അമേരിക്കകൾ
അമേരിക്കകൾ
അമേരിക്കകളിലെമ്പാടും ശുഷ്കാന്തിയോടെയുള്ള ശുശ്രൂഷയ്ക്കു പേരുകേട്ടവരാണ് യഹോവയുടെ സാക്ഷികൾ. അനേകരും വ്യക്തിപരമായി ബൈബിൾ പ്രമാണങ്ങൾക്കനുസൃതം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും സാക്ഷികളുടെ വേലയെ ശ്ലാഘിക്കുന്നു. അനുദിന ജീവിതത്തോടുള്ള ബന്ധത്തിൽ സാക്ഷികൾ ബൈബിളിൽനിന്ന് എടുത്തുകാട്ടുന്ന ചില പ്രായോഗിക ബുദ്ധ്യുപദേശങ്ങൾ അവർ വിലമതിക്കുന്നുവെന്നും വരാം. അത്തരം ബുദ്ധ്യുപദേശത്തിന്റെ ഉറവിടമായ യഹോവയാം ദൈവത്തെയും മനുഷ്യവർഗത്തിനുവേണ്ടിയുള്ള അവന്റെ സ്നേഹനിർഭരമായ ഉദ്ദേശ്യത്തെയും കുറിച്ച് അറിയാനും വിലമതിക്കാനും ആളുകളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ തീർച്ചയായും ശ്രമിക്കുന്നു.
ആളുകളുടെ പക്കൽ രാജ്യസന്ദേശമെത്തിക്കാൻ പയനിയർമാർ കഠിനമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വേലയ്ക്ക് അവർ മെഡലൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും, വെനെസ്വേലയിലെ ഒരു പ്രത്യേക പയനിയറുടെ കാര്യത്തിൽ അതാണു സംഭവിച്ചത്. പട്ടണത്തിലെ “പായെസ് വനിതാ കമ്മിറ്റി”യിൽനിന്ന് കാർമൻ ബ്രേവോയ്ക്ക് അപ്രതീക്ഷിതമായി ഒരു ക്ഷണം ലഭിച്ചു. “മതരംഗത്തെ വിലയേറിയ സംഭാവനയ്ക്ക്” മെഡൽ സ്വീകരിക്കുന്നതിന് ഒരു ചടങ്ങിൽ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ളതായിരുന്നു ക്ഷണം. കാരണമെന്തായിരുന്നു? ഗ്വാസ്ഡ്വാലിറ്റൊ എന്ന പട്ടണത്തിൽ ഗറില്ലകൾ 1 കൊരിന്ത്യർ 3:6, 7 താരതമ്യം ചെയ്യുക.
തേർവാഴ്ച നടത്തുകയായിരുന്നു. എന്നാൽ 70 വയസ്സുള്ള കാർമൻ ആളുകൾക്ക് ഒരു സാന്ത്വനമായിരുന്നു. അവർ ആളുകളുടെ ചോദ്യങ്ങൾക്കു ബൈബിളിൽനിന്ന് ഉത്തരങ്ങൾ നൽകുകയും ബൈബിളധ്യയനങ്ങൾ നടത്തുകയും ബൈബിൾ സാഹിത്യങ്ങൾ നൽകുകയും ചെയ്തുപോന്നു. ആ പട്ടണത്തിലെ അനേകരും വീക്ഷാഗോപുരവും ഉണരുക!യും വായിച്ചു വിലമതിപ്പു പ്രകടിപ്പിക്കാറുണ്ട്. യഹോവയുടെ സാക്ഷികളുടെ സുവിശേഷ പ്രവർത്തനംമൂലം നിരവധി വിവാഹങ്ങൾ നിയമപരമാക്കിത്തീർത്തതിലും അധികാരികൾ സന്തുഷ്ടരായിരുന്നു. മൊത്തത്തിൽ, സമുദായത്തിന്റെ മുതൽക്കൂട്ടായി കാർമൻ വീക്ഷിക്കപ്പെടുന്നു. സസന്തോഷം ആ മെഡൽ സ്വീകരിച്ചെങ്കിലും, തന്റെ സന്ദേശം ആളുകളുടെ പക്കലെത്തിക്കാൻ യഹോവ തന്നെ ഉപയോഗിക്കുക മാത്രമാണെന്നാണു വിനയാന്വിതയായ കാർമന്റെ അഭിപ്രായം.