വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സമാധാനപ്രിയർ സന്തുഷ്ടരാകുന്നു”

“സമാധാനപ്രിയർ സന്തുഷ്ടരാകുന്നു”

അധ്യായം 32

“സമാധാനപ്രിയർ സന്തുഷ്ടരാകുന്നു”

എല്ലായ്‌പോഴും വമ്പരായി, മുട്ടാളൻമാരായി പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഏതെങ്കിലും ആൺകുട്ടികളെ നിനക്കറിയാമോ?—നീ അവരോടുകൂടെയായിരിക്കാൻ ആഗ്രഹിക്കുന്നുവോ? അതോ നീ സമാധാനപ്രിയനായിരിക്കുന്ന ആരുടെയെങ്കിലും കൂടെയായിരിക്കാൻ കൂടുതലിഷ്ടപ്പെടുന്നുവോ?—

ഏതുതരം വ്യക്തിയെ ദൈവം ഇഷ്ടപ്പെടുന്നുവെന്നു മഹദ്‌ഗുരുവിനറിയാം. “സമാധാനപ്രിയർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ‘ദൈവപുത്രൻമാർ’ എന്നു വിളിക്കപ്പെടും” എന്ന്‌ അവൻ പറഞ്ഞു. അത്തരം ആളായിരിക്കാനാണു നാം ആഗ്രഹിക്കുന്നത്‌, അല്ലയോ?—നാം സമാധാനപ്രിയരായിരിക്കാൻ ആഗ്രഹിക്കുന്നു.—മത്തായി 5:9.

എന്നാൽ ചിലപ്പോൾ മററാളുകൾ നമ്മെ കോപിഷ്‌ഠരാക്കുന്ന കാര്യങ്ങൾ ചെയ്യുന്നു. നമുക്ക്‌ അവരോടു പ്രതികാരം ചെയ്യാൻ തോന്നിയേക്കാം. ഒരിക്കൽ ഇതു യേശുവിന്റെ ശിഷ്യൻമാർക്കു നേരിട്ടു.

അവർ യേശുവിനോടുകൂടെ യെരൂശലേമിലേക്കു യാത്രചെയ്യുകയായിരുന്നു. അവർ കുറേദൂരം പോയിക്കഴിഞ്ഞപ്പോൾ തങ്ങൾക്കു വിശ്രമിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിനു യേശു ചിലരെ ഒരു ഗ്രാമത്തിലേക്കു മുന്നമേ അയച്ചു. എന്നാൽ അവിടത്തെ ആളുകൾ അവർ അവിടെ കഴിയുന്നതിഷ്ടപ്പെട്ടില്ല. ആ ആളുകൾക്കു ഒരു വ്യത്യസ്‌ത മതമാണുണ്ടായിരുന്നത്‌. ആരാധിക്കാൻ യെരൂശലേം നഗരത്തിലേക്കു പോയ ഒരുത്തരെയും അവർക്ക്‌ ഇഷ്ടമില്ലായിരുന്നു.

അതു നിനക്കു സംഭവിച്ചിരുന്നുവെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു? നീ കോപിക്കുമായിരുന്നോ? നീ അവരോടു പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുമായിരുന്നോ?—

അതാണു ശിഷ്യൻമാരായ യാക്കോബും യോഹന്നാനും ചെയ്യാനാഗ്രഹിച്ചത്‌. അവർ യേശുവിനോട്‌: ‘ആകാശത്തുനിന്നു തീയിറങ്ങി അവരെ നശിപ്പിക്കാൻ ഞങ്ങൾ പറയാൻ നീ ആഗ്രഹിക്കുന്നുവോ’ എന്നു ചോദിച്ചു. എന്നാൽ മററാളുകളോട്‌ ആ വിധത്തിൽ പെരുമാറുന്നതു ശരിയല്ലെന്നു യേശു അവരോടു പറഞ്ഞു.—ലൂക്കോസ്‌ 9:51-56.

ചിലപ്പോൾ ആളുകൾ നമ്മോടു നീചമായി പെരുമാറിയേക്കാമെന്നുളളതു സത്യം തന്നെ. നീ മററുളള കുട്ടികളോടു കൂടെ കളിക്കാൻ അവർ ആഗ്രഹിക്കുകയില്ലായിരിക്കാം. “നീ ഇവിടെ നിൽക്കേണ്ട” എന്നുപോലും അവർ പറഞ്ഞേക്കാം. അതുപോലെ എന്തെങ്കിലും സംഭവിക്കുമ്പോൾ അതു നമ്മെ വിഷമിപ്പിച്ചേക്കാം, ഇല്ലയോ?—അവരോടു പ്രതികാരം ചെയ്യാൻ എന്തെങ്കിലും ചെയ്യുന്നതിനു നമുക്കു തോന്നിയേക്കാം. എന്നാൽ നാം അതു ചെയ്യണമോ?—

നിനക്കു നിന്റെ ബൈബിളിന്റെ പ്രതി എടുത്തുകൊണ്ടു വന്നുകൂടെയോ? നമുക്കു സദൃശവാക്യങ്ങൾ ഇരുപത്തിനാലാം അധ്യായം ഇരുപത്തൊൻപതാം വാക്യം എടുക്കാം. അവിടെ ഇങ്ങനെ വായിക്കുന്നു: ‘“അവൻ എന്നോടു ചെയ്‌തതുപോലെ ഞാൻ അവനോടു ചെയ്യാൻ പോകുകയാണ്‌. ഞാൻ ഓരോരുത്തനും അവന്റെ പ്രവർത്തനമനുസരിച്ചു പകരം കൊടുക്കും’ എന്നു പറയരുത്‌.”

