വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ സ്‌തുതിക്കുന്ന കുട്ടികൾ

ദൈവത്തെ സ്‌തുതിക്കുന്ന കുട്ടികൾ

അധ്യായം 26

ദൈവത്തെ സ്‌തുതിക്കുന്ന കുട്ടികൾ

നിനക്ക്‌ ഒരു വായ്‌ ഉളളത്‌ എന്തിനാണെന്നു നീ എന്നെങ്കിലും നിന്നു ചിന്തിച്ചിട്ടുണ്ടോ? നീ അത്‌ എങ്ങനെ ഉപയോഗിക്കുന്നു?—

നമുക്കു തിന്നാൻ വായ്‌ ആവശ്യമാണെന്നുളളത്‌ തീർച്ചയായും സത്യമാണ്‌. എന്നാൽ വായ്‌ തിന്നാൻ മാത്രമല്ല. നമ്മിൽ അധികംപേരും ദിവസം ഏതാനും പ്രാവശ്യം മാത്രമാണു ഭക്ഷണം കഴിക്കുന്നത്‌. എന്നാൽ നീ സംസാരിക്കുന്നതിനു നിന്റെ വായ്‌ വളരെക്കൂടുതൽ ഉപയോഗിക്കുന്നുണ്ടെന്നുളളതു സത്യമല്ലയോ?—നിന്റെ അധരങ്ങളും നിന്റെ നാവും പല്ലുകളും അണ്ണാക്കും, മററു പലതും എല്ലാംതന്നെ, നീ സംസാരിക്കുന്ന ഓരോ സമയത്തും ഒരു പങ്കു വഹിക്കുന്നുണ്ട്‌.

നിനക്കു സംസാരിക്കാൻ കഴികയില്ലെങ്കിൽ എന്തായിരിക്കും അവസ്ഥയെന്നു ചിന്തിക്കുക. നീ ചിന്തിക്കുന്നതെന്തെന്നു മററാരോടും ഒരിക്കലും പറയാൻ നിനക്കു കഴിവില്ലെങ്കിൽ അത്‌ എത്ര സങ്കടകരമായിരിക്കും! യഹോവ നമുക്ക്‌ ഒരു വായ്‌ തന്നതിൽ നീ സന്തോഷമുളളവനല്ലയോ?—അവൻ നമുക്കു നമ്മുടെ വായ്‌ തന്നതുകൊണ്ട്‌ അത്‌ അവനെ ബഹുമാനിക്കുന്ന ഒരു വിധത്തിൽ ഉപയോഗിക്കപ്പെടേണ്ടതാണെന്നതിനോടു നീ യോജിക്കുന്നില്ലയോ?—

അങ്ങനെയാണ്‌ ദാവീദുരാജാവു വിചാരിച്ചത്‌. അവൻ ഒരു ദൈവദാസനായിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ വായ്‌ യഹോവയുടെ സ്‌തുതി പ്രസ്‌താവിക്കും.” നമ്മുടെ വായ്‌ കൊണ്ടു ചെയ്യാവുന്ന ഒരു നല്ല സംഗതിയാണിതെന്നു നീ സമ്മതിക്കുന്നുവോ?—അപ്പോൾ “എന്റെ വായ്‌ യഹോവയുടെ സ്‌തുതി പ്രസ്‌താവിക്കും” എന്ന്‌ അവൻ പറഞ്ഞതു നമുക്ക്‌ ഒന്നിച്ച്‌ ആവർത്തിക്കാം.—സങ്കീർത്തനം 145:21.

ഒരു വിധത്തിൽ തന്റെ വായ്‌ ഉപയോഗിച്ച ഒരു യിസ്രായേല്യ ബാലിക ഉണ്ടായിരുന്നു. അവൾ ജീവിച്ചിരുന്ന കാലത്തു സിറിയാ ജനതയും യിസ്രായേൽ ജനതയും ശത്രുക്കളായിരുന്നു. ഒരു ദിവസം സിറിയാക്കാർ യിസ്രായേലിനെതിരായി യുദ്ധം ചെയ്യുകയും ആ ബാലികയെ ബദ്ധയായി പിടിച്ചുകൊണ്ടു പോകുകയും ചെയ്‌തു. അവൾ സൈന്യാധിപന്റെ വീട്ടിലേക്ക്‌ അയയ്‌ക്കപ്പെട്ടു. അദ്ദേഹത്തിന്റെ പേർ നയമാൻ എന്നായിരുന്നു. അവിടെ അവൾ നയമാന്റെ ഭാര്യയുടെ ദാസിയായിത്തീർന്നു.

