വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കത്തുകൾ എഴുതുന്ന വിധം

കത്തുകൾ എഴുതുന്ന വിധം

പാഠം 17

കത്തുകൾ എഴുതുന്ന വിധം

1, 2. കത്തുകൾക്ക്‌ ഏതു നല്ല ഉദ്ദേശ്യങ്ങൾ നിറവേററാൻ കഴിയും?

1 ആദിമ ക്രിസ്‌തീയസഭയിൽ കത്തുകൾ പല വിധങ്ങളിൽ നന്നായി ഉപയോഗിച്ചിരുന്നു. അവ സഭകളുമായി സമ്പർക്കം പുലർത്തുന്നതിനുളള ഒരു മാർഗമായിരുന്നു. (ഫിലി. 1:1) പ്രത്യേക ഉത്തരവാദിത്വങ്ങൾ ഏറെറടുത്തവരെ പ്രോത്സാഹിപ്പിക്കാൻ അവ ഉപയോഗിക്കപ്പെട്ടു. (2 തിമൊ. 1:1, 2, 6) കത്തുകൾ സമീപകാലത്തു വിശ്വാസികളായവരെയോ യാതനയെ അഭിമുഖീകരിച്ചവരെയോ കെട്ടുപണിചെയ്‌തു. (1 തെസ്സ. 1:1-7; 3:1-7) ആദിമക്രിസ്‌ത്യാനികൾ കർത്താവിന്റെ സേവനത്തിൽ തങ്ങൾക്ക്‌ ഉററവരായിത്തീർന്നവരുമായി സമ്പർക്കം പുലർത്താൻ കത്തുകൾ ഉപയോഗിച്ചു.—3 യോഹ. 14.

2 ഇന്നത്തെ ദിവ്യാധിപത്യ ശുശ്രൂഷകർക്കും കത്തുകൾ എഴുതുന്നതിന്‌ അനേകം കാരണങ്ങൾ ഉണ്ട്‌, ഈ കത്തുകൾക്കു വളരെ നൻമ ചെയ്യാൻ കഴിയും. ചിലപ്പോൾ ബിസിനസ്‌ കത്തുകൾ ആവശ്യമായിവരാം. രാജ്യവേല സംബന്ധിച്ചു ഗവൺമെൻറ്‌ ഉദ്യോഗസ്ഥൻമാർക്കു കത്തുകൾ എഴുതേണ്ടതുണ്ടായിരിക്കാം. അന്യർക്കു പ്രവേശനമില്ലാത്ത ബഹുശാലാഭവനങ്ങളിൽ വസിക്കുന്നവരെയും ഒററപ്പെട്ട സ്ഥലങ്ങളിൽ പാർക്കുന്നവരെയും മിക്കപ്പോഴും കത്തുകൾമുഖേന മാത്രമേ “സുവാർത്ത”യുമായി സമീപിക്കാൻ കഴിയൂ. നിങ്ങളുടെ സഭയിലെ ചില പ്രസാധകർ ദൂരെ മാറിപ്പാർത്തിരിക്കാം, അല്ലെങ്കിൽ ബന്ധുക്കൾ ഗണ്യമായ ദൂരത്തിലായിരിക്കാം താമസിക്കുന്നത്‌, ഒരു കത്ത്‌ എഴുതിക്കൊണ്ട്‌ അവരിലുളള നിങ്ങളുടെ സ്‌നേഹപുരസ്സരമായ താത്‌പര്യം പ്രകടമാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. കൂടാതെ, നന്ദിയോ അനുശോചനമോ അറിയിക്കാൻ നിങ്ങൾ ഒരു കത്തയയ്‌ക്കുന്ന സമയങ്ങളുണ്ടായിരിക്കാം.

3. നമ്മുടെ ശുശ്രൂഷക്കു യോഗ്യമായിരിക്കുന്നതിന്‌, നമ്മുടെ കത്തുകളുടെ സ്വഭാവമെന്തായിരിക്കണം?

