‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു ദൈവത്തെ അറിയിക്കേണ്ട വിധം
അധ്യായം 45
‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു ദൈവത്തെ അറിയിക്കേണ്ട വിധം
നീജനിക്കുന്നതിനുമുമ്പുതന്നെ ആരോ നിന്നെ സ്നേഹിച്ചിരുന്നുവെന്നു നിനക്കറിയാമായിരുന്നോ?—നീ വരുന്നുണ്ടെന്നു ഞങ്ങൾക്കറിയാമായിരുന്നു. തീർച്ചയായും നീ എങ്ങനെയിരിക്കുമെന്നു ഞങ്ങൾക്കറിയാൻ പാടില്ലായിരുന്നു. നീ അപ്പോഴും നിന്റെ അമ്മയുടെ ഉളളിൽ വളരുകയായിരുന്നു. എന്നാൽ നിന്റെ പിതാവും മാതാവും നിന്നെ സ്നേഹിക്കുന്നുണ്ടെന്നു പ്രകടമാക്കാൻ അപ്പോൾത്തന്നെ അനേകം കാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു.
അതുകൊണ്ടാണു നീ ജനിച്ചയുടനെ നിനക്കു ധരിക്കാൻ വസ്ത്രങ്ങൾ ഉണ്ടായിരുന്നത്. നിനക്കു കിടന്നുറങ്ങാൻ ഒരു ചെറിയ കിടക്കയുമുണ്ടായിരുന്നു.
ഹാ! ഒടുവിൽ നിന്നെ കണ്ടപ്പോൾ നിന്റെ പിതാവും മാതാവും എത്ര സന്തുഷ്ടരായിരുന്നു! അവർ നിന്നെ അന്നു സ്നേഹിച്ചിരുന്നു. അവർ നിന്നെ ഇപ്പോൾ വളരെ വളരെ സ്നേഹിക്കുന്നു. നീയും നിന്റെ പിതാവിനെയും മാതാവിനെയും സ്നേഹിക്കുന്നുണ്ട്, ഇല്ലയോ?—
എന്നാൽ നീ ജനിക്കുന്നതിനുമുമ്പു നിന്നെ സ്നേഹിച്ച വേറൊരാളെക്കുറിച്ചാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്. ആരാണെന്നു നിനക്കറിയാമോ?—അതു യഹോവയാം ദൈവമാണ്. യഥാർഥത്തിൽ, നാമെല്ലാം ജനിക്കുന്നതിനുമുമ്പു ദൈവം നമ്മെയെല്ലാം സ്നേഹിച്ചിരുന്നു. അവൻ സ്നേഹിച്ചുവെന്നു നാം എങ്ങനെയാണറിയുന്നതെന്നു നിനക്കറിയാമോ?—
എന്തുകൊണ്ടെന്നാൽ ദീർഘനാൾ മുമ്പു ദൈവം തന്റെ പുത്രന്റെ ജീവൻ നമുക്കുവേണ്ടി നൽകാൻ അവനെ അയച്ചു. കൂടാതെ, ദൈവം ഭൂമിയെ മനോഹരമായ ഒരു പരദീസയാക്കാൻ പോകുകയാണ്. അവിടെ നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കു സൗഭാഗ്യത്തോടെ എന്നേക്കും ജീവിക്കാൻ കഴിയും.
ഇതു ദൈവത്തോടു നിനക്ക് എങ്ങനെയുളള വിചാരമുളവാക്കുന്നു?—അത് അവനെ ഞാൻ വളരെ വളരെ സ്നേഹിക്കാനിടയാക്കുന്നു. ഞാൻ എന്റെ ആയുഷ്ക്കാലമൊക്കെയും അവനെ സേവിക്കാനാഗ്രഹിക്കുന്നു. നീയോ?—
എന്നാൽ, നമുക്ക് അതു ദൈവത്തെ എങ്ങനെ അറിയിക്കാൻ കഴിയും?—അതു ദൈവത്തെ എങ്ങനെ അറിയിക്കണമെന്നു യേശുവിനറിയാമായിരുന്നു. അവൻ ചെയ്തതു ഞാൻ നിന്നോടു പറയുമ്പോൾ ശ്രദ്ധിക്കുക.
