വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശബത്ത്‌

ശബത്ത്‌

“വിശ്രമിക്കുക; നിറുത്തുക ” എന്ന്‌ അർഥം വരുന്ന എബ്രായപദത്തിൽനിന്ന്‌ വന്നത്‌. ജൂതന്മാരുടെ കലണ്ടറനുസരിച്ച്‌ ആഴ്‌ചയിലെ ഏഴാം ദിവസം, അതായത്‌ വെള്ളിയാഴ്‌ച സൂര്യാസ്‌തമയംമുതൽ ശനിയാഴ്‌ച സൂര്യാസ്‌തമയംവരെ. വർഷത്തിലെ ചില ഉത്സവദിവസങ്ങളെയും ഏഴാമത്തെയും അമ്പതാമത്തെയും വർഷങ്ങളെയും ശബത്ത്‌ എന്നു വിളിച്ചിരുന്നു. പുരോഹിതന്മാരുടെ വിശുദ്ധമന്ദിരത്തിലെ സേവനം ഒഴികെ മറ്റൊരു ജോലിയും ശബത്തുദിവസം ചെയ്യാൻ പാടില്ലായിരുന്നു. ശബത്തുവർഷങ്ങളിൽ നിലം കൃഷി ചെയ്യാതെ ഇടണമായിരുന്നു. കടം കൊടുത്തതു തിരിച്ചുനൽകാൻ ഒരു എബ്രായൻ മറ്റൊരു എബ്രായനെ നിർബന്ധിക്കാനും പാടില്ല. മോശയുടെ നിയമത്തിൽ ന്യായമായ ശബത്തുനിബന്ധനകളാണുണ്ടായിരുന്നത്‌. എന്നാൽ മതനേതാക്കന്മാർ അവയോടു നിയമങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. അതുകൊണ്ട്‌ യേശുവിന്റെ കാലമായപ്പോഴേക്കും ആളുകൾക്ക്‌ അവ അനുസരിക്കാൻ പറ്റാത്ത വിധം കഠിനമായിത്തീർന്നു.—പുറ 20:8; ലേവ 25:4; ലൂക്ക 13:14-16; കൊലോ 2:16.