വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെക്ക്‌ റിപ്പബ്ലിക്ക്‌

ചെക്ക്‌ റിപ്പബ്ലിക്ക്‌

ചെക്ക്‌ റിപ്പബ്ലിക്ക്‌

ചെക്ക്‌ റിപ്പബ്ലിക്കിലെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം 1998-ൽ, സാർവദേശീയ സാഹോദര്യ ബന്ധങ്ങൾക്ക്‌ കൂടുതലായ അർഥം കൈവന്നു. ലോകമെമ്പാടും “ദൈവമാർഗത്തിലുള്ള ജീവിതം” എന്ന വിഷയം വിശേഷവത്‌കരിച്ചുകൊണ്ടുള്ള അന്താരാഷ്‌ട്ര കൺവെൻഷനുകൾ നടക്കുകയായിരുന്നു.

യു.എസ്‌.എ.-യിലെ മിഷിഗണിലുള്ള പോൻഡിയാക്കിൽ സമ്മേളിച്ച 42,763 പ്രതിനിധികളിൽ 345 പേർ ചെക്ക്‌ റിപ്പബ്ലിക്കിൽനിന്ന്‌ ഉള്ളവർ ആയിരുന്നു. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്‌, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ ഏതാണ്ട്‌ 44 രാജ്യങ്ങളിൽ നിന്നായിരുന്നു അവർ വന്നത്‌. ചെക്ക്‌ റിപ്പബ്ലിക്കിൽ നിന്നുള്ള വേറെ 700 പേർ സ്ലോവാക്യയിൽ നിന്നുള്ള 700 പേരോടൊപ്പം ജർമനിയിലെ നൂറെൻബർഗിൽ നടന്ന കൺവെൻഷനിൽ സംബന്ധിച്ചു. ഒരേ സമയത്ത്‌ അഞ്ച്‌ ഇടങ്ങളിലായി നടന്ന ജർമൻ ഭാഷയിലുള്ള കൺവെൻഷനുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,17,472 പേർ സംബന്ധിക്കുകയുണ്ടായി.

കൺവെൻഷൻ നഗരികളിൽ എത്തിയപ്പോൾ ലഭിച്ച ഊഷ്‌മളമായ സ്വീകരണവും മുമ്പൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ക്രിസ്‌തീയ സഹോദരങ്ങൾ തങ്ങളെ വീട്ടിൽ താമസിപ്പിച്ചുകൊണ്ടു പ്രകടമാക്കിയ സ്‌നേഹവും കൺവെൻഷൻ ആരംഭിച്ച ദിവസം അന്താരാഷ്‌ട്ര പ്രതിനിധികളെ സ്വാഗതം ചെയ്‌തുകൊണ്ട്‌ അന്തരീക്ഷത്തിലുയർന്ന ആവേശം തുടിക്കുന്ന കരഘോഷവുമെല്ലാം ചെക്ക്‌ പ്രതിനിധികളുടെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിച്ചു. നൂറെൻബർഗിൽ, ചെക്ക്‌ റിപ്പബ്ലിക്കിൽനിന്നും സ്ലോവാക്യയിൽനിന്നും വന്ന സാക്ഷികൾ സ്‌നേഹപൂർവം കെട്ടിപ്പുണർന്നുകൊണ്ട്‌ പരസ്‌പരം അഭിവാദ്യം ചെയ്‌തു, വീണ്ടും ഒരുമിച്ചുകൂടാൻ അവസരം ലഭിച്ചതിന്റെ സന്തോഷം കൊണ്ട്‌ അവർ ഇടയ്‌ക്കിടെ കരയുന്നുണ്ടായിരുന്നു. എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുള്ള നിമിഷങ്ങളായിരുന്നു അവ.

അതേ വർഷം ചെക്ക്‌ റിപ്പബ്ലിക്കിൽത്തന്നെ നടന്ന സമാനമായ കൺവെൻഷനുകളിൽ വേറെ ആയിരക്കണക്കിനു പേർ സംബന്ധിക്കുകയുണ്ടായി. വലിയ കൺവെൻഷനുകളിൽ നടന്ന അതേ പരിപാടികൾതന്നെ അവിടെയും അവതരിപ്പിക്കപ്പെട്ടു. അതിനുപുറമേ, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന രണ്ടു വാല്യങ്ങളുള്ള ബൈബിൾ എൻസൈക്ലോപീഡിയയുടെ ചെക്ക്‌ പരിഭാഷ ലഭിക്കുക കൂടെ ചെയ്‌തപ്പോൾ കൺവെൻഷനിൽ സംബന്ധിച്ചവരുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു.

ചെക്ക്‌ റിപ്പബ്ലിക്കിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലെ സന്തോഷകരമായ നാഴികക്കല്ലുകളായിരുന്നു അവ. എന്നാൽ അവയിലേക്കുള്ള വഴി നീണ്ടതും ദുർഘടവും ആയിരുന്നു. 100-ലധികം വർഷം മുമ്പായിരുന്നു എല്ലാറ്റിന്റെയും തുടക്കം. യഹോവയാം ദൈവത്തിന്റെ സ്‌നേഹപൂർവകമായ സഹായം ഒന്നുകൊണ്ടു മാത്രമാണ്‌ എല്ലാം സാധ്യമായിത്തീർന്നത്‌.

1891-ൽ, വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ്‌ ആയിരുന്ന സി. റ്റി. റസ്സൽ യൂറോപ്പിലേക്കുള്ള യാത്രാമധ്യേ പ്രാഗിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തി. അതിനുശേഷമുള്ള വർഷങ്ങൾ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം വർധനവിന്റെയും ദുരിതത്തിന്റെയും പീഡനത്തിന്റെയും വേർതിരിക്കലിന്റെയും ഒരു കാലഘട്ടമായിരുന്നു. 46 വർഷം അവരുടെ വേല പൂർണമായി നിരോധിച്ചിരുന്നു. നിരോധനം ഇല്ലായിരുന്നപ്പോൾ പോലും സാക്ഷികൾക്ക്‌ എല്ലായ്‌പോഴുമൊന്നും നിയമാംഗീകാരം ഉണ്ടായിരുന്നില്ല.

ചെക്ക്‌ ദേശങ്ങളിലെ യഹോവയുടെ സാക്ഷികളുടെ അനുഭവം പ്രവാചകനായ യിരെമ്യാവിന്റേതിനു സമാനമായിരുന്നു. യിരെമ്യാവിനോടു യഹോവ ഇപ്രകാരം പറഞ്ഞു: “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.”—യിരെ. 1:19.

ചെക്കിയ എന്നറിയപ്പെട്ടു

1918 ഒക്‌ടോബറിൽ, ലോകത്തിലെ നയതന്ത്ര കേന്ദ്രങ്ങളിൽ നടന്ന രാഷ്‌ട്രീയ കൂടിയാലോചനകളെ തുടർന്ന്‌ മധ്യ യൂറോപ്പിൽ, റിപ്പബ്ലിക്ക്‌ ഓഫ്‌ ചെക്കോസ്ലോവാക്യ രൂപംകൊണ്ടു. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ താത്‌കാലികമായി പിരിച്ചുവിടപ്പെട്ടെങ്കിലും അത്‌ ആറു വർഷത്തെ നാസി മർദക ഭരണത്തിനു ശേഷം ഉയിർത്തെഴുന്നേറ്റു. നാലു പതിറ്റാണ്ടു കാലത്തെ കമ്മ്യൂണിസ്റ്റ്‌ വാഴ്‌ചയും അതു സഹിച്ചു. പിന്നീട്‌, 74 വർഷത്തിനു ശേഷം ഈ രാഷ്‌ട്രം നിലവിൽ ഇല്ലാതായി. 1993-ൽ രാജ്യത്തിന്റെ കിഴക്കു ഭാഗം സ്ലോവാക്‌ റിപ്പബ്ലിക്ക്‌ ആയിത്തീർന്നു. പടിഞ്ഞാറൻ ഭാഗമാകട്ടെ—ബൊഹീമിയയും മൊറേവിയയും സൈലീഷ്യയുടെ ഒരു ഭാഗവും—ചെക്കിയ എന്ന ഹ്രസ്വനാമത്തിൽ അറിയപ്പെടുന്ന ചെക്ക്‌ റിപ്പബ്ലിക്കും.

ചെക്ക്‌ റിപ്പബ്ലിക്ക്‌, കിഴക്കു മുതൽ പടിഞ്ഞാറു വരെ ഏതാണ്ട്‌ 500 കിലോമീറ്ററും വടക്കു മുതൽ തെക്കു വരെ ഏതാണ്ട്‌ 250 കിലോമീറ്ററും വ്യാപിച്ചു കിടക്കുന്നു. വടക്കും പടിഞ്ഞാറും, വനനിബിഡമായ മനോഹര പർവതങ്ങൾ ഉണ്ട്‌. കൂടാതെ, നദികൾ ഒഴുകുന്ന വളക്കൂറുള്ള കൃഷിസ്ഥലങ്ങളും. എന്നാൽ മധ്യ യൂറോപ്പിലെ ഭൂരിഭാഗം സ്ഥലങ്ങളിലെയും പോലെതന്നെ ഇവിടെയും പരിസ്ഥിതി മലിനീകരണം ഗുരുതരമായ ഒരു പ്രശ്‌നമാണ്‌. മിക്ക ആളുകളും നഗരങ്ങളിലോ പട്ടണങ്ങളിലോ ആണു താമസിക്കുന്നത്‌.

1912-നും 1970-നും ഇടയ്‌ക്കുള്ള, മുൻ ചെക്കോസ്ലോവാക്യയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ പുരോഗതിയെ സംബന്ധിച്ച ഒരു സംക്ഷിപ്‌ത റിപ്പോർട്ട്‌ 1972-ലെ വാർഷിക പുസ്‌തകത്തിൽ (ഇംഗ്ലീഷ്‌) പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ ചെക്ക്‌ റിപ്പബ്ലിക്കിനെ സംബന്ധിച്ച കാര്യങ്ങളാണ്‌ ഈ റിപ്പോർട്ടിൽ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്‌.

മത പൈതൃകം

തലസ്ഥാന നഗരിയായ പ്രാഗ്‌ ചിലപ്പോൾ ശത ഗോപുരങ്ങളുടെ നഗരം എന്നു വിളിക്കപ്പെടുന്നു. എന്നാൽ എണ്ണമറ്റ പള്ളിഗോപുരങ്ങൾക്ക്‌ ഒന്നും ഇന്നത്തെ അവസ്ഥയിൽ, അതായത്‌ അടിസ്ഥാനപരമായി നിരീശ്വരവാദികളുടെ ഒരു നാട്‌, ആയിത്തീരുന്നതിൽനിന്ന്‌ ചെക്ക്‌ റിപ്പബ്ലിക്കിനെ രക്ഷിക്കാനായില്ല. എന്നാൽ എല്ലായ്‌പോഴും അത്‌ അങ്ങനെയായിരുന്നില്ല.

മൊറേവ്യൻ ഭരണാധിപനായിരുന്ന റസ്റ്റീസ്ലാഫ്‌ രാജകുമാരന്റെ അഭ്യർഥന പ്രകാരം ബൈസാന്റൈൻ ചക്രവർത്തിയായിരുന്ന മൈക്കൾ മൂന്നാമൻ പൊ.യു. 863-ൽ മൊറേവിയയിലേക്ക്‌ രണ്ടു പേർ അടങ്ങുന്ന ഒരു മത ദൗത്യ സംഘത്തെ അയച്ചു. സംഘത്തിലുണ്ടായിരുന്ന കോൺസ്റ്റന്റൈനും (പിന്നീട്‌ സിറിൽ എന്നാണ്‌ അദ്ദേഹം അറിയപ്പെട്ടത്‌) മിത്തോഡിയസും ഗ്രീസിലെ തെസ്സലൊനീക്യയിൽ നിന്നുള്ള വൈദികർ ആയിരുന്നു. പ്രാദേശിക ഭാഷയിൽ കുർബാന നടത്തിയിരുന്നതിനു പുറമേ, കോൺസ്റ്റന്റൈൻ മൊറേവിയക്കാർ സംസാരിച്ചിരുന്ന സ്ലോവാനിക്‌ ഭാഷയുടെ അക്ഷരമാലയ്‌ക്ക്‌ രൂപം നൽകുകയും ചെയ്‌തു. പിന്നീട്‌ ഈ ഭാഷയിൽ അദ്ദേഹം ബൈബിൾ ഭാഗങ്ങൾ പരിഭാഷപ്പെടുത്താൻ തുടങ്ങി. എന്നിരുന്നാലും ദൈവവചനത്തിന്റെ വ്യക്തമായ ഗ്രാഹ്യം ലഭിക്കാൻ പിന്നെയും ഏറെ കാലം കാത്തിരിക്കേണ്ടിവന്നു.

ഒരു അടിയന്തിര സന്ദേശം പ്രഖ്യാപിക്കുന്നു

1907-ൽ, അതായത്‌, സി. റ്റി. റസ്സൽ പ്രാഗിൽ സന്ദർശനം നടത്തി 16 വർഷത്തിനു ശേഷം, പ്രായം ചെന്ന ഒരു ബൈബിൾ വിദ്യാർഥി (യഹോവയുടെ സാക്ഷികൾ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌) മാസത്തിൽ ഒരിക്കൽ വടക്കൻ ബൊഹീമിയ സന്ദർശിച്ച്‌ ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. ജർമനിയിലെ ഡ്രെസ്‌ഡെനിൽ നിന്നുള്ള എർലർ സഹോദരനായിരുന്നു അത്‌. ലിബറെറ്റ്‌സിലും മറ്റു പട്ടണങ്ങളിലും അദ്ദേഹം തീക്ഷ്‌ണതയോടെ സാക്ഷീകരിച്ചു, അതും രണ്ടും മൂന്നും ദിവസമൊക്കെ തുടർച്ചയായി. അദ്ദേഹം സി. റ്റി. റസ്സലിന്റെ അർമഗെദോൻ യുദ്ധം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വിതരണം ചെയ്‌തു, 1914-ൽ ആഗോള വിപത്ത്‌ സംഭവിക്കുമെന്ന്‌ അദ്ദേഹം ഉറപ്പോടെ പ്രഖ്യാപിച്ചു.

1912 ആയപ്പോഴേക്കും അനേകർ ഉത്സാഹത്തോടെ ബൈബിൾ സത്യത്തിന്റെ വിത്തുകൾ പാകുന്നുണ്ടായിരുന്നു. അവർ കൊച്ചു കൂട്ടങ്ങൾ സംഘടിപ്പിക്കുകയും ആളുകളെ സ്‌നാപനപ്പെടുത്തുകയും ചെയ്‌തിരുന്നു. 1914-ൽ ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബൈബിൾ വിദ്യാർഥികൾക്ക്‌ ഒട്ടും അത്ഭുതം തോന്നിയില്ല, അവരുടെ പ്രതീക്ഷകളും എല്ലാമൊന്നും ആ വർഷം സാക്ഷാത്‌കരിക്കപ്പെട്ടില്ലെങ്കിലും.

പ്രാരംഭ വർഷങ്ങളിൽ ബൈബിൾ വിദ്യാർഥികൾ ഇവിടെ വിതരണം ചെയ്‌ത സാഹിത്യങ്ങൾ ജർമൻ ഭാഷയിൽ ഉള്ളവയായിരുന്നു. ജർമൻ ഭാഷ സംസാരിച്ചിരുന്ന ചിലർ വിലമതിപ്പോടെ അവ സ്വീകരിച്ചു. 1925-ൽ തങ്ങളുടെ ഭവനം സന്ദർശിച്ച, ഡ്രെസ്‌ഡെനിൽ നിന്നുള്ള ഒരു ബൈബിൾ വിദ്യാർഥിയിൽനിന്ന്‌ റസ്സൽ സഹോദരന്റെ ചില പുസ്‌തകങ്ങൾ തന്റെ അമ്മ വാങ്ങിയതായി പൾസെന്യയിൽ നിന്നുള്ള കർലോറ്റ യങ്കോവ്‌റ്റ്‌സൊവ അനുസ്‌മരിക്കുന്നു. താമസിയാതെ അവർ ഇരുവരും യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. കർലോറ്റ പറയുന്നു: “ബൈബിൾ വ്യക്തിപരമായി നന്നായി പഠിക്കുന്ന ശീലം ഞങ്ങൾക്ക്‌ ഉണ്ടായിരുന്നു, യോഗങ്ങൾക്കു വേണ്ടി നന്നായി തയ്യാറാകുകയും ചെയ്യുമായിരുന്നു. ഓരോ വാരത്തിലും ഞായറാഴ്‌ച മുഴുവൻ വയൽ സേവനത്തിനായി ചെലവിടും. ഞങ്ങൾ ബൈബിൾ വിദ്യാർഥികൾ ആയിരുന്നു. ഞങ്ങൾ വീക്ഷാഗോപുരം പഠിച്ചു, പുസ്‌തകങ്ങൾ വായിച്ചു. [ഇപ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷ എന്നറിയപ്പെടുന്ന] ബുള്ളറ്റിനും ഞങ്ങൾക്ക്‌ ഉണ്ടായിരുന്നു.”

ക്രമേണ, സാഹിത്യങ്ങൾ ചെക്കിലേക്കു പരിഭാഷ ചെയ്യപ്പെട്ടു. 1922-ൽ, ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല എന്ന ആവേശമുണർത്തുന്ന പ്രസിദ്ധീകരണം ലഭ്യമായി. അവ ചെക്ക്‌ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ മൂന്നു പേർ കോൽപോർട്ടർമാരായി മുഴുസമയ വേലയിൽ ഏർപ്പെട്ടു. 1923-ഓടെ ഇവിടെ വീക്ഷാഗോപുരത്തിന്റെ 16 പേജുള്ള ഒരു പ്രതിമാസപ്പതിപ്പ്‌ ലഭ്യമാക്കിയിരുന്നു.

ചെക്ക്‌ ദേശങ്ങളിൽ സുവാർത്താ പ്രസംഗം പുരോഗമിപ്പിക്കുന്നതിനായി 1923-ൽ, വാച്ച്‌ ടവർ സൊസൈറ്റിയുടെ ജർമനിയിലെ മാഗ്‌ഡെബർഗിലെ ബ്രാഞ്ച്‌ ഓഫീസിൽനിന്ന്‌ അന്റോന്യിൻ ഗ്ലെയ്‌സ്‌നറെയും ഭാര്യയെയും ബൊഹീമിയയിലേക്ക്‌ അയച്ചു. ഗ്ലെയ്‌സ്‌നർ സഹോദരന്റെ മേൽനോട്ടത്തിൽ സൊസൈറ്റി അവിടെ ഒരു സാഹിത്യ ഡിപ്പോ തുറന്നു. 1916-ൽ അവിടെ, മൊസ്റ്റ്‌ പട്ടണത്തിൽ ഗ്ലെയ്‌സ്‌നർ സഹോദരൻ യോഗങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു.

1928-ൽ മാഗ്‌ഡെബർഗിലെ ബ്രാഞ്ച്‌ ഓഫീസ്‌ ചെക്കോസ്ലോവാക്യയിലെ പ്രവർത്തനത്തിന്‌ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങി. തത്‌ഫലമായി കൂട്ടങ്ങൾ സംഘടിപ്പിക്കുന്നതിൽ പുരോഗതി ഉണ്ടായി, വയൽസേവനം കൂടുതൽ ഫലപ്രദമായിത്തീർന്നു. കൂടാതെ, കോൽപോർട്ടർമാരുടെ പ്രവർത്തനം മെച്ചമായി ഏകോപിപ്പിക്കാനും സാധിച്ചു. ഇതോടുള്ള ബന്ധത്തിൽ, ഓരോ കൂട്ടത്തിനും കോൽപോർട്ടർമാർക്കും (ഇന്ന്‌ പയനിയർമാർ എന്ന്‌ അറിയപ്പെടുന്നവരുടെ മുന്നോടികൾ) പ്രസംഗപ്രവർത്തനത്തിനായി പ്രത്യേക പ്രദേശങ്ങൾ നിയമിച്ചു കൊടുത്തു. 106 സുവാർത്താ ഘോഷകർ അടങ്ങിയ 25 ചെറിയ കൂട്ടങ്ങളും 6 കോൽപോർട്ടർമാരും അവിടെ ഉണ്ടായിരുന്നതായി ചെക്കോസ്ലോവാക്യയിൽ നിന്നുള്ള ആ വർഷത്തെ റിപ്പോർട്ട്‌ കാണിക്കുന്നു. അവർ 64,484 പുസ്‌തകങ്ങളും ചെറുപുസ്‌തകങ്ങളും ഏതാണ്ട്‌ 25,000 മാസികകളും സമർപ്പിക്കുകയും മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ ദൈവരാജ്യത്തിലേക്കു താത്‌പര്യക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്‌തു.

പിറ്റേ വർഷം, വാച്ച്‌ ടവർ സൊസൈറ്റിയുടെ പുളകം കൊള്ളിക്കുന്ന “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”വുമായി ഒട്ടോ എസ്റ്റൽമാൻ ജർമനിയിൽനിന്ന്‌ എത്തിച്ചേർന്നു. രാജ്യത്തുടനീളം അത്‌ പ്രദർശിപ്പിക്കപ്പെട്ടു. 1933-ന്റെ അവസാനത്തിൽ “ഫോട്ടോ നാടകം” തുടർച്ചയായി നാലു തവണ പ്രദർശിപ്പിക്കാൻ സഹോദരന്മാർക്ക്‌ പ്രാഗിലെ ഏറ്റവും വലിയ സിനിമാശാലയായ കപ്പീറ്റൊൾ തന്നെ വാടകയ്‌ക്കെടുക്കേണ്ടി വന്നു. ആളുകളുടെ പ്രവാഹം നിമിത്തം രണ്ടു വൈകുന്നേരത്തേക്കു കൂടെ സിനിമാശാല ബുക്ക്‌ ചെയ്യേണ്ടിവന്നു. കൂടുതൽ ബൈബിൾ പ്രസംഗങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഒട്ടേറെ ആളുകൾ സഹോദരന്മാർക്ക്‌ തങ്ങളുടെ പേരും മേൽവിലാസവും നൽകി. സംഘടനയുടെ വളർച്ച ദൃശ്യമാകാൻ തുടങ്ങിയപ്പോൾ എതിർപ്പും തലപൊക്കി. അതു പ്രതീക്ഷിക്കണമെന്ന്‌ യേശു തന്റെ അനുഗാമികളോടു പറഞ്ഞിരുന്നതാണ്‌.—യോഹന്നാൻ 15:18-20.

സുവാർത്ത സ്വീകരിച്ച ചിലർ

ഈ കാലഘട്ടത്തിലാണ്‌, ബൊഹൂമിൽ മ്യൂളർ എന്ന വ്യക്തി സുവാർത്ത കേട്ടത്‌. പിൽക്കാലത്ത്‌ അദ്ദേഹം ആ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കുകയുണ്ടായി. 1987-ൽ അദ്ദേഹത്തിന്റെ ഭൗമിക ജീവിതം അവസാനിച്ചപ്പോൾ, 55-ലധികം വർഷത്തെ വിശ്വസ്‌ത സേവനത്തിന്റെ രേഖ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. വിശ്വാസത്തിൽ വിട്ടുവീഴ്‌ച കാണിക്കാഞ്ഞതിന്‌ തടങ്കൽപ്പാളയങ്ങളിലും തടവിലും ചെലവിട്ട 14 വർഷവും അതിൽ ഉൾപ്പെടുന്നു.

1931-ൽ, 16-ാമത്തെ വയസ്സിൽ ബൊഹൂമിൽ അച്ചുനിരത്താൻ പഠിക്കുകയായിരുന്നു. സഹോദരനായ കാറെൽ ആകട്ടെ ബുക്ക്‌ബൈൻഡിങ്ങും. പിതാവ്‌ ടൊമാഷ്‌ മ്യൂളർ യൂണിറ്റി ഓഫ്‌ ബ്രദറനിലെ ഒരു പ്രമുഖ അംഗമായിരുന്നു. തങ്ങളുടെ പൂർവ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച്‌ ഊറ്റംകൊണ്ടിരുന്ന ഒരു സഭയായിരുന്നു യൂണിറ്റി ഓഫ്‌ ബ്രദറൻ. കാറെലിന്റെ മുതലാളി അവന്‌ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കാണുന്നതിനുള്ള ടിക്കറ്റുകൾ കൊടുത്തു. ആദ്യത്തെ പ്രദർശനത്തിനു ശേഷം വളരെ ഉത്സാഹത്തോടെയാണ്‌ കാറെൽ വീട്ടിൽ തിരിച്ചെത്തിയത്‌. താൻ അവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലാം അവൻ വിവരിച്ചു. അവിടെനിന്നു ലഭിച്ച ജർമൻ ഭാഷയിലുള്ള രണ്ടു പുസ്‌തകങ്ങൾ അവൻ പിതാവിനു നൽകി. പിറ്റേന്നു സന്ധ്യക്ക്‌ അതിലും ഉത്സാഹത്തോടെയാണ്‌ കാറെൽ വീട്ടിൽ തിരിച്ചെത്തിയത്‌, ചെക്ക്‌ ഭാഷയിലുള്ള സൃഷ്ടി എന്ന പുസ്‌തകവുംകൊണ്ട്‌. ഇനി ബൈബിൾ പ്രസംഗങ്ങൾ ഉള്ളപ്പോൾ അറിയിക്കുന്നതിനായി പരിപാടിക്കു ശേഷം തന്റെ മേൽവിലാസം കൊടുത്തിട്ടു പോന്നതായി അവൻ പറഞ്ഞു.

മാസം ഒന്നു കഴിഞ്ഞു. മ്യൂളർ കുടുംബം ഒരു ഞായറാഴ്‌ച ഉച്ചഭക്ഷണം കഴിച്ചു തീർന്നതേ ഉണ്ടായിരുന്നുള്ളൂ, കോളിങ്‌ബെൽ ശബ്ദിച്ചു. ബൊഹൂമിൽ മ്യൂളർ പിന്നീട്‌ ഇങ്ങനെ എഴുതി: “ആരാണെന്നു നോക്കാനായി ഡാഡി എഴുന്നേറ്റു ചെന്നു. ഇടനാഴിയിൽ നിന്നുകൊണ്ട്‌ കുറച്ചു നേരം അദ്ദേഹം ആ സന്ദർശകനുമായി സംസാരിച്ചു. അടുക്കളയിലേക്കു തിരിച്ചു വന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ അമ്പരപ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ‘ആദ്യമായിട്ടാണ്‌ എനിക്ക്‌ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്‌. ഒരു പ്രസംഗം കേൾക്കുന്നതിനു നമ്മളെ ക്ഷണിക്കാൻ ഒരു മനുഷ്യൻ കഷ്ടപ്പെട്ട്‌ ഇവിടെ വരെ വന്നിരിക്കുന്നു, അതും ഒരു ഞായറാഴ്‌ച! ബൈബിൾ വിദ്യാർഥികൾ നടത്തുന്ന ഒരു പ്രസംഗമാണ്‌ അത്‌. ബ്രദറൻ സഭക്കാരായ നമ്മൾ ആരും ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല. കുഴിമടിയന്മാരാണ്‌ നമ്മൾ!’” പിന്നീട്‌ മ്യൂളർ കുടുംബം യഹോവയുടെ സാക്ഷികളുടെ ചെറിയ കൂട്ടത്തോടൊപ്പം ക്രമമായി കൂടിവരാൻ തുടങ്ങി.

ഒടുവിൽ, ബൊഹൂമിൽ യഹോവയ്‌ക്ക്‌ തന്നെത്തന്നെ സമർപ്പിച്ചു. എങ്കിലും ഏതാണ്ട്‌ രണ്ടു വർഷം കഴിഞ്ഞാണ്‌ അദ്ദേഹം സ്‌നാപനമേറ്റത്‌. എന്നാൽ അപ്പോഴേക്കും അദ്ദേഹം സഭാ മേൽവിചാരകന്റെ (സർവീസ്‌ ഡയറക്‌ടർ എന്നാണ്‌ അന്ന്‌ അറിയപ്പെട്ടിരുന്നത്‌) സഹായിയായി സേവിച്ചിരുന്നു, യോഗങ്ങൾ നടത്തിയിരുന്നു, പ്രാഗിലുള്ള സൊസൈറ്റിയുടെ ഓഫീസിലെ ബെഥേൽ ഭവനത്തിൽ വേല ചെയ്‌തിരുന്നു. എല്ലാ സാക്ഷികളുമൊന്നും അക്കാലത്ത്‌ ക്രിസ്‌തീയ സ്‌നാപനത്തിന്റെ ഗൗരവം പൂർണമായി മനസ്സിലാക്കിയിരുന്നില്ല.

