സ്വാതന്ത്ര്യം
നിർവ്വചനം: ഒരു വ്യക്തി മററുളളവരെ ആശ്രയിച്ചോ മററുളളവരുടെ മാർഗ്ഗനിർദ്ദേശത്തിനോ സ്വാധീനത്തിനോ കീഴ്പ്പെട്ടോ അല്ലാതെ ഇരിക്കുന്നതോ അല്ലാ എന്ന് അവകാശപ്പെടുന്നതോ ആയ അവസ്ഥ. സ്വതന്ത്രമായ മനസ്സുണ്ടായിരിക്കുകയാൽ മനുഷ്യർക്ക് ഒരളവിലുളള സ്വാതന്ത്ര്യത്തിനുളള സ്വാഭാവിക ആഗ്രഹമുണ്ട്. എന്നിരുന്നാലും അതിരു കവിഞ്ഞുപോകുന്നെങ്കിൽ ഈ ആഗ്രഹം അനുസരണക്കേടിനും മൽസരത്തിനുപോലും ഇടയാക്കുന്നു.
ആളുകൾ ബൈബിൾ നിലവാരങ്ങളെ തളളിക്കളയുമ്പോൾ അവർ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേടുന്നുണ്ടോ?
റോമ. 6:16, 23: “അടിമകളായി ആരെയെങ്കിലും അനുസരിപ്പാൻ നിങ്ങൾ നിങ്ങളെത്തന്നെ ഏൽപിച്ചു കൊടുത്തുകൊണ്ടിരിക്കുന്നുവെങ്കിൽ നിങ്ങൾ അയാളെ അനുസരിക്കുന്നതിനാൽ നിങ്ങൾ അയാളുടെ അടിമകളാകുന്നു എന്ന് അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ അടിമകൾ അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ അടിമകൾ. . . . പാപം തരുന്ന ശമ്പളം മരണം ആകുന്നു, എന്നാൽ ദൈവം നൽകുന്ന സമ്മാനമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനാൽ നിത്യജീവൻ ആകുന്നു.”
ഗലാ. 6:7-9: “വഴിതെററിക്കപ്പെടരുത്: ദൈവത്തെ പരിഹസിച്ചുകൂടാ. ഒരു മനുഷ്യൻ വിതക്കുന്നത് എന്തുതന്നെയായിരുന്നാലും അതുതന്നെ അവൻ കൊയ്യും, എന്തുകൊണ്ടെന്നാൽ തന്റെ ജഡത്തിനായി വിതക്കുന്നവൻ തന്റെ ജഡത്തിൽ നിന്ന് നാശം കൊയ്യും; ആത്മാവിനായി വിതക്കുന്നവൻ ആത്മാവിൽ നിന്ന് നിത്യജീവൻ കൊയ്യും. അതുകൊണ്ട് നമുക്ക് നൻമ ചെയ്യുന്നതിൽ മടുത്തുപോകാതിരിക്കാം.”
ലൈംഗിക ധാർമ്മികത: “ദുർവൃത്തിയിലേർപ്പെടുന്നവൻ തന്റെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു.” (1 കൊരി. 6:18) “സ്ത്രീയോടൊത്തു വ്യഭിചാരം ചെയ്യുന്നവൻ . . . സ്വന്തം ദേഹിയെ നശിപ്പിക്കുന്നു.” (സദൃശ. 6:32) (സ്വവർഗ്ഗരതി സംബന്ധിച്ച് റോമർ 1:24-27 കാണുക.) (നിയമവിരുദ്ധ ലൈംഗിക ബന്ധങ്ങൾ അതിൽ ഏർപ്പെടുന്ന സമയത്ത് ഉല്ലാസകരമെന്ന് തോന്നിയേക്കാം. എന്നാൽ അവ അറക്കത്തക്ക രോഗങ്ങളിലേക്കും ആഗ്രഹിക്കാത്ത ഗർഭധാരണത്തിലേക്കും ഗർഭച്ഛിദ്രത്തിലേക്കും ദുശ്ശങ്കയിലേക്കും അശാന്തമായ മനസ്സാക്ഷിയിലേക്കും വൈകാരിക ക്ഷോഭത്തിലേക്കും തീർച്ചയായും നമ്മുടെ ഭാവി ജീവന്റെ പ്രതീക്ഷ ആരെ ആശ്രയിച്ചിരിക്കുന്നുവോ ആ ദൈവത്തിന്റെ പ്രീതി നഷ്ടമാകുന്നതിലേക്കും നയിക്കുന്നു.)
