വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാററിൻമേലും തിരകളിൻമേലും അധികാരം

കാററിൻമേലും തിരകളിൻമേലും അധികാരം

അധ്യായം 14

കാററിൻമേലും തിരകളിൻമേലും അധികാരം

നീഎന്നെങ്കിലും വളരെ ഉഗ്രമായി അടിച്ചുകൊണ്ടിരുന്ന ഒരു കൊടുങ്കാററിൽ അകപ്പെട്ടിട്ടുണ്ടോ?—നീ ഭയപ്പെട്ടോ?—അതുപോലെയുളള ഒരു സന്ദർഭത്തിൽ ജാഗ്രതയുളളവനായിരിക്കുന്നതു നല്ലതാണ്‌. കാരണം ഒരു മോശമായ കൊടുങ്കാററിൽ നിനക്ക്‌ അപകടമുണ്ടാകാവുന്നതാണ്‌.

അതുകൊണ്ടു കാററ്‌ ഉഗ്രമായി അടിച്ചുതുടങ്ങുമ്പോഴോ ആകാശത്തിൽ മിന്നൽ വെട്ടിത്തിളങ്ങുന്നതു കാണുമ്പോഴോ നീ എന്തു ചെയ്യണം? നീ എന്തു വിചാരിക്കുന്നു?—ചെയ്യേണ്ട ബുദ്ധിപൂർവമായ സംഗതി വീട്ടിനകത്തേക്കു പോകുകയാണ്‌. നീ അതു ചെയ്യുന്നില്ലെങ്കിൽ, നിന്റെമേൽ ഒരു മരക്കൊമ്പു കാററിൽ ഒടിഞ്ഞുവീണേക്കാം. അല്ലെങ്കിൽ നിനക്ക്‌ ഇടിവെട്ടേറേറക്കാം. ഓരോ വർഷവും ശതക്കണക്കിനാളുകൾ കൊടുങ്കാററിൽ കൊല്ലപ്പെടുന്നുണ്ട്‌.

എനിക്കോ നിനക്കോ ഉഗ്രമായ കാററടിക്കുന്നതിനെ തടയാൻ സാദ്ധ്യമല്ല. നമുക്കു സമുദ്രത്തിലെ വലിയ തിരകളെ ശാന്തമാക്കാൻ കഴിയുകയില്ല. യഥാർഥത്തിൽ ഇതു ചെയ്യുവാൻ കഴിവുളള യാതൊരു മനുഷ്യനും ജീവിച്ചിരിപ്പില്ല. എന്നാൽ കാററിൻമേലും തിരകളിൻമേലും അധികാരമുണ്ടായിരുന്ന ഒരാൾ ഒരിക്കൽ ഭൂമിയിൽ ജീവിച്ചിരുന്നതായി നിനക്കറിയാമോ?—അതു മഹദ്‌ഗുരുവായ യേശുക്രിസ്‌തു ആയിരുന്നു. അവൻ ചെയ്‌തതു കേൾക്കാൻ നീ ഇഷ്ടപ്പെടുന്നുവോ?—

ഒരു ദിവസം ഗലീലക്കടലിനു സമീപം പഠിപ്പിച്ചശേഷം വൈകിയ നേരത്ത്‌ അവൻ തന്റെ ശിഷ്യൻമാരോട്‌: “നമുക്കു തടാകത്തിന്റെ മറുവശത്തേക്കു കുറുകെ കടക്കാം” എന്നു പറഞ്ഞു. അങ്ങനെ അവർ ഒരു വളളത്തിൽ പുറപ്പെട്ടു, തടാകത്തിനു കുറുകെ യാത്രചെയ്യാൻ തുടങ്ങി.

യേശു വളരെ ക്ഷീണിച്ചിരുന്നു. അവൻ ദിവസം മുഴുവൻ കഠിനവേല ചെയ്‌തിരുന്നു. അതുകൊണ്ട്‌ അവൻ വളളത്തിന്റെ അമരത്തുപോയി തലയണ വച്ചു കിടന്നു. പെട്ടെന്ന്‌ അവൻ ഗാഢനിദ്രയിലായി.

വളളം അതിന്റെ മാർഗത്തിൽ ഓടിക്കുന്നതിനു ശിഷ്യൻമാർ ഉണർന്നിരുന്നു. കുറേ സമയത്തേക്കു ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ പെട്ടെന്ന്‌ ഉഗ്രമായ ഒരു കാററ്‌ ഉണ്ടായി. അതിനു ശക്തി കൂടിക്കൂടിവന്നു. തിരകൾക്കു വലിപ്പംകൂടിക്കൊണ്ടിരുന്നു. തിരകൾ വളളത്തിൻമേൽ ആഞ്ഞടിച്ചുകയറാൻ തുടങ്ങി. വളളത്തിൽ വെളളം നിറഞ്ഞുതുടങ്ങി. ശിഷ്യൻമാർക്കു മുങ്ങിപ്പോകുമെന്നു ഭയമായി.