ഏതാണ്ട്‌ ഈ കാലഘട്ടത്തിൽ തന്നെയാണ്‌ ബൊഹൂമിലിന്റെ പിതാവിന്റെ സഹോദരപുത്രിയായ ലീബൂഷി ഷ്‌റ്റെക്കെറൊവാ സത്യം പഠിച്ചത്‌. പെട്ടെന്നുതന്നെ അവൾ സ്‌നാപനമേറ്റു. ഷ്‌റ്റെക്കെറൊവാ സഹോദരി പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “അങ്കിൾ വലിയ മതഭക്തനായിരുന്നു. 1932-ലെ വേനൽക്കാലത്ത്‌ ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ അദ്ദേഹം ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ എനിക്കു പറഞ്ഞുതന്നു. ലോകത്തിന്റെ ഭാവിയെ കുറിച്ചും യഹോവയുടെ സാക്ഷികൾ എന്ന ഒരു കൂട്ടത്തിന്റെ ശ്രദ്ധേയമായ ബൈബിൾ യോഗങ്ങളെ കുറിച്ചും അദ്ദേഹം എന്നോടു സംസാരിച്ചു. ജെ. എഫ്‌. റഥർഫോർഡിന്റെ ഉദ്ധാരണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം അദ്ദേഹം എനിക്കു തന്നിട്ടു പോയി. എന്തൊക്കെയോ ചില കാര്യങ്ങൾ ഞാൻ മനസ്സിലാക്കണമെന്ന്‌ എന്റെ സ്രഷ്‌ടാവ്‌ ആഗ്രഹിക്കുന്നതായി എനിക്കു തോന്നി. ഞാൻ സംബന്ധിച്ച ആദ്യത്തെ സേവന യോഗത്തിൽത്തന്നെ, പ്രാഗിൽ നടക്കാനിരുന്ന രണ്ടാമത്തെ സ്‌നാപനത്തെ കുറിച്ചു ഞാൻ കേട്ടു. പറയുന്ന കാര്യങ്ങളെല്ലാം അവിടെ ഇരുന്ന്‌ ശ്രദ്ധിച്ചു കേട്ടെങ്കിലും എന്താണ്‌ നടക്കാൻ പോകുന്നത്‌ എന്നതിനെ കുറിച്ച്‌ എനിക്ക്‌ യാതൊരു പിടിപാടുമില്ലായിരുന്നു. വീട്ടിലേക്കു തിരിച്ചു പോകുമ്പോൾ മ്യൂളർ അങ്കിൾ എന്നോടു ചോദിച്ചു, ‘സ്‌നാപനമേൽക്കാൻ നിനക്കും ആഗ്രഹമുണ്ടോ?’ ‘പക്ഷേ എനിക്ക്‌ ഒന്നും അറിയില്ല,’ ഞാൻ തടസ്സം പറഞ്ഞു. അങ്കിൾ തുടർന്നു ‘നിനക്കു ബൈബിൾ അറിയാം. എന്നാൽ നാം ഏതു കാലഘട്ടത്തിലാണ്‌ ജീവിക്കുന്നത്‌ എന്നും നിന്നെ സംബന്ധിച്ച ദൈവേഷ്ടം എന്താണ്‌ എന്നും തിരിച്ചറിഞ്ഞു നടപടികൾ സ്വീകരിച്ചാൽ മാത്രമേ നീ പൂർണ അർഥത്തിൽ ഒരു ക്രിസ്‌ത്യാനിയാകൂ.’ ഞാൻ സ്‌നാപനമേൽക്കാൻ തയ്യാറാണെന്ന്‌ അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ 1933 ഏപ്രിൽ 6-നു ഞാൻ സ്‌നാപനമേറ്റു.” തന്നെ സംബന്ധിച്ച യഹോവയുടെ ഇഷ്ടം എന്താണെന്ന്‌ അവൾ പഠിക്കുകതന്നെ ചെയ്‌തു. 1995-ൽ മരിക്കുന്നതു വരെ അവൾ യഹോവയെ വിശ്വസ്‌തതയോടെ സേവിച്ചു.

അക്കാലത്ത്‌ പുതിയ താത്‌പര്യക്കാരുമൊത്ത്‌ ഭവന ബൈബിളധ്യയനം നടത്തുന്ന രീതിയുണ്ടായിരുന്നില്ല. വയൽസേവനത്തിനായി പരിശീലനം നൽകുന്നത്‌ പലപ്പോഴും ഇങ്ങനെയായിരുന്നു: കാര്യങ്ങൾ കണ്ടു മനസ്സിലാക്കുന്നതിനായി ആദ്യം ഒരു സാക്ഷിയോടൊപ്പം ഒരു വീട്‌ സന്ദർശിക്കുക, പിന്നെ തനിച്ചു പോകുക.

ആ വർഷങ്ങളിൽ ഒട്ടേറെ സ്‌ത്രീകൾ സത്യം പഠിച്ചു. ഇവരിൽ ബഹുഭൂരിഭാഗം പേർക്കും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ സംഗതി ശുശ്രൂഷയായിത്തീർന്നു, അവർ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി. മിക്കപ്പോഴും അവർ മക്കളെയും കൂടെ കൊണ്ടുപോകുമായിരുന്നു. തത്‌ഫലമായി അവരുടെ മക്കൾക്ക്‌ യഹോവയിൽനിന്ന്‌ അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്‌തു. പത്തു വയസ്സുണ്ടായിരുന്നപ്പോഴാണ്‌ ബ്ലങ്ക പീക്കോവാ തന്റെ അമ്മയോടൊപ്പം വയൽ സേവനത്തിനു പോകാൻ തുടങ്ങിയത്‌. അവർ ഒരു സംഭവം അനുസ്‌മരിക്കുന്നു: “ഒരു ഗ്രാമത്തിൽ പ്രവർത്തിക്കാനാണ്‌ എനിക്കും അമ്മയ്‌ക്കും നിയമനം ലഭിച്ചത്‌. ഗ്രാമ ചത്വരത്തിനു ചുറ്റും പ്രവർത്തിക്കാൻ അമ്മ എന്നോട്‌ ആവശ്യപ്പെട്ടു, ചുറ്റുമുള്ള വീടുകളിൽ കയറി അമ്മയും സാക്ഷീകരിച്ചു. ചത്വരത്തിൽ എത്തിയപ്പോൾ അവിടെ നിറയെ വാത്തകൾ ഉള്ളതായി ഞാൻ മനസ്സിലാക്കി, ഞാൻ വല്ലാതെ ഭയന്നുപോയി. ജീവികളിൽ എനിക്ക്‌ ആകെ പേടിയുണ്ടായിരുന്നത്‌ വാത്തകളെ ആയിരുന്നു. അവ കലമ്പൽകൂട്ടി എന്നെ കൊത്താനാഞ്ഞപ്പോൾ, ഞാൻ എന്റെ ബാഗ്‌ മറയായി പിടിച്ചു. പക്ഷേ അത്‌ അത്ര എളുപ്പമായിരുന്നില്ല, ഞാൻ അങ്കലാപ്പോടെ യഹോവയോട്‌ അപേക്ഷിച്ചു: ‘യഹോവയാം ദൈവമേ എന്നെ രക്ഷിക്കണേ!’ പെട്ടെന്ന്‌ വാത്തകളെല്ലാം അപ്രത്യക്ഷമായി, എന്റെ അടുക്കലായി സെയിന്റ്‌ ബർണാർഡ്‌ ഇനത്തിൽ പെട്ട ഒരു കൂറ്റൻ നായ നിന്നിരുന്നു. ഞാൻ വാത്സല്യപൂർവം അതിനെ തലോടി, വീടു തോറും അത്‌ എന്നോടൊപ്പം വന്നു. വീണ്ടും എന്റെ അടുക്കലേക്കു വരാൻ വാത്തകൾ ധൈര്യപ്പെട്ടില്ല.” പിന്നീട്‌, യഹോവയുടെ സ്‌നേഹത്തെയും കരുതലിനെയും കുറിച്ചുള്ള ഉറപ്പ്‌ ബ്ലങ്കയുടെ ഹൃദയത്തിൽ ഉൾനടാൻ അവളുടെ അമ്മ ആ സംഭവം ഉപയോഗിച്ചു.

സാക്ഷീകരണത്തിന്‌ വ്യത്യസ്‌ത മാർഗങ്ങൾ ഉപയോഗിക്കുന്നു

1932-ൽ, ഈ യൂറോപ്യൻ രാജ്യത്ത്‌ ശുശ്രൂഷയിൽ ഉപയോഗിക്കാനായി മറ്റൊരു ഉപകരണം ലഭ്യമായി. (ഇന്ന്‌ ഉണരുക! എന്നറിയപ്പെടുന്ന) സുവർണ യുഗം മാസിക ചെക്ക്‌ ഭാഷയിൽ പുറത്തിറക്കി. ആ വർഷം 71,200 പ്രതികൾ സമർപ്പിക്കപ്പെട്ടു. സുവർണ യുഗം വായിച്ചശേഷം ബൈബിളിലുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കാൻ ആളുകൾ സന്നദ്ധരായി.

സാധ്യമാകുന്ന എല്ലാവർക്കും ദൈവരാജ്യ സുവാർത്തയിൽനിന്നു പ്രയോജനം നേടുന്നതിനുള്ള അവസരം നൽകാനായി ജർമനിയിൽനിന്നു പയനിയർമാർ അയയ്‌ക്കപ്പെട്ടു. ലളിത ജീവിതം നയിച്ചുകൊണ്ട്‌ അവർ തങ്ങളുടെ സർവസ്വവും ഈ വേലയ്‌ക്കായി ഉഴിഞ്ഞുവെച്ചു. 1932-ൽ റിപ്പോർട്ടു ചെയ്‌ത 84 പയനിയർമാരിൽ 34 പേർ ജർമനിയിൽനിന്ന്‌ ഉള്ളവർ ആയിരുന്നു. ഇവരിൽ പലർക്കും അതിനായി പുതിയ ഭാഷ പഠിക്കേണ്ടി വന്നു. എന്നാൽ അതു പഠിച്ചെടുക്കുന്നതു വരെ അവർ എന്തു ചെയ്യും? പ്രാഗിൽ സേവിച്ച ഒസ്‌ക്കാർ ഹൊഫ്‌മാൻ എന്ന ഒരു ജർമൻ സഹോദരൻ ഇങ്ങനെ പറഞ്ഞു: “ആ രാജ്യത്തെ ഭാഷ എനിക്ക്‌ അറിയില്ലായിരുന്നെങ്കിലും ഞാൻ ദിവസവും ആളുകളെ അവരുടെ വീട്ടിൽ ചെന്നു കാണുമായിരുന്നു. എന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി ഒരു സാക്ഷ്യ കാർഡ്‌ വായിക്കാൻ ഞാൻ അവരോട്‌ ആവശ്യപ്പെടും. അവരുടെ ഭാഷയിൽ അച്ചടിച്ച ഒരു ചെറിയ പ്രഭാഷണം അതിൽ അടങ്ങിയിരുന്നു. ഈ വിധത്തിൽ ചെക്ക്‌ ജനങ്ങൾക്ക്‌ ആയിരക്കണക്കിന്‌ ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കാൻ എനിക്കു കഴിഞ്ഞു.”

വിദേശികളുടെ പ്രവാഹം തടയുന്നതിനായി ഒരു പ്രത്യേക നിയമം പ്രാബല്യത്തിൽ വന്നതു മൂലം വിദേശത്തു നിന്നുള്ള മിക്ക പയനിയർമാരും 1934-ൽ രാജ്യം വിട്ടുപോകാൻ നിർബന്ധിതരായി. എന്നാൽ അതിനോടകം വളരെയധികം നല്ല വേല അവിടെ ചെയ്യപ്പെട്ടിരുന്നു. ആ വർഷം, പ്രസാധകർക്കു നിയമിച്ചു കൊടുത്തിട്ടില്ലായിരുന്ന മിക്ക ഭാഗങ്ങളിലും പയനിയർമാർ സാക്ഷീകരണം നടത്തിയിരുന്നു.

വിദേശ മിഷനറിമാർക്കു രാജ്യം വിട്ടുപോകേണ്ടി വന്ന അതേ വർഷംതന്നെ ഫോണോഗ്രാഫ്‌ ഡിസ്‌ക്കുകളിൽ റെക്കോർഡു ചെയ്‌ത ബൈബിൾ പ്രസംഗങ്ങൾ സ്ഥലത്തെ സാക്ഷികൾക്കു സൊസൈറ്റി പ്രദാനം ചെയ്‌തു. അവ ഉപയോഗപ്പെടുത്തുന്നതിൽ പ്രാദേശിക സഹോദരന്മാർ പ്രശംസനീയമായ വിധത്തിൽ മുൻകൈ എടുക്കുകയുണ്ടായി. പ്രാഗ്‌ സഭ ഒരു ഇൻഡ്യൻ 750 മോട്ടോർ സൈക്കിൾ വാങ്ങി, അതിന്റെ സൈഡ്‌ കാറിൽ ആംപ്ലിഫയർ ഘടിപ്പിച്ചു. ഒരു പട്ടണ ചത്വരത്തിലോ ഒരു ഗ്രാമത്തിലെ തുറസ്സായ സ്ഥലത്തോ എത്തുമ്പോൾ അവർ ആംപ്ലിഫയർ പൊക്കമുള്ള ഒരു മുക്കാലിയിൽ വെച്ച്‌ സംഗീതം കേൾപ്പിക്കും, എന്നിട്ട്‌ വീടുതോറും പോയി ആളുകളെ സന്ദർശിക്കും. സംഗീതത്തിൽ ആകൃഷ്ടരായി ഒട്ടേറെ ആളുകൾ വരുമ്പോൾ സഹോദരന്മാർ ചെറിയ ഒരു ബൈബിൾ പ്രഭാഷണം അടങ്ങിയ റെക്കോർഡ്‌ കേൾപ്പിക്കും. ഈ വിധത്തിൽ ഞായറാഴ്‌ച രാവിലത്തെ സമയംകൊണ്ട്‌ ഒറ്റയടിക്ക്‌ നിരവധി ഗ്രാമങ്ങളിലുള്ള നൂറുകണക്കിന്‌ ആളുകളോടു സാക്ഷീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നു.

നിയമപരമായ രജിസ്‌ട്രേഷൻ

ചെക്കോസ്ലോവാക്യയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്‌ നിയമാംഗീകാരം ലഭിക്കാൻ ആവശ്യമായ നടപടികൾ 1930-ൽ സ്വീകരിച്ചിരുന്നു. സ്വത്തു കൈവശം വെക്കാനും സാഹിത്യങ്ങൾ വാങ്ങാനും ആവശ്യമായ മറ്റു സേവനങ്ങൾ അനുഷ്‌ഠിക്കാനും സാധിക്കുന്ന കോർപ്പറേഷനുകൾ സ്ഥാപിക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരുന്നു.

പ്രാഗിൽ ചേർന്ന ഒരു പ്രത്യേക യോഗം, രണ്ട്‌ കോർപ്പറേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയെ സ്വാഗതം ചെയ്യുകയും അവയുടെ ചാർട്ടർ അംഗീകരിക്കുകയും ചെയ്‌തു. ആദ്യത്തെ കോർപ്പറേഷന്‌ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി (ചെക്കോസ്ലോവാക്‌ ബ്രാഞ്ച്‌) എന്നാണു പേരിട്ടത്‌. പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കൽ, യോഗങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യൽ, സാഹിത്യം വിതരണം ചെയ്യൽ എന്നീ ചുമതലകളായിരുന്നു അതു കൈകാര്യം ചെയ്‌തത്‌. രണ്ടാമത്തെ കോർപ്പറേഷന്റെ പേര്‌ മെസീനാറൊഡ്‌നി സ്റ്റൂഷെനി ബാഡാറ്റെലൂ ബിബ്ലെ ചെസ്‌കോസ്ലോവെൻസ്‌കാ വ്യീറ്റെവ്‌ (അന്താരാഷ്‌ട്ര ബൈബിൾ വിദ്യാർഥി സമിതി, ചെക്കോസ്ലോവാക്യ ബ്രാഞ്ച്‌) എന്നായിരുന്നു. പ്രാഗ്‌ ആയിരുന്നു അതിന്റെ ആസ്ഥാനം. ചെക്കോസ്ലോവാക്യയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നതിനുള്ള ഒരു നിയമ ഏജൻസിയായി അതു വർത്തിച്ചു. അന്താരാഷ്‌ട്ര ബൈബിൾ വിദ്യാർഥി സമിതിയുടെ ചെക്കോസ്ലോവാക്‌ ബ്രാഞ്ചിന്റെ മൂന്ന്‌ ഓഫീസുകൾ സ്ഥാപിക്കപ്പെട്ടു, ഓരോ ഓഫീസും റിപ്പബ്ലിക്കിന്റെ വിവിധ ഭാഗങ്ങളിലെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. ചെക്ക്‌ ദേശങ്ങളിലെ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചത്‌ ബർണോ നഗരത്തിലുള്ള ഓഫീസ്‌ ആയിരുന്നു, അന്റോന്യിൻ ഗ്ലെയ്‌സ്‌നർ ആയിരുന്നു അതിന്റെ ചെയർമാൻ. ചെക്കോസ്ലോവാക്യയിലെ സുവിശേഷ ഘോഷണ പ്രവർത്തനം പുരോഗമിപ്പിക്കുന്നതിന്‌ ഈ കോർപ്പറേഷനുകൾ സഹായിച്ചു.

മൂന്നു വർഷത്തിനു ശേഷം 1933-ൽ വാച്ച്‌ ടവർ സൊസൈറ്റി പ്രാഗിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ തുറന്നു, തുടർന്ന്‌ അവിടെ അച്ചടി തുടങ്ങി. ഹിറ്റ്‌ലർ അധികാരത്തിൽ വന്നതിനെ തുടർന്ന്‌ ജർമനിയിലെ സ്ഥിതിവിശേഷം ദുഷ്‌കരമായിത്തീർന്നതുകൊണ്ട്‌ ഇത്‌ അത്യാവശ്യമായിരുന്നു. ജർമനിയിൽ നിരോധനം ഏർപ്പെടുത്തുകയും മാഗ്‌ഡെബർഗിലെ സൊസൈറ്റിയുടെ ബ്രാഞ്ച്‌ കണ്ടുകെട്ടുകയും ചെയ്‌തിരുന്നു. മാഗ്‌ഡെബർഗിൽ നിന്നുള്ള എഡ്‌ഗാർ മെർക്കിനെ പ്രാഗിൽ ബ്രാഞ്ച്‌ ദാസനായി നിയമിച്ചു. ബെഥേൽ ഭവനത്തിനും ഓഫീസിനും മേൽനോട്ടം വഹിക്കാനുള്ള നിയമനം ലഭിച്ചത്‌ പ്രാഗിൽ നിന്നുള്ള കാറെൽ കൊപെറ്റ്‌സ്‌കിക്കായിരുന്നു.

എന്നാൽ പ്രാഗിൽ കാര്യങ്ങളൊന്നും അത്ര സുഗമമായി നീങ്ങിയില്ല. ദുരഭിമാനത്തിന്റെയും മറ്റു പ്രശ്‌നങ്ങളുടെയും ഫലമായി മേൽപ്പറഞ്ഞ രണ്ടു സഹോദരന്മാർ തമ്മിൽ ചില തർക്കങ്ങളുണ്ടായി. 1936-ൽ പ്രാഗിലെ ബ്രാഞ്ച്‌ സ്വിറ്റ്‌സർലൻഡിൽ സ്ഥിതി ചെയ്‌തിരുന്ന, സൊസൈറ്റിയുടെ മധ്യ യൂറോപ്യൻ ഓഫീസിന്റെ മേൽനോട്ടത്തിൻ കീഴിലായി. അധികം താമസിയാതെ, ചെക്കോസ്ലോവാക്യയിൽ സൊസൈറ്റിയുടെ നിയമ കോർപ്പറേഷനുകളിൽ ഉത്തരവാദിത്വം വഹിച്ചിരുന്ന കാറെൽ കൊപെറ്റ്‌സ്‌കിയും യോസെഫ്‌ ഗ്യെട്ട്‌ലറും സ്ഥാനം രാജിവെച്ചു. പകരം വന്നത്‌ യോസെഫ്‌ ബാനറും ബൊഹൂമിൽ മ്യൂളറും ആയിരുന്നു. ഹൈൻറിച്ച്‌ ഡ്വെങ്ങർ ആയിരുന്നു പുതിയ ബ്രാഞ്ച്‌ ദാസൻ. യഹോവയുടെ വിശ്വസ്‌ത ദാസനും സൗമ്യനുമായിരുന്ന അദ്ദേഹത്തെ അതിനു മുമ്പും ഒട്ടേറെ ദിവ്യാധിപത്യ നിയമനങ്ങൾ ഭരമേൽപ്പിച്ചിരുന്നു. സ്‌നേഹപൂർവകമായ മേൽനോട്ടത്തിൻ കീഴിൽ സഭകൾ സന്തോഷത്തോടെ ദൈവരാജ്യ സുവാർത്ത—അസ്ഥിരത വർധിച്ചുകൊണ്ടിരുന്ന ഒരു ലോകത്ത്‌ ആളുകൾക്കു വളരെ ആവശ്യമായിരുന്ന വാർത്ത—പ്രസിദ്ധമാക്കുന്നതിൽ തുടർന്നു.

അന്താരാഷ്‌ട്ര കൂടിവരവുകളാൽ ശക്തീകരിക്കപ്പെടുന്നു

മറ്റു രാജ്യങ്ങളിൽ സാക്ഷികൾ കൺവെൻഷനുകൾ നടത്തുന്ന കാര്യം ചെക്കോസ്ലോവാക്യയിലെ സാക്ഷികൾക്ക്‌ അറിയാമായിരുന്നു. തങ്ങളുടെ രാജ്യത്തും ഒരു കൺവെൻഷൻ നടത്താൻ അവർ അതിയായി ആഗ്രഹിച്ചു.

1932 മേയ്‌ 14 മുതൽ 16 വരെ പ്രാഗിലെ വറീയെറ്റെ തീയേറ്ററിൽ ഒരു വലിയ അന്താരാഷ്‌ട്ര യോഗം—അന്ന്‌ അത്‌ അങ്ങനെയാണു വിളിക്കപ്പെട്ടത്‌—നടത്താൻ വേണ്ട ഏർപ്പാടുകൾ ചെയ്‌തു. ആ രാജ്യത്ത്‌ ആദ്യമായി നടക്കുന്ന അന്താരാഷ്‌ട്ര കൺവെൻഷനായിരുന്നു അത്‌. പരസ്യപ്രസംഗം സമയോചിതമായ ഒന്നായിരുന്നു, “നാശത്തിനു മുമ്പ്‌ യൂറോപ്പ്‌” എന്ന വിഷയമായിരുന്നു വിശേഷവത്‌കരിക്കപ്പെട്ടത്‌. ചെക്ക്‌, ജർമൻ, ഹംഗേറിയൻ, സ്ലോവാക്‌, റഷ്യൻ എന്നീ ഭാഷകളിലേക്കു പരിപാടികൾ പരിഭാഷ ചെയ്യപ്പെട്ടു. ഹാജർ 1,500 ആയിരുന്നു. ശക്തമായ ഒരു സാക്ഷ്യം നൽകപ്പെട്ടു. കൺവെൻഷൻ നടന്ന ദിവസങ്ങളിൽ, പ്രതിനിധികൾ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ട്‌ 21,000-ത്തിലധികം ബൈബിൾ സാഹിത്യങ്ങൾ സമർപ്പിച്ചു.

1937-ൽ, പ്രാഗിൽ മറ്റൊരു അന്താരാഷ്‌ട്ര കൂടിവരവ്‌ നടന്നു. ഓസ്‌ട്രിയ, ഹംഗറി, പോളണ്ട്‌, ജർമനി എന്നിവിടങ്ങളിൽനിന്നു നൂറുകണക്കിനു സന്ദർശകർ എത്തി. “ആ കൺവെൻഷൻ ഒന്നു വേറെതന്നെയായിരുന്നു!” എന്ന്‌ മ്യൂളർ സഹോദരൻ പിന്നീട്‌ പറഞ്ഞു.

ചെക്കോസ്ലോവാക്യയിൽ ഉടനീളം സുവാർത്താ പ്രസംഗം പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. 1937-ൽ, റെക്കോർഡ്‌ ചെയ്യപ്പെട്ട ബൈബിൾ പ്രസംഗങ്ങൾ ആളുകളെ കേൾപ്പിക്കാൻ സാക്ഷികൾ 7 ആംപ്ലിഫയറുകളും 50 ഫോണോഗ്രാഫുകളും ഉപയോഗിച്ചു. ആ വർഷം അവർ ഈ സജ്ജീകരണങ്ങൾ ഉപയോഗിച്ച്‌ മൊത്തം 31,279 ശ്രോതാക്കൾക്കു വേണ്ടി 2,946 പൊതു അവതരണങ്ങൾ നടത്തി. ചെക്കോസ്ലോവാക്യയിലെ ആ വർഷത്തെ പ്രവർത്തനത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറഞ്ഞു: “രാജ്യത്തുടനീളം സുവാർത്താ പ്രസംഗ പ്രവർത്തനം പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. വലിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള ആളുകൾ അതു കേൾക്കാൻ ഇടയായി. കൊട്ടാരങ്ങളിലും കുടിലുകളിലും അത്‌ എത്തിച്ചേർന്നു.”

നാസി ഭീഷണി ഉരുണ്ടുകൂടുന്നു

രണ്ടാം ലോകമഹായുദ്ധം അടുത്തുവരികയായിരുന്നു. യൂറോപ്പിൽ സംഘർഷം രൂക്ഷമായി. യഹോവയുടെ സാക്ഷികൾ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു? മനസ്സാക്ഷി സംബന്ധമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിക്കുക എന്നത്‌ ചെക്കോസ്ലോവാക്യയിൽ അതുവരെ കേട്ടിട്ടില്ലാത്ത ഒരു ആശയമായിരുന്നു. പ്രമുഖ പരമ്പരാഗത മതങ്ങളൊന്നും ക്രിസ്‌തീയ നിഷ്‌പക്ഷത പാലിക്കുന്ന അളവോളം ബൈബിൾ നിലവാരങ്ങൾ ഉയർത്തിപ്പിടിച്ചില്ല. ക്രിസ്‌തീയ നിഷ്‌പക്ഷത പുലർത്തിയതിന്റെ പേരിൽ ആ രാജ്യത്ത്‌ ആദ്യമായി തടവിലാക്കപ്പെട്ടത്‌ ബൊഹൂമിൽ മ്യൂളർ ആയിരുന്നു. അദ്ദേഹം എഴുതി: “1937 ഒക്‌ടോബർ 1-ന്‌ ഞാൻ സൈനിക സേവനം ഏറ്റെടുക്കണമായിരുന്നു. എന്നാൽ തന്റെ ദാസർ ‘യുദ്ധം അഭ്യസിക്കാൻ’ ദൈവം ആഗ്രഹിക്കുന്നില്ലെന്ന്‌ മനസ്സാക്ഷി എന്നോടു പറഞ്ഞു. (യെശ. 2:4) മുമ്പിലുള്ള പരിശോധനകളെ തരണം ചെയ്യാൻ ആവശ്യമായ ശക്തിക്കും സഹിഷ്‌ണുതയ്‌ക്കുമായി ഞാൻ യഹോവയിൽ ആശ്രയിച്ചു. എന്റെ ഈ നിലപാടു മൂലം 1939 മാർച്ച്‌ അവസാനം ആയപ്പോഴേക്കും നാലു തവണ ഞാൻ ഒരു സൈനിക കോടതിയുടെ മുമ്പാകെ ഹാജരാക്കപ്പെട്ടിരുന്നു, ഓരോ തവണയും നിരവധി മാസത്തെ തടവുശിക്ഷ എനിക്കു ലഭിച്ചു. പിന്തിരിഞ്ഞു നോക്കുമ്പോൾ, ആ പരിശോധനകൾക്കായി ഞാൻ കൃതജ്ഞതയുള്ളവനാണെന്ന്‌ എനിക്കു പറയാൻ കഴിയും. കാരണം, ഭാവിയിൽ വരാനിരുന്ന അതിലും മോശമായ നാളുകൾക്കായി അവ എന്നെ ഒരുക്കി.”

നാസി ഭീഷണി വർധിച്ചതോടെ യഹോവയുടെ ദാസന്മാരുടെ മേലുള്ള സമ്മർദത്തിന്റെ ആക്കവും കൂടി. ജർമനി-ചെക്കോസ്ലോവാക്യ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ എതിർപ്പ്‌ രൂക്ഷമായി. 1938 ആഗസ്റ്റിൽ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾ നിരോധിച്ചു. അതുകൊണ്ട്‌ അവർ ചെറിയ കൂട്ടങ്ങളായി കൂടിവരാൻ തുടങ്ങി. ലീബൂഷി ഷ്‌റ്റെക്കെറൊവാ എഴുതി: “1938-ൽ രാഷ്‌ട്രീയ സംഘർഷം വർധിച്ചു. പുതിയ സാഹചര്യത്തിൽ സാക്ഷീകരിക്കാനുള്ള മാർഗങ്ങൾ ഞങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ടായിരുന്നു. യുദ്ധകാലത്ത്‌ ഉടനീളം, ഒരു വ്യക്തിയെ അടുത്തറിഞ്ഞ ശേഷമേ ഞങ്ങളുടെ വിശ്വാസത്തെ കുറിച്ച്‌ അയാളുമായി സംസാരിക്കുമായിരുന്നുള്ളൂ.”

1938-ൽ ജർമനി, ചെക്കോസ്ലോവാക്യയുടെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്‌തിരുന്ന സൂഡേറ്റൻലൻഡ്‌ പിടിച്ചടക്കാനുള്ള നീക്കങ്ങൾ നടത്തി. യുദ്ധം ഒഴിവാക്കാനായി ബ്രിട്ടനും ഫ്രാൻസും സൂഡേറ്റൻലൻഡ്‌ ജർമനിയുടെ ഭാഗമാക്കണമെന്ന ഹിറ്റ്‌ലറിന്റെ പിടിവാശിക്കു മുന്നിൽ മുട്ടുമടക്കി. അങ്ങനെ അവിടെയുള്ള ജനങ്ങൾ നാസി ആധിപത്യത്തിൻ കീഴിലായി.

ജർമൻ അധിനിവേശം ആരംഭിക്കുന്നു

1939 മാർച്ച്‌ 15-ന്‌ ജർമൻ സൈന്യം ബൊഹീമിയ മുഴുവനും മൊറേവിയയും പിടിച്ചടക്കി. പ്രൊട്ടക്ടറേറ്റ്‌ ഓഫ്‌ ബൊഹീമിയ ആൻഡ്‌ മൊറേവിയ എന്ന ഒരു പുതിയ രാഷ്‌ട്രത്തിനു ഹിറ്റ്‌ലർ രൂപം നൽകി. ഹിറ്റ്‌ലറിന്റെ ചൊൽപ്പടിക്കു നിൽക്കുന്നതായിരുന്നെങ്കിലും സ്വന്തമായ ഒരു ഗവൺമെന്റും ഒരു പ്രസിഡന്റും ഈ രാഷ്‌ട്രത്തിന്‌ ഉണ്ടായിരുന്നു.

