ഗുണദോഷം കെട്ടുപണിചെയ്യുന്നു
പാഠം 20
ഗുണദോഷം കെട്ടുപണിചെയ്യുന്നു
1, 2. നാം ഗുണദോഷം തേടുന്നത് എന്തുകൊണ്ട്, നാം ഏതു വിധത്തിൽ അതു സ്വീകരിക്കുന്നു?
1 സത്യദൈവത്തിന്റെ ആരാധകർ എല്ലായ്പോഴും തങ്ങളുടെ സകല വഴികളിലും വൈമനസ്യം കൂടാതെ മാർഗനിർദേശത്തിനുവേണ്ടി ദൈവത്തിലേക്കു നോക്കിയിട്ടുണ്ട്. ബൈബിൾസങ്കീർത്തനക്കാരിൽ ഒരാൾ ദൃഢവിശ്വാസത്തോടെ എഴുതി: “നിന്റെ ആലോചനയിൽ നീ എന്നെ നടത്തും.” (സങ്കീ. 73:24) യിരെമ്യാവ് ഈ വാക്കുകൾ ആത്മാർഥമായ പ്രാർഥനയിൽ ഉപയോഗിച്ചു: “നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല. . . . മഹത്വവും വല്ലഭത്വവുമുളള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം. നീ ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തിമാനും ആകുന്നു.”—യിരെ. 32:17-19.
2 യഹോവയുടെ ആലോചന തന്റെ ഇന്നത്തെ ക്രിസ്തീയ ആരാധകർക്ക് അവിടുത്തെ എഴുതപ്പെട്ട വചനത്തിലൂടെയും അവിടുത്തെ യഥാർഥ ദാസരുടെ സ്ഥാപനത്തിലൂടെയും വരുന്നു. അതുകൊണ്ടു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തുന്നവർ തങ്ങൾക്കു ലഭിക്കുന്ന ഗുണദോഷവും അത് ഏത് ആത്മാവിൽ നൽകപ്പെടുന്നുവോ ആ ആത്മാവും ബൈബിളിലെ നല്ല തത്ത്വങ്ങളാൽ ഭരിക്കപ്പെടുന്നുവെന്നു പെട്ടെന്നു തിരിച്ചറിയുന്നു.
3-5. ഗുണദോഷച്ചീട്ടും 21മുതൽ 37വരെയുളള പാഠങ്ങളും ഒരുമിച്ച് ഉപയോഗിക്കാൻ സംവിധാനംചെയ്തിരിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക.
3 പടിപടിയായുളള ഗുണദോഷം. വിദ്യാർഥികൾക്കും സ്കൂൾ മേൽവിചാരകനുമുളള ഒരു സഹായമെന്ന നിലയിൽ പ്രസംഗ ഗുണദോഷച്ചീട്ട് പ്രദാനംചെയ്തിരിക്കുന്നു. അതു സത്യം ഫലകരമായി അവതരിപ്പിക്കുന്നതിനുളള തങ്ങളുടെ പ്രാപ്തി വളർത്തിയെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന മുപ്പത്തിയാറു പോയിൻറുകൾ പട്ടികപ്പെടുത്തുന്നു. ഈ പുസ്തകത്തിന്റെ 21മുതൽ 37വരെയുളള പാഠങ്ങളിൽ ഓരോ പോയിൻറുംസംബന്ധിച്ച സഹായകമായ വിവരങ്ങൾ സംക്ഷിപ്തരൂപത്തിൽ കാണപ്പെടും, നിശ്ചിത പാഠം പ്രസംഗ ഗുണദോഷച്ചീട്ടിൽ അക്കം കൊടുത്തു സൂചിപ്പിച്ചിരിക്കുന്നു. ഈ പാഠങ്ങൾ ഗുണദോഷച്ചീട്ടിനോടുകൂടെ ഉപയോഗിക്കുന്നതിനാണു പ്രത്യേകാൽ പ്രദാനംചെയ്തിരിക്കുന്നത്. മിക്ക സന്ദർഭങ്ങളിലും അടുത്ത ബന്ധമുളള രണ്ടോ മൂന്നോ ഗുണങ്ങൾ ഒരൊററ പാഠത്തിൽ സംയോജിപ്പിച്ചിരിക്കുന്നു, അവ ഒരേ സമയത്തു പരിചിന്തിക്കുന്നതു നല്ലതാണെന്നുളള വിചാരത്തിൽത്തന്നെ.
4 സ്കൂളിൽ പുതുതായി പേർ ചാർത്തുന്നവർ പ്രസംഗ ഗുണദോഷച്ചീട്ടിൽ പട്ടികപ്പെടുത്തിയിരിക്കുന്ന പോയിൻറുകൾ മനസ്സിൽ വെച്ചുകൊണ്ടു നന്നായി തയ്യാറാകുന്നതു പ്രയോജനകരമായിരിക്കും. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ അവരുടെ ആദ്യപ്രസംഗത്തിനു സ്കൂൾ മേൽവിചാരകൻ (കൂടുതൽപേർ ചേർന്നിട്ടുണ്ടെങ്കിൽ മറെറാരു ഉപദേശകൻ) വിദ്യാർഥി നന്നായി കൈകാര്യംചെയ്യുന്ന പോയിൻറുകൾസംബന്ധിച്ച് അഭിനന്ദനം മാത്രം കൊടുക്കും. പിന്നീട്, വിദ്യാർഥിയുടെ അവതരണം മെച്ചപ്പെടുത്തുന്നതിന് അത്യന്തം ശ്രദ്ധയാവശ്യമായിരിക്കുന്ന ഒരു ഗുണദോഷ പോയിൻറിൽ ഉപദേശകൻ പടിപടിയായി ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാർഥിയുടെ അടുത്ത പ്രസംഗത്തോടുളള ബന്ധത്തിൽ ആ പോയിൻറു മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന് അയാൾക്കു പ്രത്യേകമായി നിയമനം കൊടുക്കും. ഗുണദോഷച്ചീട്ടിലെ മററു പോയിൻറുകളിലേക്കു മാറാൻ ഓരോ വിദ്യാർഥിയും യോഗ്യനാകുമ്പോൾ ഉപദേശകൻ അയാളെ അറിയിക്കും.
