വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 101

യേശു കൊല്ലപ്പെടുന്നു

യേശു കൊല്ലപ്പെടുന്നു

ഇവിടെ എന്താണു സംഭവിക്കുന്നത്‌ എന്നു കണ്ടോ? യേശു കൊല്ലപ്പെടുകയാണ്‌. അവർ അവനെ ഒരു സ്‌തംഭത്തിൽ തറച്ചിരിക്കുന്നു. അവന്റെ കൈകളിലും പാദങ്ങളിലും ആണികൾ അടിച്ചുകയറ്റിയിട്ടുണ്ട്‌. യേശുവിനോട്‌ എന്തിനാണ്‌ ഇത്രയും ഭയങ്കരമായ ഒരു കാര്യം ചെയ്യുന്നത്‌?

ചിലർ യേശുവിനെ വെറുക്കുന്നു എന്നുള്ളതാണ്‌ അതിന്റെ കാരണം. അവർ ആരാണെന്ന്‌ അറിയാമോ? അവരിൽ ഒരാൾ ദുഷ്ട ദൂതനായ പിശാചായ സാത്താനാണ്‌. യഹോവയോട്‌ അനുസരണക്കേടു കാണിക്കാൻ ആദാമിനെയും ഹവ്വായെയും പ്രേരിപ്പിച്ചത്‌ അവനാണ്‌. ഈ ഭയങ്കര കുറ്റകൃത്യം ചെയ്യാൻ യേശുവിന്റെ ശത്രുക്കളെ പ്രേരിപ്പിച്ചതും സാത്താനാണ്‌.

യേശുവിനെ ഇവിടെ സ്‌തംഭത്തിൽ തറയ്‌ക്കുന്നതിനു മുമ്പുതന്നെ അവന്റെ ശത്രുക്കൾ അവനോടു ക്രൂരമായ പല കാര്യങ്ങളും ചെയ്യുന്നു. അവർ ഗെത്ത്‌ശെമന തോട്ടത്തിൽവന്ന്‌ അവനെ പിടിച്ചുകൊണ്ടുപോയത്‌ എങ്ങനെയായിരുന്നെന്ന്‌ ഓർക്കുന്നില്ലേ? ആ ശത്രുക്കൾ ആരായിരുന്നു? അതേ, അവർ മതനേതാക്കന്മാരായിരുന്നു. അടുത്തതായി എന്തു സംഭവിക്കുന്നുവെന്നു നമുക്കു നോക്കാം.

മതനേതാക്കന്മാർ യേശുവിനെ പിടികൂടുമ്പോൾ അവന്റെ അപ്പൊസ്‌തലന്മാർ ഓടിപ്പോകുന്നു. അവർ ശത്രുക്കളോടൊപ്പം യേശുവിനെ ഒറ്റയ്‌ക്കു വിട്ടിട്ടു പോകുന്നു, കാരണം അവർക്കു പേടിയാണ്‌. എന്നാൽ അപ്പൊസ്‌തലന്മാരായ പത്രൊസും യോഹന്നാനും ഏറെ ദൂരം പോകുന്നില്ല. യേശുവിന്‌ എന്തു സംഭവിക്കുന്നുവെന്നു കാണാൻ അവർ പിന്നാലെ ചെല്ലുന്നു.

പുരോഹിതന്മാർ ആദ്യം യേശുവിനെ, മുമ്പ്‌ മഹാപുരോഹിതനായിരുന്ന വൃദ്ധനായ ഹന്നാവിന്റെ അടുക്കലേക്കാണു കൊണ്ടുപോകുന്നത്‌. ജനക്കൂട്ടം ഇവിടെ അധികസമയം തങ്ങുന്നില്ല. അവർ അടുത്തതായി ഇപ്പോൾ മഹാപുരോഹിതനായിരിക്കുന്ന കയ്യാഫാവിന്റെ വീട്ടിലേക്കു യേശുവിനെ കൊണ്ടുപോകുന്നു. അനേകം മതനേതാക്കന്മാർ അവിടെ കൂടിയിട്ടുണ്ട്‌.