ഒരു ദിവസം അവൻ യോർദാൻനദിയിങ്കലേക്കു പോയി. യോഹന്നാൻ സ്നാപകൻ അവിടെയുണ്ടായിരുന്നു. യേശുവും യോഹന്നാനും വെളളത്തിലേക്കു നടന്നിറങ്ങി. വെളളം അവരുടെ അരവരെ ഉണ്ടായിരുന്നു. അവർ എന്തുചെയ്യാൻ പോകുകയാണെന്നുളളതു സംബന്ധിച്ചു നിനക്ക് എന്തെങ്കിലും വിവരമുണ്ടോ?—
ആ മനുഷ്യൻ തന്റെ കൈകളിലൊന്നു യേശുവിന്റെ തോളുകൾക്കു പിറകിലൂടെ ഇട്ടു. അയാൾ യേശുവിനെ മുഴുവനായി ഒരു നിമിഷത്തേക്കു മാത്രം വെളളത്തിലേക്കു താഴ്ത്തുകയും വീണ്ടും പൊക്കുകയും ചെയ്തു. അവൻ അവനെ സ്നാനപ്പെടുത്തി. അവൻ അത് എന്തുകൊണ്ടാണു ചെയ്തത്? അതു ചെയ്യുന്നതിനു യേശു ആ മനുഷ്യനോട് ആവശ്യപ്പെട്ടു. എന്നാൽ എന്തിന്? നിനക്കറിയാമോ?—
യേശു തന്റെ ആയുഷ്ക്കാലമൊക്കെയും, അതെ, എന്നേക്കും, ദൈവത്തെ സേവിക്കാനാഗ്രഹിക്കുന്നുവെന്നു ദൈവം അറിയേണ്ടതിനാണു യേശു ഇതു ചെയ്തത്. എന്നാൽ ആ വിധത്തിൽ യേശു വെളളത്തിൽ മുക്കപ്പെടുവാൻ ദൈവം ആവശ്യപ്പെട്ടോ?—ഉവ്വ്. അവൻ ആവശ്യപ്പെട്ടു. നാം എങ്ങനെ അറിയുന്നു?—
എന്തുകൊണ്ടെന്നാൽ യേശു വെളളത്തിൽനിന്നു കയറിവന്നപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു മഹാശബ്ദം, ‘ഞാൻ സ്നേഹിക്കുന്ന എന്റെ പുത്രനാകുന്നു നീ, നിന്നിൽ ഞാൻ വളരെ പ്രസാദിച്ചിരിക്കുന്നു’ എന്നു പറയുന്നത് അവൻ കേട്ടു.—മർക്കോസ് 1:9-11.
യേശു ഇതിനുശേഷം എന്തുചെയ്തു?—കൊളളാം, അവൻ ശ്രദ്ധിക്കുന്ന ഏവനോടും ദൈവത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടു ചുററും പോകാൻ തുടങ്ങി. അവൻ ദൈവരാജ്യത്തെക്കുറിച്ച് അവരോടു പറഞ്ഞു. അവർക്ക് എങ്ങനെ എന്നേക്കും ജീവിക്കാൻ കഴിയുമെന്ന് അവൻ അവരോടു പറഞ്ഞു.
മഹദ്ഗുരു അവരോടു പറഞ്ഞതു സ്ത്രീകളിലും പുരുഷൻമാരിലും ചിലർ വിശ്വസിച്ചു. എന്നാൽ അവർക്കു സങ്കടം തോന്നി. എന്തുകൊണ്ടെന്നു നിനക്കറിയാമോ?—
എന്തുകൊണ്ടെന്നാൽ അവർ ചെയ്തിരുന്ന അനേകം ദുഷ്കാര്യങ്ങളെക്കുറിച്ച് അവർ ചിന്തിച്ചു. ആ കാര്യങ്ങൾ ദൈവത്തിന് അനിഷ്ടമാണെന്ന് അവർ അറിഞ്ഞു. ആ കാര്യങ്ങൾ തെററാണെന്നു ബൈബിൾ പറയുന്നുവെന്ന് അവർ അറിഞ്ഞു. ഇപ്പോൾ അവർ യേശുവിനെപ്പോലെയായിരിക്കാനും ദൈവത്തെ പ്രസാദിപ്പിക്കാനും ആഗ്രഹിച്ചു. അതുകൊണ്ട് അവർ എന്തുചെയ്തെന്നു നിനക്കറിയാമോ?—
യേശു സ്നാനമേററതുപോലെ സ്നാനപ്പെടുത്താൻ അവർ അപേക്ഷിച്ചു. തങ്ങൾ ദൈവത്തെ സ്നേഹിക്കുന്നുവെന്നും അവനെ തങ്ങളുടെ ജീവിതകാലമെല്ലാം സേവിക്കാനാഗ്രഹിക്കുന്നുവെന്നും ദൈവത്തെ അറിയിക്കാൻ അവർ ആഗ്രഹിച്ചു.