നയമാന്‌ കുഷ്‌ഠരോഗമുണ്ടായിരുന്നു. ഒരു ഡോക്ടർക്കും അവനെ സൗഖ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യിസ്രായേലിൽനിന്നുളള ആ ബാലികയ്‌ക്കു യഹോവയിൽ വലിയ വിശ്വാസമുണ്ടായിരുന്നു. അവന്‌ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന്‌ അവൾക്കറിയാമായിരുന്നു. ദൈവത്തിന്റെ പ്രത്യേക ദാസൻമാരിലൊരാളായ ഒരു പ്രവാചകനു നയമാനെ സഹായിക്കാൻ കഴിയുമെന്ന്‌ അവൾ വിശ്വസിച്ചു. തീർച്ചയായും നയമാനും ഭാര്യയും യഹോവയിൽ വിശ്വസിച്ചില്ല. അവർക്കു മറെറാരു മതമാണുണ്ടായിരുന്നത്‌. ബാലിക അവൾക്കറിയാമായിരുന്നത്‌ പറയണമായിരുന്നോ? ഒരുപക്ഷേ, അവർ അതു കേൾക്കാനാഗ്രഹിക്കുക പോലുമില്ലായിരിക്കാം. നീ എന്തുചെയ്യുമായിരുന്നു?—

അവൾ സംസാരിക്കണമെന്ന്‌ അവൾക്കറിയാമായിരുന്നു. അതായിരിക്കും ചെയ്യേണ്ട ദയാപൂർവ്വമായ സംഗതി. അത്‌ അവളുടെ ദൈവസ്‌നേഹത്തെ പ്രകടമാക്കും. അതുകൊണ്ട്‌ അവൾ ഇങ്ങനെ പറഞ്ഞു: ‘നയമാന്‌ യിസ്രായേലിലെ യഹോവയുടെ പ്രവാചകന്റെ അടുക്കൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ മതിയായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹത്തിനു കുഷ്‌ഠത്തിൽനിന്നു സൗഖ്യം പ്രാപിക്കാൻ കഴിയുമായിരുന്നു.’

നയമാൻ സുഖപ്പെടാൻ വളരെയധികം ആഗ്രഹിച്ചു. അതുകൊണ്ട്‌ അദ്ദേഹം ബാലികയെ ശ്രദ്ധിച്ചു. അദ്ദേഹം യഹോവയുടെ പ്രവാചകന്റെ അടുക്കൽ പോയി. പ്രവാചകൻ അദ്ദേഹത്തോടു ചെയ്യാൻ പറഞ്ഞത്‌ അദ്ദേഹം ചെയ്‌തപ്പോൾ അദ്ദേഹത്തിനു സൗഖ്യംവന്നു. ഇതു നയമാൻ സത്യദൈവത്തിന്റെ ഒരു ആരാധകനായിത്തീരാനിടയാക്കി. യിസ്രായേലിലെ ബാലിക യഹോവയെ സ്‌തുതിക്കാൻ ഭയപ്പെടാഞ്ഞതിൽ അദ്ദേഹം എത്ര സന്തുഷ്ടനായിരുന്നിരിക്കണം!—2 രാജാക്കൻമാർ 5:1-15.

ആ ബാലിക ചെയ്‌തതുപോലെ യഹോവയെക്കുറിച്ചു പഠിക്കുന്നതിന്‌ ആരെയെങ്കിലും സഹായിക്കാൻ നീ ആഗ്രഹിക്കുന്നുവോ?—നിനക്കു സഹായിക്കാൻ കഴിയുന്ന ആരുണ്ട്‌?—

തീർച്ചയായും, അവർക്കു സഹായമാവശ്യമുണ്ടെന്ന്‌ ആദ്യം അവർ വിചാരിക്കാതിരുന്നേക്കാം. എന്നാൽ യഹോവ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ചു നിനക്ക്‌ അവരോടു സംസാരിക്കാൻ കഴിയും. അവർ ശ്രദ്ധിച്ചേക്കാം. നിന്നെപ്പോലെ അവർ യഹോവയെ സ്‌നേഹിക്കാനിടയായാൽ അത്‌ ആഹ്ലാദകരമായിരിക്കുകയില്ലയോ?—നീ നിന്റെ നാവിനെ യഹോവയെ സ്‌തുതിക്കാനുപയോഗിക്കുമ്പോൾ അതുപോലെയുളള കാര്യങ്ങൾ സംഭവിക്കുന്നു.

ബൈബിൾ തിമൊഥെയോസ്‌ എന്നു പേരുണ്ടായിരുന്ന ഒരു യുവാവിനെക്കുറിച്ചും പറയുന്നു. അവന്റെ അപ്പൻ യഹോവയെ വിശ്വസിക്കുന്നവൻ അല്ലായിരുന്നു എന്നാൽ അവന്റെ വല്യമ്മയും അമ്മയും വിശ്വാസികളായിരുന്നു. തിമൊഥെയോസ്‌ അവരെ ശ്രദ്ധിച്ചു. അവൻ വളരെ ചെറിയവനായിരുന്ന കാലം മുതൽ അവനു ബൈബിൾ അറിയാമായിരുന്നു. യഹോവയെ സ്‌തുതിക്കുന്നതിനു നാം ബൈബിൾ അറിയേണ്ട ആവശ്യമുണ്ട്‌. ബൈബിളാണ്‌ അവനെക്കുറിച്ചു നമ്മോടു പറയുന്നത്‌.