പെട്ടെന്നുതന്നെ രഹസ്യപ്പോലീസ്‌ യഹോവയുടെ സാക്ഷികൾക്കെതിരെ നടപടി സ്വീകരിച്ചു. മാർച്ച്‌ 30-ന്‌ അവർ പ്രാഗിലുള്ള വാച്ച്‌ ടവർ സൊസൈറ്റിയുടെ ഓഫീസിലും എത്തി. ക്രിസ്‌തീയ നിഷ്‌പക്ഷത പുലർത്തിയിരുന്നതിന്റെ പേരിൽ തടവിലാക്കിയിരുന്ന ബൊഹൂമിൽ മ്യൂളറിനെ ഏപ്രിൽ 1-നു വിട്ടയച്ചു. ജയിലിൽനിന്ന്‌ റയിൽവേ സ്റ്റേഷനിലേക്കു പോകുന്ന വഴിക്ക്‌ അദ്ദേഹം ബ്രാഞ്ച്‌ ഓഫീസിലേക്കു ഫോൺ ചെയ്‌തു. പിന്നീടൊരു അവസരത്തിൽ അതേ കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: “അടുത്ത ദിവസംതന്നെ അവിടെ എത്തിച്ചേരുമെന്നും എന്നാലാവുന്നതെല്ലാം ചെയ്യുമെന്നും ഞാൻ അവരോടു പറഞ്ഞു. ബെഥേലിൽ അന്ന്‌ ഞങ്ങൾ മൂന്നു പേരുണ്ടായിരുന്നു. വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. അച്ചടി ഉപകരണങ്ങളിൽ ചിലത്‌ നെതർലൻഡ്‌സിലേക്കു കപ്പൽ മാർഗം കയറ്റി അയയ്‌ക്കാൻ വേണ്ട ഏർപ്പാടുകൾ അപ്പോഴേക്കും ചെയ്‌തുകഴിഞ്ഞിരുന്നു. ബാക്കിയുള്ളത്‌ ഉടനടി പായ്‌ക്ക്‌ ചെയ്യണമായിരുന്നു. ഞാനും മാറ്റേക്ക സഹോദരനുമാണ്‌ ആ ചുമതല വഹിച്ചിരുന്നത്‌. കപ്പീനുസ്‌ സഹോദരൻ ഓഫീസുകളും ബെഥേൽ പരിസരവും കാലിയാക്കുന്ന തിരക്കിലായിരുന്നു. ഇതിനിടയിൽ ഞങ്ങൾ മാസികകൾ, അതായത്‌ വീക്ഷാഗോപുരവും ആശ്വാസവും (ഇപ്പോൾ ഉണരുക!) പരിഭാഷപ്പെടുത്തുന്നുണ്ടായിരുന്നു. മാർച്ച്‌ മാസം നടത്തിയ റെയ്‌ഡിൽ രഹസ്യപ്പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെ പോയ ചെക്ക്‌ ഭാഷയിലുള്ള കുറേ പുസ്‌തകങ്ങളും ചെറുപുസ്‌തകങ്ങളും ഞങ്ങൾ അവിടെനിന്നു മാറ്റി. ബ്രാഞ്ച്‌ അടച്ചുപൂട്ടാൻ വേണ്ട ഇത്തരം ക്രമീകരണങ്ങളൊക്കെ ചെയ്യുമ്പോഴും രഹസ്യപ്പോലീസ്‌ നിരവധി പ്രാവശ്യം അവിടെ വന്നുംപോയുമിരുന്നു.”

അധിനിവേശം തുടങ്ങിക്കഴിഞ്ഞപ്പോൾ പ്രസംഗപ്രവർത്തനം തുടരാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നു വ്യക്തമായി. പല സഹോദരന്മാരും ചെക്കോസ്ലോവാക്യ വിട്ടുപോയി. ഗസ്റ്റപ്പോ അറസ്റ്റു ചെയ്യാൻ വന്നതിന്റെ തൊട്ടുതലേന്നു സന്ധ്യക്ക്‌ ഡ്വെങ്ങർ സഹോദരൻ സ്വിറ്റ്‌സർലൻഡിലേക്കു കടന്നു. മ്യൂളർ സഹോദരനും പോകാനുള്ള തയ്യാറെടുപ്പു നടത്തുകയായിരുന്നു. രാജ്യം വിട്ടുപോകാനുള്ള അനുവാദം അധികാരികളിൽനിന്ന്‌ അദ്ദേഹത്തിനു ലഭിച്ചിരുന്നു. അപ്പോഴാണ്‌ ബേർണിലെ ബ്രാഞ്ചിൽനിന്ന്‌ അദ്ദേഹത്തിന്‌ ഒരു കത്തു കിട്ടുന്നത്‌. ചെക്കോസ്ലോവാക്യയിലെ സഹോദരന്മാർക്ക്‌ ആവശ്യമായ മേൽനോട്ടവും പ്രോത്സാഹനവും നൽകിക്കൊണ്ട്‌ അദ്ദേഹം തന്റെ നിയമനത്തിൽ തുടരുന്നത്‌ പ്രയോജനകരമായിരിക്കും എന്ന്‌ അതിൽ സൂചിപ്പിച്ചിരുന്നു. മ്യൂളർ സഹോദരൻ ഒട്ടും മടിക്കാതെ അതിനു സമ്മതിച്ചു. മനസ്സു മാറാതിരിക്കാൻ അദ്ദേഹം തന്റെ പാസ്സ്‌പോർട്ട്‌ നശിപ്പിച്ചു കളഞ്ഞു.

നാൽപ്പത്തിയെട്ടു വർഷത്തിനു ശേഷം അദ്ദേഹം പറഞ്ഞു: “1939-ലെ ആ വസന്തകാലത്ത്‌ പ്രാഗ്‌ വിട്ടുപോകാഞ്ഞതിൽ ഞാൻ ഖേദിക്കുന്നുണ്ടോ എന്ന്‌ ആരെങ്കിലും ചോദിച്ചാൽ ഞാൻ തറപ്പിച്ചു പറയും, ‘ഇല്ല!’ ഇവിടം വിട്ടുപോകാഞ്ഞതിൽ ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല. ഇതാണ്‌ എന്റെ ഭവനം എന്നു ഞാൻ കാലാന്തരത്തിൽ മനസ്സിലാക്കി. യഹോവയും അവന്റെ സംഘടനയും ഇവിടെയാണ്‌ എന്നെ ആക്കിവെച്ചത്‌. എന്തിന്‌, സഹിക്കേണ്ടി വന്ന കൊടും ക്രൂരതകളും അടിയും തൊഴിയുമെല്ലാം ഞാൻ അനുഭവിച്ച സന്തോഷവുമായി തട്ടിച്ചു നോക്കുമ്പോൾ നിസ്സാരമാണ്‌. വർഷം തോറും പ്രവർത്തനം പുരോഗമിക്കുന്നതും എനിക്കു ചുറ്റും സർവശക്തന്റെ സന്തുഷ്ട ആരാധകരുടെ സമൂഹം വർധിക്കുന്നതും കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല!”

1939 മുതൽ രഹസ്യപ്പോലീസ്‌ സാക്ഷികളെ അറസ്റ്റു ചെയ്യാൻ തുടങ്ങി. അറസ്റ്റു ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഒട്ടോ ബൂക്ക്‌റ്റാ ഉണ്ടായിരുന്നു. ബർണോ സഭയുടെ ആത്മീയ നെടുംതൂണായിരുന്നു അദ്ദേഹം. മൗട്ട്‌ഹൗസൻ തടങ്കൽപ്പാളയത്തിൽ വെച്ച്‌ ബുക്ക്‌റ്റാ സഹോദരൻ മരണമടഞ്ഞു. 1940-ലെ ശരത്‌കാലത്ത്‌, മുമ്പ്‌ പ്രാഗിലെ ബ്രാഞ്ച്‌ ഓഫീസിൽ സേവിച്ചിരുന്ന കപ്പീനുസ്‌ സഹോദരനും മൊറേവിയയിലെ മറ്റു സഹോദരീസഹോദരന്മാരോടൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ടു. എങ്കിലും യഹോവയുടെ വിശ്വസ്‌ത സാക്ഷികൾ തങ്ങൾക്കു സാധിക്കുന്ന ഇടങ്ങളിലെല്ലാം വചനം പ്രസംഗിച്ചു.

കുറേക്കൂടെ അനുകൂലമായിരുന്ന സമയങ്ങളിൽ യഹോവയെ സേവിച്ചിരുന്നവർ ഇപ്പോൾ, അവന്റെ ആരാധന ഉപേക്ഷിച്ച്‌ അവന്റെ ജനത്തിന്റെ ശത്രുക്കളോടു കൂട്ടുചേർന്നു. കാറെൽ കൊപെറ്റ്‌സ്‌കി നല്ല തീക്ഷ്‌ണതയും പ്രാപ്‌തിയുമുള്ള ഒരു സഹോദരനായിരുന്നു. എന്നാൽ 1940-ൽ കൊപെറ്റ്‌സ്‌കിയെ, മുൻ സഹപ്രവർത്തകനായിരുന്ന മ്യൂളർ സഹോദരൻ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ആകെ മാറിപ്പോയിരുന്നു. ആ സംഭവം ഇങ്ങനെ ആയിരുന്നു: കല്ലച്ച്‌ ഉപയോഗിച്ചു പകർത്തിയ ഒരു ബൈബിൾ പ്രസിദ്ധീകരണം ആവശ്യമായ സ്ഥലങ്ങളിലേക്ക്‌ അയയ്‌ക്കുന്നതിനായി സഹോദരന്മാർ കവറുകളിൽ ആക്കിയിരുന്നു. മ്യൂളർ സഹോദരൻ അവ ഒരു ബാഗിലാക്കി സൈക്കിളിൽ കയറി പ്രാഗിലെ തപാൽ ഓഫീസുകളിലെല്ലാം കയറിയിറങ്ങി. ഓരോ തപാൽപ്പെട്ടിയിലും അദ്ദേഹം ഏതാനും കവറുകൾ ഇട്ടു. അദ്ദേഹം പറഞ്ഞു: “ഒരു തപാൽ ഓഫീസിൽ ചെന്നപ്പോൾ എസ്‌എസ്‌ ഉദ്യോഗസ്ഥന്റെ യൂണിഫോറമിട്ട ഒരു മനുഷ്യൻ കൗണ്ടറിനരികെ നിൽക്കുന്നതായി കണ്ടു. ഞാൻ നിന്നു. എന്നാൽ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നതിനു മുമ്പേ അയാൾ എനിക്കു നേരെ തിരിഞ്ഞു. ഒരു നിമിഷം, ഞങ്ങൾ പരസ്‌പരം സൂക്ഷിച്ചു നോക്കി. അതാ, മുമ്പ്‌ ഒരു സഹോദരനായിരുന്ന കാറെൽ കൊപെറ്റ്‌സ്‌കി! പെട്ടെന്നു ഞാൻ സമനില വീണ്ടെടുത്തു, ഒരു കൗണ്ടറിനരികെ ചെന്ന്‌ ഒരു ഫോറം വലിച്ചെടുത്ത്‌, സൈക്കിളിൽ കയറി പാഞ്ഞുപോയി.”

പിറ്റേ വർഷം, രാജ്യത്തെ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചുകൊണ്ടിരുന്ന മ്യൂളർ സഹോദരനെ അറസ്റ്റു ചെയ്‌ത്‌ മൗട്ട്‌ഹൗസൻ തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി.

‘തീച്ചൂളയിൽ’ പ്രസംഗിക്കുന്നു

തടങ്കൽപ്പാളയങ്ങളെ കുറിച്ചും അവിടെ നമ്മുടെ സഹോദരങ്ങൾ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും വർഷങ്ങളായി വളരെയധികം വിവരങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്‌. പാളയങ്ങളിൽ കഴിയേണ്ടി വന്നവരുടെ കൂട്ടത്തിൽ ചെക്കിയയിൽ നിന്നുള്ള യഹോവയുടെ സാക്ഷികളും ഉണ്ടായിരുന്നു. അവർക്കു നേരിട്ട ദുരിതങ്ങളുടെ വിശദാംശങ്ങളല്ല, പിന്നെയോ അവർ ആത്മീയമായി കെട്ടുപണി ചെയ്യപ്പെട്ട വിധവും ആ ‘തീച്ചൂളയിൽ’വെച്ചു പോലും അവർ മറ്റുള്ളവരെ കെട്ടുപണി ചെയ്‌ത വിധവും ആണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.—ദാനീയേൽ 3:20, 21 താരതമ്യം ചെയ്യുക.

ആ നാളുകളിൽ ലോകമെമ്പാടുമുള്ള ആളുകൾക്ക്‌ ചെക്ക്‌ ഗ്രാമമായ ലിഡിസിയുടെ പേര്‌ പരിചിതമായിരുന്നു. 1942 ജൂൺ 9/10-ന്‌ ഹിറ്റ്‌ലറിന്റെ നേരിട്ടുള്ള കൽപ്പന പ്രകാരം ആ ഗ്രാമം നിലംപരിചാക്കി. ഒരു ജർമൻ ഓഫീസറുടെ മരണത്തിനുള്ള പ്രതികാര നടപടിയായിരുന്നു അത്‌. അതിന്റെ പേര്‌ യൂറോപ്പിന്റെ ഭൂപടത്തിൽനിന്നു തുടച്ചു നീക്കുകയായിരുന്നു ലക്ഷ്യം. ആ ഭീകര സംഭവത്തെ അതിജീവിച്ച ബൊഷെന വൊഡ്‌റാഷ്‌കൊവാ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “രഹസ്യപ്പോലീസ്‌ ഞങ്ങളുടെ ഗ്രാമം വളഞ്ഞു. പുരുഷന്മാരെ എല്ലാവരെയും വെടിവെച്ചു കൊന്നു, കുട്ടികളെ എങ്ങോട്ടോ പിടിച്ചുകൊണ്ടുപോയി, സ്‌ത്രീകളെ റാവെൻസ്‌ബ്രൂക്ക്‌ തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി. അവിടെ ഞങ്ങൾ നമ്മുടെ കർത്താവായ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി . . . ഒരിക്കൽ ഒരു കൂട്ടുകാരി എന്നോടു പറഞ്ഞു, ‘ബൊഷെനാ, ഞാൻ ബൈബിൾ വിദ്യാർഥികളുമായി സംസാരിച്ചിട്ടുണ്ട്‌. അവർ പറയുന്ന കാര്യങ്ങളൊക്കെ ഒന്നു കേൾക്കേണ്ടതുതന്നെയാണ്‌. അത്‌ ഒരു കെട്ടുകഥ പോലെ തോന്നും, പക്ഷേ ദൈവരാജ്യം വരുമെന്നും ദുഷ്ടത നീക്കം ചെയ്യപ്പെടുമെന്നും ബൈബിൾ പറയുന്നതു സത്യമാണെന്നാണ്‌ അവർ അവകാശപ്പെടുന്നത്‌.’ പിന്നീട്‌ ഞാൻ അവരെ വ്യക്തിപരമായി കണ്ടു. അവർ ദൈവരാജ്യത്തെ കുറിച്ച്‌ എന്നോടു സാക്ഷീകരിച്ചു, അവരുടെ സന്ദേശം വളരെ ആകർഷകമായി എനിക്കു തോന്നി.” അതേ, അവൾ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു.

തടങ്കൽപ്പാളയത്തിലെ യഹോവയുടെ സാക്ഷികളുടെ പെരുമാറ്റം പല തടവുകാരിലും ആഴമായ മതിപ്പുളവാക്കി. ആലോയിസ്‌ മീച്ചെക്ക്‌ അനുസ്‌മരിക്കുന്നു: “കമ്മ്യൂണിസ്റ്റ്‌ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്‌ യുദ്ധകാലത്ത്‌ എന്നെ തടവിലാക്കി. മൗട്ട്‌ഹൗസൻ തടങ്കൽപ്പാളയത്തിലായിരുന്നു ഞാൻ. അവിടെയുള്ള സാക്ഷികൾക്ക്‌ എങ്ങനെയോ വീക്ഷാഗോപുരവും മറ്റു സാഹിത്യങ്ങളും കിട്ടുന്നുണ്ടായിരുന്നു. അവ ഉപയോഗിച്ച്‌ അവർ ചില സഹതടവുകാരെ പഠിപ്പിച്ചിരുന്നു, അതു തടയാൻ എസ്‌എസ്‌-നു കഴിഞ്ഞില്ല. അതുകൊണ്ട്‌, ഒരു താക്കീതെന്നോണം പാളയത്തിലെ പത്തു സാക്ഷികളിൽ ഒരാളെ വീതം വെടിവെച്ചു കൊല്ലാൻ എസ്‌എസ്‌ തീരുമാനിച്ചു. എല്ലാ സാക്ഷികളെയും അവർ നിരനിരയായി നിറുത്തി. ഓരോ പത്താമത്തെ ആളെയും ഒരു സായുധ കാവൽക്കാരന്റെ മേൽനോട്ടത്തിൽ മാറ്റി നിറുത്തി. എന്നാൽ പെട്ടെന്ന്‌, മുൻകൂട്ടി നിശ്ചയിച്ചിട്ടെന്നപോലെ അവശേഷിക്കുന്ന 90 ശതമാനം സഹോദരന്മാരും, വധിക്കാനായി തിരഞ്ഞെടുത്തവരുടെ കൂട്ടത്തിനരികിലേക്കു നടന്നു. ‘ഓരോ പത്താമത്തെ ആളെയും നിങ്ങൾക്കു വെടിവെച്ചു കൊല്ലണമെന്നുണ്ടെങ്കിൽ ഞങ്ങളെ എല്ലാവരെയും കൊന്നോളൂ!’ പാളയത്തിലുള്ള എല്ലാവരും അത്ഭുതസ്‌തബ്ധരായി. എസ്‌എസ്‌ ഉദ്യോഗസ്ഥരിലും ഇതു മതിപ്പുളവാക്കി. അതുകൊണ്ട്‌ കൽപ്പന പിൻവലിക്കപ്പെട്ടു. ഈ സംഭവത്തിനു ഞാൻ ദൃക്‌സാക്ഷിയായിരുന്നു.” (യോഹന്നാൻ 15:13, 14) ഇത്‌ അദ്ദേഹത്തിന്റെ ജീവിതത്തെ ഏതു വിധത്തിലാണു ബാധിച്ചത്‌?

അദ്ദേഹത്തിന്റെ മകളായ മരീയെ ഗൊഗോൽക്കൊവാ വിവരിക്കുന്നു: “മൗട്ട്‌ഹൗസനിലെ യഹോവയുടെ സാക്ഷികളെ നിരീക്ഷിച്ചതിന്റെ ഫലമായാണു ഡാഡി സത്യം സ്വീകരിച്ചത്‌. യുദ്ധം അവസാനിച്ച ഉടനെ അദ്ദേഹം സ്‌നാപനമേറ്റു. തീക്ഷ്‌ണതയോടെ സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ അദ്ദേഹം സത്യം പഠിക്കാൻ അനേകം ആളുകളെ സഹായിച്ചു.”

ബർണോയിൽ നിന്നുള്ള ഒൾഡ്രീക്ക്‌ നെസ്‌റൊവ്‌നലും ഒരു തടങ്കൽപ്പാളയത്തിലായിരുന്നു. കാരണം? യുദ്ധത്തോട്‌ അദ്ദേഹത്തിനു വെറുപ്പായിരുന്നു. അതുകൊണ്ട്‌ അതിർത്തി വഴി സ്വിറ്റ്‌സർലൻഡിലേക്കു രക്ഷപ്പെടാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ അദ്ദേഹം പിടിക്കപ്പെട്ടു. ചാരപ്പണി നടത്തിയതായി ആരോപിച്ച്‌ അദ്ദേഹത്തെ ദാഹൗവിലേക്കു നാടുകടത്തി. അദ്ദേഹം അനുസ്‌മരിക്കുന്നു: “പാളയത്തിലേക്കു ഞങ്ങളെ കൊണ്ടുപോയ ട്രെയിനിൽ ഒരു 13 വയസ്സുകാരൻ ശാന്തനായി ജനാലയ്‌ക്കരികിലിരുന്ന്‌ എന്തോ വായിക്കുന്നതായി ഞാൻ കണ്ടു. വായിച്ചുകൊണ്ടിരുന്ന പുസ്‌തകം അവൻ മറച്ചു പിടിക്കാൻ ശ്രമിക്കുന്നതായി തോന്നി. എന്താണു വായിക്കുന്നത്‌ എന്നു ഞാൻ അവനോടു ചോദിച്ചു. ‘ബൈബിൾ,’ അവൻ മറുപടി പറഞ്ഞു. ദൈവത്തിലുള്ള വിശ്വാസം താൻ ഉപേക്ഷിക്കുകയില്ലെന്ന്‌ അവൻ എന്നോടു പറഞ്ഞു. എനിക്ക്‌ ഒന്നും മനസ്സിലായില്ല, എന്നാൽ ഞാൻ ആ കുട്ടിയുമായി അടുത്തു. ഗ്രിഗോർ വിറ്റ്‌സിൻസ്‌കി എന്നായിരുന്നു അവന്റെ പേര്‌; അവൻ പോളണ്ടുകാരനായിരുന്നു. അവൻ ഒരു യഹോവയുടെ സാക്ഷിയാണെന്ന്‌ പിറ്റേന്നു ഞാൻ മനസ്സിലാക്കി. തടവിൽ പോകുന്നതിനു മുമ്പ്‌ കയ്യിലുള്ള സാധനങ്ങൾ ഉദ്യോഗസ്ഥരെ ഏൽപ്പിക്കേണ്ടിയിരുന്നു. അങ്ങനെ കൈമാറിയ സാധനങ്ങളുടെ ലിസ്റ്റിൽ ഒപ്പിട്ടു കൊടുക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ അവൻ വിസമ്മതിച്ചിരുന്നു. കാരണം ലിസ്റ്റ്‌ ജർമൻ ഭാഷയിൽ ആയിരുന്നു, വിട്ടുവീഴ്‌ച ചെയ്‌തുകൊണ്ടുള്ള ഒരു പ്രസ്‌താവനയിൽ ആയിരിക്കുമോ താൻ ഒപ്പു വെക്കുന്നത്‌ എന്ന്‌ അവൻ ഭയന്നു. അക്കാരണത്താൽ അവന്‌ അടികൊള്ളേണ്ടി വന്നു. എന്നാൽ അതൊന്നും അവന്റെ മനോവീര്യം ചോർത്തിക്കളഞ്ഞില്ല . . .

“ഒരു ബൈബിൾ അയച്ചു തരണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഞാൻ അമ്മയ്‌ക്ക്‌ ഒരു കത്തെഴുതി. ബൈബിൾ ലഭിച്ചപ്പോൾ ഞാൻ അതു മുടങ്ങാതെ വായിക്കാൻ തുടങ്ങി. ഒസ്‌ട്രാവയിൽ നിന്നുള്ള [മൊറേവിയയിലെ] ഒരു മനുഷ്യൻ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞാൻ വായിക്കുന്ന കാര്യങ്ങൾ മനസ്സിലാകുന്നുണ്ടോ എന്ന്‌ അയാൾ എന്നോടു ചോദിച്ചു. ഏതാണ്ട്‌ കുറെയൊക്കെ മനസ്സിലാകുന്നുണ്ട്‌ എന്നു ഞാൻ മറുപടിയും പറഞ്ഞു. ‘കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ താങ്കൾക്ക്‌ ആഗ്രഹമുണ്ടോ?’ ‘ഉവ്വ്‌,’ ഞാൻ മറുപടി പറഞ്ഞു. ‘എങ്കിൽ വൈകിട്ട്‌ 6:00 മണിക്കു ശേഷം ഇന്ന സ്ഥലത്തുവെച്ച്‌ നമുക്കു കണ്ടുമുട്ടണം.’ അങ്ങനെയാണ്‌ ആദ്യമായി ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗത്തിൽ സംബന്ധിക്കുന്നത്‌. ദിവസവും വൈകിട്ട്‌ 6:00 മണിക്കു ശേഷമായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്‌. ഞായറാഴ്‌ചകളിലാകട്ടെ മൂന്നു നേരവും യോഗങ്ങൾ ഉണ്ടാകും. യോഗങ്ങൾ നടത്തുന്നത്‌ ആരായിരിക്കും, ചർച്ച ചെയ്യാനുള്ള വിഷയം എന്തായിരിക്കും എന്നീ കാര്യങ്ങളൊക്കെ മുൻകൂട്ടി തീരുമാനിക്കുമായിരുന്നു. എന്റെ ‘അധ്യാപകൻ’ സാഹിത്യ ദാസൻ ആയിരുന്നു. അദ്ദേഹമായിരുന്നു പാളയത്തിലെ ചെരുപ്പുകുത്തി. കൈകൊണ്ടു പകർത്തി എഴുതപ്പെട്ട സാഹിത്യങ്ങളെല്ലാം ഒളിച്ചു വെച്ചിരുന്നത്‌ അദ്ദേഹത്തിന്റെ പണിസ്ഥലത്തെ സ്റ്റൂളിന്റെ സീറ്റിനടിയിൽ ആയിരുന്നു. ഗ്രിഗോറിനെ കുറിച്ച്‌ പിന്നീട്‌ ഒന്നര വർഷത്തേക്ക്‌ ഒരു വിവരവും ഇല്ലായിരുന്നു. 1944-ന്റെ അവസാനത്തിൽ, ഉപ പാളയത്തിൽനിന്ന്‌ ഇറങ്ങിവരികയായിരുന്ന ഒരു കൂട്ടം തടവുകാർക്കിടയിൽ എന്റെ ഗ്രിഗോറിനെ ഞാൻ കണ്ടു. അവന്‌ ഏകദേശം ഒന്നര അടി കൂടെ പൊക്കം വെച്ചിരുന്നു. പക്ഷേ അവൻ വല്ലാതെ മെലിഞ്ഞുപോയിരുന്നു. അസുഖം നിമിത്തം അവനെ മറ്റുള്ളവരിൽനിന്നു മാറ്റിപ്പാർപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട്‌ അവൻ ഞങ്ങളോടൊപ്പം യോഗത്തിൽ സംബന്ധിച്ചു. വികാരോഷ്‌മളമായ ഒരു കൂടിക്കാഴ്‌ചയായിരുന്നു അത്‌. അവൻ പറഞ്ഞു, ‘താങ്കളെ ഇവിടെ തനിച്ചാക്കരുതെന്ന്‌ കർത്താവായ യഹോവയോടു ഞാൻ പ്രാർഥിച്ചിരുന്നു.’ യഹോവ അവന്റെ പ്രാർഥന കേട്ടു.”

ഒരു തടങ്കൽപ്പാളയത്തിലെ സ്‌മാരകാചരണം

അത്തരമൊരു സാഹചര്യത്തിൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാൻ കഴിയുമായിരുന്നോ? തീർച്ചയായും! എങ്കിലും അതിനു സാധിക്കുമോയെന്ന കാര്യത്തിൽ ചിലർക്കെങ്കിലും സംശയമുണ്ടായിരുന്നു. ബൊഷെന നൊവാകൊവാ വിവരിച്ചു: “സ്‌മാരകം അടുത്തുവരികയായിരുന്നു. ഞാൻ വല്ലാതെ ആകുലപ്പെട്ടു. കാരണം, ചിഹ്നങ്ങളിൽ പങ്കുപറ്റാൻ എനിക്കു സാധിക്കില്ലെന്നുതന്നെ ഞാൻ കരുതി. എന്നാൽ യഹോവ കാര്യങ്ങളെല്ലാം വേണ്ടവിധം നയിച്ചു. എന്റെ ആഗ്രഹം അവന്‌ അറിയാമായിരുന്നു. സ്‌മാരകത്തിന്റെ അന്ന്‌ ഒരു ബാരക്കിലേക്കു ഞാൻ വിളിപ്പിക്കപ്പെട്ടു. വിവിധ ദേശക്കാരായ ഒട്ടേറെ സഹോദരിമാർ അപ്പോഴേക്കും അവിടെ സന്നിഹിതരായിട്ടുണ്ടായിരുന്നു. യാതൊരുവിധ പ്രശ്‌നങ്ങളും കൂടാതെ സ്‌മാരകം ആചരിക്കാൻ ഞങ്ങൾക്കു സാധിച്ചു, ചിഹ്നങ്ങളിൽ പങ്കുപറ്റാനും. നമ്മുടെ ദൈവമായ യഹോവയ്‌ക്കും അവന്റെ കുഞ്ഞാടിനും നന്ദിയും സ്‌തുതിയും!”

എന്നാൽ പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും ലഭിച്ചത്‌ എവിടെ നിന്നായിരുന്നു? അവർ കൂട്ടിച്ചേർക്കുന്നു: “സന്ദർഭവശാൽ അടുത്തുള്ള ഫ്യൂയെർസ്റ്റെൻബുർഗ്‌ പട്ടണത്തിലുള്ള ഗവൺമെന്റ്‌ വക കളപ്പുരയിൽ യഹോവയുടെ സാക്ഷികളിൽ ചിലർ പണിയെടുക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക്‌ സ്‌മാരകചിഹ്നങ്ങൾ എത്തിച്ചു തരാൻ അവർക്കു സാധിച്ചു.”

ഈ അനുഗ്രഹത്തിനു ശേഷം നൊവാകൊവാ സഹോദരിക്ക്‌ മറ്റൊരു അനുഭവം ഉണ്ടായി—പ്രയാസകരം ആയിരുന്നതെങ്കിലും വിശ്വാസത്തെ ബലിഷ്‌ഠമാക്കിയ ഒന്ന്‌. അവർ വിവരിച്ചു: “ഒരു ദിവസം എന്നെ കുളിമുറിയിലേക്കു വിളിപ്പിച്ചു. അവിടെ ഷവറുകൾ ഉണ്ടായിരുന്നു. ഷവറുകൾ തിരിച്ചപ്പോൾ വെള്ളത്തിനു പകരം വന്നത്‌ ഒരുതരം വാതകം ആയിരുന്നു. വിഷവാതകം ശ്വസിച്ച സ്‌ത്രീകളെ ചുട്ടുകരിക്കാനായിരുന്നു അടുത്ത ശ്രമം. ചിലർക്ക്‌ അപ്പോഴും ജീവനുണ്ടായിരുന്നു. ഒരു വനിതാ ഗാർഡ്‌ എന്നോട്‌ പറഞ്ഞു: ‘അങ്ങനെ നിങ്ങൾ ബീബെൽഫൊർഷർ [യഹോവയുടെ സാക്ഷികൾ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌] വാതക അറയിലേക്കു പോവുകയാണ്‌, നിങ്ങളുടെ യഹോവ നിങ്ങളെ രക്ഷിക്കുന്നതൊന്നു കാണട്ടെ!’ അവർ എന്നോട്‌ ഇങ്ങനെ പറയുന്നതുവരെ കാര്യത്തിന്റെ ഗൗരവം ഞാൻ മനസ്സിലാക്കിയിരുന്നില്ല.” നൊവാകൊവാ സഹോദരി മുഖം തിരിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. യഹോവയോട്‌ അവർ പ്രാർഥിച്ചു: “പിതാവായ യഹോവേ, ഞാൻ മരിക്കേണ്ടി വന്നാലും നിന്റെ ഹിതം നടക്കട്ടെ. എന്നാൽ എന്റെ മക്കൾക്കു വേണ്ടി ഞാൻ പ്രാർഥിക്കുന്നു. അവരെ ഞാൻ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു.” അതിനു ശേഷം സംഭവിച്ചത്‌ എന്താണെന്ന്‌ അവർ വിവരിക്കുന്നു: “ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ വാതിൽ തുറന്ന്‌ ആരോ അകത്തേക്കു വന്നു. പ്രധാന ഡോക്‌ടറായിരുന്നു അത്‌. എന്റെ പർപ്പിൾ ട്രയാംഗിൾ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: ‘ബീബെൽഫൊർഷർ, നിങ്ങൾ ഇവിടെ എന്തെടുക്കുകയാണ്‌? ആരാണ്‌ നിങ്ങളെ ഇങ്ങോട്ടു വിട്ടത്‌?’ ഗാർഡ്‌ ആണ്‌ എന്നെ ഇങ്ങോട്ടയച്ചത്‌ എന്നു ഞാൻ പറഞ്ഞു. ‘ഇവിടെ നിന്നു പോകൂ! ദാ അങ്ങോട്ട്‌!’ വാതിൽക്കലേക്കു ചൂണ്ടിക്കാണിച്ചിട്ട്‌ അദ്ദേഹം പറഞ്ഞു. പോകുന്നതിനിടയ്‌ക്ക്‌ ഗാർഡ്‌ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: ‘അവരുടെ യഹോവ അവരെ സംരക്ഷിക്കുന്നുണ്ടെന്ന്‌ ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു.’”

