വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 4

അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

“എല്ലാ മനുഷ്യരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ മുഴുവൻ സ്‌നേഹിക്കുക. ദൈവത്തെ ഭയപ്പെടുക. രാജാവിനെ ആദരിക്കുക.”—1 പത്രോസ്‌ 2:17.

1, 2. (എ) നമ്മൾ ആരുടെ നിർദേശം അനുസരിക്കണം? (ബി) ഈ അധ്യായത്തിൽ നമ്മൾ ഏതൊക്കെ ചോദ്യങ്ങൾ ചർച്ച ചെയ്യും?

 കുട്ടിക്കാലത്തു നിങ്ങൾക്ക്‌ ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യാൻ മാതാപിതാക്കൾ ചിലപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടാകാം. നിങ്ങൾക്കു മാതാപിതാക്കളോടു സ്‌നേഹമുണ്ടായിരുന്നു, അവരെ അനുസരിക്കണമെന്നും അറിയാമായിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ അവരെ അനുസരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിക്കാണും.

2 നമ്മുടെ പിതാവായ യഹോവ നമ്മളെ സ്‌നേഹിക്കുന്നുണ്ടെന്നു നമുക്ക്‌ അറിയാം. യഹോവ നമുക്കായി കരുതുന്നു. ജീവിതം ആസ്വദിക്കാൻ വേണ്ടതെല്ലാം നമുക്കുണ്ടെന്ന്‌ ഉറപ്പാക്കുകയും ചെയ്യുന്നു. വിജയിക്കാൻ ആവശ്യമായ നിർദേശങ്ങളും ദൈവം തരുന്നു. ചിലപ്പോൾ നിർദേശങ്ങൾ തരാൻ ദൈവം മറ്റുള്ളവരെ ഉപയോഗിക്കുന്നു. നമ്മൾ യഹോവയുടെ അധികാരത്തെ ആദരിക്കണം. (സുഭാഷിതങ്ങൾ 24:21) പക്ഷേ, ചിലപ്പോൾ എന്തുകൊണ്ടാണ്‌ നിർദേശം അനുസരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നുന്നത്‌? നിർദേശങ്ങൾ അനുസരിക്കാൻ യഹോവ നമ്മളോടു പറയുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവത്തിന്റെ അധികാരത്തെ ആദരിക്കുന്നുണ്ടെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം?—പിൻകുറിപ്പ്‌ 9 കാണുക.

ബുദ്ധിമുട്ടു തോന്നുന്നത്‌ എന്തുകൊണ്ട്‌?

3, 4. മനുഷ്യർ എങ്ങനെയാണ്‌ അപൂർണരായത്‌? മറ്റുള്ളവരിൽനിന്ന്‌ ലഭിക്കുന്ന നിർദേശം അനുസരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നുന്നത്‌ എന്തുകൊണ്ടായിരിക്കാം?

3 മനുഷ്യരായ നമുക്ക്‌ അനുസരണക്കേടു കാണിക്കാനുള്ള പ്രവണതയുണ്ട്‌. ആദ്യത്തെ പുരുഷനും സ്‌ത്രീയും ആയ ആദാമും ഹവ്വയും പാപം ചെയ്‌തതുമുതൽ നമ്മൾ ഇതാണു കാണുന്നത്‌. പൂർണരായാണ്‌ അവരെ സൃഷ്ടിച്ചതെങ്കിലും അവർ ദൈവത്തിന്റെ അധികാരത്തിന്‌ എതിരെ മത്സരിച്ചു. അതുകൊണ്ട്‌ മനുഷ്യരെല്ലാം അപൂർണരായാണു ജനിക്കുന്നത്‌. ഈ അപൂർണതയാണ്‌ യഹോവയിൽനിന്നും മറ്റുള്ളവരിൽനിന്നും ലഭിക്കുന്ന നിർദേശങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടു തോന്നുന്നതിനുള്ള ഒരു കാരണം. നിർദേശം തരാൻ യഹോവ ഉപയോഗിക്കുന്ന ആളുകളും അപൂർണരാണ്‌ എന്നതാണു മറ്റൊരു കാരണം.—ഉൽപത്തി 2:15-17; 3:1-7; സങ്കീർത്തനം 51:5; റോമർ 5:12.