3 നമ്മുടെ കത്തുകൾ നമ്മുടെ ദൈവദത്തശുശ്രൂഷക്കു യോഗ്യമായിരിക്കണം. അവ സൗഹാർദപരവും നയപരവും അവ വായിക്കുന്നവരോടു സ്‌നേഹപുരസ്സരമായ താത്‌പര്യം പ്രകടമാക്കുന്നവയുമായിരിക്കണം. അവ നിഷേധാത്മകവും, വിശ്വാസത്തെ ഇടിച്ചുതാഴ്‌ത്തുന്നതും വായനക്കാരനെ വിഷാദമഗ്നനാക്കുന്നതുമായ പരാതിയുടെ ആത്മാവു പ്രകടമാക്കുന്നതും, ആയിരിക്കുന്നതിനു പകരം ക്രിയാത്മകവും കെട്ടുപണിചെയ്യുന്നതുമായിരിക്കണം. “സ്‌നേഹമോ ആത്മികവർദ്ധന വരുത്തുന്നു” എന്ന്‌ ദൈവവചനം പറയുന്നു. (1 കൊരി. 8:1) കത്തു കൊടുക്കുന്ന ആകമാനമായ കാഴ്‌ചപ്പാടും ധാരണയും കൂടെ പരിഗണിക്കുക. വൃത്തിക്കുവേണ്ടി കത്തിന്റെ വശങ്ങൾക്കുചുററും അടിയിലും ന്യായമായി ഏകരൂപത്തിലുളള മാർജിൻ ഉണ്ടായിരിക്കുന്നതു സഹായകമാണ്‌. പാടുകൾ നല്ല ധാരണ ഉളവാക്കുന്നില്ല. കൂടാതെ, നല്ല അക്ഷരവിന്യാസവും വാചകഘടനയും ശ്രദ്ധ അർഹിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഇവയിൽ വിദഗ്‌ധരല്ലെങ്കിൽ, സുഹൃത്തുക്കൾക്ക്‌ എഴുതുന്നതിൽനിന്ന്‌ അതു നിങ്ങളെ നിരുത്സാഹപ്പെടുത്തരുത്‌. സാധാരണയായി സ്‌നേഹോഷ്‌മളതയും താത്‌പര്യവും ഉത്സാഹവും അക്ഷരത്തിന്റെയും വാചകഘടനയുടെയും തെററുകളെ പരിഹരിക്കുന്നതിലുമധികം ചെയ്യുന്നു. എന്നാൽ ഒരു നിഘണ്ടു ഉപയോഗിക്കുന്നതിനാൽ അക്ഷരവിന്യാസം മെച്ചപ്പെടുത്താൻ കഴിയും. മററുളളവർ വാക്കുകളും ശൈലികളും എങ്ങനെ യോജിപ്പിക്കുന്നുവെന്നു ശ്രദ്ധിക്കുന്നതിനാൽ വാചകഘടന മെച്ചപ്പെടുത്താൻ കഴിയും. ഈ പോയിൻറുകൾ മനസ്സിൽ പിടിച്ചുകൊണ്ട്‌, നമുക്ക്‌ ഇപ്പോൾ നമ്മുടെ ശുശ്രൂഷയോടുളള ബന്ധത്തിൽ എഴുതാൻ അവസരം ലഭിക്കാവുന്ന വിവിധതരം കത്തുകളെ കുറേക്കൂടെ അടുത്തു വീക്ഷിക്കാം.

4. ഒരു ബിസിനസ്‌ കത്തിന്റെ ഉചിതമായ രൂപം വിവരിക്കുക.

4 ബിസിനസ്‌ കത്തുകൾ. നിങ്ങൾ ഒരു ബിസിനസ്‌ കത്ത്‌ എഴുതുമ്പോൾ നിങ്ങളുടെ പേരും മേൽവിലാസവും തീയതിയും കത്തിന്റെ മുകളിൽ കൊടുക്കുന്നതു ബുദ്ധിപൂർവകമാണ്‌. ഇതു തലക്കെട്ട്‌ എന്നു വിളിക്കപ്പെടുന്നു, കടലാസിന്റെ വലതുവശത്താണ്‌ അത്‌ വരുന്നത്‌. (വാച്ച്‌ ടവർ സൊസൈററിക്കുളള കത്തുകളിൽ സഭാകാര്യങ്ങളാണ്‌ കൈകാര്യംചെയ്യുന്നതെങ്കിൽ തലക്കെട്ടിൽ അയയ്‌ക്കുന്നയാളിന്റെ സഭയുടെ പേരും ഉണ്ടായിരിക്കണം.) “അകത്തെ മേൽവിലാസം” കടലാസിന്റെ ഇടതുവശത്ത്‌ തലക്കെട്ടിനെക്കാൾ അല്‌പം താഴെയാണ്‌. ഇവിടെ ആർക്കെഴുതുന്നുവോ ആ സ്ഥാപനത്തിന്റെയോ ആളിന്റെയോ പേരും മേൽവിലാസവും നിങ്ങൾ കൊടുക്കുന്നു. ക്രമമനുസരിച്ച്‌ അടുത്തതായി അഭിവാദനം വരുന്നു. യഹോവയുടെ സാക്ഷികളോടു ബന്ധമില്ലാത്ത സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ എഴുതുമ്പോൾ “ഡിയർ സർ” “മാന്യരേ” “പ്രിയപ്പെട്ട . . . അവർകൾക്ക്‌” എന്നിങ്ങനെയുളള അഭിവാദനങ്ങൾ ഉചിതമാണ്‌. സൊസൈററിക്കോ യഹോവയുടെ സാക്ഷികളായ മററുളളവർക്കോ എഴുതുമ്പോൾ, “പ്രിയ സഹോദരങ്ങളേ,” അല്ലെങ്കിൽ “പ്രിയ . . . സഹോദരന്‌” എന്നിങ്ങനെയുളള അഭിവാദനങ്ങൾ ഉപയോഗിക്കുന്ന പതിവുണ്ട്‌. ഒടുവിൽ “ആത്മാർഥ സ്‌നേഹത്തോടെ” എന്നോ “വിനീത വിധേയൻ” എന്നോ ഒരു ഉപസംഹാര പ്രയോഗമുണ്ട്‌. യഹോവയുടെ സ്ഥാപനത്തിനുളളിലുളളവർക്ക്‌ എഴുതുമ്പോൾ “നിങ്ങളുടെ സഹോദരൻ” “നിങ്ങളുടെ കൂട്ടുദാസൻ” എന്നിങ്ങനെയുളള ഉപസംഹാര പദപ്രയോഗങ്ങൾ ഉചിതമാണ്‌. ഇതു പേജിന്റെ പകുതിക്കൽ തുടങ്ങുകയും ഒരു കോമായിൽ അവസാനിക്കുകയും ചെയ്യുന്നു. തൊട്ടുതാഴെ നിങ്ങളുടെ പേരെഴുതി ഒപ്പിടുക. ഒരു സഭക്കുവേണ്ടിയോ ഒരു സർക്കിട്ടിനുവേണ്ടിയോ സൊസൈററിക്കു കത്ത്‌ എഴുതുമ്പോൾ എഴുത്തുകാരൻ തന്റെ ഒപ്പിനു തൊട്ടുതാഴെ “അധ്യക്ഷമേൽവിചാരകൻ” അല്ലെങ്കിൽ “സർക്കിട്ട്‌ മേൽവിചാരകൻ” എന്നിങ്ങനെ തന്റെ പദവിയും എഴുതേണ്ടതാണ്‌.

