വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉപസംഹാരം

ഉപസംഹാരം

യഹോവയുടെ ജനത്തോടൊപ്പമായിരുന്നപ്പോൾ നിങ്ങൾ ആസ്വദിച്ച സന്തോഷവേളകൾ എപ്പോഴെങ്കിലും നിങ്ങൾ ഓർത്തെടുക്കാറുണ്ടോ? പ്രോത്സാഹനം പകർന്ന ഒരു സഭായോഗം, ആവേശകരമായ ഒരു കൺവെൻഷൻ, ശുശ്രൂഷയിലെ രസകരമായ ഒരു അനുഭവം, സഹോദരങ്ങളിൽ ആരെങ്കിലുമായുള്ള ഒരു സ്‌നേഹസംഭാഷണം, ഇങ്ങനെയെന്തെങ്കിലും. . . ! എങ്കിൽ നിങ്ങൾ യഹോവയെ മറന്നിട്ടില്ല! അവൻ നിങ്ങളെയും മറന്നിട്ടില്ല! നിങ്ങളുടെ വിശ്വസ്‌തസേവനം അവൻ വാത്സല്യത്തോടെ ഓർക്കുന്നു. തന്റെ അടുക്കലേക്കു മടങ്ങാൻ നിങ്ങളെ സഹായിക്കാൻ ആകാംക്ഷയോടിരിക്കുകയാണ്‌ യഹോവ!

“ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന . . . തന്റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, . . . ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്നു അവയെ വിടുവിക്കും,” യഹോവ പറയുന്നു.—യെഹെസ്‌കേൽ 34:11, 12.