—പോർട്ടോറിക്കോയിൽ കൺവെൻഷനുവേണ്ടി സ്റ്റേഡിയം ഉപയോഗിക്കുന്നതിനോടു ബന്ധപ്പെട്ട് യഹോവയുടെ സാക്ഷികൾ ഒരു സംഘം ഗവൺമെൻറ് അധികാരികളുടെ മുമ്പാകെ ഹാജരായി. വർഷങ്ങളായി ആ സൗകര്യങ്ങളുപയോഗിക്കാൻ പെർമിറ്റുകൾ നൽകുന്നതിൽ ഉൾപ്പെട്ടിരുന്ന ഒരു വ്യക്തിയോട് ആദ്യം ബോർഡംഗങ്ങളോടു സംസാരിക്കാൻ ആവശ്യപ്പെട്ടു. വർഷത്തിലൊരിക്കൽ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുമ്പോഴാണു സ്റ്റേഡിയം ശരിക്കും വൃത്തിയായി കിട്ടുന്നതെന്ന് അദ്ദേഹം അവരോടു പറഞ്ഞു. തലേവർഷം സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തുള്ള എയർകണ്ടീഷൻ യൂണിറ്റ് കേടായി. സാക്ഷികളുടെ കൺവെൻഷനുശേഷം, അവരതു സൗജന്യമായി കേടുപാടു തീർത്തിരിക്കുന്നത് അദ്ദേഹം കണ്ടെത്തി. വൈദ്യുത സംവിധാനത്തിന്റെയും പ്ലംബിങ്ങിന്റെയും ചില ഭാഗങ്ങളും അവർ കേടുപോക്കിയിരുന്നു. പാർക്കിങ് സ്ഥലം വെടിപ്പും വൃത്തിയുമുള്ളതാക്കിയിരുന്നു. അടുത്ത കൺവെൻഷനു സാക്ഷികൾക്കു സൗജന്യമായി ആ സ്റ്റേഡിയം ഉപയോഗിക്കാൻ ബോർഡംഗങ്ങൾ അനുമതി നൽകി.
ഹെയ്റ്റിയിലെ ഒരു ദരിദ്രമേഖലയിൽ മയക്കുമരുന്നു കള്ളക്കടത്തു തഴച്ചുവളരുകയായിരുന്നതിനാൽ സൈനികർ നിരവധി വീടുകൾ പരിശോധിച്ച് അവ തകർത്തു നശിപ്പിച്ചു. എന്നാൽ അന്നയുടെ വീട്ടിൽ വീക്ഷാഗോപുരവും സൊസൈറ്റിയുടെ മറ്റു പ്രസിദ്ധീകരണങ്ങളും കണ്ടപ്പോൾ അവർ പറഞ്ഞു: “ഈ വീടു നശിപ്പിക്കരുത്. യഹോവയുടെ സാക്ഷികൾ മയക്കുമരുന്നു കള്ളക്കടത്തിലേർപ്പെടാറില്ല.” ഇതു കണ്ട് അയൽപക്കത്തുള്ള ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് ഓടിച്ചെന്ന് പ്രൊട്ടസ്റ്റൻറ് മതഗ്രന്ഥങ്ങൾ നിരത്തിവെച്ചു. സൈനികർ എത്തിയപ്പോൾ, തന്റെ പക്കലും മതഗ്രന്ഥങ്ങളുള്ളതിനാൽ തന്റെ വീടു പരിശോധിക്കേണ്ടതില്ലെന്ന് ആ സ്ത്രീ അവരോടു പറഞ്ഞു. സൈനികർ
പുസ്തകങ്ങൾ എടുത്തുനോക്കിയിട്ടു പറഞ്ഞു: “ഇവ അത്തരം പുസ്തകങ്ങളല്ല.” എന്നിട്ട് അവർ ആ വീടു നശിപ്പിച്ചു. അന്ന അപ്പോൾ യഹോവയുടെ സാക്ഷിയായിരുന്നില്ല. എന്നാൽ ആ അനുഭവത്തിനുശേഷം, യഹോവയുടെ നീതിനിഷ്ഠമായ പ്രമാണങ്ങൾക്കൊത്തവണ്ണം ജീവിതം നയിക്കാൻ തന്നെ സഹായിക്കാനായി അവൾ യഹോവയോടു പ്രാർഥിച്ചു. ഇപ്പോൾ അവർ സ്നാപനമേറ്റ സാക്ഷിയാണ്.