5, 6. കത്തിൽ ആദ്യം എന്തിൽ ശ്രദ്ധിക്കണം, ഒരു അനുകൂല പ്രതികരണം ഉളവാക്കാൻ സാധാരണയായി എന്തു സഹായിക്കുന്നു?

5 നിങ്ങളുടെ കത്തിന്റെ തുടക്കത്തിൽതന്നെ അതിന്റെ ഉദ്ദേശ്യം പ്രസ്‌താവിക്കുക. അപ്പോൾ എഴുത്തു കിട്ടുന്നയാൾ നിങ്ങൾ എഴുതുന്നതിന്റെ കാരണം പെട്ടെന്നു മനസ്സിലാക്കും. കത്തു മുൻ എഴുത്തുകുത്തിന്റെ തുടർച്ചയാണെങ്കിൽ ആ മുൻകത്തിനെയും അതു കൈകാര്യംചെയ്‌ത പ്രത്യേക വിഷയത്തെയും കുറിച്ചു പറയുന്നതു നന്നായിരിക്കും. എഴുത്തുകുത്ത്‌ അനേകം വകുപ്പുകളുളള ഒരു വലിയ സ്ഥാപനവുമായിട്ടായിരിക്കുമ്പോൾ നിങ്ങൾക്ക്‌ ആ സ്ഥാപനത്തിൽനിന്നു കിട്ടിയ ഒടുവിലത്തെ കത്തിലെ ഏതെങ്കിലും തിരിച്ചറിയൽ സംജ്ഞകൾ സൂചിപ്പിക്കുന്നതും സഹായകമാണ്‌. കത്തിന്റെ ഉടൽ സംബന്ധിച്ചാണെങ്കിൽ, ഓരോ പ്രത്യേക കാര്യത്തിനും അല്ലെങ്കിൽ ചിന്താഗതിക്കും ഒരു വേറിട്ട ഖണ്ഡിക ഉപയോഗിക്കുന്നതിൽനിന്നു നല്ല ഫലങ്ങൾ ലഭിക്കുന്നുവെന്നു നിങ്ങൾ കണ്ടെത്തും. ഇതു നിങ്ങളുടെ എഴുത്തിലെ വിവിധ പോയിൻറുകൾ വ്യക്തമായി മുന്തിനിൽക്കാൻ സഹായിക്കുകയും മിക്കപ്പോഴും മെച്ചപ്പെട്ട സേവനത്തിൽ കലാശിക്കുകയും ചെയ്യുന്നു. കത്തു ഭാഗികമായി ബിസിനസ്‌പരവും ഭാഗികമായി അനൗപചാരികവുമാണെങ്കിൽ ബിസിനസ്‌ കാര്യങ്ങൾ ആദ്യം എഴുതുന്നത്‌ ഏററവും നന്നാണ്‌.

