സ്മാരകം (കർത്താവിന്റെ സന്ധ്യാഭക്ഷണം)
നിർവ്വചനം: യേശുക്രിസ്തുവിന്റെ മരണത്തെ അനുസ്മരിക്കുന്ന ഒരു ഭക്ഷണം; അതുകൊണ്ട് അവന്റെ മരണത്തിന്റെ, മറേറതൊരാളുടെ മരണത്തേക്കാളും ദൂരവ്യാപകമായ ഫലങ്ങളുണ്ടായിരുന്ന ആ മരണത്തിന്റെ, ഒരു സ്മാരകം. ഈ ഒരൊററ സംഭവത്തിന്റെ മാത്രം ഓർമ്മ ആചരിക്കാനാണ് കർത്താവായ യേശുക്രിസ്തു തന്റെ ശിഷ്യൻമാരോട് കൽപിച്ചത്. അത് കർത്താവിന്റെ അത്താഴം അഥവാ കർത്താവിന്റെ സന്ധ്യാഭക്ഷണം എന്നും അറിയപ്പെടുന്നു.—1 കൊരി. 11:20.
സ്മാരകാഘോഷത്തിന്റെ പ്രാധാന്യമെന്താണ്?
തന്റെ വിശ്വസ്തരായ അപ്പോസ്തലൻമാരോട് യേശു പറഞ്ഞു: “ഇത് എന്റെ ഓർമ്മക്കായി ചെയ്തുകൊണ്ടിരിക്കുക.” (ലൂക്കോ. 22:19) ആത്മജനനം പ്രാപിച്ച ക്രിസ്തീയ സഭയുടെ അംഗങ്ങൾക്ക് എഴുതുകയിൽ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴെല്ലാം നിങ്ങൾ കർത്താവ് വരുന്നതുവരെ, അവന്റെ മരണത്തെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.” (1 കൊരി. 11:26) അതുകൊണ്ട് സ്മാരകം യഹോവയുടെ ഉദ്ദേശ്യ നിവൃത്തിയിൽ യേശുക്രിസ്തുവിന്റെ മരണത്തിനുളള പ്രാധാന്യത്തിലേക്ക് വിശേഷാൽ ശ്രദ്ധ ക്ഷണിക്കുന്നു. അത് വിശേഷാൽ പുതിയ ഉടമ്പടിയോടും സ്വർഗ്ഗീയ രാജ്യത്തിൽ യേശുവിന്റെ കൂട്ടവകാശികളായിരിക്കാനുളളവരെ അവന്റെ മരണം ബാധിക്കുന്ന വിധത്തോടുമുളള ബന്ധത്തിൽ യേശുവിന്റെ ബലിമരണത്തിന്റെ അർത്ഥത്തെ വിശേഷവൽക്കരിക്കുന്നു.—യോഹ. 14:2, 3; എബ്രാ. 9:15.
യേശുവിന്റെ മരണവും ഉൽപത്തി 3:15-ലും പിന്നീടും പറഞ്ഞിരുന്ന ദൈവോദ്ദേശ്യത്തോട് ചേർച്ചയിൽ അത് സംഭവിച്ചവിധവും യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുന്നതിന് ഉതകി എന്നതിന്റെ ഒരു ഓർമ്മിപ്പിക്കലുമാണ് സ്മാരകം. തന്റെ മരണം വരെ യഹോവയോടുളള നിർമ്മലത മുറുകെ പിടിച്ചതിനാൽ, ആദാമിന്റെ പാപം സ്രഷ്ടാവ് മനുഷ്യനെ രൂപകൽപ്പന ചെയ്തതിലെ എന്തെങ്കിലും പിശകുകൊണ്ട് സംഭവിച്ചതല്ല എന്നും മറിച്ച് കഠിനമായ സമ്മർദ്ദത്തിൻകീഴിൽ പോലും ഒരു മനുഷ്യന് പൂർണ്ണമായ ദൈവിക ഭക്തി നിലനിർത്താൻ കഴിയുമെന്നും യേശു തെളിയിച്ചു. അങ്ങനെ സ്രഷ്ടാവും അഖിലാണ്ഡ പരമാധികാരിയുമെന്ന നിലയിൽ യഹോവയാം ദൈവത്തെ യേശു സംസ്ഥാപിച്ചു. കൂടാതെ യേശുവിന്റെ മരണം ആദാമിന്റെ സന്തതിയെ വീണ്ടെടുക്കുന്നതിനാവശ്യമായ പൂർണ്ണതയുളള മാനുഷ ബലി പ്രദാനം ചെയ്യണമെന്നും അതുവഴി യഹോവയുടെ ആദിമോദ്ദേശ്യത്തിന്റെ നിവൃത്തിയായും മനുഷ്യവർഗ്ഗത്തോടുളള തന്റെ വലിയ സ്നേഹത്തിന്റെ പ്രകടനമെന്ന നിലയിലും വിശ്വാസം പ്രകടമാക്കുന്ന ദശലക്ഷങ്ങൾക്ക് പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നത് സാദ്ധ്യമാക്കണമെന്നും യഹോവ ഉദ്ദേശിച്ചിരുന്നു.—യോഹ. 3:16; ഉൽപ. 1:28.