പെറുവിൽ എൽ ക്രൂസ് ദെ കാഹമാർകയിലെ സഭയിലുള്ള ഒരു പ്രത്യേക പയനിയർ റാഫായെലിനെ കണ്ടുമുട്ടി. അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം പരിജ്ഞാനം പുസ്തകം പഠിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. അദ്ദേഹത്തിന്റെ വീട് വളരെ ദൂരെയായിരുന്നതിനാൽ തുടക്കത്തിൽ എല്ലാ വാരവും അധ്യയനമെടുക്കാൻ കഴിഞ്ഞില്ല. ആദ്യ അധ്യയനത്തിൽത്തന്നെ സഹോദരനെ അതിശയിപ്പിച്ച ഒരു സംഗതിയുണ്ടായി. റാഫായെൽ ത്രിത്വത്തിലോ അഗ്നിനരകത്തിലോ “പുണ്യവാളന്മാ”രിലോ വിശ്വസിച്ചിരുന്നില്ല. “ഈ സംഗതികൾ താങ്കളെവിടന്നു പഠിച്ചു?” എന്നു ചോദിച്ചപ്പോൾ “ഈ പുസ്തകത്തിൽനിന്ന്” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എന്നേക്കും ജീവിക്കാൻ പുസ്തകം എടുത്തുകാട്ടി. “എന്നാൽ ഇതു വായിച്ചതുകൊണ്ടു മതിയാകില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്കു സഹായമാവശ്യമാണ്.” (പ്രവൃത്തികൾ 8:31 താരതമ്യം ചെയ്യുക.) രണ്ടാമത്തെ അധ്യയനത്തിൽ, താനും ഭാര്യയും അയൽക്കാരെ സന്ദർശിച്ച് തങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ ഞായറാഴ്ച ദിവസങ്ങൾ മാറ്റിവെച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ തവണ പയനിയർ സന്ദർശിച്ചപ്പോൾ റാഫായെൽ 1993 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരമുപയോഗിച്ച് ഇടയസന്ദർശനങ്ങൾ നടത്തുന്നതായി മനസ്സിലാക്കി. അതേ മാസിക ഉപയോഗിച്ചാണു പയനിയറും ഇടയസന്ദർശനങ്ങൾ നടത്തിയിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ റാഫായെലും ഭാര്യയും സ്നാപനമേൽക്കാത്ത പ്രസാധകരായി. കഴിഞ്ഞ ആഗസ്റ്റിൽ ഇരുവരും സ്നാപനമേറ്റു.
സമീപ വർഷങ്ങളിൽ മെക്സിക്കോയിലെ രാജ്യഘോഷകരുടെ എണ്ണത്തിൽ അതിശയകരമായ വർധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം, നമ്മുടെ സഹോദരങ്ങളുടെ അവകാശം മാനിക്കപ്പെടുന്നതിനു ബ്രാഞ്ചിലെ നിയമവിഭാഗവും കഠിനമായി ശ്രമിക്കുന്നുണ്ട്. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നാം ഒരുക്കമുള്ളവരാണെന്ന് ഉറപ്പു നൽകിക്കൊണ്ട് അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതാണ് ഇതിനുള്ള ഒരു മാർഗം. അങ്ങനെ ചിയാപസ് സംസ്ഥാനത്ത് പ്രാദേശിക മതോത്സവങ്ങളിൽ സാക്ഷികൾ പങ്കെടുക്കാത്തതു സംബന്ധിച്ചുള്ള പ്രശ്നം കോടതിയിൽ പരിഹരിച്ചു. സാക്ഷികൾക്ക് അനുകൂലമായിരുന്നു വിധി. മത-രാഷ്ട്രീയ