6 ആശയപ്രകടനത്തിന്റെ ഹ്രസ്വത എല്ലായ്‌പോഴും കത്തെഴുത്തിൽ മൂല്യവത്താണ്‌, അതേസമയം നിങ്ങൾ ധരിപ്പിക്കാനാഗ്രഹിക്കുന്ന വിവരങ്ങൾ വ്യക്തവും പൂർണവുമായിരിക്കണം. എന്നാൽ അനാവശ്യവാക്കുകളോ ആവർത്തിച്ചിരിക്കുന്ന ആശയങ്ങളോ നീക്കംചെയ്‌താൽ നിങ്ങളുടെ കത്ത്‌ കൂടുതൽ ഫലകരമായിരിക്കും. നിങ്ങളുടെ വിഷയത്തോടു ബന്ധമില്ലാത്ത വിവരങ്ങൾ വിട്ടുകളയുന്നുവെങ്കിൽ നിങ്ങളുടെ കത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കാൻ അതു സഹായകമാണ്‌. കൂടാതെ, മററുളളവരുടെ പ്രയത്‌നത്തോടുളള വിലമതിപ്പിന്റെ ആത്മാർഥമായ ഒരു പ്രകടനം സാധാരണയായി ഉചിതമാണ്‌. ഏതെങ്കിലും വൈഷമ്യം വിശദീകരിച്ചുകൊണ്ടുളള ബിസിനസ്‌ കത്തിന്റെ കാര്യത്തിൽപോലും “ഈ പ്രത്യേക കാര്യത്തിൽ നിങ്ങൾ എനിക്കുവേണ്ടി ചെയ്യുന്നതിനെ (അല്ലെങ്കിൽ ചെയ്യാൻ കഴിഞ്ഞേക്കാവുന്നതിനെ) ഞാൻ വളരെയധികം വിലമതിക്കുകതന്നെ ചെയ്യുന്നു” എന്നിങ്ങനെ എന്തെങ്കിലും പ്രസ്‌താവന ചെയ്യുമ്പോൾ പ്രതികരണം സാധാരണയായി മെച്ചമാണ്‌.

7-9. ഒരു സാക്ഷ്യം കൊടുക്കാൻ ഉദ്ദേശിക്കുന്ന ഒരു കത്തിൽ എന്തു പറയാവുന്നതാണ്‌?

7 ഒരു സാക്ഷ്യം കൊടുക്കുന്നതിന്‌. രാജ്യസന്ദേശം പ്രസംഗിക്കുന്നതിൽ കത്തെഴുത്തും മൂല്യവത്താണെന്നു തെളിഞ്ഞിരിക്കുന്നു. ചില പ്രദേശങ്ങളിൽ യഥേഷ്ടം പ്രവർത്തിക്കാൻ കഴിയാത്ത വലിയ ബഹുശാലാഭവനങ്ങളോ ഹോട്ടൽവസതികളോ ഉണ്ട്‌, എന്നാൽ അന്തേവാസികൾക്കു കത്തെഴുതാൻ നമുക്കു കഴിയും. കൂടാതെ, വീടുതോറുമുളള വേലയിൽ ചില ആളുകൾവീട്ടിൽ ആവർത്തിച്ച്‌ ഇല്ലാതെവരുന്നു, എന്നാൽ അവർ തങ്ങളുടെ തപാൽ എടുക്കുന്നു. വീട്ടിൽത്തന്നെ കഴിയുന്ന ഒരു പ്രസാധകനു മററുളളവർക്കു രാജ്യസന്ദേശം പങ്കുവെക്കുന്നതിനുളള ഏകമാർഗം ഈ ആളുകൾക്കു കത്തെഴുതുന്നതുമാത്രമായിരിക്കാം.