ഒരു മനുഷ്യനെന്ന നിലയിൽ ഭൂമിയിൽ ജീവിച്ചിരുന്ന അവസാനത്തെ രാത്രിയിൽ യേശുവിന്റെ മേൽ എത്ര ഭയങ്കരമായ ഉത്തരവാദിത്വമാണ് ഉണ്ടായിരുന്നത്!
തന്റെ സ്വർഗ്ഗീയ പിതാവ് തന്നെ സംബന്ധിച്ച് ഉദ്ദേശിച്ചിട്ടുളളത് എന്താണെന്ന് അവനറിയാമായിരുന്നു, എന്നാൽ പരിശോധനയിൻ കീഴിൽ താൻ വിശ്വസ്തത തെളിയിക്കണമെന്നും അവന് അറിയാമായിരുന്നു. അവൻ പരാജയപ്പെട്ടിരുന്നെങ്കിൽ അതു തന്റെ പിതാവിന്റെമേലുളള എത്ര വലിയ നിന്ദയെ അർത്ഥമാക്കുമായിരുന്നു, മനുഷ്യവർഗ്ഗത്തിന് എത്ര വലിയ ഒരു നഷ്ടവും! തന്റെ മരണത്തിലൂടെ സാധിക്കേണ്ടിയിരുന്ന സകല കാര്യങ്ങളും നിമിത്തം അതിന്റെ സ്മരണ നിലനിർത്താൻ യേശു നിർദ്ദേശിച്ചത് തികച്ചും ഉചിതമായിരുന്നു.സ്മാരകത്തിന് ഉപയോഗിക്കപ്പെടുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും അർത്ഥമെന്താണ്?
സ്മാരകം ഏർപ്പെടുത്തുകയിൽ യേശു തന്റെ അപ്പോസ്തലൻമാർക്ക് നൽകിയ പുളിപ്പില്ലാത്ത അപ്പത്തെ സംബന്ധിച്ച് അവൻ പറഞ്ഞു: “ഇത് എന്റെ ശരീരത്തെ അർത്ഥമാക്കുന്നു.” (മർക്കോ. 14:22) ആ അപ്പം പാപരഹിതമായ അവന്റെ സ്വന്തം ജഡശരീരത്തെ പ്രതീകപ്പെടുത്തി. മനുഷ്യവർഗ്ഗത്തിന്റെ ഭാവി ജീവിത പ്രത്യാശക്കുവേണ്ടി അവൻ അത് നൽകാനിരുന്നു. ആ സന്ദർഭത്തിൽ യേശുവിനോടൊപ്പം സ്വർഗ്ഗീയ രാജ്യത്തിൽ പങ്കുകാരാകാനുളളവർക്ക് അത് സാദ്ധ്യമാക്കിത്തീർക്കുന്ന ജീവിത പ്രതീക്ഷയിലേക്ക് സവിശേഷ ശ്രദ്ധ ആകർഷിക്കപ്പെട്ടു.
