വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

മാതാപിതാക്കൾക്ക്‌ അവരുടെ മക്കളോടുളള സ്‌നേഹം അത്ഭുതകരമായ ഒരു ഗുണമാണ്‌. മിക്ക മാതാപിതാക്കളെയുംപോലെ, നിസ്സംശയമായും നിങ്ങൾ നിങ്ങളുടെ മക്കൾക്കു ജീവിതത്തിൽ ഒരു നല്ല തുടക്കം ഇട്ടുകൊടുക്കുന്നതിൽ തല്‌പരരാണ്‌.

എന്നാൽ നിങ്ങളുടെ മക്കൾക്കു കേവലം ആഹാരവും വസ്‌ത്രവും കൊടുക്കുകയും വിദ്യാഭ്യാസം ചെയ്യിക്കുന്നതിന്‌ അവരെ സ്‌കൂളിലയയ്‌ക്കുകയും ചെയ്യുന്നതിനെക്കാളധികം ഇതിൽ ഉൾപ്പെട്ടിരിക്കുന്നതായി നിങ്ങൾ തിരിച്ചറിയുന്നുണ്ടെന്നു ഞങ്ങൾക്കുറപ്പുണ്ട്‌. ജീവിതത്തെ വിജയപൂർവ്വം അഭിമുഖീകരിക്കുന്നതിന്‌, മക്കൾക്കു ധാർമികമാർഗനിർദേശം, ജീവിതതത്ത്വങ്ങൾ, ഇളംപ്രായംമുതൽതന്നെ ആവശ്യമാണ്‌.

ഒരുപക്ഷേ, അനേകം മാതാപിതാക്കളെപ്പോലെ, എവിടെ തുടങ്ങണമെന്നും നിങ്ങളുടെ മക്കളെ എന്തു പഠിപ്പിക്കണമെന്നും നിങ്ങൾക്ക്‌ അറിവില്ലെന്നുളള തോന്നൽ ഉണ്ടായിരിക്കാം. യഥാർഥത്തിൽ എവിടെയെങ്കിലും കണ്ടെത്താവുന്ന ഏററവും നല്ല തത്ത്വങ്ങൾ ബൈബിളിലാണു കാണപ്പെടുന്നത്‌. ബൈബിളിലധിഷ്‌ഠിതമായ പ്രബോധനത്തിനു സുനിശ്ചിതമായ പ്രയോജനങ്ങളുണ്ട്‌. അതിനാൽ, തങ്ങളോടു പറയപ്പെടുന്നവ തങ്ങളുടെ പിതാവിന്റെയോ മാതാവിന്റെയോ ആശയം മാത്രമല്ലെന്നു കുട്ടികൾ തിരിച്ചറിയാനിടയാകുന്നു. അത്‌ അവരുടെ സ്രഷ്ടാവു പറയുന്നതാണ്‌; അത്‌ അവന്റെ ഇഷ്ടമാണ്‌.

തങ്ങളുടെ മക്കളുടെ മനസ്സുകളിൽ ശരിയായ തത്ത്വങ്ങൾ പതിപ്പിക്കുന്നതിനു വ്യക്തിപരമായ താൽപ്പര്യമെടുക്കാൻ ദൈവം ബൈബിളിന്റെ ഏടുകളിലൂടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഈ ഉത്തരവാദിത്വം മററാർക്കെങ്കിലും കൈമാറുന്നതു കൂടുതൽ അനായാസമായി തോന്നിയേക്കാം. എന്നാൽ അതു ചെയ്യുന്നതിന്റെ അർഥം വളരെ സമ്പന്നമായ ഒരു അനുഭവം നഷ്ടപ്പെടുത്തുന്നുവെന്നാണ്‌. അതിന്റെ അർഥം, നിങ്ങൾക്കല്ലാതെ മററാർക്കും ഒരിക്കലും സാധ്യമാകാത്ത ഒരു വിധത്തിൽ നിങ്ങളുടെ മക്കളുടെ ഹൃദയത്തിലെത്തുന്നതിനുളള അവസരത്തെ ത്യജിച്ചുകളയുന്നുവെന്നാണ്‌.

ഇന്ന്‌ അനേകം ഭവനങ്ങളിൽ മാതാപിതാക്കളും മക്കളും സ്ഥിരമായി അകലുകയാണ്‌. മക്കൾക്കു പ്രായം കൂടുന്തോറും അവരോട്‌ ഏററം പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതു കൂടുതൽ പ്രയാസകരമാണെന്നു മാതാപിതാക്കൾ മിക്കപ്പോഴും കണ്ടെത്തുന്നു. നിങ്ങളുടെ ഭവനത്തിൽ അങ്ങനെയുളള ഒരു സാഹചര്യത്തെ തടയാൻ സഹായിക്കുന്നതിനു രൂപം നൽകപ്പെട്ടിട്ടുളളതാണ്‌ “മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ.” നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഒന്നിച്ചു വായിക്കാൻ കഴിയത്തക്കവണ്ണമാണ്‌ ഇതു രൂപപ്പെടുത്തിയിട്ടുളളത്‌.