ഇവിടെ കയ്യഫാവിന്റെ വീട്ടിൽവെച്ച്‌ അവർ ഒരു വിസ്‌താരം നടത്തുന്നു. യേശുവിനെക്കുറിച്ചു കള്ളം പറയുന്നതിന്‌ ആളുകളെ കൊണ്ടുവരുന്നു. ‘യേശുവിനെ കൊല്ലണം’ എന്ന്‌ മതനേതാക്കന്മാർ എല്ലാവരും പറയുന്നു. പിന്നെ അവർ അവന്റെ മുഖത്തു തുപ്പുകയും അവനെ കൈ ചുരുട്ടി ഇടിക്കുകയും ചെയ്യുന്നു.

ഇതെല്ലാം സംഭവിക്കുമ്പോൾ പത്രൊസ്‌ പുറത്ത്‌ മുറ്റത്ത്‌ ഇരിക്കുകയാണ്‌. അത്‌ തണുപ്പുള്ള ഒരു രാത്രിയാണ്‌, അതുകൊണ്ട്‌ ആളുകൾ തീ കൂട്ടുന്നു. അവർ അതിനു ചുറ്റും തീ കാഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു വേലക്കാരത്തി പത്രൊസിനെ നോക്കി, ‘ഈ മനുഷ്യനും യേശുവിന്റെ കൂടെ ഉണ്ടായിരുന്നു’ എന്നു പറയുന്നു.

‘ഇല്ല, ഞാൻ ഇല്ലായിരുന്നു!’ എന്നു പത്രൊസ്‌ ഉത്തരം പറയുന്നു.

പത്രൊസ്‌ യേശുവിന്റെ കൂടെ ഉണ്ടായിരുന്നെന്ന്‌ ആളുകൾ മൂന്നു പ്രാവശ്യം അവനോടു പറയുന്നു. എന്നാൽ അതു ശരിയല്ല എന്ന്‌ ഓരോ പ്രാവശ്യവും പത്രൊസ്‌ പറയുന്നു. പത്രൊസ്‌ മൂന്നാം പ്രാവശ്യം ഇതു പറയുമ്പോൾ യേശു തിരിഞ്ഞ്‌ അവനെ നോക്കുന്നു. നുണ പറഞ്ഞതിൽ പത്രൊസിന്‌ വളരെ വിഷമം തോന്നുന്നു, അവൻ മാറിപ്പോയിരുന്നു കരയുന്നു.

വെള്ളിയാഴ്‌ച രാവിലെ സൂര്യൻ ഉദിച്ചു തുടങ്ങുമ്പോൾ പുരോഹിതന്മാർ യേശുവിനെ അവരുടെ വലിയ യോഗസ്ഥലമായ സൻഹെദ്രിം ഹാളിലേക്കു കൊണ്ടുപോകുന്നു. യേശുവിനെ എന്തു ചെയ്യണം എന്നതിനെക്കുറിച്ച്‌ അവർ ഇവിടെവെച്ച്‌ കൂടിയാലോചിക്കുന്നു. അവർ അവനെ യെഹൂദ്യ ഡിസ്‌ട്രിക്‌റ്റിന്റെ ഭരണാധിപനായ പൊന്തിയൊസ്‌ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോകുന്നു.

‘ഇവൻ ഒരു ദുഷ്ടനാണ്‌. ഇവനെ കൊല്ലേണ്ടതാണ്‌’ എന്ന്‌ പുരോഹിതന്മാർ പീലാത്തൊസിനോടു പറയുന്നു. യേശുവിനോടു ചോദ്യങ്ങൾ ചോദിച്ചശേഷം പീലാത്തൊസ്‌ പറയുന്നു: ‘അവൻ എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുള്ളതായി ഞാൻ കാണുന്നില്ല.’ തുടർന്ന്‌ പീലാത്തൊസ്‌ യേശുവിനെ ഹെരോദാവ്‌ അന്തിപ്പാസിന്റെ അടുക്കലേക്ക്‌ അയയ്‌ക്കുന്നു. ഗലീലയുടെ ഭരണാധിപനാണ്‌ ഹെരോദാവ്‌, എന്നാൽ അയാൾ യെരൂശലേമിലാണു പാർക്കുന്നത്‌. യേശു എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുള്ളതായി ഹെരോദാവിനും കാണാൻ സാധിക്കുന്നില്ല. അതുകൊണ്ട്‌ അയാൾ അവനെ പീലാത്തൊസിന്റെ അടുക്കലേക്കുതന്നെ തിരിച്ചയയ്‌ക്കുന്നു.