4 അപൂർണരായതുകൊണ്ട്‌ നമുക്ക്‌ അഹങ്കാരം തോന്നാൻ സാധ്യതയുണ്ട്‌. അഹങ്കാരമുണ്ടെങ്കിൽ നിർദേശങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഒരു ഉദാഹരണം നോക്കാം. പുരാതന ഇസ്രായേലിൽ തന്റെ ജനത്തെ നയിക്കാൻ യഹോവ തിരഞ്ഞെടുത്തതു മോശയെ ആയിരുന്നു. വളരെക്കാലം യഹോവയെ സേവിച്ചുവന്ന കോരഹ്‌ അഹങ്കാരിയായിത്തീരുകയും മോശയോടു കടുത്ത അനാദരവ്‌ കാണിക്കുകയും ചെയ്‌തു. ദൈവജനത്തെ നയിച്ചിരുന്ന വ്യക്തിയായിരുന്നെങ്കിലും മോശയ്‌ക്ക്‌ അഹങ്കാരമില്ലായിരുന്നു. അക്കാലത്തു ജീവിച്ചിരുന്നതിൽ ഏറ്റവും താഴ്‌മയുള്ള വ്യക്തി എന്നാണു മോശയെക്കുറിച്ച്‌ പറയുന്നത്‌. എന്നാൽ കോരഹ്‌ മോശയുടെ നിർദേശം അനുസരിച്ചില്ല. പോരാത്തതിന്‌, മോശയോടു മത്സരിക്കാൻ വലിയൊരു ജനക്കൂട്ടത്തെ തന്റെ വശത്താക്കുകയും ചെയ്‌തു. കോരഹിനും ആ ധിക്കാരികൾക്കും എന്തു സംഭവിച്ചു? അവർ കൊല്ലപ്പെട്ടു. (സംഖ്യ 12:3; 16:1-3, 31-35) അഹങ്കാരം എത്ര അപകടകരമാണെന്നു കാണിക്കുന്ന പല ഉദാഹരണങ്ങൾ ബൈബിളിലുണ്ട്‌.—2 ദിനവൃത്താന്തം 26:16-21; പിൻകുറിപ്പ്‌ 10 കാണുക.

5. ചിലർ അധികാരം ദുർവിനിയോഗം ചെയ്‌തിരിക്കുന്നത്‌ എങ്ങനെ?

5 “അധികാരം ദുഷിപ്പിക്കുന്നു” എന്നു നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. ചരിത്രത്തിലുടനീളം പല വ്യക്തികളും തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്‌തിട്ടുണ്ട്‌. (സഭാപ്രസംഗകൻ 8:9 വായിക്കുക.) ഉദാഹരണത്തിന്‌, ഇസ്രായേലിന്റെ രാജാവാകാൻ യഹോവ തിരഞ്ഞെടുത്ത സമയത്ത്‌ ശൗൽ നല്ലവനും താഴ്‌മയുള്ളവനും ആയിരുന്നു. എന്നാൽ അഹങ്കാരവും അസൂയയും ഹൃദയത്തിൽ വളരാൻ ശൗൽ അനുവദിച്ചു. അങ്ങനെ ശൗൽ നിഷ്‌കളങ്കനായ ദാവീദിനെ ഉപദ്രവിക്കാൻ തുടങ്ങി. (1 ശമുവേൽ 9:20, 21; 10:20-22; 18:7-11) പിന്നെ ദാവീദ്‌ രാജാവായി. ഇസ്രായേലിലെ ഏറ്റവും നല്ല രാജാക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഈ ദാവീദുപോലും പിന്നീട്‌ അധികാരം ദുർവിനിയോഗം ചെയ്‌തു. ഊരിയാവിന്റെ ഭാര്യയായ ബത്ത്‌-ശേബയുമായി അദ്ദേഹം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. എന്നിട്ട്‌ ആ പാപം മറച്ചുവെക്കുന്നതിന്‌ ഊരിയാവ്‌ യുദ്ധത്തിൽ കൊല്ലപ്പെടുന്ന വിധത്തിൽ പദ്ധതിയിട്ടു.—2 ശമുവേൽ 11:1-17.