നാസി അധിനിവേശ കാലത്തു സാക്ഷീകരിക്കുന്നു

ഇക്കാലത്ത്‌ വയൽസേവന റിപ്പോർട്ടുകളൊന്നും സമാഹരിക്കപ്പെട്ടിരുന്നില്ലെങ്കിലും ചെക്കോസ്ലോവാക്യയിൽ സുവാർത്താ പ്രസംഗം തുടർന്നു. ക്ലാഡ്‌നോ പട്ടണത്തിൽ നിന്നുള്ള റൂഷെന ലീവാന്റ്‌സൊവാ എഴുതി: “ദൈവത്തിൽ വിശ്വസിക്കാനും ആളുകളോടു പരിഗണന കാട്ടാനും അമ്മ ഞങ്ങളെ പഠിപ്പിച്ചിരുന്നു. പക്ഷേ പുരോഹിതന്മാർ പഠിപ്പിക്കുന്ന തരത്തിൽ അല്ലായിരുന്നെന്നു മാത്രം. 1940-ൽ പ്രാഗിൽ നിന്നുള്ള ഒരു സഹോദരി ഞങ്ങളോടു സാക്ഷീകരിച്ചു. അങ്ങനെ സ്‌നേഹനിധിയും അതുല്യനുമായ, നമ്മുടെ ദൈവവും പിതാവുമായ യഹോവയെ കുറിച്ചു ഞാൻ പഠിക്കാൻ തുടങ്ങി. 1943-ൽ ഞാനും എന്റെ ചേച്ചിയും അമ്മയും സ്‌നാപനമേറ്റു.”

ആ യുദ്ധകാലങ്ങളിൽ പോലും യഹോവ “നിത്യജീവന്നായി നിയമിക്കപ്പെട്ട”വരെ (“ശരിയായ മനോനിലയുള്ളവരെ,” NW) തന്നിലേക്ക്‌ ആകർഷിക്കുന്നുണ്ടായിരുന്നു. (പ്രവൃത്തികൾ 13:48) പ്രാഗിൽ നിന്നുള്ള ഫ്രാന്റീഷെക്ക്‌ ഷ്‌നൈഡർ ഇപ്രകാരം പറഞ്ഞു: “എന്റേതൊരു കത്തോലിക്കാ കുടുംബമായിരുന്നെങ്കിലും ഞങ്ങളാരും ഒരിക്കലും പള്ളിയിൽ പോയിരുന്നില്ല. സാധാരണ ജീവിതം നയിച്ചിരുന്ന ഒരു മെക്കാനിക്ക്‌ ആയിരുന്നു ഞാൻ. മിക്കപ്പോഴും ഞാൻ ബാറിൽ പോകും, അവിടെയിരുന്ന്‌ ചീട്ടു കളിക്കും. അവിടെ വരാറുണ്ടായിരുന്ന ഒരാളെ ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം ഒരു ഗ്ലാസ്‌ ബിയർ മാത്രം കുടിക്കും, എന്നിട്ട്‌ അവിടെ ഉള്ളവരോടു സാക്ഷീകരിക്കും. അവരാണെങ്കിൽ അദ്ദേഹത്തെ കളിയാക്കുമായിരുന്നു. എന്നാൽ ചീട്ടു കളിക്കുന്നതിനിടയ്‌ക്ക്‌ എന്റെ പകുതി ശ്രദ്ധ അദ്ദേഹം പറയുന്ന കാര്യങ്ങളിലായിരിക്കും. മത്തായിയുടെ സുവിശേഷം 24-ാം അധ്യായത്തെ കുറിച്ച്‌ അദ്ദേഹം സംസാരിച്ചു. എനിക്കത്‌ ഇഷ്ടമായി, ഞാൻ അത്‌ അദ്ദേഹത്തോടു പറയുകയും ചെയ്‌തു. അതുകൊണ്ട്‌ അദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിച്ചു. ഞാൻ ചെന്നപ്പോൾ ഒരു യോഗം നടക്കുകയായിരുന്നു. അപ്പോൾത്തന്നെ ഏഴു പേർ അവിടെ ഉണ്ടായിരുന്നു. ഞാൻ ചോദിച്ചു, ‘അച്ചൻ വരുന്നത്‌ എപ്പോഴാണ്‌?’” എന്നാൽ പുരോഹിതന്മാരാരും വരാൻ പോകുന്നില്ലായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്തുതന്നെ ഇരുന്നിരുന്ന യോസെഫ്‌ വലെന്റയാണ്‌ അധ്യക്ഷത വഹിച്ചത്‌.

ഫ്രാന്റീഷെക്ക്‌ ബൈബിൾ പഠനം തുടർന്നു. 1942 ആഗസ്റ്റിൽ അദ്ദേഹം സ്‌നാപനമേറ്റു. പിറ്റേ വർഷം രഹസ്യപ്പോലീസ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തു. എന്നാൽ, ആത്മീയമായി വളരാൻ ആവശ്യമായ സഹായം യഹോവ അദ്ദേഹത്തിനു പ്രദാനം ചെയ്‌തുകൊണ്ടിരുന്നു. ഫ്രാന്റീഷെക്ക്‌ വിവരിച്ചു: “മൗട്ട്‌ഹൗസനിൽവെച്ച്‌ ഞാൻ മാർട്ടിൻ പൊയെറ്റ്‌സിങ്ങർ സഹോദരനെ കണ്ടുമുട്ടി, നല്ല ധൈര്യവും, വിവേചനാശേഷിയും ഉള്ള ഒരു സഹോദരൻ. അദ്ദേഹം എനിക്ക്‌ ഒരു ജോടി ചെരിപ്പ്‌ ഉണ്ടാക്കിത്തന്നു. അദ്ദേഹം എപ്പോഴും സാഹിത്യങ്ങളും തരുമായിരുന്നു. രഹസ്യമായിട്ടായിരുന്നെങ്കിലും ഞങ്ങൾ ക്രമമായി യോഗങ്ങൾ നടത്തിയിരുന്നു. ‘പ്ലാറ്റ്‌സ്‌’—തടവുകാരുടെ ഹാജരെടുത്തിരുന്ന സ്ഥലം—ആണ്‌ ഞങ്ങൾ അതിനായി ഉപയോഗിച്ചിരുന്നത്‌.”

യൻ മറ്റൂഷ്‌നിയും തനിക്ക്‌ ആത്മീയ സഹായം ആവശ്യമാണെന്നു തിരിച്ചറിയാൻ ഇടയായി. അദ്ദേഹം ഇങ്ങനെ എഴുതി: “യുദ്ധകാലത്ത്‌ ഒരു ഖനിയിലായിരുന്നു എനിക്കു പണി. എന്റെ രണ്ടു ജ്യേഷ്‌ഠന്മാരോടൊപ്പം ഞാൻ ഖനിത്തൊഴിലാളികളുടെ ബാൻഡ്‌സെറ്റിൽ വാദ്യോപകരണങ്ങൾ വായിച്ചിരുന്നു. ഞാൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമായിരുന്നു. വളരെ പരിതാപകരമായ അവസ്ഥയായിരുന്നു എന്റേത്‌, വയസ്സായ ഒരാളുടേതുപോലെ എന്റെ കൈകൾ വിറയ്‌ക്കുമായിരുന്നു. മദ്യപിച്ച്‌, ആകെ തകർന്നിരിക്കുന്ന ഒരു ദിവസം, എന്റെ പ്രശ്‌നങ്ങളിൽ നിന്ന്‌ കരകയറാൻ സഹായിക്കണേ എന്നു ഞാൻ ദൈവത്തോട്‌ ഉറക്കെ വിളിച്ചപേക്ഷിച്ചു.”

ഈ സംഭവം കഴിഞ്ഞ്‌ താമസിയാതെ, മറ്റൂഷ്‌നിയുടെ സഹോദരിയെ സന്ദർശിക്കാൻ ചെന്ന ഒരു സാക്ഷി അദ്ദേഹവുമായി ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചു. ഒരു ബൈബിളും മൂന്നു ചെറുപുസ്‌തകങ്ങളും അവർ അദ്ദേഹത്തിനു നൽകി. അവ വായിക്കവെ, ഇതുതന്നെയാണ്‌ സത്യം എന്ന്‌ അദ്ദേഹത്തിനു ബോധ്യമായി. പുകവലിയും മദ്യപാനവും ബാൻഡ്‌സെറ്റിലെ പണിയും എല്ലാം ഉപേക്ഷിച്ച്‌ അദ്ദേഹം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. 1943-ൽ ഒരു മത്സ്യക്കുളത്തിൽ അദ്ദേഹം സ്‌നാപനമേറ്റു. അദ്ദേഹം കൂട്ടിച്ചേർത്തു: “യുദ്ധകാലത്തുടനീളം ഞങ്ങൾ യോഗങ്ങൾ നടത്താറുണ്ടായിരുന്നു. ‘വിട്ടുവീഴ്‌ച ചെയ്യൽ’ എന്ന പദത്തിന്റെ അർഥം ഞങ്ങൾ പഠിച്ചു, ഒരു സഹോദരനെ ഒറ്റിക്കൊടുക്കുന്നതിലും നല്ലത്‌ മരിക്കുന്നതാണ്‌ എന്നു ഞങ്ങൾക്കു മനസ്സിലായി. ഭാവിയിലെ പീഡനങ്ങൾ—യുദ്ധം അവസാനിച്ചതിനു ശേഷം പോലും ഉണ്ടായ പീഡനങ്ങൾ—നേരിടുന്നതിനുള്ള ഒരു നല്ല അടിത്തറയായിരുന്നു അത്‌.

താരതമ്യേന സമാധാനപൂർണമായിരുന്ന ഒരു കാലഘട്ടം നന്നായി പ്രയോജനപ്പെടുത്തുന്നു

യുദ്ധം അവസാനിച്ചശേഷം, 1945 മുതൽ 1949 വരെ യഹോവയുടെ ജനം ഒരളവുവരെ സ്വാതന്ത്ര്യവും സമാധാനവും ആസ്വദിച്ചു. പുനഃസ്ഥിതീകരണത്തിന്റെ ഒരു സമയമായിരുന്നു അത്‌. പൂർവാധികം തീക്ഷ്‌ണതയോടെ സഹോദരന്മാർ തങ്ങളുടെ ദൈവദത്ത വേലയായ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടു.—മത്താ. 24:14.

ആദ്യമായി ചെയ്യേണ്ടിയിരുന്ന സംഗതി, സഭകളും പ്രസാധകരും എവിടെയൊക്കെയാണ്‌ എന്നു കണ്ടുപിടിക്കുകയായിരുന്നു. ചിലർ മരിച്ചുപോയിരുന്നു, ചിലർ താമസം മാറിയിരുന്നു, ജർമൻകാരെയും അതിർത്തിയിൽ താമസിച്ചിരുന്നവരെയും നാടുകടത്താനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. ഒരുപക്ഷേ നാട്ടിൽ തിരിച്ചെത്തിയ ആദ്യ സഹോദരന്മാരിൽ ഒരാളായിരുന്നു മ്യൂളർ. സഭകൾ തമ്മിലുള്ള ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിന്‌ അദ്ദേഹം കഠിന യത്‌നം ചെയ്‌തു. മറ്റു രാജ്യങ്ങളിലുള്ള സൊസൈറ്റിയുടെ ബ്രാഞ്ച്‌ ഓഫീസുകളുമായി ബന്ധപ്പെടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ആദ്യമൊന്നും ഫലമുണ്ടായില്ല. എന്നാൽ ജൂൺ ആദ്യം സ്വിറ്റ്‌സർലൻഡിലെ ബേർണിൽ ഒരു ടെലിഗ്രാഫ്‌ സന്ദേശം എത്തി. അവിടെനിന്നു കത്തുകൾ ലഭിച്ചു തുടങ്ങി, ഓരോന്നിലും ജർമൻ ഭാഷയിലുള്ള വീക്ഷാഗോപുരത്തിന്റെ നിരവധി പേജുകൾ ഉണ്ടായിരുന്നു. ഉടനടി പരിഭാഷ ആരംഭിച്ചു. 1945 ആഗസ്റ്റിൽ പ്രാഗിലുള്ള സഹോദരന്മാർ കല്ലച്ച്‌ ഉപയോഗിച്ച്‌ അച്ചടിച്ച, ചെക്ക്‌ ഭാഷയിലുള്ള വീക്ഷാഗോപുരത്തിന്റെ ആദ്യത്തെ യുദ്ധാനന്തര ലക്കം പുറത്തിറക്കി.

യുദ്ധത്തിനു മുമ്പ്‌ സാക്ഷികൾ പ്രസംഗിച്ചിരുന്ന കാര്യങ്ങൾ പല ആളുകളും ഓർക്കുന്നുണ്ടായിരുന്നു, അവരിൽ ചിലർ ഇപ്പോൾ ശ്രദ്ധിക്കാൻ മനസ്സുകാട്ടി. പരസ്യപ്രസംഗങ്ങൾ നടത്താൻ തുടങ്ങി—റെക്കോർഡ്‌ ചെയ്‌തവയല്ല, പിന്നെയോ യോഗ്യതയുള്ള പ്രസംഗകർ അവതരിപ്പിക്കുന്നവ. നൂറുകണക്കിനു പേർ അതു കേൾക്കാൻ വന്നുചേർന്നു. “പുതിയ ലോകത്തിൽ സ്വാതന്ത്ര്യം” എന്ന വിഷയത്തിലുള്ള ആദ്യത്തെ പ്രസംഗം നടത്തിയത്‌ 1945 നവംബർ 11-ന്‌ പ്രാഗിലെ കാർഷിക സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ മാർക്കറ്റിൽ വെച്ച്‌ ആയിരുന്നു. 600-ഓളം വരുന്ന ശ്രോതാക്കൾ വലിയ താത്‌പര്യം കാണിക്കുകയുണ്ടായി. മൂന്നു വർഷത്തിനിടയ്‌ക്ക്‌ അത്തരത്തിലുള്ള 1,885 പ്രസംഗങ്ങൾ ചെക്കോസ്ലോവാക്യയിൽ നടത്തപ്പെട്ടു. തങ്ങളെ സത്യത്തിലേക്ക്‌ ആകർഷിച്ചത്‌ ആ പ്രസംഗങ്ങളായിരുന്നു എന്ന്‌ ഇപ്പോൾ യഹോവയുടെ സാക്ഷികളായിട്ടുള്ള പലരും പറയുന്നു.

അവരിൽ ഒരാളാണ്‌ ടിബോർ ടൊമാഷൊവ്‌സ്‌കി. ഇപ്പോൾ അദ്ദേഹം താമസിക്കുന്നത്‌ ബൊഹീമിയയിലാണ്‌. ലൗകിക തൊഴിൽ ചെയ്‌തുകൊണ്ടിരുന്ന ഒരു സാക്ഷി ടിബോറിനെ കണ്ടുമുട്ടി. സംഭാഷണത്തിനിടയ്‌ക്ക്‌ ചില ബൈബിൾ വിഷയങ്ങളെ കുറിച്ച്‌ അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിന്റെ വിനയം ടിബോറിൽ നല്ല മതിപ്പുളവാക്കി. ടിബോർ സാക്ഷിയെ വീട്ടിലേക്കു ക്ഷണിച്ചു. സാക്ഷിയാകട്ടെ അദ്ദേഹത്തെ യോഗത്തിനും. ടിബോർ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “ആ യോഗത്തിൽ സംബന്ധിച്ചപ്പോൾ എനിക്കും ഭാര്യക്കും എന്താണു തോന്നിയതെന്നു വർണിക്കാൻ വാക്കുകളില്ല. ഇത്ര നല്ലൊരു പ്രസംഗം ഞാൻ മുമ്പൊരിക്കലും കേട്ടിട്ടില്ല. മൂന്നുപേർ കൂടിയാണ്‌ ആ പ്രസംഗം നടത്തിയത്‌. ‘ഇവർ നല്ല വിദ്യാഭ്യാസം ഉള്ളവരാണെന്നു തോന്നുന്നു,’ അടുത്തിരിക്കുന്ന ആളോട്‌ ഞാൻ പറഞ്ഞു. ‘അല്ല, അവർ വെറും കർഷകരാണ്‌.’ അവിടെ കേട്ട കാര്യങ്ങൾ അങ്ങേയറ്റം താത്‌പര്യജനകമായി തോന്നിയതുകൊണ്ട്‌ ഞങ്ങൾക്കു വീട്ടിലേക്കു മടങ്ങിപ്പോകണമെന്നു പോലും ഇല്ലായിരുന്നു. പിറ്റേ ആഴ്‌ച എനിക്ക്‌ ഓഫീസിലെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. ഞായറാഴ്‌ച വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. അതിനുശേഷം ഒരു യോഗം പോലും ഞങ്ങൾ മുടക്കിയിട്ടില്ല.”

ലേബർ ക്യാമ്പുകളിലും സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ നിർവഹിച്ചിരുന്നു. യുദ്ധാനന്തരം യുദ്ധത്തടവുകാരെയും നാടുകടത്താനിരുന്ന ജർമൻകാരെയും പാർപ്പിച്ചിരുന്നത്‌ അവിടെയാണ്‌. അക്കാലത്തെ പ്രവർത്തനത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “ലേബർ ക്യാമ്പുകളിൽ സഹോദരന്മാർ ജർമൻകാരെ, ഏറെയും നാസികളെ, സന്ദർശിക്കാൻ നടത്തിയ ശ്രമങ്ങൾ വളരെ വിജയകരമായിരുന്നു.” തങ്ങളുടെ മാറ്റം വന്ന സാഹചര്യം ബൈബിൾ സത്യത്തോടു കൂടുതൽ അനുകൂലമായി പ്രതികരിക്കാൻ അവരെ പ്രേരിപ്പിക്കുമോ? അതു തെളിയിക്കുന്നതിനുള്ള ഒരു അവസരം അവർക്കു നൽകാൻ യഹോവയുടെ സാക്ഷികൾ ആഗ്രഹിച്ചു.

1945 നവംബറിൽ, ബ്രാഞ്ച്‌ മേൽവിചാരകനായി മ്യൂളർ സഹോദരനെ നിയമിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക പ്രസ്‌താവന വന്നു. പിറ്റേ വേനലിൽ പണിതിട്ട്‌ അധികമായിട്ടില്ലാത്ത ഒരു നാലുനില കെട്ടിടം പ്രാഗിനടുത്ത്‌ സൂക്ക്‌ഡോളിൽ വാങ്ങാൻ സഹോദരന്മാർക്കു സാധിച്ചു. ബെഥേൽ കുടുംബത്തിന്‌ ജോലി ചെയ്യാൻ ആവശ്യമായ ശാന്തമായൊരു അന്തരീക്ഷവും നല്ല താമസസൗകര്യവും ഇതു പ്രദാനം ചെയ്‌തു. രാജ്യം സർക്കിട്ടുകളായി വിഭജിക്കപ്പെട്ടു. ഓരോ സർക്കിട്ടിലും ഏതാണ്ട്‌ 20 സഭകൾ വീതം ഉണ്ടായിരുന്നു. സർക്കിട്ട്‌ സമ്മേളനങ്ങൾ ക്രമമായി നടത്താൻ തുടങ്ങി. ഇത്‌ ഒരു വലിയ അനുഗ്രഹമാണെന്നു തെളിഞ്ഞു. അത്തരം സമ്മേളനങ്ങളോടൊപ്പം എല്ലായ്‌പോഴും വീടുതോറുമുള്ള ശുശ്രൂഷയും ഉണ്ടാകും, ഞായറാഴ്‌ച ഉച്ചതിരിഞ്ഞുള്ള പരസ്യപ്രസംഗത്തിലൂടെ നല്ല ഒരു സാക്ഷ്യം നൽകപ്പെടുകയും ചെയ്യുമായിരുന്നു. സഭകളിൽ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂൾ ആരംഭിച്ചതോടെ യഹോവയുടെ ആത്മാവിന്റെ സഹായത്താൽ കൂടുതൽ സഹോദരന്മാർ പരസ്യപ്രസംഗം നിർവഹിക്കാൻ യോഗ്യത നേടി, പ്രസാധകർ നല്ല പഠിപ്പിക്കൽ പ്രാപ്‌തിയുള്ളവർ ആയിത്തീർന്നു.

കൺവെൻഷനുകളും ക്രമീകരിക്കപ്പെട്ടു. 1946-ൽ, ബർണോയിലെ ഒരു ക്ലബ്ബ്‌ കെട്ടിടമായ ബെസെഡ്‌നിഡൂമിൽ നടന്ന, 1,700 പേർ പങ്കെടുത്ത ഒരു കൺവെൻഷനിൽ “ഉല്ലസിപ്പിൻ,” “സമാധാന പ്രഭു” എന്നീ പ്രസംഗങ്ങൾ വിശേഷവത്‌കരിക്കപ്പെട്ടു. സ്വിറ്റ്‌സർലൻഡിലെ ബേർണിൽ നിന്നുള്ള ഫ്രാന്റ്‌സ്‌ ട്‌സ്യേർക്കെർ ആ കൺവെൻഷനിൽ സന്നിഹിതനായിരുന്നു. പിറ്റേ വർഷം, ബർണോയിൽ മറ്റൊരു കൺവെൻഷൻ നടന്നപ്പോൾ ലോകാസ്ഥാനത്തിലെ മൂന്ന്‌ സ്റ്റാഫ്‌ അംഗങ്ങൾ—എൻ. എച്ച്‌. നോർ, എം. ജി. ഹെൻഷെൽ, എച്ച്‌. സി. കവിങ്‌ടൺ എന്നിവർ—പരിപാടികൾ നടത്താൻ വന്നിരുന്നു. “സകല ജനങ്ങളുടെയും സന്തോഷം” എന്ന പരസ്യപ്രസംഗം പോസ്റ്ററുകളിലൂടെയും ലഘുലേഖകളിലൂടെയും പട്ടണത്തിലുടനീളം പരസ്യപ്പെടുത്തി. 2,300 പേർ അതു കേൾക്കാനായി വന്നു. പലരും തങ്ങളുടെ മേൽവിലാസം നൽകുകയും ഭാവിയിൽ യോഗങ്ങൾ നടക്കുമ്പോൾ ക്ഷണിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു.

1948-ന്റെ ആരംഭകാലത്ത്‌ രാഷ്‌ട്രീയ തലത്തിൽ ഒരു അട്ടിമറി നടന്നു. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലേറി. യഹോവയുടെ സാക്ഷികൾ സതീക്ഷ്‌ണം തങ്ങളുടെ പ്രസംഗവേല തുടർന്നു. ആ വർഷം രാജ്യ ഘോഷകരുടെ എണ്ണത്തിൽ 25 ശതമാനം വർധനവ്‌ ഉണ്ടായി. സെപ്‌റ്റംബർ മാസം പ്രാഗിൽ മറ്റൊരു കൺവെൻഷൻ നടന്നു. “ദൈവരാജ്യം—മുഴു മനുഷ്യവർഗത്തിന്റെയും പ്രത്യാശ” എന്ന പരസ്യപ്രസംഗം വളരെ കാലോചിതമായിരുന്നു. ഭാവിയിൽ സംഭവിക്കാനിരുന്നതിന്റെ വീക്ഷണത്തിൽ “പരിശോധനയിൻ കീഴിൽ നിർമലത പാലിക്കൽ” എന്ന പ്രസംഗവും ഏറ്റവും ഉചിതമെന്നു തെളിഞ്ഞു. കൺവെൻഷൻ നടന്നുകൊണ്ടിരിക്കുമ്പോൾ പോലും യഹോവയുടെ ജനത്തിന്റെ ശത്രുക്കൾ ആക്രമണത്തിനായി വട്ടംകൂട്ടുകയായിരുന്നു.

വീണ്ടും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു

സഹോദരന്മാർ തടവിൽനിന്നു മോചിതരായിട്ട്‌ നാലു വർഷം പോലുമായിരുന്നില്ല, പെട്ടെന്നാണ്‌ സ്ഥിതിഗതികളാകെ മാറിമറിഞ്ഞു. 1948 നവംബറിൽ, പടിഞ്ഞാറൻ ബൊഹീമിയയിലെ കാർലൊവി വാരിയിൽ നടന്ന സർക്കിട്ട്‌ സമ്മേളനത്തിൽ വെച്ചാണ്‌ പ്രശ്‌നങ്ങൾ തലപൊക്കിയത്‌. സമ്മേളനത്തിന്‌ തടസ്സമൊന്നുമുണ്ടായില്ല. എന്നാൽ, നവംബർ 28-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മ്യൂളർ സഹോദരൻ പരസ്യപ്രസംഗം നടത്തിക്കൊണ്ടിരിക്കെ, സംസ്ഥാന സുരക്ഷാ ഏജന്റുമാർ സാധാരണ വസ്‌ത്രം ധരിച്ച്‌ ഹാളിലെ അവസാനത്തെ നിരയിൽ വന്നിരുന്നു. അതേ ദിവസം മ്യൂളർ സഹോദരൻ അത്താഴം കഴിച്ചുകൊണ്ടിരിക്കെ, കാർലൊവി വാരി സഭയിലെ മേൽവിചാരകനായ ഒൾഡ്രിക്‌ സ്‌കൂപ്പീന പരിഭ്രാന്തനായി ഓടിയെത്തി. സംസ്ഥാന സുരക്ഷാ ഭടന്മാർ നിരവധി സഹോദരന്മാരുടെ ഭവനങ്ങളിൽ കയറി പരിശോധന നടത്തുകയും അവരുടെ പക്കലുള്ള സാഹിത്യം കണ്ടുകെട്ടുകയും ചെയ്‌തതായി അദ്ദേഹം അറിയിച്ചു.

മ്യൂളർ സഹോദരൻ പ്രാഗിലെ ബെഥേലിലേക്കു ഫോൺ ചെയ്‌തെങ്കിലും ആരും ഫോൺ എടുത്തില്ല. അവിടെയും ഗുരുതരമായ എന്തോ സംഭവിച്ചിട്ടുണ്ടായിരിക്കണം എന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. ഉടനടി അദ്ദേഹം പ്രാഗിലേക്കു തിരിച്ചു. എന്നാൽ ബെഥേലിനോടടുത്തപ്പോൾ രണ്ടു പുരുഷന്മാർ അവിടെ നിൽക്കുന്നതായി അദ്ദേഹം കണ്ടു. അവർ ജോലിക്കാരായി അഭിനയിക്കുകയായിരുന്നെങ്കിലും വാസ്‌തവത്തിൽ ബെഥേൽ ഭവനത്തെ നിരീക്ഷിക്കുകയായിരുന്നു. ഒട്ടേറെ സംസ്ഥാന സുരക്ഷാ ഏജന്റുമാർ ബെഥേലും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചെന്നും ഓഫീസിനു മുദ്ര വെച്ചെന്നും ബെഥേലിലെ ഒരു സഹോദരൻ അദ്ദേഹത്തോടു പറഞ്ഞു. മ്യൂളർ സഹോദരൻ എത്തി, 45 മിനിട്ടിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട്‌ ഉദ്യോഗസ്ഥർ ബെഥേലിൽ വന്ന്‌ കെട്ടിടം കണ്ടുകെട്ടിയിരിക്കുന്നതായി അറിയിച്ചു. മ്യൂളർ സഹോദരൻ പ്രതിഷേധിച്ചു. എന്തെങ്കിലും കണ്ടുകെട്ടുന്നതിന്‌ കോടതിയിൽനിന്ന്‌ ഉത്തരവ്‌ ഉണ്ടായിരിക്കണമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ പോയിക്കഴിഞ്ഞപ്പോൾ സംസ്ഥാന സുരക്ഷാ ഭടന്മാരുടെ ശ്രദ്ധയിൽപ്പെടാതെ പോയ ചില ഫയലുകൾ അദ്ദേഹം തന്റെ മാതാപിതാക്കൾ താമസിച്ചിരുന്ന വീട്ടിലേക്കു മാറ്റി. എന്നാൽ തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന രണ്ടു സഹോദരിമാരെയും അറസ്റ്റു ചെയ്യാനുള്ള ഉത്തരവുമായി സംസ്ഥാന സുരക്ഷാ ഏജന്റ്‌ കാത്തുനിൽപ്പുണ്ടായിരുന്നു. ബെഥേൽ ഭവനത്തിലെ മറ്റ്‌ അംഗങ്ങളെ അപ്പോഴേക്കും അറസ്റ്റു ചെയ്‌തിരുന്നു.