5 ചില വിദ്യാർഥിപ്രസംഗകർ സാമാന്യം പെട്ടെന്നു മുന്നേറിയേക്കാം. അതേസമയം മററുചിലർ ഏതെങ്കിലും ഒരു പൂർണ പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുളള പോയിൻറുകൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതിനു പകരം ഒരൊററ പോയിൻറു മെച്ചപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ടായിരിക്കാം. യഥാർഥത്തിൽ, ഒരു പ്രയാസമുളള പോയിൻറു മെച്ചപ്പെടുത്താൻ ശ്രമിക്കവേ, മറെറാരു പ്രസംഗഗുണത്തിലേക്കു മാറുന്നതിനുമുമ്പ് ആ ഗുണം യഥാർഥമായി വശമാക്കേണ്ടതിനു പല പ്രസംഗങ്ങൾ ചെയ്യാൻ ചില പ്രസംഗകരെ ഉപദേശിക്കുന്നത് ഉചിതമാണ്.
6, 7. സ്കൂൾ മേൽവിചാരകൻ ഏതു പോയിൻറുകൾസംബന്ധിച്ചു ഗുണദോഷം കൊടുക്കും?
6 ഓരോ വിദ്യാർഥിപ്രസംഗത്തിനും ശേഷം കൊടുക്കുന്ന ഗുണദോഷം ദയാപൂർവകവും തന്റെ പ്രസംഗപ്രാപ്തി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാൻ വിദ്യാർഥിയെ സഹായിക്കാൻ ഉദ്ദേശിച്ചുളളതുമായിരിക്കണം. എന്നിരുന്നാലും, പ്രബോധനപ്രസംഗമോ ബൈബിൾവിശേഷാശയങ്ങളോ നടത്തുന്ന പ്രസംഗകനു കൊടുക്കുന്ന ഏതു ഗുണദോഷവും സ്കൂളിനുശേഷം സ്വകാര്യമായിട്ടാണു കൊടുക്കുന്നത്. വിശേഷിച്ച് ഈ പ്രസംഗകൻ നിശ്ചിതസമയത്തിൽ കൂടുതൽ എടുത്താൽ ഗുണദോഷം കൊടുക്കും. പ്രബോധനപ്രസംഗകൻ സകലവിധത്തിലും മാതൃകയായ ഒരു പ്രസംഗം നടത്താൻ ശ്രമിക്കണം, അപ്പോൾ സ്വകാര്യബുദ്ധ്യുപദേശം ആവശ്യമില്ലാതിരുന്നേക്കാം.
7 ബുദ്ധ്യുപദേശം കൊടുക്കേണ്ട പോയിൻറുകൾ സാധാരണയായി വിദ്യാർഥിയോടു നേരത്തെ പരിഹരിക്കാൻ ഉപദേശിച്ചിരുന്ന പോയിൻറുകളായിരിക്കും. പ്രസംഗത്തിന്റെ മറേറതെങ്കിലും വശം വിശേഷാൽ നല്ലതാണെങ്കിൽ, ഉപദേശകനു തീർച്ചയായും തന്റെ അഭിനന്ദനത്തിൽ അത് ഉൾപ്പെടുത്താം. എന്നാൽ അദ്ദേഹം ആ പോയിൻറു സംബന്ധിച്ചു ഗുണദോഷച്ചീട്ടിൽ അടയാളപ്പെടുത്തുകയില്ല. ഉപയോഗിക്കേണ്ട അടയാളങ്ങൾ പിൻവരുന്നവയാണ്: ഒരു പ്രത്യേക പ്രസംഗഗുണത്തിലെ പോരായ്മ പരിഹരിക്കാൻ കൂടുതലായ പരിശ്രമം പ്രയോജനകരമായിരിക്കുമ്പോൾ “പ” (പരിഹരിക്കുക); കുറഞ്ഞപക്ഷം മുമ്പ് ഒരു പ്രാവശ്യം ഒരു വിദ്യാർഥി ആ പോയിൻറു പരിഹരിക്കാൻ ശ്രമിച്ചിട്ട് അഭിവൃദ്ധിപ്പെട്ടെങ്കിലും പ്രയോജനകരമായി മറെറാരു പ്രാവശ്യം കൂടെ പരിശ്രമിക്കാവുന്നപ്പോൾ “അ” (അഭിവൃദ്ധിപ്പെട്ടു); സ്കൂളിലെ അടുത്ത പ്രസംഗനിയമനത്തിനു തയ്യാറാകുമ്പോൾ മററു പ്രസംഗഗുണങ്ങളുടെ ഒരു പാഠത്തിലേക്കു മാറേണ്ടത് ആവശ്യമാക്കിത്തീർക്കത്തക്കവണ്ണം പരിചിന്തിക്കപ്പെടുന്ന ഗുണം നന്നായി പ്രകടമാക്കിയിട്ടുളളപ്പോൾ “ന” (നല്ലത്). ഒരു വിദ്യാർഥിക്ക് ഒരു വായനാനിയമനം ഉളളപ്പോൾ ഉപദേശകൻ ഇത്തരം നിയമനത്തിന് ഏററവും യോജിക്കുന്ന ഗുണദോഷ പോയിൻറുകൾ നിർദേശിക്കും.
