വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകലവും ഉണ്ടാക്കിയവൻ

സകലവും ഉണ്ടാക്കിയവൻ

അധ്യായം 3

സകലവും ഉണ്ടാക്കിയവൻ

അത്ഭുതകരമായ ചിലത്‌ എനിക്കറിയാം. അതു കേൾക്കാൻ നിനക്കിഷ്ടമാണോ?—നിന്റെ കൈയ്യിൽ നോക്കുക. നിന്റെ വിരലുകൾ മടക്കുക. ഇനിയും എന്തെങ്കിലും എടുക്കുക. നിന്റെ കൈക്ക്‌ അനേകം കാര്യങ്ങൾ ചെയ്യാൻ കഴിയും; അതിന്‌ അവ നന്നായി ചെയ്യാൻ കഴിയും. ആരാണു കൈ ഉണ്ടാക്കിയതെന്നു നിനക്കറിയാമോ?—ദൈവമായിരുന്നു.

ഇനിയും എന്റെ മുഖത്തു നോക്കുക. നീ എന്തു കാണുന്നു?—എന്റെ വായും എന്റെ മൂക്കും എന്റെ രണ്ടു കണ്ണുകളും നീ കാണുന്നു. നിനക്ക്‌ അവ എങ്ങനെയാണു കാണാൻ കഴിയുന്നത്‌?—നിന്റെ സ്വന്തം കണ്ണുകൾകൊണ്ട്‌. ആരാണു കണ്ണുകൾ ഉണ്ടാക്കിയത്‌? ദൈവമായിരുന്നു. അത്‌ അത്ഭുതകരമല്ലയോ?—

നിനക്കു നിന്റെ കണ്ണുകൾകൊണ്ട്‌ അനേകം വസ്‌തുക്കൾ കാണാൻ കഴിയും. നിനക്കു പുഷ്‌പങ്ങളെ നോക്കാൻ കഴിയും. നിനക്കു പക്ഷികളെ കാണാൻ കഴിയും. നിനക്കു പച്ചപ്പുല്ലിനെയും നീലാകാശത്തെയും നോക്കാൻ കഴിയും.

എന്നാൽ ആരാണ്‌ ഇവ ഉണ്ടാക്കിയത്‌?—ഏതെങ്കിലും മനുഷ്യനാണോ അവ ഉണ്ടാക്കിയത്‌?—അല്ല. മനുഷ്യർക്കു വീട്‌ ഉണ്ടാക്കാൻ കഴിയും. എന്നാൽ ഒരു മനുഷ്യനും വളരുന്ന പുല്ല്‌ ഉണ്ടാക്കാൻ കഴിയുകയില്ല. മനുഷ്യർക്കു പക്ഷിയെയോ പുഷ്‌പത്തെയോ മറെറന്തെങ്കിലും ജീവിയെയോ ഉണ്ടാക്കാൻ കഴിയുകയില്ല. നിനക്ക്‌ അതു അറിയാമായിരുന്നോ?—

ദൈവമാണ്‌ ഇവയെല്ലാം ഉണ്ടാക്കിയവൻ. ദൈവം ആകാശങ്ങളെയും ഭൂമിയെയും ഉണ്ടാക്കി. അവൻ ജനങ്ങളെയും ഉണ്ടാക്കി. അവൻ ഒന്നാമത്തെ മനുഷ്യനെയും ഒന്നാമത്തെ സ്‌ത്രീയെയും സൃഷ്ടിച്ചു. മഹദ്‌ഗുരുവായ യേശു ഇതു പഠിപ്പിച്ചു.—മത്തായി 19:4-6.

ദൈവമാണു മനുഷ്യനെയും സ്‌ത്രീയെയും ഉണ്ടാക്കിയതെന്നു യേശു എങ്ങനെയാണറിഞ്ഞത്‌? ദൈവം അതു ചെയ്യുന്നതു യേശു കണ്ടോ?—ഉവ്വ്‌, അവൻ കണ്ടു. ദൈവം മനുഷ്യനെയും സ്‌ത്രീയെയും ഉണ്ടാക്കിയപ്പോൾ യേശു ദൈവത്തോടുകൂടെ ഉണ്ടായിരുന്നു. ദൈവം ഉണ്ടാക്കിയ ആദ്യത്തെ ആൾ യേശു ആയിരുന്നു. അവൻ ഒരു ദൂതനായിരുന്നു. അവൻ തന്റെ പിതാവിനോടുകൂടെ സ്വർഗത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തിരുന്നു.