ബന്ധമില്ലാത്ത സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കുപറ്റാൻ തങ്ങൾ മനസ്സൊരുക്കമുള്ളവരാണെന്നു വ്യക്തമാക്കാൻ സാക്ഷികൾ ആ അവസരം വിനിയോഗിച്ചു. യഹോവയുടെ സാക്ഷികളായ ഈ എളിയ കർഷകരുടെ ശുചിത്വവും അന്തസ്സും ആദരമനോഭാവവും ബന്ധപ്പെട്ട അധികാരികളിൽ മതിപ്പുളവാക്കി.ഐക്യനാടുകളിലെ മെയിനിലുള്ള ഒരു മൂപ്പൻ തന്റെ ശുശ്രൂഷയുടെ ഏറ്റവും ഫലപ്രദമായ ഒരു സവിശേഷത കപ്പലുകളിൽ സാക്ഷ്യം നൽകുന്നതാണെന്നു കണ്ടെത്തുന്നു. ഒരു സന്ദർഭത്തിൽ അദ്ദേഹം ഫിലിപ്പീൻസിൽനിന്നുള്ള മുഖ്യ നാവികോദ്യോഗസ്ഥനു സാക്ഷ്യം നൽകി. സ്വന്തമായ ബൈബിൾ വായനയിൽനിന്നു മനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആ മനുഷ്യൻ കത്തോലിക്കാ സഭ വിട്ടുപോന്നിരുന്നു. പ്രഥമ സന്ദർശനത്തിൽ കുടുംബജീവിതം ആസ്വദിക്കുക എന്ന ലഘുലേഖ മൂപ്പൻ അദ്ദേഹവുമായി ചർച്ചചെയ്തു. കപ്പൽ നാലു ദിവസമേ തുറമുഖത്ത് ഉണ്ടായിരിക്കൂ എന്നതിനാൽ അന്നു വൈകുന്നേരംതന്നെ ആദ്യത്തെ മടക്കസന്ദർശനം നടത്തി. അതിനുശേഷം രണ്ടു തവണകൂടി സന്ദർശിച്ചു. സഹോദരൻ സൊസൈറ്റിയുടെ ആറു വീഡിയോ കാസെറ്റുകൾ കൂടെ കരുതിയിരുന്നു. സംഭാഷണങ്ങളും വീഡിയോ കാസറ്റുകളും ആ ഉദ്യോഗസ്ഥനെ കാര്യമായി സ്വാധീനിച്ചു. ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ദൈവവചനത്തിൽനിന്നു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും വ്യക്തിപരമായി ബാധകമാക്കാനും അദ്ദേഹം ശക്തമായ ആഗ്രഹം പ്രകടിപ്പിച്ചു.
പോയവർഷം കാനഡയിൽ പട്ടികപ്പെടുത്തിയിരുന്ന 37 ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ 9 എണ്ണം ക്വിബെക്ക് പ്രവിശ്യയിലാണു നടന്നത്. അതിൽ ക്വിബെക് നഗരത്തിൽ നടന്ന കൺവെൻഷന് 9,213 പേർ ഹാജരുണ്ടായിരുന്നു. അഞ്ചെണ്ണം തുടർന്നുള്ള വാരാന്തങ്ങളിൽ ഷെർബ്രുകിൽ നടന്നു. ആ പ്രവിശ്യയിൽ നടന്ന ഒമ്പതു കൺവെൻഷനുകളുടെയും മൊത്തം ഹാജർ 32,181 ആയിരുന്നു. 1940-കളിലും 1950-കളിലും അവിടെ യഹോവയുടെ സാക്ഷികൾക്കുണ്ടായ അനുഭവത്തിൽനിന്ന് എത്രയോ വ്യത്യസ്തം! അന്ന് നൂറുകണക്കിനുപേർ അറസ്റ്റുചെയ്യപ്പെട്ടു. ചിലരെ ജനക്കൂട്ടം ആക്രമിച്ചു. എങ്കിലും അവർ ദൈവത്തെ തങ്ങളുടെ ഭരണാധിപനായി അനുസരിക്കുന്നതിൽ തുടർന്നു; ആളുകളോടു ദൈവരാജ്യത്തെക്കുറിച്ചു പറയുന്നതിൽനിന്ന് അവർ പിന്മാറിയില്ല. അവരുടെ സ്ഥിരോത്സാഹം മൂലം കാനഡയിലെ നിയമങ്ങൾക്കു മാറ്റംവന്നു. അങ്ങനെ കാനഡയിലുള്ള സകലരുടെയും സ്വാതന്ത്ര്യം കൂടുതലായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ ക്വിബെക് നഗരത്തിൽ തഴച്ചുവളരുന്ന 12 സഭകളും ഷെർബ്രുകിൽ 4 സഭകളുമുണ്ട്. യഹോവ തന്റെ സാക്ഷികളുടെ ഇടതടവില്ലാത്ത വിശ്വസ്ത സേവനത്തെ അനുഗ്രഹിച്ചിരിക്കുന്നു.