എന്നാൽ യേശുവിനു ഭയമില്ലായിരുന്നു. അവൻ അപ്പോഴും വളളത്തിന്റെ അമരത്തു കിടന്നുറങ്ങുകയായിരുന്നു. ഒടുവിൽ ശിഷ്യൻമാർ അവനെ ഉണർത്തി അവനോട്‌ ‘ഗുരോ, ഗുരോ, ഞങ്ങളെ രക്ഷിക്കേണമേ; ഞങ്ങൾ ഈ കൊടുങ്കാററിൽപ്പെട്ടു മരിക്കും’ എന്നു പറഞ്ഞു.

അതിങ്കൽ യേശു എഴുന്നേററു കാററിനോടും തിരകളോടും സംസാരിച്ചു. “ശമിക്കൂ! ശാന്തമാകൂ!” എന്ന്‌ അവൻ പറഞ്ഞു. ഉടൻതന്നെ കാററു നിന്നു. തടാകം ശാന്തമായി.

ശിഷ്യൻമാർ വിസ്‌മയിച്ചു. അവർ ഇതിനുമുമ്പ്‌ ഒരിക്കലും ഇതുപോലൊന്നു കണ്ടിട്ടില്ലായിരുന്നു. അവർ അന്യോന്യം ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഇതു യഥാർഥത്തിൽ ആരാണ്‌? എന്തുകൊണ്ടെന്നാൽ അവൻ കാററുകളോടും വെളളത്തോടുംപോലും ആജ്ഞാപിക്കുന്നു, അവ അവനെ അനുസരിക്കുന്നു!”—മർക്കോസ്‌ 4:35-41; ലൂക്കോസ്‌ 8:22-25.

യേശു ആരാണെന്നു നിനക്കറിയാമോ?—അവനു തന്റെ വലിയ അധികാരം എവിടെനിന്നു കിട്ടുന്നുവെന്നു നിനക്കറിയാമോ?—യേശു അവരോടുകൂടെ അവിടെയുണ്ടായിരുന്നപ്പോൾ ശിഷ്യൻമാർ ഭയപ്പെടരുതായിരുന്നു. എന്തുകൊണ്ടെന്നാൽ യേശു സാധാരണ മനുഷ്യനല്ലായിരുന്നു. മറെറാരാൾക്കും ചെയ്യാൻ കഴിയാത്ത അത്ഭുതകാര്യങ്ങൾ അവനു ചെയ്യാൻ കഴിയുമായിരുന്നു. ഒരു പ്രക്ഷുബ്ധമായ കടലിൽ ഒരിക്കൽ അവൻ ചെയ്‌ത മറെറാരു സംഗതിയെ സംബന്ധിച്ചു ഞാൻ നിന്നോടു പറയാം.

അതു കുറേക്കാലം കഴിഞ്ഞു മറെറാരു ദിവസമാണു സംഭവിച്ചത്‌. സന്ധ്യയായപ്പോൾ ഒരു വളളത്തിൽ കയറി തനിക്കു മുമ്പായി കടലിന്നക്കരെ പോകാൻ യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു. അനന്തരം യേശു തനിച്ചു പർവതത്തിലേക്കു പോയി. അത്‌ തനിക്കു തന്റെ പിതാവായ യഹോവയാം ദൈവത്തോടു പ്രാർഥിക്കുവാൻ കഴിയുന്ന ഒരു ശാന്തമായ സ്ഥലമായിരുന്നു.

ശിഷ്യൻമാർ വളളത്തിൽ കയറി കടലിന്നു കുറുകെ സഞ്ചരിക്കാൻ തുടങ്ങി. എന്നാൽ പെട്ടെന്ന്‌ ഒരു കാററടിക്കാൻ തുടങ്ങി. അതു പൂർവാധികം ശക്തമായി അടിച്ചു. സമയം രാത്രിയായിരുന്നു.

അവർ പായ്‌ താഴ്‌ത്തി തുഴയാൻ തുടങ്ങി. എന്നാൽ ശക്തമായ കാററ്‌ അവർക്കു പ്രതികൂലമായി വീശുകയാൽ അവർ വളരെദൂരം ചെന്നില്ല. വളളം ഉയർന്ന തിരകളിൽപ്പെട്ട്‌ അങ്ങോട്ടുമിങ്ങോട്ടും ഉലയുകയായിരുന്നു; വെളളം അടിച്ചുകയറിക്കൊണ്ടുമിരുന്നു. അവർ കരപററുന്നതിനു കഠിനശ്രമം ചെയ്‌തുകൊണ്ടിരുന്നു. എന്നാൽ അവർക്കു കഴിഞ്ഞില്ല.

