ഉണർന്നിരിപ്പിൻ” എന്ന യേശുവിന്റെ ബുദ്ധ്യുപദേശം തങ്ങളുടെ ചിന്തയിൽ മുൻപന്തിയിൽ നിർത്തുന്നത്‌ അവർ തുടർന്നിരിക്കുന്നു.—മത്താ. 24:42.

അവർ തിരിച്ചറിയുകയും പരസ്യമാക്കുകയും ചെയ്‌ത ജീവൽപ്രധാനമായ ബൈബിൾ സത്യങ്ങളോടുളള താരതമ്യത്തിൽ അവർ വീക്ഷണത്തിൽ തിരുത്തൽ വരുത്തേണ്ടതായി വന്ന കാര്യങ്ങൾ താരതമ്യേന നിസ്സാരമാണ്‌. ബൈബിൾ സത്യങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു: യഹോവ മാത്രമാണ്‌ സത്യദൈവം. യേശുക്രിസ്‌തു ഒരു ത്രിത്വദൈവശിരസ്സിന്റെ ഭാഗമല്ല, മറിച്ച്‌ ദൈവത്തിന്റെ ഏകജാതപുത്രനാണ്‌. ക്രിസ്‌തുവിന്റെ മറുവിലയാഗത്തിലുളള വിശ്വാസത്തിലൂടെ മാത്രമാണ്‌ പാപമോചനം സാദ്ധ്യമാകുന്നത്‌. പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയല്ല, മറിച്ച്‌ യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാണ്‌, അതിന്റെ ഫലങ്ങൾ സത്യാരാധകരുടെ ജീവിതത്തിൽ പ്രകടമാകേണ്ടതുണ്ട്‌. പുരാതന പുറജാതികൾ അവകാശപ്പെട്ടതുപോലെ മാനുഷദേഹി അമർത്ത്യമല്ല; അതു മരിക്കുന്നു, ഭാവി ജീവിതത്തിനുളള പ്രതീക്ഷ പുനരുത്ഥാനത്തിലാണ്‌. അഖിലാണ്ഡപരമാധികാരത്തിന്റെ വിവാദം മൂലമാണ്‌ ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത്‌. മനുഷ്യവർഗ്ഗത്തിനുളള ഏകപ്രത്യാശ ദൈവരാജ്യമാണ്‌. ആയിരത്തിതൊളളായിരത്തി പതിനാലുമുതൽ നാം ആഗോളദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണ്‌ ജീവിക്കുന്നത്‌. നൂററിനാൽപ്പത്തിനാലായിരം വിശ്വസ്‌ത ക്രിസ്‌ത്യാനികൾ മാത്രമെ സ്വർഗ്ഗത്തിൽ ക്രിസ്‌തുവിനോടുകൂടെ രാജാക്കൻമാരും പുരോഹിതൻമാരുമായി ഉണ്ടായിരിക്കുകയുളളു, മനുഷ്യവർഗ്ഗത്തിലെ അനുസരണമുളള ശേഷമാളുകൾക്ക്‌ പറുദീസാഭൂമിയിലെ നിത്യജീവൻ ലഭിക്കും.

യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലിനെപ്പററി പരിഗണിക്കേണ്ട മറെറാരുഘടകം ഇതാണ്‌: ഇവ ആളുകളെ യഥാർത്ഥത്തിൽ ധാർമ്മികമായി ഉയർത്തിയിട്ടുണ്ടോ? ഈ പഠിപ്പിക്കലുകളോട്‌ പററി നിൽക്കുന്നവർ അവരുൾപ്പെടുന്ന സമൂഹങ്ങളിൽ അവരുടെ സത്യസന്ധത നിമിത്തം ശ്രദ്ധേയരാണോ? ഈ പഠിപ്പിക്കലുകൾ ബാധകമാക്കുന്നതിനാൽ അവരുടെ കുടുംബജീവിതം പ്രയോജനകരമായി സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ? തങ്ങളുടെ ഇടയിലുളള സ്‌നേഹത്താൽ തന്റെ ശിഷ്യൻമാർ എളുപ്പം തിരിച്ചറിയപ്പെടുമെന്ന്‌ യേശു പറഞ്ഞു. (യോഹ. 13:35) യഹോവയുടെ സാക്ഷികൾക്കിടയിൽ ഈ ഗുണങ്ങൾ ശ്രദ്ധേയമാണോ? വസ്‌തുതകൾ തന്നെ സംസാരിച്ചുകൊളളട്ടെ.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—

‘യഹോവയുടെ സാക്ഷികൾ കളളപ്രവാചകൻമാരാണ്‌ എന്നാണ്‌ ഞങ്ങളുടെ പുരോഹിതൻ പറഞ്ഞത്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഞങ്ങൾ വിശ്വസിക്കുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളെ വിവരിക്കുന്ന, ഞങ്ങളെപ്പോലെയുളളവർ കളളപ്രവാചകൻമാരാണെന്ന്‌ പറയുന്ന എന്തെങ്കിലും അദ്ദേഹം ബൈബിളിൽ നിന്ന്‌ കാണിച്ചു തന്നോ എന്ന്‌ ഞാനൊന്നു ചോദിച്ചോട്ടെ? . . . കളളപ്രവാചകൻമാരെ ബൈബിൾ എങ്ങനെയാണ്‌ വർണ്ണിക്കുന്നത്‌ എന്ന്‌ ഞാൻ ബൈബിളിൽ നിന്ന്‌ ഒന്നു കാണിച്ചു തരട്ടെ. (അതിനുശേഷം  132-136 വരെ പേജുകളിൽ വിവരിച്ചിരിക്കുന്ന ഒന്നോ രണ്ടോ ആശയങ്ങൾ ഉപയോഗിക്കുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അത്തരം ഗൗരവതരമായ ഒരാരോപണം ഉന്നയിക്കുമ്പോൾ അതിന്‌ വ്യക്തമായ തെളിവുണ്ടായിരിക്കണമെന്നതിനോട്‌ നിങ്ങൾ യോജിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. നിങ്ങളുടെ പുരോഹിതൻ എന്തെങ്കിലും ഉദാഹരണം പറഞ്ഞോ? (ചില “മുൻകൂട്ടിപ്പറഞ്ഞ അവകാശവാദങ്ങൾ” നിവൃത്തിയേറാതെ പോയതിനെ വീട്ടുകാരൻ പരാമർശിക്കുന്നുവെങ്കിൽ  134-ാം പേജിലെയും  135-ാം പേജിന്റെ അടിമുതൽ 137-ാം പേജിന്റെ മുകൾവരെയുമുളള വിവരങ്ങൾ ഉപയോഗിക്കുക.)’

മറെറാരു സാദ്ധ്യത: ‘ഇതുപോലെ എന്തെങ്കിലും സംബന്ധിച്ച്‌ ആരെങ്കിലും നിങ്ങൾക്കെതിരെ ഒരു ആരോപണം കൊണ്ടുവരുന്നെങ്കിൽ നിങ്ങളുടെ നിലപാട്‌ അല്ലെങ്കിൽ വീക്ഷണം വിശദീകരിക്കാനുളള ഒരു അവസരത്തെ നിങ്ങൾ സ്വാഗതം ചെയ്യും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌, ഇല്ലേ? . . . അതുകൊണ്ട്‌ ഞാൻ ബൈബിളിൽ നിന്ന്‌ നിങ്ങളെ ഒരു സംഗതി കാണിച്ചുതരട്ടെ? . . .’