നമുക്കു ഇന്ന് അതേ കാര്യം ചെയ്യാൻ കഴിയും. തീർച്ചയായും നീ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, നീ നിന്റെ മുഴുജീവിതവും വളരാൻ മാത്രം ചെലവഴിക്കാൻ പോകുകയില്ല, ആണോ?—തീർച്ചയായുമല്ല. ഒരുകാലത്തു നീ പ്രായപൂർത്തിയിലെത്തും. അന്നു നീ എന്തു ചെയ്യാനാണു പോകുന്നത്?—
നീ യേശുവിനെപ്പോലെയായിരിക്കുമോ?—യേശുവിൽ വിശ്വസിച്ച സ്ത്രീപുരുഷൻമാർ ചെയ്തതു നീ ചെയ്യുമോ? നീ സ്നാനമേൽക്കുമോ?—ഏൽക്കുമെങ്കിൽ, നീ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് അവനെ അറിയിക്കുകയായിരിക്കും ചെയ്യുന്നത്. നിന്റെ ജീവിതകാലമെല്ലാം നീ അവനെ സേവിക്കാനാഗ്രഹിക്കുന്നുവെന്നു നീ അവനെ അറിയിക്കുകയായിരിക്കും. നീ അതു ചെയ്യുമെന്നു ഞാൻ തീർച്ചയായും ആശിക്കുന്നു. നീ അതു ചെയ്യുന്നുവെങ്കിൽ ദൈവത്തിനു വളരെ പ്രസാദമായിരിക്കും.
ഒരു വ്യക്തി പ്രായപൂർത്തിയിലെത്തുമ്പോൾ അയാൾക്കു ചെയ്യാൻ കഴിയുന്ന അനേകം കാര്യങ്ങളുണ്ട്. ചില മുതിർന്നവർ തങ്ങളുടെ കുടുംബങ്ങളോടൊത്തു വസിക്കുന്നു. അവർ ജോലി
ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്യുന്നു; അവർ തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നു. അവർ വസ്ത്രങ്ങൾ, ആഹാരം, ഉപകരണങ്ങൾ എന്നിവയും കാറുകൾപോലും വാങ്ങുന്നു. ഇതു നല്ലതാണ്. എന്നാൽ ഇതാണോ തങ്ങൾ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് അവനെ അറിയിക്കാനുളള മാർഗം? തങ്ങളുടെ ജീവിതകാലമെല്ലാം ദൈവത്തെ സേവിക്കാൻ തങ്ങളാഗ്രഹിക്കുന്നുവെന്ന് അവനെ അറിയിക്കാനുളള മാർഗം ഇതാണോ?—ഈ ആളുകളിലനേകരും മറെറാരാൾ അവരോടു ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കാൻപോലും ആഗ്രഹിക്കുന്നില്ല. അവർ ബൈബിൾ വായിക്കുകപോലുമില്ലായിരിക്കാം. അവരിൽ ചിലർ തങ്ങളുടെ മക്കളോടുപോലും ദൈവവത്തെയോ മഹദ്ഗുരുവിനെയോ കുറിച്ച് എന്നെങ്കിലും അശേഷം സംസാരിക്കുന്നില്ല. അവരിൽ ചിലർ തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനുവേണ്ടി ദൈവത്തോടു നന്ദിപറയുകയോപോലുമില്ല. അവർ യഥാർഥത്തിൽ ദൈവത്തെ സ്നേഹിക്കുന്നില്ല, ഉണ്ടോ?—നീ വളർന്ന് അവരെപ്പോലെയായിരിക്കാൻ ആഗ്രഹിക്കുന്നില്ല, ഉണ്ടോ?—അത് എത്ര സങ്കടകരമായിരിക്കും!
മഹദ്ഗുരു കൊച്ചുകുട്ടികൾ ഉൾപ്പെടെ സകലതരം ജനങ്ങളോടും ദൈവത്തെക്കുറിച്ചു സംസാരിച്ചു. ദൈവത്തെക്കുറിച്ചും അവനെ സേവിക്കുന്നവർക്കുവേണ്ടി ദൈവം ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നത് അവന് ഇഷ്ടമായിരുന്നു. ‘പിതാവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ എന്നേക്കും സേവിക്കാനാഗ്രഹിക്കുന്നു’ എന്നു ദൈവത്തോട് അവൻ പറഞ്ഞപ്പോൾ അവൻ യഥാർഥത്തിൽ അതു അർഥമാക്കി. ഇപ്പോൾ നീ ചെറുപ്പമായിരിക്കുന്ന സമയത്തു മഹദ്ഗുരുവിനെക്കുറിച്ചു നിനക്കു കഴിയുന്നതെല്ലാം പഠിക്കുക. നിന്റെ ഹൃദയം യഹോവയാം ദൈവത്തോടുളള സ്നേഹംകൊണ്ടു നിറയട്ടെ. അപ്പോൾ നീയും, ‘ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ എന്നേക്കും സേവിക്കാനഗ്രഹിക്കുന്നു’ എന്നു ദൈവത്തെ അറിയിക്കുമ്പോൾ നീ യഥാർഥത്തിൽ അർഥമാക്കുന്നതും അതുതന്നെയായിരിക്കും.
(ദൈവത്തോടുളള നമ്മുടെ സ്നേഹത്തെ നമുക്ക് എങ്ങനെ തെളിയിക്കാൻ കഴിയുമെന്നു പ്രകടമാക്കുന്നതായി നിനക്കു വായിക്കാൻ കഴിയുന്ന മററു തിരുവെഴുത്തുകളാണിവ: മത്തായി 6:24-33; 24:14; 1 യോഹന്നാൻ 2:15-17; 5:3.)