ഭൗതികത്വപരമായ യത്നങ്ങൾ: “ധനികൻമാരാകുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാര നാശങ്ങളിൽ മുങ്ങിപ്പോകാൻ ഇടയാക്കുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ പണമോഹം സകലവിധ ദോഷത്തിനും മൂലമാണ്, ചിലർ ഇതു എത്തിപ്പിടിക്കാൻ ശ്രമിച്ചിട്ട് വിശ്വാസത്തിൽ നിന്ന് വഴിതെററിക്കപ്പെടുകയും അനേകം കഷ്ടങ്ങളാൽ തങ്ങളെത്തന്നെ കുത്തിമുറിവേൽപിക്കുകയും ചെയ്തിരിക്കുന്നു.” (1 തിമൊ. 6:9, 10) “ഞാൻ എന്റെ ദേഹിയോട് പറയും: ‘ദേഹീ, അനേക വർഷത്തേക്ക് വേണ്ട നല്ല വസ്തുക്കൾ നീ നിനക്കായിത്തന്നെ സംഭരിച്ച് വച്ചിട്ടുണ്ട്, സുഖമായി തിന്ന് കുടിച്ച്, ജീവിതം ആസ്വദിക്കുക.’ എന്നാൽ ദൈവം അവനോട് പറഞ്ഞു, ‘ന്യായബോധമില്ലാത്തവനേ, ഇന്നു രാത്രി അവർ നിന്റെ ദേഹിയെ നിന്നോട് ചോദിക്കും. അപ്പോൾ നീ സംഭരിച്ചു വച്ചതൊക്കെ ആർക്കാകും?’ തനിക്കുവേണ്ടിത്തന്നെ നിക്ഷേപം സംഭരിച്ചു വയ്ക്കുകയും ദൈവസംബന്ധമായി സമ്പന്നനാകാതിരിക്കുകയും ചെയ്യുന്ന മനുഷ്യന് അങ്ങനെ സംഭവിക്കും.” (ലൂക്കോ. 12:19-21) (ഭൗതിക സ്വത്തുക്കൾ നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തുന്നില്ല. ധനം സമ്പാദിക്കാനുളള ശ്രമങ്ങൾ മിക്കപ്പോഴും അസന്തുഷ്ട കുടുംബങ്ങളിലേക്കും തകർന്ന ആരോഗ്യത്തിലേക്കും ആത്മീയ നാശത്തിലേക്കും നയിക്കുന്നു.)
മദ്യത്തിന്റെ അമിതമായ ഉപയോഗം: “ആർക്കാണ് കഷ്ടം? ആർക്കാണ് അസ്വസ്ഥത? ആർക്കാണ് കലഹം? ആർക്കാണ് ഉൽക്കണ്ഠ? ആർക്കാണ് അകാരണമായ മുറിവുകൾ? ആർക്കാണ് കാഴ്ച മങ്ങുന്നത്? ദീർഘനേരം വീഞ്ഞു കുടിച്ചു കൊണ്ടിരിക്കുന്നവർക്കും കലർപ്പുളള വീഞ്ഞ് അന്വേഷിച്ചു സദൃ. 23:29, 30, 32) (മദ്യപാനം ആദ്യമൊക്കെ ഒരു വ്യക്തിയെ അവന്റെ പ്രശ്നങ്ങൾ മറക്കാൻ സഹായിക്കുന്നതായി തോന്നിയേക്കാം. എന്നാൽ അത് അവ പരിഹരിക്കുന്നില്ല. അയാൾ സുബോധം വീണ്ടെടുക്കുമ്പോൾ ആ പ്രശ്നങ്ങൾ അപ്പോഴും അവിടെത്തന്നെ ഉണ്ട്, മിക്കപ്പോഴും കൂടുതലായ ചിലതുംകൂടെ ഉണ്ടായിരിക്കും. അമിതമായി ഉപയോഗിക്കപ്പെടുമ്പോൾ മദ്യം ഒരുവന്റെ ആത്മാഭിമാനത്തെയും, ആരോഗ്യത്തെയും കുടുംബത്തെയും ദൈവത്തോടുളള ബന്ധത്തെയും നശിപ്പിക്കുന്നു.)
