ശമര്യക്കാർ
പത്തു-ഗോത്ര വടക്കേ രാജ്യമായ ഇസ്രായേലിലുള്ളവരെ കുറിക്കാനാണ് ഈ പദം ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് ബി.സി. 740-ൽ അസീറിയക്കാർ ശമര്യയെ കീഴടക്കിയതിനു ശേഷം അവിടെ കൊണ്ടുവന്ന് താമസിപ്പിച്ച വിദേശികളെയും ഇങ്ങനെ വിളിച്ചു. എന്നാൽ യേശുവിന്റെ കാലത്ത് ഒരു വംശത്തെയോ രാഷ്ട്രത്തെയോ അല്ല ഈ പേര് സൂചിപ്പിച്ചത്. പകരം പുരാതന ശെഖേമിന്റെയും ശമര്യയുടെയും പരിസരത്തുണ്ടായിരുന്ന മതവിഭാഗത്തിൽപ്പെട്ടവരെയാണു ശമര്യക്കാർ എന്നു വിളിച്ചിരുന്നത്. ജൂതമതത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ചില വിശ്വാസങ്ങൾ അവർക്കുണ്ടായിരുന്നു.—യോഹ 8:48.