8-10. ഗുണദോഷച്ചീട്ട് അടയാളപ്പെടുത്തുമ്പോൾ, പുരോഗമനത്തിനു പ്രോത്സാഹിപ്പിക്കത്തക്കവണ്ണം സ്കൂൾ മേൽവിചാരകൻ എന്ത് ഓർത്തിരിക്കണം?
8 കൊടുക്കുന്ന ഗുണദോഷത്താൽ ഏററവുമധികം നൻമ ചെയ്യാൻ സ്കൂൾ മേൽവിചാരകൻ ഗണ്യമായ വിവേചന ഉപയോഗിക്കണം. ഒരു പ്രസംഗകൻ വളരെ പുതിയ ആൾ ആണെങ്കിൽ മറെറന്തിനെക്കാളും ആവശ്യമായിരിക്കുന്നത് പ്രോത്സാഹനമാണ്. സ്കൂളിൽ കൂടുതൽ പഴക്കമുളള മററു ചില വിദ്യാർഥികൾ തങ്ങൾ പരിശ്രമിക്കേണ്ട പ്രസംഗ ഗുണങ്ങൾക്കു ശ്രദ്ധ കൊടുത്തുകൊണ്ടു പ്രസംഗങ്ങൾ തയ്യാറാകുന്നതിൽ ഉത്സുകരായിരിക്കാം, എന്നാൽ അവരുടെ പ്രാപ്തി പരിമിതമായിരിക്കാം. അങ്ങനെയുളള കേസുകളിൽ, ഒരു പരിമിതമായ അളവിൽപോലും ഒരു പ്രത്യേക പ്രസംഗഗുണം പ്രകടമാക്കിയെങ്കിൽ, സ്കൂൾ മേൽവിചാരകന് ഗുണദോഷച്ചീട്ടിൽ “ന” എന്ന് അടയാളപ്പെടുത്താവുന്നതും ശ്രദ്ധ ആവശ്യമുളള മറെറാരു ഗുണത്തിലേക്കു നീങ്ങാൻ വിദ്യാർഥിയെ അനുവദിക്കാവുന്നതുമാണ്.
9 മറിച്ച്, മറെറാരു പ്രസംഗകന്, ഏറെ അനുഭവപരിചയമോ കൂടുതൽ സ്വാഭാവികപ്രാപ്തിയോ ഉണ്ടായിരിക്കാം, എന്നാൽ മററു ജോലികളുടെ സമ്മർദം നിമിത്തം അയാൾ നിയമിത പ്രസംഗഗുണങ്ങളുടെ ഒരു പഠനം നടത്താൻ സമയമെടുത്തിട്ടില്ലായിരിക്കാം, തത്ഫലമായി അയാൾ തന്റെ കഴിവനുസരിച്ചു നന്നായി ചെയ്തിട്ടില്ലായിരിക്കാം. അങ്ങനെയുളള ഒരു സന്ദർഭത്തിൽ സ്കൂൾ മേൽവിചാരകൻ ഗുണദോഷച്ചീട്ടിൽ “ന” എന്ന് അടയാളപ്പെടുത്തുകയും മറെറന്തിലേക്കെങ്കിലും നീങ്ങാൻ പറയുകയുമാണെങ്കിൽ അതു വിദ്യാർഥിയുടെ പുരോഗതിയെ യഥാർഥമായി തടസ്സപ്പെടുത്തും. നിർദിഷ്ടഗുണം പ്രകടമാക്കാമായിരുന്ന രൂപത്തിലുളള പ്രസംഗമായിരുന്നെങ്കിൽ ഉപദേശകൻ അതിൽ “പ” (പരിഹരിക്കുക) എന്ന് അടയാളപ്പെടുത്തുകയും പുരോഗമിക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിന് ദയാപൂർവം വ്യക്തിപരമായ കുറെ സഹായം കൊടുക്കുകയും ചെയ്യും. ഈ വിധത്തിൽ ഓരോ പ്രസംഗത്തെയും കേവലം ഒരു നിയമനനിറവേററൽ മാത്രമല്ല, പിന്നെയോ പ്രസംഗകരെന്ന നിലയിലുളള അവരുടെ പുരോഗതിയിലെ ഒരു നാഴികക്കല്ലാക്കിത്തീർക്കാൻ വിദ്യാർഥികൾ പ്രോത്സാഹിപ്പിക്കപ്പെടും.
10 ഈ പ്രസംഗപരിശീലനം പടിപടിയായുളളതാണെന്ന് ഓർത്തിരിക്കുക. ഒററരാത്രികൊണ്ട് ഒരു തികഞ്ഞ പ്രസംഗകനായിത്തീരാൻ പ്രതീക്ഷിക്കരുത്. അതു ക്രമേണയുളള ഒരു പ്രക്രിയയാണ്, എന്നാൽ ഉത്സുകമായ ശ്രമത്താൽ ത്വരിതപ്പെടുത്താവുന്ന ഒന്നാണ്. പ്രസംഗപരിശീലനത്തിന്റെ ഈ പരിപാടിയിൽ നൽകപ്പെടുന്ന നിർദേശങ്ങൾ സംബന്ധിച്ചു നിങ്ങൾ വിചിന്തനം ചെയ്യുകയും നിങ്ങളുടെ പ്രസംഗനിയമനങ്ങളുടെ തയ്യാറാകലിൽ മുഴുകുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ പുരോഗമനം സകല നിരീക്ഷകർക്കും പെട്ടെന്നു പ്രകടമായിത്തീരും.—1 തിമൊ. 4:15.
11-16. ഗുണദോഷത്തിൽ കെട്ടുപണിചെയ്യത്തക്കവണ്ണം ഉപദേശകൻ ഏതു മാർഗരേഖകൾ പിന്തുടരാൻ ശ്രമിക്കുന്നു?
