വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 13

എല്ലാ ആഘോഷങ്ങളും ദൈവത്തിന്‌ ഇഷ്ടമുള്ളതാണോ?

എല്ലാ ആഘോഷങ്ങളും ദൈവത്തിന്‌ ഇഷ്ടമുള്ളതാണോ?

“കർത്താവിനു സ്വീകാര്യമായത്‌ എന്താണെന്ന്‌ എപ്പോഴും ഉറപ്പുവരുത്തണം.”—എഫെസ്യർ 5:10.

1. നമ്മുടെ ആരാധന യഹോവയ്‌ക്ക്‌ ഇഷ്ടമുള്ളതാണെന്ന്‌ ഉറപ്പുവരുത്താൻ നമ്മൾ എന്തു ചെയ്യണം, എന്തുകൊണ്ട്‌?

 യേശു പറഞ്ഞു: “സത്യാരാധകർ പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുന്ന സമയം വരുന്നു; വാസ്‌തവത്തിൽ അതു വന്നുകഴിഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധിക്കുന്നവരെയാണു പിതാവ്‌ അന്വേഷിക്കുന്നത്‌.” (യോഹന്നാൻ 4:23; 6:44) നമ്മൾ ഓരോരുത്തരും “കർത്താവിനു സ്വീകാര്യമായത്‌ എന്താണെന്ന്‌ എപ്പോഴും ഉറപ്പുവരുത്തണം.” (എഫെസ്യർ 5:10) ഇത്‌ എപ്പോഴും എളുപ്പമല്ല. കാരണം നമ്മളെ വഴിതെറ്റിക്കാൻ സാത്താൻ ശ്രമിക്കുന്നുണ്ട്‌. യഹോവയ്‌ക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങൾ നമ്മളെക്കൊണ്ട്‌ ചെയ്യിക്കുക എന്നതാണ്‌ അവന്റെ ലക്ഷ്യം.—വെളിപാട്‌ 12:9.

2. സീനായ്‌ പർവതത്തിന്‌ അടുത്തുവെച്ച്‌ എന്താണ്‌ സംഭവിച്ചതെന്നു വിശദീകരിക്കുക.

2 സാത്താൻ നമ്മളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത്‌ എങ്ങനെയാണ്‌? ശരിയേത്‌ തെറ്റേത്‌ എന്ന്‌ അറിയാൻ പറ്റാത്ത വിധത്തിൽ നമ്മളെ ആശയക്കുഴപ്പത്തിലാക്കും. ഇതാണ്‌ ഒരു വിധം. സീനായ്‌ പർവതത്തിന്‌ അടുത്ത്‌ പാളയമടിച്ചിരുന്നപ്പോൾ ഇസ്രായേൽ ജനതയ്‌ക്ക്‌ എന്തു സംഭവിച്ചെന്നു ശ്രദ്ധിക്കുക. മലമുകളിലേക്കു പോയ മോശയെയും കാത്ത്‌ ജനം പാളയത്തിൽ ഇരുന്നു. അവർക്കു മടുത്തുതുടങ്ങി. ഒരു ദൈവത്തെ ഉണ്ടാക്കിത്തരാൻ അവർ അഹരോനോട്‌ ആവശ്യപ്പെട്ടു. കാളക്കുട്ടിയുടെ രൂപത്തിൽ ഒരു സ്വർണവിഗ്രഹം അഹരോൻ ഉണ്ടാക്കി. എന്നിട്ടു ജനം ഒരു ഉത്സവം നടത്തി. അവർ കാളക്കുട്ടിയുടെ ചുറ്റും നൃത്തം ചെയ്‌ത്‌ അതിനെ കുമ്പിട്ടു. കാളക്കുട്ടിയുടെ മുമ്പിൽ കുമ്പിടുമ്പോൾ ശരിക്കും യഹോവയെ ആരാധിക്കുകയാണെന്നാണ്‌ അവർ വിചാരിച്ചത്‌. ‘യഹോവയ്‌ക്കുള്ള ഉത്സവമായിട്ടാണ്‌ ’ അവർ അതിനെ കണ്ടതും. പക്ഷേ യഹോവ അതിനെ വിഗ്രഹാരാധനയായാണു കണ്ടത്‌. അവരിൽ പലരും അന്നു മരിച്ചു. (പുറപ്പാട്‌ 32:1-6, 10, 28) നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ നമ്മളെത്തന്നെ വഞ്ചിക്കരുത്‌. “അശുദ്ധമായത്‌ ഒന്നും തൊടരുത്‌ ” എന്നാണു ബൈബിൾ പറയുന്നത്‌. ശരിയേത്‌ തെറ്റേത്‌ എന്ന്‌ യഹോവ പറയുന്നതാണു നമ്മൾ കേൾക്കേണ്ടത്‌.—യശയ്യ 52:11; യഹസ്‌കേൽ 44:23; ഗലാത്യർ 5:9.

