വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനം പ്രതിഫലദായകമാണ്‌

പഠനം പ്രതിഫലദായകമാണ്‌

പാഠം 7

പഠനം പ്രതിഫലദായകമാണ്‌

1. പഠനം എന്തിനുവേണ്ടി നമ്മെ ഒരുക്കുന്നു?

1 നിങ്ങളുടെ വിശ്വാസം വർധിക്കുന്നതു കാണാൻ, നിങ്ങളുടെ ദൈവസ്‌നേഹം ശക്തമായിത്തീരുന്നത്‌ അനുഭവിച്ചറിയാൻ, ഏറിയ വകതിരിവും നിങ്ങളുടെ ശുശ്രൂഷാശ്രമങ്ങളുടെ വർധിതമായ ഫലങ്ങളും ആസ്വദിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? ഈ കാര്യങ്ങളിലെല്ലാം നിങ്ങൾ വരുത്തുന്ന പുരോഗതി ഒരു ഗണ്യമായ അളവിൽ ആശ്രയിച്ചിരിക്കുന്നതു വ്യക്തിപരവും കുടുംബപരവുമായ പഠനത്തിൽ നിങ്ങൾ ചെയ്യുന്നതിനെയാണ്‌. അങ്ങനെയുളള പഠനം ക്രിസ്‌ത്യാനികളെന്ന നിലയിലുളള നമ്മുടെ ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ഭാഗമാണ്‌. അത്‌ ഇപ്പോൾ ദൈവത്തെ സേവിക്കാൻ നമ്മെ സജ്ജരാക്കുന്നുവെന്നു മാത്രമല്ല, അതു ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവനുവേണ്ടിയുളള തയ്യാറെടുപ്പിന്റെ ഭാഗവുമാണ്‌. നിങ്ങൾ വേണ്ടപോലെ വ്യക്തിപരമായി പഠിക്കുന്നുണ്ടോ?—മത്താ. 4:4.

2, 3. നമുക്ക്‌ എങ്ങനെ പഠനത്തിനു സമയം കണ്ടെത്താൻ കഴിയും?

2 പഠനത്തിനു വേണ്ടത്ര സമയം കണ്ടെത്തുന്നതു മിക്കപ്പോഴും ഒരു പ്രശ്‌നമാണ്‌, എന്നാൽ തരണംചെയ്യാൻ കഴിയാത്ത ഒന്നല്ല. നിങ്ങളുടെ പഠനപരിപാടിക്ക്‌ അഭിവൃദ്ധി ആവശ്യമാണെന്നു നിങ്ങൾ തിരിച്ചറിയുന്നുവെങ്കിൽ, നിങ്ങളുടെ പ്രതിവാര പ്രവർത്തനപട്ടിക വിശകലനം ചെയ്യുക. ഇപ്പോൾത്തന്നെ ഉപയോഗിക്കാത്ത വളരെയധികം സമയം നിങ്ങൾ കണ്ടെത്താനിടയില്ല. എന്നാൽ മററു വ്യാപാരങ്ങളിൽനിന്നു ‘സമയം വിലയ്‌ക്കു വാങ്ങാൻ’ ബൈബിൾ നമ്മെ ശക്തമായി ഉപദേശിക്കുന്നു. (എഫേ. 5:15-17, NW) നിങ്ങൾക്ക്‌ ഒരു ടെലിവിഷൻ സെററ്‌ ഉണ്ടെങ്കിൽ, ഓരോ ആഴ്‌ചയിലും നിങ്ങൾ അതു വീക്ഷിച്ചുകൊണ്ടു ചെലവഴിക്കുന്ന സമയത്തിന്റെ ഒരു രേഖ എന്തുകൊണ്ടു സൂക്ഷിച്ചുകൂടാ? ആ വിധത്തിൽ ഉപയോഗിക്കുന്ന സമയത്തിന്റെ അളവിൽ നിങ്ങൾ അതിശയിച്ചുപോയേക്കാം. ടെലിഫോണിലൂടെ “കൊച്ചുവർത്തമാനം” പറയുന്നതിനോ അയൽക്കാരെ സന്ദർശിക്കുന്നതിനോ വർത്തമാനപത്രം അല്ലെങ്കിൽ ലോകമാസികകൾ വായിക്കുന്നതിനോ നിങ്ങൾ എത്രയധികം സമയം ചെലവഴിക്കുന്നു? ഓരോ ആഴ്‌ചയിലും ഈ സമയത്തിൽ കുറെ, നിലനിൽക്കുന്ന പ്രയോജനം ചെയ്യുന്ന ഒന്നോ അധികമോ പഠനഘട്ടങ്ങൾക്കു വിനിയോഗിക്കാൻ കഴിയുമോ? അങ്ങനെയുളള പഠനം പകൽസമയത്തോ സന്ധ്യാവേളയിലോ നിങ്ങൾക്ക്‌ ഉത്തമമായ ഏതെങ്കിലും സമയത്തോ നടത്താം. സാധാരണയായി ഒരു വ്യക്തി തനിക്ക്‌ അതിപ്രധാനമായ കാര്യങ്ങൾക്കു സമയം കണ്ടെത്തുന്നു. യഹോവയുമായുളള തന്റെ ബന്ധത്തിനു വിലകൽപ്പിക്കുന്ന ഒരാൾക്കു ദൈവവചനത്തിന്റെ പഠനം “കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ” ഒന്നാണെന്നുളളതിനു സംശയമില്ല.—ഫിലി. 1:9-11, NW; സദൃ. 2:1-5.

