വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 15

നിങ്ങളുടെ ജോലി ആസ്വദിക്കുക

നിങ്ങളുടെ ജോലി ആസ്വദിക്കുക

“ഓരോരുത്തരും . . . തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തുകയും വേണം.”—സഭാപ്രസംഗകൻ 3:13.

1-3. (എ) പലർക്കും അവരുടെ ജോലിയെക്കുറിച്ച്‌ എന്താണു തോന്നുന്നത്‌? (ബി) ഈ അധ്യായത്തിൽ നമ്മൾ ഏതൊക്കെ ചോദ്യങ്ങൾ ചർച്ച ചെയ്യും?

 ലോകത്ത്‌ എല്ലായിടത്തുമുള്ള ആളുകൾ സ്വന്തം ആവശ്യത്തിനുവേണ്ടിയും കുടുംബം നോക്കുന്നതിനുവേണ്ടിയും കഠിനമായി അധ്വാനിക്കുന്നു. പലർക്കും അവരുടെ ജോലി ഇഷ്ടമല്ല. ചിലർക്കു ദിവസവും ജോലിക്കു പോകുന്നതുതന്നെ ഒരു പേടിസ്വപ്‌നമാണ്‌. നിങ്ങൾക്കും ഇങ്ങനെയാണു തോന്നുന്നതെങ്കിൽ, നിങ്ങളുടെ ജോലി കൂടുതൽ ആസ്വാദ്യകരമാക്കാൻ എന്തു ചെയ്യാം? ജോലിയെക്കുറിച്ച്‌ നല്ല വീക്ഷണമുണ്ടായിരിക്കാൻ എങ്ങനെ കഴിയും?

2 യഹോവ പറയുന്നു: “ഓരോരുത്തരും തിന്നുകുടിച്ച്‌ തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്‌.” (സഭാപ്രസംഗകൻ 3:13) ജോലി ചെയ്യാനാണു ദൈവം നമ്മളെ സൃഷ്ടിച്ചത്‌. അതിനുള്ള ആഗ്രഹവും ദൈവം നമുക്കു തന്നിട്ടുണ്ട്‌. നമ്മൾ ചെയ്യുന്ന കാര്യത്തിൽനിന്ന്‌ നമുക്കു സന്തോഷം കിട്ടാൻ യഹോവ ആഗ്രഹിക്കുന്നു.—സഭാപ്രസംഗകൻ 2:24; 5:18 വായിക്കുക.

3 നമ്മുടെ ജോലിയിൽ ആസ്വാദനം കണ്ടെത്താൻ എന്തു സഹായിക്കും? എങ്ങനെയുള്ള ജോലികൾ ക്രിസ്‌ത്യാനികൾ ഒഴിവാക്കണം? ജോലിയും ആരാധനയും നമുക്ക്‌ എങ്ങനെ സമനിലയിൽ കൊണ്ടുപോകാം? നമുക്കു ചെയ്യാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട ജോലി ഏതാണ്‌?

അധ്വാനശീലരായ രണ്ടു പേർ

4, 5. ജോലിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം എന്താണ്‌?

4 യഹോവയ്‌ക്കു ജോലി ചെയ്യാൻ ഇഷ്ടമാണ്‌. ഉൽപത്തി 1:1-ൽ “ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നു പറയുന്നു. ഭൂമിയും അതിലുള്ളതൊക്കെയും ഉണ്ടാക്കിയതിനു ശേഷം സൃഷ്ടിച്ചതൊക്കെ “വളരെ നല്ലതെന്നു” ദൈവം പറഞ്ഞു. (ഉൽപത്തി 1:31) തന്റെ സൃഷ്ടിയിൽ സ്രഷ്ടാവ്‌ സംതൃപ്‌തനായിരുന്നു.—1 തിമൊഥെയൊസ്‌ 1:11.