3, 4. പ്രമുഖമായ പല ആഘോഷങ്ങളുടെയും ഉത്ഭവത്തെക്കുറിച്ച്‌ പരിശോധിക്കുന്നത്‌ നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 യേശു ഭൂമിയിലായിരുന്നപ്പോൾ ശുദ്ധാരാധന കാത്തുസൂക്ഷിക്കുന്നതിനുള്ള പരിശീലനം അപ്പോസ്‌തലന്മാർക്കു കൊടുത്തു. യേശുവിന്റെ മരണശേഷം അപ്പോസ്‌തലന്മാർ യഹോവയുടെ തത്ത്വങ്ങൾ പുതിയ ശിഷ്യന്മാരെ പഠിപ്പിച്ചു. എന്നാൽ അപ്പോസ്‌തലന്മാരുടെ മരണശേഷം വ്യാജോപദേഷ്ടാക്കൾ തെറ്റായ ആശയങ്ങളും ക്രിസ്‌തീയമല്ലാത്ത ആചാരങ്ങളും ആഘോഷങ്ങളും സഭയിലേക്കു കൊണ്ടുവരാൻ തുടങ്ങി. അതൊക്കെ ക്രിസ്‌തീയമാണെന്നു വരുത്തിതീർക്കാൻ അവയുടെ പേരുകളിൽ ചില മാറ്റങ്ങൾ വരുത്തി. (2 തെസ്സലോനിക്യർ 2:7, 10; 2 യോഹന്നാൻ 6, 7) ആ ആഘോഷങ്ങളിൽ പലതും ഇന്നും ജനകീയമാണ്‌. ഇന്നും അവ വ്യാജവിശ്വാസങ്ങളും ഭൂതവിദ്യയും പ്രോത്സാഹിപ്പിക്കുന്നു. *—വെളിപാട്‌ 18:2-4, 23.

4 ഇന്ന്‌ ആഘോഷങ്ങളും വിശേഷദിവസങ്ങളും ലോകമെങ്ങുമുള്ള ആളുകളുടെ ജീവിതത്തിൽ ഒരു പ്രധാനപങ്കു വഹിക്കുന്നു. എന്നാൽ അവയെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നതെന്നു പഠിക്കുമ്പോൾ ചില ആഘോഷങ്ങളുടെ കാര്യത്തിൽ നിങ്ങളുടെ ചിന്താഗതിക്കു മാറ്റം വരുത്തേണ്ടതുണ്ടെന്നു നിങ്ങൾ മനസ്സിലാക്കും. ഇത്‌ അത്ര എളുപ്പമായിരിക്കില്ലെങ്കിലും യഹോവ നിങ്ങളെ സഹായിക്കും എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക. പ്രമുഖമായ ചില ആഘോഷങ്ങളുടെ ഉത്ഭവത്തെക്കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം. അപ്പോൾ യഹോവ അതിനെ എങ്ങനെ വീക്ഷിക്കുന്നെന്നു മനസ്സിലാക്കാൻ കഴിയും.

ക്രിസ്‌തുമസ്സിന്റെ തുടക്കം

5. ഡിസംബർ 25-ന്‌ അല്ല യേശു ജനിച്ചത്‌ എന്നതിന്‌ എന്തു തെളിവുണ്ട്‌?

5 ലോകത്തിന്റെ പല ഭാഗത്തും ഡിസംബർ 25-നാണ്‌ ക്രിസ്‌തുമസ്സ്‌ ആഘോഷിക്കുന്നത്‌. അന്നാണ്‌ യേശു ജനിച്ചതെന്ന്‌ അനേകരും വിചാരിക്കുന്നു. യേശു ജനിച്ച ദിവസമോ മാസമോ ബൈബിൾ പറയുന്നില്ല. എന്നാൽ ഏറെക്കുറെ ഏതു മാസമായിരിക്കും എന്നു കണ്ടെത്താനാകും. യേശു ജനിച്ചപ്പോൾ “ആട്ടിൻപറ്റത്തെ കാത്തുകൊണ്ട്‌ ഇടയന്മാർ വെളിമ്പ്രദേശത്ത്‌ കഴിയുന്നുണ്ടായിരുന്നു” എന്ന്‌ ലൂക്കോസ്‌ എഴുതി. (ലൂക്കോസ്‌ 2:8-11) യേശുവിന്റെ ജന്മനാടായ ബേത്ത്‌ലെഹെമിൽ ഡിസംബർ മാസം തണുപ്പും മഴയും ആണ്‌. ചിലപ്പോൾ മഞ്ഞു വീഴ്‌ചയും കാണും. അതുകൊണ്ട്‌ ഇടയന്മാർ ആടുകളെയുംകൊണ്ട്‌ രാത്രിയിൽ പുറത്ത്‌ താമസിച്ചിട്ടുണ്ടാകില്ല. ഇതിൽനിന്ന്‌ നമുക്ക്‌ എന്ത്‌ മനസ്സിലാക്കാം? യേശു ഡിസംബർ മാസത്തിലല്ല ജനിച്ചത്‌, പകരം തണുപ്പും മഴയും ഒന്നുമില്ലാത്ത ഒരു സമയത്തായിരിക്കണം. ബൈബിളും ചരിത്രവും സൂചിപ്പിക്കുന്നതനുസരിച്ച്‌ യേശു ജനിച്ചതു സെപ്‌റ്റംബറിലോ ഒക്ടോബറിലോ ആണ്‌.

6, 7. (എ) ഇന്നു പ്രചാരത്തിലുള്ള പല ക്രിസ്‌തുമസ്സ്‌ ആചാരരീതികളുടെയും തുടക്കം എങ്ങനെയായിരുന്നു? (ബി) നമ്മൾ സമ്മാനങ്ങൾ കൊടുക്കുന്നതിന്റെ കാരണം എന്തായിരിക്കണം?