തന്റെ വിശ്വസ്ത അപ്പോസ്തലൻമാർക്ക് വീഞ്ഞു നീട്ടിക്കൊടുക്കുകയിൽ യേശു പറഞ്ഞു: “ഇത് അനേകർക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന ‘ഉടമ്പടിയുടെ രക്ത’ത്തെ അർത്ഥമാക്കുന്നു.” (മർക്കോ. 14:24) ആ വീഞ്ഞ് അവന്റെ സ്വന്തം ജീവരക്തത്തെ പ്രതീകപ്പെടുത്തി. അവന്റെ ചൊരിയപ്പെട്ട രക്തം വഴി അതിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് പാപമോചനം സാദ്ധ്യമായിത്തീരുമായിരുന്നു. ആ സന്ദർഭത്തിൽ തന്റെ ഭാവി കൂട്ടവകാശികൾക്ക് അത് സാദ്ധ്യമാക്കുന്ന പാപത്തിൽ നിന്നുളള ശുദ്ധീകരണത്തെ യേശു പ്രദീപ്തമാക്കുകയായിരുന്നു. ആ രക്തം മുഖാന്തരം യഹോവയാം ദൈവവും ആത്മാഭിഷിക്ത ക്രിസ്തീയ സഭയുമായുളള പുതിയ ഉടമ്പടി നടപ്പിൽ വരുമായിരുന്നെന്നും അവന്റെ വാക്കുകൾ സൂചിപ്പിച്ചു.
“കുർബ്ബാന” എന്ന ശീർഷകത്തിൻ കീഴിൽ 261-263 പേജുകൾ കൂടെ കാണുക.
അപ്പവീഞ്ഞുകളിൽ പങ്കെടുക്കേണ്ടത് ആരാണ്?
താൻ മരിക്കുന്നതിന് അൽപം മുമ്പ് യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയപ്പോൾ ആരാണ് അതിൽ പങ്കെടുത്തത്? “എന്റെ പിതാവ് എന്നോട് രാജ്യം സംബന്ധിച്ച് ഒരു ഉടമ്പടി ചെയ്തിരിക്കുന്നതുപോലെ ഞാൻ നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു,” എന്ന് യേശു ആരോട് പറഞ്ഞുവോ ആ വിശ്വസ്തരായ 11 ശിഷ്യൻമാർ. (ലൂക്കോ. 22:29) അവരെല്ലാവരും യേശുക്രിസ്തുവിനോടുകൂടെ തന്റെ സ്വർഗ്ഗീയ രാജ്യത്തിൽ പങ്കു പററാൻ ക്ഷണിക്കപ്പെട്ട വ്യക്തികളായിരുന്നു. (യോഹ. 14:2, 3) ഇന്നും അപ്പവീഞ്ഞുകളിൽ പങ്കെടുക്കുന്ന എല്ലാവരും ‘ഒരു രാജ്യത്തിനുവേണ്ടിയുളള ആ ഉടമ്പടി’യിലേക്ക് ക്രിസ്തു കൊണ്ടുവരുന്ന വ്യക്തികളായിരിക്കണം.
പങ്കെടുക്കുന്ന എത്ര പേരാണുളളത്? തങ്ങളുടെ പ്രതിഫലമെന്ന നിലയിൽ ലൂക്കോ. 12:32) മൊത്തം 1,44,000 പേരായിരിക്കും. (വെളി. 14:1-3) ആ കൂട്ടം പൊ. യു. 33-ൽ തെരഞ്ഞെടുക്കപ്പെടാൻ തുടങ്ങി. ന്യായമായും പങ്കെടുക്കുന്ന ഒരു ചെറിയ സംഖ്യയെ ഇപ്പോൾ ഉണ്ടായിരിക്കുകയുളളു.
സ്വർഗ്ഗീയ രാജ്യം ലഭിക്കുന്നത് ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിനു മാത്രമായിരിക്കും എന്ന് യേശു പറഞ്ഞു. (പങ്കെടുക്കുന്നവർക്ക് മാത്രമെ നിത്യജീവൻ ലഭിക്കുകയുളളു എന്ന് യോഹന്നാൻ 6:53, 54 സൂചിപ്പിക്കുന്നുണ്ടോ?
യോഹ. 6:53, 54: “യേശു അവരോട് പറഞ്ഞു: ‘നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയുമിരുന്നാൽ നിങ്ങൾക്ക് നിങ്ങളിൽ തന്നെ ജീവൻ ഇല്ല എന്ന് ഏററം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്, ഒടുവിലത്തെ നാളിൽ ഞാൻ അവനെ ഉയർപ്പിക്കും.’”