8 ദൈവരാജ്യത്തെക്കുറിച്ച്‌ ഒരു സാക്ഷ്യം കൊടുക്കുന്നതിന്‌ ഒരു കത്ത്‌ എഴുതുമ്പോൾ നിങ്ങളേത്തന്നെ ആദ്യം പരിചയപ്പെടുത്തുന്നതു നല്ലതാണ്‌. വ്യക്തിപരമായ ഒരു സന്ദർശനം നടത്തുന്നതിനുപകരം നിങ്ങൾ ഒരു കത്ത്‌ എഴുതുന്നത്‌ എന്തുകൊണ്ടെന്നും പ്രസ്‌താവിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അതു കത്തു കിട്ടുന്നയാളിനു നിങ്ങളുടെ ആത്മാർഥത സംബന്ധിച്ചു ബോധ്യം വരുത്തിയേക്കാം. അനന്തരം, നിങ്ങൾക്കു സന്ദർശിക്കാൻ കഴിയുമായിരുന്നെങ്കിൽ വ്യക്തിപരമായി അയാളോടു നിങ്ങൾ പറയാനാഗ്രഹിച്ചിരുന്നതു വിവരിക്കുക. നിങ്ങൾ ശുശ്രൂഷാസ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന തത്ത്വങ്ങൾ ബാധകമാക്കുന്നുവെങ്കിൽ അതു ചെയ്യുക പ്രയാസമല്ല. നിങ്ങൾക്കു നമ്മുടെ രാജ്യശുശ്രൂഷയുടെ അടുത്ത കാലത്തെ ഒരു പ്രതിയിൽനിന്നുളള ഒരു തിരുവെഴുത്തവതരണം ഉപയോഗിക്കാവുന്നതാണ്‌ അല്ലെങ്കിൽ വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ അടുത്തകാലത്തെ ഒരു ലക്കത്തിൽനിന്നോ നിങ്ങൾക്ക്‌ ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകത്തിൽനിന്നോ ഉളള ഒരു ഭാഗം നിങ്ങളുടെ സ്വന്തം വാക്കുകളിൽ വിവരിക്കാവുന്നതാണ്‌. നിങ്ങൾക്ക്‌ ഒരു ലഘുലേഖയോ ഒരു മാസികയോ ഒരു ചെറുപുസ്‌തകമോ ഉളളടക്കംചെയ്യാവുന്നതും അതു വായിക്കാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കാവുന്നതുമാണ്‌. ഈ വിവരം വളരെ പ്രധാനപ്പെട്ടതായിരിക്കുന്നത്‌ എന്തുകൊണ്ടെന്നു വിശദീകരിക്കുക. വീടുതോറുമുളള വേലയിൽ നിങ്ങൾ ചെയ്യുന്നതുപോലെ, സ്വന്തം ബൈബിളിൽ തിരുവെഴുത്തുകൾ എടുത്തുനോക്കാൻ നിങ്ങൾക്ക്‌ അയാളോടു നിർദേശിക്കാവുന്നതാണ്‌. പിന്നീട്‌, ഉണർത്തപ്പെട്ടിരിക്കാവുന്ന താത്‌പര്യം നട്ടുവളർത്തുകയെന്ന ലക്ഷ്യം മുൻനിർത്തി നിങ്ങളുമായി എങ്ങനെ സമ്പർക്കംപുലർത്താമെന്ന്‌ അയാളോടു പറയുകയും അങ്ങനെ ചെയ്യാൻ അയാളെ ക്ഷണിക്കുകയും ചെയ്യുക. നിങ്ങൾക്കു നന്ദിപറയാനോ വീക്ഷാഗോപുരത്തിനോ ഉണരുക!ക്കോ വരിസംഖ്യ അടയ്‌ക്കാനോ അയാൾ ആഗ്രഹിക്കുന്നുവെങ്കിൽ എങ്ങോട്ട്‌ എഴുതണമെന്ന്‌ അറിയത്തക്കവണ്ണം വ്യക്തമായി നിങ്ങളുടെ പേരും മേൽവിലാസവും കൊടുക്കുക.

9 കൂടിന്റെ പുറത്ത്‌ എല്ലായ്‌പോഴും നിങ്ങളുടെ സ്വന്തം മടക്ക മേൽവിലാസം കാണിക്കുക. വിശേഷിച്ചു നിങ്ങൾ സാഹിത്യം ഉളളടക്കംചെയ്‌തിട്ടുണ്ടെങ്കിൽ വേണ്ടത്ര സ്‌ററാമ്പൊട്ടിച്ചിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്താൻ പരിശോധിക്കുക. സ്‌ററാമ്പ്‌ മതിയായതല്ലെങ്കിൽ വീട്ടുകാരന്റെ പേരിൽ കൂലി ചുമത്തുന്നതായിരിക്കും, ഇത്‌ ഒരു നല്ല സാക്ഷ്യം കൊടുക്കാനുളള നിങ്ങളുടെ ശ്രമത്തിന്റെ വിലയിടിച്ചേക്കാം.

10, 11. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുളള കത്തുകൾ പ്രയോജനകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അവയിൽ എന്ത്‌ ഉൾപ്പെടുത്താം?

