വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 113

പൗലോസ്‌ റോമിൽ

പൗലോസ്‌ റോമിൽ

പൗലൊസിനെ നോക്കൂ, അവന്റെ കൈകൾ ചങ്ങലയിട്ടു ബന്ധിച്ചിരിക്കുന്നതു കണ്ടോ? ഒരു റോമൻ പടയാളി അവനു കാവൽ നിൽക്കുന്നുമുണ്ട്‌. അവൻ റോമിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ്‌. റോമൻ കൈസരുടെ തീരുമാനം വരുന്നതുവരെ അവൻ അവിടെത്തന്നെ കഴിയണം. അവൻ തടവിലാണെങ്കിലും ആളുകൾക്ക്‌ അവനെ വന്നു കാണാൻ അനുവാദമുണ്ട്‌.

റോമിലെത്തി മൂന്നു ദിവസം കഴിഞ്ഞപ്പോൾ തന്നെ വന്നു കാണാൻ പറഞ്ഞുകൊണ്ട്‌ അവൻ ചില യഹൂദനേതാക്കന്മാരുടെ അടുക്കൽ ആളയയ്‌ക്കുന്നു. അതിന്റെ ഫലമായി റോമിലുള്ള ധാരാളം യഹൂദന്മാർ അവനെ കാണാൻ വരുന്നു. യേശുവിനെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും പൗലൊസ്‌ അവരോടു സംസാരിക്കുന്നു. ചിലർ വിശ്വസിച്ച്‌ ക്രിസ്‌ത്യാനികൾ ആയിത്തീരുന്നു, മറ്റു ചിലർ വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല.

തനിക്കു കാവൽ നിൽക്കുന്ന പടയാളികളോടും പൗലൊസ്‌ പ്രസംഗിക്കുന്നു. അവിടെ തടവിൽ കഴിഞ്ഞ രണ്ടു വർഷവും കഴിയുന്നത്ര ആളുകളോട്‌ അവൻ പ്രസംഗിക്കുന്നു. അതിന്റെ ഫലമായി കൈസരുടെ കുടുംബാംഗങ്ങൾപോലും ദൈവരാജ്യ സുവാർത്ത കേൾക്കാൻ ഇടയാകുകയും അവരിൽ ചിലർ ക്രിസ്‌ത്യാനികൾആയിത്തീരുകയും ചെയ്യുന്നു.

എന്നാൽ ആ മേശയ്‌ക്കൽ ഇരുന്ന്‌ എഴുതുന്ന ആളെ കണ്ടോ? അത്‌ ആരാണെന്ന്‌ ഊഹിക്കാമോ? അതേ, അതു തിമൊഥെയൊസ്‌ ആണ്‌. ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിച്ചതിന്‌ അവനും തടവിലായിരുന്നു. ഇപ്പോൾ അവൻ വീണ്ടും സ്വതന്ത്രനായിരിക്കുകയാണ്‌. പൗലൊസിനെ സഹായിക്കാനാണ്‌ അവൻ ഇവിടെ വന്നിരിക്കുന്നത്‌. അവൻ എന്താണ്‌ എഴുതുന്നതെന്ന്‌ അറിയാമോ? നമുക്കു നോക്കാം.

110-ാം കഥയിൽ ഫിലിപ്പി, എഫെസൊസ്‌ എന്നീ പട്ടണങ്ങളെക്കുറിച്ചു പറഞ്ഞത്‌ ഓർക്കുന്നില്ലേ? ആ പട്ടണങ്ങളിൽ ക്രിസ്‌തീയ സഭകൾ സ്ഥാപിക്കാൻ പൗലൊസ്‌ സഹായിച്ചു. ഇപ്പോൾ തടവിൽ ആയിരിക്കെ ആ സഭകളിലുള്ള ക്രിസ്‌ത്യാനികൾക്ക്‌ അവൻ കത്തെഴുതുകയാണ്‌. ഈ കത്തുകൾ ബൈബിളിലുണ്ട്‌. അവ എഫെസ്യർ, ഫിലിപ്പിയർ എന്നിങ്ങനെ അറിയപ്പെടുന്നു. ഫിലിപ്പിയിലുള്ള ക്രിസ്‌ത്യാനികൾക്ക്‌ എഴുതേണ്ടത്‌ എന്താണെന്ന്‌ തിമൊഥെയൊസിനു പറഞ്ഞുകൊടുക്കുകയാണ്‌ പൗലൊസ്‌.

ഫിലിപ്പിയർ പൗലൊസിനോടു വളരെ ദയ കാണിച്ചിരുന്നു. തടവിലായിരുന്ന പൗലൊസിന്‌ അവർ ഒരു സമ്മാനം കൊടുത്തയച്ചിരുന്നു. പൗലൊസ്‌ അതിനു നന്ദി പറയുന്നു. എപ്പഫ്രൊദിത്തൊസ്‌ ആണ്‌ ആ സമ്മാനം അവന്‌ എത്തിച്ചു കൊടുത്തത്‌. പക്ഷേ അവിടെവെച്ച്‌ അവന്‌ അസുഖം പിടിപെടുകയും അവൻ മരിക്കാറാകുകയും ചെയ്‌തു. ആരോഗ്യം വീണ്ടെടുത്ത അവൻ ഇപ്പോൾ തിരികെ പോകുകയാണ്‌. പൗലൊസിന്റെയും തിമൊഥെയൊസിന്റെയും കത്ത്‌ അവൻ ഫിലിപ്പിയിലേക്കു കൊണ്ടുപോകും.

