വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു ഒരു അടയാളം നൽകുന്നു

യേശു ഒരു അടയാളം നൽകുന്നു

അധ്യായം 43

യേശു ഒരു അടയാളം നൽകുന്നു

ഇന്നു നാം അടയാളങ്ങളെക്കുറിച്ചു സംസാരിക്കാൻ പോകുകയാണ്‌. അടയാളങ്ങൾ വായിക്കാൻ അറിഞ്ഞിരിക്കുന്നതു നല്ലതാണ്‌. അവയ്‌ക്കു നമ്മെ സഹായിക്കാൻ കഴിയും.

ചില അടയാളങ്ങൾക്ക്‌ അവയിൽ വാക്കുകളുണ്ട്‌. അവ നമ്മോടു നമുക്കു ഭക്ഷ്യപദാർഥങ്ങൾ എവിടെനിന്നു വാങ്ങാൻ കഴിയുമെന്നു പറയുന്നു. അവ കാറുകൾ വരുമ്പോൾ തെരുവിൽ കുറുകെ കടക്കരുതെന്നു നമുക്കു മുന്നറിയിപ്പു നൽകിയേക്കാം. നീ ഏത്‌ അടയാളങ്ങൾ കണ്ടിട്ടുണ്ട്‌?—

മറെറാരുതരം അടയാളങ്ങളുമുണ്ട്‌. അവയ്‌ക്കു വാക്കുകളില്ലായിരിക്കാം. അവയിൽ ചിലതു കാലാവസ്ഥാമാററങ്ങളെക്കുറിച്ചു പറയുന്നു. മേഘങ്ങൾ സൂര്യനെ മൂടിയേക്കാം. ഒരുപക്ഷേ, കാററ്‌ അടിക്കാൻ തുടങ്ങിയേക്കാം. മിന്നലുകൾ വെട്ടിത്തിളങ്ങുന്നു. ഇടിനാദമുണ്ട്‌. നീ ഇവ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ, അവയുടെ അർഥമെന്താണ്‌?—അതെ, ഒരുപക്ഷേ, മഴ ഉണ്ടായേക്കാം. ആ അടയാളങ്ങളുടെ അർഥം ഗ്രഹിക്കുക പ്രയാസമില്ല, ഉണ്ടോ?—

ഒരുദിവസം യേശുവിന്റെ അപ്പോസ്‌തലൻമാർ അവനോട്‌ ഒരു അടയാളം ചോദിച്ചു. ഏതോ ഭാവിസമയംവരെ ആളുകൾ തന്നെ കാണുകയില്ലെന്ന്‌ അവൻ പറയുന്നത്‌ അവർ കേട്ടിരുന്നു. ആ സമയം എപ്പോഴായിരിക്കുമെന്ന്‌ അവർ അറിയാനാഗ്രഹിച്ചു. ആ സമയം വന്നിരിക്കുന്നുവെന്നതിന്‌ എന്തടയാളമുണ്ടായിരിക്കും?

തന്റെ അനുഗാമികൾക്ക്‌ ഒരു അടയാളം ആവശ്യമാണെന്ന്‌ മഹദ്‌ഗുരുവിനറിയാമായിരുന്നു. അവൻ ദൈവത്തോടുകൂടെയായിരിക്കുന്നതിനു സ്വർഗത്തിലേക്കു തിരികെ പോകാൻ പോകുകയായിരുന്നു. അവൻ വീണ്ടും വരുമ്പോൾ അവൻ ഒരു മനുഷ്യനായിരിക്കുകയില്ല. അവൻ ഒരു ആത്മാവായിരിക്കും. നിനക്ക്‌ ഒരു ആത്മാവിനെ കാണാൻ കഴിയുമോ?—

അതുകൊണ്ട്‌ അവൻ വീണ്ടും വന്നിരിക്കുന്നുവെന്ന്‌ ആർക്കെങ്കിലും എങ്ങനെ അറിയാൻ കഴിയും?—എന്തിനുവേണ്ടി നോക്കിയിരിക്കണമെന്നു യേശു അവരോടു പറഞ്ഞു? ഈ ഭൂമിയിൽത്തന്നെ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ അവൻ അവരോടു പറഞ്ഞു.

യേശു അവരോടു പറഞ്ഞപ്പോൾ അവർ യെരൂശലേമിനോടു സമീപിച്ചിരുന്നു. അവർക്ക്‌ താഴവരയ്‌ക്കക്കരെയായി അതു കാണാൻ കഴിയുമായിരുന്നു. അവർക്ക്‌ അതിന്റെ മനോഹരമായ ആലയം കാണാൻ കഴിഞ്ഞു. അതുകൊണ്ടു യേശു യെരൂശലേമിനും അതിലെ ദേവാലയത്തിനും സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അവരോടു പറഞ്ഞു. ആ കാര്യങ്ങൾ സംഭവിക്കുകതന്നെ ചെയ്‌തു!