നടക്കുന്നവർക്കും. അതിന്റെ അവസാനം അതു സർപ്പംപോലെ കടിക്കുന്നു, അണലിയെപ്പോലെ വിഷം വമിക്കുന്നു.” (മയക്കുമരുന്നു ദുരുപയോഗം: “മയക്കു മരുന്നുകൾ” എന്നതിൻകീഴിൽ പേജ് 106-112 കാണുക.
ചീത്ത സഹവാസങ്ങൾ: അധികം ജോലി ചെയ്യാതെ ധാരാളം പണം സമ്പാദിക്കാനുളള മാർഗ്ഗം തങ്ങൾക്കറിയാമെന്ന് ഒരു സംഘമാളുകൾ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അവരോടൊപ്പം പോകുമോ? “അവരുടെ വഴിയേ പോകരുത്. അവരുടെ പാതയിൽ നിന്ന് നിന്റെ പാദം അകററുക. എന്തുകൊണ്ടെന്നാൽ അവരുടെ പാദങ്ങൾ ദോഷം തന്നെ ചെയ്യാൻ ഓടുന്നവയാണ്, അവർ രക്തം ചൊരിയാൻ ബദ്ധപ്പെടുന്നു.” (സദൃ. 1:10-19) ഒരു വ്യക്തി യഹോവയുടെ ഒരു ആരാധകനല്ലാതിരിക്കുകയും എന്നാൽ വളരെ യോഗ്യനായി കാണപ്പെടുകയും ചെയ്താൽ കൊളളാവുന്ന ഒരു സുഹൃത്തായി അയാളെ നിങ്ങൾ വീക്ഷിക്കുമോ? ശെഖേം കനാന്യ പ്രഭുക്കൻമാരിൽ ഒരുവന്റെ മകനായിരുന്നു, അവൻ “തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു” എന്നും ബൈബിൾ പറയുന്നു, എന്നാൽ അവൻ “ദീനായെ പിടിച്ച് അവളോടുകൂടെ ശയിച്ച് അവളെ ബലാൽക്കാരം ചെയ്തു.” (ഉൽപ. 34:1, 2, 19) നിങ്ങൾ ദൈവവചനത്തിൽ നിന്ന് പഠിച്ച കാര്യങ്ങൾ മററുളളവർ വിശ്വസിക്കുന്നില്ല എന്ന വസ്തുത നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസം ഉളവാക്കണമോ? “വഴിതെററിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരി. 15:33) യഹോവയെ സ്നേഹിക്കാത്തവരെ നിങ്ങൾ സുഹൃത്തുക്കളായി തെരഞ്ഞെടുത്താൽ അവൻ അതു സംബന്ധിച്ച് എന്തു വിചാരിക്കും? അങ്ങനെ ചെയ്ത യഹൂദയിലെ ഒരു രാജാവിനോട് യഹോവയുടെ വക്താവ് ഇങ്ങനെ പറഞ്ഞു: ‘ഇതു നിമിത്തം യഹോവയാം വ്യക്തിയിൽ നിന്ന് കോപം നിന്റെമേൽ വന്നിരിക്കുന്നു.”—2 ദിന. 19:1, 2.