5 യഹോവ ജോലി ചെയ്യുന്നതു നിറുത്തുന്നില്ല. “എന്റെ പിതാവ്‌ ഇപ്പോഴും കർമനിരതനാണ്‌ ” എന്നാണു യേശു പറഞ്ഞത്‌. (യോഹന്നാൻ 5:17) യഹോവ ചെയ്‌തുകൊണ്ടിരിക്കുന്ന എല്ലാ മഹത്തായ കാര്യങ്ങളും നമുക്ക്‌ അറിയില്ലെങ്കിലും ചിലത്‌ അറിയാം. ദൈവരാജ്യത്തിൽ തന്റെ മകനായ യേശുവിനോടൊപ്പം ഭരിക്കാനുള്ളവരെ ദൈവം തിരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ്‌. (2 കൊരിന്ത്യർ 5:17) മനുഷ്യരെ വഴിനയിക്കാനും അവർക്കുവേണ്ടി കരുതാനും യഹോവ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ലോകവ്യാപകമായി നടക്കുന്ന പ്രസംഗപ്രവർത്തനത്തിന്റെ ഫലമായി ലക്ഷക്കണക്കിന്‌ ആളുകൾ യഹോവയെ അറിയാൻ ഇടയാകുന്നു. പറുദീസാഭൂമിയിൽ നിത്യം ജീവിക്കാനാകുമെന്ന പ്രത്യാശയും അവർക്കു ലഭിച്ചിരിക്കുന്നു.—യോഹന്നാൻ 6:44; റോമർ 6:23.

6, 7. യേശു എങ്ങനെയുള്ള ജോലിക്കാരനായിരുന്നു?

6 പിതാവിനെപ്പോലെ യേശുവിനും ജോലി ചെയ്യാൻ ഇഷ്ടമാണ്‌. ഭൂമിയിൽ വരുന്നതിനു മുമ്പ്‌, യേശു സ്വർഗവും ഭൂമിയും സൃഷ്ടിക്കുന്നതിൽ ദൈവത്തിന്റെ “വിദഗ്‌ധജോലിക്കാരനായി” പ്രവർത്തിച്ചു. (സുഭാഷിതങ്ങൾ 8:22-31; കൊലോസ്യർ 1:15-17) ഭൂമിയിലായിരുന്നപ്പോഴും യേശു കഠിനാധ്വാനം ചെയ്‌തു. ചെറുപ്പത്തിൽത്തന്നെ, സാധ്യതയനുസരിച്ച്‌ വീടും വീട്ടുപകരണങ്ങളും ഉണ്ടാക്കാൻ കഴിയുന്ന വിധത്തിൽ യേശു മരപ്പണിയിൽ വൈദഗ്‌ധ്യം നേടി. യേശു നല്ല പണിക്കാരനായി മാറി. അതുകൊണ്ട്‌ ഒരു ‘മരപ്പണിക്കാരനെന്നാണ്‌ ’ യേശു അറിയപ്പെട്ടത്‌.—മർക്കോസ്‌ 6:3.

7 ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ പ്രധാനജോലി, സന്തോഷവാർത്ത പ്രസംഗിക്കുന്നതും യഹോവയെക്കുറിച്ച്‌ ആളുകളെ പഠിപ്പിക്കുന്നതും ആയിരുന്നു. ശുശ്രൂഷ പൂർത്തിയാക്കുന്നതിനു യേശുവിനുണ്ടായിരുന്ന മൂന്നര വർഷക്കാലം യേശു അതിരാവിലെമുതൽ രാത്രി വൈകുംവരെ കഠിനമായി അധ്വാനിച്ചു. (ലൂക്കോസ്‌ 21:37, 38; യോഹന്നാൻ 3:2) കഴിയുന്നത്ര ആളുകളോടു സന്തോഷവാർത്ത അറിയിക്കാൻ യേശു നൂറുകണക്കിനു മൈലുകൾ പൊടി നിറഞ്ഞ വഴികളിലൂടെ നടന്നു.—ലൂക്കോസ്‌ 8:1.

8, 9. യേശു ജോലിയെ എങ്ങനെ കണ്ടു, എന്തുകൊണ്ട്‌?