3 ഇരുന്നു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ ആദ്യം പ്രയാസമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാമെന്നിരിക്കെ, കാലക്രമത്തിൽ അതു കൂടുതൽ എളുപ്പവും ആസ്വാദ്യവുമായിത്തീരും. എന്നാൽ നിങ്ങൾ അതിന്റെ പ്രാധാന്യം വിലമതിക്കുകയും അതു ക്രമമായി ചെയ്യാൻ സമയം വേർതിരിക്കുകയും ഒരു ആത്മാർഥശ്രമം നടത്തുകയും ചെയ്യേണ്ടതുണ്ട്‌.

4, 5. പഠനത്തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു, പഠനസമയങ്ങൾ പ്രാർഥനയോടെ തുടങ്ങുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 വിവരങ്ങൾ ഓർക്കാനും വ്യക്തമായി വിശദീകരിക്കാനും കഴിയുക എന്ന ലക്ഷ്യം മുൻനിർത്തി പഠനം നടത്തണം. ആകസ്‌മികമായ വായനയ്‌ക്ക്‌ നമ്മുടെ ജീവിതത്തിൽ ഉചിതമായ സ്ഥാനമുണ്ടായിരിക്കെ, അതു പഠനമല്ല. പഠനത്തിനു ഗവേഷണവും ചിന്തയും പ്രായോഗികമാക്കലും ആവശ്യമാണ്‌. നിങ്ങൾക്കു ഫലകരമായി പഠിച്ചുതീർക്കാവുന്നതിലധികം തീർക്കാൻ ആസൂത്രണം ചെയ്യരുത്‌, അതല്ലെങ്കിൽ നിങ്ങളുടെ പഠനം കഴമ്പില്ലാത്തതും പ്രതിഫലരഹിതവുമാണെന്നു നിങ്ങൾ കണ്ടെത്തും. മറിച്ച്‌, ഗവേഷണത്തിനും ധ്യാനത്തിനും സമയമനുവദിക്കുക. എന്നിരുന്നാലും, നിങ്ങൾ യഥാർഥത്തിൽ എന്തെങ്കിലും നേടുന്നതായി കാണത്തക്കവണ്ണം വേണ്ടത്ര വിവരങ്ങൾ പഠിച്ചുതീർക്കാൻ ആസൂത്രണം ചെയ്യുക.

5 ക്രിസ്‌തീയ അധ്യേതാവ്‌ ദൈവത്തിന്റെ സത്യവചനത്തിലെ ആഴമായ കാര്യങ്ങളിലേക്ക്‌ എത്തുന്നതിനു തന്റെ സ്വന്തം പ്രാപ്‌തിയിൽ ആശ്രയിക്കുന്നില്ല. തനിക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായവും അർപ്പിതദാസൻമാരടങ്ങിയ ദൈവസ്ഥാപനവും വചനം തന്നെയും ആവശ്യമാണെന്ന്‌ അയാൾ തിരിച്ചറിയുന്നു. അതുകൊണ്ടാണു പഠനഘട്ടങ്ങളിൽ പ്രാർഥനയിലൂടെ ദൈവാനുഗ്രഹം തേടുന്നത്‌ ഉചിതമായിരിക്കുന്നത്‌.—യാക്കോ. 1:5; ലൂക്കൊ. 11:9-13.

6, 7. കുടുംബ ബൈബിൾവായനയിൽനിന്നു കൂടുതൽ പ്രയോജനം കിട്ടുന്നതിനെ മുൻനിർത്തി സഹായകമായ എന്തു നിർദേശങ്ങൾ പരീക്ഷിച്ചുനോക്കാവുന്നതാണ്‌?

