വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നേക്കും ജീവിക്കാൻ നിങ്ങൾ ചെയ്യേണ്ടത്‌

എന്നേക്കും ജീവിക്കാൻ നിങ്ങൾ ചെയ്യേണ്ടത്‌

അധ്യായം 30

എന്നേക്കും ജീവിക്കാൻ നിങ്ങൾ ചെയ്യേണ്ടത്‌

1. (എ) നിങ്ങൾക്ക്‌ ഏതു രണ്ടു ഗതികൾ തുറന്നുകിടക്കുന്നു? (ബി) നിങ്ങൾക്കു ശരിയായ ഗതി തെരഞ്ഞെടുക്കാവുന്നതെങ്ങനെ?

1 യഹോവയാം ദൈവം നിങ്ങൾക്കു വിശിഷ്ടമായ ഒന്ന്‌—അവന്റെ നീതിയുളള പുതിയ വ്യവസ്ഥിതിയിലെ നിത്യജീവൻ—വാഗ്‌ദാനം ചെയ്യുന്നു. (2 പത്രോസ്‌ 3:13) എന്നാൽ അന്നത്തെ ജീവിതം നിങ്ങൾ ഇപ്പോൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇപ്പോഴത്തെ ദുഷ്ടലോകം അതിന്റെ ഭാഗമായിരിക്കുന്ന എല്ലാവരോടുംകൂടെ നീങ്ങിപ്പോകാറായിരിക്കുകയാണ്‌, എന്നാൽ “ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു.” (1 യോഹന്നാൻ 2:17) അതുകൊണ്ട്‌ നിങ്ങൾ രണ്ടു ഗതികളിലൊന്നു തെരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഒന്നു മരണത്തിലേക്കും മറേറതു നിത്യജീവനിലേക്കും നയിക്കുന്നു. (ആവർത്തനം 30:19, 20) നിങ്ങൾ ഏതു സ്വീകരിക്കും?

2. (എ) നിങ്ങൾക്കു യഥാർഥ വിശ്വാസമുണ്ടെങ്കിൽ, നിങ്ങൾക്ക്‌ എന്തു ബോധ്യപ്പെട്ടിരിക്കും? (ബി) ഒരു കുട്ടി സ്‌നേഹനിധിയായ ഒരു പിതാവിനെ വിശ്വസിക്കുന്നതുപോലെ ദൈവത്തെ വിശ്വസിക്കുന്നത്‌ അവനെ സേവിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?

2 നിങ്ങൾ ജീവനെ തെരഞ്ഞെടുക്കുന്നുവെന്നു പ്രകടമാക്കുന്നതെങ്ങനെയാണ്‌? ഒന്നാമതായി, നിങ്ങൾക്കു യഹോവയിലും അവന്റെ വാഗ്‌ദത്തങ്ങളിലും വിശ്വാസമുണ്ടായിരിക്കണം. ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്നും “അവൻ തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവരുടെ പ്രതിഫലദായകനായിത്തീരുന്നുവെന്നും” നിങ്ങൾക്കു പൂർണബോധ്യമുണ്ടോ? (എബ്രായർ 11:6) ഒരു പുത്രനോ പുത്രിയോ സ്‌നേഹവാനും കരുണാനിധിയുമായ ഒരു പിതാവിനെ വിശ്വസിക്കുന്നതുപോലെ നിങ്ങൾ ദൈവത്തെ വിശ്വസിക്കേണ്ടതുണ്ട്‌. (സങ്കീർത്തനം 103:13, 14; സദൃശവാക്യങ്ങൾ 3:11, 12) അങ്ങനെയുളള വിശ്വാസമുളളപ്പോൾ ചിലപ്പോൾ നിങ്ങൾക്കു കാര്യങ്ങൾ പൂർണമായി മനസ്സിലാകുന്നില്ലെങ്കിൽപ്പോലും നിങ്ങൾ അവന്റെ ആലോചന ജ്ഞാനപൂർവകമാണോയെന്ന്‌ അഥവാ അവന്റെ വഴികൾ നീതിനിഷ്‌ഠമാണോയെന്നു സംശയിക്കുകയില്ല.