ദൈവത്തിന്റെ കൽപനകൾ പരിഗണിക്കാതെ സ്വന്തം തീരുമാനങ്ങൾ ചെയ്യാൻ തക്കവണ്ണം സ്വാതന്ത്ര്യം തോന്നാൻ മനുഷ്യനെ പ്രേരിപ്പിച്ചത് ആരായിരുന്നു?
ഉൽപ. 3:1-5: “ഇപ്പോൾ സർപ്പം [സാത്താന്റെ വക്താവായി ഉപയോഗിക്കപ്പെടുകയിൽ; വെളിപ്പാട് 12:9 കാണുക] . . . സ്ത്രീയോട് ഇങ്ങനെ പറയാൻ തുടങ്ങി: ‘തോട്ടത്തിലെ എല്ലാ വൃക്ഷത്തിൽ നിന്നും നിങ്ങൾ ഭക്ഷിക്കരുത് എന്ന് ദൈവം പറഞ്ഞു എന്നത് യഥാർത്ഥത്തിൽ അങ്ങനെതന്നെയാണോ?’ അതിങ്കൽ സ്ത്രീ സർപ്പത്തോട് പറഞ്ഞു: ‘തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലത്തിൽ നിന്ന് ഞങ്ങൾക്ക് തിന്നാം. എന്നാൽ തോട്ടത്തിന്റെ നടുവിലുളള വൃക്ഷത്തിന്റെ ഫലം തിന്നുന്നതു സംബന്ധിച്ചാണെങ്കിൽ “നിങ്ങൾ അതിൽ നിന്ന് ഭക്ഷിക്കരുത്, നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് അത് തൊടരുത്” എന്നാണ് ദൈവം പറഞ്ഞിരിക്കുന്നത്.’ അതിങ്കൽ സർപ്പം സ്ത്രീയോട് പറഞ്ഞു: ‘നിശ്ചയമായും നിങ്ങൾ മരിക്കുകയില്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾ അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കേണ്ടതാണെന്നും നിങ്ങൾ നൻമയും തിൻമയും അറിയുന്നവരായി ദൈവത്തെപ്പോലെ ആകേണ്ടതാണെന്നും ദൈവം അറിയുന്നു.’”
വ്യക്തിപരമായ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ വേണ്ടി ഒരാൾ ദൈവത്തിന്റെ ഇഷ്ടത്തെ അവഗണിക്കുമ്പോൾ അയാളെ ഏത് ആത്മാവാണ് നയിക്കുന്നത്?
എഫേ. 2:1-3: “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ഉയർപ്പിച്ചു, അവയിൽ നിങ്ങൾ ഒരു കാലത്ത് ഈ ലോകവ്യവസ്ഥിതിയെയും [അതിന്റെ ഭരണാധിപൻ സാത്താനാണ്], ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ പുത്രൻമാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചു നടന്നുപോന്നു. അവരുടെയിടയിൽ നാം എല്ലാവരും ഒരു കാലത്ത് നമ്മുടെ ജഡമോഹങ്ങൾക്ക് ചേർച്ചയിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തു, നാം മററുളളവരെപ്പോലെ പ്രകൃതിയിൽ കോപത്തിന്റെ മക്കൾ ആയിരുന്നു.”
ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്നവർ ഏതു സ്വതന്ത്ര മനോഭാവങ്ങൾ ഒഴിവാക്കുന്നത് ജീവൽപ്രധാനമാണ്?
സദൃ. 16:18: “തകർച്ചക്കു മുമ്പേ അഹങ്കാരം, വീഴ്ചക്കുമുമ്പേ ഉന്നതഭാവം.”
സദൃ. 5:12: “‘ഞാൻ ശിക്ഷണത്തെ എങ്ങനെ വെറുത്തു, എന്റെ ഹൃദയം ശാസനയെപ്പോലും അനാദരിച്ചു!’ എന്ന് നീ പറയേണ്ടി വരും.” (ആ സന്ദർഭം കാണിക്കുന്നതുപോലെ അത്തരം മനോഭാവത്തിന് ഒരുവനെ ഗൗരവതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാൻ കഴിയും.)