11 ഉപദേശകൻ. നിയമിതഭാഗങ്ങൾ നന്നായി കൈകാര്യംചെയ്തോ എന്നു നിർണയിക്കാനും ഏതു പിശകുകളെയും തിരുത്താനും കഴിയത്തക്കവണ്ണം സ്കൂൾ മേൽവിചാരകൻ ഓരോ വാരത്തിലെയും പഠനവിവരങ്ങളുടെ ഒരു ശ്രദ്ധാപൂർവകമായ പഠനം നടത്തണം. എന്നിരുന്നാലും വിവരങ്ങൾ അവതരിപ്പിക്കപ്പെടുന്ന വിധത്തെ അമിതമായി വിമർശിക്കുന്നതിനാൽ പ്രസംഗങ്ങൾ ആസ്വദിക്കാൻ കഴിയാത്ത ഘട്ടത്തിൽ അദ്ദേഹം ഒരിക്കലും എത്തരുത്. പ്രകാശിപ്പിക്കപ്പെടുന്ന നല്ല സത്യങ്ങളിൽനിന്ന് അദ്ദേഹവും പ്രയോജനം നേടണം.
12 ഗുണദോഷം കൊടുക്കുമ്പോൾ, അദ്ദേഹം സാധാരണയായി വിദ്യാർഥിയുടെ ഭാഗത്തെ പരിശ്രമത്തിന് അഭിനന്ദനം കൊടുത്തുകൊണ്ടു തുടക്കമിടുന്നു. അനന്തരം അദ്ദേഹം പ്രസംഗകൻ മെച്ചപ്പെടാൻ പരിശ്രമിക്കുന്ന ഗുണദോഷച്ചീട്ടിലെ പോയിൻറുകൾ സംബന്ധിച്ച് അഭിപ്രായം പറഞ്ഞുതുടങ്ങുന്നു. ഒരു പോയിൻറിനു തുടർച്ചയായ ശ്രദ്ധ ആവശ്യമാണെങ്കിൽ, അധികം ദൃഢതകൊടുക്കേണ്ടതു പ്രസംഗകന്റെ ദൗർബല്യത്തിനല്ല, പിന്നെയോ എങ്ങനെ അഭിവൃദ്ധിവരുത്താമെന്നുളളതിനായിരിക്കണം. അങ്ങനെ ഗുണദോഷം പ്രസംഗകനെയും സദസ്സിലെ മററുളളവരെയും കെട്ടുപണിചെയ്യും.
13 ഒരു പ്രസംഗകൻ നന്നായി ചെയ്തുവെന്നോ ഒരു പ്രത്യേക പ്രസംഗഗുണം മെച്ചപ്പെടുത്താൻ അയാൾ വീണ്ടും പരിശ്രമിക്കേണ്ടതുണ്ടെന്നോ അയാളോടു പറഞ്ഞാൽ മാത്രം പോരാ. അത് എന്തുകൊണ്ടു നന്നായിരുന്നുവെന്നും അല്ലെങ്കിൽ എന്തുകൊണ്ട് അതിന് അഭിവൃദ്ധി ആവശ്യമാണെന്നും എങ്ങനെ അഭിവൃദ്ധിപ്പെടാമെന്നും ഉപദേശകൻ വിശദീകരിക്കുമെങ്കിൽ അതു ഹാജരായിരിക്കുന്ന ഏവർക്കും സഹായകമായിരിക്കും. അതിനുപുറമേ, പരിചിന്തിക്കപ്പെടുന്ന പ്രസംഗഗുണം വയൽശുശ്രൂഷയിലോ സഭായോഗങ്ങളിലോ വളരെ ആവശ്യമായിരിക്കുന്നതിന്റെ കാരണങ്ങൾ അദ്ദേഹം പ്രദീപ്തമാക്കുന്നത് പ്രയോജനകരമായിരിക്കും. ഇതു മുഴു സഭയുടെയും ഭാഗത്ത് ആ പോയിൻറിനോടുളള വിലമതിപ്പിനെ ഉത്തേജിപ്പിക്കുകയും അതിനു തുടർന്നു ശ്രദ്ധ കൊടുക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
14 വിദ്യാർഥിയുടെ പ്രസംഗത്തിന്റെ ഒരു പുനരവലോകനം നടത്തുകയെന്നത് ഉപദേശകന്റെ കർത്തവ്യമല്ല. അദ്ദേഹം തന്റെ ഗുണദോഷം ചുരുക്കിയും കുറിക്കുകൊളളുന്നതുപോലെയും നൽകുകയും ഓരോ വിദ്യാർഥിപ്രസംഗത്തിനും അതു ശ്രദ്ധാപൂർവം രണ്ടു മിനിററായി പരിമിതപ്പെടുത്തുകയും വേണം. ഈ വിധത്തിൽ ഗുണദോഷവും നിർദേശങ്ങളും വളരെയധികം വാക്കുകളാൽ അവ്യക്തമാകുകയില്ല. കൂടാതെ, വിദ്യാർഥിക്കു ചർച്ചചെയ്ത കാര്യം സംബന്ധിച്ചു കൂടുതലായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന ഈ പുസ്തകത്തിന്റെ പേജുകളിലേക്ക് അയാളെ നയിക്കുന്നത് ഉചിതമാണ്.