8 ദൈവം ഏൽപ്പിച്ച ജോലി ചെയ്യുന്നത്‌ യേശുവിന്‌ ആഹാരം പോലെയായിരുന്നു. അതു യേശുവിന്‌ ആരോഗ്യവും ഊർജവും നൽകി. ഭക്ഷണം കഴിക്കാൻപോലും നേരമില്ലാത്ത വിധം യേശു കഠിനമായി അധ്വാനിച്ച ദിവസങ്ങളുണ്ടായിരുന്നു. (യോഹന്നാൻ 4:31-38) പിതാവിനെക്കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള എല്ലാ അവസരവും യേശു പ്രയോജനപ്പെടുത്തി. അതുകൊണ്ട്‌ യേശുവിന്‌ യഹോവയോട്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “അങ്ങ്‌ ഏൽപ്പിച്ച ജോലി ചെയ്‌തുതീർത്ത ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.”—യോഹന്നാൻ 17:4.

9 യഹോവയും യേശുവും കഠിനമായി അധ്വാനിക്കുകയും അതിൽ സന്തോഷവും സംതൃപ്‌തിയും കണ്ടെത്തുകയും ചെയ്യുന്നു എന്നല്ലേ ഇതെല്ലാം കാണിക്കുന്നത്‌? ‘ദൈവത്തെ അനുകരിക്കാനും’ യേശുവിന്റെ ‘കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനും’ നമ്മൾ ആഗ്രഹിക്കുന്നു. (എഫെസ്യർ 5:1; 1 പത്രോസ്‌ 2:21) അതുകൊണ്ടാണു നമ്മൾ കഠിനമായി അധ്വാനിക്കുന്നതും ചെയ്യുന്നതൊക്കെ ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുന്നതും.

നമ്മൾ ജോലിയെ എങ്ങനെ വീക്ഷിക്കണം?

10, 11. ജോലിയെക്കുറിച്ച്‌ ഒരു നല്ല മനോഭാവമുണ്ടായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?

10 യഹോവയുടെ ജനമെന്ന നിലയിൽ സ്വന്തം ആവശ്യത്തിനുവേണ്ടിയും കുടുംബത്തിനുവേണ്ടിയും നമ്മൾ കഠിനമായി അധ്വാനിക്കുന്നു. ജോലിയെക്കുറിച്ച്‌ നല്ല വീക്ഷണമുണ്ടായിരിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്‌. പക്ഷേ അത്‌ അത്ര എളുപ്പമല്ല. നമുക്കു ജോലി ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യാം?

നല്ല മനോഭാവം ഏതു ജോലിയും കൂടുതൽ ആസ്വാദ്യകരമാക്കും

11 നല്ല മനോഭാവമുണ്ടായിരിക്കുക. എവിടെ ജോലി ചെയ്യണം, എത്രത്തോളം ജോലി ചെയ്യണം എന്ന കാര്യങ്ങളൊന്നും നമ്മുടെ നിയന്ത്രണത്തിലല്ലായിരിക്കും. പക്ഷേ നമുക്കു നിയന്ത്രിക്കാനാകുന്ന ഒന്നുണ്ട്‌: നമ്മുടെ മനോഭാവം. എങ്ങനെ നമ്മുടെ മനോഭാവം മാറ്റാനാകും? യഹോവ നമ്മളിൽനിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നത്‌ എന്ന്‌ അറിയുന്നത്‌ അതിനു നമ്മളെ സഹായിക്കും. ഉദാഹരണത്തിന്‌, കുടുംബത്തിന്റെ ആവശ്യങ്ങൾ നിവർത്തിക്കാൻ ഒരു കുടുംബനാഥൻ കഴിവിന്റെ പരമാവധി ശ്രമിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. കുടുംബത്തിനുവേണ്ടി കരുതാത്തയാൾ “വിശ്വാസം തള്ളിക്കളഞ്ഞ്‌ അവിശ്വാസിയെക്കാൾ മോശമായിരിക്കുന്നു” എന്നാണു ബൈബിൾ പറയുന്നത്‌. (1 തിമൊഥെയൊസ്‌ 5:8) നിങ്ങൾ ഒരു കുടുംബനാഥനാണെങ്കിൽ കുടുംബത്തിനുവേണ്ടി കരുതാൻ നിങ്ങൾ കഠിനമായി അധ്വാനിക്കുന്നുണ്ട്‌. ചെയ്യുന്ന ജോലി നിങ്ങൾക്ക്‌ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും കുടുംബത്തിനുവേണ്ടി കരുതുമ്പോൾ നിങ്ങൾ യഹോവയെക്കൂടി സന്തോഷിപ്പിക്കുകയാണ്‌.

