വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 13

അബ്രാഹാം—ദൈവത്തിന്റെ സ്‌നേഹിതൻ

അബ്രാഹാം—ദൈവത്തിന്റെ സ്‌നേഹിതൻ

പ്രളയത്തിനു ശേഷം ആളുകൾ പോയി താമസം തുടങ്ങിയ ഒരു സ്ഥലമായിരുന്നു ഊർ. ഇത്‌ പിന്നീട്‌ നല്ല വീടുകളൊക്കെയുള്ള ഒരു പ്രധാന പട്ടണമായി മാറി. എന്നാൽ ഇവിടത്തെ ആളുകൾ സത്യദൈവത്തെ അല്ല, മനുഷ്യൻ ഉണ്ടാക്കിയ വ്യാജദൈവങ്ങളെയാണ്‌ ആരാധിച്ചിരുന്നത്‌. ബാബേലിലും ആളുകൾ അങ്ങനെതന്നെയാണു ചെയ്‌തിരുന്നത്‌. ഊരിലെയും ബാബേലിലെയും ജനങ്ങൾ, യഹോവയെ സേവിച്ചിരുന്ന നോഹയെയോ അവന്റെ മകനായ ശേമിനെയോ പോലെ ആയിരുന്നില്ല.

ഒടുവിൽ പ്രളയം ഉണ്ടായി 350 വർഷം കഴിഞ്ഞ്‌, വിശ്വസ്‌തമനുഷ്യനായ നോഹ മരിച്ചു. വെറും രണ്ടു വർഷം കഴിഞ്ഞപ്പോൾ ഇവിടെ ചിത്രത്തിൽ കാണുന്ന ഈ മനുഷ്യൻ ജനിച്ചു. ഈ വ്യക്തി ദൈവത്തിനു വളരെ പ്രിയപ്പെട്ടവനായിരുന്നു. അബ്രാഹാം എന്നായിരുന്നു അവന്റെ പേര്‌. അവൻ തന്റെ കുടുംബത്തോടൊപ്പം ഊർ പട്ടണത്തിൽ താമസിച്ചിരുന്നു.

ഒരു ദിവസം യഹോവ അബ്രാഹാമിനോട്‌ ഇങ്ങനെ പറഞ്ഞു: ‘ഊർ നഗരത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്‌ ഞാൻ കാണിക്കാനിരിക്കുന്ന ഒരു ദേശത്തേക്കു പോകുക.’ അബ്രാഹാം ദൈവത്തെ അനുസരിക്കുകയും ഊരിലെ എല്ലാ സുഖസൗകര്യങ്ങളും പിമ്പിൽ വിട്ടിട്ട്‌ പോകുകയും ചെയ്‌തോ? ഉവ്വ്‌, അവൻ അങ്ങനെതന്നെ ചെയ്‌തു. അങ്ങനെ എല്ലായ്‌പോഴും ദൈവത്തെ അനുസരിച്ചതുകൊണ്ടാണ്‌ അബ്രാഹാം ദൈവത്തിന്റെ സ്‌നേഹിതൻ എന്ന്‌ അറിയപ്പെടാൻ ഇടയായത്‌.

അവൻ ഊർ വിട്ടുപോയപ്പോൾ അവന്റെ കുടുംബാംഗങ്ങളിൽ ചിലരും അവനോടൊപ്പം പോയി. അവന്റെ അപ്പനായ തേരഹ്‌ ആയിരുന്നു അവരിൽ ഒരാൾ. അവന്റെ സഹോദരന്റെ മകനായ ലോത്തും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അബ്രാഹാമിന്റെ ഭാര്യ സാറായും കൂടെപ്പോയെന്നു പറയേണ്ടതില്ലല്ലോ. യാത്രചെയ്‌ത്‌ അവരെല്ലാം ഹാരാൻ എന്നു വിളിക്കുന്ന ഒരു ദേശത്ത്‌ എത്തി. അവിടെവെച്ച്‌ തേരഹ്‌ മരിച്ചു. അപ്പോൾ അവർ ഊരിൽനിന്ന്‌ വളരെ ദൂരെയായിരുന്നു.

കുറച്ചുനാൾ കഴിഞ്ഞ്‌ അബ്രാഹാമും അവന്റെ വീട്ടിലുള്ളവരും ഹാരാനിൽനിന്നു യാത്ര പുറപ്പെട്ട്‌ കനാൻ എന്നു പേരുള്ള ഒരു ദേശത്ത്‌ എത്തി. അവിടെവെച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: ‘നിന്റെ മക്കൾക്ക്‌ ഞാൻ കൊടുക്കാൻ പോകുന്ന ദേശമാണിത്‌.’ അബ്രാഹാം കനാൻദേശത്തു പാർത്തു, കൂടാരങ്ങളിലായിരുന്നു അവർ താമസിച്ചിരുന്നത്‌.

ദൈവം അബ്രാഹാമിന്റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ട്‌ അവന്‌ ധാരാളം ആടുകളും മറ്റു മൃഗങ്ങളും നൂറുകണക്കിനു ദാസന്മാരും ഉണ്ടായി. എന്നാൽ അബ്രാഹാമിനും സാറായ്‌ക്കും കുട്ടികൾ ഒന്നും ഇല്ലായിരുന്നു.

അബ്രാഹാമിന്‌ 99 വയസ്സായപ്പോൾ യഹോവ പറഞ്ഞു: ‘നീ പല ജനതകളുടെ പിതാവാകുമെന്ന്‌ ഞാൻ നിന്നോടു വാഗ്‌ദാനം ചെയ്യുന്നു.’ എന്നാൽ അബ്രാഹാമിനും സാറായ്‌ക്കും വയസ്സു ചെന്നിരുന്നു, അതുകൊണ്ട്‌ ഇത്‌ എങ്ങനെ സംഭവിക്കുമായിരുന്നു?