10 കുടുംബാംഗങ്ങൾക്കും ഉററ സുഹൃത്തുക്കൾക്കും. അനുദിനജീവിതത്തിൽ നാം അതിപ്രധാനമെന്നു പരിഗണിക്കുന്ന പ്രവർത്തനങ്ങൾക്കു നമ്മുടെ സമയവും ശ്രദ്ധയും കൊടുക്കുന്നു. എന്നാൽ സ്‌നേഹമുളള ബന്ധുക്കളോടും ഉററ സുഹൃത്തുക്കളോടും തപാലിലൂടെ സമ്പർക്കം പുലർത്താൻ നാം സമയം എടുക്കുന്നുവോ? മാതാപിതാക്കൾ തങ്ങളുടെ കുട്ടികളിൽനിന്നുളള കത്തുകളെ അഗാധമായി വിലമതിക്കുന്നു. കുട്ടികൾ അവരുടെ മാതാപിതാക്കൾ എഴുതുന്ന എഴുത്തുകളിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. കത്തുകൾ മുഖേനയുളള “സംഭാഷണ”ത്തിന്റെ പരസ്‌പരകൈമാററം കുടുംബാംഗങ്ങളെ ഒരുമിച്ചുനിർത്തുന്നതിനു വളരെയധികം സഹായിക്കുന്നു, ശാരീരികമായി വളരെ അകലെയായിരിക്കുമ്പോൾപോലും. നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളുടെ ക്ഷേമത്തിന്റെ എന്തെങ്കിലും തെളിവ്‌, നിങ്ങളുടെ പേനയിൽനിന്നോ ടൈപ്‌റൈട്ടറിൽനിന്നോ ഉളള ഉല്ലാസപ്രദവും വാർത്താബഹുലവുമായ ഒരു കത്ത്‌, ലഭിക്കുന്നതിനാൽ തീർച്ചയായും പരിപുഷ്ടിപ്പെടും. നിങ്ങൾ അതിനെ സംശയിക്കുന്നുവോ? എങ്കിൽ നിങ്ങളുടെ സ്വന്തം അനുഭവത്തെക്കുറിച്ചു ചിന്തിക്കുക. ഒരു നല്ല കത്തുപോലെ വളരെ സന്തോഷപ്രദമായി സ്വീകരിക്കപ്പെടുന്ന അധികം കാര്യങ്ങൾ ഇല്ല. സാധാരണയായി അതുസംബന്ധിച്ച്‌ ആനന്ദപ്രദമായ ഒരു ആവേശമുണ്ട്‌. ആർക്കെങ്കിലും നിങ്ങളെക്കുറിച്ചു ചിന്തയുളളതു നിങ്ങളെ സന്തുഷ്ടനാക്കുന്നു, ഇല്ലേ? ക്രിസ്‌ത്യാനികളുടെ മുന്തിയ ഗുണം അവർ അന്യോന്യം സ്‌നേഹിക്കുന്നുവെന്നതാണ്‌ എന്ന്‌ ഓർക്കുക; ഇതു പ്രകടമാക്കുന്നതിനുളള ഒരു മാർഗം വളരെ അകലെയായിരിക്കുമ്പോൾപോലും സമ്പർക്കം പുലർത്തുന്നതാണ്‌.

11 എന്നാൽ നിങ്ങൾ എന്തിനെക്കുറിച്ച്‌ എഴുതും? രസാവഹമായ അനുഭവങ്ങൾ നിങ്ങൾ ആസ്വദിക്കുന്നുണ്ടോ? നിങ്ങൾക്ക്‌ ഉല്ലാസം നൽകുന്നവ സാധാരണയായി മററുളളവർ ആസ്വദിക്കും. അതു ശുശ്രൂഷയിൽ നിങ്ങൾക്കുണ്ടായ വ്യക്തിപരമായ ഒരു അനുഭവമായിരിക്കാം, അല്ലെങ്കിൽ മററുളളവരിൽനിന്നു നിങ്ങൾ കേട്ട ഒരു അനുഭവമായിരിക്കാം. (എന്നാൽ സംശയകരമായ വിശ്വാസ്യത ഉളള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്‌ ജ്ഞാനമല്ല.) ചിലപ്പോൾ നിങ്ങൾ ആർക്കെഴുതുന്നുവോ അയാളുമായി നിങ്ങൾ പങ്കുവെച്ച ഉല്ലാസപ്രദമായ അനുഭവങ്ങൾ അനുസ്‌മരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഇതു സുഹൃത്തുക്കളെ അടുപ്പിക്കുന്നു. നിങ്ങൾ പഠിച്ചിരിക്കുന്ന പുതിയ കാര്യങ്ങളെക്കുറിച്ചും നിങ്ങൾക്ക്‌ എഴുതാവുന്നതാണ്‌. ഈയിടെ നിങ്ങൾ വ്യക്തിപരമായി ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾസംബന്ധിച്ചെന്ത്‌, ഒരുപക്ഷേ നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങൾ? അങ്ങനെയുളള വിവരങ്ങൾ എല്ലായ്‌പോഴും സുഹൃത്തുക്കൾക്കു രസാവഹമാണ്‌. നിങ്ങൾ എഴുതുന്ന ആളിന്‌ സുഖമില്ലേ? കുറെ പ്രോത്സാഹനം കൊടുക്കുക. താത്‌പര്യം കാണിക്കുകയും അയാളുടെ നേരത്തെയുളള രോഗവിമുക്തിക്ക്‌ ആശിക്കുന്നതായി പ്രകടമാക്കുകയും ചെയ്യുക. സഭയിലെ ഒരു യോഗത്തിൽ സംഭവിച്ച പ്രത്യേക താത്‌പര്യമുളള എന്തെങ്കിലും, പ്രോത്സാഹജനകവും സുഖമില്ലാത്തയാൾക്ക്‌ ആ ദിവസത്തെ ശോഭനമാക്കാൻ സഹായിക്കുന്നതുമായ എന്തെങ്കിലും, നിങ്ങൾക്കു പറയാവുന്നതാണ്‌. എഴുതാനുളള കാര്യങ്ങളോടുളള ബന്ധത്തിൽ, അടുത്ത കാലത്തു സംഭവിച്ചതിന്റെ അല്ലെങ്കിൽ നിങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നതിന്റെ വിശദാംശങ്ങൾ ഓർക്കുന്നതിനു നിങ്ങൾക്കു പ്രയാസമുണ്ടെങ്കിൽ, അവ ഓർമയിലേക്കു വരുമ്പോൾ ഒരു ഓർമക്കുറിപ്പിൽ അവ കുറിച്ചിടാൻ പാടില്ലേ? അപ്പോൾ നിങ്ങൾ എഴുതാൻ ഇരിക്കുമ്പോൾ വിവരങ്ങൾ അനായാസം ലഭ്യമായിരിക്കും.