യഹോവയുടെ അധികാരത്തെ ആദരിക്കേണ്ടതിന്റെ കാരണം

6, 7. (എ) യഹോവയോടുള്ള സ്‌നേഹം നമ്മളെ എന്തിനു പ്രേരിപ്പിക്കുന്നു? (ബി) എളുപ്പമല്ലാത്തപ്പോൾപ്പോലും അനുസരിക്കാൻ നമ്മളെ എന്തു സഹായിക്കും?

6 യഹോവയെ സ്‌നേഹിക്കുന്നതുകൊണ്ട്‌ യഹോവയുടെ നിർദേശങ്ങൾ നമ്മൾ അനുസരിക്കുന്നു. മറ്റാരെക്കാളും മറ്റെന്തിനെക്കാളും അധികം യഹോവയെ സ്‌നേഹിക്കുന്നതുകൊണ്ട്‌ നമ്മൾ യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. (സുഭാഷിതങ്ങൾ 27:11; മർക്കോസ്‌ 12:29, 30 വായിക്കുക.) ആദ്യമനുഷ്യർ ഏദെൻ തോട്ടത്തിൽ ജീവിച്ചിരുന്ന കാലംമുതൽ മനുഷ്യർ യഹോവയുടെ അധികാരത്തെ ചോദ്യം ചെയ്യണമെന്നാണു സാത്താൻ ആഗ്രഹിച്ചത്‌. നമ്മൾ എന്തു ചെയ്യണമെന്നു പറയാനുള്ള അവകാശം യഹോവയ്‌ക്കില്ലെന്നു സാത്താൻ വാദിച്ചു. നമ്മളും അങ്ങനെതന്നെ ചിന്തിക്കണമെന്നാണു പിശാചിന്റെ ആഗ്രഹം. പക്ഷേ സാത്താന്റെ ഈ വാദം ശരിയല്ലെന്നു നമുക്ക്‌ അറിയാം. നമ്മൾ ഈ വാക്കുകളോട്‌ യോജിക്കും: “ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ്‌ യോഗ്യനാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടിച്ചത്‌.”—വെളിപാട്‌ 4:11.

7 ബുദ്ധിമുട്ടാണെങ്കിൽപ്പോലും മാതാപിതാക്കളെ അനുസരിക്കണം എന്നായിരിക്കാം കുട്ടിക്കാലത്ത്‌ നിങ്ങളെ പഠിപ്പിച്ചത്‌. സമാനമായി ബുദ്ധിമുട്ടുതോന്നുന്ന കാര്യങ്ങളിൽപ്പോലും യഹോവയുടെ ദാസരായ നമ്മൾ യഹോവയെ അനുസരിക്കണം. യഹോവയെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതുകൊണ്ട്‌ യഹോവയെ അനുസരിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നമ്മൾ ചെയ്യും. യേശു ഇക്കാര്യത്തിൽ നമുക്കൊരു മാതൃകയാണ്‌. അനുസരിക്കാൻ എളുപ്പമല്ലായിരുന്നപ്പോൾപ്പോലും യേശു യഹോവയെ അനുസരിച്ചു. അതുകൊണ്ടാണ്‌ യേശുവിനു തന്റെ പിതാവിനോട്‌ ഇങ്ങനെ പറയാൻ കഴിഞ്ഞത്‌: “എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”—ലൂക്കോസ്‌ 22:42; പിൻകുറിപ്പ്‌ 11 കാണുക.

8. യഹോവ നമ്മളെ നയിക്കുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്‌? (“ ഉപദേശം ശ്രദ്ധിക്കുക” എന്ന ചതുരം കാണുക.)

8 ഇന്നു നമ്മളെ നയിക്കാൻ യഹോവ പല വിധങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌, ദൈവം നമുക്കു ബൈബിൾ തന്നിട്ടുണ്ട്‌. സഭയിലെ മൂപ്പന്മാരെയും തന്നിട്ടുണ്ട്‌. യഹോവ ഉപയോഗിക്കുന്നവരെ ആദരിക്കുമ്പോൾ യഹോവയുടെ അധികാരത്തെ ആദരിക്കുന്നെന്നാണു നമ്മൾ കാണിക്കുന്നത്‌. അവരുടെ സഹായം വേണ്ടെന്നുവെക്കുകയാണെങ്കിൽ ഒരുവിധത്തിൽ നമ്മൾ യഹോവയെ തള്ളിക്കളയുകയാണ്‌. ഇസ്രായേല്യർ മോശയ്‌ക്കെതിരെ സംസാരിച്ചപ്പോൾ യഹോവ അതു ഗൗരവമായെടുത്തു. അവർ തനിക്കെതിരെ തിരിഞ്ഞതുപോലെയാണ്‌ യഹോവ അതിനെ കണ്ടത്‌.—സംഖ്യ 14:26, 27; പിൻകുറിപ്പ്‌ 12 കാണുക.