3. (എ) വിശ്വാസത്തിനു പുറമെ മററ്‌ എന്തും ആവശ്യമാണ്‌? (ബി) നിങ്ങൾ ജീവനെ തെരഞ്ഞെടുക്കുകയാണെന്നു തെളിയിക്കാൻ ഏതു പ്രവൃത്തികൾ ആവശ്യമാണ്‌?

3 എന്നിരുന്നാലും, വിശ്വാസത്തെക്കാളധികം ആവശ്യമാണ്‌. യഹോവയെ സംബന്ധിച്ചുളള നിങ്ങളുടെ യഥാർഥവികാരങ്ങൾ എന്താണെന്നു പ്രകടമാക്കുന്ന പ്രവൃത്തികളും ഉണ്ടായിരിക്കണം. (യാക്കോബ്‌ 2:20, 26) കഴിഞ്ഞകാലത്തു ശരിയായതു ചെയ്യുന്നതിൽ ഉണ്ടായ എന്തെങ്കിലും പരാജയം സംബന്ധിച്ചു നിങ്ങൾ ഖേദിക്കുന്നുവെന്നു പ്രകടമാക്കാൻ നിങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതഗതിയെ യഹോവയുടെ ഇഷ്ടത്തോട്‌ അനുയോജ്യമാക്കാൻ അനുതപിക്കുന്നതിനോ മാററങ്ങൾ വരുത്തുന്നതിനോ നിങ്ങൾ പ്രേരിതനായിട്ടുണ്ടോ? നിങ്ങൾ തിരിഞ്ഞുവന്നിട്ടുണ്ടോ? അതായതു നിങ്ങൾ പിന്തുടർന്നിരുന്ന ഏതെങ്കിലും തെററായ ഗതി ഉപേക്ഷിച്ചിട്ടു ദൈവം ആവശ്യപ്പെടുന്നവ ചെയ്‌തു തുടങ്ങിയിട്ടുണ്ടോ? (പ്രവൃത്തികൾ 3:19; 17:30) അത്തരം പ്രവൃത്തികൾ നിങ്ങൾ ജീവനെ തെരഞ്ഞെടുക്കുന്നുവെന്നു പ്രകടമാക്കും.

സമർപ്പണവും സ്‌നാനവും

4. (എ) ദൈവേഷ്ടം ചെയ്യാൻ നിങ്ങളെ എന്തു പ്രേരിപ്പിക്കേണ്ടതാണ്‌? (ബി) നിങ്ങൾ ദൈവത്തെ സേവിക്കാൻ തീരുമാനിക്കുമ്പോൾ എന്തു ചെയ്യുന്നത്‌ ഉചിതമാണ്‌?

4 ദൈവത്തിന്റെ ഇഷ്ടം ചെയ്‌തുകൊണ്ടു ജീവനെ തെരഞ്ഞെടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കേണ്ടതെന്താണ്‌? വിലമതിപ്പായിരിക്കണം. ചിന്തിക്കുക: സകല രോഗത്തിൽനിന്നും കഷ്ടപ്പാടിൽനിന്നും മരണത്തിൽനിന്നുപോലുമുളള വിടുതൽ യഹോവ നിങ്ങൾക്കു സാധ്യമാക്കിയിരിക്കുന്നു! തന്റെ പുത്രനാകുന്ന വിലയേറിയ ദാനത്താൽ അവൻ ഒരു പറുദീസാഭൂമിയിലെ അനന്തജീവനിലേക്കുളള വഴി നിങ്ങൾക്കു തുറന്നുതന്നിരിക്കുന്നു. (1 കൊരിന്ത്യർ 6:19, 20; 7:23; യോഹന്നാൻ 3:16) യഹോവയുടെ സ്‌നേഹം തിരിച്ച്‌ അവനെ സ്‌നേഹിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യണം? (1 യോഹന്നാൻ 4:9, 10; 5:2, 3) നിങ്ങൾ യേശുവിന്റെ നാമത്തിൽ ദൈവത്തെ സമീപിക്കുകയും നിങ്ങൾ അവന്റെ ദാസനായിരിക്കാനാഗ്രഹിക്കുന്നുവെന്ന്‌, നിങ്ങൾ അവന്റെ വകയായിരിക്കാനാഗ്രഹിക്കുന്നുവെന്ന്‌, പ്രാർഥനയിൽ അവനോടു പറയുകയും ചെയ്യുക. ഈ വിധത്തിൽ നിങ്ങൾ നിങ്ങളേത്തന്നെ ദൈവത്തിനു സമർപ്പിക്കുക. അതു വ്യക്തിപരമായ, സ്വകാര്യമായ, ഒരു കാര്യമാണ്‌. അതു മററാർക്കും നിങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നതല്ല.