6 ബൈബിൾപഠനം. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ സാധാരണയായി ബൈബിളിന്റെ ഒരു പ്രത്യേകഭാഗം ഓരോ വാരത്തിലും വായിക്കാൻ വ്യവസ്ഥചെയ്യപ്പെടുന്നു. മിക്കപ്പോഴും ഒരു കുടുംബക്കൂട്ടമെന്ന നിലയിൽ ഇതു ചെയ്യാൻ കഴിയും, സന്ധ്യക്കു ബൈബിളിലെ ഒന്നോ രണ്ടോ അധ്യായങ്ങൾ വായിച്ചുകൊണ്ടുതന്നെ. ഈ വായനയിൽനിന്നു പ്രയോജനം കിട്ടുന്നതിനു വായിക്കുന്നയാൾ അല്ലെങ്കിൽ കൂട്ടത്തിലുളള വേറെ ആരെങ്കിലും ഓരോ ഖണ്ഡികക്കും ശേഷം ഖണ്ഡികയിലെ മുഖ്യാശയത്തെക്കുറിച്ച്‌ അഭിപ്രായം പറയുന്നതു സഹായകമാണ്‌. നിങ്ങൾ തന്നെത്താൻ വിവരങ്ങൾ വായിക്കുകയാണെങ്കിൽ പ്രസ്‌താവിക്കപ്പെടുന്ന ആശയത്തെക്കുറിച്ച്‌ അത്‌ എങ്ങനെ അധ്യായത്തിന്റെ ശേഷിച്ച ഭാഗത്തോടു യോജിക്കുന്നുവെന്നും അതു നിങ്ങളെ വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നുവെന്നും ധ്യാനിക്കാൻ ഒരു നിമിഷം എടുക്കുക.

7 നിങ്ങൾ ബൈബിൾവായന പൂർത്തിയാക്കിക്കഴിയുമ്പോൾ, ആശയങ്ങൾ വ്യക്തമല്ലെങ്കിൽ, ഗവേഷണം ചെയ്യുന്നതിനു കുറെ സമയം എടുക്കുന്നത്‌ ഉചിതമായിരിക്കും. ഒരുപക്ഷേ ഒരു പ്രത്യേക തിരുവെഴുത്തിന്റെ ആശയം അല്ലെങ്കിൽ അർഥം നിങ്ങൾക്ക്‌ അവ്യക്തമായിരിക്കാം. എന്നാൽ നിങ്ങൾക്ക്‌ അതുസംബന്ധിച്ചു കൂടുതൽ വിവരം എങ്ങനെ ശേഖരിക്കാൻ കഴിയും? നിങ്ങൾക്ക്‌ ആ തിരുവെഴുത്തു വിശദീകരിച്ചിരിക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിന്‌ ആദ്യം വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക [ഇംഗ്ലീഷ്‌]ളുടെ തിരുവെഴുത്തുസൂചികാവിഭാഗം പരിശോധിക്കാവുന്നതാണ്‌. നിങ്ങളുടെ ചോദ്യത്തിൽ “വിശുദ്ധീകരണം” “മഹാബാബിലോൻ” എന്നിവപോലെ തിരുവെഴുത്തിലെ ഒരു പ്രത്യേക പദപ്രയോഗമാണ്‌ ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ, നിങ്ങളുടെ ലൈബ്രറിയിൽ വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികകളിലെ വിഷയസൂചിക പരിശോധിക്കുന്നതിനാൽ നിങ്ങൾക്കു കൂടുതലായ അഭിപ്രായങ്ങൾ കണ്ടുപിടിക്കാവുന്നതാണ്‌. ബൈബിളിൽ പറഞ്ഞിരിക്കുന്ന ഒരാളെ അല്ലെങ്കിൽ സ്ഥലത്തെ സംബന്ധിച്ചു കൂടുതൽ വിവരം കിട്ടുന്നതിന്‌ ഇതേ നടപടി പിന്തുടരാവുന്നതാണ്‌. കൂടാതെ നിങ്ങൾക്കു തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച [ഇംഗ്ലീഷ്‌]യിൽ അല്ലെങ്കിൽ നിങ്ങളുടെ ബൈബിളിന്റെ അവസാനത്തിൽ അക്ഷരമാലാക്രമത്തിലുളള തിരുവെഴുത്തു സൂചിക കേവലം പരിശോധിക്കുന്നതിനാലും അനന്തരം കാണിച്ചിരിക്കുന്ന തിരുവെഴുത്തു പരാമർശങ്ങൾ എടുത്തുനോക്കുന്നതിനാലും ആളുകളെയും സ്ഥലങ്ങളെയും കുറിച്ചുളള വിവരങ്ങൾ കണ്ടെത്താവുന്നതാണ്‌.