9. നിർദേശങ്ങൾ അനുസരിക്കാൻ സ്‌നേഹം പ്രേരിപ്പിക്കുന്നത്‌ എങ്ങനെ?

9 അധികാരത്തെ ആദരിക്കുമ്പോൾ നമ്മുടെ സഹോദരീസഹോദരന്മാരെ സ്‌നേഹിക്കുന്നുണ്ടെന്നുമാണു നമ്മൾ കാണിക്കുന്നത്‌. ഇങ്ങനെയൊന്നു ചിന്തിക്കൂ. ഒരു പ്രകൃതിദുരന്തം ഉണ്ടാകുമ്പോൾ പരമാവധി ആളുകളെ രക്ഷിക്കാൻ ദുരിതാശ്വാസപ്രവർത്തകർ ഒരു ടീമായി പ്രവർത്തിക്കാറുണ്ട്‌. നന്നായിട്ടു പ്രവർത്തിക്കണമെങ്കിൽ ഒരാൾ നേതൃത്വമെടുക്കുകയും ടീമിലെ ബാക്കിയുള്ളവരെല്ലാം അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിക്കുകയും വേണം. പക്ഷേ ഒരാൾ നിർദേശമൊന്നും ശ്രദ്ധിക്കാതെ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്‌താലോ? അദ്ദേഹത്തിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും നിർദേശം അനുസരിക്കാതിരിക്കുന്നത്‌ മറ്റു ടീമംഗങ്ങൾക്കു പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ചിലപ്പോൾ ഗുരുതരമായ പരിക്കുപോലും പറ്റിയേക്കാം. ഇതുപോലെ നമ്മൾ യഹോവയുടെയോ യഹോവ അധികാരത്തിൽ വെച്ചിരിക്കുന്നവരുടെയോ നിർദേശം അനുസരിക്കാതിരിക്കുമ്പോൾ മറ്റുള്ളവർക്കു ബുദ്ധിമുട്ട്‌ അനുഭവിക്കേണ്ടിവന്നേക്കാം. എന്നാൽ നമ്മൾ യഹോവയെ അനുസരിക്കുമ്പോൾ സഹോദരങ്ങളെ സ്‌നേഹിക്കുന്നെന്നും യഹോവയുടെ ക്രമീകരണങ്ങളെ ആദരിക്കുന്നെന്നും കാണിക്കുകയാണ്‌.—1 കൊരിന്ത്യർ 12:14, 25, 26.

10, 11. നമ്മൾ ഇപ്പോൾ എന്തു ചർച്ച ചെയ്യും?

10 യഹോവ നമ്മളോടു ചെയ്യാൻ പറയുന്നതെല്ലാം നമ്മുടെ നന്മയ്‌ക്കുവേണ്ടിയാണ്‌. കുടുംബത്തിലെയും സഭയിലെയും അധികാരത്തോട്‌ ആദരവ്‌ കാണിക്കുകയും ഗവൺമെന്റ്‌ ഉദ്യോഗസ്ഥരോട്‌ ആദരപൂർവം ഇടപെടുകയും ചെയ്യുമ്പോൾ എല്ലാവർക്കും അതിന്റെ ഗുണമുണ്ടാകും.—ആവർത്തനം 5:16; റോമർ 13:4; എഫെസ്യർ 6:2, 3; എബ്രായർ 13:17.

11 മറ്റുള്ളവരെ ആദരിക്കാൻ യഹോവ പറയുന്നത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കുന്നെങ്കിൽ, അങ്ങനെ ചെയ്യുന്നതു നമുക്ക്‌ എളുപ്പമാകും. ജീവിതത്തിലെ മൂന്നു മേഖലകളിൽ നമുക്ക്‌ എങ്ങനെ ആദരവ്‌ കാണിക്കാമെന്ന്‌ ഇപ്പോൾ വിശദമായി നോക്കാം.