15 ഉച്ചാരണത്തിലോ വ്യാകരണത്തിലോ ഉളള നിസ്സാര തെററുകൾ നോക്കേണ്ട വലിയ കാര്യങ്ങളല്ല. പകരം പ്രസംഗകന്റെ അവതരണത്തിന്റെ പൊതുഫലത്തിൽ ഉപദേശകൻ തത്പരനായിരിക്കണം. വിവരങ്ങൾ പ്രയോജനപ്രദവും വിജ്ഞാനപ്രദവുമാണോ? അതു നന്നായി ക്രമീകരിച്ചതും മനസ്സിലാക്കാൻ എളുപ്പമുളളതുമാണോ? അവതരണം ആത്മാർഥവും ഉത്സാഹപൂർവകവും ബോധ്യംവരുത്തുന്നതുമാണോ? അയാളുടെ മുഖഭാവവും ആംഗ്യങ്ങളും താൻ പറയുന്നത് അയാൾ വിശ്വസിക്കുന്നുണ്ടെന്നും താൻ ഉളവാക്കുന്ന മതിപ്പിനെക്കാൾ ഉപരി വിശിഷ്ടസത്യങ്ങൾ തന്റെ ശ്രോതാക്കളെ ധരിപ്പിക്കുന്നതിലാണ് അയാൾക്കു കൂടുതൽ താത്പര്യമുളളതെന്നും പ്രകടമാക്കുന്നുവോ? ഈ മർമപ്രധാനമായ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുന്നുണ്ടെങ്കിൽ തെററായ ഏതാനും ഉച്ചാരണങ്ങളും വ്യാകരണത്തെററുകളും സദസ്യർ അശേഷം ശ്രദ്ധിക്കുകയില്ല.
16 ശുശ്രൂഷാസ്കൂളിൽ കൊടുക്കുന്ന ഗുണദോഷം എല്ലായ്പോഴും ദയാപൂർവകവും സഹായകവുമായ ഒരു രീതിയിൽ കൊടുക്കണം. വിദ്യാർഥിയെ സഹായിക്കാനുളള ഒരു ശക്തമായ ആഗ്രഹമുണ്ടായിരിക്കണം. ഗുണദോഷിക്കേണ്ടയാളുടെ വ്യക്തിത്വം പരിഗണിക്കുക. അയാൾ വികാരജീവിയാണോ? അയാൾക്കു പരിമിതമായ വിദ്യാഭ്യാസമാണോ ഉളളത്? അയാളുടെ ദൗർബല്യങ്ങൾ വിഗണിക്കുന്നതിനു കാരണങ്ങളുണ്ടോ? ഗുണദോഷം ഗുണദോഷിക്കപ്പെട്ടയാൾ വിമർശിക്കപ്പെട്ടതായല്ല, സഹായിക്കപ്പെട്ടതായി വിചാരിക്കാനിടയാക്കണം. ഗുണദോഷവും അതിന്റെ ന്യായയുക്തതയും അയാൾക്കു മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
17-19. ഓരോ പ്രസംഗത്താലും ഏററവുമധികം അഭിവൃദ്ധി വരുത്തുന്നതിന് ഒരോ പ്രസംഗവും തയ്യാറാകുന്നതിനു മുമ്പും അതു നടത്തിയശേഷവും ഒരു വിദ്യാർഥി എന്തു ചെയ്യണം?
17 ഗുണദോഷത്തിൽനിന്നു പ്രയോജനമനുഭവിക്കൽ. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഒരു പ്രസംഗം നിയമിച്ചുകിട്ടുമ്പോൾ നിങ്ങൾ ഒരു പ്രസംഗം നടത്തുന്നതിന്റെ കാരണം പ്രബോധനാത്മകമായ വിവരങ്ങൾ സഭക്കുവേണ്ടി കൈകാര്യംചെയ്യുക എന്നതു മാത്രമല്ല, പിന്നെയോ നിങ്ങളുടെ പ്രസംഗപ്രാപ്തി മെച്ചപ്പെടുത്തുക എന്നതുമാണെന്ന് ഓർത്തിരിക്കുക. ഈ കാര്യത്തിൽ വിജയിക്കുന്നതിന്, മെച്ചപ്പെടാൻ പരിശ്രമിക്കുന്നതിനു നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്ന പ്രസംഗഗുണങ്ങൾ വിശകലനം ചെയ്യാൻ കുറെ സമയം ചെലവഴിക്കുന്നതു മൂല്യവത്താണ്. പരിശ്രമിക്കുന്ന പോയിൻറിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ പുസ്തകത്തിലെ പാഠം നിങ്ങളുടെ തയ്യാറാകലിനെ എങ്ങനെ ബാധിക്കണമെന്നും നിങ്ങളുടെ അവതരണത്തിൽ ആ പ്രസംഗഗുണം എങ്ങനെ പ്രകടമാക്കാമെന്നും അറിയത്തക്കവണ്ണം അതു ശ്രദ്ധാപൂർവം വായിക്കുക. നിങ്ങളെ സഹായിക്കുന്നതിന്, ഓരോ പ്രസംഗഗുണത്തിന്റെയും മുഖ്യവശങ്ങൾ ഈ പുസ്തകത്തിൽ തടിച്ച അക്ഷരത്തിൽ ചേർത്തിരിക്കുന്നു. ഇവയാണു പരിഗണിക്കേണ്ട മുഖ്യഘടകങ്ങൾ.
18 നിങ്ങൾ പ്രസംഗം നടത്തിയശേഷം, വാഗ്രൂപേണ നൽകുന്ന ഗുണദോഷം അവധാനപൂർവം ശ്രദ്ധിക്കുക. വിലമതിപ്പോടെ അതു സ്വീകരിക്കുക. അനന്തരം ശ്രദ്ധ ആവശ്യമുളള പോയിൻറുകളിൽ മെച്ചപ്പെടാൻ പരിശ്രമിക്കുക. നിങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്കു മറെറാരു പ്രസംഗം കിട്ടുന്നതുവരെ കാത്തിരിക്കരുത്. നിങ്ങൾ പരിശ്രമിക്കേണ്ട പോയിൻറുകൾ ചർച്ചചെയ്യുന്ന ഈ പുസ്തകത്തിലെ വിവരങ്ങൾ പഠിക്കുക. നിർദേശങ്ങൾ നിങ്ങളുടെ അനുദിനസംഭാഷണത്തിൽ ബാധകമാക്കാൻ ശ്രമിക്കുക. നിങ്ങൾ നിങ്ങളുടെ അടുത്ത വിദ്യാർഥിപ്രസംഗം നിർവഹിക്കുന്ന സമയമാകുമ്പോഴേക്ക് അവ നന്നായി വശമാക്കിയിരിക്കും.