“നമുക്കു മനുഷ്യനെ ഉണ്ടാക്കാം എന്നു ദൈവം പറഞ്ഞുവെന്നു ബൈബിൾ നമ്മോടുപറയുന്നു. ദൈവം ആരോടായിരുന്നു സംസാരിച്ചതെന്നു നിനക്കറിയാമോ?—അവൻ തന്റെ പുത്രനോടായിരുന്നു സംസാരിച്ചത്‌. അവനായിരുന്നു പിന്നീടു ഭൂമിയിലേക്കു വരുകയും മഹദ്‌ഗുരു ആയിത്തീരുകയും ചെയ്‌തത്‌!—ഉല്‌പത്തി 1:26.

ദൈവം ചെയ്‌തിരിക്കുന്നതെല്ലാം അവന്റെ സ്‌നേഹത്തെ പ്രകടമാക്കുന്നു. ദൈവം സൂര്യനെ ഉണ്ടാക്കി. സൂര്യൻ നമുക്കു വെളിച്ചം തരുകയും അതു നമ്മെ ചൂടുളളവരായി സൂക്ഷിക്കുകയും ചെയ്യുന്നു. സൂര്യൻ ഇല്ലായിരുന്നെങ്കിൽ നമുക്ക്‌ എല്ലാം തണുത്തതായിരിക്കുമായിരുന്നു, ഭൂമിയിൽ ജീവൻ ഉണ്ടായിരിക്കുമായിരുന്നില്ല. ദൈവം സൂര്യനെ ഉണ്ടാക്കിയതിൽ നിനക്കു സന്തോഷമില്ലയോ?—

ദൈവം മഴ പെയ്യിക്കയും ചെയ്യുന്നു. മഴ പെയ്യുമ്പോൾ നിനക്കു കളിക്കാൻ പുറത്തുപോകാൻ കഴിയാത്തതുകൊണ്ടു ചിലപ്പോൾ നിനക്കു മഴ ഇഷ്ടമില്ലായിരിക്കാം. എന്നാൽ മഴ പുഷ്‌പങ്ങൾ വളരാൻ സഹായിക്കുന്നു.

അതുകൊണ്ട്‌ നാം മനോഹരങ്ങളായ പുഷ്‌പങ്ങൾ കാണുമ്പോൾ അവയ്‌ക്കുവേണ്ടി നാം ആർക്കാണു നന്ദികൊടുക്കാൻപോകുന്നത്‌?—ദൈവത്തിന്‌. നാം നല്ല രുചിയുളള പഴങ്ങളും സസ്യവർഗങ്ങളും തിന്നുമ്പോൾ ആർക്കാണു നന്ദികൊടുക്കേണ്ടത്‌?—നാം ദൈവത്തിനു നന്ദികൊടുക്കണം, എന്തുകൊണ്ടെന്നാൽ വസ്‌തുക്കളെ വളർത്തുന്നത്‌ അവന്റെ സൂര്യനും മഴയുമാണ്‌. ഈ അത്ഭുതകരമായ കാര്യങ്ങളെല്ലാം നമുക്കുവേണ്ടി ചെയ്യാൻ തക്കവണ്ണം ദൈവം അത്ര നല്ലവനാണ്‌.

ദൈവം എവിടെയാണെന്നു നിനക്കറിയാമോ?—ദൈവം സ്വർഗത്തിൽ വസിക്കുന്നുവെന്നു ബൈബിൾ നമ്മോടുപറയുന്നു.