അതു നിന്നേ സംബന്ധിച്ച്‌ എന്തർഥമാക്കുന്നു?—നാം പ്രതികാരം ചെയ്യാൻ ശ്രമിക്കരുതെന്നാണ്‌ അതു പറയുന്നത്‌. മറേറയാൾ നമ്മോടു നീചനായിരുന്നതുകൊണ്ടു നാം അയാളോടു നീചനാകരുത്‌. നാം അതു ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നില്ല.

എന്നാൽ ആരെങ്കിലും നിന്നോടു വഴക്കുപിടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലെന്ത്‌? അയാൾ ചീത്തവിളിച്ചുകൊണ്ടു നിന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ചേക്കാം. അയാൾ നിന്നെ പരിഹസിക്കുകയും നിനക്കു പേടിയാണെന്നു പറയുകയും ചെയ്‌തേക്കാം. അയാൾ നിന്നെ ഒരുപക്ഷേ കോന്തൻ എന്നു വിളിച്ചേക്കാം. നീ എന്തു ചെയ്യണം? നീ വഴക്കിലേർപ്പെടണമോ?—

വീണ്ടും, ബൈബിൾ എന്തുപറയുന്നുവെന്നു നമുക്കു നോക്കാം. മത്തായി അഞ്ചാം അദ്ധ്യായം മുപ്പത്തൊൻപതാം വാക്യത്തിലേക്കു തിരിയുക. അവിടെ യേശു ഇങ്ങനെ പറയുന്നു: “ദുഷ്ടനായവനോടു ചെറുത്തു നിൽക്കരുത്‌; എന്നാൽ നിന്റെ വലത്തെ ചെകിട്ടത്ത്‌ അടിക്കുന്ന ഏവനും മറേറതുംകൂടെ തിരിച്ചുകൊടുക്കുക.”

യേശു അതിനാൽ എന്താണർഥമാക്കിയത്‌? നിന്റെ മുഖത്തിന്റെ ഒരു വശത്ത്‌ ആരെങ്കിലും മുഷ്ടികൊണ്ടു കുത്തിയാൽ, മറേറ വശത്തു കുത്താൻ നീ അവനെ അനുവദിക്കണം എന്ന്‌ അവൻ അർഥമാക്കിയോ?—ഇല്ല, അവൻ അത്‌ അർഥമാക്കിയില്ല.

ഒരു അടി (slap) മുഷ്ടികൊണ്ടുളള ഒരു കുത്തുപോലെയല്ല. അത്‌ അധികവും ഒരു ഉന്തോ തളേളാ പോലെയാണ്‌. ഒരു വഴക്കുണ്ടാക്കാനാണ്‌ ഒരുവൻ ഇതു ചെയ്യുന്നത്‌? അയാൾ നാം കോപിഷ്‌ഠരാകാനാഗ്രഹിക്കുന്നു. നാം കോപിഷ്‌ഠരായി തിരിച്ച്‌ ഉന്തുകയോ തളളുകയോ ചെയ്യുന്നുവെങ്കിൽ എന്തു സംഭവിക്കുന്നു?—നാം മിക്കവാറും ഒരു വഴക്കിൽ ഏർപ്പെടും.

യേശുവിന്റെ ശിഷ്യൻമാർ അതുപോലെ പ്രവർത്തിക്കാൻ അവൻ ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ ആരെങ്കിലും നമ്മെ അടിച്ചാൽ നാം തിരിച്ചടിക്കരുതെന്ന്‌ അവൻ പറഞ്ഞു. നാം കോപിഷ്‌ഠരായി ഒരു വഴക്കിൽ ഏർപ്പെടരുത്‌. നാം വഴക്കിൽ ഏർപ്പെടുന്നുവെങ്കിൽ, വഴക്കാരംഭിച്ച ആളേക്കാൾ നാം മെച്ചമല്ലെന്നു നാം പ്രകടമാക്കുകയാണു ചെയ്യുന്നത്‌.

കുഴപ്പം ആരംഭിക്കുന്നുവെങ്കിൽ ഏററവും നല്ല സംഗതി നടന്നു മാറുകയാണ്‌. മറേറയാൾ കുറേ പ്രാവശ്യം കൂടി തളളുകയോ ഉന്തുകയോ ചെയ്‌തേക്കാം. എന്നാൽ അതു മിക്കവാറും അതിന്റെ അന്ത്യമായിരിക്കും. നീ നടന്നുമാറുമ്പോൾ നീ ബലഹീനനാണെന്ന്‌ അതു കാണിക്കുന്നില്ല. നീ ശരിയായതിനു വേണ്ടി ശക്തനായി നിലകൊളളുന്നുവെന്ന്‌ അതു പ്രകടമാക്കുന്നു.