ഇതിനു കാരണം അതു മക്കളുടെ ഭാഗത്തു മറുപടി നല്‌കേണ്ടതാവശ്യമാക്കിത്തീർക്കുന്നുവെന്നതാണ്‌. അച്ചടിച്ചിരിക്കുന്ന വിവരത്തിൽ യഥാസ്ഥാനങ്ങളിൽ അനേകം ചോദ്യങ്ങൾ നിങ്ങൾ കാണും. നിങ്ങൾ ഇവ കാണുമ്പോൾ, നിർത്താൻ നിങ്ങളെ അനുസ്‌മരിപ്പിക്കുന്നതിനും ആശയപ്രകടനം നടത്താൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി നിങ്ങൾ ഒരു വര (—) കാണുന്നതായിരിക്കും. കുട്ടികൾ പങ്കെടുക്കാനിഷ്ടപ്പെടുന്നു. ആ ഉൾപ്പെടൽ ഇല്ലെങ്കിൽ കുട്ടിയുടെ താത്‌പര്യം പെട്ടെന്നു മങ്ങിപ്പോകുന്നു. എന്നിരുന്നാലും, കൂടുതൽ പ്രധാനമായി, ഈ ചോദ്യങ്ങൾ നിങ്ങളുടെ കുട്ടിയുടെ മനസ്സിൽ എന്താണുളളതെന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. തീർച്ചയായും, കുട്ടി അശേഷം ശരിയല്ലാത്ത ഉത്തരങ്ങൾ പറഞ്ഞേക്കാം. എന്നാൽ ഓരോ ചോദ്യത്തിന്റെയും പിന്നാലെ അച്ചടിച്ചിരിക്കുന്ന വിവരം ഉത്തമമായ ചിന്താമാതൃകകൾ വികസിപ്പിച്ചെടുക്കുന്നതിനു കുട്ടിയെ സഹായിക്കാൻ രൂപപ്പെടുത്തിയിട്ടുളളതാണ്‌.

കുട്ടി വായിക്കാൻ പഠിക്കുമ്പോൾ, നിങ്ങളെ വായിച്ചുകേൾപ്പിക്കാനും, ചിലപ്പോൾ തനിയെ വായിക്കാനും, അവനെ പ്രോത്സാഹിപ്പിക്കുക. എന്നാൽ മാതാപിതാക്കളും മക്കളും തമ്മിലുളള വാത്സല്യത്തിന്റെയും ബഹുമാനത്തിന്റെയും ബന്ധങ്ങളെ ബലിഷ്‌ഠമാക്കാൻ തീർച്ചയായും പുസ്‌തകം ഒന്നിച്ചുവായിക്കുക, ക്രമമായി അതു ചെയ്യുക.

ഓരോ അധ്യായത്തിന്റെയും ഒടുവിൽ ചില ബൈബിൾ വാക്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്‌. ഇവ ഒന്നിച്ച്‌ എടുത്തുനോക്കാൻ എന്തുകൊണ്ടു സമയമെടുത്തുകൂടാ? ഈ പുസ്‌തകത്തിൽ ചെയ്‌തിരിക്കുന്നതുപോലെ, നിങ്ങൾ എടുത്തുനോക്കുന്ന തിരുവെഴുത്തുകളിലെ ഏതെങ്കിലും പ്രയാസമുളള വാക്കുകൾ വ്യക്തമാക്കാൻ സഹായിക്കുക. ഇതു ചെയ്യുന്നതിനാൽ, കുട്ടിയുടെ ശ്രദ്ധയെ ജീവിതമാർഗനിർദേശത്തിൽ ഏററവും നല്ല ഉറവിലേക്ക്‌, ബൈബിളിലേക്ക്‌, തിരിച്ചുവിടുന്നതായിരിക്കും.

നിങ്ങൾക്കു നിത്യാനുഗ്രഹം വരുമാറ്‌, നിങ്ങളുടെ ജീവിതത്തെ സ്രഷ്ടാവിനു പ്രസാദകരമായിരിക്കത്തക്കവണ്ണം കരുപ്പിടിക്കുന്നതിന്‌ ഈ പുസ്‌തകം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സഹായിക്കുമെന്നു ഞങ്ങൾ ആത്മാർഥമായി ആശിക്കുന്നു.

—പ്രസാധകർ