19 ഓരോ വിദ്യാർഥിയും സ്കൂൾപരിപാടിയിൽ നടത്തുന്ന ഓരോ പ്രസംഗത്തിലും മെച്ചപ്പെടാൻ ലക്ഷ്യംവെക്കണം. ഇതിനു തുടർച്ചയായ ശ്രമം ആവശ്യമാണെന്നുളളതു സത്യംതന്നെ, എന്നാൽ അതു തീർച്ചയായും യഹോവയുടെ അനുഗ്രഹം കൈവരുത്തും. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ പരിശീലനത്തിൽനിന്ന് ഏററവുമധികം പ്രയോജനംനേടാൻ ആഗ്രഹിക്കുന്നവർക്കു സദൃശവാക്യങ്ങൾ 19:20-ലെ വാക്കുകളിൽ ഒരു പ്രത്യേക സാർഥകതയുണ്ട്: “പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.”
[അധ്യയന ചോദ്യങ്ങൾ]
[104, 105 പേജുകളിലെ ചാർട്ട്]
പ്രസംഗ ഗുണദോഷം
പ്രസംഗകൻ .....................................................
(പൂർണ പേര്)
ചിഹ്നങ്ങൾ: പ - പരിഹരിക്കുക
അ - അഭിവൃദ്ധിപ്പെട്ടു
ന - നല്ലത്
തീയതി പ്രസംഗ നമ്പർ
വിജ്ഞാനപരമായ വിവരങ്ങൾ (21)*
വ്യക്തം, സുഗ്രാഹ്യം (21)
മുഖവുര താത്പര്യത്തെ ജനിപ്പിച്ചു (22)
മുഖവുര വിഷയത്തിനു ചേരുന്നത് (22)
അനുയോജ്യദൈർഘ്യമുളള മുഖവുര (22)
ശബ്ദം (23)
നിർത്തൽ (23)
ബൈബിളുപയോഗിക്കാൻ സദസ്യർ പ്രോത്സാഹിപ്പിക്കപ്പെട്ടു (24)
തിരുവെഴുത്തുകൾ ഉചിതമായി അവതരിപ്പിച്ചു (24)
തിരുവെഴുത്തുകൾ ദൃഢതയോടെ വായിച്ചു (25)
തിരുവെഴുത്തിന്റെ പ്രയുക്തത വ്യക്തമാക്കി (25)
ദൃഢതക്കുവേണ്ടി ആവർത്തിക്കൽ (26)
ആംഗ്യങ്ങൾ (26)
വിഷയപ്രതിപാദ്യം ഊന്നിപ്പറഞ്ഞു (27)
മുഖ്യസംഗതികൾ എടുത്തുപറഞ്ഞു (27)
സദസ്യരോടുളള സമ്പർക്കവും കുറിപ്പുകളുപയോഗിക്കലും (28)
ബാഹ്യരേഖയുടെ ഉപയോഗം (28)
അഭിപ്രായങ്ങൾ: ...............................
.................................................................
.................................................................
* ബ്രായ്ക്കററിലുളള ഓരോ സംഖ്യയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്കിൽ നിർദിഷ്ട പ്രസംഗഗുണം ചർച്ചചെയ്യുന്ന പാഠത്തെ പരാമർശിക്കുന്നു.
S-48 Printed in India
തീയതി പ്രസംഗ നമ്പർ
ഒഴുക്ക് (29)
സംഭാഷണഗുണം (29)
ഉച്ചാരണം (29)
സന്ധികൾ മുഖേന പരസ്പരബന്ധം (30)
സയുക്തികം, പരസ്പരബന്ധമുളള വികസിപ്പിക്കൽ (30)
ബോധ്യംവരുത്തുന്ന വാദം (31)
സദസ്യരെ ചിന്തിക്കുന്നതിനു സഹായിച്ചു (31)
അർഥം ഊന്നിപ്പറയൽ (32)
ഉച്ചനീചത്വം (32)
ഉത്സാഹം (33)
ഊഷ്മളതയും വികാരാനുഭവവും (33)
ദൃഷ്ടാന്തങ്ങൾ വിവരങ്ങൾക്കനുയോജ്യം (34)
ദൃഷ്ടാന്തങ്ങൾ സദസ്യർക്കനുയോജ്യം (34)
വിവരങ്ങൾ വയൽശുശ്രൂഷക്കു പററുന്നത് (35)
ഉപസംഹാരം ഉചിതം, ഫലപ്രദം (36)
അനുയോജ്യദൈർഘ്യമുളള ഉപസംഹാരം (36)
സമയമെടുക്കൽ (36)
ആത്മധൈര്യവും സമനിലയും (37)
വ്യക്തിപരമായ ആകാരം (37)
കുറിപ്പ്: ഗുണദോഷം കൊടുക്കുന്നയാൾ ഓരോ പ്രസംഗത്തിനും പ്രത്യേക ഗുണദോഷം നൽകും. മുകളിൽ കാണുന്ന ക്രമം പിൻപറേറണ്ടയാവശ്യമില്ല. വിദ്യാർഥി അഭിവൃദ്ധിപ്പെടേണ്ട മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഫോറത്തിലെ എഴുതാത്ത സ്ഥലങ്ങൾ പ്രസ്താവനാകൃത്യത, വ്യക്തത, നിലപാട്, വാക്കുകളുടെ തിരഞ്ഞെടുപ്പ്, വ്യാകരണം, വികൃതശീലങ്ങൾ, ഔചിത്യം, പഠിപ്പിക്കൽ വൈദഗ്ധ്യം, ശബ്ദഗുണം എന്നിങ്ങനെ പട്ടികപ്പെടുത്തിയിട്ടില്ലാത്ത പോയിൻറുകൾ സംബന്ധിച്ചു വിദ്യാർഥികളെ ഗുണദോഷിക്കേണ്ടതാവശ്യമായി വരുമ്പോൾ, ഉപയോഗിക്കാവുന്നതാണ്. വിദ്യാർഥി മുൻഗുണദോഷാശയത്തിൽ നന്നായി ചെയ്തുകഴിയുമ്പോൾ, ശ്രദ്ധിക്കേണ്ട അടുത്ത ഗുണദോഷാശയം ഗുണദോഷം കൊടുക്കുന്നയാൾ കോളത്തിൽ വട്ടമിട്ടടയാളപ്പെടുത്തേണ്ടതാണ്. ഈ പോയിൻറ് വിവരിച്ചിരിക്കുന്ന പാഠത്തിന്റെ നമ്പർ അടുത്ത ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമന സ്ലിപ്പിൽ (S-89-MY) കാണിച്ചിരിക്കണം.