5. (എ) ദൈവത്തിനു നിങ്ങൾ സമർപ്പിച്ചശേഷം നിങ്ങൾ എന്തു ചെയ്യാൻ അവൻ പ്രതീക്ഷിക്കുന്നു? (ബി) നിങ്ങളുടെ സമർപ്പണമനുസരിച്ചു ജീവിക്കുന്നതിനു നിങ്ങൾക്ക്‌ ഏതു സഹായം ലഭ്യമാണ്‌?

5 നിങ്ങൾ ദൈവത്തിനു സമർപ്പിച്ചുകഴിയുമ്പോൾ നിങ്ങൾ അതനുസരിച്ചു ജീവിക്കാൻ അവൻ പ്രതീക്ഷിക്കും. അതുകൊണ്ട്‌ നിങ്ങൾ ജീവിക്കുന്നിടത്തോളംകാലം ഈ തീരുമാനത്തോട്‌ അഥവാ സമർപ്പണത്തോടു പററിനില്‌ക്കുന്നതിനാൽ നിങ്ങൾ വാക്കു പാലിക്കുന്ന ആളാണെന്നു തെളിയിക്കുക. (സങ്കീർത്തനം 50:14) നിങ്ങൾ ദൈവത്തിന്റെ ദൃശ്യസ്ഥാപനത്തോടു പററിനിൽക്കുന്നുവെങ്കിൽ നിങ്ങളെ സഹക്രിസ്‌ത്യാനികൾക്കു സഹായിക്കാൻ കഴിയും. അവർ സസന്തോഷം നിങ്ങൾക്കു സ്‌നേഹപുരസ്സരമായ പ്രോത്സാഹനവും പിന്തുണയും നൽകും.—1 തെസ്സലോനീക്യർ 5:11.

6. (എ) നിങ്ങൾ ദൈവത്തിനു നിങ്ങളുടെ ജീവിതം സമർപ്പിക്കുമ്പോൾ, പിന്നീട്‌ ഏതു നടപടി ആവശ്യമാണ്‌? (ബി) സ്‌നാനത്തിന്റെ അർഥമെന്ത്‌?

6 എന്നുവരികിലും നിങ്ങൾ യഹോവക്കുളളവനായിരിക്കാനാഗ്രഹിക്കുന്നുവെന്ന്‌ അവനോടു സ്വകാര്യമായി പറയുന്നതിലധികം ചെയ്യേണ്ടതാണ്‌. ദൈവത്തെ സേവിക്കാൻ നിങ്ങൾ ഒരു സമർപ്പണം ചെയ്‌തിരിക്കുന്നുവെന്നു നിങ്ങൾ മററുളളവരുടെ മുമ്പാകെ പ്രകടമാക്കേണ്ടതാണ്‌. നിങ്ങൾ ഇത്‌ എങ്ങനെയാണു ചെയ്യുന്നത്‌? വെളളത്തിൽ സ്‌നാനമേൽക്കുന്നതിനാൽ, അങ്ങനെയുളള ജലസ്‌നാനം ഒരു വ്യക്തി തന്റെ ജീവനെ യഹോവയ്‌ക്കു സമർപ്പിച്ചിരിക്കുന്നുവെന്നും അവന്റെ ഇഷ്ടം ചെയ്യാൻ തന്നേത്തന്നെ ഏല്‌പിച്ചുകൊടുക്കുകയാണെന്നുമുളളതിന്റെ പരസ്യപ്രകടനമാണ്‌.

7. (എ) യേശു ക്രിസ്‌ത്യാനികൾക്ക്‌ എന്തു ദൃഷ്ടാന്തം നൽകി? (ബി) യേശു കല്‌പിച്ച സ്‌നാനം ശിശുക്കൾക്കുവേണ്ടിയല്ലാത്തതെന്തുകൊണ്ട്‌?