തടവിൽ ആയിരിക്കെ, പൗലൊസ്‌ രണ്ടു കത്തുകൾകൂടെ എഴുതുന്നു. ഒന്ന്‌ കൊലൊസ്സ്യ പട്ടണത്തിലെ ക്രിസ്‌ത്യാനികൾക്കുള്ളതാണ്‌. അത്‌ ഏതാണെന്ന്‌ അറിയാമോ? കൊലൊസ്സ്യർ എന്ന ബൈബിൾ പുസ്‌തകം. മറ്റേത്‌ കൊലൊസ്സ്യയിൽത്തന്നെ താമസിക്കുന്ന ഫിലേമോൻ എന്ന അടുത്ത കൂട്ടുകാരനുള്ള ഒരു കത്താണ്‌. ഫിലേമോന്റെ ദാസനായ ഒനേസിമൊസിനെക്കുറിച്ചാണ്‌ കത്ത്‌.

ഒനേസിമൊസ്‌ ഫിലേമോന്റെ അടുത്തുനിന്ന്‌ റോമിലേക്ക്‌ ഓടിപ്പോയി. പൗലൊസ്‌ അവിടെ തടവിൽ ആയിരിക്കുന്ന വിവരം എങ്ങനെയോ അവന്റെ ചെവിയിലെത്തി. അവൻ പൗലൊസിനെ പോയി കാണുന്നു, പൗലൊസ്‌ അവനോടു പ്രസംഗിക്കുന്നു. താമസിയാതെ അവനും ഒരു ക്രിസ്‌ത്യാനി ആയിത്തീരുന്നു. ഇപ്പോൾ അവന്‌ ഫിലേമോന്റെ അടുക്കൽനിന്നു താൻ ഓടിപ്പോന്നതു ശരിയായില്ല എന്ന്‌ തോന്നുന്നു. അതുകൊണ്ട്‌ പൗലൊസ്‌ എന്താണു കത്തിലെഴുതുന്നതെന്നോ?

ഒനേസിമൊസിനോടു ക്ഷമിക്കാൻ പൗലൊസ്‌ ഫിലേമോനോടു പറയുന്നു. ‘ഞാൻ അവനെ നിന്റെ അടുത്തേക്ക്‌ തിരികെ അയയ്‌ക്കുകയാണ്‌,’ പൗലൊസ്‌ എഴുതുന്നു. ‘എന്നാൽ ഇപ്പോൾ അവൻ നിന്റെ ദാസൻ മാത്രമല്ല, നല്ല ഒരു ക്രിസ്‌തീയ സഹോദരൻ കൂടെയാണ്‌.’ ഒനേസിമൊസ്‌ കൊലൊസ്സ്യയിലേക്കു തിരിച്ചുപോകുമ്പോൾ കൊലൊസ്സ്യർക്കുള്ള കത്തും ഫിലേമോനുള്ള കത്തും കൂടെ കൊണ്ടുപോകുന്നു. തന്റെ ദാസൻ ക്രിസ്‌ത്യാനിയായിത്തീർന്നിരിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ ഫിലേമോന്‌ എത്ര സന്തോഷം തോന്നിക്കാണും, അല്ലേ?

പൗലൊസിന്‌ ഫിലിപ്പിയരെയും ഫിലേമോനെയും അറിയിക്കാൻ ചില നല്ല വാർത്തകളുണ്ട്‌. ‘ഞാൻ തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കുകയാണ്‌,’ പൗലൊസ്‌ ഫിലിപ്പിയരോടു പറയുന്നു. ‘എന്നാൽ താമസിയാതെ ഞാനും അങ്ങോട്ടു വരുന്നുണ്ട്‌.’ ഫിലേമോന്‌ അവൻ ഇങ്ങനെ എഴുതുന്നു, ‘എനിക്കു താമസിക്കാൻ ഒരു സ്ഥലം ഒരുക്കുക.’

പൗലൊസ്‌ മോചിതനായ ശേഷം അവൻ പലയിടത്തുള്ള സഹോദരീസഹോദരന്മാരെ പോയി കാണുന്നു. എന്നാൽ പിന്നീട്‌ അവൻ റോമിൽ വീണ്ടും തടവിലാക്കപ്പെടുന്നു. ഇത്തവണ താൻ കൊല്ലപ്പെടുമെന്ന്‌ അവനറിയാം. അതുകൊണ്ട്‌ വേഗം വരാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അവൻ തിമൊഥെയൊസിന്‌ കത്തെഴുതുന്നു. ‘ഞാൻ ദൈവത്തോടു വിശ്വസ്‌തനായിരുന്നു, അവൻ എനിക്കു പ്രതിഫലം നൽകും,’ പൗലൊസ്‌ എഴുതുന്നു. അവൻ കൊല്ലപ്പെട്ട്‌ ഏതാനും വർഷം കഴിഞ്ഞ്‌ യെരൂശലേം വീണ്ടും നശിപ്പിക്കപ്പെടുന്നു, ഇത്തവണ റോമാക്കാരാൽ.

ബൈബിളിൽ ഇനിയും പുസ്‌തകങ്ങളുണ്ട്‌. അപ്പൊസ്‌തലനായ യോഹന്നാനെക്കൊണ്ട്‌ ദൈവം ബൈബിളിന്റെ അവസാനത്തെ ചില പുസ്‌തകങ്ങൾ എഴുതിക്കുന്നു. അതിലൊന്നാണ്‌ വെളിപ്പാടു. വെളിപ്പാടിൽ ഭാവിയെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഭാവിയിൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നു നമുക്കു നോക്കാം.