ഇത്ര പെട്ടെന്ന്‌ കോടതിയിൽനിന്ന്‌ ഉത്തരവ്‌ കിട്ടിയിരിക്കാൻ സാധ്യതയുണ്ടോ? ഇല്ല. മാസങ്ങൾക്കു ശേഷം, സഹോദരന്മാർ കസ്റ്റഡിയിൽ ആയിരിക്കെ, അവരിൽ ഒരാളായ കപ്പീനുസ്‌ സഹോദരന്‌ ഒരു കത്തു കിട്ടി. 1949 ഏപ്രിൽ 4-ന്‌—അതായത്‌ മേൽപ്പറഞ്ഞ സംഭവം നടന്ന്‌ നാലു മാസത്തിനു ശേഷം—അയച്ച ആ കത്ത്‌ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന്‌ ഉള്ളതായിരുന്നു. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നിറുത്തലാക്കാനും വസ്‌തുവകകൾ കണ്ടുകെട്ടാനുമുള്ള ഉത്തരവായിരുന്നു അതിൽ.

ജൂലൈയിൽ, തെളിവുകൾ ഇല്ലാഞ്ഞതുകൊണ്ട്‌ സഹോദരന്മാർക്ക്‌ എതിരെ കുറ്റാരോപണ നടപടികൾ സ്വീകരിക്കുന്നതു സംസ്ഥാന കോടതി നിറുത്തിവെച്ചു. അവരെ റിമാൻഡിൽനിന്നു വിട്ടയച്ചു. എന്നാൽ അവിടെ നിന്നുള്ള അവരുടെ യാത്ര സ്വാതന്ത്ര്യത്തിലേക്കായിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള രണ്ട്‌ ഉദ്യോഗസ്ഥർ അവരെ തടഞ്ഞു നിറുത്തി, കമ്മ്യൂണിസ്റ്റ്‌ പൊളിറ്റിക്കൽ കമ്മീഷന്റെ തീരുമാനം അനുസരിച്ച്‌ അവരെ രണ്ടു വർഷത്തേക്ക്‌ ലേബർ ക്യാമ്പിലേക്ക്‌ അയയ്‌ക്കാൻ പോകുകയാണെന്ന്‌ അറിയിച്ചു. നിയമപരമായ നടപടികളിലൂടെ നേടാൻ ആകാഞ്ഞത്‌ അവർ സ്വേച്ഛാപരമായ കൽപ്പനയിലൂടെ സാധിച്ചെടുത്തു. മ്യൂളർ സഹോദരനെ ക്ലാഡ്‌നോയിലേക്കു മാറ്റി, അവിടെ അദ്ദേഹം ഒരു കൽക്കരി ഖനിയിൽ പണിയെടുത്തു.

രാജ്യവ്യാപകമായി നടന്ന അറസ്റ്റുകൾ യഹോവയുടെ സാക്ഷികൾക്കു വളരെ ബുദ്ധിമുട്ട്‌ ഉണ്ടാക്കി. എങ്കിലും കമ്മ്യൂണിസ്റ്റ്‌ ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചതു നടന്നില്ല. “തല വെട്ടി മാറ്റിയാൽ ഉടൽ താനെ ചത്തോളും” എന്ന്‌ തടവിലായിരിക്കെ മ്യൂളർ സഹോദരനോട്‌ അവർ പറഞ്ഞിരുന്നു. അദ്ദേഹവും ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്ന മറ്റു സഹോദരന്മാരുമാണ്‌ “തല” എന്നാണ്‌ അവർ വിചാരിച്ചത്‌. ക്രിസ്‌തീയ സഭയുടെ യഥാർഥ ശിരസ്സ്‌ സ്വർഗത്തിലെ കർത്താവായ യേശുക്രിസ്‌തുവാണെന്ന വസ്‌തുത തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു.—എഫെ. 4:15, 16.

സത്യാരാധന നിലയ്‌ക്കുന്നില്ല

ആ ഇരുണ്ട ദിനങ്ങൾ സമ്മർദപൂരിതമായിരുന്നെങ്കിലും സത്യാരാധന നിലച്ചുപോയില്ല. താമസിയാതെ സഹോദരന്മാർ മിശിഹൈക രാജാവെന്ന നിലയിൽ യേശുവിനു സാക്ഷ്യം വഹിക്കുകയെന്ന വേല മുമ്പോട്ടു കൊണ്ടുപോകാൻ വേണ്ട ഏർപ്പാടുകൾ ചെയ്യാൻ തുടങ്ങി. പ്രാഗിലെ യോസെഫ്‌ സ്‌കൊഹോട്ടിൽ സഹോദരൻ വിവരിക്കുന്നു: “പീഡനം തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്ഥലത്തെ മേൽവിചാരകനായ ഗ്രൊസ്‌ സഹോദരൻ എന്നെ കാണാൻ വന്നു. അദ്ദേഹം പത്ത്‌ പ്രസാധകരുടെ പേര്‌ എന്നെ ഏൽപ്പിച്ചിട്ട്‌ അവരുടെ കാര്യങ്ങൾ നോക്കിക്കൊള്ളണമെന്നു പറഞ്ഞു.” വീടുതോറും സാക്ഷീകരിക്കാനുള്ള ശ്രമം കുറച്ചു നാളത്തേക്കും കൂടെ തുടർന്നെങ്കിലും ക്രമേണ, വേല നിർവഹിക്കാനുള്ള മറ്റു മാർഗങ്ങൾ അവർ പഠിച്ചെടുത്തു.

സഹോദരന്മാരിൽ പലരും തടവിലായിരുന്നെങ്കിലും ബാക്കിയുള്ളവർ തുടർന്നും കൂടിവന്നു. പൊതു ഹാളുകൾ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ലെങ്കിൽ പോലും വലിയ അപ്പാർട്ട്‌മെന്റുകളിൽവെച്ച്‌ സമ്മേളനങ്ങൾ നടത്തപ്പെട്ടു. എന്നാൽ പ്രസംഗങ്ങളുടെ എണ്ണം കുറച്ചിരുന്നു. ചിലപ്പോൾ, വലിയ സമ്മേളനങ്ങൾ നടത്തിയിരുന്നത്‌ കാട്ടിലായിരുന്നു. ഇതിൽ ആദ്യത്തേത്‌ 1949-ൽ നേഡെക്ക്‌ പട്ടണത്തിനരികിലായി ഒൾഡ്രീക്കൊവ്‌ എന്ന ഗ്രാമത്തിലാണു നടന്നത്‌. തള്ളിനിൽക്കുന്ന പാറക്കല്ലുകളുള്ള ഒരു ചെരിവായിരുന്നു സമ്മേളനത്തിൽ സംബന്ധിച്ച 200 പേർക്ക്‌ ഇരിപ്പിടമായി ഉതകിയത്‌. അതിന്‌ അടുത്തായി ആൾത്താമസമില്ലാഞ്ഞ ഒരു വീടും കളപ്പുരയും കുളവും ഉണ്ടായിരുന്നു. സ്‌നാപനമേൽക്കുന്ന സ്‌ത്രീപുരുഷന്മാർക്ക്‌ വസ്‌ത്രം മാറുന്നതിനായി കളപ്പുരയിൽ പകുതിക്കുവെച്ച്‌ ഒരു മറയുണ്ടാക്കി. കുളം വൃത്തിയാക്കി, വെള്ളത്തിലേക്ക്‌ ഇറങ്ങാൻ തടി കൊണ്ടുള്ള പടവുകളും നിർമിച്ചു. മുപ്പത്തിയേഴു പേർ അന്നു സ്‌നാപനമേറ്റു.

പഠിക്കുന്നതിനുള്ള ബൈബിൾ സാഹിത്യങ്ങൾ എങ്ങനെ ലഭിക്കും? ടെപ്ലീറ്റ്‌സെയിൽ നിന്നുള്ള വിക്കോറിൽ സഹോദരൻ നൽകിയ ഒരു വിവരണക്കുറിപ്പ്‌ അതു വെളിപ്പെടുത്തുന്നു. അതു പറയുന്നത്‌ ഇങ്ങനെയാണ്‌: “1950-ൽ ഞങ്ങൾ മൂന്നു പേർ മാത്രമേ ടെപ്ലീറ്റ്‌സെയിൽ അവശേഷിച്ചിരുന്നുള്ളൂ. സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ഒരു സഹോദരി തപാൽ വഴി ഞങ്ങൾക്ക്‌ ഫ്രഞ്ച്‌ ഭാഷയിലുള്ള വീക്ഷാഗോപുരം അയച്ചു തരുമായിരുന്നു. ഇടക്കാലത്തു സമ്പർക്കം വിച്ഛേദിക്കപ്പെട്ടെങ്കിലും അൽപ്പകാലം കഴിഞ്ഞ്‌ വീണ്ടും പരസ്‌പരം ബന്ധപ്പെടാൻ ഞങ്ങൾക്കു കഴിഞ്ഞു. പ്രതീകാത്മക ഭാഷയിലുള്ള കത്തുകൾ എനിക്കു ലഭിക്കാൻ തുടങ്ങി. നേരത്തെ അറിയാവുന്ന ഏതെങ്കിലും സഹോദരനെയോ സഹോദരിയെയോ കണ്ടുപിടിക്കാനും ആ ആൾവഴി വേറൊരാളെ കണ്ടുപിടിക്കാനും അങ്ങനെ പരസ്‌പര സമ്പർക്കം പുനഃസ്ഥാപിക്കാനും കത്തിൽ ആവശ്യപ്പെട്ടിരുന്നു. നേതൃത്വമെടുത്തിരുന്ന സഹോദരന്മാർ തടവിലായിരുന്നു. അതുകൊണ്ട്‌ സംഘടനാപരമായ സമ്പർക്കം പുനഃസ്ഥാപിക്കാനുള്ള ചുമതല ഞങ്ങൾക്കായിരുന്നു. ഔദ്യോഗിക നിയമനങ്ങൾ ഒന്നും കൂടാതെയാണ്‌ ഞങ്ങൾ പ്രവർത്തിച്ചത്‌—ഓരോ വ്യക്തിയും ആവശ്യമായതു ചെയ്‌തു. ഞങ്ങൾക്ക്‌ ഒരിക്കലും വീക്ഷാഗോപുരം ലഭിക്കാതിരുന്നില്ല.”

ഈ ദേശത്തെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലെ ഏറ്റവും ദുർഘടമായ കാലഘട്ടങ്ങളിൽ ഒന്നിന്റെ തുടക്കമായിരുന്നു അത്‌. യഹോവയുടെ സഹായം കൊണ്ടു മാത്രമാണ്‌ പ്രവർത്തനം തുടർന്നുകൊണ്ടു പോകാൻ കഴിഞ്ഞത്‌. ഒട്ടേറെ പരിശോധനകൾ ഉണ്ടായെങ്കിലും അത്‌ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു.

ഒരു താത്‌കാലിക രക്ഷപ്പെടൽ

അപ്രതീക്ഷിതമായി 1950-ന്റെ ആരംഭത്തിൽ യഹോവയുടെ സാക്ഷികളെല്ലാം—സഹോദരിമാരും സഹോദരന്മാരും—ലേബർ ക്യാമ്പുകളിൽനിന്നു വിട്ടയയ്‌ക്കപ്പെട്ടു. അവരെ കാത്തിരുന്നത്‌ എന്തായിരുന്നു? മ്യൂളർ സഹോദരൻ പറഞ്ഞു: “ഞങ്ങളുടെ അഭാവത്തിൽ കാര്യങ്ങൾ ഇത്ര നന്നായി സംഘടിപ്പിക്കപ്പെട്ടിരുന്നതു കണ്ട്‌ എനിക്കു സന്തോഷവും അത്ഭുതവും തോന്നി.” തീക്ഷ്‌ണതയോടെ നേതൃത്വമെടുക്കാൻ ജേൻ സെബീൻ, യരോസ്ലഫ്‌ ഹാലാ എന്നിവരുൾപ്പെടെയുള്ള യുവസഹോദരന്മാരെ യഹോവയുടെ ആത്മാവ്‌ പ്രചോദിപ്പിച്ചിരുന്നു. 1948-ൽ യരോസ്ലഫിന്റെ പിതാവിനെ അറസ്റ്റു ചെയ്‌തിരുന്നു (പിന്നീട്‌ അദ്ദേഹം തടവിൽവെച്ചു മരിച്ചു). ഇങ്ങനെയുള്ള പരിശോധനകൾ നേരിടേണ്ടിവന്നെങ്കിലും യരോസ്ലഫ്‌ മിക്ക സഹോദരീസഹോദരന്മാർക്കും നല്ലൊരു മാതൃകയും പ്രോത്സാഹനത്തിന്റെ വലിയ ഉറവുമായിരുന്നു. രണ്ടു വർഷംകൊണ്ട്‌ രാജ്യത്തുടനീളം (മുൻ ചെക്കോസ്ലോവാക്യയിൽ), സജീവമായി പ്രവർത്തിക്കുന്ന സാക്ഷികളുടെ എണ്ണം 52 ശതമാനം വർധിച്ചിരുന്നു, അതായത്‌ 1,581-ൽനിന്ന്‌ അത്‌ 2,403 ആയി ഉയർന്നിരുന്നു. അടുത്ത വർഷം വീണ്ടും 38 ശതമാനം വർധനവ്‌ ഉണ്ടായി.

1951-ൽ, “ദൈവം സത്യവാൻ” എന്ന പുസ്‌തകം ആറു ഭാഗങ്ങളായി ചെക്ക്‌ ഭാഷയിൽ പ്രസിദ്ധീകരിച്ചത്‌ കൂടുതൽ വളർച്ചയ്‌ക്കുള്ള അടിത്തറ പാകി. ഈ പ്രസിദ്ധീകരണം ഉപയോഗിച്ച്‌ ബൈബിൾ അധ്യയനങ്ങൾ നടത്താൻ കഴിയുമായിരുന്നു. യഹോവയ്‌ക്കു സേവനം അനുഷ്‌ഠിച്ചുകൊണ്ടുള്ള ജീവിതത്തിനു നല്ലൊരു തുടക്കം കുറിക്കാൻ വിദ്യാർഥികൾക്ക്‌ ആവശ്യമായ വിവരങ്ങൾ അതിലുണ്ടായിരുന്നു.

എന്നിരുന്നാലും, കമ്മ്യൂണിസ്റ്റ്‌ ഉദ്യോഗസ്ഥർ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൽ സംപ്രീതരായിരുന്നില്ല. യഹോവയുടെ ജനത്തെ സംബന്ധിച്ചിടത്തോളം 1952 കൊടും പീഡനത്തിന്റെ മറ്റൊരു നീണ്ട കാലഘട്ടത്തിനു തുടക്കം കുറിച്ചു.

വീണ്ടും ‘തീച്ചൂള’യിലേക്ക്‌

1952 ഫെബ്രുവരി 4-ന്‌ അതിരാവിലെ മ്യൂളർ സഹോദരനെ സംസ്ഥാന സുരക്ഷാഭടന്മാർ വീണ്ടും അറസ്റ്റു ചെയ്‌തു. ഇത്തവണ കണ്ണുകെട്ടിയാണ്‌ അദ്ദേഹത്തെ ജയിലിലേക്കു കൊണ്ടുപോയത്‌. അദ്ദേഹം പിന്നീട്‌ ഇങ്ങനെ എഴുതി: “പിന്നത്തെ 14 മാസത്തേക്ക്‌ എപ്പോഴും കണ്ണുകെട്ടിയായിരുന്നു ഏകാന്ത തടവിൽ കഴിഞ്ഞിരുന്ന എന്നെ പുറത്തേക്കു കൊണ്ടുപോയിരുന്നത്‌. ചോദ്യം ചെയ്യുന്ന ഓഫീസർ ഒന്നിടവിട്ട ദിവസങ്ങളിൽ എന്നെ ഓഫീസിലേക്കു വിളിപ്പിക്കും. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടുനിൽക്കുമായിരുന്നു. അപ്പോഴൊക്കെയും, ഞാൻ ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നതായും രാജ്യദ്രോഹക്കുറ്റം ചെയ്‌തതായും എന്നെക്കൊണ്ടു സമ്മതിപ്പിക്കാൻ അവർ പഠിച്ചപണി പതിനെട്ടും നോക്കി. പോലീസുകാർ ഒട്ടേറെ റിപ്പോർട്ടുകൾ എഴുതിയുണ്ടാക്കി, പിന്നെ നശിപ്പിച്ചു, വീണ്ടും എഴുതിയുണ്ടാക്കി. ഒരു കുറ്റമെങ്കിലും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ തന്ത്രപരമായി പുതിയ പല മാർഗങ്ങളും പരീക്ഷിച്ചു നോക്കി. അത്തരം റിപ്പോർട്ടുകളിൽ ഒപ്പിടാൻ ഒന്നല്ല, പലവട്ടം ഞാൻ വിസമ്മതിച്ചു. ഈ സംഭവം കഴിഞ്ഞ്‌ ഏതാണ്ട്‌ 16 വർഷത്തിനു ശേഷം ഞാൻ സ്വതന്ത്രനായിരുന്ന കാലത്ത്‌, വധിക്കാനുള്ളവരുടെ കൂട്ടത്തിൽ എന്റെ പേരും ഉണ്ടായിരുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ എന്നെ അറിയിച്ചു. 1953 മാർച്ച്‌ 27-ന്‌ വിചാരണയ്‌ക്കായി എന്നെ പാൻക്രാറ്റ്‌സിൽ ഉള്ള ഒരു കോടതിയിലേക്കു കണ്ണുകെട്ടി കൊണ്ടുപോയി. എന്നെയും സഹപ്രവർത്തകരെയും അങ്ങേയറ്റത്തെ മാനസിക സമ്മർദത്തിനു വിധേയരാക്കി. വിചാരണ രണ്ടു ദിവസം നീണ്ടുനിന്നു. അതീവ രഹസ്യമായിട്ടായിരുന്നു വിചാരണ നടത്തിയത്‌. പൊതുജനങ്ങൾക്കു വേണ്ടിയുള്ള ഇരിപ്പിടങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുന്നിരുന്നത്‌.”

1952 ഫെബ്രുവരി 4-ന്‌ ചെക്കോസ്ലോവാക്യയിൽ ഉടനീളം അറസ്റ്റുകൾ നടന്നു. ആ ദിവസം സംസ്ഥാന സുരക്ഷാ ഭടന്മാർ മൊത്തം 109 യഹോവയുടെ സാക്ഷികളെ (104 സഹോദരന്മാരെയും 5 സഹോദരിമാരെയും) അറസ്റ്റു ചെയ്യുകയുണ്ടായി.

അന്ന്‌ തടവിലാക്കപ്പെട്ടവരിൽ ഒരുവളായിരുന്നു എമിലീയെ മറ്റ്‌സീച്ച്‌ക്കൊവ. അവർ വിവരിക്കുന്നു: “1952 ഫെബ്രുവരി 4-ാം തീയതി വെളുപ്പിന്‌ 3:30-ന്‌ സംസ്ഥാന സുരക്ഷാ ഏജൻസിയിൽനിന്ന്‌ മൂന്നു പുരുഷന്മാരും ഒരു സ്‌ത്രീയും ഞങ്ങളുടെ വീട്ടിൽ വന്നു. എന്റെ ഭർത്താവ്‌ ആശുപത്രിയിലായിരുന്നു. ഉടനടി അവർ എന്നെ അറസ്റ്റു ചെയ്‌തു. ഞങ്ങളുടെ വീട്‌ അവർ അരിച്ചുപെറുക്കി. സാധനങ്ങളെല്ലാം കണ്ടുകെട്ടി. അവർ എന്നെ ഒസ്‌ട്രാവയിലുള്ള റീജണൽ പോലീസ്‌ ഡിപ്പാർട്ടുമെന്റിലേക്കു കൊണ്ടുപോയി. അവിടെ ധാരാളം സാക്ഷികൾ ഉണ്ടായിരുന്നു. കൂട്ടത്തോടെയായിരുന്നു ഞങ്ങളെ അവർ അറസ്റ്റു ചെയ്‌തത്‌. പുതുതായി വെള്ള പൂശിയതെങ്കിലും ദുർഗന്ധം വമിക്കുന്ന തണുത്ത അറകളിലാണ്‌ അവർ ഞങ്ങളെ ആക്കിയത്‌. കുളിക്കാൻ തണുത്ത വെള്ളം തന്നിട്ട്‌ അറകളുടെ ഇരുമ്പു വാതിലുകൾ പൂട്ടി. കറുത്ത കണ്ണട ധരിപ്പിച്ചാണ്‌ അവർ ഞങ്ങളെ എവിടേക്കെങ്കിലും കൊണ്ടുപോയിരുന്നത്‌. രഹസ്യങ്ങൾ ചോർത്താനായി അവർ ഞങ്ങളുടെ അറകളിലേക്ക്‌ ആളുകളെ അയയ്‌ക്കുമായിരുന്നു. പക്ഷേ ദൈവരാജ്യത്തെ കുറിച്ചല്ലാതെ മറ്റൊന്നും ഞങ്ങൾക്ക്‌ അവരോടു പറയാനുണ്ടായിരുന്നില്ല. അവർ ഞങ്ങളോടൊപ്പം രാജ്യഗീതങ്ങൾ പാടി, കൂടാതെ പ്രാർഥിക്കുന്നതായി അഭിനയിക്കുകയും ചെയ്‌തു. മാനസികമായി ഞങ്ങളെ തകർക്കുന്ന ഘട്ടത്തോളം ശത്രുക്കൾ അവരുടെ ശ്രമങ്ങൾ തുടർന്നു. പക്ഷേ യഹോവ ഞങ്ങളെ ശക്തീകരിച്ചു!”

പ്രാഗിൽ ഒരു കടുത്ത വിചാരണ

ചെക്കോസ്ലോവാക്യയിൽ പല രാഷ്‌ട്രീയ വിചാരണകളും നടന്ന ഒരു കാലമായിരുന്നു അത്‌. ഈ വിചാരണകൾക്കു ശേഷം പുറപ്പെടുവിക്കുന്ന വിധികൾ വളരെ കടുത്തതായിരുന്നു—ഒന്നുകിൽ പല വർഷത്തെ തടവുശിക്ഷ അല്ലെങ്കിൽ വധശിക്ഷ. യഹോവയുടെ സാക്ഷികളുടെ വിചാരണ നടന്നത്‌ ഈ കാലഘട്ടത്തിൽത്തന്നെയാണ്‌—1953 മാർച്ച്‌ 27, 28 തീയതികളിൽ യഹോവയുടെ സാക്ഷികളുടെ സഭകളിൽ മുഖ്യ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്ന മേൽവിചാരകന്മാരെ രണ്ടു തവണ രഹസ്യമായി ഒരു പ്രഹസന വിചാരണയ്‌ക്കു വിധേയരാക്കി. ആദ്യത്തേതു നടന്ന്‌ ഒരു മാസത്തിനു ശേഷമായിരുന്നു രണ്ടാമത്തേത്‌. വിധി ഇപ്രകാരമായിരുന്നു: “മ്യൂളറിനെയും ഫൊഗേലിനെയും 18 വർഷത്തെ തടവിനും സെബീൻ, ഗ്രൊസ്‌, ഹാലാ എന്നിവരെ 15 വർഷത്തെ തടവിനും നഹാൽക്കയെ 12 വർഷത്തെ തടവിനും നൊവാക്കിനെ 8 വർഷത്തെ തടവിനും പൊറൂബ്‌സ്‌ക്കിയെ 5 വർഷത്തെ തടവിനും വിധിച്ചിരിക്കുന്നു. എല്ലാ പ്രതികളുടെയും വസ്‌തുവകകൾ കണ്ടുകെട്ടേണ്ടതും പൗരത്വം റദ്ദാക്കേണ്ടതുമാണെന്ന്‌ കോടതി വിധിക്കുന്നു.”

പൊതുജനം ഈ വിചാരണകളെ കുറിച്ചുള്ള വിവരം അറിഞ്ഞത്‌ വർത്തമാനപത്രങ്ങളിൽനിന്നു മാത്രമായിരുന്നു. പത്രങ്ങൾ റിപ്പോർട്ടു ചെയ്‌തത്‌ എന്തായിരുന്നു? സത്യാവസ്ഥയെ വളച്ചൊടിച്ചുകൊണ്ട്‌ മാർച്ച്‌ 30-ന്‌ കമ്മ്യൂണിസ്റ്റ്‌ ദിനപ്പത്രമായ റൂഡെ പ്രാവൊയിൽ (ചുവന്ന നിയമം) വന്ന ഒരു റിപ്പോർട്ട്‌ അതിന്‌ ഉദാഹരണമാണ്‌: “ജനാധിപത്യ രാഷ്‌ട്രമായ ചെക്കോസ്ലോവാക്യയോടുള്ള വിദ്വേഷം മൂലം അമേരിക്കൻ സാമ്രാജ്യവാദികൾ നമ്മുടെ അധ്വാനിക്കുന്ന ജനവിഭാഗത്തെ സോഷ്യലിസത്തിന്റെ പാതയിൽനിന്നു വ്യതിചലിപ്പിക്കാൻ പല അടവുകളും നോക്കുന്നുണ്ട്‌. . . . അമേരിക്കൻ സാമ്രാജ്യവാദികളുടെ അത്തരം വിനാശകമായ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു കേസ്‌ പ്രാഗിലെ സർക്കിട്ട്‌ കോടതി കൈകാര്യം ചെയ്യുകയുണ്ടായി . . . ഒരു മത വിഭാഗത്തിന്റെ പ്രമുഖ അംഗങ്ങളെ കോടതി വിചാരണ ചെയ്‌തിരുന്നു. ഇതിലെ അംഗങ്ങൾ തങ്ങളെത്തന്നെ യഹോവയുടെ സാക്ഷികൾ എന്നാണു വിളിക്കുന്നത്‌. യു.എസ്‌.എ.-യിലെ ബ്രുക്ലിനിൽ നിന്നുള്ള നിർദേശങ്ങൾക്ക്‌ അനുസൃതമായി പ്രവർത്തിക്കുന്ന, വിനാശക പ്രവർത്തനങ്ങൾ മൂലം 1949 മുതൽ നമ്മുടെ രാജ്യത്തു നിരോധിച്ചിരിക്കുന്ന ഈ സംഘടന ചെക്കോസ്ലോവാക്യയിലേക്ക്‌ ദോഷകരമായ സാർവജനീന പ്രത്യയശാസ്‌ത്രങ്ങൾ കടത്തിക്കൊണ്ടുവന്നിരിക്കുന്നു. നിർമലമായ ക്രിസ്‌ത്യാനിത്വത്തിന്റെ മുഖംമൂടിയണിഞ്ഞ ഈ സംഘടനയുടെ ലക്ഷ്യം നമ്മുടെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മനോവീര്യത്തെ കെടുത്തിക്കളയുകയും അവരുടെ മനസ്സിൽ രാഷ്‌ട്രത്തോടും അതിന്റെ നിയമങ്ങളോടും ഉള്ള വിദ്വേഷം വളർത്തിയെടുക്കുകയുമാണ്‌. മാതൃരാജ്യത്തോടു മത്സരിക്കാനും അതിനെ ഒറ്റിക്കൊടുക്കാനും ഈ സംഘടന അതിന്റെ അംഗങ്ങളെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്‌.”

വസ്‌തുതകൾ ഇപ്രകാരം വളച്ചൊടിച്ചുകൊണ്ട്‌ കോടതി നടപടികളെ ന്യായീകരിക്കാൻ നടത്തിയ ഈ ശ്രമം രാജ്യത്തുടനീളം നടക്കാനിരുന്നതിന്റെ ഒരു മുൻകുറിയായിരുന്നു.

തടവിൽ ചെമ്മരിയാടുതുല്യരെ കണ്ടുമുട്ടുന്നു

തടവിലായിരിക്കുമ്പോൾ പോലും സാക്ഷീകരിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അതിനു നല്ല ചാതുര്യം വേണമായിരുന്നു, എങ്കിലും ആ സാഹചര്യം നന്നായി കൈകാര്യം ചെയ്യാൻ നമ്മുടെ സഹോദരന്മാർക്കു കഴിഞ്ഞു. ബൈബിൾ സത്യത്തോട്‌ അനുകൂലമായി പ്രതികരിച്ച ആളുകൾ ജയിലിൽ ഉണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു ചാസ്ലാഫിൽ നിന്നുള്ള ഫ്രാന്റീഷെക്ക്‌ യനെച്ചെക്ക്‌. അദ്ദേഹം അനുസ്‌മരിക്കുന്നു: “യുദ്ധകാലത്തു ഞാൻ പ്രതിരോധ പ്രസ്ഥാനത്തിൽ പങ്കെടുത്തിട്ടുണ്ട്‌. 1948-ൽ, പുതിയ തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾക്കെതിരെ ഞാൻ വിയോജിപ്പു പ്രകടിപ്പിച്ചു. അനീതിക്കെതിരെ ശബ്ദമുയർത്തിയതിനാൽ എനിക്കു 11 വർഷത്തെ തടവുശിക്ഷ ലഭിച്ചു. ജയിലിലായിരുന്നപ്പോൾ ഒരു ബൈബിൾ കൈവശം വെക്കാൻ എനിക്ക്‌ അനുവാദം കിട്ടി. പണിയെല്ലാം തീർന്ന്‌ ഒഴിവു കിട്ടുമ്പോൾ ഞാൻ അതു മറ്റുള്ളവരെ പഠിപ്പിക്കുക പോലും ചെയ്‌തു. അതുകൊണ്ട്‌ ഞാൻ ഒരു പുരോഹിതൻ ആണെന്നായിരുന്നു സഹോദരന്മാർ കരുതിയത്‌. ഞങ്ങൾ വ്യത്യസ്‌ത ബാരക്കുകളിലായിരുന്നു. എന്നാൽ രാത്രി കാലങ്ങളിൽ ഞങ്ങൾക്കു ബാരക്കിനു വെളിയിൽ പാറാവു പണി ഉണ്ടായിരുന്നു, ഫയർ വാച്ച്‌ എന്നാണ്‌ അത്‌ അറിയപ്പെട്ടിരുന്നത്‌. ഒരു രാത്രി ഞാൻ പാറാവു പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. നല്ല തണുപ്പുള്ള തെളിഞ്ഞ രാത്രിയായിരുന്നു അത്‌. പാറാവു പണി ഉണ്ടായിരുന്ന മറ്റൊരു തടവുകാരൻ അടുത്തുള്ള ബാരക്കിൽനിന്നു പുറത്തു വന്നു. ഞാൻ അദ്ദേഹത്തോടു ചോദിച്ചു, ‘അപ്പോൾ താങ്കളും ഇവിടെ ഫറവോനെ സേവിക്കുകയാണല്ലേ?’ ‘ഫറവോൻ ആരാണെന്നു താങ്കൾക്ക്‌ അറിയാമോ?’ ഉടനെ മറുചോദ്യം ഉണ്ടായി. ‘അറിയാം, ഈജിപ്‌തിന്റെ ഭരണാധിപൻ.’ ‘അവൻ ആരെയാണ്‌ മുൻനിഴലാക്കിയതെന്നു താങ്കൾക്ക്‌ അറിയാമോ?’ ‘ഇല്ല!’ ‘എങ്കിൽ ഇങ്ങോട്ടു വരൂ, ഞാൻ പറഞ്ഞുതരാം.’ രണ്ടു മണിക്കൂർ ഞങ്ങൾ ഒന്നിച്ചു നടന്നു. കാര്യങ്ങളെല്ലാം അദ്ദേഹം നന്നായി വിശദീകരിച്ചു തന്നു. ഞാൻ പെട്ടെന്നു പുരോഗതി പ്രാപിച്ചു. ദൈവം എന്നെ സ്‌നേഹിച്ചു, സത്യത്തിനു വേണ്ടിയുള്ള എന്റെ വാഞ്‌ഛ അവൻ മനസ്സിലാക്കി.” ബൈബിൾ പഠിക്കുന്നതിൽ ഫ്രാന്റീഷെക്ക്‌ യഹോവയുടെ സാക്ഷികളോടൊപ്പം ചേർന്നു. താമസിയാതെ അദ്ദേഹം മാസംതോറും യഹോവയുടെ സേവനത്തിൽ 70-നും 80-നും ഇടയ്‌ക്ക്‌ മണിക്കൂർ റിപ്പോർട്ടു ചെയ്യാൻ തുടങ്ങി.