6 അങ്ങനെയെങ്കിൽ ക്രിസ്‌തുമസ്സ്‌ എങ്ങനെയാണു തുടങ്ങിയത്‌? അതു ക്രിസ്‌തീയമല്ലാത്ത, റോമാക്കാരുടെ ഉത്സവമായ സാറ്റർനേലിയ പോലുള്ള, ആഘോഷങ്ങളിൽനിന്ന്‌ വന്നതാണ്‌. കൃഷിദേവനായ സാറ്റേണിന്റെ ബഹുമാനാർഥം നടത്തിയിരുന്ന ഒരു ആഘോഷമാണു സാറ്റർനേലിയ. അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു: “ഡിസംബർ പകുതിയോടെ ആഘോഷിച്ചിരുന്ന സാറ്റർനേലിയ എന്ന റോമൻ ഉത്സവത്തിൽനിന്നാണു ക്രിസ്‌തുമസ്സിന്റെ പല ആഘോഷപരിപാടികളും വന്നത്‌. ഉദാഹരണത്തിന്‌, വിഭവസമൃദ്ധമായ വിരുന്ന്‌ ഒരുക്കുന്നതും സമ്മാനങ്ങൾ കൊടുക്കുന്നതും മെഴുകുതിരികൾ കത്തിക്കുന്നതും ഈ ഉത്സവത്തിൽനിന്ന്‌ വന്നതാണ്‌.” കൂടാതെ പേർഷ്യയിലെ സൂര്യദേവനായ മിത്രയുടെ ജന്മദിനവും ഡിസംബർ 25-നാണ്‌ ആഘോഷിച്ചിരുന്നത്‌.

7 എങ്കിലും ഇന്നു ക്രിസ്‌തുമസ്സ്‌ ആഘോഷിക്കുന്ന മിക്കവരും അതിന്റെ ഉത്ഭവത്തെക്കുറിച്ച്‌ ചിന്തിക്കാറില്ല. കുടുംബത്തോടൊപ്പം ആയിരിക്കാനും നല്ല ഭക്ഷണം കഴിക്കാനും സമ്മാനം കൊടുക്കാനും ഉള്ള അവസരമായിട്ടാണ്‌ അവർ അതിനെ കാണുന്നത്‌. തീർച്ചയായും നമുക്കു നമ്മുടെ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും സ്‌നേഹമുണ്ട്‌. തന്റെ ദാസർ തങ്ങൾക്കുള്ളത്‌ മറ്റുള്ളവരുമായി പങ്കുവെക്കാൻ യഹോവ ആഗ്രഹിക്കുന്നുമുണ്ട്‌. 2 കൊരിന്ത്യർ 9:7 പറയുന്നത്‌ “സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്‌നേഹിക്കുന്നത്‌ ” എന്നാണ്‌. ഇത്തരം കാര്യങ്ങൾ ഏതെങ്കിലും വിശേഷദിവസങ്ങളിൽ മാത്രമായി നമ്മൾ ഒതുക്കി നിറുത്താൻ യഹോവ ആഗ്രഹിക്കുന്നില്ല. യഹോവയുടെ ജനം തിരിച്ചൊന്നും പ്രതീക്ഷിക്കാതെതന്നെ വർഷത്തിൽ ഏതു സമയത്തും സമ്മാനങ്ങൾ കൊടുക്കാനും കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒപ്പമായിരിക്കാനും ആഗ്രഹിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ അവർ കൊടുക്കുന്നത്‌.—ലൂക്കോസ്‌ 14:12-14.

ആഘോഷങ്ങളുടെ ഉത്ഭവം അറിയുന്നത്‌ ഏതൊക്കെ ഒഴിവാക്കണമെന്നു മനസ്സിലാക്കാൻ സഹായിക്കും

8. ജ്യോത്സ്യന്മാർ യേശുവിനു സമ്മാനം കൊടുത്തത്‌ ഒരു നവജാതശിശുവായിരുന്നപ്പോഴാണോ? വിശദീകരിക്കുക.

8 ക്രിസ്‌തുമസ്സിനു സമ്മാനം കൊടുക്കുക എന്ന ആശയം പിന്താങ്ങുന്നതിനു പലരും പറയുന്ന ഒരു കഥയുണ്ട്‌. പുൽത്തൊട്ടിയിൽ കിടക്കുന്ന യേശുവിനെ കാണാൻ മൂന്നു ജ്ഞാനികൾ ചെന്നെന്നും അവർ യേശുവിനു സമ്മാനങ്ങൾ കൊടുത്തെന്നും ആണ്‌ കഥ. കുറച്ചുപേർ യേശുവിനെ ചെന്ന്‌ കണ്ട്‌ സമ്മാനങ്ങൾ കൊടുത്തു എന്നതു ശരിയാണ്‌. പ്രമുഖനായ ഒരാൾക്കു സമ്മാനങ്ങൾ കൊടുക്കുന്നതു ബൈബിൾക്കാലങ്ങളിലെ ഒരു രീതിയായിരുന്നു. (1 രാജാക്കന്മാർ 10:1, 2, 10, 13) എന്നാൽ ബൈബിൾ പറയുന്നതനുസരിച്ച്‌ യേശുവിനെ കാണാൻ ചെന്നതു മൂന്നു ജ്ഞാനികളല്ല പകരം ജ്യോത്സ്യന്മാരാണ്‌. അവരാകട്ടെ യഹോവയെ ആരാധിക്കാത്ത മന്ത്രവാദികളായിരുന്നു. ഇനി മറ്റൊരു കാര്യം, യേശുവിനെ ഒരു നവജാതശിശുവായി തൊഴുത്തിൽവെച്ചല്ല അവർ കണ്ടത്‌, പിന്നെയോ ഒരു “കുട്ടി”യായിരുന്നപ്പോൾ വീട്ടിൽ ചെന്നാണു കണ്ടത്‌.—മത്തായി 2:1, 2, 11.

