വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും”

“നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും”

അധ്യായം 44

“നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും”

നിനക്കു മൃഗങ്ങളെ ഇഷ്ടമാണോ?—ഒരു സിംഹത്തോടുകൂടെ കളിക്കാൻ സാധിക്കുന്നതു നിനക്കിഷ്ടമാണോ? അല്ലെങ്കിൽ ഒരു ഓമനമൃഗമായി ഒരു കരടി ഉണ്ടായിരിക്കുന്നതു നിനക്കിഷ്ടമാണോ?—

നിനക്ക്‌ അതു ചെയ്യാൻ കഴിയുന്ന സമയം വരുന്നു. നിന്റെ ബൈബിൾ എടുത്തുകൊണ്ടുവന്നു നമുക്ക്‌ അതിനെക്കുറിച്ച്‌ ഒരുമിച്ചു വായിക്കാം.

ആ തിരുവെഴുത്തു യെശയ്യായുടെ പുസ്‌തകം 11-ാം അധ്യായം 6-ാം വാക്യത്തിലാണ്‌. അതിങ്ങനെ പറയുന്നു: “ചെന്നായ്‌ ആണാട്ടിൻകുട്ടിയോടുകൂടി യഥാർഥത്തിൽ അല്‌പനേരം വസിക്കും; പുളളിപ്പുലിതന്നെ കോലാട്ടിൻകുട്ടിയോടുകൂടി കിടക്കും. പശുക്കിടാവും കുഞ്ചിരോമമുളള ബാലസിംഹവും നന്നായി പോഷിപ്പിച്ച മൃഗവുമല്ലാം ഒരുമിച്ചു വസിക്കും. വെറും ഒരു ബാലൻ അവയുടെമേൽ നായകനായിരിക്കും.”

ഇന്ന്‌ ഒരു ചെന്നായ്‌ ഒരു ആട്ടിൻകുട്ടിയുടെ അടുത്തു ചെന്നാൽ എന്തു സംഭവിക്കും?—അത്‌ അതിനെ തിന്നും, ഇല്ലയോ? ഒരു പുളളിപ്പുലി ഒരു കോലാട്ടിൻകുട്ടിയോടുകൂടെ ആയിരുന്നാൽ എന്തു സംഭവിക്കും?—ആ കോലാട്ടിൻകുട്ടി പുളളിപ്പുലിയുടെ ആഹാരമായിത്തീരും.

എന്നാൽ അതിനു മാററംവരാൻ പോകുകയാണെന്നു ബൈബിൾ പറയുന്നു. ആ മൃഗങ്ങൾ അന്യോന്യം തിന്നുന്നതിനു പകരം, ദൈവം അവയെക്കൊണ്ടു വൈക്കോൽ തീററിക്കാൻ പോകുകയാണ്‌. മൃഗങ്ങളെല്ലാം ഇണക്കമുളളവയായിത്തീരുമ്പോൾ, ഒരു സിംഹം ഓമനമൃഗമായി ഉണ്ടായിരിക്കുന്നതു വിനോദമായിരിക്കും, ഇല്ലയോ?—അതു പറുദീസയിൽ സംഭവിക്കാൻ പോകുകയാണ്‌.

പറുദീസ എന്താണെന്നു നിനക്കറിയാമോ?—ഒരു പറുദീസ മനോഹരമായ ഒരു തോട്ടമോ ഉദ്യാനമോ ആണ്‌. അതു സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു സ്ഥലമാണ്‌.

ദൈവം ഒന്നാംമനുഷ്യനായ ആദാമിനും അവന്റെ ഭാര്യയ്‌ക്കും ജീവിക്കുന്നതിന്‌ ഒരു പറുദീസ കൊടുത്തു. അത്‌ ഏദെൻതോട്ടം എന്നു വിളിക്കപ്പെട്ടു. ആ തോട്ടത്തിൽ മൃഗങ്ങളുണ്ടായിരുന്നു. എന്നാൽ അവയിൽ ഒന്നും മററുളളവയെ ഉപദ്രവിച്ചിരുന്നില്ല. രുചികരമായ ധാരാളം പഴങ്ങളുളള വൃക്ഷങ്ങളും അവിടെയുണ്ടായിരുന്നു. അവിടെ ഒരു നദിയുമുണ്ടായിരുന്നു. അതു ജീവിക്കുന്നതിന്‌ ആനന്ദപ്രദമായ ഒരു സ്ഥലമായിരുന്നു.

