വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വപ്‌നങ്ങൾ

സ്വപ്‌നങ്ങൾ

നിർവ്വചനം: ഒരു വ്യക്തിയുടെ ഉറക്കത്തിലെ ചിന്തകൾ അല്ലെങ്കിൽ മാനസിക ചിത്രങ്ങൾ. സ്വാഭാവിക സ്വപ്‌നങ്ങളെപ്പററിയും ദൈവത്തിൽ നിന്നുളള സ്വപ്‌നങ്ങളെപ്പററിയും ഭാവി കഥനം ഉൾപ്പെട്ടിരിക്കുന്ന സ്വപ്‌നങ്ങളെപ്പററിയും ബൈബിൾ സംസാരിക്കുന്നു.—ഇയ്യോ. 20:8; സംഖ്യ. 12:6; സെഖ. 10:2.

നമ്മുടെ കാലത്ത്‌ സ്വപ്‌നങ്ങൾക്ക്‌ എന്തെങ്കിലും പ്രത്യേക അർത്ഥമുണ്ടോ?

സ്വപ്‌നങ്ങൾ സംബന്ധിച്ച്‌ ഗവേഷകർ എന്തു മനസ്സിലാക്കിയിരിക്കുന്നു?

“എല്ലാവരും സ്വപ്‌നം കാണുന്നു” എന്ന്‌ ദി വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപ്പീഡിയ (1984, വാല്യം 5, പേ. 279) പറയുന്നു. “മിക്ക മുതിർന്നയാളുകളും എട്ടുമണിക്കൂർ സമയത്തെ ഉറക്കത്തിനിടയിൽ ഏകദേശം 100 മിനിററ്‌ സ്വപ്‌നം കാണുന്നു.” അതുകൊണ്ട്‌ സ്വപ്‌നങ്ങൾ ഒരു സാധാരണ മാനുഷ അനുഭവമാണ്‌.

ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂളിലെ ഡോക്ടർ അലൻ ഹോബ്‌സൺ ഇപ്രകാരം പറഞ്ഞു: “ഒരു ചികിൽസാ വിദഗ്‌ദ്ധന്‌ തന്റെ താൽപ്പര്യമനുസരിച്ച്‌ ഏതു വിധത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന അവ്യക്തമായ പ്രചോദനങ്ങളാണ്‌ അവ. അവയുടെ അർത്ഥം സ്വപ്‌നത്തിൽ മാത്രം ആയിരിക്കാതെ അവ കാണുന്നവരുടെ ദൃഷ്ടിയിലാണ്‌.” ഇത്‌ റിപ്പോർട്ടുചെയ്യുകയിൽ ദി ന്യൂയോർക്ക്‌ ടൈംസിന്റെ ശാസ്‌ത്ര വിഭാഗമായ “സയൻസ്‌ ടൈംസ്‌” ഇപ്രകാരം കൂട്ടിച്ചേർത്തു: “സ്വപ്‌നങ്ങൾക്ക്‌ വലിയ മൂല്യം കൽപ്പിക്കുന്നവർക്കിടയിൽതന്നെ ഒരു സ്വപ്‌നത്തിന്റെ മന:ശാസ്‌ത്രപരമായ ദൂത്‌ കണ്ടുപിടിക്കുന്നതിന്‌ പല സമീപനങ്ങളുണ്ട്‌; അവയിൽ ഓരോന്നും വ്യത്യസ്‌തങ്ങളായ സൈദ്ധാന്തിക വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഒരു ഫ്രോയിഡിയിൻ ഒരു സ്വപ്‌നത്തിൽ ഒരു തരത്തിലുളള അർത്ഥം കാണുന്നു, എന്നാൽ ഒരു യുങ്ങിയൻ മറെറാന്നായിരിക്കും കാണുക; ഒരു ജെസ്‌ററാൾട്ട്‌ തെറപ്പിസ്‌ററ്‌ ഇനിയും മറെറാന്ന്‌ കാണും. . . .എന്നാൽ സ്വപ്‌നങ്ങൾക്ക്‌ മന:ശാസ്‌ത്രപരമായ അർത്ഥമുണ്ട്‌ എന്ന വീക്ഷണം തന്നെ ന്യൂറോ ശാസ്‌ത്രജ്ഞൻമാരാലുളള ശക്തമായ എതിർപ്പിനെ അഭിമുഖീകരിച്ചിരിക്കുന്നു.”—ജൂലൈ 10, 1984, പേ. C12.

പ്രത്യേക അറിവ്‌ പകർന്നുതരുന്നതായി കാണപ്പെടുന്ന സ്വപ്‌നങ്ങൾക്ക്‌ ദൈവത്തിൽ നിന്നല്ലാതെ മറെറന്തെങ്കിലും ഉറവിൽ നിന്ന്‌ വരാൻ കഴിയുമോ?

യിരെ. 29:8, 9: “സൈന്യങ്ങളുടെ യഹോവ . . . പറഞ്ഞിരിക്കുന്നത്‌ ഇതാണ്‌: ‘നിങ്ങളുടെ ഇടയിലുളള പ്രവാചകൻമാരും പ്രശ്‌നക്കാരും നിങ്ങളെ ചതിക്കരുത്‌, അവർ കാണുന്ന സ്വപ്‌നങ്ങളെ നിങ്ങൾ ശ്രദ്ധിക്കയുമരുത്‌. എന്തുകൊണ്ടെന്നാൽ “അവർ എന്റെ നാമത്തിൽ നിങ്ങളോട്‌ പ്രവചിക്കുന്നത്‌ വ്യാജമാണ്‌, ഞാൻ അവരെ അയച്ചിട്ടില്ല,” എന്നാണ്‌ യഹോവയുടെ അരുളപ്പാട്‌.’”