12, 13. നമ്മുടെ കത്തുകൾക്കു സത്യത്തിന്റെ മാർഗത്തിൽ മററുളളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?

12 എന്തെഴുതണമെന്നതു സംബന്ധിച്ചുതന്നെ, കത്തു കിട്ടുന്നയാളെ സത്യത്തിന്റെ മാർഗത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനെക്കാൾ മൂല്യവത്തായി നിങ്ങൾക്ക്‌ എന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാൻ കഴിയുമോ? ഒരുപക്ഷേ നിങ്ങൾ അധ്യയനം നടത്തിപ്പോന്ന ഒരാൾ മറെറാരു പട്ടണത്തിലേക്കു മാറിപ്പാർത്തിരിക്കാം. നിങ്ങളുടെ വ്യക്തിപരമായ താത്‌പര്യം പ്രകടമാക്കിക്കൊണ്ടും പ്രോത്സാഹനം കൊടുത്തുകൊണ്ടും നിങ്ങൾ ഒരു കത്ത്‌ എഴുതുന്നുവെങ്കിൽ സത്യത്തിലുളള അയാളുടെ താത്‌പര്യത്തെ സജീവമാക്കിനിർത്താൻ അതു സഹായിക്കുകയില്ലേ? കൂടാതെ, വീട്ടിൽനിന്ന്‌ അകലെയുളള ഒരു പുത്രനോ പുത്രിയോ യഹോവയോടുളള മാതാപിതാക്കളുടെ വർഷങ്ങളിലെ വിശ്വസ്‌തതക്കും കുട്ടികളെ യഹോവയുടെ വഴികളെ വിലമതിക്കാൻ വളർത്തിക്കൊണ്ടുവന്നതിനും വിലമതിപ്പു പ്രകടമാക്കിക്കൊണ്ട്‌ എഴുതുമ്പോൾ മാതാപിതാക്കൾക്ക്‌ എന്തു വിചാരം ഉണ്ടാകുന്നുവെന്നും ചിന്തിക്കുക. മാത്രവുമല്ല, സാക്ഷികളുടെ ആവശ്യം വിശേഷാൽ വലുതായിരിക്കുന്ന പ്രദേശങ്ങളിലേക്കു മാറിപ്പാർത്തിരിക്കുന്നവരെ അല്ലെങ്കിൽ മിഷനറിവേലയിലോ ബെഥേൽ ഭവനങ്ങളിലോ നിയമനങ്ങൾ സ്വീകരിച്ചിരിക്കുന്നവരെ സംബന്ധിച്ചെന്ത്‌? യഹോവക്കുളള അവരുടെ വിശ്വസ്‌തസേവനത്തിന്‌ അവരെ അഭിനന്ദിക്കുന്ന കത്തുകൾ കിട്ടുന്നത്‌ അവർക്ക്‌ എന്തൊരു പ്രോത്സാഹനമാണ്‌! (ന്യായാ. 11:40) അവർ മുമ്പു സഹവസിച്ചിരുന്ന സഭയിൽ സംഭവിക്കുന്ന കാര്യങ്ങൾ അറിയിക്കുന്ന വിവരങ്ങൾ നിങ്ങളുടെ കത്തുകളിൽ ഉൾപ്പെടുത്തുന്നുവെങ്കിൽ അവർ അതു വിലമതിക്കും.

13 സകല ശ്രദ്ധയും നിങ്ങളുടെമേൽ കേന്ദ്രീകരിക്കാതിരിക്കുന്നതിലൂടെ നിങ്ങളുടെ കത്തുകളുടെ ഗുണം വർധിപ്പിക്കുക. നിങ്ങൾ ആർക്കെഴുതുന്നുവോ അയാളുടെ ക്ഷേമത്തെക്കുറിച്ചും അയാളുടെ പദ്ധതികളെക്കുറിച്ചും അയാൾ നേരത്തെ എഴുതിയ കാര്യങ്ങൾ എങ്ങനെ പരിണമിച്ചുവെന്നും നിങ്ങൾക്കു പൊതുവിലുളള സുഹൃത്തുക്കളെക്കുറിച്ചും അയാൾ ബൈബിളധ്യയനം നടത്തുന്നവരുടെ പുരോഗതിയെക്കുറിച്ചുമുളള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്‌ അയാളിലുളള താത്‌പര്യം പ്രകടമാക്കുക. മറേറയാളിലുളള അത്തരം താത്‌പര്യത്തിന്‌ ഉത്തമവും പരിപുഷ്ടിപ്പെടുത്തുന്നതുമായ ഒരു ഫലമുണ്ട്‌, അതു വാർത്തകളുടെ കൂടുതലായ ഒരു കൈമാററത്തെ ഉത്തേജിപ്പിക്കുന്നു.