എന്നാൽ ആദാമിനും ഹവ്വായിക്കും ആ പറുദീസ നഷ്ടപ്പെട്ടു. അവർ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചു. അതുകൊണ്ട്‌ അവർക്കു മേലാൽ പറുദീസയിൽ ജീവിക്കാൻ കഴിഞ്ഞില്ല; ഇന്ന്‌ ഏദെൻതോട്ടം ഇല്ല. അതുകൊണ്ട്‌, പറുദീസയിൽ ജീവിക്കാൻ നമുക്ക്‌ എന്ത്‌ അവസരമാണുളളത്‌?—

മഹദ്‌ഗുരു ദണ്ഡനസ്‌തംഭത്തിൽ മരിക്കുന്നതിനുമുമ്പ്‌ അവൻ ഒരു പുതിയ പറുദീസയെക്കുറിച്ചു പറഞ്ഞു. ഒരു മനുഷ്യൻ അവനോട്‌: “യേശുവേ, നീ നിന്റെ രാജ്യത്തിലേക്കു പ്രവേശിക്കുമ്പോൾ എന്നെ ഓർക്കേണമേ” എന്നു പറഞ്ഞു കഴിഞ്ഞതേയുണ്ടായിരുന്നുളളു. “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്നു യേശു ഉത്തരം പറഞ്ഞു.—ലൂക്കോസ്‌ 23:42, 43.

അന്നേദിവസംതന്നെ അവർ പറുദീസയിൽ ഇരിക്കാൻ പോകുകയാണെന്നു യേശു പറഞ്ഞില്ല. ആ ദിവസം രണ്ടുപേരും മരിക്കയും അടക്കപ്പെടുകയും ചെയ്‌തു. എന്നാൽ യേശു ‘തന്റെ രാജ്യത്തിലേക്കു പ്രവേശിച്ച’ശേഷം സംഭവിക്കുന്നതിനെക്കുറിച്ചായിരുന്നു അവൻ പ്രസ്‌താവിച്ചത്‌. അപ്പോൾ വീണ്ടും ഒരു പറുദീസ ഉണ്ടായിരിക്കും. ആ പുതിയ പറുദീസ എന്നേക്കും നിലനിൽക്കും.

ആ പറുദീസ എവിടെയായിരിക്കും?—ഒന്നാമത്തെ പറുദീസ ഇവിടെ ഭൂമിയിൽത്തന്നെയായിരുന്നു, അല്ലേ? അതുകൊണ്ട്‌ പുതിയ പറുദീസയും ഇവിടെ ഭൂമിയിലായിരിക്കും. അതുകൊണ്ടാണു ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടേണമെന്നു യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിച്ചത്‌. ആ സമയം വരുമ്പോൾ മുഴുഭൂമിയും ഒരു പറുദീസയായിത്തീരും.

പറുദീസയിൽ വലിയ മാററങ്ങൾ ഉണ്ടാകും. വായു ശുദ്ധവും സുഖദായകവും ശ്വസിക്കാൻ നല്ലതുമായിരിക്കും. നദികളിലെ വെളളം സ്വച്ഛവും ആരോഗ്യപ്രദവുമായിരിക്കും. ആരും വിശന്നു നടക്കേണ്ടതില്ലാത്തവിധം ഭൂമി ധാരാളം ഭക്ഷണം വിളയിക്കും. മുഴുഭൂമിയും ഒരു ഉദ്യാനംപോലെയായിത്തീരും. അതു സകലതരം പക്ഷികളാലും മൃഗങ്ങളാലും വൃക്ഷങ്ങളാലും പുഷ്‌പങ്ങളാലും സജീവമായിരിക്കും.

എന്നാൽ ഏററവും വലിയ മാററങ്ങൾ ആളുകളിലായിരിക്കും സംഭവിക്കുക. ജനങ്ങളാണു ഭൂമിയെ മലിനമാക്കുന്നത്‌, അല്ലേ?—അവരിൽ ചിലർ വൃത്തിഹീനമായ വീടുകളിൽ വസിക്കുന്നു. അവർ പോകുന്നിടത്തെല്ലാം ചപ്പുചവറുകൾ എറിയുന്നു. എന്നാൽ പറുദീസ അതുപോലെ ആയിരിക്കുകയില്ല. അതു ജീവിക്കുന്നതിനു ശുദ്ധവും സുഖകരവുമായ ഒരു സ്ഥലമായിരിക്കും. അതുകൊണ്ടു നാം പറുദീസയിൽ ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ വസ്‌തുക്കൾ വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ പഠിക്കാനുളള സമയം ഇപ്പോഴാണെന്നു നീ പറയുകയില്ലേ?—നാം ഭൂമി ഒരു പറുദീസയായിരിക്കാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നുവെന്നു പ്രകടമാക്കുന്നതിനുളള ഒരു വഴിയാണത്‌, അല്ലേ?—