പീലാത്തൊസ്‌ യേശുവിനെ വിട്ടയയ്‌ക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ യേശുവിന്റെ ശത്രുക്കൾ അവനു പകരം മറ്റൊരു തടവുകാരനെ വിട്ടുകിട്ടാൻ ആഗ്രഹിക്കുന്നു. ഈ മനുഷ്യൻ ബറബ്ബാസ്‌ എന്ന കള്ളനാണ്‌. പീലാത്തൊസ്‌ യേശുവിനെ വെളിയിൽ കൊണ്ടുവരുമ്പോൾ ഏതാണ്ട്‌ ഉച്ചയായിരിക്കുന്നു. അവൻ ജനങ്ങളോട്‌ ഇങ്ങനെ പറയുന്നു: ‘ഇതാ! നിങ്ങളുടെ രാജാവ്‌!’ എന്നാൽ മുഖ്യപുരോഹിതന്മാരോ ‘അവനെ കൊണ്ടുപോകുക! അവനെ കൊന്നുകളയുക! അവനെ കൊന്നുകളയുക!’ എന്ന്‌ ഉച്ചത്തിൽ വിളിച്ചുപറയുന്നു. അതുകൊണ്ട്‌ പീലാത്തൊസ്‌ ബറബ്ബാസിനെ വിട്ടയയ്‌ക്കുന്നു, അവർ യേശുവിനെ കൊല്ലാനായി കൊണ്ടുപോകുകയും ചെയ്യുന്നു.

വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ അവർ യേശുവിനെ ഒരു സ്‌തംഭത്തിൽ തറയ്‌ക്കുന്നു. ഈ ചിത്രത്തിൽ കാണാൻ കഴിയില്ലെങ്കിലും യേശുവിന്റെ ഓരോ വശത്തുമായി രണ്ടു കുറ്റവാളികളെയും ഓരോ സ്‌തംഭത്തിൽ തറച്ചിട്ടുണ്ട്‌. യേശു മരിക്കുന്നതിന്‌ അൽപ്പംമുമ്പ്‌ ആ കുറ്റവാളികളിൽ ഒരുവൻ അവനോട്‌ ‘നീ രാജാവായി തീരുമ്പോൾ എന്നെ ഓർക്കേണമേ’ എന്നു പറയുന്നു. യേശു ഉത്തരമായി: ‘നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കുമെന്ന്‌ ഞാൻ നിന്നോടു വാഗ്‌ദാനം ചെയ്യുന്നു’ എന്നു പറയുന്നു.

അത്‌ അത്ഭുതകരമായ ഒരു വാഗ്‌ദാനമല്ലേ? യേശു ഏതു പറുദീസയെക്കുറിച്ചായിരിക്കും സംസാരിക്കുന്നത്‌? ദൈവം ആദ്യം ഉണ്ടാക്കിയ പറുദീസ എവിടെയായിരുന്നു? അതേ, അത്‌ ഈ ഭൂമിയിലായിരുന്നു. യേശു സ്വർഗത്തിൽ രാജാവായി ഭരിക്കുമ്പോൾ അവൻ ഈ മനുഷ്യനെ ഭൂമിയിലെ പുതിയ പറുദീസ ആസ്വദിക്കാനായി വീണ്ടും ജീവിപ്പിക്കും. അതു നമുക്ക്‌ സന്തോഷം തരുന്ന കാര്യമല്ലേ?