എന്നാൽ അതേ കാര്യങ്ങൾതന്നെ പിന്നീടു വീണ്ടും സംഭവിക്കുമെന്നും യേശു പറഞ്ഞു. ഈ പ്രാവശ്യം അവ മുഴുലോകത്തിനും സംഭവിക്കും. ഇതിന്റെ അർഥമെന്തായിരിക്കും?—ക്രിസ്‌തു തിരിച്ചുവന്നിരിക്കുന്നുവെന്ന്‌ അതർഥമാക്കും. അവൻ സ്വർഗത്തിൽനിന്നു ദൈവരാജ്യത്തിൽ ഭരിക്കാൻ തുടങ്ങിയിരിക്കുന്നവെന്ന്‌ അതർഥമാക്കും. പെട്ടെന്നുതന്നെ അവൻ ദുഷ്ടൻമാരെ നശിപ്പിക്കും. ജീവിതം പെട്ടെന്നുതന്നെ ഇവിടെ ഭൂമിയിൽ വളരെയധകം മെച്ചമായിത്തീരും.

യേശു തന്ന അടയാളം നാം കണ്ടിരിക്കുന്നുവോ?—ഞാൻ കണ്ടിരിക്കുന്നു. നീ അതിനെക്കുറിച്ചു കേൾക്കാൻ ഇഷ്ടപ്പെടുന്നുവോ?—

അടയാളത്തിന്റെ ഭാഗമായി യേശു ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവാർത്തകളെയുംകുറിച്ചു കേൾക്കാൻ പോകുകയാണ്‌. രാഷ്‌ട്രം രാഷ്‌ട്രത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും.’

അതു ഞാൻ എന്റെ ജീവിതകാലത്തു കണ്ടിരിക്കുന്നു. മുഴുരാഷ്‌ട്രങ്ങളും മററു രാഷ്‌ട്രങ്ങളെ നശിപ്പിക്കാൻ അവയ്‌ക്കെതിരായി യുദ്ധം ചെയ്‌തിട്ടുണ്ട്‌. യഥാർഥത്തിൽ 1914-ാമാണ്ടിലാണു കുഴപ്പം തുടങ്ങിയത്‌. ഇപ്പോൾ നാം മിക്കവാറും എല്ലാദിവസവും യുദ്ധത്തെക്കുറിച്ചുളള വാർത്താറിപ്പോർട്ടുകൾ കേൾക്കുന്നുണ്ട്‌. നീ റേഡിയോയിലോ ടെലിവിഷനിലോ ആ റിപ്പോർട്ടുകൾ കേട്ടിട്ടുണ്ടോ?—

യേശു തന്നെ അടയാളത്തിന്റെ മറെറാരു ഭാഗം ഇതാ. അവൻ പറഞ്ഞു: ‘ഭക്ഷ്യക്ഷാമങ്ങൾ അവിടവിടെ ഉണ്ടായിരിക്കും.’

എല്ലാവർക്കും ഭക്ഷിക്കാൻ വേണ്ടത്ര ആഹാരമില്ല. നിനക്കതറിയാമായിരുന്നോ?—വേണ്ടത്ര ആഹാരമില്ലാത്തതുകൊണ്ടു ദിവസം പതിനായിരംപേർ മരിക്കുന്നുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്‌. ഭക്ഷണത്തിന്റെ കുറവു രോഗത്തിലും പകർച്ചവ്യാധിയിലും കൂടെ കലാശിക്കുന്നുണ്ട്‌. ഭക്ഷ്യക്ഷാമങ്ങളും പകർച്ചവ്യാധിയും ഉണ്ടായിരിക്കുമെന്നു യേശു പറഞ്ഞു.

അവൻ തന്ന അടയാളത്തിന്റെ മറെറാരു ഭാഗം ഇതാണ്‌: ‘ഭൂകമ്പങ്ങൾ അവിടവിടെ ഉണ്ടായിരിക്കും.’