8, 9. ബൈബിൾചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ എങ്ങനെ കണ്ടുപിടിക്കാൻ കഴിയും, ഉത്തരങ്ങൾക്കുപുറമേ നാം എന്ത്‌ അന്വേഷിക്കണം?

8 ഉത്തരങ്ങൾ കണ്ടുപിടിക്കാനുളള ഗവേഷണം. ചിലപ്പോൾ ഒരു മടക്കസന്ദർശനത്തിൽ അല്ലെങ്കിൽ ഒരു ബൈബിളധ്യയനത്തിൽ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടേക്കാം, എങ്ങനെ അതിന്‌ ഉത്തരം കൊടുക്കാമെന്നു നിങ്ങൾക്കു തിട്ടമില്ലായിരിക്കാം. അങ്ങനെയുളള ചോദ്യങ്ങൾ സംബന്ധിച്ചു നിങ്ങളുടെ ഭവനപഠന ഘട്ടത്തിൽ ഗവേഷണം നടത്താൻ കഴിയും. ഈ വിധത്തിൽ നിങ്ങൾ “സത്യവചനത്തെ ശരിയായി കൈകാര്യംചെയ്യു”കയാണെന്നു നിങ്ങൾക്കു നിശ്ചയമുണ്ടായിരിക്കും. (2 തിമോ. 2:15, NW) സാധാരണയായി അല്‌പം ശ്രമത്താൽ തൃപ്‌തികരമായ ഉത്തരം കണ്ടെത്താൻ കഴിയും. ആദ്യമായി, ഒരു തിരുവെഴുത്തിന്റെ വിശദീകരണമാണ്‌ ആവശ്യമെങ്കിൽ തീർച്ചയായും അതിന്റെ സന്ദർഭം വായിക്കുക. ചുററുപാടുമുളള വിവരങ്ങൾ എന്താണു ചർച്ചചെയ്യുന്നത്‌, തന്നിമിത്തം പരിചിന്തിക്കപ്പെടുന്ന തിരുവെഴുത്തിന്റെ അർഥം എന്താണ്‌? അതു നിശ്ചയപ്പെടുത്തിയശേഷം കൂടുതലായ സഹായത്തിനുവേണ്ടി നിങ്ങൾ വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികകളുടെ തിരുവെഴുത്തുസൂചികാവിഭാഗം പരിശോധിക്കാൻ സജ്ജനാണ്‌. ചോദ്യം ഉപദേശത്തെക്കുറിച്ചാണോ അതോ പ്രവചനത്തെക്കുറിച്ചാണോ, അതോ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ അധ്യേതാവിന്റെ ജീവിതത്തിലെ തിരുവെഴുത്തുതത്ത്വങ്ങളുടെ ബാധകമാക്കലാണോ? നിങ്ങൾക്ക്‌ ആവശ്യമുളള വിവരങ്ങൾ കണ്ടുപിടിക്കുന്നതിനു വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികകളുടെ വിഷയസൂചികയും തിരുവെഴുത്തുസൂചികയും നിങ്ങളെ സഹായിച്ചേക്കാം.

9 നിങ്ങൾക്ക്‌ ഉത്തരം കിട്ടിയെന്നു ബോധ്യമാകുമ്പോൾ അതിന്‌ എന്തു തെളിവുകളുണ്ടെന്നു നിങ്ങളോടുതന്നെ ചോദിക്കുക. നിങ്ങളുടെ ഉത്തരം കേൾവിക്കാരനു സിദ്ധാന്തപരമെന്നു തോന്നിയേക്കാവുന്ന വസ്‌തുതയുടെ ഒരു പ്രസ്‌താവന മാത്രമാണോ അതോ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന നിഗമനങ്ങൾക്കുളള കാരണം നിങ്ങൾ കാണുന്നുണ്ടോ? അതു സത്യമാണെന്നു നിങ്ങൾക്കു തെളിയിക്കാൻ കഴിയുമോ? നിങ്ങൾ സന്ദർശിക്കുന്ന ആൾ നിങ്ങളുടെ നിഗമനങ്ങളുടെ കാരണങ്ങൾ വിശദീകരിക്കാനോ തിരുവെഴുത്തുതെളിവു നൽകാനോ നിങ്ങളോടു ആവശ്യപ്പെട്ടേക്കാം. നിങ്ങൾക്ക്‌ ആശയം വിശദീകരിക്കാൻ കഴിയുമോ? ശരിയായ നിഗമനത്തിലെത്താൻ വിദ്യാർഥിയെ സഹായിക്കുന്നതിന്‌ ഉപയോഗിക്കാൻ കഴിയുന്ന മാർഗനിർദേശകചോദ്യങ്ങൾ നിങ്ങളുടെ മനസ്സിലുണ്ടോ? ആ വിഷയംസംബന്ധിച്ചുളള നിങ്ങളുടെ പഠനം ഫലപ്രദമായി ഉത്തരം അവതരിപ്പിക്കുന്നതിനു നിങ്ങളെ സജ്ജനാക്കാൻ സഹായിക്കും.