തടവിൽ വെച്ചു സത്യം പഠിച്ച പലരും അവിടെ സ്‌നാപനമേറ്റു. എങ്ങനെ? രാഷ്‌ട്രീയ തടവുകാരനായി കഴിഞ്ഞിരുന്നപ്പോൾ സത്യം പഠിച്ച ലഡീസ്ലഫ്‌ ഷ്‌മാക്കാൽ വിവരിക്കുന്നു: “ഞങ്ങൾ പണിയെടുത്തിരുന്ന ഖനിയിൽ ഉള്ള കൂറ്റൻ കമ്പ്രസ്സറുകളുടെ കൂളിങ്‌ ടവറുകളിലേക്കു ഞങ്ങൾക്കു പ്രവേശിക്കാമായിരുന്നു. 1956 ജൂണിൽ മറ്റു നിരവധി പേരോടൊപ്പം ഈ ടവറുകളിലൊന്നിലെ ജലസംഭരണിയിൽ ഞാൻ സ്‌നാപനമേറ്റു. എന്നാൽ അത്‌ എളുപ്പമായിരുന്നില്ല. കാരണം ഉച്ചയ്‌ക്കത്തെ ഷിഫ്‌റ്റിനു മുമ്പുള്ള ചെറിയ ഇടവേളയിൽ വേണമായിരുന്നു അതു ചെയ്യാൻ. ഞങ്ങൾ അടിവസ്‌ത്രങ്ങളുംകൊണ്ട്‌ ടവറിലേക്കു പോയി. സ്‌നാപനമേറ്റശേഷം പെട്ടെന്നു വസ്‌ത്രം മാറി പണിസ്ഥലത്തേക്കു ചെന്നു.” യേശുവിന്റെ കൽപ്പനയോടുള്ള ചേർച്ചയിൽ തങ്ങളുടെ സമർപ്പണം പ്രതീകപ്പെടുത്താൻ യഹോവ തന്റെ ദാസന്മാർക്ക്‌ ഒരു വഴി കാണിച്ചുകൊടുത്തതിൽ അവർ കൃതജ്ഞതയുള്ളവർ ആയിരുന്നു.—മത്താ. 28:19, 20.

കൽക്കരി ഖനിയിലെ “വിശുദ്ധർ”

യഹോവയുടെ സാക്ഷികളുടെ മേലുള്ള നിരോധനം വ്യത്യസ്‌ത വിധങ്ങളിൽ, വ്യത്യസ്‌ത തോതിൽ ആയിരുന്നു ഏർപ്പെടുത്തിയിരുന്നത്‌. എല്ലാ ഇടങ്ങളിലും അല്ലെങ്കിൽ എല്ലാ സമയങ്ങളിലും അത്‌ ഒരുപോലെ ആയിരുന്നില്ല. എന്നിരുന്നാലും സഹോദരന്മാർ ക്രിസ്‌തീയ വിശ്വസ്‌തത പാലിക്കാൻ എപ്പോഴും ജാഗ്രതയുള്ളവർ ആയിരുന്നു. തത്‌ഫലമായി അവരിൽ പലരും തടവിലാക്കപ്പെട്ടു.

1958-ൽ, ഒരു ഗവൺമെന്റ്‌ ഉത്തരവിന്റെ ഫലമായി 30 വയസ്സിൽ താഴെയുള്ള ഖനിത്തൊഴിലാളികൾക്ക്‌ സൈനിക സേവനത്തിൽനിന്ന്‌ ഒഴിവു നൽകി. അറസ്റ്റു ചെയ്യപ്പെട്ട്‌ തടവുശിക്ഷയ്‌ക്ക്‌—ഒരുപക്ഷേ ഖനികളിൽ പണിയെടുക്കുന്നതിനു—വിധിക്കപ്പെടാൻ കാത്തുനിൽക്കാതെ മുൻകൂട്ടിത്തന്നെ ഖനിയിൽ പണിയെടുക്കാൻ ഇറങ്ങിത്തിരിച്ചതുകൊണ്ട്‌ ചില സഹോദരന്മാർക്ക്‌ ഒരളവുവരെ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിഞ്ഞു. (സദൃ. 22:3) അങ്ങനെ “വിശുദ്ധന്മാർ” അല്ലെങ്കിൽ “പാതിരിമാർ” എന്ന്‌ ആളുകൾ വിളിച്ച ഈ സാക്ഷികൾ പല ഖനികളിലും തൊഴിലാളികളായി. ചില ഖനികളിൽ ഒട്ടേറെ യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നതിന്റെ ഫലമായി അവിടങ്ങളിൽ കരുത്തുറ്റ സഭകൾ രൂപംകൊള്ളാൻ തുടങ്ങി. അവിടെ സഹോദരന്മാർ ആത്മീയ പക്വതയിലേക്കു വളരുകയും യോഗ്യതയുള്ള ശുശ്രൂഷകരായി തീരുകയും ചെയ്‌തു.

ക്ലാഡ്‌നോ പട്ടണത്തിനരികിലുള്ള കാമെനെ ഷെഹ്‌റോവിറ്റ്‌സെ എന്ന ഗ്രാമത്തിലെ ഖനിയിൽ പത്തു വർഷം പണിയെടുത്ത ഒരാളാണ്‌ എഡ്വാർട്ട്‌ സൊബീച്ച്‌ക്ക. അദ്ദേഹം പറയുന്നു: “എന്റെ ഓർമ ശരിയാണെങ്കിൽ ഖനിയിൽ ഒരു സമയത്ത്‌ മുപ്പതോളം സഹോദരന്മാർ വരെ പണിയെടുത്തിട്ടുണ്ട്‌. പല ഷിഫ്‌റ്റുകളിലായിട്ടാണ്‌ ഞങ്ങൾ പണിയെടുത്തിരുന്നത്‌. മറ്റു ഖനിത്തൊഴിലാളികളിൽ നിന്നു വേറിട്ട്‌ ഞങ്ങൾ മാത്രം ഒട്ടിച്ചേർന്ന്‌ നടക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ ഞങ്ങൾ ഒരു നിയമം വെച്ചു. എങ്കിലും ‘വിശുദ്ധന്മാർ’ എന്നാണ്‌ മറ്റുള്ളവർ ഞങ്ങളെ പൊതുവെ വിളിച്ചിരുന്നത്‌, ഞങ്ങൾ അവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവർ ഞങ്ങളെ കളിയാക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്‌തിരുന്നു എങ്കിലും ഉള്ളിന്റെയുള്ളിൽ ഞങ്ങളെ ബഹുമാനിച്ചിരുന്നു.” ഖനിയിൽ സാക്ഷീകരിക്കാനായി ഈ സഹോദരന്മാർ അവസരങ്ങൾ സൃഷ്ടിച്ചു. ആളുകൾ താത്‌പര്യം കാട്ടുമ്പോൾ അവർ അമൂല്യമായ ബൈബിൾ സാഹിത്യങ്ങൾ വായിക്കാൻ കൊടുക്കുമായിരുന്നു.

മറ്റു സാക്ഷികളുമൊത്ത്‌ ഒഴിവുകാലം ചെലവിടൽ

പ്രയാസകരമായ ആ കാലഘട്ടത്തിലും ചിലപ്പോഴൊക്കെ ഒഴിവുകാലം ആസ്വദിക്കാൻ യഹോവയുടെ സാക്ഷികൾക്കു കഴിഞ്ഞിരുന്നു. ശ്രദ്ധാപൂർവമുള്ള ആസൂത്രണത്തിന്റെ ഫലമായി അത്തരം ഒഴിവുകാലങ്ങൾ ശാരീരികമായി മാത്രമല്ല ആത്മീയമായും അവരെ കെട്ടുപണി ചെയ്‌തു. യോഗത്തിൽ പരമാവധി 10 പേർ ഹാജരുണ്ടായിരുന്ന ഒരു സമയത്ത്‌ രണ്ടോ അതിലധികമോ ആഴ്‌ചക്കാലം ഏതാണ്ട്‌ 30-ഓളം വരുന്ന യഹോവയുടെ സാക്ഷികൾ ഒരുമിച്ചുകൂടുന്നത്‌ ഒന്നു വിഭാവന ചെയ്യുക!

ആരെയെല്ലാം ക്ഷണിക്കണം എന്നതു സംബന്ധിച്ച്‌ ബുദ്ധിപൂർവകമായ തീരുമാനം എടുക്കുന്നതു പ്രധാനമായിരുന്നു. പ്രായം ചെന്നവരെ അപേക്ഷിച്ച്‌ യുവപ്രായക്കാർക്കും സഹോദരിമാരെ അപേക്ഷിച്ച്‌ സഹോദരന്മാർക്കും മുൻഗണന നൽകാതിരിക്കാൻ ആസൂത്രണം ചെയ്യുന്നവർ ശ്രമിച്ചു. ആവശ്യമായ മേൽനോട്ടം പ്രദാനം ചെയ്യാൻ ആത്മീയ പക്വതയുള്ള നിരവധി ക്രിസ്‌തീയ സഹോദരന്മാരെ ഉൾപ്പെടുത്തുന്നതിനു ശ്രമം ചെയ്‌തിരുന്നു.

സമനിലയോടു കൂടിയ ആത്മീയ പരിപാടി ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അനുദിന പട്ടിക ഇത്തരത്തിലുള്ള ഒന്നായിരുന്നു: രാവിലെ പ്രാർഥന, ദിനവാക്യ ചർച്ച, ബൈബിൾ വായന. ചില ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ്‌ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന യോഗങ്ങൾ നടത്തുമായിരുന്നു. സന്ധ്യക്ക്‌ മിക്കപ്പോഴും മുൻകൂട്ടി ക്രമീകരിക്കപ്പെട്ട പരിപാടികളോടു കൂടിയ ഒരു ആത്മീയ കൂടിവരവ്‌ ഉണ്ടായിരിക്കും. ബാക്കി സമയം അവർക്കു മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാമായിരുന്നു. സഹോദരീസഹോദരന്മാർക്ക്‌ പഠിക്കുകയോ മല കയറ്റത്തിനു പോകുകയോ നീന്താൻ പോകുകയോ അങ്ങനെ എന്തു വേണമെങ്കിലും ചെയ്യാമായിരുന്നു. മലകയറാൻ പോകുമ്പോഴായിരുന്നു സഹോദരങ്ങൾ സാധാരണഗതിയിൽ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നത്‌. എന്നാൽ ഇവിടെയും പാലിക്കപ്പെടേണ്ട ചില അലിഖിത നിയമങ്ങൾ ഉണ്ടായിരുന്നു. ഒന്നു സങ്കൽപ്പിച്ചു നോക്കൂ, 20-ഓളം വരുന്ന മലകയറുന്നവരുടെ ഒരു കൂട്ടം! ഗ്രാമങ്ങളിലും വനങ്ങളിലും വയലുകളിലും അവർ തദ്ദേശവാസികളെ കാണും. ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ ഒരു സഹോദരനോ സഹോദരിയോ കൂട്ടം വിട്ടു പോയി ഒരു സംഭാഷണത്തിനു തുടക്കമിടാൻ ശ്രമിക്കും. കൂടെയുള്ളവരാകട്ടെ തങ്ങളുടെ വഴിക്കു പോകും.

കൂട്ടമായി ആസ്വദിച്ചിരുന്ന ഇത്തരം ഒഴിവുകാലങ്ങൾ വളരെ ഗുണം ചെയ്‌തു. അവ വിശ്വാസത്തെ ശക്തീകരിച്ചു. കൂടാതെ സുവാർത്ത പ്രചരിപ്പിക്കുന്നതിനും അതു സഹായകമായിരുന്നു. കൂട്ടമായി ആസ്വദിച്ചിരുന്ന ഈ ഒഴിവുകാലങ്ങൾ ഈ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ആധുനിക കാല ചരിത്രത്തിൽ ഒരു സുപ്രധാന പങ്കു വഹിച്ചിരിക്കുന്നു. എന്നിരുന്നാലും ഒരു സമയത്തും യഹോവയുടെ ദാസർക്ക്‌ തങ്ങളുടെ ആത്മീയ ജാഗ്രത കുറയ്‌ക്കാൻ സാധിക്കുമായിരുന്നില്ല.

തന്ത്രപരമായ ആക്രമണം

ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാരെ കരിതേച്ചു കാട്ടിയും വസ്‌തുതകൾ വളച്ചൊടിച്ചും കൊണ്ട്‌ ‘ഭോഷ്‌ക്കിന്റെ അപ്പനായ’ പിശാചായ സാത്താൻ അവരുടെ മനോവീര്യം കെടുത്താൻ ശ്രമിക്കുന്നു. (യോഹ. 8:44) പുരാതന ഇസ്രായേല്യരുടെ മനസ്സിനെ ദുർബലപ്പെടുത്താനും ഒന്നാം നൂറ്റാണ്ടിലെ യഹൂദരെ ക്രിസ്‌തുവിന്‌ എതിരെ തിരിക്കാനും ആദിമ ക്രിസ്‌തീയ സഭകളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനുമെല്ലാം അവൻ അതേ തന്ത്രം തന്നെയാണ്‌ ഉപയോഗിച്ചത്‌. (സംഖ്യാ. 13:26-14:4; യോഹ. 5:10-18; 3 യോഹ. 9, 10) അവന്റെ ചട്ടുകങ്ങളായി വർത്തിക്കുന്ന ചിലർ പ്രാമുഖ്യം നേടാൻ ശ്രമിക്കുന്നു. മറ്റു ചിലർ തങ്ങൾ പറയുന്നതു ശരിയാണെന്നു വിചാരിച്ചുകൊണ്ട്‌ കാര്യത്തിന്റെ എല്ലാ വശങ്ങളും അറിയാതെ സ്വന്ത അഭിപ്രായത്തിൽ കടിച്ചുതൂങ്ങുന്നു. ഇരുകൂട്ടരെയും സാത്താന്‌ ഉപയോഗിക്കാൻ കഴിയും. ഈ രാജ്യത്തും അവൻ അതുതന്നെ ചെയ്‌തു.

1950-കളുടെ അവസാനത്തിലെ സ്ഥിതിഗതികൾ ചെക്കോസ്ലോവാക്യയിലെ സഹോദരന്മാർക്ക്‌ ബുദ്ധിമുട്ട്‌ ഉളവാക്കുന്നതായിരുന്നു. പലരും തടവിലായിരുന്നു. യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനവുമായുള്ള സമ്പർക്കം വിച്ഛേദിക്കപ്പെട്ടിരുന്നു. മുൻകൈ എടുത്തു പ്രവർത്തിച്ച ചിലർ തിരുവെഴുത്തധിഷ്‌ഠിതമായ നിർദേശങ്ങൾ നൽകുന്നതിനു പകരം സ്വന്തം ചിന്താഗതികൾക്ക്‌ അനുസൃതമായ നിർദേശങ്ങൾ നൽകി. (തീത്തൊ. 1:9; യാക്കോ. 3:1) സാഹചര്യങ്ങളുടെ സമ്മർദത്തിനു വശംവദരായി ചില വ്യക്തികൾ എല്ലാ വസ്‌തുതകളും കണക്കിലെടുക്കാതെ ചില ഉറച്ച തീരുമാനങ്ങൾ കൈക്കൊണ്ടു. (സദൃശവാക്യങ്ങൾ 18:13, 17 താരതമ്യം ചെയ്യുക.) ഏതാനും പേർ “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകള”യാൻ തുടങ്ങി.—പ്രവൃത്തികൾ 20:30.

ആ കാലഘട്ടത്തിലെ സംഭവങ്ങളെ കുറിച്ച്‌ മ്യൂളർ സഹോദരൻ പിന്നീട്‌ ഇങ്ങനെ എഴുതി: “1956 ജനുവരിയിൽ വാൾഡീറ്റ്‌സെ ജയിലിൽ കഴിയുമ്പോൾ ഒരു ദിവസം എന്നെ ഓഫീസിലേക്കു കൊണ്ടുപോയി. അവിടെ രണ്ടു പുരുഷന്മാർ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. തങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളവരാണ്‌ എന്ന്‌ അവർ പറഞ്ഞു. നമ്മുടെ മതപരമായ ചില പഠിപ്പിക്കലുകൾക്ക്‌ ‘അൽപ്പം അയവു വരുത്താൻ’ എന്നെ പ്രേരിപ്പിക്കുന്നതിന്‌ അവർ ശ്രമിച്ചു. അതു സംബന്ധിച്ച്‌ ഞങ്ങൾക്കു യോജിപ്പിലെത്താൻ കഴിയാഞ്ഞതുകൊണ്ട്‌ സംഭാഷണം പെട്ടെന്നുതന്നെ അവസാനിച്ചു. 1957-ൽ ആഭ്യന്തര മന്ത്രാലയത്തിലെ വേറെ രണ്ട്‌ ഉദ്യോഗസ്ഥർ എന്നെ സന്ദർശിച്ചു. മൂന്നു മണിക്കൂർ നീണ്ടുനിന്ന ആ സംഭാഷണത്തിന്റെ അന്തരീക്ഷം തികച്ചും വ്യത്യസ്‌തമായിരുന്നു. വിവിധ വിഷയങ്ങൾ സംബന്ധിച്ച സാക്ഷികളുടെ വീക്ഷണങ്ങളും മനോഭാവങ്ങളും വ്യക്തമാക്കാൻ എനിക്കു സാധിച്ചു. സൈനിക സേവനം, രക്തപ്പകർച്ച, തൊഴിലാളി യൂണിയൻ തുടങ്ങി പല കാര്യങ്ങളെ സംബന്ധിച്ചും ഉള്ള നമ്മുടെ വീക്ഷണം അറിയാൻ അവർ താത്‌പര്യപ്പെട്ടു. സംഭാഷണത്തിന്റെ ഒടുവിൽ അവരിൽ ഒരാൾ എന്നോടു ചോദിച്ചു: ‘മിസ്റ്റർ മ്യൂളർ, നമുക്കു സുഹൃത്തുക്കളായിരിക്കാൻ കഴിയുമെന്നു താങ്കൾക്കു തോന്നുന്നുണ്ടോ?’ ഞാൻ മറുപടി നൽകി: ‘സുഹൃത്തുക്കൾക്ക്‌ നല്ല അടുപ്പം ഉണ്ടായിരിക്കും, അതുപോലെതന്നെ പൊതുവായ പല താത്‌പര്യങ്ങളും. ഞങ്ങൾ യഹോവയുടെ സാക്ഷികൾ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്‌. നിങ്ങൾ കമ്മ്യൂണിസ്റ്റുകാരാകട്ടെ നിരീശ്വരവാദികളും. അതുകൊണ്ട്‌, നമുക്ക്‌ ഒരു യോജിപ്പിലെത്താൻ കഴിയില്ല. പക്ഷേ നമുക്ക്‌ ഇരുകൂട്ടർക്കും സമാധാനത്തിൽ ഒത്തൊരുമിച്ചു ജീവിക്കാൻ സാധിക്കും എന്ന്‌ എനിക്കു തോന്നുന്നു.’ ഉദ്യോഗസ്ഥൻ പറഞ്ഞു: ‘നിങ്ങളുടെ മറുപടിയിൽ ഞാൻ സന്തുഷ്ടനാണ്‌. അല്ലായിരുന്നെങ്കിൽ ഞങ്ങൾക്കു നിങ്ങളെ വിശ്വസിക്കാൻ സാധിക്കില്ലായിരുന്നു.’ ഭാവിയിൽ അവരും ഞങ്ങളും തമ്മിൽ അർഥവത്തായ സംഭാഷണം നടത്താൻ കഴിയുമോ എന്നു നിർണയിക്കാനാണ്‌ ഈ അവസാന ചോദ്യം ചോദിച്ചത്‌ എന്ന്‌ എനിക്കു തോന്നി. അങ്ങനെയെങ്കിൽ അതു ഞങ്ങളെ, പരിഹാരമാർഗത്തോട്‌ ഒരു ചുവടു കൂടെ അടുപ്പിക്കുമായിരുന്നു.”

ആ സംഭാഷണം, ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്ന ചില സഹോദരന്മാരും ഗവൺമെന്റ്‌ അധികാരികളുമായുള്ള കുറേക്കൂടെ തുറന്ന ആശയവിനിമയത്തിനു വഴി തെളിച്ചു. എന്നാൽ, അന്ന്‌ ഈ അഭിമുഖങ്ങളെ കുറിച്ച്‌ അറിയാൻ ഇടയായ ചില സാക്ഷികൾക്ക്‌ പ്രസ്‌തുത സഹോദരന്മാർ വിട്ടുവീഴ്‌ച കാട്ടിയതായി തോന്നി. അത്തരത്തിൽ പ്രതികരിക്കാൻ ചിലരെ പ്രേരിപ്പിച്ചത്‌ ക്രിസ്‌തീയ തത്ത്വങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും പാടില്ല എന്ന ഉറച്ച നിലപാടായിരുന്നു. കടുംപിടിത്തക്കാരായ ചിലർ ഗവൺമെന്റ്‌ ഉദ്യോഗസ്ഥരുമായി സംസാരിച്ച സഹോദരന്മാരിലുള്ള അവിശ്വാസം തുറന്നു പ്രകടിപ്പിച്ചു. എന്നാൽ അവരുടെ ഈ സംശയത്തിനു വല്ല അടിസ്ഥാനവും ഉണ്ടായിരുന്നോ?

മറ്റു ഘടകങ്ങളും ഉൾപ്പെട്ടിരുന്നു. 50-ലധികം വർഷമായി യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്ന യൂറൈ കാമിൻസ്‌ക്കി വിവരിക്കുന്നു: “ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിച്ചിരുന്ന സഹോദരന്മാരും മൂപ്പന്മാരിൽ പലരും അറസ്റ്റു ചെയ്യപ്പെട്ടശേഷം, സഭകളിലും സർക്കിട്ടുകളിലും നേതൃത്വ സ്ഥാനങ്ങൾ വഹിച്ചിരുന്നവരിൽ ചിലർ പ്രസാധകർക്കു പെരുമാറ്റച്ചട്ടങ്ങൾ കൽപ്പിച്ചുകൊടുക്കാൻ തുടങ്ങി, ഇന്നതു ചെയ്യണം ഇന്നതു ചെയ്യരുത്‌ എന്നൊക്കെ.” അപ്പൊസ്‌തലനായ പൗലൊസ്‌ ചെയ്‌തതു പോലെ അവർ “വിശ്വാസത്താലുള്ള അനുസരണം പ്രോത്സാഹിപ്പി”ച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! (റോമർ 16:26, NW) വോട്ട്‌ രേഖപ്പെടുത്താൻ നിയമം അനുശാസിച്ചിരുന്നതുകൊണ്ട്‌ ചില സാക്ഷികൾ പോളിങ്‌ ബൂത്തിലേക്കു പോകുമായിരുന്നെങ്കിലും മനസ്സാക്ഷി സംബന്ധമായ കാരണത്താൽ ബാലറ്റ്‌ പേപ്പറിൽ മുദ്ര കുത്താതെ തിരിച്ചുപോരുമായിരുന്നു. എന്നാൽ ഇവർ വിട്ടുവീഴ്‌ച ചെയ്യുകയാണെന്നു മറ്റുള്ളവർക്കു തോന്നി. അധികാരികൾ തങ്ങളുടെ ക്രിസ്‌തീയ സഹോദരന്മാരോടു ഹീനമായി പെരുമാറിയിരുന്നതുകൊണ്ട്‌ ചിലർക്ക്‌ അവരോടു കടുത്ത വിദ്വേഷമുണ്ടായിരുന്നു. മ്യൂളർ സഹോദരൻ അതേ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “അത്‌ എന്നെ വല്ലാതെ വിഷമിപ്പിച്ചു. അതുകൊണ്ട്‌ കാര്യങ്ങളെ സംബന്ധിച്ച്‌ ശരിയായ കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കാൻ സഹോദരന്മാരെ സഹായിക്കുന്നതിന്‌ 1957-ലെ ശരത്‌കാലത്ത്‌ ഞാൻ [ജയിലിൽനിന്ന്‌] ഒരു കത്തയച്ചു.” അതിലെ ഒരു ഖണ്ഡിക ഇപ്രകാരമായിരുന്നു:

“എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്ന മറ്റൊരു സംഗതിയുമുണ്ട്‌. യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമ്മെ വളരെ നല്ലവരും മെച്ചപ്പെട്ട ശുശ്രൂഷകരും ആക്കുക എന്നതായിരിക്കണം നമ്മുടെ യോഗങ്ങളുടെ ലക്ഷ്യം എന്നു ഞാൻ സഹോദരന്മാരെ ഓർമിപ്പിച്ചുകൊള്ളട്ടെ. എവിടെ വെച്ചു നടത്തിയാലും ശരി, രണ്ടു പേർ മാത്രമേ ഹാജരായിട്ടുള്ളൂ എങ്കിലും ശരി, യോഗ സമയത്ത്‌ രാഷ്‌ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതോ രാഷ്‌ട്രത്തിന്‌ എതിരായി ശബ്ദമുയർത്തുന്നതോ ഒരിക്കലും സ്വീകാര്യമായ ഒരു സംഗതിയല്ല. സഹോദരന്മാരേ, ഇതു നിങ്ങൾ ഒരിക്കലും മറന്നുപോകരുത്‌. അത്തരത്തിലുള്ള ചർച്ചകൾ അനുവദിക്കുകയുമരുത്‌. എന്നെയും മറ്റു സഹോദരന്മാരെയും തടവിലാക്കിയിരിക്കുന്നതിന്റെ പേരിൽ നിങ്ങൾ ഭരണകൂടത്തിനെതിരെ എന്തെങ്കിലും വിദ്വേഷം വെച്ചുപുലർത്തുന്നുണ്ടോ? എങ്കിൽ ഞാൻ എന്റെയും മറ്റു സഹോദരന്മാരുടെയും പേരിൽ നിങ്ങളോട്‌ അഭ്യർഥിക്കുന്നു, അത്തരത്തിലുള്ള വിചാരങ്ങൾ മനസ്സിൽനിന്നു നീക്കിക്കളയണം. പകയും ശത്രുതയും നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്‌. കാരണം, എല്ലാം ഞങ്ങൾ ദൈവത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുകയാണ്‌. നിങ്ങളും അതുതന്നെ ചെയ്യുക.”—റോമ. 12:17-13:1.

വിശ്വസ്‌തരായ സഹോദരീസഹോദരന്മാർക്ക്‌ ഈ കത്ത്‌ വളരെ പ്രോത്സാഹനം നൽകി. ജാൻ ടെസാർഷ്‌ പറഞ്ഞു: “1957-ൽ, തടവിലായിരിക്കെ അദ്ദേഹം എഴുതിയ കത്തു ഞങ്ങൾക്കു ലഭിച്ചു. വിട്ടുവീഴ്‌ച ചെയ്യാനല്ല മറിച്ച്‌ ക്രിസ്‌തീയ ന്യായബോധം ഉണ്ടായിരിക്കാനാണ്‌ കത്തിൽ സൂചിപ്പിച്ചിരുന്നത്‌!” എന്നാൽ എല്ലാവരും ആ രീതിയിൽ അല്ല ചിന്തിച്ചത്‌. മ്യൂളർ സഹോദരന്റെ ആ കത്ത്‌ വലിയ വിവാദത്തിനും ഊഹാപോഹങ്ങൾക്കും തിരികൊളുത്തി.

സഭയിൽനിന്നു വേർപെട്ടുപോകുന്നു

1960 മേയിൽ രാഷ്‌ട്രീയ തടവുകാർക്കു പൊതുമാപ്പ്‌ നൽകി. കൂട്ടത്തിൽ, തടവിലായിരുന്ന യഹോവയുടെ സാക്ഷികളിൽ മിക്കവരും വിട്ടയയ്‌ക്കപ്പെട്ടു. ഒരു അവിസ്‌മരണീയ സംഭവം തന്നെയായിരുന്നു അത്‌. ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും അവർ ഉടനടി സുവാർത്താ പ്രസംഗം പുനരാരംഭിച്ചു. തടവിൽനിന്നു മോചിതരായപ്പോൾ വചനം പ്രസംഗിക്കുന്നതിൽ തുടരാൻ വേണ്ട ധൈര്യത്തിനായി പ്രാർഥിച്ച, യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരുടെ മാതൃക ഇവരിൽ പലരുടെയും മനസ്സിൽ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 4:23-31) എന്നാൽ പുതിയ പരിശോധനകൾ അവരെ കാത്തിരിപ്പുണ്ടായിരുന്നു.