7 ജലസ്‌നാനം ഒരു പ്രധാനപ്പെട്ട വ്യവസ്ഥയാണെന്നു യേശുക്രിസ്‌തുവിന്റെ ദൃഷ്ടാന്തത്താൽ പ്രകടമാക്കപ്പെടുന്നു. യേശു തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യാൻ വന്നിരിക്കുന്നുവെന്ന്‌ അവനോടു പറയുക മാത്രമായിരുന്നില്ല. (എബ്രായർ 10:7) ഒരു ദൈവരാജ്യപ്രസംഗകനായുളള തന്റെ സേവനം തുടങ്ങാറായപ്പോൾ യേശു യഹോവയ്‌ക്കു തന്നേത്തന്നെ ഏൽപ്പിച്ചുകൊടുക്കുകയും വെളളത്തിൽ സ്‌നാനമേൽക്കുകയും ചെയ്‌തു. (മത്തായി 3:13-17) യേശു മാതൃക വെച്ചതുകൊണ്ട്‌ ഇക്കാലത്തു യഹോവയുടെ ഇഷ്ടം ചെയ്യാൻ തങ്ങളേത്തന്നെ അവനു സമർപ്പിക്കുന്നവർ സ്‌നാനമേൽക്കണം. (1 പത്രോസ്‌ 2:21; 3:21) യഥാർഥത്തിൽ, സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കാനും അനന്തരം ആ പുതിയ ശിഷ്യരെ സ്‌നാനപ്പെടുത്താനും യേശു തന്റെ അനുഗാമികളോടു കല്‌പിച്ചു. ഇതു ശിശുസ്‌നാനമല്ല. അതു വിശ്വാസികളായിത്തീർന്നവരുടെ, യഹോവയെ സേവിക്കാൻ തീരുമാനിച്ചവരുടെ, സ്‌നാനമാണ്‌.—മത്തായി 28:19; പ്രവൃത്തികൾ 8:12.

8. നിങ്ങൾ സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ സഭയിലെ ആരെ അറിയിക്കണം, എന്തുകൊണ്ട്‌?

8 നിങ്ങൾ യഹോവയെ സേവിക്കാൻ തീരുമാനിച്ചിരിക്കയും സ്‌നാനമേൽക്കാൻ ആഗ്രഹിക്കുകയുമാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? നിങ്ങൾ സഹവസിക്കുന്ന യഹോവയുടെ സാക്ഷികളുടെ സഭയിലെ അധ്യക്ഷമേൽവിചാരകനെ നിങ്ങളുടെ ആഗ്രഹം അറിയിക്കണം. അയാളും സഭയിലെ മററു മൂപ്പൻമാരുംകൂടെ, സ്വീകാര്യമായി ദൈവത്തെ സേവിക്കുന്നതിനു നിങ്ങൾ അറിയേണ്ട വിവരങ്ങൾ നിങ്ങളോടൊത്തു സന്തോഷപൂർവം പുനരവലോകനം ചെയ്യുന്നതാണ്‌. പിന്നീടു നിങ്ങളെ സ്‌നാനപ്പെടുത്താൻ ക്രമീകരണം ചെയ്യാൻ കഴിയും.

ഇന്നു നിങ്ങൾക്കുവേണ്ടിയുളള ദൈവത്തിന്റെ ഇഷ്ടം

9. പ്രളയത്തിനുമുമ്പു നോഹ ചെയ്‌ത എന്ത്‌ ഇപ്പോൾ നിങ്ങൾ ചെയ്യണമെന്നുളളതു ദൈവത്തിന്റെ ഇഷ്ടമാണ്‌?