12. കഠിനാധ്വാനവും സത്യസന്ധതയും നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

12 കഠിനമായി അധ്വാനിക്കുക, സത്യസന്ധരായിരിക്കുക. ഇതു ജോലി ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും. (സുഭാഷിതങ്ങൾ 12:24; 22:29) കൂടാതെ തൊഴിലുടമയ്‌ക്കു നിങ്ങളിലുള്ള വിശ്വാസം വർധിക്കും. സത്യസന്ധരായ തൊഴിലാളികൾ പണമോ സാധനങ്ങളോ സമയമോ മോഷ്ടിക്കാത്തതുകൊണ്ട്‌ തൊഴിലുടമകൾ അവരെ വിലപ്പെട്ടവരായി കാണുന്നു. (എഫെസ്യർ 4:28) അതിലും പ്രധാനമായി, നിങ്ങളുടെ കഠിനാധ്വാനവും സത്യസന്ധതയും യഹോവ മനസ്സിലാക്കുന്നു. ഇങ്ങനെ ദൈവത്തെ സന്തോഷിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക്‌ ഒരു “ശുദ്ധമനസ്സാക്ഷി” ഉണ്ടായിരിക്കും.—എബ്രായർ 13:18; കൊലോസ്യർ 3:22-24.

13. ജോലിസ്ഥലത്തെ സത്യസന്ധതകൊണ്ട്‌ മറ്റെന്തു പ്രയോജനവും ഉണ്ടായേക്കാം?

13 ജോലിസ്ഥലത്തെ നിങ്ങളുടെ പെരുമാറ്റം യഹോവയ്‌ക്കു മഹത്ത്വം നൽകിയേക്കാം എന്നു തിരിച്ചറിയുക. ജോലിയെക്കുറിച്ച്‌ നല്ലൊരു വീക്ഷണമുണ്ടായിരിക്കാൻ സഹായിക്കുന്ന മറ്റൊരു കാരണമാണ്‌ ഇത്‌. (തീത്തോസ്‌ 2:9, 10) ചിലപ്പോൾ നിങ്ങളുടെ നല്ല മാതൃക കണ്ടിട്ട്‌ സഹപ്രവർത്തകരിൽ ആരെങ്കിലും ബൈബിൾ പഠിക്കാൻപോലും തയ്യാറായേക്കാം.—സുഭാഷിതങ്ങൾ 27:11; 1 പത്രോസ്‌ 2:12 വായിക്കുക.

ഏതു ജോലി തിരഞ്ഞെടുക്കണം?

14-16. ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തു പരിഗണിക്കണം?

14 ക്രിസ്‌ത്യാനികൾക്കു ചെയ്യാൻ കഴിയുന്നതും കഴിയാത്തതും ആയ ജോലികളുടെ ഒരു ലിസ്റ്റ്‌ ബൈബിളിലില്ല. എന്നാൽ ജോലിയെക്കുറിച്ച്‌ നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്‌. (സുഭാഷിതങ്ങൾ 2:6) ബൈബിൾതത്ത്വങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്‌ നമുക്ക്‌ പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കാം.

യഹോവയുടെ നിലവാരങ്ങൾക്കു വിരുദ്ധമല്ലാത്ത ജോലികൾ തിരഞ്ഞെടുക്കുക

15 യഹോവ തെറ്റാണെന്നു പറയുന്ന ഏതെങ്കിലും കാര്യം എനിക്ക്‌ ഈ ജോലിയിൽ ചെയ്യേണ്ടിവരുമോ? മോഷണവും നുണ പറച്ചിലും പോലെ യഹോവയ്‌ക്ക്‌ ഇഷ്ടമല്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്നു നമ്മൾ പഠിച്ചിട്ടുണ്ട്‌. (പുറപ്പാട്‌ 20:4; പ്രവൃത്തികൾ 15:29; എഫെസ്യർ 4:28; വെളിപാട്‌ 21:8) അതുകൊണ്ട്‌ യഹോവയുടെ നിലവാരങ്ങൾക്കു യോജിക്കാത്ത ഏതു ജോലിയും ഒഴിവാക്കാൻ നമ്മൾ ശ്രദ്ധയുള്ളവരാണ്‌.—1 യോഹന്നാൻ 5:3 വായിക്കുക.

