ശുദ്ധീകരണ സ്ഥലം
നിർവ്വചനം: “[റോമൻ കത്തോലിക്ക] സഭയുടെ പഠിപ്പിക്കലനുസരിച്ച് വരപ്രസാദത്തിൽ, എന്നാൽ എല്ലാ അപൂർണ്ണതകളിൽ നിന്നും അപ്പോഴും സ്വതന്ത്രരാകാതെ മരിക്കുന്ന ദേഹികൾ ക്ഷമ ലഭിച്ചിട്ടില്ലാത്ത നിസ്സാര പാപങ്ങൾക്ക് പരിഹാരം ചെയ്യുന്ന, അല്ലെങ്കിൽ ക്ഷമ ലഭിച്ച നിസ്സാരവും ഗുരുതരവുമായ പാപങ്ങൾക്കു വേണ്ടി താൽക്കാലിക ശിക്ഷ അനുഭവിക്കുകയും അതുവഴി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിന് മുമ്പായി ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന അടുത്ത ലോകത്തിലെ സ്ഥാനം, സ്ഥലം, അല്ലെങ്കിൽ അവസ്ഥ.” (ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ, 1967, വാല്യം XI, പേ. 1034) ഒരു ബൈബിൾ ഉപദേശമല്ല.
ശുദ്ധീകരണ സ്ഥലത്തെ സംബന്ധിച്ചുളള ഉപദേശം എന്തിൽ അധിഷ്ഠിതമാണ്?
2 മക്കബായർ 12:39-45, മത്തായി 12:32, 1 കൊരിന്ത്യർ 3:10-15 എന്നീ വാക്യങ്ങളുടെ ഭാഗങ്ങളെ സംബന്ധിച്ച് കത്തോലിക്ക എഴുത്തുകാർ പറഞ്ഞിട്ടുളളതെല്ലാം പുനരവലോകനം ചെയ്തശേഷം ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയ (1967, വാല്യം XI, പേ. 1034) ഇപ്രകാരം സമ്മതിച്ചു പറയുന്നു: “അന്തിമ വിശകലനത്തിൽ, ശുദ്ധീകരണസ്ഥലം സംബന്ധിച്ച കത്തോലിക്കാ വിശ്വാസം തിരുവെഴുത്തുകളിലല്ല പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്.”
“സ്വർഗ്ഗത്തിനും നരകത്തിനും ഇടക്ക് ഒരു മദ്ധ്യസ്ഥാനത്തെ പിന്താങ്ങാൻ സഭ പാരമ്പര്യത്തെ ആശ്രയിച്ചിരിക്കുന്നു.”—യു. എസ്സ്. കാത്തലിക്, മാർച്ച് 1981, പേ. 7.
ശുദ്ധീകരണസ്ഥലത്തിന്റെ സ്വഭാവം സംബന്ധിച്ച് കത്തോലിക്കസഭയുടെ വക്താക്കൾ എന്തു പറയുന്നു?
“ശുദ്ധീകരണ സ്ഥലത്തെ ആകെയുളള കഷ്ടപ്പാട് ദൈവത്തെ കാണുന്നതിൽ നിന്ന് ഒരുവൻ താൽക്കാലികമായി തടയപ്പെട്ടിരിക്കുന്നു എന്ന ബോധമാണ് എന്നു അനേകർ കരുതുന്നു, എന്നാൽ കൂടുതൽ സാധാരണമായ വീക്ഷണം അതിലധികമായി ചില ശിക്ഷ കൂടെ ഉണ്ടെന്നുളളതാണ് . . . ലത്തീൻ സഭകളിൽ പൊതുവെ പഠിപ്പിച്ചിരിക്കുന്നത് ഇത് യഥാർത്ഥ തീയാലുളള വേദനയാണ് എന്നാണ്. എന്നാൽ അത് ശുദ്ധീകരണസ്ഥലത്തിലുളള വിശ്വാസത്തിന്റെ ഒരു അവശ്യ ഘടകമല്ല. അത് അത്ര നിശ്ചയമുളള സംഗതിയുമല്ല. . . . പൗരസ്ത്യ ദൈവശാസ്ത്രജ്ഞൻമാരോടുളള യോജിപ്പിൽ തീയാലുളള കഷ്ടപ്പാടിന്റെ ആശയം തളളിക്കളയാൻ ഒരുവൻ തീരുമാനിക്കുന്നുവെങ്കിലും ശുദ്ധീകരണ സ്ഥലത്തിലെ ദുരിതത്തിന്റെ ആശയം തളളിക്കളയാതിരിക്കാൻ ഒരുവൻ ശ്രദ്ധിക്കേണ്ടതുണ്ട്. ദേഹികൾക്ക് യഥാർത്ഥ വേദന കൈവരുത്താൻ കഴിയുന്ന സങ്കടവും ലജ്ജാഭാരവും മനസ്സാക്ഷിക്കുത്തും അതുപോലുളള മററ് ആത്മീയ ദുരിതങ്ങളുമുണ്ട്. . . . ഏതായാലും അവരുടെ കഷ്ടപ്പാടിന്റെ നടുവിലും ഈ ദേഹികൾ തങ്ങളുടെ രക്ഷയുടെ സുനിശ്ചിതത്വം നിമിത്തം വലിയ സന്തോഷം അനുഭവിക്കുന്നു എന്ന് ഒരുവൻ ഓർത്തിരിക്കേണ്ടതാണ്.”—ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ (1967), വാല്യം XI, പേ. 1036, 1037.