സംഖ്യ. 16:3: “അതുകൊണ്ട് അവർ [യഹോവ തന്റെ ജനത്തിന്റെ മേൽവിചാരകൻമാരായി ഉപയോഗിച്ചുകൊണ്ടിരുന്ന] മോശക്കും അഹരോനുമെതിരായി സംഘം ചേർന്ന് അവരോട് പറഞ്ഞു: ‘അതുമതി, എന്തുകൊണ്ടെന്നാൽ ഈ സഭ മുഴുവൻ വിശുദ്ധിയുളളതാകുന്നു, യഹോവ അവരുടെ മദ്ധ്യേ ഉണ്ട്. അപ്പോൾ പിന്നെ നിങ്ങൾ നിങ്ങളെത്തന്നെ യഹോവയുടെ സഭക്കു മേലായി ഉയർത്തുന്നത് എന്തിന്?’”
യൂദാ 16: “ഇവർ പിറുപിറുപ്പുകാരും തങ്ങളുടെ ജീവിത ഗതി സംബന്ധിച്ച് ആവലാതി പറയുന്നവരും സ്വന്തമോഹങ്ങളെ അനുസരിച്ച് നടക്കുന്നവരും ആകുന്നു; അവർ സ്വന്തപ്രയോജനത്തിനായി വ്യക്തികളെ പ്രശംസിക്കവേ അവരുടെ വായ് വമ്പു സംസാരിക്കുന്നു.”
3 യോഹ. 9: “അവരുടെ ഇടയിൽ പ്രധാനിയാകാൻ ആഗ്രഹിക്കുന്ന ദിയോത്രെഫേസ് ഞങ്ങളിൽ നിന്ന് യാതൊന്നും ആദരവോടെ സ്വീകരിക്കുന്നില്ല.”
സദൃ. 18:1: “കൂട്ടം വിട്ട് നടക്കുന്നവൻ സ്വാർത്ഥം അന്വേഷിക്കും, സകല പ്രായോഗിക ജ്ഞാനത്തോടും അവൻ കയർക്കും.”
യാക്കോ. 4:13-15: “‘ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ച് വ്യാപാരം ചെയ്ത് ലാഭം ഉണ്ടാക്കും’ എന്ന് പറയുന്നവരെ ഇപ്പോൾ വരുവിൻ, നാളെ നിങ്ങളുടെ ജീവിതം എങ്ങനെയിരിക്കുമെന്ന് നിങ്ങൾ അറിയുന്നില്ലല്ലോ. എന്തുകൊണ്ടെന്നാൽ നിങ്ങൾ അൽപനേരത്തേക്ക് കാണുന്നതും പിന്നെ അപ്രത്യക്ഷമാകുന്നതുമായ മൂടൽ മഞ്ഞാണ്. പകരം ‘യഹോവക്ക് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഞങ്ങൾ ഇതോ അതോ ചെയ്യും’ എന്നാണ് നിങ്ങൾ പറയേണ്ടത്.”
സ്വാതന്ത്ര്യത്തിനു വേണ്ടിയുളള ഒരു വ്യക്തിയുടെ ആഗ്രഹം ക്രിസ്തീയ സഭക്കു പുറത്തുളള ലോകത്തെ അനുകരിക്കുന്നതിലേക്ക് അയാളെ നയിക്കുമ്പോൾ അയാൾ ആരുടെ സ്വാധീനത്തിലാണ് വരുന്നത്? ദൈവം ഇതിനെ എങ്ങനെ വീക്ഷിക്കുന്നു?
1 യോഹ. 2:15; 5:19: “ലോകത്തെയും ലോകത്തിലുളളതിനെയും സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ പിതാവിന്റെ സ്നേഹം അവനിലില്ല.” “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്നു.”
യാക്കോ. 4:4: “ലോകത്തിന്റെ സ്നേഹിതനായിത്തീരാൻ ആഗ്രഹിക്കുന്ന ഏതൊരുവനും തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുന്നു.”