16 യഹോവ വിലക്കിയിരിക്കുന്ന ഏതെങ്കിലും കാര്യത്തെ ഈ ജോലി പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്യുന്നുണ്ടോ? ഉദാഹരണത്തിന്‌, ഒരു ഗർഭച്ഛിദ്ര ക്ലിനിക്കിൽ റിസപ്‌ഷനിസ്റ്റ്‌ ആയി ജോലി ചെയ്യാൻ നിങ്ങളെ വിളിക്കുന്നെന്നു വിചാരിക്കുക. ഒരു റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുന്നത്‌ തെറ്റല്ല. പക്ഷേ, ഗർഭച്ഛിദ്രത്തെ യഹോവ എങ്ങനെയാണു കാണുന്നതെന്നു നിങ്ങൾക്ക്‌ അറിയാം. അതുകൊണ്ട്‌ അവിടെ ഗർഭച്ഛിദ്രം നടത്തുന്നതു നിങ്ങളല്ലെങ്കിലും യഹോവയുടെ വീക്ഷണത്തിൽ നിങ്ങളും ആ കുറ്റത്തിൽ പങ്കുകാരാകുമെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?—പുറപ്പാട്‌ 21:22-24.

17. ദൈവത്തെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ നമ്മളെ എന്തു സഹായിക്കും?

17 ദൈവികതത്ത്വങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ എബ്രായർ 5:14-ൽ പറഞ്ഞിരിക്കുന്ന, “ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്‌തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ച”വരെപ്പോലെയാകാൻ നമുക്കും കഴിയും. സ്വയം ചോദിക്കുക: ‘ഞാൻ ഈ ജോലിക്കു പോയാൽ അതു മറ്റുള്ളവരുടെ വിശ്വാസത്തിനു കോട്ടം തട്ടാൻ ഇടയാക്കുമോ? ഈ ജോലി സ്വീകരിച്ചാൽ ഞാൻ ഭാര്യയെയും മക്കളെയും വിട്ട്‌ മറ്റൊരു നാട്ടിലേക്കു പോകേണ്ടിവരുമോ? അത്‌ അവരെ എങ്ങനെ ബാധിക്കും?’

‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പാക്കുക’

18. ആരാധനയ്‌ക്കു മുഖ്യസ്ഥാനം കൊടുക്കാൻ ബുദ്ധിമുട്ടായേക്കാവുന്നത്‌ എന്തുകൊണ്ട്‌?

18 “ബുദ്ധിമുട്ടു നിറഞ്ഞ” ഈ കാലത്ത്‌ യഹോവയെ ആരാധിക്കുന്നതിന്‌ ഒന്നാം സ്ഥാനം കൊടുക്കുന്നത്‌ അത്ര എളുപ്പമല്ലായിരിക്കും. (2 തിമൊഥെയൊസ്‌ 3:1) ഒരു ജോലി കണ്ടെത്തുന്നതും അതു പോകാതെ നോക്കുന്നതും ശരിക്കും ബുദ്ധിമുട്ടുതന്നെയാണ്‌. കുടുംബത്തിനുവേണ്ടി കരുതണമെങ്കിലും നമ്മുടെ ആരാധനയാണ്‌ ഒന്നാം സ്ഥാനത്തു വരേണ്ടത്‌ എന്നു നമുക്ക്‌ അറിയാം. വസ്‌തുവകകൾ നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യമായി മാറാൻ നമ്മൾ അനുവദിക്കരുത്‌. (1 തിമൊഥെയൊസ്‌ 6:9, 10) അങ്ങനെയെങ്കിൽ ‘കൂടുതൽ പ്രാധാന്യമുള്ള കാര്യം ഏതാണെന്ന്‌ ഉറപ്പാക്കുന്നതോടൊപ്പം’ കുടുംബത്തിനുവേണ്ടി കരുതാനും നമുക്ക്‌ എങ്ങനെ കഴിയും?—ഫിലിപ്പിയർ 1:10.