തിമൊഥെയോസ്‌ വളർന്നപ്പോൾ അവൻ നല്ല ഒരു യുവാവായിത്തീർന്നു. ഒരുദിവസം യേശുക്രിസ്‌തുവിന്റെ ഒരു അപ്പോസ്‌തലനായിരുന്ന പൗലോസ്‌ തിമൊഥെയോസ്‌ വസിച്ചിരുന്ന പട്ടണം സന്ദർശിച്ചു തിമൊഥെയോസിനു യഹോവയെ സേവിക്കാൻ എത്രയധികം ആഗ്രഹമുണ്ടെന്ന്‌ അവൻ കണ്ടു. അതുകൊണ്ട്‌ അധികം മഹത്തായ വിധത്തിൽ ദൈവത്തെ സേവിക്കുന്നതിനു തന്റെ കൂടെ വരാൻ അവൻ ഈ യുവാവിനെ ക്ഷണിച്ചു. അവർ ഒന്നിച്ചു മററു സ്ഥലങ്ങളിൽ സഞ്ചരിച്ചു. എല്ലായിടത്തും അവർ ദൈവരാജ്യത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും ആളുകളോടു പറഞ്ഞു.—പ്രവൃത്തികൾ 16:1-5.

ദൈവത്തെ സ്‌തുതിക്കുന്നതെങ്ങനെയെന്നു തിമൊഥെയോസ്‌ അപ്പോസ്‌തലനായ പൗലോസിൽനിന്നു വളരെയധികം പഠിച്ചു. പൗലോസ്‌ വലിയ ജനക്കൂട്ടങ്ങളോടു പ്രസംഗിക്കുന്നത്‌ അവൻ കണ്ടു. പൗലോസ്‌ ജനങ്ങളെ പഠിപ്പിക്കാൻ അവരുടെ വീടുകളിലേക്കു പോയതും എങ്ങനെയെന്ന്‌ അവൻ കണ്ടു. എന്നാൽ തിമൊഥെയോസ്‌ വീക്ഷിക്കുക മാത്രമായിരുന്നില്ല. അവൻ വേലയിൽ പങ്കെടുത്തു. പൗലോസ്‌ പറഞ്ഞതുപോലെ, ‘തിമൊഥെയോസ്‌ എന്നെപ്പോലെ യഹോവയുടെ വേല ചെയ്യുകയാണ്‌.’—1കൊരിന്ത്യർ 16:10.

തിമൊഥെയോസ്‌ ദൈവത്തെക്കുറിച്ചു സംസാരിച്ചപ്പോൾ എല്ലാവർക്കും അതിഷ്ടപ്പെട്ടില്ല. എന്നാൽ അവൻ നിർത്തിയില്ല. തനിക്കു വീട്ടിൽ പോകണമെന്ന്‌ അവൻ പറഞ്ഞില്ല. യഹോവയുടെ സ്‌തുതി പ്രസ്‌താവിക്കുന്നതിനു തന്റെ നാവ്‌ ഉപയോഗിക്കാൻ കഴിഞ്ഞതിൽ അവൻ സന്തുഷ്ടനായിരുന്നു.

ഇതു പ്രായം കൂടിയവർമാത്രം ചെയ്യേണ്ടതാണെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ നീ അതു വിശ്വസിക്കുന്നുവോ?—അത്‌ അങ്ങനെയല്ലായിരുന്നുവെന്നു മഹദ്‌ഗുരു അറിഞ്ഞിരുന്നു. ഒരുദിവസം, ബാലൻമാർ ദൈവത്തെ സ്‌തുതിക്കുന്നതു നിർത്തിക്കാൻ കുറെ ആളുകൾ ശ്രമിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: ‘“കൊച്ചുകുട്ടികളുടെ വായ്‌കളിൽനിന്നു സ്‌തുതി പുറപ്പെടു”മെന്നു നിങ്ങൾ ഒരിക്കലും തിരുവെഴുത്തുകളിൽ വായിച്ചിട്ടില്ലയോ?’—മത്തായി 21:16.

നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കെല്ലാം യഹോവയെ സ്‌തുതിക്കാൻ കഴിയും. അതു പ്രയാസമുളളതല്ല. സംസാരിക്കുന്നതിനു ദൈവം നമുക്കൊരു വായ്‌ തന്നു. നാം തുടക്കമിടുന്നതിനുമുമ്പ്‌ നാം ബൈബിളിനെക്കുറിച്ചു സകലതും അറിയേണ്ടതില്ല. നാം ഇപ്പോൾത്തന്നെ പഠിച്ചു കഴിഞ്ഞതു നമുക്കു മററുളളവരോടു പറയാൻ കഴിയും. നീ അതു ചെയ്യാനാഗ്രഹിക്കുന്നുവോ?—

(ദൈവത്തെ സേവിക്കുന്നതിനു ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്ന മററു തിരുവെഴുത്തുകൾ: സങ്കീർത്തനം 148:12, 13; സഭാപ്രസംഗി 12:1; 1 തിമൊഥെയോസ്‌ 4:12.)