നിനക്കു ദൈവത്തെ കാണാൻ കഴിയുമോ?—ഇല്ല. ‘ദൈവത്തെ ഒരു മനുഷ്യനും കാണാൻ കഴിയുകയില്ല’ എന്നു ബൈബിൾ പറയുന്നു. അതുകൊണ്ട്‌ ആരും ദൈവത്തിന്റെ ഒരു പടമോ പ്രതിമയോ ഉണ്ടാക്കാൻ ശ്രമിക്കരുത്‌. തന്റെ പ്രതിമ ഉണ്ടാക്കാൻ ശ്രമിക്കരുതെന്നു ദൈവം നമ്മോടു പറയുകപോലും ചെയ്യുന്നു. അതുകൊണ്ട്‌ അതുപോലുളളവ നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കരുത്‌, അല്ലേ?—പുറപ്പാടു 33:20; 20:4, 5.

എന്നാൽ നിനക്കു ദൈവത്തെ കാണാൻ കഴിയുകയില്ലെങ്കിൽ, യഥാർഥത്തിൽ ഒരു ദൈവം ഉണ്ടെന്നു നിനക്ക്‌ എങ്ങനെ അറിയാം?—ഇതിനെക്കുറിച്ചു ചിന്തിക്കുക. നിനക്കു കാററു കാണാൻ കഴിയുമോ?—ഇല്ല. ഒരുത്തർക്കും കാററു കാണാൻ കഴിയുകയില്ല. എന്നാൽ കാററു ചെയ്യുന്ന കാര്യങ്ങൾ നിനക്കു കാണാൻ കഴിയും. ഒരു മരത്തിന്റെ കൊമ്പുകളിലൂടെ കാററടിക്കുമ്പോൾ ഇലകൾ അനങ്ങുന്നതു നിനക്കു കാണാൻ കഴിയും. അങ്ങനെ കാററ്‌ ഉണ്ടെന്നു നീ വിശ്വസിക്കുന്നു.

ദൈവം ചെയ്‌തിരിക്കുന്ന കാര്യങ്ങളും നിനക്കു കാണാൻ കഴിയും. നീ ജീവനുളള ഒരു പുഷ്‌പത്തെയോ പക്ഷിയെയോ കാണുമ്പോൾ, ദൈവം ഉണ്ടാക്കിയിട്ടുളള ചിലതിനെയാണു നീ കാണുന്നത്‌. അതുകൊണ്ട്‌ യഥാർഥത്തിൽ ഒരു ദൈവമുണ്ടെന്നു നീ വിശ്വസിക്കുന്നു.

“സൂര്യനെയും ഭൂമിയെയും ആരുണ്ടാക്കി?” എന്ന്‌ ആരെങ്കിലും നിന്നോടു ചോദിച്ചേക്കാം. നീ എന്തു പറയും?—ദൈവം അവയെ ഉണ്ടാക്കിയെന്നു നിനക്കു പറയാൻ കഴിയും. ബൈബിൾ പറയുന്നു: “ദൈവം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചു.”—ഉല്‌പത്തി 1:1.

“ദൈവമാണോ മനുഷ്യനെയും മൃഗങ്ങളെയും കൂടെ ഉണ്ടാക്കിയത്‌?” എന്ന്‌ ആരെങ്കിലും നിന്നോടു ചോദിച്ചാലോ? നീ എന്തു പറയും?—“അതെ, ദൈവമാണു മനുഷ്യനെയും മൃഗങ്ങളെയും ഉണ്ടാക്കിയത്‌. ദൈവം പക്ഷികളെയും ഉണ്ടാക്കി” എന്ന്‌ അയാളോടു പറയുക. ‘ദൈവം സകലവും സൃഷ്ടിച്ചു’ എന്നു ബൈബിൾ പറയുന്നു.—എഫേസ്യർ 3:9.

താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന്‌ ആരെങ്കിലും നിന്നോടു പറഞ്ഞേക്കാം. അപ്പോൾ നീ എന്തു പറയും?—ഒരു വീടു ചൂണ്ടിക്കാണിക്കാൻ പാടില്ലേ? “ആ വീട്‌ ആർ ഉണ്ടാക്കി?” എന്ന്‌ അയാളോടു ചോദിക്കുക. ഏതെങ്കിലും മനുഷ്യനാണ്‌ ഉണ്ടാക്കിയത്‌. ആ വീടു സ്വയം ഉണ്ടാക്കിയില്ല, ഉണ്ടാക്കിയോ?—

അനന്തരം ആ ആളെ ഒരു പൂന്തോട്ടത്തിലേക്കു കൊണ്ടുപോയി ഒരു പുഷ്‌പം കാണിക്കുക. “ഇത്‌ ആർ ഉണ്ടാക്കി?” എന്ന്‌ അയാളോടു ചോദിക്കുക. ഒരു മനുഷ്യനുമല്ല അത്‌ ഉണ്ടാക്കിയത്‌. വീടു സ്വയം ഉണ്ടാക്കാത്തതുകൊണ്ട്‌, ഈ പുഷ്‌പം സ്വയം ഉണ്ടാക്കിയില്ല. ആരെങ്കിലുമാണ്‌ അതുണ്ടാക്കിയത്‌. ദൈവം അതുണ്ടാക്കി.

ഒരു പക്ഷിയുടെ പാട്ടു നിന്നു ശ്രദ്ധിക്കാൻ ആ ആളിനോടു പറയുക. അനന്തരം അയാളോട്‌: “ആർ ഈ പക്ഷികളെ ഉണ്ടാക്കി അവയെ പാടാൻ പഠിപ്പിച്ചു?” എന്നു ചോദിക്കുക. ദൈവമാണ്‌ അങ്ങനെ ചെയ്‌തത്‌. ദൈവമാണ്‌ ആകാശങ്ങളും ഭൂമിയും ജീവനുളള സകലവും ഉണ്ടാക്കിയവൻ! അവനാണു ജീവൻ കൊടുക്കുന്നുവൻ.

ജീവനോടിരിക്കുക എത്ര നല്ലതാണ്‌! നമുക്കു പക്ഷികളുടെ ഇമ്പകരമായ പാട്ടുകൾ കേൾക്കാൻ കഴിയും. നമുക്കു പുഷ്‌പങ്ങളെയും ദൈവം ഉണ്ടാക്കിയിട്ടുളള മററു വസ്‌തുക്കളെയും കാണാൻ കഴിയും. ദൈവം നമുക്കു തന്നിട്ടുളള ഭക്ഷണപദാർഥങ്ങൾ നമുക്കു തിന്നാൻ കഴിയും.

ഈ കാര്യങ്ങൾക്കെല്ലാം നാം ദൈവത്തിനു നന്ദികൊടുക്കണം. എല്ലാററിലുമധികമായി, നമുക്കു ജീവൻ തന്നതിനു നാം അവനു നന്ദി കൊടുക്കണം. നാം യഥാർഥത്തിൽ ദൈവത്തോടു നന്ദിയുളളവരാണെങ്കിൽ നാം ചിലതു ചെയ്യും. അതെന്താണ്‌?—നാം ദൈവത്തെ ശ്രദ്ധിക്കുകയും അവൻ ബൈബിളിൽ നമ്മോടു പറയുന്ന വിധത്തിൽ അവനെ ആരാധിക്കുകയും ചെയ്യും. സകലവും സൃഷ്ടിച്ചവനെ നാം സ്‌നേഹിക്കുന്നുവെന്ന്‌ ആ വിധത്തിൽ നമുക്കു പ്രകടമാക്കാൻ കഴിയും.

(ദൈവം ചെയ്‌തിരിക്കുന്നവയ്‌ക്കുവേണ്ടിയെല്ലാം നാം അവനോടു വിലമതിപ്പു പ്രകടമാക്കണം, എങ്ങനെ? സങ്കീർത്തനം 139:14 [138:14, ഡൂവേ ഭാഷാന്തരം] വെളിപ്പാടു 4:11, യോഹന്നാൻ 4:23, 24, 1 യോഹന്നാൻ 5:21 എന്നിവിടങ്ങളിൽ എഴുതിയിരിക്കുന്നതു വായിക്കുക.)