ഹാർപ്പേർസ്‌ ബൈബിൾ ഡിക്ഷ്‌നറി നമ്മോടിപ്രകാരം പറയുന്നു: “ബാബിലോണിയാക്കാർക്ക്‌ സ്വപ്‌നത്തിൽ വളരെയധികം ആശ്രയബോധമുണ്ടായിരുന്നതിനാൽ സുപ്രധാനമായ തീരുമാനങ്ങൾ ചെയ്യുന്നതിന്റെ തലേ രാത്രി ബുദ്ധിയുപദേശം ലഭിക്കുമെന്നുളള പ്രതീക്ഷയിൽ അവർ ക്ഷേത്രങ്ങളിൽ ഉറങ്ങിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ സംബന്ധിച്ച്‌ നിർദ്ദേശങ്ങൾ ലഭിക്കാനാഗ്രഹിച്ചിരുന്ന ഗ്രീക്കുകാർ എസ്‌ക്കുളാപ്പിയൂസിന്റെയും [ആ ദേവന്റെ ചിഹ്നം ഒരു സർപ്പമായിരുന്നു] റോമാക്കാർ സെറാപ്പിസിന്റെയും [പലപ്പോഴും വളഞ്ഞുകൂടിയിരിക്കുന്ന ഒരു സർപ്പത്തോട്‌ ബന്ധപ്പെടുത്തിയിരുന്നു] ക്ഷേത്രങ്ങളിൽ ഉറങ്ങിയിരുന്നു. സ്വപ്‌നവ്യാഖ്യാനത്തിനുവേണ്ടി ഈജിപ്‌ററുകാർ വിശദമായ പുസ്‌തകങ്ങൾ തയ്യാറാക്കിയിരുന്നു.”—(ന്യൂയോർക്ക്‌, 1961), മാദെലെയിൻ മില്ലർ ആൻഡ്‌ ജെ. ലെയിൻ മില്ലർ, പേ. 141.

കഴിഞ്ഞകാലങ്ങളിൽ മുന്നറിയിപ്പ്‌ നൽകുന്നതിനും പ്രബോധിപ്പിക്കുന്നതിനും പ്രവചിക്കുന്നതിനും ദൈവം സ്വപ്‌നങ്ങളെ ഉപയോഗിച്ചു, എന്നാൽ ഇന്ന്‌ അവൻ തന്റെ ജനത്തെ ആ വിധത്തിൽ നയിക്കുന്നുണ്ടോ?

ദൈവത്തിൽ നിന്നുളള അത്തരം സ്വപ്‌നങ്ങളെ സംബന്ധിച്ചുളള പരാമർശനങ്ങൾ മത്തായി 2:13, 19, 20; 1 രാജാക്കൻമാർ 3:5; ഉൽപത്തി 40:1-8 എന്നിവിടങ്ങളിൽ കാണാം.

എബ്രാ. 1:1, 2: “ദൈവം പണ്ട്‌ പലസന്ദർഭങ്ങളിലും പല വിധങ്ങളിലും [സ്വപ്‌നങ്ങൾ ഉൾപ്പെടെ] നമ്മുടെ പൂർവ്വപിതാക്കൻമാരോട്‌ പ്രവാചകൻമാർ മുഖാന്തരം സംസാരിച്ചിട്ട്‌ ഈ നാളുകളുടെ അവസാനത്തിൽ ഒരു പുത്രൻ മുഖാന്തരം [ആരുടെ പ്രബോധനങ്ങൾ ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവോ ആ യേശുക്രിസ്‌തു] സംസാരിച്ചിരിക്കുന്നു.”

1 കൊരി. 13:8: “പ്രവചനവരങ്ങളുടെ കാര്യമോ [ചില സന്ദർഭങ്ങളിൽ ദൈവം സ്വപ്‌നങ്ങളിലൂടെ തന്റെ ദാസൻമാർക്ക്‌ പ്രവചനങ്ങൾ എത്തിച്ചുകൊടുത്തിട്ടുണ്ട്‌], അവ നിന്നുപോകും.”

2 തിമൊ. 3:16, 17: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും . . . ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും പൂർണ്ണസജ്ജനായി തികഞ്ഞവൻ ആകേണ്ടതിന്‌ പഠിപ്പിക്കലിന്‌ പ്രയോജനകരവുമാകുന്നു.”

1 തിമൊ. 4:1: “എന്നിരുന്നാലും പിൽക്കാലഘട്ടങ്ങളിൽ ചിലർ ഭൂതങ്ങളുടെ വഴിതെററിക്കുന്ന നിശ്വസ്‌ത വചനങ്ങൾക്കും [ചിലപ്പോൾ സ്വപ്‌നങ്ങളിലൂടെ നൽകപ്പെടുന്നവ] പഠിപ്പിക്കലുകൾക്കും ശ്രദ്ധകൊടുത്തുകൊണ്ട്‌ വിശ്വാസത്തിൽനിന്ന്‌ വീണുപോകുമെന്ന്‌ നിശ്വസ്‌തമൊഴി പറയുന്നു.”