ഭൂകമ്പം എന്നുവച്ചാൽ എന്താണെന്നു നിനക്കറിയാമോ?—അതു നിന്റെ പാദത്തിൻകീഴിൽ ഭൂമി കുലുങ്ങാനിടയാക്കുന്നു. വീടുകൾ നിലംപതിക്കുകയും മിക്കപ്പോഴും ആളുകൾ കൊല്ലപ്പെടുകയും ചെയ്യുന്നു. 1914-ാമാണ്ടു മുതൽ ഓരോ ആണ്ടിലും മുമ്പുണ്ടായിരുന്നതിനെക്കാൾ വളരെക്കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഇവ എന്റെ ജീവിതകാലത്തു സംഭവിച്ചിട്ടുളള കാര്യങ്ങളാണ്‌.

അടയാളത്തിന്റെ മറെറാരു ഭാഗം ‘അധികമധികം നിയമരാഹിത്യം ആയിരിക്കുമെന്നു യേശു പറഞ്ഞു. അതും സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണു മിക്കവാറും എല്ലായിടത്തും ആളുകൾ തങ്ങളുടെ വീടുകളുടെ വാതിൽ പൂട്ടിയിടുന്നത്‌. ആരെങ്കിലും ഭേദിച്ച്‌ അകത്തു കടക്കാൻ ശ്രമിച്ചേക്കുമെന്ന്‌ അവർ ഭയപ്പെടുന്നു. മിക്കസ്ഥലങ്ങളിലും രാത്രിയിൽ തെരുവിലൂടെ ഒററയ്‌ക്കു നടക്കുന്നതു സുരക്ഷിതമല്ല. മുമ്പൊരിക്കലും ഇപ്പോഴത്തേതുപോലെ വഷളായിരുന്നിട്ടില്ല.—മത്തായി 23:39–24:22.

ഈ കാര്യങ്ങൾ മുമ്പു സംഭവിച്ചിട്ടുണ്ടെന്നു ചിലയാളുകൾ പറഞ്ഞേക്കാം. എന്നാൽ ലോകത്തിൽ ഇത്രയധികം ഭാഗത്ത്‌ ഒരേ സമയത്ത്‌ അവ സംഭവിച്ചിട്ടില്ല. ഇതിനെല്ലാം പ്രത്യേക അർഥമുണ്ട്‌.

ഈ കാര്യങ്ങൾ ഒരു അടയാളമായിരിക്കുമെന്നു യേശു പറഞ്ഞുവെന്നോർക്കുക. നിനക്ക്‌ ആ അടയാളത്തിന്റെ അർഥം ഗ്രഹിക്കാൻ കഴിയുമോ? അതിന്റെ അർഥമെന്താണ്‌?—

മിക്കയാളുകളും കുഴപ്പമേ കാണുന്നുളളു. അത്‌ അവരെ അസന്തുഷ്ടരാക്കുന്നു. എന്നാൽ അടയാളത്തിന്റെ അർഥമെന്തെന്ന്‌ അവർ അറിഞ്ഞാൽ അവർ സന്തോഷിക്കും. എന്തുകൊണ്ട്‌?—

യേശു ഇങ്ങനെ പറഞ്ഞു: ‘ഈ കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, നിങ്ങളുടെ വിടുതൽ സമീപിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടു നിങ്ങളുടെ തലകൾ ഉയർത്തുവിൻ.’ അതിന്റെ അർഥം നാം സന്തുഷ്ടരായിരിക്കണമെന്നാണ്‌. എന്തുകൊണ്ടെന്നാൽ വെറും അല്‌പകാലത്തിനുളളിൽ ദൈവം ഈ ഭൂമിയിലെ സകല കുഴപ്പങ്ങൾക്കും അറുതി വരുത്തും. അപ്പോൾ ജീവിതം യഥാർഥ ഉല്ലാസമായിരിക്കും.

അതു സുവാർത്തയാണെന്നു നീ സമ്മതിക്കുന്നില്ലേ?—നാം യഥാർഥത്തിൽ അതു വിശ്വസിക്കുന്നുവെങ്കിൽ, നാം അതു നമുക്കുവേണ്ടിത്തന്നെ സൂക്ഷിക്കുകയില്ല. മററുളള ആളുകളും അതിനെക്കുറിച്ച്‌ അറിയേണ്ട ആവശ്യമുണ്ട്‌.

(ദൈവരാജ്യത്തിന്റെ സമയം വന്നിരിക്കുന്നുവെന്നു പ്രകടമാക്കുന്നതായി ബൈബിളിൽ ധാരാളം കാര്യങ്ങളുണ്ട്‌. ഈ തിരുവെഴുത്തുകൾ ഒരുമിച്ചു വായിക്കുക: ലൂക്കോസ്‌ 21:28-36; 2 തിമൊഥെയോസ്‌ 3:1-5; 2 പത്രോസ്‌ 3:3, 4, 13.)