യേശു അപ്പോഴും പർവതത്തിൽ ഒററയ്‌ക്കായിരുന്നു. അവൻ അവിടെ ദീർഘസമയം കഴിച്ചുകൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അവന്റെ ശിഷ്യൻമാർ വലിയ തിരകളിൽപ്പെട്ട്‌ അപകടത്തിൽ സ്ഥിതിചെയ്യുകയാണെന്ന്‌ അവനു കാണാൻ കഴിഞ്ഞു. അതുകൊണ്ട്‌ അവൻ പർവതത്തിൽനിന്നിറങ്ങി സമുദ്രത്തിന്റെ അരികിലേക്കു വന്നു. അവൻ ചാടി നീന്താൻ തുടങ്ങിയില്ല, അവൻ വെളളത്തിലിറങ്ങി നടന്നില്ല. ഇല്ല, എന്നാൽ അവൻ നാം പച്ചപ്പുല്ലിന്റെ മീതെ നടക്കുന്നതുപോലെ പ്രക്ഷുബ്ധമായ കടലിൻമീതെ നടന്നുതുടങ്ങി!

നീ വെളളത്തിൻമീതെ നടക്കാൻ ശ്രമിച്ചാൽ എന്തു സംഭവിക്കും? നിനക്കറിയാമോ?—നീ താണുപോകും, നീ മുങ്ങിച്ചത്തേക്കാം. എന്നാൽ യേശു വ്യത്യസ്‌തനായിരുന്നു. അവനു പ്രത്യേകശക്തികളുണ്ടായിരുന്നു.

വളളത്തിങ്കലെത്തുന്നതിനു യേശു ദീർഘമായി, ഏതാണ്ടു മൂന്നോ നാലോ മൈൽ, നടക്കേണ്ടിയിരുന്നു. അതുകൊണ്ട്‌ യേശു വെളളത്തിൻമീതേകൂടി തങ്ങളുടെ നേരെ വരുന്നതു ശിഷ്യൻമാർ കണ്ടപ്പോൾ ഏതാണ്ടു പ്രഭാതമായിരുന്നു. എന്നാൽ അവർ കണ്ടത്‌ അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ വളരെ ഭയപ്പെട്ടുപോയി; അവർ ഭയന്നു നിലവിളിച്ചു.

അപ്പോൾ യേശു അവരോട്‌: “ധൈര്യപ്പെടുവിൻ, ഞാൻ തന്നെയാണ്‌; ഭയപ്പെടേണ്ട” എന്നു പറഞ്ഞു.

യേശു വളളത്തിൽ കയറിയ ഉടനെ കൊടുങ്കാററു നിന്നു. ശിഷ്യൻമാർ വീണ്ടും അത്ഭുതസ്‌തബ്ധരായി. അവർ യേശുവിന്റെ മുമ്പാകെ കവിണ്ണുവീണ്‌: “നീ യഥാർഥത്തിൽ ദൈവപുത്രനാകുന്നു” എന്നു പറഞ്ഞു.—മത്തായി 14:23-33; യോഹന്നാൻ 6:16-21.

അന്നു ജീവിച്ചിരിക്കുന്നതും യേശു അതുപോലുളള കാര്യങ്ങൾ ചെയ്യുന്നതു കാണുന്നതും അത്ഭുതകരമായിരിക്കുമായിരുന്നില്ലേ?—കൊളളാം, യേശു അത്രതന്നെ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്ന ഒരുകാലത്തു നമുക്കു ജീവിക്കാൻ കഴിയും.

ദൈവം യേശുവിനെ ദൈവരാജ്യത്തിൽ ഭരണാധികാരിയാക്കിയിരിക്കുന്നുവെന്നും പെട്ടെന്നുതന്നെ അവന്റെ ഗവൺമെൻറു മാത്രം ഈ ഭൂമിയിൽ ഭരിക്കുമെന്നും ബൈബിൾ പറയുന്നു. അന്നു ജീവിക്കുന്ന ഒരുത്തർക്കും കൊടുങ്കാററിനെ ഭയപ്പെടേണ്ടതില്ല. യേശു തന്നെ അനുസരിക്കുന്നവരുടെയെല്ലാം അനുഗ്രഹത്തിനായി കാററിൻമേലും തിരകളിൻമേലുമുളള തന്റെ അധികാരം ഉപയോഗിക്കും. അതു ജീവിക്കുന്നതിന്‌ അത്ഭുതകരമായ ഒരു കാലമായിരിക്കുകയില്ലയോ?—

(ദൈവരാജ്യത്തിൽ ദൈവം ഭരണാധികാരിയാക്കുന്നവനെന്ന നിലയിൽ യേശുവിന്റെ വലിയ അധികാരത്തെ കാണിക്കുന്ന മററു തിരുവെഴുത്തുകൾ: മത്തായി 28:18; ദാനിയേൽ 7:13, 14; എഫേസ്യർ 1:20-22.)