സഹോദരന്മാർക്കിടയിൽ സംശയവും അവിശ്വാസവും തലപൊക്കിയിരുന്നു. കാര്യങ്ങൾ വ്യക്തമാക്കാൻ മ്യൂളർ സഹോദരൻ ഒരു കത്തയച്ചപ്പോൾ ശക്തമായ, വിമർശനാത്മക അഭിപ്രായങ്ങൾ ഉണ്ടായിരുന്ന ചിലർ സഭകളിൽ അതു വായിക്കാൻ അനുവദിച്ചില്ല. 1959-ൽ ചെക്കോസ്ലോവാക്യയിൽ, സജീവമായി പ്രവർത്തിച്ചിരുന്ന 2,105 സാക്ഷികൾ ഉണ്ടായിരുന്നു. എന്നാൽ അവരിൽ 1,000-ത്തിൽ അധികം പേരും യഹോവയെ സേവിക്കുന്നതായി അവകാശപ്പെട്ടെങ്കിലും തങ്ങളുടെ ക്രിസ്‌തീയ സഹകാരികളുമായി ഐക്യത്തിൽ പ്രവർത്തിക്കാൻ വിസമ്മതിച്ചിരുന്നു. വേർപെട്ടു പോകുന്നതിൽ നേതൃത്വമെടുത്തവർ തങ്ങൾക്ക്‌ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനത്തിന്റെയും വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ്‌ ആയിരുന്ന എൻ. എച്ച്‌. നോറിന്റെയും അംഗീകാരം ഉണ്ടെന്ന്‌ അവകാശപ്പെടുകപോലും ചെയ്‌തു.

തുടർന്നുണ്ടായ ചില സംഭവങ്ങൾ തങ്ങളുടെ മുൻ ക്രിസ്‌തീയ സഹോദരങ്ങളെ കുറിച്ച്‌ ചിലർക്കുണ്ടായിരുന്ന സംശയങ്ങൾ ദൃഢീകരിച്ചു. മുമ്പ്‌ ആരോപിക്കപ്പെട്ടതുപോലെ യഹോവയുടെ സാക്ഷികൾ അമേരിക്കൻ സാമ്രാജ്യവാദികളുടെ ചാരന്മാർ അല്ലെന്ന്‌ ചെക്കോസ്ലോവാക്യയിലെ ഗവൺമെന്റ്‌ ഉദ്യോഗസ്ഥർക്കു മനസ്സിലായി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നിറുത്തലാക്കാനോ വിശ്വാസത്തിന്റെ കാര്യത്തിൽ അവരെക്കൊണ്ട്‌ വിട്ടുവീഴ്‌ച ചെയ്യിക്കാനോ സാധ്യമല്ലെന്നും അവർക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ ഗവൺമെന്റ്‌—ഏകാധിപത്യ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം—സാക്ഷികളുമായി ഒരു ചർച്ചയ്‌ക്കു വേണ്ട ഏർപ്പാടുകൾ ചെയ്‌തു. അത്‌ ഒരു നിർബന്ധിത ചർച്ച ആയിരുന്നു. മത വികാരങ്ങൾ ഭരണകൂടത്തിനെതിരെ പ്രയോഗിക്കുകയില്ലെന്നും സാധ്യമെങ്കിൽ അതിനെ അനുകൂലിക്കാൻ ഉപയോഗിക്കുമെന്നും ഉറപ്പുവരുത്തുകയായിരുന്നു സംസ്ഥാന സുരക്ഷാ ഏജൻസിയുടെ ലക്ഷ്യം. അതിനായി അവർ മ്യൂളർ സഹോദരനെയോ സഞ്ചാര മേൽവിചാരകന്മാരിൽ ഒരാളെയോ ചോദ്യം ചെയ്യാനായി പോലീസ്‌ സ്‌റ്റേഷനിലേക്കു വിളിപ്പിക്കുമായിരുന്നു. ചിലപ്പോഴാകട്ടെ, ഒരു സൗഹൃദ സംഭാഷണമെന്ന മട്ടിൽ റസ്റ്ററന്റിലേക്കും.

ഈ ചർച്ചകളിൽ ഉൾപ്പെട്ട സഹോദരന്മാർ സംസ്ഥാന സുരക്ഷാ ഏജൻസിയുമായി സഹകരിക്കുകയാണെന്ന്‌ കാര്യത്തിന്റെ എല്ലാ വശങ്ങളും അറിഞ്ഞുകൂടായിരുന്ന ചിലർ കരുതി. ഈ സഹോദരന്മാരിൽ ചിലരുടെ പേരുകൾ സംസ്ഥാന സുരക്ഷാ ഏജൻസിയുടെ സഹകാരികളെന്നു മുദ്രകുത്തപ്പെട്ടവരുടെ പേരുകളുടെ കൂട്ടത്തിൽ ചേർത്തു. പ്രസിദ്ധീകരിക്കപ്പെടാനുള്ള ലേഖനങ്ങൾ സംസ്ഥാന സുരക്ഷാ ഏജൻസിയുടെ അഭിരുചിക്കൊത്ത്‌ ഈ സഹോദരന്മാർ പരിഷ്‌കരിക്കുന്നുണ്ടെന്നു പോലും ആരോപണമുയർന്നു.

“യഹോവയെ അന്വേഷി”ക്കാനുള്ള സ്‌നേഹപൂർവകമായ പ്രോത്സാഹനം

കർത്താവിന്റെ വേലയിലും യഹോവയുടെ സംഘടനയുമൊത്ത്‌ വിശ്വസ്‌തതയോടെ സേവിക്കാൻ ആഗ്രഹിക്കുന്നവരിലും നോർ സഹോദരന്‌ അതീവ താത്‌പര്യം ഉണ്ടായിരുന്നു. 1961 ഡിസംബർ 7-ന്‌ അദ്ദേഹം ചെക്കോസ്ലോവാക്യയിലെ സഹോദരന്മാർക്ക്‌ ഒരു കത്തെഴുതി. മീഖാ 2:12, സങ്കീർത്തനം 133:1 എന്നീ തിരുവെഴുത്തുകളിലേക്ക്‌ അദ്ദേഹം അവരുടെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. വിവിധ വിഷയങ്ങൾ സംബന്ധിച്ച സൊസൈറ്റിയുടെ നിലപാട്‌ അദ്ദേഹം വിവരിച്ചു. കൂടാതെ, ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന ചില സഹോദരന്മാർക്ക്‌ അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. “യഹോവയെ അന്വേഷി”ക്കാനും തന്റെ വചനത്തിന്റെ നിവൃത്തിയിൽ യഹോവയുടെ ആത്മാവു പ്രവർത്തിക്കുന്ന വിധം തിരിച്ചറിയാനും അവൻ ഉപയോഗിക്കുന്ന സരണിയുമൊത്തു യോജിപ്പിൽ പ്രവർത്തിക്കാനും സഹോദരന്മാർക്കുള്ള സ്‌നേഹപൂർവകമായ പ്രോത്സാഹനമായിരുന്നു അത്‌. (സെഖര്യാവു 8:21) ആ കത്തിലെ ഒരു ഖണ്ഡിക ഇങ്ങനെ വായിക്കുന്നു:

“എന്റെ പ്രിയ സഹോദരങ്ങളേ: . . . ചെക്കോസ്ലോവാക്യയിലെ സഹോദരന്മാരിൽ ഭൂരിഭാഗവും ദിവ്യാധിപത്യപരമായി തങ്ങളുടെ ക്രിസ്‌തീയ ഐക്യം നിലനിറുത്തുന്നുണ്ടെങ്കിലും നല്ല ആശയവിനിമയ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട്‌ ഏതാനും പേർ കിംവദന്തികളുടെയും കുശുകുശുപ്പുകളുടെയും അടിസ്ഥാനത്തിൽ മനസ്സിൽ സംശയങ്ങൾ തലപൊക്കാൻ അനുവദിച്ചിരിക്കുന്നതായും അങ്ങനെ ചിലർ സഭാ ക്രമീകരണങ്ങളുമായി സഹകരിക്കാൻ വിസമ്മതിക്കുകയും വയൽ സേവന റിപ്പോർട്ട്‌ ഇടാതിരിക്കുകയും ചെയ്യുന്നതായും എനിക്ക്‌ ഇവിടെ ലഭിച്ച വിവരങ്ങളിൽനിന്നും മനസ്സിലാകുന്നു. ആ ഏതാനും പേർക്ക്‌ ഇത്‌ അസന്തുഷ്ടിയും കുഴപ്പങ്ങളും മാത്രമേ കൈവരുത്തുകയുള്ളൂ, ഇപ്പോൾത്തന്നെ അത്‌ അങ്ങനെയാണെന്നു തെളിഞ്ഞുമിരിക്കുന്നു. അതുകൊണ്ട്‌, ആഡാം യനൂഷ്‌ക്ക സഹോദരനെയും ബൊഹൂമിൽ മ്യൂളർ സഹോദരനെയും, ക്രിസ്‌തീയ മേൽവിചാരകന്മാർ എന്ന നിലയിൽ ചെക്കോസ്ലോവാക്യയിൽ ഉത്തരവാദിത്വം വഹിക്കുന്ന മറ്റു സഹോദരന്മാരെയും സൊസൈറ്റി അംഗീകരിക്കുന്നതായി നിങ്ങളെ അറിയിക്കാനാണ്‌ ഞാൻ ഈ കത്തെഴുതുന്നത്‌. എബ്രാ. 13:1, 7, 17-ലെ പൗലൊസിന്റെ വാക്കുകൾ മനസ്സിൽ പിടിക്കാൻ ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു. ഈ സഹോദരന്മാർക്ക്‌ നിങ്ങളുടെ ക്ഷേമത്തിൽ താത്‌പര്യമുണ്ട്‌. യഹോവയാം ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ എല്ലാവരെയും സഹായിക്കാനാണ്‌ ഇവർ ശ്രമിക്കുന്നത്‌. അതുകൊണ്ട്‌ യഹോവയ്‌ക്കു സ്‌തുതി കരേറ്റുന്നതിനായി താഴ്‌മയോടെ അവരുമൊത്ത്‌ പ്രവർത്തിക്കുക, അവർ നിങ്ങളോടൊത്തും പ്രവർത്തിക്കും.” ദുഃഖകരമെന്നു പറയട്ടെ, ഈ കത്ത്‌ സഭകൾക്കു ലഭിച്ച്‌ അധികം വൈകാതെതന്നെ ക്രിസ്‌തീയ വിരുദ്ധ നടപടി മൂലം ആഡാം യനൂഷ്‌ക്കയെ പുറത്താക്കേണ്ടിവന്നു.

ചിലർ നോർ സഹോദരന്റെ കത്തിനെ വിലമതിച്ചു. എന്നാൽ മറ്റു ചിലർ അദ്ദേഹത്തിന്റെ ബുദ്ധിയുപദേശത്തിനു ശ്രദ്ധ നൽകിക്കൊണ്ട്‌ പുനഃസ്ഥിതീകരിക്കപ്പെടാൻ വിസമ്മതിച്ചു. 1962-ൽ പ്രശ്‌നങ്ങൾ രൂക്ഷമായി. ആദ്യം ദൈവത്തോടും പിന്നെ റോമർ 13:1-ൽ പരാമർശിച്ചിരിക്കുന്ന “ശ്രേഷ്‌ഠാധികാരങ്ങ”ളായ ലൗകിക ഭരണകൂടങ്ങളോടും ഉള്ള ക്രിസ്‌തീയ ഉത്തരവാദിത്വങ്ങൾ വിശദമാക്കിക്കൊണ്ടുള്ള ഒരു ലേഖനപരമ്പര വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആ വിവരങ്ങൾ നമ്മുടെ ഗ്രാഹ്യത്തിൽ ചില തിരുത്തലുകൾ വരുത്തി. അവിശ്വാസവും വിമർശന മനോഭാവവും വെച്ചുപുലർത്തിയിരുന്ന ചിലർ പ്രസ്‌തുത ലേഖനങ്ങൾ വാസ്‌തവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം മ്യൂളർ സഹോദരൻ എഴുതിപ്പിടിപ്പിച്ചതാണ്‌ എന്നുവരെ പറഞ്ഞുപരത്തി. എന്താണു ചെയ്യേണ്ടിയിരുന്നത്‌? ഉറക്കം നടിക്കുന്നവരെ ഉണർത്താൻ സാധിക്കില്ലെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം നീതിക്കു വേണ്ടി വിശന്നുപൊരിയുകയും ദാഹിച്ചുവലയുകയും ചെയ്യുന്നവരോട്‌ സുവാർത്ത പ്രസംഗിക്കുന്നതിൽ സഹോദരന്മാർ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി.

സംഘടന വിട്ടുപോയ ചിലർ പിൽക്കാലത്ത്‌ അതിന്മേലുള്ള യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവു കാണുകയും മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു. എന്നിരുന്നാലും മറ്റു ചിലർ 1989 വരെ സംഘടനയിൽ നിന്ന്‌ വിട്ടുനിന്നു. “യഹോവയെ ആരാധിക്കാനും ഐക്യത്തിൽ അവനെ സേവിക്കാനും ആഗ്രഹിക്കുന്നവരെ” അഭിസംബോധന ചെയ്‌തുകൊണ്ട്‌ 1989-ൽ ഭരണസംഘം ദയാപുരസ്സരമായ ഒരു കത്ത്‌ അയച്ചു. ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന സെഖര്യാവു 8:20, 21, യെശയ്യാവു 60:22 എന്നീ പ്രവചനങ്ങളിലേക്ക്‌ അത്‌ ശ്രദ്ധ ക്ഷണിച്ചു. മത്തായി 24:45-47, 1 കൊരിന്ത്യർ 10:21, 22, എഫെസ്യർ 4:16 എന്നീ വാക്യങ്ങളിലെ ബുദ്ധിയുപദേശവും മാനദണ്ഡങ്ങളും അത്‌ ഊന്നിപ്പറഞ്ഞു. കത്തിന്റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു:

“ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ദൈവജനം പിൻപറ്റിപ്പോരുന്ന ദിവ്യാധിപത്യ നടപടിക്രമങ്ങളോടുള്ള യോജിപ്പിലല്ല നിങ്ങൾ പ്രവർത്തിക്കുന്നത്‌ എന്ന്‌ അറിഞ്ഞതിൽ ഞങ്ങൾക്കു ഖേദമുണ്ട്‌. നിങ്ങളുടെ രാജ്യവും ഉൾപ്പെടുന്ന യഹോവയുടെ ലോകവ്യാപക ദൃശ്യസംഘടനയുമൊത്തു പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ തെളിവു നൽകാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ ഞങ്ങൾ ഈ കത്ത്‌ എഴുതുന്നത്‌. ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന സഹോദരന്മാരെ അംഗീകരിച്ചുകൊണ്ട്‌ നിങ്ങൾക്ക്‌, നിങ്ങളുടെ നീതിനിഷ്‌ഠമായ ഈ ആഗ്രഹം പ്രകടമാക്കാവുന്നതാണ്‌. ഈ കത്ത്‌ നിങ്ങളെ വായിച്ചു കേൾപ്പിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്‌തുതരാൻ അവർ ഒരുക്കമാണ്‌. ഞങ്ങൾ അധികാരപ്പെടുത്തിയിട്ടുള്ള സഹോദരന്മാർ തന്നെയാണ്‌ ഈ കത്തുമായി നിങ്ങളുടെ പക്കലേക്കു വരുന്നത്‌. നിങ്ങൾക്ക്‌ അവരെ പൂർണമായും വിശ്വസിക്കാവുന്നതാണ്‌. ദൈവത്തിന്റെ ഒരേയൊരു ആട്ടിൻകൂട്ടത്തിലേക്കു മടങ്ങി വരുന്നതിനു നിങ്ങളെ ക്ഷണിക്കാനും മേലാൽ അതിൽ നിന്ന്‌ വേർപെട്ടു പോകാതിരിക്കാൻ വേണ്ട പ്രോത്സാഹനം നൽകാനുമുള്ള പദവി അവർക്കുണ്ട്‌.—യോഹന്നാൻ 10:16.”

യഹോവയുടെ ദൃശ്യ സംഘടനയുമായുള്ള സ്വതന്ത്ര ആശയവിനിമയം വിച്ഛേദിക്കപ്പെട്ട ആ കാലഘട്ടത്തിൽ സാത്താൻ നടത്തിയ തന്ത്രപരമായ ആക്രമണത്തിന്റെ ഫലമായുണ്ടായ കേടുപാടുകൾ പൂർണമായും പരിഹരിക്കാൻ ഭരണസംഘത്തിന്റെ ഈ നടപടി സഹായിച്ചു.

കൂടുതലായ സേവനത്തിനായി സംഘടിപ്പിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നു

1960-ൽ സാക്ഷികൾ തടവിൽനിന്നു മോചിതരായ ശേഷം ചെക്ക്‌ ദേശങ്ങളിലെ സുവാർത്താ പ്രസംഗവുമായി ബന്ധപ്പെട്ട്‌ വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. അതു നിർവഹിക്കുന്നതിൽ ഉചിതമായ സംഘാടനവും നല്ല പരിശീലനവും സുപ്രധാന ഘടകങ്ങളായിരുന്നു. നിലവിലിരുന്ന പ്രയാസകരമായ സാഹചര്യങ്ങളിൽ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നത്‌ യഹോവയുടെ സ്‌നേഹപൂർവകമായ സംരക്ഷണത്തിന്റെയും അനുഗ്രഹത്തിന്റെയും വ്യക്തമായ തെളിവായിരിക്കുമായിരുന്നു.

1961-ൽ രാജ്യശുശ്രൂഷാസ്‌കൂൾ സ്ഥാപിക്കപ്പെട്ടത്‌ ദിവ്യാധിപത്യ സംഘാടനത്തിൽ ഉണ്ടായ വലിയ ഒരു മുന്നേറ്റമായിരുന്നു. സഞ്ചാര മേൽവിചാരകന്മാർക്കും സഭാ ദാസന്മാർക്കും (ഇന്ന്‌ അധ്യക്ഷ മേൽവിചാരകന്മാർ എന്ന്‌ അറിയപ്പെടുന്നു) പ്രത്യേക പരിശീലനം നൽകുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അന്ന്‌ സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചിരുന്ന, പ്രാഗിൽ നിന്നുള്ള കാറെൽ പൾസാക്കിന്‌ ആദ്യത്തെ ക്ലാസ്സ്‌ നല്ല ഓർമയുണ്ട്‌. അതു നടത്തേണ്ടിയിരുന്നത്‌ കാർലൊവി വാരിക്ക്‌ അടുത്തായിരുന്നു. എന്നാൽ സംസ്ഥാന സുരക്ഷാ ഏജൻസി സംഭവം എങ്ങനെയോ മണത്തറിഞ്ഞതിനാൽ സഹോദരന്മാർക്കു കൂടിവരുന്നതിനായി അവസാന നിമിഷം ഒരു സ്വകാര്യ ഭവനം ക്രമീകരിക്കേണ്ടി വന്നു.

അന്നത്തെ പല യുവ സഹോദരന്മാരും യഹോവയെ സേവിക്കുന്നതിന്റെ പ്രാധാന്യം വിലമതിച്ചിരുന്നു. ചിലർ വേഗത്തിൽ പക്വത പ്രാപിച്ചു, രാജ്യ ശുശ്രൂഷാ സ്‌കൂളിൽനിന്നു പ്രയോജനം നേടാൻ അവർക്കു ക്ഷണം ലഭിച്ചു. അവരിൽ ഒരാളായിരുന്ന യറോമിർ ലെനെച്ചെക്ക്‌ 14 വയസ്സ്‌ ഉള്ളപ്പോൾ തന്നെ ഒരു സഭാ പുസ്‌തകാധ്യയന നിർവാഹകനായി സേവിച്ചിരുന്നു. 16-ാമത്തെ വയസ്സിൽ അദ്ദേഹത്തെ സഭാ മേൽവിചാരകന്റെ സഹായിയായി നിയമിച്ചു. 20 വയസ്സുള്ളപ്പോൾ രാജ്യ ശുശ്രൂഷാ സ്‌കൂളിൽ സംബന്ധിക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. ഇന്ന്‌ അദ്ദേഹം ബ്രാഞ്ച്‌ കമ്മിറ്റിയിലെ ഒരംഗമാണ്‌.

1961-ൽ കൂടുതലായ ഒരു പരിശീലന പരിപാടി ഏർപ്പെടുത്തി. വയൽ ശുശ്രൂഷയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിൽ അതു വലിയൊരു പങ്കു വഹിച്ചു. അനുഭവപരിചയം കുറഞ്ഞ ഒരു വ്യക്തിയെ പരിശീലിപ്പിക്കാൻ അനുഭവപരിചയമുള്ള ഒരു പ്രസാധകനെ നിയമിക്കുമായിരുന്നു. അവർ ഒരുമിച്ചു തയ്യാറാകുകയും ഒരുമിച്ച്‌ വയൽ സേവനത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ പ്രാപ്‌തനാകത്തക്കവിധം അനുഭവപരിചയം കുറഞ്ഞ ആ വ്യക്തിക്ക്‌ ആവശ്യമായ പരിശീലനം നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആ സമയത്ത്‌ അനൗപചാരികമായി മാത്രമേ സാക്ഷീകരണം നടത്താൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പരിശീലനത്തിന്റെ ഫലമായി പലരും യഹോവയുടെ ഫലപ്രദരായ സ്‌തുതിപാഠകരായി തീർന്നു.

ഏകാധിപത്യ ഭരണകൂടത്തിൻ കീഴിൽ ഗവൺമെന്റ്‌ മിക്കപ്പോഴും തപാൽ ഉരുപ്പടികളെല്ലാം ശ്രദ്ധാപൂർവം പരിശോധിക്കുമായിരുന്നു. അതുകൊണ്ട്‌ ചെക്കോസ്ലോവാക്യയിൽ ദിവ്യാധിപത്യപരമായ വിവരങ്ങൾ പരസ്‌പരം കൈമാറുന്നതിൽ സഞ്ചാര മേൽവിചാരകന്മാർ പ്രധാനപ്പെട്ട കണ്ണികളായി തീർന്നു. സർക്കിട്ട്‌ മേൽവിചാരകന്റെ ഓരോ സന്ദർശനത്തിനുമായി സഭകൾ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. എഡ്വാർട്ട്‌ സൊബീച്ച്‌ക്ക അനുസ്‌മരിക്കുന്നു: “സഞ്ചാര മേൽവിചാരകൻ ലൗകിക തൊഴിൽ ചെയ്യേണ്ടിയിരുന്നു. അതുകൊണ്ട്‌ ഇടവിട്ടുള്ള ഓരോ വാരാന്തങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ഞായറാഴ്‌ച വൈകിട്ടുവരെയാണ്‌ അദ്ദേഹം സഭകളുമൊത്ത്‌ പ്രവർത്തിച്ചിരുന്നത്‌. അതായത്‌ ഒരു മാസത്തിൽ ഏതാണ്ട്‌ അഞ്ചു ദിവസം മാത്രം. എന്നാൽ നിയമപരമായ പരിമിതികൾ ഇല്ലാത്ത രാജ്യങ്ങളിൽ സർക്കിട്ട്‌ മേൽവിചാരകന്മാർ ഒരാഴ്‌ചയിൽത്തന്നെ ഇത്രയും ദിവസം സഭകളുമൊത്ത്‌ പ്രവർത്തിക്കുന്നു. ഒരു സർക്കിട്ടിൽ സാധാരണമായി ആറ്‌ സഭകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.” സഭകളെ സംബന്ധിച്ചിടത്തോളം ഈ സഹോദരന്മാരായിരുന്നു ആശയവിനിമയ മാധ്യമം, അങ്ങനെ സഭകൾക്ക്‌ സമകാലീന വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.

ജാഗ്രത കാട്ടാൻ മറന്നുപോകുമ്പോൾ

പ്രവർത്തനം നന്നായി പുരോഗമിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ അപ്പോഴും നിരോധനത്തിൻ കീഴിൽ തന്നെയാണെന്ന വസ്‌തുത മറന്നു പോകുക എളുപ്പമായിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന്‌ മേൽവിചാരക സ്ഥാനം വഹിച്ചിരുന്ന സഹോദരന്മാർ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ ഉപയോഗിക്കപ്പെട്ടിരുന്ന രീതികളിൽ ചിലർ സംതൃപ്‌തരായിരുന്നില്ല. വേഗത്തിലുള്ള ഫലങ്ങൾ ലഭിക്കാൻ അവർ ആഗ്രഹിച്ചു.

1963-ൽ പ്രാഗിലെ ഒരു പാർക്കിൽ വെച്ച്‌ രണ്ടു സഹോദരന്മാർ ആളുകളെ വിളിച്ചുകൂട്ടി. ഒരു സഹോദരൻ ഒരു ബെഞ്ചിൽ കയറിനിന്ന്‌ പ്രസംഗം നടത്താൻ തുടങ്ങി. ജനക്കൂട്ടത്തിനിടയിൽനിന്ന്‌ ഒരു മനുഷ്യൻ എതിർപ്പു പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ സഹോദരൻ അയാളെ സാത്താന്റെ ഏജന്റ്‌ എന്നു വിളിച്ചു. പോലീസ്‌ എത്തി, സഹോദരന്മാരെ ഇരുവരെയും സംബന്ധിച്ച വിശദാംശങ്ങൾ മനസ്സിലാക്കി. എന്നാൽ പ്രശ്‌നം അവിടംകൊണ്ട്‌ അവസാനിച്ചില്ല. സംഭവത്തെ തുടർന്ന്‌ വലിയ തോതിലുള്ള പോലീസ്‌ നടപടികൾ ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രാഗിലെ 100-ലധികം സഹോദരീസഹോദരന്മാരെ അവർ കസ്റ്റഡിയിൽ എടുത്തു. അതേ തുർന്ന്‌ അവർക്കു വിചാരണയും നേരിടേണ്ടി വന്നു. സഹോദരന്മാർ പല കാര്യങ്ങളും പഠിക്കുന്നതിനും ഈ സംഭവം ഇടയാക്കി. അറസ്റ്റു ചെയ്യപ്പെട്ടവരിൽ ആറുപേരെ വിചാരണ ചെയ്‌തു ശിക്ഷയ്‌ക്കു വിധിച്ചു.

ഈ സംഭവം ശുശ്രൂഷയെ മന്ദീഭവിപ്പിച്ചില്ലെങ്കിലും പ്രായോഗിക ജ്ഞാനം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത സഹോദരന്മാരെ ഓർമിപ്പിച്ചു. (സദൃ. 3:21, 22) നിരോധനം പിൻവലിക്കപ്പെടുമെന്ന പ്രതീക്ഷ വർധിച്ചതുകൊണ്ട്‌ 1960-കളുടെ അവസാനത്തിൽ അതു വിശേഷിച്ചും പ്രധാനമായിരുന്നു.

ആരാധനാ സ്വാതന്ത്ര്യം താമസിയാതെ യാഥാർഥ്യമാകുമോ?

1968-ൽ അവിചാരിതമായ പല മാറ്റങ്ങളും ഉണ്ടായി. നവീകരണവാദികളായ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വരികയും ജനാധിപത്യവത്‌കരണത്തിനായുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്‌തു. ഈ മാറ്റങ്ങളെ ആളുകൾ സ്വാഗതം ചെയ്‌തു, “മനുഷ്യത്വമുള്ള സോഷ്യലിസം” എന്ന ആശയം ഒരു സംസാരവിഷയമായി.

ഈ മാറ്റങ്ങളോടുള്ള യഹോവയുടെ സാക്ഷികളുടെ പ്രതികരണം എന്തായിരുന്നു? അവർ കരുതലോടെ വർത്തിച്ചു. നിരോധനം പിൻവലിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നതുകൊണ്ട്‌ ഉദാരവത്‌കരണത്തെ അവർ സ്വാഗതം ചെയ്‌തെങ്കിലും പിൽക്കാലത്തു ഖേദിക്കേണ്ടിവരുന്ന തരത്തിൽ എടുത്തു ചാടി പ്രവർത്തിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു. ഇത്‌ ജ്ഞാനപൂർവകമായ ഒരു ഗതിയായിരുന്നു. (സദൃ. 2:10, 11; 9:10) എട്ടു മാസത്തെ ആപേക്ഷിക സ്വാതന്ത്ര്യത്തിനുശേഷം വാർസോ ഉടമ്പടിയിൽ ഉൾപ്പെട്ട അഞ്ച്‌ രാജ്യങ്ങളുടെ സൈന്യം ചെക്കോസ്ലോവാക്യ പ്രദേശത്തു പ്രവേശിച്ചു. ഏതാണ്ട്‌ 7,50,000 പട്ടാളക്കാരും അവരുടെ 6,000 ടാങ്കുകളും ചേർന്ന്‌ “മനുഷ്യത്വമുള്ള സോഷ്യലിസ”ത്തിന്റെ കഥ കഴിച്ചു. ആളുകൾ മാനസികമായി ആകെ തകർന്നു. “പ്രാഗ്‌ വസന്ത”കാലത്ത്‌ യഹോവയുടെ സാക്ഷികൾ പുലർത്തിയ നിഷ്‌പക്ഷ നിലപാട്‌ അവരെ പിൽക്കാലത്തു വളരെ സഹായിച്ചു. കാരണം യഹോവയുടെ സാക്ഷികൾ ഗവൺമെന്റിന്‌ യാതൊരു ഭീഷണിയും ഉയർത്തുന്നില്ലെന്ന്‌ ഗവൺമെന്റ്‌ അധികാരികൾക്കു സമ്മതിക്കേണ്ടി വന്നു.

വിസ്‌മയാവഹമെന്നു പറയട്ടെ, ആ സംഭവങ്ങൾക്കു ശേഷം അൽപ്പകാലത്തേക്ക്‌ ചെക്കോസ്ലോവാക്യയിലെ പൗരന്മാർക്ക്‌ പടിഞ്ഞാറൻ യൂറോപ്പിലേക്ക്‌ സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവസരം കിട്ടി. യഹോവയുടെ സാക്ഷികളിൽ പലരും ഈ സാഹചര്യം പ്രയോജനപ്പെടുത്തി. അങ്ങനെ, ആ വർഷം നടത്തപ്പെട്ട “ഭൂമിയിൽ സമാധാനം” എന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ അവർക്കു പങ്കെടുക്കാനായി. ചെക്കോസ്ലോവാക്യയിൽ നിന്നുള്ള ഏതാണ്ട്‌ 300 സഹോദരീസഹോദരന്മാർ ഏറ്റവും അടുത്തുള്ള കൺവെൻഷൻ നഗരമായ പടിഞ്ഞാറൻ ജർമനിയിലെ നൂറൻബർഗിലേക്കു യാത്ര തിരിച്ചു. അത്‌ അവർക്ക്‌ കൂടുതലായ ആത്മീയ കരുത്ത്‌ നൽകി. എന്നാൽ അധികം കഴിയുന്നതിനു മുമ്പ്‌ അതിർത്തികൾ വീണ്ടും അടയ്‌ക്കപ്പെട്ടു.