ആദരവ്‌—കുടുംബത്തിൽ

12. അധികാരത്തെ ആദരിക്കുന്നെന്ന്‌ ഒരു ഭർത്താവിന്‌ എങ്ങനെ കാണിക്കാം?

12 യഹോവ കുടുംബം സ്ഥാപിക്കുകയും അതിലെ ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്വം കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. യഹോവ തന്നിൽനിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നതെന്ന്‌ കുടുംബത്തിലെ ഓരോരുത്തർക്കും അറിയാമെങ്കിൽ കുടുംബം നന്നായി പോകും, അതു കുടുംബത്തിൽ എല്ലാവർക്കും ഗുണം ചെയ്യും. (1 കൊരിന്ത്യർ 14:33) യഹോവ ഭർത്താവിനെയാണു കുടുംബത്തിന്റെ തലയാക്കി വെച്ചിരിക്കുന്നത്‌. ഇതിന്‌ അർഥം ഭാര്യയെയും മക്കളെയും ഭർത്താവ്‌ സ്‌നേഹപൂർവം പരിപാലിക്കാനും വഴിനയിക്കാനും യഹോവ പ്രതീക്ഷിക്കുന്നുണ്ടെന്നാണ്‌. അതുകൊണ്ട്‌ കുടുംബത്തെ എങ്ങനെ പരിപാലിക്കുന്നെന്ന കാര്യത്തിൽ ഭർത്താവ്‌ യഹോവയോടു കണക്കുബോധിപ്പിക്കണം. ക്രിസ്‌ത്യാനിയായ ഒരു ഭർത്താവ്‌ സ്‌നേഹത്തോടെയും ദയയോടെയും ഇടപെടുകയും യേശു സഭയെ പരിപാലിച്ചതുപോലെ തന്റെ കുടുംബത്തെ പരിപാലിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്ന ഒരു ഭർത്താവ്‌ യഹോവയെ ആദരിക്കുന്നെന്നാണു കാണിക്കുന്നത്‌.—എഫെസ്യർ 5:23; പിൻകുറിപ്പ്‌ 13 കാണുക.

കുടുംബത്തിനുവേണ്ടി കരുതുമ്പോൾ ഒരു പിതാവ്‌ ക്രിസ്‌തുവിനെ അനുകരിക്കുകയാണ്‌

13. അധികാരത്തെ ആദരിക്കുന്നെന്ന്‌ ഒരു ഭാര്യക്ക്‌ എങ്ങനെ കാണിക്കാം?

13 ക്രിസ്‌ത്യാനിയായ ഒരു ഭാര്യക്കും കുടുംബത്തിൽ ഒരു പ്രധാനപ്പെട്ട പങ്കും മാന്യമായ സ്ഥാനവും ഉണ്ട്‌. നല്ലൊരു കുടുംബനാഥനായിരിക്കുന്നതിനു ഭർത്താവ്‌ കഠിനമായി പ്രയത്‌നിക്കുമ്പോൾ ഭാര്യ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നു. ഭർത്താവിനോടൊപ്പം കുട്ടികളെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വവും ഭാര്യക്കുണ്ട്‌. സ്വന്തം മാതൃകയിലൂടെ ഒരു ഭാര്യ മക്കളെ ആദരവ്‌ കാണിക്കാൻ പഠിപ്പിക്കുന്നു. (സുഭാഷിതങ്ങൾ 1:8) അത്തരം ഒരു ഭാര്യ ഭർത്താവിനെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ തീരുമാനങ്ങളോടു സഹകരിക്കുകയും ചെയ്യുന്നു. എന്നാൽ യോജിക്കാനാകാത്തപ്പോൾ തന്റെ വികാരങ്ങൾ ദയയോടെയും ആദരവോടെയും ഭർത്താവിനെ അറിയിക്കും. ഭർത്താവ്‌ സാക്ഷിയല്ലാത്ത ഒരു കുടുംബത്തിൽ ഭാര്യ വ്യത്യസ്‌തതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. എന്നാൽ സ്‌നേഹത്തോടെയും ആദരവോടെയും ഭർത്താവിനോട്‌ ഇടപെട്ടാൽ ഒരു നാൾ ഭർത്താവും യഹോവയെ അറിയാനും ആരാധിക്കാനും ആഗ്രഹം പ്രകടിപ്പിച്ചേക്കാം.—1 പത്രോസ്‌ 3:1 വായിക്കുക.