19. ജോലിയുടെ കാര്യത്തിൽ സമനിലയുണ്ടായിരിക്കാൻ യഹോവയിലുള്ള ആശ്രയം എങ്ങനെ സഹായിക്കും?

19 പൂർണമായി യഹോവയിൽ ആശ്രയിക്കുക. (സുഭാഷിതങ്ങൾ 3:5, 6 വായിക്കുക.) നമ്മുടെ ആവശ്യങ്ങൾ എന്താണെന്നു ദൈവത്തിനു നന്നായി അറിയാം; ദൈവം നമ്മളെക്കുറിച്ച്‌ ചിന്തയുള്ളവനുമാണ്‌. (സങ്കീർത്തനം 37:25; 1 പത്രോസ്‌ 5:7) ദൈവവചനം ഇങ്ങനെ പറയുന്നു: ‘നിങ്ങളുടെ ജീവിതം പണസ്‌നേഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടുക. “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല” എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.’ (എബ്രായർ 13:5) കുടുംബത്തിനുവേണ്ടി കരുതുന്നത്‌ ഓർത്ത്‌ നമ്മൾ ഉത്‌കണ്‌ഠപ്പെട്ടിരിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. തന്റെ ജനത്തിനുവേണ്ടി കരുതാൻ തനിക്കു കഴിയുമെന്ന്‌ യഹോവ പല തവണ കാണിച്ചുതന്നിട്ടുണ്ട്‌. (മത്തായി 6:25-32) നമ്മുടെ ജോലിസാഹചര്യം എന്തായിരുന്നാലും, നമ്മൾ ക്രമമായി ദൈവവചനം പഠിക്കുകയും സന്തോഷവാർത്ത പ്രസംഗിക്കുകയും ക്രിസ്‌തീയയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും.—മത്തായി 24:14; എബ്രായർ 10:24, 25.

20. നമുക്ക്‌ എങ്ങനെ ജീവിതം ലളിതമാക്കി നിറുത്താം?

20 കണ്ണു കേന്ദ്രീകൃതമാക്കുക. (മത്തായി 6:22, 23 വായിക്കുക.) ഇതിന്‌ അർഥം യഹോവയെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്കു കഴിയുന്ന വിധത്തിൽ ജീവിതം ലളിതമാക്കി നിറുത്തുക എന്നാണ്‌. ദൈവവുമായുള്ള സൗഹൃദത്തെക്കാൾ പണത്തിനും സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതത്തിനും പുത്തൻ ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നതു മണ്ടത്തരമാണെന്നു നമുക്ക്‌ അറിയാം. പ്രധാനകാര്യങ്ങൾ ഒന്നാമതു വെക്കാൻ നമ്മളെ എന്തു സഹായിക്കും? കടക്കെണിയിലാകാതിരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം. നിങ്ങൾ ഇപ്പോൾത്തന്നെ കടത്തിലാണെങ്കിൽ അത്‌ അടച്ച്‌ തീർക്കുന്നതിന്‌ എന്തു ചെയ്യാൻ പറ്റുമെന്നു ചിന്തിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ വസ്‌തുവകകൾ നമ്മുടെ സമയവും ഊർജവും വൻതോതിൽ കവർന്നെടുത്തേക്കാം. നമുക്കു പ്രാർഥിക്കാനും പഠിക്കാനും പ്രസംഗിക്കാനും സമയം കിട്ടാതെ വന്നേക്കാം. വസ്‌തുവകകൾ നമ്മുടെ ജീവിതം സങ്കീർണമാക്കാൻ അനുവദിക്കുന്നതിനു പകരം അടിസ്ഥാനകാര്യങ്ങളുണ്ടെങ്കിൽ, “ഉണ്ണാനും ഉടുക്കാനും” ഉണ്ടെങ്കിൽ, അതിൽ തൃപ്‌തിപ്പെടാൻ നമുക്കു പഠിക്കാം. (1 തിമൊഥെയൊസ്‌ 6:8) നമ്മുടെ സാഹചര്യം എന്തായിരുന്നാലും, യഹോവയെ കൂടുതൽ മെച്ചമായി സേവിക്കാൻ എങ്ങനെ കഴിയും എന്ന്‌ അറിയുന്നതിനു കാര്യങ്ങൾ കൂടെക്കൂടെ വിലയിരുത്തുന്നതു നന്നായിരിക്കും.

21. ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ടത്‌ എന്തിനാണെന്നു നമ്മൾ തീരുമാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

21 ശരിയായ മുൻഗണനകൾ വെക്കുക. നമ്മുടെ സമയവും ഊർജവും ആസ്‌തികളും നമ്മൾ ജ്ഞാനപൂർവം ഉപയോഗിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ വിദ്യാഭ്യാസമോ പണമോ പോലുള്ള പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ നമ്മുടെ വിലപ്പെട്ട സമയം കവർന്നെടുത്തേക്കാം. ‘ദൈവരാജ്യത്തിന്‌ എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാനാണ്‌ ’ യേശു പറഞ്ഞത്‌. (മത്തായി 6:33) നമ്മുടെ ഹൃദയത്തിൽ ഒന്നാം സ്ഥാനം എന്തിനാണെന്നു നമ്മുടെ തിരഞ്ഞെടുപ്പുകൾ, ശീലങ്ങൾ, ദിനചര്യ, ലക്ഷ്യങ്ങൾ എന്നിവയെല്ലാം വെളിപ്പെടുത്തും.

നമുക്ക്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ജോലി

22, 23. (എ) ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നമുക്കു ചെയ്യാനാകുന്ന ഏറ്റവും പ്രധാനജോലി ഏതാണ്‌? (ബി) ജോലി ആസ്വദിക്കാൻ നമ്മളെ എന്തു സഹായിക്കും?

22 നമുക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ജോലി യഹോവയെ സേവിക്കുന്നതും സന്തോഷവാർത്ത പ്രസംഗിക്കുന്നതും ആണ്‌. (മത്തായി 24:14; 28:19, 20) യേശുവിനെപ്പോലെ, പ്രസംഗപ്രവർത്തനത്തിൽ നമുക്കാകുന്നതെല്ലാം ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നു. ചിലർ സുവിശേഷപ്രസംഗകരുടെ ആവശ്യം കൂടുതൽ ഉള്ളിടത്തേക്കു മാറി അവിടെ സേവിക്കുന്നു. മറ്റു ചിലർ മറ്റു ഭാഷക്കാരോടു പ്രസംഗിക്കുന്നതിനുവേണ്ടി അവരുടെ ഭാഷ പഠിച്ചെടുക്കുന്നു. ഇങ്ങനെ ചെയ്‌തവരോട്‌ അക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചറിയുക. അവരുടെ ജീവിതം കൂടുതൽ സന്തോഷമുള്ളതും അർഥവത്തും ആയെന്ന്‌ അവർ നിങ്ങളോടു പറയും.—സുഭാഷിതങ്ങൾ 10:22 വായിക്കുക.

നമുക്കു ചെയ്യാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട ജോലി യഹോവയെ സേവിക്കുന്നതാണ്‌

23 ഇന്നു കുടുംബത്തിന്റെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി, നമ്മളിൽ പലരും ഒരുപാടു സമയം ജോലി ചെയ്യുന്നു, ചിലപ്പോൾ ഒന്നിലധികം ജോലികൾപോലും. യഹോവയ്‌ക്ക്‌ ഇത്‌ അറിയാം. കുടുംബത്തിനുവേണ്ടി കരുതാൻ നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും യഹോവ വിലമതിക്കുന്നു. അതുകൊണ്ട്‌ ഏതുതരം ജോലി ചെയ്‌താലും കഠിനമായി അധ്വാനിച്ചുകൊണ്ട്‌ നമുക്ക്‌ യഹോവയെയും യേശുവിനെയും അനുകരിക്കാം. നമ്മുടെ ഏറ്റവും പ്രധാനജോലി യഹോവയെ സേവിക്കുന്നതും ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കുന്നതും ആണെന്നു മനസ്സിൽപ്പിടിക്കാം. അതു നമുക്ക്‌ യഥാർഥസന്തോഷം തരും.