പിറന്നാളുകളെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

9. ഏതൊക്കെ പിറന്നാൾ ആഘോഷങ്ങളെക്കുറിച്ച്‌ ബൈബിളിൽ പറയുന്നുണ്ട്‌?

9 ഒരു കുഞ്ഞു ജനിക്കുന്ന ദിവസം സന്തോഷത്തിന്റെ ദിവസമാണ്‌. (സങ്കീർത്തനം 127:3) എന്നു കരുതി പിറന്നാൾ ആഘോഷിക്കുന്നതിനുള്ള ഒരു അടിസ്ഥാനമല്ല അത്‌. രണ്ടു പിറന്നാൾ ആഘോഷങ്ങളെക്കുറിച്ചേ ബൈബിൾ പറയുന്നുള്ളൂ. ഒന്ന്‌ ഒരു ഈജിപ്‌ഷ്യൻ ഫറവോയുടെയും മറ്റേത്‌ ഹെരോദ്‌ അന്തിപ്പാസ്‌ രാജാവിന്റെയും. (ഉൽപത്തി 40:20-22; മർക്കോസ്‌ 6:21-29 വായിക്കുക.) ഇവർ രണ്ടു പേരും യഹോവയെ ആരാധിച്ചവരായിരുന്നില്ല. യഹോവയെ ആരാധിച്ചവർ പിറന്നാൾ ആഘോഷിച്ചതായി ബൈബിളിൽ ഒരിടത്തും നമ്മൾ വായിക്കുന്നുമില്ല.

10. ആദ്യകാല ക്രിസ്‌ത്യാനികൾ പിറന്നാളാഘോഷങ്ങളെ എങ്ങനെയാണു കണ്ടത്‌?

10 ആദ്യകാല ക്രിസ്‌ത്യാനികൾ “ഏതു പിറന്നാൾ ആഘോഷങ്ങളെയും ക്രിസ്‌തീയമല്ലാത്ത ആചാരമായിട്ടാണ്‌ കരുതിയത്‌” എന്നു വേൾഡ്‌ ബുക്ക്‌ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു. അത്തരം ആചാരങ്ങളുടെ അടിസ്ഥാനം വ്യാജവിശ്വാസങ്ങളായിരുന്നു. ഉദാഹരണത്തിന്‌, ഒരാളുടെ ജനനസമയത്ത്‌ വരുന്ന ഒരു ആത്മാവ്‌ അയാളെ സംരക്ഷിക്കുമെന്നു പുരാതനഗ്രീക്കുകാർ വിശ്വസിച്ചിരുന്നു. ആ ആത്മാവിന്‌ അതേ ദിവസം ജനിച്ച ഒരു ദേവനുമായി ബന്ധമുണ്ടെന്നും അവർ കരുതിയിരുന്നു. ഇത്തരം വ്യാജവിശ്വാസങ്ങളുമായി മാത്രമല്ല ജ്യോതിഷവുമായും ജാതകവുമായും പിറന്നാളുകൾക്കു ബന്ധമുണ്ട്‌.

11. നമ്മൾ ഉദാരമതികളായിരിക്കുന്നതിനെ യഹോവ എങ്ങനെ കാണുന്നു?

11 തങ്ങളുടെ പിറന്നാൾ ഒരു പ്രത്യേകദിവസമാണെന്നും അന്ന്‌ ആളുകൾ തങ്ങളോടു വിലമതിപ്പും സ്‌നേഹവും കാണിക്കണമെന്നും പലരും ആഗ്രഹിക്കുന്നു. എന്നാൽ ചില ദിവസങ്ങളിൽ മാത്രമല്ല വർഷത്തിലുടനീളം നമുക്കു കുടുംബാംഗങ്ങളോടും കൂട്ടുകാരോടും സ്‌നേഹം കാണിക്കാൻ കഴിയും. നമ്മൾ എപ്പോഴും ദയയും ഉദാരതയും കാണിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌. (പ്രവൃത്തികൾ 20:35 വായിക്കുക.) ജന്മദിനത്തിൽ മാത്രമല്ല എല്ലാ ദിവസവും ജീവനെന്ന അമൂല്യസമ്മാനത്തിന്‌ യഹോവയോടു നമ്മൾ നന്ദിയുള്ളവരാണ്‌.—സങ്കീർത്തനം 8:3, 4; 36:9.