14. അധികാരത്തെ ആദരിക്കുന്നെന്നു കുട്ടികൾക്ക്‌ എങ്ങനെ കാണിക്കാം?

14 യഹോവയ്‌ക്കു വളരെ വേണ്ടപ്പെട്ടവരാണു കുട്ടികൾ. അവർക്കു സംരക്ഷണവും മാർഗനിർദേശവും ആവശ്യമാണ്‌. കുട്ടികൾ മാതാപിതാക്കളെ അനുസരിക്കുമ്പോൾ, അവർ അവരുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കും. അതിലും പ്രധാനമായി അവർ അങ്ങനെ യഹോവയോട്‌ ആദരവ്‌ കാണിക്കുകയും യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കുകയും ചെയ്യുന്നു. (സുഭാഷിതങ്ങൾ 10:1) പല കുടുംബങ്ങളിലും മാതാപിതാക്കളിൽ ഒരാളേ കാണുകയുള്ളൂ. ഒറ്റയ്‌ക്ക്‌ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത്‌ അവർക്കും കുട്ടികൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്‌. ഇങ്ങനെയുള്ള സാഹചര്യത്തിലും കുട്ടികൾ അനുസരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുമ്പോൾ കുടുംബജീവിതം ഏറെ മെച്ചമാകും. കാര്യം എങ്ങനെയൊക്കെയാണെങ്കിലും ഒരു കുടുംബവും പൂർണതയുള്ളതല്ല. എന്നാൽ ഓരോ കുടുംബാംഗവും യഹോവയുടെ നിർദേശങ്ങൾ അനുസരിച്ചാൽ കുടുംബത്തിൽ സന്തോഷമുണ്ടാകും. ഇത്‌ കുടുംബങ്ങളുടെ രൂപകർത്താവായ യഹോവയ്‌ക്കു മഹത്ത്വം നൽകും.—എഫെസ്യർ 3:14, 15.

ആദരവ്‌—സഭയിൽ

15. സഭയിലെ അധികാരത്തെ ആദരിക്കുന്നെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം?

15 യഹോവ ഇന്നു നമ്മളെ ക്രിസ്‌തീയസഭയിലൂടെ നയിക്കുന്നു. സഭയുടെ മുഴുവൻ അധികാരവും യഹോവ യേശുവിനാണു കൊടുത്തിരിക്കുന്നത്‌. (കൊലോസ്യർ 1:18) ദൈവജനത്തെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയ്‌ക്കാണ്‌ ’ യേശു കൊടുത്തിരിക്കുന്നത്‌. (മത്തായി 24:45-47) ഇന്നു “വിശ്വസ്‌തനും വിവേകിയും ആയ അടിമ” ഭരണസംഘമാണ്‌. നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്താൻ വേണ്ടതെല്ലാം ഭരണസംഘം കൃത്യസമയത്തു തരുന്നു. മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും സർക്കിട്ട്‌ മേൽവിചാരകന്മാരും ലോകമെങ്ങുമുള്ള സഭകളെ പിന്തുണയ്‌ക്കുന്നു. ഭരണസംഘത്തിൽനിന്നാണ്‌ അവർക്കു നിർദേശങ്ങൾ ലഭിക്കുന്നത്‌. ഇവർക്കെല്ലാം നമ്മുടെ കാര്യങ്ങൾ നോക്കാനുള്ള ഉത്തരവാദിത്വമുണ്ട്‌. ഈ ഉത്തരവാദിത്വം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്‌ അവർ യഹോവയോടു കണക്കു ബോധിപ്പിക്കുന്നു. നമ്മൾ അവരെ ആദരിക്കുമ്പോൾ യഹോവയെയാണ്‌ ആദരിക്കുന്നത്‌.—1 തെസ്സലോനിക്യർ 5:12; എബ്രായർ 13:17 വായിക്കുക; പിൻകുറിപ്പ്‌ 14 കാണുക.

16. മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കുന്നതു പരിശുദ്ധാത്മാവാണെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

16 അപൂർണരാണെങ്കിലും, വിശ്വസ്‌തമായി നിൽക്കാനും ഒരുമയോടെ പോകാനും മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും സഭയെ സഹായിക്കുന്നു. അവരെ എങ്ങനെയാണു നിയമിക്കുന്നത്‌? അവർ ബൈബിളിൽ പറഞ്ഞിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേരണം. (1 തിമൊഥെയൊസ്‌ 3:1-7, 12; തീത്തോസ്‌ 1:5-9) ഈ യോഗ്യതകളെക്കുറിച്ച്‌ എഴുതാൻ ബൈബിളെഴുത്തുകാരെ സഹായിക്കുന്നതിന്‌ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു. ഒരാളെ മൂപ്പനോ ശുശ്രൂഷാദാസനോ ആയി നിയമിക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുമ്പോൾ മൂപ്പന്മാർ പരിശുദ്ധാത്മാവിനുവേണ്ടി യഹോവയോടു പ്രാർഥിക്കും. സഭകൾ യേശുവിന്റെയും യഹോവയുടെയും നേതൃത്വത്തിൻകീഴിലാണെന്ന കാര്യം ഇതിൽനിന്ന്‌ വ്യക്തമാണ്‌. (പ്രവൃത്തികൾ 20:28) നമ്മളെ പിന്തുണയ്‌ക്കാനും കരുതാനും ആയി നിയമിക്കപ്പെടുന്ന പുരുഷന്മാർ ദൈവത്തിന്റെ സമ്മാനമാണ്‌.—എഫെസ്യർ 4:8.

17. ആദരവ്‌ കാണിക്കുന്നതിന്‌ ഒരു സഹോദരി എന്തു ചെയ്യേണ്ടിവന്നേക്കാം?

17 ചിലപ്പോൾ സഭയിൽ ഒരു നിയമനം കൈകാര്യം ചെയ്യാൻ മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ ഇല്ലാതെ വന്നേക്കാം. അപ്പോൾ സ്‌നാനമേറ്റ ഒരു സഹോദരന്‌ അതു ചെയ്യാൻ കഴിയും. സ്‌നാനമേറ്റ സഹോദരനും ഇല്ലെങ്കിൽ അത്‌ ഒരു സഹോദരി ചെയ്യേണ്ടിവരും. അങ്ങനെയാണെങ്കിൽ സഹോദരി തുണികൊണ്ടോ തൊപ്പികൊണ്ടോ മറ്റോ തല മൂടണം. (1 കൊരിന്ത്യർ 11:3-10) അതിലൂടെ കുടുംബത്തിലും സഭയിലും യഹോവ വെച്ചിരിക്കുന്ന ശിരഃസ്ഥാനക്രമീകരണത്തെ താൻ ആദരിക്കുന്നെന്ന്‌ ആ സഹോദരി കാണിക്കുന്നു.—പിൻകുറിപ്പ്‌ 15 കാണുക.

ആദരവ്‌—ഗവൺമെന്റ്‌ അധികാരികളോട്‌

18, 19. (എ) റോമർ 13:1-7-ൽനിന്ന്‌ നമ്മൾ എന്തു പഠിക്കുന്നു? (ബി) നമ്മൾ എങ്ങനെയാണു ഗവൺമെന്റുകളോട്‌ ആദരവ്‌ കാണിക്കുന്നത്‌?