9 ജലപ്രളയത്തിനുമുമ്പ്‌ ആസന്നമായിരുന്ന നാശത്തെക്കുറിച്ചു മുന്നറിയിപ്പുകൊടുക്കുന്നതിനും ഏകസുരക്ഷിതസ്ഥാനമായിരുന്ന പെട്ടകത്തിലേക്കു വിരൽചൂണ്ടുന്നതിനും യഹോവ ഒരു “നീതിപ്രസംഗിയായ” നോഹയെ ഉപയോഗിച്ചു. (മത്തായി 24:37-39; 2 പത്രോസ്‌ 2:5; എബ്രായർ 11:7) നിങ്ങൾ ഇപ്പോൾ സമാനമായ ഒരു പ്രസംഗവേല ചെയ്യണമെന്നുളളതാണു ദൈവത്തിന്റെ ഇഷ്ടം. നമ്മുടെ കാലത്തെക്കുറിച്ചു യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) മററുളളവർ ഈ വ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിച്ച്‌ എന്നേക്കും ജീവിക്കണമെങ്കിൽ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു നിങ്ങൾ പഠിച്ചിരിക്കുന്ന കാര്യങ്ങൾ അവർ അറിയണം. (യോഹന്നാൻ 17:3) ഈ ജീവദായകമായ അറിവു മററുളളവർക്കു പങ്കുവെക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങളുടെ ഹൃദയം പ്രേരിതമാകുന്നില്ലേ?

10. (എ) ആളുകളോടുളള സ്‌നേഹം യേശുവിന്റെ എന്തു ദൃഷ്ടാന്തം അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌? (ബി) പ്രസംഗവേലയിലധികവും ചെയ്യപ്പെടുന്നതെങ്ങനെ?

10 ക്രിസ്‌തുവിന്റെ ദൃഷ്ടാന്തം പിന്തുടരുക. ആളുകൾ തന്റെ അടുക്കലേക്കു ചെല്ലാൻ അവൻ കാത്തിരുന്നില്ല. എന്നാൽ രാജ്യദൂതു കേൾക്കുന്നവരെ അവൻ അന്വേഷിച്ചുനടന്നു. അവന്റെ അനുഗാമികൾ—എല്ലാവരുംതന്നെ—അങ്ങനെ ചെയ്യാൻ അവൻ ഉദ്‌ബോധിപ്പിച്ചു. (മത്തായി 28:19; പ്രവൃത്തികൾ 4:13; റോമർ 10:10-15) ക്രിസ്‌തുവിന്റെ ഉദ്‌ബോധനവും ദൃഷ്ടാന്തവും അനുസരിച്ചുകൊണ്ട്‌ ആദിമക്രിസ്‌ത്യാനികൾ “വീടുതോറും” പോയി ജനങ്ങളെ സന്ദർശിച്ചു. അവർ രാജ്യദൂതും വഹിച്ചുകൊണ്ടു വീടുതോറും പോയിരുന്നു. (ലൂക്കോസ്‌ 10:1-6; പ്രവൃത്തികൾ 20:20) സത്യക്രിസ്‌ത്യാനികൾ നമ്മുടെ നാളിൽ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്ന മുഖ്യവിധം ഇപ്പോഴും ഇതുതന്നെയാണ്‌.

11. (എ) ദൈവരാജ്യം പ്രസംഗിക്കുന്നതിനു ധൈര്യം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്‌, എന്നാൽ നാം ഭയപ്പെടേണ്ടതില്ലാത്തതെന്തുകൊണ്ട്‌? (ബി) നാം ചെയ്യുന്ന വേലയെ യഹോവ വീക്ഷിക്കുന്നതെങ്ങനെ?

11 ഈ വേല ചെയ്യാൻ ധൈര്യമാവശ്യമാണ്‌. സാത്താനും അവന്റെ ലോകവും നിങ്ങളെ തടയാൻ ശ്രമിക്കുമെന്നു തീർച്ചയാണ്‌, പ്രസംഗിക്കുന്നതിൽനിന്നു ക്രിസ്‌തുവിന്റെ ആദിമ അനുഗാമികളെ തടയാൻ അവൻ ശ്രമിച്ചതുപോലെതന്നെ. (പ്രവൃത്തികൾ 4:17-21; 5:27-29, 40-42) എന്നാൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല. യഹോവ ആ ആദിമക്രിസ്‌ത്യാനികളെ പിന്താങ്ങുകയും ശക്തീകരിക്കുകയും ചെയ്‌തതുപോലെ അവൻ ഇന്നു നിങ്ങൾക്കുവേണ്ടിയും അതു ചെയ്യും. (2 തിമൊഥെയോസ്‌ 4:17) അതുകൊണ്ട്‌ ധൈര്യപ്പെടുക! ജീവദായകമായ പ്രസംഗവേലയിലും പഠിപ്പിക്കൽവേലയിലും പൂർണപങ്കു വഹിച്ചുകൊണ്ടു നിങ്ങൾ യഹോവയേയും നിങ്ങളുടെ സഹമനുഷ്യരെയും യഥാർഥമായി സ്‌നേഹിക്കുകതന്നെ ചെയ്യുന്നുവെന്നു തെളിയിക്കുക. (1 കൊരിന്ത്യർ 9:16; 1 തിമൊഥെയോസ്‌ 4:16) യഹോവ നിങ്ങളുടെ വേല മറന്നുകളയാതെ, നിങ്ങൾക്കു സമൃദ്ധമായ പ്രതിഫലം നൽകും.—എബ്രായർ 6:10-12; തീത്തോസ്‌ 1:2.