10, 11. വീക്ഷാഗോപുര അധ്യയനത്തിനും സഭാപുസ്‌തകാധ്യയനത്തിനും എങ്ങനെ തയ്യാറാകണമെന്നുളളതു സംബന്ധിച്ചു നിർദേശങ്ങൾ നൽകുക.

10 “വീക്ഷാഗോപുര” അധ്യയനത്തിനു തയ്യാറാകൽ. ചില ദേശങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തോടുളള എതിർപ്പുനിമിത്തം വീക്ഷാഗോപുരം ക്രമമായി ലഭ്യമല്ല. അങ്ങനെയുളള സ്ഥലങ്ങളിൽ സഹോദരങ്ങൾ പഴക്കമേറിയ ലക്കങ്ങൾ പുനരവലോകനം ചെയ്യുകയോ മുൻ അധ്യയനങ്ങളിൽനിന്നു തങ്ങൾ ഓർക്കുന്നവയെ ആശ്രയിക്കുകയോ വേണം. നിങ്ങൾ പഠിച്ച അടുത്ത കാലത്തെ വീക്ഷാഗോപുര ലക്കങ്ങളിൽനിന്നുളള മുന്തിയ പോയിൻറുകൾ നിങ്ങൾക്ക്‌ ഓർക്കാൻ കഴിയുമോ? നമ്മുടെ സ്വന്തം ജീവിതത്തിലായാലും വയൽശുശ്രൂഷയിലായാലും പിൽക്കാലത്തെ ബാധകമാക്കലിനുവേണ്ടി വിവരങ്ങൾ ഓർക്കാനുളള ലക്ഷ്യം മുൻനിർത്തി നാം പഠിക്കേണ്ടതാണ്‌.