[106, 107 പേജുകളിലെ ചാർട്ട്]
പ്രസംഗഗുണങ്ങളുടെ സംഗ്രഹം
വിജ്ഞാനപരമായ വിവരങ്ങൾ (21)
കൃത്യമായ വിവരങ്ങൾ
നിങ്ങളുടെ സദസ്സിനു വിജ്ഞാനപരം
പ്രായോഗികമൂല്യമുളള വിവരങ്ങൾ
പ്രസ്താവനാകൃത്യത
വ്യക്തമാക്കുന്ന കൂടുതലായ വിവരങ്ങൾ
വ്യക്തം, സുഗ്രാഹ്യം (21)
ലളിതമായി പ്രസ്താവിക്കപ്പെടുന്നു
പരിചിതമല്ലാത്ത പദങ്ങൾ വിശദീകരിക്കുന്നു
ആവശ്യത്തിലധികം വിവരങ്ങൾ ഇല്ല
മുഖവുര താത്പര്യത്തെ ജനിപ്പിച്ചു (22)
മുഖവുര വിഷയത്തിനു ചേരുന്നത് (22)
അനുയോജ്യദൈർഘ്യമുളള മുഖവുര (22)
ശബ്ദം (23)
സുഖകരമായി കേൾക്കാൻ മതിയായത്
സാഹചര്യങ്ങൾക്കു യോജിച്ച ശബ്ദം
വിവരങ്ങൾക്ക് അനുയോജ്യമായ ശബ്ദം
നിർത്തൽ (23)
ചിഹ്നനത്തിനുവേണ്ടിയുളള നിർത്തൽ
ആശയമാററത്തിനുവേണ്ടിയുളള നിർത്തൽ
ദൃഢതക്കുവേണ്ടിയുളള നിർത്തൽ
സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോഴത്തെ നിർത്തൽ
ബൈബിളുപയോഗിക്കാൻ സദസ്യർ പ്രോത്സാഹിപ്പിക്കപ്പെട്ടു (24)
നിർദേശത്താൽ
വാക്യം കണ്ടുപിടിക്കാൻ സമയം അനുവദിച്ചുകൊണ്ട്
തിരുവെഴുത്തുകൾ ഉചിതമായി അവതരിപ്പിച്ചു (24)
തിരുവെഴുത്തുകൾക്കുവേണ്ടി പ്രതീക്ഷ ഉണർത്തുന്നു
വാക്യം ഉപയോഗിക്കുന്നതിനുളള കാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
തിരുവെഴുത്തുകൾ ദൃഢതയോടെ വായിച്ചു (25)
ഉചിതമായ വാക്കുകൾക്ക് ഊന്നൽ കൊടുക്കുന്നു
ഫലകരമായ ദൃഢതാരീതി ഉപയോഗിക്കുന്നു
വീട്ടുകാരൻ വായിക്കുന്ന വാക്യങ്ങൾ
തിരുവെഴുത്തിന്റെ പ്രയുക്തത വ്യക്തമാക്കി (25)
ബാധകമാക്കേണ്ട വാക്കുകൾ വേർതിരിക്കുന്നു
അവതരണത്തിന്റെ ഉദ്ദേശ്യം ബോധ്യപ്പെടുത്തുന്നു
ദൃഢതക്കുവേണ്ടി ആവർത്തിക്കൽ (26)
മുഖ്യ പോയിൻറുകളുടെ ആവർത്തനം
മനസ്സിലാകാത്ത പോയിൻറുകളുടെ ആവർത്തനം
ആംഗ്യങ്ങൾ (26)
വർണനാത്മകമായ ആംഗ്യങ്ങൾ
ദൃഢത കൊടുക്കുന്ന ആംഗ്യങ്ങൾ
വിഷയപ്രതിപാദ്യം ഊന്നിപ്പറഞ്ഞു (27)
ഉചിതമായ വിഷയപ്രതിപാദ്യം
വിഷയപ്രതിപാദ്യപദങ്ങൾ അല്ലെങ്കിൽ ആശയം ആവർത്തിക്കുന്നു
മുഖ്യസംഗതികൾ എടുത്തുപറഞ്ഞു (27)
ആവശ്യത്തിലധികം മുഖ്യ പോയിൻറുകൾ പാടില്ല
മുഖ്യ ആശയങ്ങൾ വെവ്വേറെ വികസിപ്പിക്കുന്നു
ഉപ പോയിൻറുകൾ മുഖ്യ ആശയത്തിൽ കേന്ദ്രീകരിക്കുന്നു
സദസ്യരോടുളള സമ്പർക്കവും കുറിപ്പുകളുപയോഗിക്കലും (28)
സദസ്സുമായി ദൃഷ്ടിസമ്പർക്കം
നേരിട്ടുളള സംബോധനയാൽ സദസ്യസമ്പർക്കം
ബാഹ്യരേഖയുടെ ഉപയോഗം (28)
ഒഴുക്ക് (29)