സ്‌നേഹമാണു സത്യക്രിസ്‌ത്യാനികളെ കൊടുക്കാൻ പ്രേരിപ്പിക്കുന്നത്‌

12. മരണദിവസം ജനനദിവസത്തെക്കാൾ നല്ലതാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

12 സഭാപ്രസംഗകൻ 7:1 പറയുന്നു: “വിശേഷതൈലത്തെക്കാൾ സത്‌പേര്‌ നല്ലത്‌. ജനനദിവസത്തെക്കാൾ മരണദിവസവും നല്ലത്‌.” ജനനദിവസത്തെക്കാൾ മരണദിവസം നല്ലതായിരിക്കുന്നത്‌ എങ്ങനെയാണ്‌? നമ്മൾ ജനിക്കുമ്പോൾ നമ്മുടെ ജീവിതംകൊണ്ട്‌ ഒന്നും—നല്ലതോ ചീത്തയോ—ചെയ്യാൻ തുടങ്ങിയിട്ടില്ല. എന്നാൽ നമ്മുടെ ജീവിതം യഹോവയെ സേവിക്കാനും മറ്റുള്ളവർക്കു നന്മ ചെയ്യാനും ഉപയോഗിക്കുമ്പോൾ നമ്മൾ ഒരു “സത്‌പേര്‌” നേടിയെടുക്കുകയാണ്‌. നമ്മൾ മരിച്ചാലും യഹോവ നമ്മളെ ഓർക്കും. (ഇയ്യോബ്‌ 14:14, 15) യഹോവയുടെ ജനം സ്വന്തം പിറന്നാളോ യേശുവിന്റെ പിറന്നാളോ ആഘോഷിക്കുന്നില്ല. ചെയ്യാനായി യേശു കല്‌പിച്ച ഒരേ ഒരു ആചരണം യേശുവിന്റെ മരണത്തിന്റെ സ്‌മാരകമാണ്‌.—ലൂക്കോസ്‌ 22:17-20; എബ്രായർ 1:3, 4.

ഈസ്റ്ററിന്റെ തുടക്കം

13, 14. ഈസ്റ്റർ ആഘോഷത്തിന്‌ എന്തുമായി ബന്ധമുണ്ട്‌?

13 ഈസ്റ്റർ ആഘോഷിക്കുമ്പോൾ യേശുവിന്റെ ഉയിർപ്പ്‌ ആഘോഷിക്കുകയാണെന്നാണു പലരും വിചാരിക്കുന്നത്‌. യഥാർഥത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ ഉദയത്തിന്റെയും വസന്തത്തിന്റെയും ആംഗ്ലോ സാക്‌സൺ ദേവതയായ ഇയോസ്‌ട്രയുമായാണു ബന്ധപ്പെട്ടിരിക്കുന്നത്‌. ഇയോസ്‌ട്ര ഫലപുഷ്ടിയുടെയും ദേവതയാണ്‌ എന്ന്‌ ഐതിഹ്യനിഘണ്ടു (ഇംഗ്ലീഷ്‌) പറയുന്നു. ഈസ്റ്ററിന്റെ ചില ആചാരങ്ങൾക്ക്‌ ഇതുമായി ബന്ധമുണ്ട്‌. പ്രചാരം നേടിവരുന്ന മുട്ടയും മുയലും ആയി ബന്ധപ്പെട്ട ആചാരങ്ങൾ ഇതിന്‌ ഉദാഹരണമാണ്‌. മുട്ട “പുതുജീവന്റെയും ഉയിർപ്പിന്റെയും പ്രതീകമാണ്‌ ”എന്ന്‌ ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു. പുറജാതീയ ആരാധനയിൽ ഫലപുഷ്ടിയുടെ ചിഹ്നമായി മുയലുകളെ ഉപയോഗിച്ചിരുന്നു. യേശുവിന്റെ ഉയിർപ്പുമായി ഈസ്റ്ററിന്‌ ഒരു ബന്ധവുമില്ലെന്നു വ്യക്തമാണ്‌.

14 തന്റെ മകന്റെ ഉയിർപ്പുമായി വ്യാജമതാചാരങ്ങളെ കൂട്ടിക്കുഴയ്‌ക്കുന്നതു കാണുമ്പോൾ യഹോവയ്‌ക്കു സന്തോഷം തോന്നുമോ? ഒരിക്കലും ഇല്ല. (2 കൊരിന്ത്യർ 6:17, 18) മാത്രമല്ല, യേശുവിന്റെ ഉയിർപ്പ്‌ ആഘോഷിക്കാൻ യഹോവ ഒരിക്കലും ആവശ്യപ്പെട്ടിട്ടുമില്ല.

മരിച്ചവരുമായി ബന്ധപ്പെട്ട ആചാരങ്ങൾ

15. ഒരു വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽനിന്നും സത്യക്രിസ്‌ത്യാനികൾ വിട്ടുനിൽക്കുന്നത്‌ എന്തുകൊണ്ട്‌?