11 മാസിക ആദ്യം കിട്ടുമ്പോൾത്തന്നെ പുറംചട്ടമുതൽ പുറംചട്ടവരെ അതു വായിക്കുന്നതും അങ്ങനെ വിവരങ്ങളുടെ ഒരു ആകമാന വീക്ഷണം ലഭിക്കുന്നതും പ്രയോജനകരമാണ്‌. പിന്നീട്‌, വിവരങ്ങളുടെ സഭാപരമായ പഠനത്തിനു കുറച്ചുമുമ്പ്‌ അതു വ്യക്തിപരമായി പുനരവലോകനം ചെയ്യുന്നത്‌ അല്ലെങ്കിൽ ഒരു കുടുംബമെന്ന നിലയിൽ അതു ചർച്ചചെയ്യുന്നതു നല്ലതാണ്‌. നിങ്ങൾ ഇതു ചെയ്യുമ്പോൾ, ഒന്നാമതു ലേഖനത്തിന്റെ വിഷയവും മുഖ്യതിരുവെഴുത്തും മുഴുലേഖനത്തിന്റെയും തടിച്ച അക്ഷരത്തിലുളള ഉപ തലക്കെട്ടുകളും ശ്രദ്ധിക്കുക. ഇതു നിങ്ങൾക്കു വിഷയത്തിന്റെ ആകമാന വീക്ഷണം നൽകുകയും ഓരോ ഖണ്ഡികയിലുമുളള വിശദാംശങ്ങളുടെ ബന്ധം വിലമതിക്കുന്നതിനു നിങ്ങളെ സഹായിക്കുകയും ചെയ്യും. ഇനി ഓരോ ഖണ്ഡികയായി പാഠം മുഴുവൻ വായിക്കുക, ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടുപിടിച്ചുകൊണ്ടും ഭാവിപരിശോധനക്കായി മുഖ്യ ആശയങ്ങളുടെ അടിയിൽമാത്രം വരച്ചുകൊണ്ടും തന്നെ. നിങ്ങൾ ഓരോ ഖണ്ഡികയും പൂർത്തിയാക്കുമ്പോൾ, നിങ്ങളുടെ സ്വന്തം വാചകത്തിൽ ഉത്തരം പറയാൻ കഴിയില്ലെന്നു കണ്ടെത്തുന്നുവെങ്കിൽ നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാൻ കഴിയത്തക്കവണ്ണം വീണ്ടും ഖണ്ഡിക വായിക്കുന്നതു നന്നായിരിക്കും. നൽകപ്പെട്ടിരിക്കുന്ന ഉത്തരങ്ങളുടെ തിരുവെഴുത്തു കാരണങ്ങൾക്കു ശ്രദ്ധ കൊടുക്കുകയും സൂചിപ്പിച്ചിരിക്കുന്ന വാക്യങ്ങൾ എടുത്തുനോക്കുകയും യോഗസമയത്തു നിങ്ങൾ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നവ കുറിക്കൊളളുകയും ചെയ്യുക. ഒരു ഉപ തലക്കെട്ടിൻകീഴിലുളള സകല ഖണ്ഡികകളും പൂർത്തിയാക്കുമ്പോൾ അല്‌പം നിൽക്കുകയും മുഴു വിഷയത്തിന്റെയും വികസിപ്പിക്കലിനു വിവരങ്ങൾ എങ്ങനെ സംഭാവന ചെയ്‌തിരിക്കുന്നുവെന്നു പുനരവലോകനം നടത്തുകയും ചെയ്യുക. ലേഖനത്തിന്റെ അവസാനത്തിൽ വീണ്ടും ഇതു ചെയ്യുക. നിങ്ങൾ പഠിച്ചുകഴിഞ്ഞതു നിങ്ങൾക്ക്‌ എവിടെ ഉപയോഗിക്കാൻ കഴിയുമെന്നും അതു നിങ്ങളുടെ സ്വന്തം ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അല്ലെങ്കിൽ നിങ്ങൾ ഇതു മറെറാരാൾക്ക്‌ എങ്ങനെ വിശദീകരിച്ചുകൊടുക്കുമെന്നും നിങ്ങളോടുതന്നെ ചോദിക്കുക. ഇങ്ങനെ നിങ്ങൾ കേവലം ഉത്തരങ്ങൾ അടയാളപ്പെടുത്തുകയല്ല, പിന്നെയോ ജ്ഞാനവും വിവേകവും സമ്പാദിക്കുകയായിരിക്കും ചെയ്യുന്നത്‌. (സദൃ. 4:7) നിങ്ങളുടെ സഭയോടൊത്തുളള വീക്ഷാഗോപുര അധ്യയനത്തിന്റെ ആസ്വാദനം അതിയായി വർധിക്കും. സഭാപുസ്‌തകാധ്യയനത്തിനു തയ്യാറാകുമ്പോഴും ഇതേ നടപടിക്രമം പിന്തുടരാവുന്നതാണ്‌.

12-14. കുടുംബാധ്യയനം വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ഏതു വിവരങ്ങൾ ഉൾപ്പെടുത്താവുന്നതാണ്‌?

12 കുടുംബാധ്യയനം. എല്ലാററിനുമുപരി, നിങ്ങളുടെ പഠനക്രമീകരണത്തിൽ ഓരോരുത്തർക്കും പ്രയോജനം കിട്ടത്തക്കവണ്ണം തീർച്ചയായും കുടുംബത്തെ ഉൾപ്പെടുത്തുക. കുടുംബത്തലവൻ ശ്രദ്ധാപൂർവം പഠിക്കുകയും അതേസമയം ഭാര്യയും മക്കളും ആത്മീയമായി പട്ടിണി കിടക്കുകയും ചെയ്യുന്നുവെങ്കിൽ അതു സ്‌നേഹപൂർവകമായിരിക്കുമോ? കുടുംബത്തലവനു ഭൗതികമായി മാത്രമല്ല, ആത്മീയമായും “തനിക്കുളളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാ”ൻ കടപ്പാടുണ്ട്‌. (1 തിമൊ. 5:8) കുട്ടികളുടെ ആദ്യകാല ബൈബിൾപരിശീലനത്തിന്റെ ജ്ഞാനം സദൃശവാക്യങ്ങൾ 22:6-ലെ ബുദ്ധ്യുപദേശത്തിൽ കാണപ്പെടുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” നിങ്ങളുടെ കുട്ടിക്കു പ്രയോജനംകിട്ടാത്തവണ്ണം തീരെ ചെറുപ്പമാണെന്നു വിചാരിക്കരുത്‌. ശൈശവംമുതൽ കുട്ടികൾ പഠിക്കുന്നു. (2 തിമൊ. 3:15) അതിശീഘ്രം പുരോഗമിക്കുന്ന കുടുംബാംഗങ്ങൾ മിക്കപ്പോഴും കുടുംബവായനയുടെയും പഠനത്തിന്റെയും ഒരു അവസരം ഉണ്ടായിരിക്കുന്നതു ശീലമാക്കിയിരിക്കുന്നവരാണ്‌. ക്രമം അത്യന്തം പ്രധാനമാണ്‌.