മററുളളവർ വഴക്കുപിടിക്കുന്നതു നാം കാണുന്നുവെങ്കിൽ നാം എന്തു ചെയ്യണം? നാം അതിൽ ഇടപെട്ട്‌ ഏതെങ്കിലും ഒരു പക്ഷം പിടിക്കണമോ?—

ശരിയെന്തെന്നു ബൈബിൾ നമ്മോടു പറയുന്നു. സദൃശവാക്യങ്ങൾ ഇരുപത്തിയാറാം അധ്യായം പതിനേഴാം വാക്യം എടുക്കുക. അത്‌ ഇങ്ങനെ പറയുന്നു: “ഒരു പട്ടിയുടെ ചെവികൾക്കു പിടിക്കുന്നവനെപ്പോലെയാണു തന്റേതല്ലാത്ത വഴക്കിൽ കോപിഷ്‌ഠനാകുന്ന കടന്നുപോകുന്ന ഏവനും.”

നീ ഒരു പട്ടിയുടെ ചെവികൾക്കു പിടിച്ചാൽ എന്തു സംഭവിക്കും? അതു പട്ടിക്ക്‌ ഉപദ്രവം ചെയ്യും, അതു നിന്നെ കടിക്കുകയും ചെയ്യും, ഇല്ലയോ?—പട്ടി പിടി വിട്ടുകിട്ടാൻ എത്രയധികം ശ്രമിക്കുന്നുവോ അത്രയധികം ശക്തമായി നീ ചെവികൾ ഞെരുക്കും. പട്ടി കൂടുതൽ ബഹളമുണ്ടാക്കുകയും ചെയ്യും. നീ അതിനെ വിട്ടാൽ അതു നിന്നെ കഠിനമായി കടിക്കാനിടയുണ്ട്‌. എന്നാൽ നിനക്ക്‌ അവിടെ അതിന്റെ ചെവികൾ എന്നേക്കും പിടിച്ചുകൊണ്ടു നിൽക്കാൻ കഴിയുമോ?—

മററാളുകൾ തമ്മിലുളള ഒരു വഴക്കിൽ നാം ഇടപെട്ടാൽ അത്തരം കുഴപ്പത്തിലായിരിക്കും നാം അകപ്പെടുക. ആരാണ്‌ വഴക്കാരംഭിച്ചതെന്നും എന്തിനാണവർ വഴക്കുപിടിക്കുന്നതെന്നും നമുക്കറിയാൻ പാടില്ലായിരിക്കാം. ഒരാൾ അടികൊളളുകയായിരിക്കാം, എന്നാൽ അയാൾ മറേറയാളിൽനിന്ന്‌ എന്തെങ്കിലും മോഷ്ടിച്ചിരിക്കാം. നാം അയാളെ സഹായിച്ചാൽ നാം ഒരു കളളനെ സഹായിക്കുകയായിരിക്കും. അതു നന്നായിരിക്കുകയില്ല, ആയിരിക്കുമോ?—

അതുകൊണ്ട്‌, നീ ഒരു വഴക്കു കാണുന്നുവെങ്കിൽ നീ എന്തു ചെയ്യണം?—അതു സ്‌കൂളിൽവച്ചാണെങ്കിൽ നിനക്ക്‌ ഓടിച്ചെന്ന്‌ ഒരു അദ്ധ്യാപകനോടു പറയാൻ കഴിയും. അതു സ്‌കൂളിൽനിന്ന്‌ അകലെയാണെങ്കിൽ നിനക്ക്‌ ഒരു പോലീസുകാരനെ വിളിക്കാവുന്നതാണ്‌.

മററുളളയാളുകൾ വഴക്കുപിടിക്കാൻ ആഗ്രഹിക്കുമ്പോൾപോലും നമുക്കു സമാധാനപ്രിയരായിരിക്കാൻ കഴിയും. അവർ വഴക്കു പിടിക്കാനാഗ്രഹിച്ചേക്കാം. എന്നാൽ നാം ശരിയായതിനുവേണ്ടി ശക്തരായി നിലകൊളളുന്നുവെന്നു നമുക്കു തെളിയിക്കാൻ കഴിയും.

(ഒരു വ്യക്തിക്കു വഴക്കുകളിൽ ഉൾപ്പെടാതെ നിൽക്കുന്നതിനു സഹായിക്കാൻ കഴിയുന്ന കൂടുതൽ സദുപദേശം റോമർ 12:17-21; സങ്കീർത്തനം 34:14, [33:15, Dy] 2 തിമൊഥെയോസ്‌ 2:24 എന്നിവിടങ്ങളിൽ കാണുന്നു.)