15 മരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട പല ആചാരങ്ങളും സത്യക്രിസ്‌ത്യാനികൾ ഒഴിവാക്കും. ഒരു വ്യക്തി മരിക്കുമ്പോൾ ദുഃഖാചരണത്തിന്റെ ഭാഗമായി രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന ഒരു രീതിയുണ്ട്‌. ഇനി ശവസംസ്‌കാര സമയത്ത്‌ അടുത്ത കുടുംബാംഗങ്ങൾ ഒരു പിടി മണ്ണോ പൂക്കളോ ശവക്കുഴിയിൽ ഇടുന്ന ചടങ്ങുമുണ്ട്‌. ചില ആചാരങ്ങൾ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ്‌ നടത്തും. ആളുകൾ ഇതൊക്കെ ചെയ്യുന്നതു മരിച്ചവർക്ക്‌ അവരെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമെന്ന വിശ്വാസത്തിലാണ്‌. പക്ഷേ മരിച്ചവർ “ഒന്നും അറിയുന്നില്ല” എന്നാണു ബൈബിൾ പഠിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും മരിച്ചവരെ ആരാധിക്കുന്നതിനോടു ബന്ധപ്പെട്ട എല്ലാ ആചാരങ്ങളിൽനിന്നും വിട്ടുനിൽക്കും.—സഭാപ്രസംഗകൻ 9:5, 10.

ദൈവം ഇഷ്ടപ്പെടുന്ന വിവാഹം

16, 17. വിവാഹപരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം?

16 വിവാഹം സന്തോഷകരമായ ഒരു വേളയാണ്‌. ലോകത്തെങ്ങും വിവാഹം പല വിധങ്ങളിലാണ്‌ ആഘോഷിക്കുന്നത്‌. വിവാഹാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ എവിടെനിന്ന്‌ വന്നു എന്നതിനെക്കുറിച്ചൊന്നും അധികം ആരും ചിന്തിക്കാറില്ല. അതുകൊണ്ടുതന്നെ അതിൽ ചിലത്‌ ക്രിസ്‌തീയമല്ലാത്ത മതവിശ്വാസങ്ങളിൽനിന്ന്‌ വന്നിട്ടുള്ളതാണെന്ന കാര്യം അവർക്ക്‌ അറിയില്ലായിരിക്കാം. എന്നാൽ ക്രിസ്‌ത്യാനികളായ വധൂവരന്മാർ അവരുടെ വിവാഹപരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ അത്‌ യഹോവയ്‌ക്ക്‌ ഇഷ്ടപ്പെടുന്ന വിധത്തിലാണോ എന്ന കാര്യം ഉറപ്പുവരുത്തും. ഓരോ വിവാഹച്ചടങ്ങിന്റെയും തുടക്കത്തെക്കുറിച്ച്‌ പഠിച്ചാൽ അവർക്കു നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയും.—മർക്കോസ്‌ 10:6-9.

17 ചില വിവാഹച്ചടങ്ങുകൾ നവദമ്പതികൾക്കു ‘ഭാഗ്യം’ കൊണ്ടുവരുമെന്നാണ്‌ ആളുകൾ വിശ്വസിക്കുന്നത്‌. (യശയ്യ 65:11) ഉദാഹരണത്തിന്‌, ചില ഇടങ്ങളിൽ അരിയോ അതുപോലെ മറ്റെന്തെങ്കിലുമോ വധൂവരന്മാരുടെ മേൽ വിതറുന്നു. ഇതു ദമ്പതികൾക്കു സന്തോഷവും ദീർഘായുസ്സും ‘സന്താനസൗഭാഗ്യവും’ നൽകുമെന്നും അവരെ ആപത്തുകളിൽനിന്ന്‌ സംരക്ഷിക്കുമെന്നും ആളുകൾ വിശ്വസിക്കുന്നു. എന്നാൽ വ്യാജമതങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഒഴിവാക്കാൻ ക്രിസ്‌ത്യാനികൾ ശ്രദ്ധിക്കും.—2 കൊരിന്ത്യർ 6:14-18 വായിക്കുക.

18. വിവാഹത്തോടു ബന്ധപ്പെട്ട മറ്റു ബൈബിൾ തത്ത്വങ്ങൾ ഏതൊക്കെയാണ്‌?

18 വിവാഹം മാന്യമായ ഒരു സന്തോഷവേളയായിരിക്കാനും കൂടിവരുന്നവർക്ക്‌ ആസ്വാദനം ലഭിക്കുന്ന വിധത്തിലായിരിക്കാനും ക്രിസ്‌തീയദമ്പതികൾ ആഗ്രഹിക്കുന്നു. ഒരു ക്രിസ്‌തീയവിവാഹത്തിൽ പങ്കെടുക്കുന്ന അതിഥികൾ ദയയില്ലാതെയോ മര്യാദയില്ലാതെയോ ലൈംഗികച്ചുവയോടെയോ ആശംസ അർപ്പിക്കാൻ പ്രതീക്ഷിക്കുന്നില്ല. (സുഭാഷിതങ്ങൾ 26:18, 19; ലൂക്കോസ്‌ 6:31; 10:27) ‘വസ്‌തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കുന്ന’ ഒന്നായിരിക്കില്ല ഒരു ക്രിസ്‌ത്യാനിയുടെ വിവാഹം. (1 യോഹന്നാൻ 2:16) നിങ്ങൾ വിവാഹപരിപാടികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ പിന്നീട്‌ തിരിഞ്ഞുനോക്കുമ്പോൾ അതു സന്തോഷകരമായ ഓർമകൾ നൽകുന്ന ഒന്നായിരിക്കുമെന്ന്‌ ഉറപ്പുവരുത്തുക.—പിൻകുറിപ്പ്‌ 28 കാണുക.