ഈ ഭക്ഷിക്കലും പാനം ചെയ്യലും പ്രത്യക്ഷത്തിൽ ആലങ്കാരികമായി ചെയ്യപ്പെടേണ്ടതായിരുന്നു; അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നവർ ദൈവനിയമം ലംഘിക്കുമായിരുന്നു. (ഉൽപ. 9:4; പ്രവൃ. 15:28, 29) എന്നിരുന്നാലും യോഹന്നാൻ 6:53, 54-ലെ യേശുവിന്റെ പ്രസ്താവന കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ഏർപ്പെടുത്തലിനോടുളള ബന്ധത്തിലല്ല ചെയ്യപ്പെട്ടത് എന്ന് കുറിക്കൊളളണം. ആ പ്രസ്താവന കേട്ട ആർക്കും യേശുവിന്റെ മാംസത്തെയും രക്തത്തെയും പ്രതിനിധാനം ചെയ്യാൻ അപ്പവും വീഞ്ഞും ഉപയോഗിച്ചുകൊണ്ട് നടത്തപ്പെടുന്ന ഒരു ആഘോഷത്തെപ്പററി യാതൊരു ധാരണയുമില്ലായിരുന്നു. ഏതാണ്ട് ഒരു വർഷം കൂടെ കഴിഞ്ഞാണ് ആ ക്രമീകരണം അവതരിപ്പിക്കപ്പെട്ടത്. അപ്പോസ്തലനായ യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന സുവിശേഷത്തിൽ കർത്താവിന്റെ സന്ധ്യാഭക്ഷണത്തെ സംബന്ധിച്ചുളള യോഹന്നാന്റെ വിവരണം 7 അദ്ധ്യായങ്ങൾ കൂടെ കഴിഞ്ഞ് (14-ാം അദ്ധ്യായത്തിൽ) മാത്രമാണ് ആരംഭിക്കുന്നത്.
അപ്പോൾ പിന്നെ സ്മാരകാഘോഷവേളയിൽ അപ്പവീഞ്ഞുകളിൽ പങ്കുപററുന്നതിലൂടെയല്ലാതെ ഒരു വ്യക്തിക്ക് എങ്ങനെയാണ് “മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാനും രക്തം പാനം ചെയ്യാനും കഴിയുന്നത്? അപ്രകാരം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവർക്ക് “നിത്യജീവൻ” ലഭിക്കും എന്ന് യേശു പറഞ്ഞു എന്നത് കുറിക്കൊളളുക. അതിന് മുൻപ് 40-ാം വാക്യത്തിൽ നിത്യജീവൻ ലഭിക്കാൻ ആളുകൾ എന്തു ചെയ്യണമെന്ന് വിശദീകരിക്കുകയിൽ തന്റെ പിതാവിന്റെ ഇഷ്ടം എന്താണെന്നാണ് യേശു പറഞ്ഞത്? “പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കും.” അപ്പോൾ ന്യായമായും, ബലിയായി അർപ്പിക്കപ്പെട്ട യേശുവിന്റെ മാംസ രക്തങ്ങളുടെ പാപപരിഹാര പ്രാപ്തിയിൽ വിശ്വാസം അർപ്പിക്കുന്നതിലൂടെ വേണം ആലങ്കാരികമായി ‘മാംസം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും’ ചെയ്യാൻ. പൂർണ്ണജീവൻ പ്രാപിക്കുന്ന എല്ലാവരും അത് ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗങ്ങളിലായിരുന്നാലും ഭൗമിക പരദീസയിലായിരുന്നാലും, ഇത്തരത്തിൽ വിശ്വാസം പ്രകടമാക്കേണ്ടതുണ്ട്.
എപ്പോൾ, എത്ര കൂടെക്കൂടെ സ്മാരകം ആചരിക്കപ്പെടണം?