ആളുകൾ മററുവിധങ്ങളിലും മാററംവരുത്തും. പറുദീസ സമാധാനത്തിന്റെ ഒരു സ്ഥലമായിരിക്കും. എന്നാൽ ഇന്ന്‌ എല്ലാവരും സമാധാനമുളളവരല്ല. ചിലയാളുകൾ മററുളളവരുടെ നേരെ അലറുന്നു. അവർ മററുളളവരെ കുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. അവർ കാട്ടുമൃഗങ്ങളെപ്പോലെതന്നെ പ്രവർത്തിക്കുന്നു. അവർ സമാധാനത്തിൽ ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. പറുദീസയിൽ അവർ “ഒരു ഉപദ്രവവും ചെയ്യുകയില്ല, അല്ലെങ്കിൽ ഒരു നാശവും വരുത്തുകയില്ല.”—യെശയ്യാ 11:9

നീ എല്ലായ്‌പോഴും മററുളളവരോടു സമാധാനമുളളവനാണോ?—നാം പറുദീസയിൽ ജീവിക്കണമെങ്കിൽ, നാം സമാധാനമുളളവരായിരിക്കാൻ പഠിക്കേണ്ട ആവശ്യമുണ്ട്‌, ഇല്ലയോ?—

പറുദീസയിൽ ജീവിക്കുന്നത്‌ ആനന്ദകരമായിരിക്കും. ദൈവം അന്നു നമുക്കുവേണ്ടി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുമെന്നു വാഗ്‌ദാനം ചെയ്യുന്നു. നിന്റെ ബൈബിൾ തുറന്നു വെളിപ്പാടു 21-ാം അധ്യായം 3, 4 എന്നീ വാക്യങ്ങൾ എടുക്കുക; നമുക്ക്‌ അതു പറയുന്നതു വായിക്കാം: “നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെയാകുന്നു; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനങ്ങളായിരിക്കും. ദൈവംതന്നെ അവരോടുകൂടെ ആയിരിക്കും. അവൻ അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും; മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. പൂർവകാര്യങ്ങൾ കടന്നുപോയിരിക്കുന്നു.”

അതിനെക്കുറിച്ചു ചിന്തിക്കുക! ദൈവം നമ്മെ കാവൽ ചെയ്യും. നാം അസന്തുഷ്ടരായി ഒരിക്കലും കരയേണ്ടിവരികയില്ല. ആരും രോഗിയായി വേദനയനുഭവിക്കുകയില്ല. ആരും മരിക്കേണ്ടിവരികയില്ല. അതാണു പറുദീസയിലെ അവസ്ഥ.

നീ യഥാർഥത്തിൽ പറുദീസയിൽ ജീവിക്കാനാഗ്രഹിക്കുന്നുവോ?—ഞാൻ ആഗ്രഹിക്കുന്നു. നാം ഇപ്പോൾ അനുദിനം ചെയ്യുന്നതു നാം അവിടെ ഉണ്ടായിരിക്കുമോയെന്നതിനെ ബാധിക്കുന്നതാണ്‌. നാം പറുദീസയിൽ ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, അതിനുവേണ്ടി ഒരുങ്ങുവാനുളള സമയം ഇപ്പോഴാണ്‌.

(ഈ ഭൂമി എന്നേക്കും നിലനിൽക്കും. ദൈവം അതിനെ ജീവിക്കാൻ ആനന്ദകരമായ ഒരു സ്ഥലമാക്കിത്തീർക്കും. ഇതിനെക്കുറിച്ചു സങ്കീർത്തനം 104:5 [103:5, Dy]; 37:10, 11 [36:10, 11, Dy]; സദൃശവാക്യങ്ങൾ 2:21, 22; യെശയ്യാ 35:5, 6; മീഖാ 4:3, 4 എന്നിവിടങ്ങളിൽ കൂടുതൽ വായിക്കുക.)