13 നിങ്ങൾ നിങ്ങളുടെ കുടുംബവുമായി ദിനവാക്യം ചർച്ചചെയ്യുകയും അഭിപ്രായം പറയാൻ അവരെ അനുവദിക്കുകയും അവർക്കു മനസ്സിലാകുന്നുണ്ടെന്നു തിട്ടപ്പെടുത്താൻ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുവോ? ഇതിനു നിങ്ങളുടെ കുടുംബത്തിനു സമൃദ്ധമായ ആത്മീയാഹാരം പ്രദാനംചെയ്യാൻ കഴിയും. അനേകം കുടുംബങ്ങൾ ഭക്ഷണവേളയിൽ ഇതു ചെയ്യുന്നു. ഇതിനുപുറമേ, ഓരോ കുടുംബവും കുടുംബമെന്ന നിലയിൽ കൂടുതൽ വിപുലമായ പഠനത്തിന്‌ ഓരോ ആഴ്‌ചയിലും ക്രമമായ സമയം വേർതിരിക്കേണ്ടതാണ്‌. അത്‌ ഒരു വൈകുന്നേരമോ മറേറതെങ്കിലും പററിയ സമയമോ ആയിരിക്കാവുന്നതാണ്‌. അനേകം ബൈബിൾവിഷയങ്ങളെക്കുറിച്ചു തൃപ്‌തികരമായ ഗ്രാഹ്യം ലഭിക്കുന്നതിനും അവയുടെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനും അവ ഹൃദയത്തിൽ പതിപ്പിക്കുന്നതിനും മതിയായ സമയം ആവശ്യമാണ്‌. ക്രമമായ കുടുംബാധ്യയനം അത്തരം ഒന്നിച്ചുളള പഠനത്തിൽനിന്നു പ്രയോജനം നേടുന്നതിനു നിങ്ങളെയെല്ലാം പ്രാപ്‌തരാക്കുന്നു. നിങ്ങൾക്ക്‌ അത്തരമൊരു കുടുംബാധ്യയനം ഉണ്ടോ? നിങ്ങളുടെ ഭവനത്തിൽ അതു ക്രമമായ ഒരു സംഗതിയല്ലെങ്കിൽ ഇന്നു മുഴുകുടുംബവുമായി ഈ സംഗതി ചർച്ചചെയ്യാനും ഇതു നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ സുനിശ്ചിതനടപടികൾ സ്വീകരിക്കാനും പാടില്ലയോ?—എഫെ. 6:4; ആവ. 6:4-7.

14 കുട്ടികൾ തീരെ ചെറുപ്പമാണെങ്കിൽ, ഒരുമിച്ചു പഠിക്കാൻ അവർക്കു മനസ്സിലാക്കാവുന്നതും സഹായകവുമായ വിവരങ്ങൾ ഉൾപ്പെടുത്തുന്നതു നല്ലതാണ്‌. ചിലപ്പോഴൊക്കെ കുട്ടികൾക്കു ഗ്രഹിക്കാവുന്ന ഒരു ആശയംസംബന്ധിച്ച്‌ ഒരു ലളിതമായ ചോദ്യം ചോദിച്ചുകൊണ്ടു കൊച്ചുകുട്ടികളെ ഉൾപ്പെടുത്താവുന്ന ഒരു വിധത്തിൽ അത്യന്തം പ്രയാസമുളള വിവരങ്ങൾപോലും ചർച്ചചെയ്യാൻ കഴിയും. അനേകം കുടുംബങ്ങൾ തങ്ങളുടെ കുടുംബാധ്യയനസമയത്തു വീക്ഷാഗോപുര പാഠം തയ്യാറാകുന്നു. എന്നാൽ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക്‌ ഉചിതമായ ഏതു വിവരവും അധ്യയനത്തിന്റെ അടിസ്ഥാനമായി ഉപയോഗിക്കാവുന്നതാണ്‌. അങ്ങനെയുളള പരിശീലനം ശക്തമായ കുടുംബബന്ധങ്ങളും അതുപോലെതന്നെ ആത്മീയ വിലമതിപ്പും കെട്ടുപണിചെയ്യുന്നു.