അത് എത്ര കൂടെക്കൂടെ ചെയ്യണമെന്ന് യേശു വ്യക്തമായി പറഞ്ഞില്ല. ലൂക്കോ. 22:19) പൗലോസ് പറഞ്ഞു: “നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴെല്ലാം, കർത്താവിന്റെ വരവുവരെ അവന്റെ മരണത്തെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.” (1 കൊരി. 11:26) “ചെയ്യുമ്പോഴെല്ലാം” എന്നതിനാൽ ആണ്ടുവട്ടം പലതവണ ചെയ്യണമെന്ന് അർത്ഥമില്ല, മറിച്ച് അനേക വർഷങ്ങളുടെ ഒരു കാലഘട്ടത്തിലൂടെ ആണ്ടുതോറും എന്ന് അതിന് അർത്ഥമുണ്ടായിരിക്കാൻ കഴിയും. ഒരു വിവാഹ വാർഷികംപോലെ സുപ്രധാനമായ ഒരു സംഭവത്തിന്റെ ഓർമ്മ നിങ്ങൾ ആചരിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഒരു രാഷ്ട്രം അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം അനുസ്മരിക്കുകയാണെങ്കിൽ എത്രകൂടെക്കൂടെയാണ് അത് ചെയ്യപ്പെടുന്നത്? ആണ്ടിലൊരിക്കൽ വാർഷിക ദിവസത്തിൽ. കർത്താവിന്റെ സന്ധ്യാഭക്ഷണം ക്രിസ്ത്യാനികളായിത്തീർന്നിരുന്ന യഹൂദൻമാർ മേലാൽ ആചരിക്കേണ്ടതില്ലായിരുന്ന ഒരു വാർഷികാഘോഷമായ യഹൂദ പെസഹായുടെ തീയതിയിൽ ഏർപ്പെടുത്തപ്പെട്ടു എന്ന വസ്തുതയോടും ഇത് പൊരുത്തത്തിലായിരിക്കുമായിരുന്നു.
അവൻ ഇങ്ങനെ മാത്രം പറഞ്ഞു: “ഇത് എന്റെ ഓർമ്മക്കായി ചെയ്തുകൊണ്ടിരിക്കുക.” (ഒന്നാം നൂററാണ്ടിൽ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന യഹൂദ കലണ്ടറനുസരിച്ചുളള നീസാൻ 14-ാം തീയതി സൂര്യാസ്തമയത്തിനു ശേഷമാണ് യഹോവയുടെ സാക്ഷികൾ സ്മാരകം ആചരിക്കുന്നത്. യഹൂദ്യ കണക്കനുസരിച്ച് സൂര്യാസ്തമയം മുതൽ അടുത്ത സൂര്യാസ്തമയം വരെയാണ് ഒരു ദിവസം. അതുകൊണ്ട് യഹൂദ്യ കലണ്ടറനുസരിച്ച് യേശു മരിച്ചത് യേശു സ്മാരകമേർപ്പെടുത്തിയ അതേ ദിവസം തന്നെയാണ്. വസന്തത്തിലെ സമരാത്രി ദിനത്തോട് ഏററം അടുത്തുവരുന്ന പുതുചന്ദ്രൻ യെരൂശലേമിൽ ദൃശ്യമാകുന്ന സന്ധ്യക്കായിരുന്നു നീസാൻ മാസം ആരംഭിച്ചിരുന്നത്. അന്നു മുതൽ 14 ദിവസം കഴിഞ്ഞാണ് സ്മാരകത്തിന്റെ തീയതി. (അപ്രകാരം സ്മാരകത്തിന്റെ തീയതി ആധുനിക യഹൂദൻമാരുടെ പെസഹയോട് ഒത്തുവരാതിരുന്നേക്കാം. എന്തുകൊണ്ട്? അവരുടെ കലണ്ടറിൽ മാസാരംഭം ജ്യോതിശാസ്ത്രജ്ഞൻമാരുടെ കണക്കനുസരിച്ചുളള പുതുചന്ദ്രനോട് പൊരുത്തപ്പെടുത്തിയിരിക്കുന്നു—യെരൂശലേമിൽ കാണപ്പെടുന്ന പുതുചന്ദ്രനോടല്ല. യെരൂശലേമിൽ പുതുചന്ദ്രൻ കാണപ്പെടുന്നത് 18 മുതൽ 30 വരെ മണിക്കൂർ താമസിച്ചായിരിക്കാം. കൂടാതെ മിക്ക യഹൂദൻമാരും ഇന്ന് പെസഹാ ആഘോഷിക്കുന്നത് മോശൈക ന്യായപ്രമാണത്തിൽ പറഞ്ഞിരുന്നതിനോടുളള ചേർച്ചയിൽ യേശു ചെയ്തതുപോലെ നീസാൻ 14-ന് അല്ല മറിച്ച് നീസാൻ 15-നാണ്.)