മദ്യം കഴിക്കുമ്പോൾ ഗ്ലാസ്സുകൾ കൂട്ടിമുട്ടിക്കുന്ന രീതിയുടെ തുടക്കം

19, 20. മദ്യം കഴിക്കുമ്പോൾ ഗ്ലാസ്സുകൾ കൂട്ടിമുട്ടിക്കുന്ന രീതി തുടങ്ങിയത്‌ എങ്ങനെയാണ്‌?

19 വിവാഹവേളയിലും മറ്റു സാമൂഹികകൂടിവരവുകളിലും മദ്യം കഴിക്കുമ്പോൾ “ചിയേഴ്‌സ്‌ ” എന്നോ മറ്റോ പറഞ്ഞുകൊണ്ട്‌ ഗ്ലാസ്സുകൾ കൂട്ടിമുട്ടിക്കാറുണ്ട്‌. ക്രിസ്‌ത്യാനികൾ ഇതിനെ എങ്ങനെ വീക്ഷിക്കണം?

20 “ദൈവങ്ങൾക്കു വിശുദ്ധപാനീയങ്ങൾ അർപ്പിക്കുന്ന” ഒരു ആചാരത്തിൽനിന്നായിരിക്കാം ഈ രീതി വന്നതെന്നാണു മദ്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള അന്താരാഷ്‌ട്ര ചെറുപുസ്‌തകം (ഇംഗ്ലീഷ്‌) പറയുന്നത്‌. “ആയുസ്സും ആരോഗ്യവും നേർന്നുകൊണ്ടുള്ള പ്രാർഥനയ്‌ക്ക്‌ ഉത്തരം കിട്ടിയതിനു നന്ദിയായിട്ടാണ്‌ ” ഇങ്ങനെ ചെയ്‌തിരുന്നത്‌. പുരാതനകാലങ്ങളിൽ ആളുകൾ കപ്പുകൾ ഉയർത്തി ദൈവാനുഗ്രഹം ചോദിക്കുമായിരുന്നു. എന്നാൽ യഹോവയോട്‌ അനുഗ്രഹം ചോദിക്കേണ്ടത്‌ ഇങ്ങനെയല്ല.—യോഹന്നാൻ 14:6; 16:23.

“യഹോവയെ സ്‌നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!”

21. മറ്റ്‌ ഏതെല്ലാം ആഘോഷങ്ങൾ ക്രിസ്‌ത്യാനികൾ ഒഴിവാക്കും?

21 ഒരു ആഘോഷത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുമ്പോൾ, ആ ആഘോഷം എന്തു ചിന്തിക്കാനും എങ്ങനെ പെരുമാറാനും ആണ്‌ നിങ്ങളെ പ്രചോദിപ്പിക്കുന്നത്‌ എന്നുകൂടി ആലോചിക്കുക. ഉദാഹരണത്തിന്‌, ചില ആഘോഷങ്ങളിലും കാർണിവലുകളിലും കാമവികാരം ഉണർത്തുന്ന തരത്തിലുള്ള നൃത്തങ്ങളും ഒരു നിയന്ത്രണവുമില്ലാത്ത കുടിയും അധാർമികതപോലും ഉൾപ്പെട്ടിട്ടുണ്ട്‌. ഇത്തരം ആഘോഷങ്ങൾ സ്വവർഗരതിയോ ദേശീയതയോ പ്രോത്സാഹിപ്പിക്കുന്നതും ആകാം. ഇങ്ങനെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുകയാണെങ്കിൽ യഹോവ വെറുക്കുന്ന കാര്യങ്ങളെ നമ്മൾ വെറുക്കുകയായിരിക്കുമോ?—സങ്കീർത്തനം 1:1, 2; 97:10; 119:37.

22. ഒരു ആഘോഷത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാൻ ഒരു ക്രിസ്‌ത്യാനിയെ എന്തു സഹായിക്കും?

22 ദൈവത്തിന്‌ ഇഷ്ടപ്പെടാത്ത എല്ലാ ആഘോഷങ്ങളും ഒഴിവാക്കാൻ ക്രിസ്‌ത്യാനികൾ വളരെ ശ്രദ്ധിക്കണം. അപ്പോസ്‌തലനായ പൗലോസ്‌ എഴുതി: “അതുകൊണ്ട്‌ നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റ്‌ എന്തു ചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.” (1 കൊരിന്ത്യർ 10:31; പിൻകുറിപ്പ്‌ 29 കാണുക.) എല്ലാ ആഘോഷങ്ങളും അധാർമികതയുമായോ വ്യാജാരാധനയുമായോ ദേശീയതയുമായോ ബന്ധമുള്ളതല്ല എന്നതു ശരിയാണ്‌. ഒരു ആഘോഷം ബൈബിൾതത്ത്വങ്ങൾ ഒന്നും ലംഘിക്കുന്നില്ലെങ്കിൽപ്പോലും അതിൽ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടതു നമ്മളാണ്‌. നമ്മുടെ തീരുമാനം മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നുകൂടി ചിന്തിക്കണം.

നമ്മുടെ വാക്കാലും പ്രവൃത്തിയാലും ദൈവത്തെ മഹത്ത്വപ്പെടുത്തുക

23, 24. സാക്ഷികളല്ലാത്ത നമ്മുടെ കുടുംബാംഗങ്ങളോടു നമ്മൾ ചില ആഘോഷങ്ങളിൽ പങ്കെടുക്കാത്തതിന്റെ കാരണം എങ്ങനെ വിശദീകരിക്കാം?

