വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാസീർ

നാസീർ

“തിരഞ്ഞെടുക്കപ്പെട്ടവൻ,” “സമർപ്പിതൻ,” “വേർതിരിക്കപ്പെട്ടവൻ” എന്നൊക്കെ അർഥം വരുന്ന എബ്രായപദത്തിൽനിന്നുള്ളത്‌. രണ്ടു തരം നാസീർവ്രതസ്ഥരുണ്ട്‌: സ്വമനസ്സാലെ ആ വ്രതമെടുക്കുന്നവരും ദൈവം നിയമിക്കുന്നവരും. ഒരു നിശ്ചിതകാലത്തേക്കു നാസീരായി ജീവിച്ചുകൊള്ളാമെന്ന്‌ ഒരു സ്‌ത്രീക്കോ പുരുഷനോ യഹോവയ്‌ക്കു സവിശേഷനേർച്ച നേരാമായിരുന്നു. ഇങ്ങനെ സ്വമനസ്സാലെ വ്രതമെടുക്കുന്നവർക്കു പ്രധാനമായി മൂന്നു നിയന്ത്രണങ്ങളുണ്ട്‌: ലഹരിപാനീയങ്ങളും മുന്തിരിയിൽനിന്ന്‌ ഉണ്ടാക്കുന്ന സകലവും ഒഴിവാക്കണം, മുടി മുറിക്കരുത്‌, മൃതദേഹത്തിൽ തൊടരുത്‌. എന്നാൽ ദൈവമാണു നാസീരായി നിയമിക്കുന്നതെങ്കിൽ ജീവിതകാലം മുഴുവൻ അവർ അങ്ങനെ തുടരണം, അവർക്കുള്ള നിബന്ധനകൾ യഹോവയാണു വെക്കുന്നത്‌.—സംഖ 6:2-7; ന്യായ 13:5.