15-17. ക്രമമായ പഠനത്തിൽനിന്ന്‌ എന്തു പ്രതിഫലങ്ങൾ ലഭിക്കുന്നു?

15 ഉത്സാഹത്തിന്റെ പ്രതിഫലം. ഉത്സാഹപൂർവകമായ പഠനത്തിന്റെ ഒരു സത്വര പ്രതിഫലം അഭ്യാസത്താലും ഉത്തേജനത്താലും ഓർമ മെച്ചപ്പെടുന്നു എന്നതാണ്‌. പഠിച്ചിട്ടുളള ആശയങ്ങൾ വയൽശുശ്രൂഷയിലും സഭാമീററിംഗുകളിലും ഓർക്കാനും അവയെക്കുറിച്ച്‌ അഭിപ്രായം പറയാനും എളുപ്പമായിത്തീരുന്നു. പുതിയ താത്‌പര്യക്കാരുടെ ചോദ്യങ്ങൾക്കു മിക്കവാറും ഓർമയിൽനിന്ന്‌ ഉത്തരം പറയാനും നമ്മുടെ അഭിപ്രായങ്ങളെ പിന്താങ്ങുന്ന തിരുവെഴുത്തുകൾ പെട്ടെന്നു കണ്ടുപിടിക്കാനും നാം പ്രാപ്‌തരായിത്തീരുന്നു. എന്നാൽ അതിലുപരി, പഠനം ദൈവവചനത്തിന്റെ സമ്പുഷ്ടമായ, സമഗ്രമായ, പരിജ്ഞാനവും നമുക്കു നൽകുന്നു. അതു നമുക്ക്‌ ഏറെ ശക്തമായ വിശ്വാസവും ബൈബിൾതത്ത്വങ്ങളുടെ വ്യക്തതയേറിയ വിവേചനയും യഹോവയെ സേവിക്കുന്നതിൽ വർധിച്ച സന്തോഷവും നൽകുന്നു.—എബ്രാ. 5:14.

16 ജ്ഞാനികൾ തങ്ങളുടെ ആത്മീയ ജീവിതത്തോടു ബന്ധപ്പെട്ട കാര്യങ്ങളെ മുൻപന്തിയിൽ വെക്കുന്നു. സമയക്കുറവുകൊണ്ടു പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ വഴിമാറേണ്ടതുണ്ടായിരിക്കാം, എന്നാൽ ജീവന്റെ വചനത്തിന്റെ പഠനം ഒരിക്കലും മാററിവെക്കരുത്‌. ഈ വീക്ഷണം സ്വീകരിക്കുന്നവരോടാണ്‌ ‘എന്നെ കണ്ടെത്താൻ ഞാൻ അനുവദിക്കും’ എന്നു യഹോവ വാഗ്‌ദാനംചെയ്യുന്നത്‌. (1 ദിന. 28:9) കേവലം ശിരോവിജ്ഞാനം നേടാനല്ല, പിന്നെയോ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിക്കാനാണു നിങ്ങൾ പഠിക്കുന്നതെങ്കിൽ ഇതു വിശേഷാൽ സത്യമായിരിക്കും. നിങ്ങൾ യഹോവയുടെ വചനം പഠിക്കവേ അവിടുത്തോടും അവിടുത്തെ അത്ഭുതപ്രവൃത്തികളോടുമുളള നിങ്ങളുടെ സ്‌നേഹവും വിലമതിപ്പും വർധിക്കട്ടെ.

17 ദൈവശുശ്രൂഷകരുടെ പഠനത്തിന്റെ യഥാർഥ ഉദ്ദേശ്യം കൊലൊസ്സ്യർ 1:9, 10-ൽ രേഖപ്പെടുത്തിയിരിക്കുന്ന അപ്പോസ്‌തലനായ പൗലോസിന്റെ ഈ പ്രാർഥനയിൽ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു: “നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലംകായിച്ചു ദൈവത്തെക്കുറിച്ചുളള പരിജ്ഞാനത്തിൽ വളരേണമെന്നും”തന്നെ.

[അധ്യയന ചോദ്യങ്ങൾ]