23 യഹോവയ്‌ക്ക്‌ ഇഷ്ടമല്ലാത്ത ആഘോഷങ്ങളിൽ പങ്കെടുക്കുന്നതു സാധ്യതയനുസരിച്ച്‌ ഇതിനോടകം നിങ്ങൾ നിറുത്തിയിട്ടുണ്ടാകും. എന്നാൽ യഹോവയുടെ സാക്ഷികളല്ലാത്ത നിങ്ങളുടെ ചില കുടുംബാംഗങ്ങൾ, നിങ്ങൾക്ക്‌ അവരെ ഇഷ്ടമല്ലെന്നോ അവരോടൊപ്പമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നോ ഒരുപക്ഷേ ചിന്തിച്ചേക്കാം. കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടാൻ പറ്റിയ ഒരേ ഒരു സമയം വിശേഷദിവസങ്ങളാണ്‌ എന്നായിരിക്കാം അവർ വിചാരിക്കുന്നത്‌. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? കുടുംബാംഗങ്ങളെ നിങ്ങൾ സ്‌നേഹിക്കുന്നുണ്ടെന്നും അവർ നിങ്ങൾക്കു വേണ്ടപ്പെട്ടവരാണെന്നും അവരെ ബോധ്യപ്പെടുത്തുന്നതിനു നിങ്ങൾക്കു പലതും ചെയ്യാൻ കഴിയും. (സുഭാഷിതങ്ങൾ 11:25; സഭാപ്രസംഗകൻ 3:12, 13) മറ്റ്‌ അവസരങ്ങളിൽ നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ അവരെ ക്ഷണിക്കാനാകും.

24 നിങ്ങൾ ചില ആഘോഷങ്ങളിൽ പങ്കെടുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാൻ ബന്ധുക്കൾ ആഗ്രഹിക്കുന്നെങ്കിൽ, അതിനെക്കുറിച്ചുള്ള കാരണങ്ങൾ വിശദീകരിക്കാൻ സഹായിക്കുന്ന നമ്മുടെ പ്രസിദ്ധീകരണങ്ങളും jw.org വെബ്‌സൈറ്റും നിങ്ങൾക്കു പരിശോധിക്കാവുന്നതാണ്‌. നിങ്ങൾ തർക്കിച്ച്‌ ജയിക്കാൻ നോക്കുകയാണെന്നോ നിങ്ങളുടെ ആശയങ്ങൾ അവരെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നോ ഉള്ള ഒരു ധാരണ ബന്ധുക്കൾക്കു കൊടുക്കരുത്‌. പകരം നിങ്ങൾ ഒരുപാടു കാര്യങ്ങൾ കണക്കിലെടുത്തതിനു ശേഷം സ്വന്തമായി എടുത്ത ഒരു തീരുമാനമാണ്‌ അതെന്ന കാര്യം മനസ്സിലാക്കാൻ അവരെ സഹായിക്കുക. ശാന്തത കൈവെടിയരുത്‌. “എപ്പോഴും നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ.”—കൊലോസ്യർ 4:6.

25, 26. യഹോവയുടെ നിലവാരങ്ങളെ സ്‌നേഹിക്കാൻ കുട്ടികളെ സഹായിക്കുന്നതിനായി മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാം?

25 ചില ആഘോഷങ്ങളിൽ നമ്മൾ പങ്കെടുക്കാത്തതിന്റെ കാരണങ്ങൾ നമുക്കുതന്നെ വ്യക്തമായി അറിയാമെന്ന കാര്യം നമ്മൾ ഉറപ്പാക്കണം. (എബ്രായർ 5:14) യഹോവയെ സന്തോഷിപ്പിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. നമ്മൾ മാതാപിതാക്കളാണെങ്കിൽ ബൈബിൾതത്ത്വങ്ങൾ മനസ്സിലാക്കാനും അവയെ സ്‌നേഹിക്കാനും മക്കളെ സഹായിക്കുന്നതിനു സമയമെടുക്കണം. കുട്ടികൾക്ക്‌ യഹോവയെ ഒരു യഥാർഥവ്യക്തിയായി തോന്നുമ്പോൾ അവരും യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കും.—യശയ്യ 48:17, 18; 1 പത്രോസ്‌ 3:15.

26 യഹോവയെ ശുദ്ധമായും സത്യസന്ധമായും ആരാധിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതു കാണുമ്പോൾ യഹോവയ്‌ക്കു സന്തോഷം തോന്നും. (യോഹന്നാൻ 4:23) എന്നാൽ പലരും ചിന്തിക്കുന്നത്‌ ഒരു വ്യക്തിക്ക്‌ ഈ വഞ്ചകലോകത്തിൽ ശരിക്കും സത്യസന്ധനായിരിക്കാൻ കഴിയില്ലെന്നാണ്‌. അതു ശരിയാണോ? അടുത്ത അധ്യായത്തിൽ അതെക്കുറിച്ച്‌ ചർച്ച ചെയ്യും.

^ കൂടുതൽ വിവരങ്ങൾ അറിയാൻ വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചികയും (ഇംഗ്ലീഷ്‌) യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയും jw.org വെബ്‌സൈറ്റും നോക്കാവുന്നതാണ്‌.