വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഷ്ടപ്പാടിൽനിന്നു വിമുക്തമായ ഒരു ഭൂമി

കഷ്ടപ്പാടിൽനിന്നു വിമുക്തമായ ഒരു ഭൂമി

ഭാഗം 2

കഷ്ടപ്പാടിൽനിന്നു വിമുക്തമായ ഒരു ഭൂമി

1, 2. അനേകർക്ക്‌ ഏതു ഭിന്നവീക്ഷണമുണ്ട്‌?

 എന്നിരുന്നാലും, ലോകവ്യാപകമായി ലക്ഷക്കണക്കിനാളുകൾക്കു തികച്ചും വിഭിന്നമായ ഒരു വീക്ഷണമുണ്ട്‌. അവർ മനുഷ്യവർഗ്ഗത്തിന്‌ അത്യത്ഭുതകരമായ ഒരു ഭാവി മുന്നിൽ കാണുന്നു. പെട്ടെന്നുതന്നെ ദുഷ്ടതയിൽനിന്നും കഷ്ടപ്പാടിൽനിന്നും പൂർണ്ണമായും വിമുക്തമായ ഒരു ലോകം ഇവിടെ ഭൂമിയിൽതന്നെ ഉണ്ടാകുമെന്ന്‌ അവർ പറയുന്നു. ദുഷിച്ചതു വേഗംതന്നെ നീക്കംചെയ്യപ്പെടുമെന്നും തികച്ചും പുതുതായ ഒരു ലോകം സ്ഥാപിക്കപ്പെടുമെന്നും അവർക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. ഈ പുതിയ ലോകത്തിന്റെ അടിസ്ഥാനം ഇപ്പോൾതന്നെ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുപോലും അവർ പറയുന്നു!

2 ആ പുതിയ ലോകം യുദ്ധം, ക്രൂരത, കുററകൃത്യം, അനീതി, ദാരിദ്ര്യം, എന്നിവയിൽനിന്നു വിമുക്തമായിരിക്കുമെന്ന്‌ ഈ ആളുകൾ വിശ്വസിക്കുന്നു. അതു രോഗവും സങ്കടവും കണ്ണുനീരും മരണംപോലും ഇല്ലാത്ത ഒരു ലോകം ആയിരിക്കും. അക്കാലത്ത്‌ ആളുകൾ പൂർണ്ണതയിലേക്കു വളരുകയും ഒരു ഭൗമിക പറുദീസയിൽ സന്തുഷ്ടിയോടെ എന്നേക്കും ജീവിക്കുകയും ചെയ്യും. എന്തിന്‌, മരിച്ചുപോയവർ പുനരുത്ഥാനം പ്രാപിക്കുകപോലും ചെയ്യും, അവർക്ക്‌ എന്നേക്കും ജീവിക്കാനുളള അവസരവും ലഭിക്കും!

3, 4. അത്തരക്കാർക്ക്‌ അവരുടെ വീക്ഷണം സംബന്ധിച്ച്‌ ഉറപ്പു തോന്നുന്നതെന്തുകൊണ്ട്‌?

3 ഭാവിയെ സംബന്ധിച്ച ഈ വീക്ഷണം വെറുമൊരു സ്വപ്‌നം, നടക്കുകയില്ലാത്ത വെറും സങ്കല്‌പം ആണോ? അല്ല, ഒരിക്കലുമല്ല. അതു വരാൻപോകുന്ന ഈ പറുദീസ അനിവാര്യമാണെന്നുളള ഉറച്ച അടിസ്ഥാനത്തോടുകൂടിയ വിശ്വാസത്തിൽ അധിഷ്‌ഠിതമാണ്‌. (എബ്രായർ 11:1) അവർക്ക്‌ അത്ര ഉറപ്പുളളതെന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ അഖിലാണ്ഡത്തിന്റെ സർവ്വശക്തനായ സ്രഷ്ടാവ്‌ അതു വാഗ്‌ദത്തം ചെയ്‌തിരിക്കുന്നു.

4 ദൈവത്തിന്റെ വാഗ്‌ദത്തങ്ങളെക്കുറിച്ചു ബൈബിൾ പറയുന്നു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുളള സകലനൻമകളിലുംവെച്ചു ഒന്നിനും വീഴ്‌ചവന്നിട്ടില്ല . . . സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിനും വീഴ്‌ചവന്നിട്ടില്ല.” “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല . . . താൻ കല്‌പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്‌തതു നിവർത്തിക്കാതിരിക്കുമോ?” “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.”—യോശുവ 23:14; സംഖ്യാപുസ്‌തകം 23:19; യെശയ്യാവു 14:24.

5. ഏതു ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു?

5 എന്നുവരികിലും, ദൈവോദ്ദേശ്യം കഷ്ടപ്പാടിൽനിന്നു വിമുക്തമായ ഒരു ഭൗമിക പറുദീസ സ്ഥാപിക്കുക എന്നതായിരുന്നെങ്കിൽ ദുഷിച്ച കാര്യങ്ങൾ സംഭവിക്കാൻതന്നെ അവിടുന്ന്‌ അനുവദിച്ചതെന്തുകൊണ്ട്‌? പിശകു തിരുത്താൻ ഇന്നുവരെ അവിടുന്ന്‌ ആറായിരം വർഷം കാത്തിരുന്നതെന്തുകൊണ്ട്‌? കഷ്ടപ്പാടിന്റെ ആ നൂററാണ്ടുകളെല്ലാം ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നില്ലെന്നോ അവിടുന്ന്‌ സ്ഥിതിചെയ്യുന്നില്ലെന്നോ സൂചന നൽകിയേക്കുമോ?

[അധ്യയന ചോദ്യങ്ങൾ]