14, 15. നിങ്ങളുടെ കത്തിന്റെ ഉപസംഹാരത്തെ അർഥവത്താക്കാൻ എന്തു ചെയ്യാൻ കഴിയും?

14 കത്തിന്റെ ഉടൽ പൂർത്തിയാക്കിക്കഴിയുമ്പോൾ, നിങ്ങൾ അത്‌ എങ്ങനെ പര്യവസാനിപ്പിക്കും? അർഥവത്തായ ഉപസംഹാരങ്ങൾ തീർച്ചയായും അഭികാമ്യമാണ്‌. “സ്ഥലം തീർന്നതുകൊണ്ട്‌ ഇപ്പോൾ ഞാൻ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു” എന്നുമാത്രം നാം പറയുകയാണെങ്കിൽ അത്‌ എഴുത്തുകാരനെ നന്നായി പ്രതിഫലിപ്പിക്കുന്നില്ല. എന്തുകൊണ്ടു കൂടുതൽ അർഥവത്തായ എന്തെങ്കിലും ചിന്തിച്ചുകൂടാ? അപ്പോസ്‌തലനായ പൗലോസ്‌ തന്റെ ലേഖനങ്ങൾ ഉപസംഹരിക്കുന്നതിനു കൗതുകകരമായ വിവിധരീതികൾ ഉപയോഗിച്ചു. ദൃഷ്ടാന്തത്തിന്‌: “സഹോദരൻമാരേ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.” (ഗലാ. 6:18; 2 കൊരി. 13:14) അപ്പോസ്‌തലനായ യോഹന്നാൻ തന്റെ ലേഖനങ്ങളിലൊന്ന്‌ ഇങ്ങനെ ഉപസംഹരിച്ചു: “നിനക്കു സമാധാനം. സ്‌നേഹിതൻമാർ നിനക്കു വന്ദനം ചൊല്ലുന്നു. സ്‌നേഹിതൻമാർക്കു പേരുപേരായി വന്ദനം ചൊല്ലുക.” (3 യോഹ. 14) നിങ്ങളുടെ കത്തിന്റെ പൊതുവിഷയത്തിന്‌ അനുസൃതവും വ്യക്തിയുമായുളള നിങ്ങളുടെ ബന്ധത്തിനു ചേരുന്നതുമായ ഒരു ഉപസംഹാരം ഉപയോഗിക്കുക.

15 അനുദിനം നിങ്ങൾക്കു ചുററും സംഭവിക്കുന്ന കാര്യങ്ങൾ നിങ്ങൾ നിരീക്ഷിക്കുന്നുവെങ്കിൽ കത്തെഴുത്തു പ്രയാസമല്ല. ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയായി വളരെയധികം കാര്യങ്ങൾ നടക്കുന്നുണ്ട്‌. ഈ പഴയ വ്യവസ്ഥിതി അതിന്റെ മതപരമായ ഘടകം ഉൾപ്പെടെ സത്വരം അധഃപതിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നിരുന്നാലും യഹോവയുടെ വേല അതിൻമേലുളള അവിടുത്തെ അനുഗ്രഹം നിമിത്തം അത്ഭുതകരമായി അഭിവൃദ്ധിപ്പെടുകയാണ്‌. നിങ്ങളുടെ പ്രദേശത്തെ ദിവ്യാധിപത്യ വികസനത്തിന്റെ വാർത്തകൾ കേൾക്കുന്നതിൽ നിങ്ങളുടെ സഹോദരൻമാർ ആഹ്ലാദിക്കുന്നു. നിങ്ങൾ ആരായിരുന്നാലും, നിങ്ങളുടെ സ്‌നേഹോഷ്‌മളവും വ്യക്തിപരവുമായ താത്‌പര്യപ്രകടനങ്ങൾ ഒരു കത്തിൽ ലഭിക്കുന്നതിൽ സന്തുഷ്ടരാകുന്ന ആളുകളുണ്ട്‌. മററുളളവരോട്‌ ഈ പരിഗണന കാണിക്കുന്നതു യഥാർഥത്തിൽ നമ്മുടെ ശുശ്രൂഷയുടെ ഭാഗമാണ്‌, എന്തെന്നാൽ നമ്മുടെ സഹോദരസ്‌നേഹം നാം ദൂരത്താൽ വേർപെട്ടിരിക്കുന്നതുകൊണ്ടുമാത്രം നിലച്ചുപോകരുത്‌. തീർച്ചയായും, ഒരു കത്തെഴുതുന്നതിനാൽ അതു വർധിപ്പിക്കാൻ കഴിയും.

[അധ്യയന ചോദ്യങ്ങൾ]