18 ഇന്ന്‌ യഹോവ ഗവൺമെന്റുകൾക്ക്‌ ഒരു പരിധിവരെയുള്ള അധികാരം കൊടുത്തിട്ടുണ്ട്‌. അതുകൊണ്ട്‌ നമ്മൾ അവരെ ആദരിക്കണം. രാജ്യത്തെ കാര്യങ്ങൾ സുഗമമായി പോകുന്നതിനും ആളുകൾക്കു വേണ്ട സേവനം കിട്ടുന്നെന്ന്‌ ഉറപ്പാക്കുന്നതിനും അവർ പലതും ചെയ്യുന്നു. റോമർ 13:1-7-ലെ (വായിക്കുക.) നിർദേശങ്ങൾ ക്രിസ്‌ത്യാനികൾ അനുസരിക്കുന്നു. നമ്മൾ ‘ഉന്നതാധികാരികളെ’ ആദരിക്കുകയും അവർ വെക്കുന്ന നിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്നു. കുടുംബം, ബിസിനെസ്സ്‌, വസ്‌തുവകകൾ എന്നിവയോടുള്ള ബന്ധത്തിൽ ഗവൺമെന്റുകൾ പല നിയമങ്ങളും വെച്ചേക്കാം. ഇവയെല്ലാം നമ്മൾ അനുസരിക്കും. ഉദാഹരണത്തിന്‌, നമ്മൾ നികുതി കൊടുക്കുകയും ഗവൺമെന്റ്‌ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുകയും ചെയ്യുന്നു. എന്നാൽ ദൈവനിയമത്തിന്‌ എതിരായ എന്തെങ്കിലും ചെയ്യാൻ ഗവൺമെന്റെ് പറയുന്നെങ്കിലോ? പത്രോസ്‌ അപ്പോസ്‌തലൻ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.”—പ്രവൃത്തികൾ 5:28, 29.

19 ജഡ്‌ജിയോ പോലീസോ പോലുള്ള ഗവൺമെന്റ്‌ അധികാരികളോടു നമ്മൾ എപ്പോഴും ആദരവോടെ ഇടപെടണം. നമ്മുടെ കുട്ടികൾ അവരുടെ അധ്യാപകരോടും സ്‌കൂളിലെ മറ്റു ജോലിക്കാരോടും ആദരവോടെ ഇടപെടുന്നു. ജോലി സ്ഥലത്ത്‌ നമ്മൾ തൊഴിലുടമയോട്‌ ആദരവ്‌ കാണിക്കുന്നു. മറ്റു പലരും ഇങ്ങനെയായിരിക്കില്ല. എന്നാൽ നമ്മൾ ഇങ്ങനെ ചെയ്യുമ്പോൾ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും അധികാരികളോട്‌ ആദരവ്‌ കാണിച്ച പൗലോസ്‌ അപ്പോസ്‌തലനെ അനുകരിക്കുകയാണ്‌. (പ്രവൃത്തികൾ 26:2, 25) മറ്റുള്ളവർ നമ്മളോടു മോശമായി പെരുമാറിയാലും നമ്മൾ എപ്പോഴും ആദരവോടെ ഇടപെടും.—റോമർ 12:17, 18 വായിക്കുക; 1 പത്രോസ്‌ 3:15.

20, 21. മറ്റുള്ളവരെ ആദരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്‌?

20 ലോകത്തിൽ ഇന്ന്‌ ആദരവ്‌ കുറഞ്ഞുവരുകയാണ്‌. എന്നാൽ യഹോവയുടെ ജനം അതിൽനിന്ന്‌ വ്യത്യസ്‌തരാണ്‌. എല്ലാവരെയും ആദരിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. “എല്ലാ മനുഷ്യരെയും ബഹുമാനിക്കുക” എന്ന പത്രോസ്‌ അപ്പോസ്‌തലന്റെ നിർദേശം നമ്മൾ അനുസരിക്കുന്നു. (1 പത്രോസ്‌ 2:17) നമ്മൾ മറ്റുള്ളവരെ ആദരിക്കുമ്പോൾ ആളുകൾ അത്‌ ശ്രദ്ധിക്കും. യേശു പറഞ്ഞു: ‘നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ. അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട്‌ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.’—മത്തായി 5:16.

21 കുടുംബത്തിലും സഭയിലും ജീവിതത്തിന്റെ മറ്റു മേഖലകളിലും നമ്മൾ ആദരവ്‌ കാണിക്കുമ്പോൾ യഹോവയെക്കുറിച്ച്‌ കൂടുതൽ അറിയാൻ അത്‌ മറ്റുള്ളവരെ പ്രേരിപ്പിച്ചേക്കാം. മറ്റുള്ളവരോട്‌ ആദരവ്‌ കാണിക്കുമ്പോൾ നമ്മൾ യഹോവയോടാണ്‌ ആദരവ്‌ കാണിക്കുന്നത്‌. ഇത്‌ യഹോവയെ സന്തോഷിപ്പിക്കും. കൂടാതെ അത്‌ യഹോവയോടു നമുക്ക്‌ സ്‌നേഹമുണ്ടെന്നതിന്റെ തെളിവുമാണ്‌.