12. ലോത്തിന്റെ ഭാര്യയുടെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ എന്തു പാഠം പഠിക്കാൻ കഴിയും?

12 ഈ പഴയവ്യവസ്ഥിതിക്കു യഥാർഥമൂല്യമുളളതൊന്നും വാഗ്‌ദാനം ചെയ്യാനില്ല. അതുകൊണ്ട്‌ അതിനു നിങ്ങളുടെ പുറംതിരിഞ്ഞുകളയുന്നതിനാൽ നിങ്ങൾക്കു നഷ്ടമുണ്ടാകുമെന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌. “ലോത്തിന്റെ ഭാര്യയെ ഓർക്കുക” എന്നു യേശു പറഞ്ഞു. (ലൂക്കോസ്‌ 17:32) അവളും കുടുംബവും സോദോമിൽനിന്നു രക്ഷപ്പെട്ടശേഷം അവർ പിൻപിൽ വിട്ടുകളഞ്ഞവയിലേക്ക്‌ അവൾ ആകാംക്ഷാപൂർവം നോക്കി. അവളുടെ ഹൃദയം എവിടെയാണെന്നു ദൈവം കണ്ടു. അവൾ ഒരു ഉപ്പുതൂണായിത്തീർന്നു. (ഉൽപ്പത്തി 19:26) ലോത്തിന്റെ ഭാര്യയെപ്പോലെ ആയിരിക്കരുത്‌! മുമ്പിൽ സ്ഥിതിചെയ്യുന്ന ദൈവത്തിന്റെ നൂതനക്രമത്തിലെ “യഥാർഥ ജീവനിൽ” നിങ്ങളുടെ ദൃഷ്ടികൾ പതിപ്പിക്കുക.—1 തിമൊഥെയോസ്‌ 6:19.

ഭൗമിക പറുദീസയിലെ നിത്യജീവൻ തെരഞ്ഞെടുക്കുക

13. നമ്മളെല്ലാം നടത്തേണ്ട തെരഞ്ഞെടുപ്പു യേശു അവതരിപ്പിച്ചതെങ്ങനെ?

13 യഥാർഥത്തിൽ രണ്ടിലൊന്നാണു തെരഞ്ഞെടുക്കാനുളളത്‌. രണ്ടു വഴികളിൽ ഒന്നു തെരഞ്ഞെടുക്കുന്നതിനോടാണു ക്രിസ്‌തു അതിനെ താരതമ്യപ്പെടുത്തിയത്‌. ഒരു വഴി “വീതിയുളളതും വിശാലവു”മാണെന്ന്‌ അവൻ പറഞ്ഞു. അതിലെ സഞ്ചാരികൾക്കു സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്‌. എന്നാൽ മറേറവഴി “ഞെരുക്കമുളള”താണ്‌. അതെ, ആ വഴിയിലുളളവരോടു ദൈവനിർദേശങ്ങളും നിയമങ്ങളും അനുസരിക്കാൻ ആവശ്യപ്പെടുന്നു. ഭൂരിപക്ഷംപേരും വിശാലമായ വഴി സ്വീകരിക്കുകയാണെന്നും ചുരുക്കം ചിലരേ ഇടുങ്ങിയതു സ്വീകരിക്കുന്നുളളുവെന്നും യേശു പ്രസ്‌താവിച്ചു. നിങ്ങൾ ഏതു വഴി തെരഞ്ഞെടുക്കും? നിങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇതു മനസ്സിൽ പിടിക്കുക. വിശാലമായ വഴി പെട്ടെന്ന്‌ അന്ത്യത്തിൽ—നാശത്തിൽ—വന്നെത്തും! മറിച്ച്‌, ഇടുങ്ങിയ വഴി നിങ്ങളെ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലേക്കുതന്നെ നയിക്കും. അവിടെ ഭൂമിയെ മഹത്തായ ഒരു പറുദീസയാക്കുന്ന വേലയിൽ നിങ്ങൾക്കു പങ്കുപററാൻ കഴിയും. അവിടെ നിങ്ങൾക്കു സസന്തോഷം എന്നേക്കും ജീവിച്ചിരിക്കാൻ കഴിയും.—മത്തായി 7:13, 14.

14. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലേക്ക്‌ അതിജീവിക്കുന്നതിനു നിങ്ങൾ എന്തിന്റെ ഭാഗമായിരിക്കണം?

14 ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ നിത്യജീവൻ നേടുന്നതിനു നിങ്ങൾക്കു സ്വീകരിക്കാൻ കഴിയുന്ന വ്യത്യസ്‌ത വഴികളോ പാതകളോ ഉണ്ടെന്നു നിഗമനം ചെയ്യരുത്‌. ഒന്നു മാത്രമേയുളളു. ഒരു പെട്ടകം മാത്രമേ ജലപ്രളയത്തെ അതിജീവിച്ചുളളു, പല കപ്പലുകളില്ലായിരുന്നു. സത്വരം സമീപിച്ചുവരുന്ന “മഹോപദ്രവ”ത്തെ അതിജീവിക്കുന്ന ഒരൊററ സ്ഥാപനം മാത്രമേ ഉണ്ടായിരിക്കയുളളു—ദൈവത്തിന്റെ ദൃശ്യസ്ഥാപനം. എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലേക്കു നയിക്കുന്നുവെന്നതു കേവലം സത്യമല്ല. (മത്തായി 7:21-23; 24:21) നിത്യജീവനാകുന്ന യഹോവയുടെ അനുഗ്രഹം പ്രാപിക്കുന്നതിനു നിങ്ങൾ അവന്റെ സ്ഥാപനത്തിന്റെ ഭാഗമായിരിക്കയും ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയും വേണം.—സങ്കീർത്തനം 133:1-3.

15. (എ) നാം അനുദിനം എന്തു ചെയ്യേണ്ടതുണ്ട്‌? (ബി) ഏതു പ്രത്യാശ ഒരു സ്വപ്‌നത്തിലും വളരെ കവിഞ്ഞതാണ്‌?

15 അതുകൊണ്ട്‌ ദൈവത്തിന്റെ വാഗ്‌ദത്തംചെയ്യപ്പെട്ട പുതിയ വ്യവസ്ഥിതിയുടെ ചിത്രം നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ശോഭനമാക്കി നിർത്തുക. യഹോവയാം ദൈവം നിങ്ങൾക്കു വെച്ചുനീട്ടുന്ന മഹത്തായ സമ്മാനത്തെക്കുറിച്ച്‌ എല്ലാ ദിവസവും ചിന്തിക്കുക—ഭൗമികപറുദീസയിലെ എന്നേക്കുമുളള ജീവിതത്തെക്കുറിച്ചു തന്നെ. അത്‌ ഒരു സ്വപ്‌നമല്ല. അത്‌ യഥാർഥമാണ്‌! എന്തെന്നാൽ ഈ ബൈബിൾ വാഗ്‌ദത്തം നിറവേറുമെന്നു തീർച്ചയാണ്‌: “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും. അവർ അതിൽ എന്നേക്കും വസിക്കും. . . . ദുഷ്ടൻമാർ ഛേദിക്കപ്പെടുമ്പോൾ നീ അതു കാണും.”—സങ്കീർത്തനം 37:29, 34.

[അധ്യയന ചോദ്യങ്ങൾ]

[251-ാം പേജിലെ ചിത്രം]

നിങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കുകയും . . . സ്‌നാനമേല്‌ക്കുകയും ചെയ്യുക

[253-ാം പേജിലെ ചിത്രം]

“ലോത്തിന്റെ ഭാര്യയെ ഓർക്കുക”

[254-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ശോഭനമാക്കി നിർത്തുക