“ശുദ്ധീകരണ സ്ഥലത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പററി ആർക്കും ഒരു ഊഹവും ഇല്ല.”—യു. എസ്സ്. കാത്തലിക്, മാർച്ച് 1981, പേ. 9.
ദേഹി ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവോ?
യെഹെ. 18:4, Dy: “പാപം ചെയ്യുന്ന ദേഹി [എബ്രായ, നീഫെഷ്; “മനുഷ്യൻ,” JB; “ഒരുവൻ,” NAB; “ദേഹി,” Kx] അതുതന്നെ മരിക്കും.”
യാക്കോ. 5:20, JB: “ഒരു പാപിയെ അവൻ പോകുന്ന തെററായ പാതയിൽ നിന്ന് തിരികെ കൊണ്ടുവരാൻ കഴിയുന്ന ഏതൊരാളും ഒരു ദേഹിയെ മരണത്തിൽ നിന്ന് രക്ഷിക്കുകയും പാപങ്ങളുടെ ബഹുത്വം മറെക്കുകയും ചെയ്യും.” (ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.) (ഇത് ദേഹിയുടെ മരണത്തെപ്പററി പറയുന്നു എന്ന് കുറിക്കൊളളുക.)
കൂടുതൽ വിശദാംശങ്ങൾക്ക് “മരണം,” “ദേഹി” എന്നീ ശീർഷകങ്ങൾ കാണുക.
പാപത്തിന് ഒരുവന്റെ മരണശേഷം കൂടുതലായ ശിക്ഷയുണ്ടോ?
റോമ. 6:7, NAB: “മരിച്ച ഒരു മനുഷ്യൻ പാപത്തിൽനിന്ന് വിമുക്തനാക്കപ്പെട്ടിരിക്കുന്നു.” (Kx: “മരിച്ച ഒരു മനുഷ്യന്റെമേൽ പാപം മേലാൽ ഒരു അവകാശവാദവും നടത്തുന്നില്ല.”)
രക്ഷിക്കപ്പെടുമെന്നുളള ആത്മവിശ്വാസം നിമിത്തം മരിച്ചവർക്ക് സന്തോഷമനുഭവിക്കാൻ കഴിയുമോ?
സഭാ. 9:5, JB: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്നെങ്കിലും അറിയുന്നു, മരിച്ചവരോ ഒന്നും അറിയുന്നില്ല.”
യെശ. 38:18, JB: “ഷീയോൾ നിന്നെ [യാഹ്വേ] സ്തുതിക്കുന്നില്ല, മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിലിറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിച്ചുകൊണ്ടിരിക്കുന്നതുമില്ല.” (അപ്പോൾ പിന്നെ എങ്ങനെയാണ് അവരിൽ ആർക്കെങ്കിലും “രക്ഷയുടെ സുനിശ്ചിതത്വം നിമിത്തം വലിയ സന്തോഷം ആസ്വദിക്കാൻ കഴിയുന്നത്”?)
ബൈബിൾ പറയുന്നതനുസരിച്ച് പാപത്തിൽനിന്നുളള ശുദ്ധീകരണം എന്തു മുഖാന്തരത്താലാണ് സാധിക്കുന്നത്?
1 യോഹ. 1:7, 9, JB: “അവൻ [ദൈവം] വെളിച്ചത്തിൽ ആയിരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നമ്മുടെ ജീവിതം നയിക്കുന്നുവെങ്കിൽ നമ്മുടെയിടയിൽ ഐക്യമുണ്ട്, അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു. . . . നാം നമ്മുടെ പാപങ്ങളെ ഏററുപറയുന്നുവെങ്കിൽ വിശ്വസ്തനും നീതിമാനുമായ ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ച് സകല അനീതിയിൽ നിന്നും നമ്മെ ശുദ്ധീകരിക്കും [“നമ്മുടെ എല്ലാ അനീതി പ്രവൃത്തികളും തുടച്ചു നീക്കപ്പെടും,” Kx].”
വെളി. 1:5, JB: “യേശുക്രിസ്തു . . . നമ്മെ സ്നേഹിക്കുകയും തന്റെ രക്തത്താൽ നമ്മുടെ പാപങ്ങൾ കഴുകിക്കളയുകയും ചെയ്തിരിക്കുന്നു.”