സംഭാഷണഗുണം (29)
സംഭാഷണപരമായ പദങ്ങൾ ഉപയോഗിക്കുന്നു
സംഭാഷണപരമായ പ്രസംഗരീതി
ഉച്ചാരണം (29)
സന്ധികൾമുഖേന പരസ്പരബന്ധം (30)
സംക്രമണപദപ്രയോഗങ്ങളുടെ ഉപയോഗം
നിങ്ങളുടെ സദസ്സിനു മതിയായ പരസ്പരബന്ധം
സയുക്തികം, പരസ്പരബന്ധമുളള വികസിപ്പിക്കൽ (30)
വിവരങ്ങൾ ന്യായയുക്തമായ ക്രമത്തിൽ
പ്രസക്തമായ വിവരങ്ങൾമാത്രം ഉപയോഗിക്കുന്നു
മുഖ്യ ആശയങ്ങൾ വിട്ടുകളയുന്നില്ല
ബോധ്യംവരുത്തുന്ന വാദം (31)
അടിസ്ഥാനം ഇടുന്നു
ഈടുററ തെളിവു നൽകുന്നു
ഫലകരമായ സംഗ്രഹം
സദസ്യരെ ചിന്തിക്കുന്നതിനു സഹായിച്ചു (31)
പൊതു അടിസ്ഥാനം നിലനിർത്തുന്നു
പോയിൻറുകളുടെ മതിയായ വികസിപ്പിക്കൽ
സദസ്സിനു ബാധകമാക്കുന്നു
അർഥം ഊന്നിപ്പറയൽ (32)
വാചകങ്ങളിൽ ആശയം ദ്യോതിപ്പിക്കുന്ന വാക്കുകൾ ഊന്നിപ്പറയുന്നു
പ്രസംഗത്തിലെ മുഖ്യ ആശയങ്ങൾ ഊന്നിപ്പറയുന്നു
ഉച്ചനീചത്വം (32)
ശക്തിയിലുളള വൈവിധ്യം
ഗതിവേഗത്തിലുളള വൈവിധ്യം
സ്ഥായിയിലുളള വൈവിധ്യം
ആശയത്തിനോ വികാരത്തിനോ യോജിക്കുന്ന ഉച്ചനീചത്വം
ഉത്സാഹം (33)
സജീവമായ അവതരണത്താൽ ഉത്സാഹം പ്രകടമാക്കുന്നു
വിവരങ്ങൾക്കനുയോജ്യമായ ഉത്സാഹം
തീക്ഷ്ണതയും വികാരാനുഭവവും (33)
മുഖഭാവത്തിൽ പ്രകടമാകുന്ന തീക്ഷ്ണത
ശബ്ദത്തിന്റെ സ്വരത്തിൽ പ്രകടമാകുന്ന തീക്ഷ്ണതയും വികാരാനുഭവവും
വിവരത്തിന് അനുയോജ്യമായ തീക്ഷ്ണതയും വികാരാനുഭവവും
ദൃഷ്ടാന്തങ്ങൾ വിവരങ്ങൾക്കനുയോജ്യം (34)
ലളിതം
പ്രയുക്തത വ്യക്തമാക്കുന്നു
പ്രധാനപ്പെട്ട പോയിൻറുകൾ ദൃഢീകരിക്കുന്നു
ദൃഷ്ടാന്തങ്ങൾ സദസ്യർക്കനുയോജ്യം (34)
പരിചിതമായ സാഹചര്യങ്ങളിൽനിന്ന് അടർത്തിയെടുക്കുന്നു
ഹിതകരം
വിവരങ്ങൾ വയൽശുശ്രൂഷക്കു പററുന്നത് (35)
പദപ്രയോഗങ്ങൾ പൊതുജനങ്ങൾക്കു ഗ്രഹിക്കാവുന്നതാക്കുന്നു
അനുയോജ്യമായ പോയിൻറുകൾ തിരഞ്ഞെടുക്കുന്നു
വിവരങ്ങളുടെ പ്രായോഗികമൂല്യം ഊന്നിപ്പറയുന്നു
ഉപസംഹാരം ഉചിതം, ഫലപ്രദം (36)
ഉപസംഹാരം പ്രസംഗത്തിന്റെ വിഷയപ്രതിപാദ്യത്തോടു നേരിട്ടു ബന്ധമുളളത്
ഉപസംഹാരം എന്തു ചെയ്യണമെന്നു ശ്രോതാക്കൾക്കു കാണിച്ചുകൊടുക്കുന്നു
അനുയോജ്യദൈർഘ്യമുളള ഉപസംഹാരം (36)
സമയമെടുക്കൽ (36)
ആത്മധൈര്യവും സമനിലയും (37)
ശാരീരികനിലയിൽ സമനില പ്രകടം
നിയന്ത്രിതശബ്ദത്തിൽ സമനില പ്രകടമാകുന്നു
വ്യക്തിപരമായ ആകാരം (37)
ഉചിതമായ വസ്ത്രധാരണവും ചമയവും
ഉചിതമായ നില
വെടിപ്പുളള ഉപകരണം
അനുചിതമായ മുഖഭാവമില്ല