1970-കളുടെ ആരംഭത്തിൽ രാഷ്‌ട്രീയ ക്രമവത്‌കരിക്കൽ എന്നറിയപ്പെട്ട ഒരു പ്രസ്ഥാനം ആരംഭിച്ചു. 1968-ലെ നവീകരണ പ്രസ്ഥാനത്തോട്‌ അനുഭാവം കാട്ടിയവരെ ഒന്നിനു പുറകേ ഒന്നായി രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽനിന്നു നീക്കം ചെയ്‌തു. ഏതാണ്ട്‌ 30,000 ആളുകളെ ഇതു ബാധിക്കുകയുണ്ടായി. സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥരിൽ കാൽഭാഗവും ഈ പ്രസ്ഥാനത്തോട്‌ അനുഭാവം കാട്ടിയിരുന്നു, അവർക്കെല്ലാം തങ്ങളുടെ തൊഴിൽ നഷ്ടമായി. ഇരുണ്ട യുഗത്തിന്റെ മടങ്ങി വരവ്‌ എന്നാണ്‌ ചിലർ അതിനെ വിശേഷിപ്പിച്ചത്‌.

ഈ കാലഘട്ടം 1950-കളുടെ അത്രയുംതന്നെ മോശമായിരുന്നില്ലെങ്കിലും യഹോവയുടെ സാക്ഷികൾ അപ്പോഴും സംസ്ഥാന സുരക്ഷാ ഏജൻസിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലായിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സഹോദരന്മാർ തടവിലാക്കപ്പെട്ടു. പ്രസംഗപ്രവർത്തനം നിറുത്തിയില്ലെങ്കിലും സാക്ഷികൾ കൂടുതൽ ജാഗ്രത പാലിക്കാൻ തുടങ്ങി.

‘മനുഷ്യൻ അസ്‌തിത്വത്തിൽ വന്ന ശേഷമുള്ള ആറായിരം വർഷം’

1969-ൽ ചെക്ക്‌ ഭാഷയിലെ വീക്ഷാഗോപുരം മാസികയിൽ ദൈവ പുത്രന്മാരുടെ സ്വാതന്ത്ര്യത്തിൽ നിത്യജീവൻ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു. “മനുഷ്യൻ അസ്‌തിത്വത്തിൽ വന്ന ശേഷമുള്ള ആറായിരം വർഷത്തിനു തിരശ്ശീല വീഴുന്നു” എന്ന ഉപശീർഷകത്തോടുകൂടിയ ഒന്നാം അധ്യായത്തിൽ യോബേൽ വർഷത്തെ കുറിച്ചും ബൈബിൾ കാലഗണനയെ കുറിച്ചും ഉള്ള വിശദീകരണം ഉണ്ടായിരുന്നു. ഈ വിവരങ്ങൾ ചിലരെ നല്ല രീതിയിൽ സ്വാധീനിച്ചു; എന്നാൽ അതേസമയംതന്നെ അത്‌ പല ചോദ്യങ്ങൾക്കും ഊഹാപോഹങ്ങൾക്കും വഴിതെളിച്ചു.

ചെക്കോസ്ലോവാക്യയിലെ ഓഫീസ്‌ 1972 ഫെബ്രുവരി 22-ന്‌ എല്ലാ സഭകൾക്കും ഒരു കത്ത്‌ അയച്ചു. അർമഗെദ്ദോൻ നടക്കുന്ന തീയതി സംബന്ധിച്ച്‌ നാം സുനിശ്ചിതമായ പ്രഖ്യാപനങ്ങൾ നടത്താൻ പാടില്ലാത്തതിന്റെ കാരണങ്ങൾ അതിൽ വിശദമായി പ്രതിപാദിച്ചിരുന്നു. സൊസൈറ്റിയുടെ ഒരു പ്രസിദ്ധീകരണവും അർമഗെദ്ദോൻ ഇന്ന വർഷം സംഭവിക്കും എന്നു പറഞ്ഞിട്ടില്ലെന്ന്‌ അതു ചൂണ്ടിക്കാട്ടി. കത്ത്‌ ഇങ്ങനെ ഉപസംഹരിച്ചു: “ലോകത്തെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾക്ക്‌ ഈ വസ്‌തുതകൾ അറിയാം. 1975-ലോ അതിനു മുമ്പോ എന്തു സംഭവിക്കും എന്നതു സംബന്ധിച്ച്‌ ആരും വ്യക്തിപരമായ പ്രഖ്യാപനങ്ങൾ നടത്തരുത്‌. അത്തരം അഭിപ്രായങ്ങൾക്ക്‌ തിരുവെഴുത്തുപരമായ യാതൊരു അടിസ്ഥാനവും ഇല്ല. പ്രസംഗപ്രവർത്തനത്തെ അത്‌ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട്‌,

‘എല്ലാവരും ഒന്നു തന്നേ സംസാരിക്കയും . . . ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും’ ചെയ്യാൻ കഠിനമായി ശ്രമിക്കുക. (1 കൊരി. 1:10) കാരണം ആ നാളും നാഴികയും സംബന്ധിച്ച്‌ ആർക്കും അറിയില്ല.”—മത്താ. 24:36.

സംഭവിച്ചത്‌

1975 ഫെബ്രുവരിയിൽ പോലീസിന്റെ മിന്നൽപരിശോധനയെ തുടർന്ന്‌ അനേകം സഹോദരന്മാർ അറസ്റ്റു ചെയ്യപ്പെട്ടു. പിന്നീട്‌ ആ വർഷംതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഒട്ടനവധി അറസ്റ്റുകൾ നടന്നു. മുമ്പ്‌ പല പ്രാവശ്യം തടവിലാക്കപ്പെട്ട, ബർണോയിൽ നിന്നുള്ള സ്റ്റനീസ്ലഫ്‌ ഷീമെക്ക്‌ പറയുന്നു: “1975 സെപ്‌റ്റംബർ 30-ന്‌ ഞാൻ അറസ്റ്റിലായി. എന്റെ വീടും ജോലിസ്ഥലവുമെല്ലാം അവർ പരിശോധിച്ചു. അഞ്ചു കെട്ട്‌ സാഹിത്യങ്ങൾ പോലീസ്‌ കണ്ടുകെട്ടി. 200-ഓളം സംസ്ഥാന സുരക്ഷാ ഏജന്റുമാർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തതായി പിന്നീടു ഞാൻ മനസ്സിലാക്കി. 40 വീടുകൾ അവർ പരിശോധിച്ചു, അര ടൺ സാധനങ്ങൾ അവർ കണ്ടുകെട്ടി. ഞങ്ങൾക്കെല്ലാം 13-ഓ 14-ഓ വർഷത്തെ തടവുശിക്ഷയും ലഭിച്ചു.”

ഭവന പരിശോധന വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒന്നായിരുന്നു. മേൽവിചാരകന്മാരുടെ വീടുകളിൽ മിക്കപ്പോഴും സഭാ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവ ഭദ്രമായി ഒളിപ്പിച്ചു വെക്കാൻ പ്രയാസമായിരുന്നു. എന്നാൽ തന്റെ ദാസന്മാർക്കു ദോഷം ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ കണ്ണുകൾ യഹോവ ഒന്നിലധികം പ്രാവശ്യം മൂടിക്കെട്ടുകയുണ്ടായി. പൾസന്യയിൽ നിന്നുള്ള മർഷാക്ക്‌ അനുസ്‌മരിക്കുന്നു: “അന്നു ഞാൻ വയൽ മേൽവിചാരകനായി സേവിക്കുകയായിരുന്നു. ചില്ലുകതകുള്ള ഒരു വലിയ അലമാരയിൽ, വയൽസേവന റിപ്പോർട്ടുകളും സംഭാവനകളും മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും പേരുകളടങ്ങിയ ഒരു ലിസ്റ്റും ഒക്കെ ഒരു വലിയ കവറിനുള്ളിലാക്കി സൂക്ഷിച്ചിരുന്നു. പരിശോധനയ്‌ക്ക്‌ എത്തിയ ഉദ്യോഗസ്ഥർ അലമാരയ്‌ക്ക്‌ അടുത്തെത്തിയപ്പോൾ ഭാര്യ എന്നെ നോക്കി, സഹായത്തിനായി യഹോവയോട്‌ നിശ്ശബ്ദമായി യാചിച്ചു. ചില്ലുകതകിലൂടെ ചാരനിറത്തിലുള്ള ആ കവർ ഇരിക്കുന്ന സ്ഥലത്തേക്ക്‌ അവർ സൂക്ഷിച്ചു നോക്കി, എങ്കിലും യഹോവ അവരുടെ കണ്ണുകൾ മൂടിക്കെട്ടിയതുപോലെ തോന്നി. കാരണം അവർ അതു കണ്ടില്ല. സംരക്ഷണം നൽകിയതിന്‌ ഞങ്ങൾ യഹോവയ്‌ക്ക്‌ ആയിരമായിരം നന്ദി പറഞ്ഞു.”

ഗവൺമെന്റ്‌ അധികാരികൾ നമ്മുടെ സഹോദരന്മാരോട്‌ ഇടപെട്ട വിധത്തിനു രസകരമായ ഒരു വശമുണ്ടായിരുന്നു. 1936-ൽ സ്‌നാപനമേറ്റ, നിരവധി പ്രാവശ്യം തടവിലായ, മിക്കാൽ ഫസെക്കഷ്‌ തന്റെ അനുഭവം വിവരിക്കുന്നു: “1975-ൽ എന്റെ ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം ഞാൻ വീണ്ടും ശിക്ഷിക്കപ്പെട്ടു. ഇത്തവണ തടവിൽ കിടക്കേണ്ടതുണ്ടായിരുന്നില്ലെങ്കിലും സദാ പോലീസ്‌ നിരീക്ഷണത്തിൽ ആയിരുന്നു. എന്നാൽ അതേ വർഷംതന്നെ, രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 30-ാം വാർഷികത്തിൽ എന്റെ പെൻഷൻ കൂട്ടി, ‘ജർമൻ ഭരണകൂടത്തിന്റെ സായുധ സൈന്യത്തെ ദുർബലപ്പെടുത്താൻ പ്രവർത്തിച്ചതിന്‌’ ഉള്ള പ്രതിഫലമെന്ന നിലയിൽ. എന്നാൽ എന്റെ ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം തന്നെയാണ്‌ അന്നും എന്നെ തടങ്കൽപ്പാളയത്തിലേക്ക്‌ അയച്ചത്‌ എന്നതായിരുന്നു രസകരമായ സംഗതി.

സഭാ പ്രദേശങ്ങളുടെ മാപ്പ്‌ നിർമിക്കൽ

1976 ഫെബ്രുവരി 1-ന്‌ ചെക്കോസ്ലോവാക്യയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാനായി ഒരു അഞ്ചംഗ കൺട്രി കമ്മിറ്റി സ്ഥാപിക്കപ്പെട്ടു. ഒൺഡ്രേ കഡ്‌ലെറ്റ്‌സ്‌, മിക്കാൽ മൊസ്‌ക്കാൽ, ബൊഹൂമിൽ മ്യൂളർ (കോ-ഓർഡിനേറ്റർ), അൻറ്റോൺ മ്യൂറീൻ, എഡ്വാർട്ട്‌ സൊബീച്ച്‌ക്ക എന്നിവരായിരുന്നു അംഗങ്ങൾ.

പിന്നീട്‌ ആ വർഷം ഒൺഡ്രേ കഡ്‌ലെറ്റ്‌സ്‌ ഫിൻലൻഡിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽ ഒരു സ്വകാര്യ സന്ദർശനം നടത്തി. സേവന ഡിപ്പാർട്ടുമെന്റിൽ അദ്ദേഹം ഡിസ്‌ട്രിക്‌റ്റുകളും സർക്കിട്ടുകളും സഭാ പ്രദേശങ്ങളും രേഖപ്പെടുത്തിയിരുന്ന ഫിൻലൻഡിന്റെ ഒരു മാപ്പ്‌ കണ്ടു. നാട്ടിൽ തിരിച്ചെത്തിയശേഷം കമ്മിറ്റി യോഗം ചേർന്നപ്പോൾ ചെക്കോസ്ലോവാക്യയിലും അങ്ങനെ ചെയ്‌താൽ നന്നായിരിക്കും എന്ന്‌ അദ്ദേഹം നിർദേശിച്ചു. അത്തരമൊരു മാപ്പ്‌ ഗവൺമെന്റ്‌ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിക്കുമെന്നും അത്‌ അങ്ങേയറ്റം ദോഷം ചെയ്യുമെന്നും മ്യൂളർ സഹോദരൻ തറപ്പിച്ചു പറഞ്ഞു. കഡ്‌ലെറ്റ്‌സ്‌ സഹോദരൻ അനുസ്‌മരിക്കുന്നു: “ആ വിഷയം വീണ്ടും മുന്നോട്ടു വെക്കാൻ ഞാൻ ആഗ്രഹിച്ചതേയില്ല. എന്നാൽ രണ്ടു മാസം കഴിഞ്ഞ്‌ മ്യൂളർ സഹോദരൻ തന്നെ അതു വീണ്ടും എടുത്തിട്ടു.” അത്തരമൊരു ക്രമീകരണത്തിന്റെ ആവശ്യമുണ്ടെന്നു തെളിഞ്ഞു കഴിഞ്ഞിരുന്നു. താമസിയാതെ എല്ലാ സഭകളെയും ഉൾപ്പെടുത്തിക്കൊണ്ട്‌ മാപ്പ്‌ തയ്യാറാക്കാനുള്ള പരിപാടികൾ ആരംഭിച്ചു.

എന്നാൽ 220 സഭകളും 8 ഡിസ്‌ട്രിക്‌റ്റുകളും 35 സർക്കിട്ടുകളും ഉള്ള ചെക്കോസ്ലോവാക്യ പ്രദേശം എങ്ങനെയാണു വിഭാഗിക്കേണ്ടത്‌? പ്രാഗിൽ നിന്നുള്ള യാരൊസ്ലാഫ്‌ ബോഡ്‌നീക്കായിരുന്നു ആ ചുമതല. അദ്ദേഹം വിവരിക്കുന്നു: “വ്യക്തിപരമായി മുൻകൈ എടുക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു. കാര്യങ്ങളെല്ലാം വേണ്ടതുപോലെ ചെയ്യുന്ന മ്യൂളർ സഹോദരന്റെ കൂടെ പ്രവർത്തിക്കുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെ ആയിരുന്നു. ആവേശഭരിതനായ ഞാൻ പ്രാർഥനാപൂർവം ആ നിയമനത്തിൽ മുഴുകി. സഭാ പ്രദേശങ്ങളുടെ ആയിരക്കണക്കിന്‌ അതിർത്തി സ്ഥാനങ്ങൾ രേഖപ്പെടുത്തുന്നതും പ്ലാൻ വരച്ചുണ്ടാക്കുന്നതും ഒക്കെ അതിൽ ഉൾപ്പെട്ടിരുന്നു.”

മറ്റു പ്രദേശങ്ങൾ പ്രവർത്തിച്ചു തീർക്കാൻ പ്രയത്‌നിക്കുന്നു

ആദ്യം സഭകൾക്കു പ്രദേശങ്ങൾ നിയമിച്ചുകൊടുത്തു. അതിനുശേഷം, നിയമിച്ചുകൊടുക്കാഞ്ഞ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന സഭകൾ മുന്നോട്ടു വരാനുള്ള ക്ഷണം വെച്ചുനീട്ടി. ആ നിയമനങ്ങൾ സ്വീകരിക്കാൻ പല സഭകളും, വിശേഷിച്ചും മൊറേവിയയിലെ ഓസ്‌ട്രിയയ്‌ക്ക്‌ ചുറ്റുമുള്ള സഭകൾ, കാട്ടിയ സന്നദ്ധത വളരെ പ്രശംസനീയമായിരുന്നു. ചിലർക്കു പ്രദേശത്ത്‌ എത്താൻ 200 കിലോമീറ്റർ വരെ യാത്ര ചെയ്യണമായിരുന്നു.

പ്രവർത്തനം സംഘടിപ്പിക്കപ്പെട്ടത്‌ എങ്ങനെയായിരുന്നു? വാരാന്തം മുഴുവൻ സഹോദരങ്ങൾ അതിനായി ചെലവഴിക്കും; ശനിയാഴ്‌ച രാവിലെ വീടുവിട്ടാൽ പിന്നെ അവർ തിരിച്ചുചെല്ലുന്നത്‌ ഞായറാഴ്‌ച വൈകിട്ടായിരിക്കും. എപ്പോഴും സഹോദരന്മാരുടെ കാറുകൾ നിറഞ്ഞിരിക്കും. യാത്രാ ചെലവും അവർ തന്നെയാണ്‌ വഹിച്ചിരുന്നത്‌. ഒന്നിടവിട്ട ആഴ്‌ചകളിൽ അവർ ഇങ്ങനെ പോകുമായിരുന്നു.

വിനോദസഞ്ചാരികളെ പോലെ പെരുമാറാൻ സഹോദരന്മാർ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. ഗ്രാമത്തിനു വെളിയിൽ കാർ നിറുത്തിയിടുക, ഗ്രാമത്തിലൂടെ ഒരു ദിശയിൽത്തന്നെ യാത്ര ചെയ്യുക, ആളുകളുമായി സൗഹൃദ സംഭാഷണത്തിനു തുടക്കമിട്ട്‌ ക്രമേണ സാക്ഷ്യം നൽകുക, ഏതെങ്കിലും തരത്തിലുള്ള എതിർപ്പ്‌ ഉണ്ടാകുന്നപക്ഷം സംഭാഷണത്തിന്റെ തുടക്കത്തിലേക്കു മടങ്ങിപ്പോയി സൗഹൃദപരമായ വിധത്തിൽ തന്നെ സംഭാഷണം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. പത്തു വർഷത്തെ കാലയളവിനിടയിൽ, ബുദ്ധിമുട്ടുളവാക്കിയ സംഭവങ്ങൾ നന്നേ ചുരുക്കമായിരുന്നു.

മറ്റു പ്രദേശങ്ങളും പ്രവർത്തിച്ചു തീർക്കേണ്ടിയിരുന്നതിനാൽ, മൂപ്പന്മാർ ശുപാർശ ചെയ്‌തിരുന്ന ചില പയനിയർമാരെ, കുറച്ചു കാലത്തേക്കു മാത്രമായി ഒരു പ്രദേശത്തു നിയമിച്ചിരുന്നു. മുൻ വർഷങ്ങളിലേതു പോലെതന്നെ മിക്കപ്പോഴും ഒന്നോ അതിലധികമോ ആഴ്‌ചത്തേക്കാണ്‌ അവരെ അയച്ചിരുന്നത്‌. പ്രാഗിൽ നിന്നുള്ള ആദ്യ സംഘത്തിൽ പെട്ടവരായിരുന്നു മരീയെ ബംമ്പാസൊവായും കർലാ പവ്‌ലീച്ചെക്കൊവായും. ജഡിക സഹോദരിമാരായ അവർ ഏതാണ്ട്‌ 30 വർഷം പയനിയർ പങ്കാളികളായിരുന്നു. കർലാ അനുസ്‌മരിക്കുന്നു: “1975-ൽ മരീയെ ജോലിയിൽനിന്നു വിരമിച്ചു. രണ്ടാം ദിവസംതന്നെ പയനിയറിങ്ങിനായി ഞങ്ങൾ മൊറേവിയയിലേക്കു പോയി. പീഡനകാലമായിരുന്നു അത്‌. അതുകൊണ്ട്‌, അത്തരം സേവനത്തിൽ ഏർപ്പെടുന്നത്‌ അപകടമായിരുന്നു, വിശേഷിച്ചും ഞങ്ങൾ ചെന്നിടത്ത്‌. ഓസ്‌ട്രിയയുടെ അതിർത്തിക്ക്‌ അടുത്താണു ഞങ്ങൾ സേവിച്ചിരുന്നത്‌. സ്ഥലത്തെ ഒരു സഹോദരി ഞങ്ങൾക്ക്‌ ഇപ്രകാരമുള്ള നിർദേശങ്ങൾ നൽകി: ‘സാഹിത്യങ്ങളൊന്നും കൂടെ കൊണ്ടുപോകരുത്‌. ആരെങ്കിലും പിടിച്ചു നിറുത്തിയാൽ നിങ്ങൾ ഒരു ചെറിയ യാത്രയിലാണെന്നു പറയുക. ഉടനടി ആ പ്രദേശം വിട്ടുപോവുക. എന്റെ അടുത്തേക്കു മടങ്ങി വരികയും ചെയ്യരുത്‌. നിങ്ങളുടെ സാധനങ്ങളെല്ലാം ഞാൻ പിന്നീട്‌ എത്തിച്ചു തരാം.’ എന്നാൽ യഹോവ ഞങ്ങളെ അനുഗ്രഹിച്ചു. ഈ നിയമനത്തിൽ ആദ്യമായി ഏർപ്പെട്ടപ്പോഴത്തെ അനുഭവം വിശിഷ്ടമായിരുന്നു. അങ്ങനെ ഞങ്ങൾ പയനിയറിങ്‌ തുടർന്നു. ഓരോ വർഷവും വ്യത്യസ്‌ത സ്ഥലങ്ങളിലേക്കായിരുന്നു ഞങ്ങളെ അയച്ചിരുന്നത്‌.”

പയനിയർമാർക്കു വീട്ടിൽനിന്ന്‌ ഏറെ ദൂരം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. “സഹോദരാ, ബൾഗേറിയയിൽ പയനിയർമാരുടെ ആവശ്യമുണ്ട്‌! താങ്കൾക്ക്‌ റഷ്യൻ ഭാഷ അറിയാമല്ലോ, അതുകൊണ്ട്‌ പറ്റിയ ആൾ താങ്കൾതന്നെയാണ്‌.” 1970-കളുടെ അവസാനത്തിൽ പ്രാഗിലെ ഒരു സഹോദരനോടു പറയപ്പെട്ടത്‌ അങ്ങനെയാണ്‌. അദ്ദേഹവും ഭാര്യയും മുടങ്ങാതെ ഓരോ വർഷവും, ചിലപ്പോൾ വർഷത്തിൽ രണ്ടു പ്രാവശ്യം പോലും ബൾഗേറിയയിൽ പോയി പ്രവർത്തിച്ചു. 13 വർഷം അവർ അതു തുടർന്നു.

സ്വന്തം നാട്ടിൽ ആവശ്യത്തിനു വേലയില്ലാഞ്ഞിട്ടായിരുന്നോ ചെക്ക്‌ പ്രസാധകർ ബൾഗേറിയയിലേക്കു പോയത്‌, അതും കൂടുതൽ ദുഷ്‌കരമായ സാഹചര്യങ്ങൾ ഉള്ള ഒരു സ്ഥലത്തേക്ക്‌? ചെക്കോസ്ലോവാക്യയിൽ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു, എന്നാൽ, ആവശ്യം അധികമുള്ളിടത്ത്‌ സഹായം പ്രദാനം ചെയ്യാനുള്ള ശക്തമായ അഭിലാഷം സഹോദരന്മാർക്ക്‌ ഉണ്ടായിരുന്നു.

ആ പ്രവർത്തനത്തിൽ പങ്കുചേർന്ന പ്രാഗിലെ ഒരു സഹോദരൻ അക്കാലത്തെ ബൾഗേറിയൻ വയലിനെ കുറിച്ച്‌ ഇപ്രകാരം പറയുന്നു: “ബൾഗേറിയക്കാർ വലിയ അതിഥിപ്രിയരാണ്‌. അവരുമായി അടുക്കാൻ അതു ഞങ്ങളെ സഹായിച്ചു. ഒരു കാര്യം ഞങ്ങൾക്കു മനസ്സിലായി. മുഖ്യമായും അവർ തങ്ങളുടെ കുടുംബാംഗങ്ങളുമൊത്താണു സത്യം പങ്കുവെച്ചിരുന്നത്‌. തെരുവിൽ ആളുകളെ സമീപിക്കാൻ സാധിക്കും എന്ന ആശയം ഒരിക്കലും അവരുടെ മനസ്സിൽ ഉദിച്ചിരുന്നില്ല. ഒരിക്കൽ സോഫിയയിൽ സ്‌മാരകം നടത്താനുള്ള നിയമനം എനിക്കു ലഭിച്ചു. ഒട്ടേറെ പ്രസാധകർ അവിടെ സന്നിഹിതരായിരുന്നു. ഞാൻ ആ സാഹചര്യം ഉപയോഗപ്പെടുത്തി. കൂടുതൽ ‘സുരക്ഷിതമായി’ എങ്ങനെ സാക്ഷീകരിക്കാം എന്ന്‌ അനുഭവങ്ങൾ വിവരിച്ചും പ്രകടനങ്ങൾ നടത്തിയും ഞങ്ങൾ പ്രസാധകർക്കു കാണിച്ചു കൊടുത്തു. ‘ഞാൻ ബൈബിൾ പഠിക്കുന്ന വ്യക്തിയാണ്‌’ എന്നു പറയാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. പകരം ഒരു സംഭാഷണത്തിനു തുടക്കമിടാൻ പൊതു താത്‌പര്യമുള്ള ഒരു വിഷയം എടുത്തിടുകയും ക്രമേണ ബൈബിളിലേക്കു ശ്രദ്ധ തിരിക്കുകയും ആണു ചെയ്യേണ്ടിയിരുന്നത്‌. ‘ബൈബിളിൽ ഇങ്ങനെ എന്തോ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌,’ എന്നു പറയാൻ സാധിക്കുമായിരുന്നു, . . . ’ വയൽ സേവനത്തിൽ ഉപയോഗിക്കാവുന്ന ഈ പുതിയ രീതി പ്രസാധകർ സന്തോഷത്തോടെ സ്വീകരിച്ചു, അങ്ങനെ ദൈവത്തെ കുറിച്ചുള്ള സന്ദേശം അടുത്ത ബന്ധുക്കളോടു മാത്രമല്ല മറ്റുള്ളവരോടും അവർ പറയാൻ തുടങ്ങി.”

തീക്ഷ്‌ണമായ പ്രവർത്തനം ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നു

നമ്മുടെ സഹോദരന്മാർ വളരെ ജാഗ്രത പുലർത്താൻ ശ്രമിച്ചിരുന്നെങ്കിലും സുവാർത്താ പ്രസംഗവുമായി ബന്ധപ്പെട്ട്‌ കൂടുതലായ എന്തെങ്കിലും പ്രവർത്തനം ഉണ്ടായാൽ അത്‌ ഉടനെ എതിരാളികളുടെ ശ്രദ്ധയിൽ പെടുമായിരുന്നു. രാഷ്‌ട്രീയ അധികാരികളുടെയും പോലീസിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയ സഭകളിലൊന്നാണ്‌ കാർലൊവി വാരിക്ക്‌ അടുത്തുള്ള നെഡെക്ക്‌ സഭ. ഒട്ടേറെ വർഷം സഞ്ചാര മേൽവിചാരകനായി സേവിച്ച യൂറൈ കാമിൻസ്‌ക്കി പറയുന്നു: “രാജ്യമെമ്പാടുമുള്ള പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്‌ നെഡെക്കിൽനിന്നാണെന്നുപോലും അവർ ഒരുകാലത്തു വിശ്വസിച്ചിരുന്നു. നമ്മുടെ പ്രവർത്തനം തടയാനുള്ള മാർഗത്തെ കുറിച്ച്‌ കമ്മ്യൂണിസ്റ്റ്‌ അധികാരികൾ മിക്കപ്പോഴും കൂടിയാലോചിക്കുമായിരുന്നു. ഒരിക്കൽ പ്രാഗിൽനിന്നുപോലും ഉദ്യോഗസ്ഥർ വരികയുണ്ടായി, കാർലൊവി വാരിയിലുള്ള ഒരു ഹോട്ടലിൽ അവർ സമ്മേളിച്ചു. രണ്ട്‌ ഗവൺമെന്റ്‌ ഉദ്യോഗസ്ഥരും മന്ത്രാലയത്തിലെ പ്രതിനിധികളും പോലീസും ഉൾപ്പെടെ ഇരുന്നൂറോളം പേർ സന്നിഹിതരായിരുന്നു.

“പ്രസംഗകന്റെ കൈവശം നമ്മുടെ സത്യം പുസ്‌തകം ഉണ്ടായിരുന്നു. യഹോവയുടെ സാക്ഷികളുടെ സംഘടനയെ കുറിച്ച്‌ അദ്ദേഹം നീണ്ട ഒരു വിശദീകരണം നൽകി. നമ്മൾ കഴിവുറ്റ സംഘാടകരാണ്‌ എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. യഹോവയുടെ സാക്ഷികളെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗത്തിന്റെ അവസാനം അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ‘അവർ നമ്മുടെ പിടിവിട്ടു പോകുന്നതു തടയാൻ നാം അവരിലും നന്നായി സംഘടിക്കേണ്ടിയിരിക്കുന്നു!’”

യേശുക്രിസ്‌തുവിനെ ആദരിക്കുന്നതിനു പീഡിപ്പിക്കപ്പെടുന്നു

ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കുന്ന തീയതി കമ്മ്യൂണിസ്റ്റ്‌ പോലീസുകാരിൽനിന്നു മറച്ചുപിടിക്കുക അസാധ്യമായിരുന്നു. പ്രാഗിൽ താമസിച്ചിരുന്ന ബൊഷെന പ്യെറ്റ്‌നീക്കൊവാ പറയുന്നു: “അക്കാലത്ത്‌ സഭകളിൽ സഹോദരന്മാർ നന്നേ ചുരുക്കമായിരുന്നു. അതുകൊണ്ട്‌ സ്വകാര്യ ഭവനങ്ങളിൽ വെച്ച്‌ യോഗങ്ങൾ നടത്താൻ സഹോദരിമാരെ നിയമിക്കുമായിരുന്നു. യോഗത്തിന്‌ ഏറി വന്നാൽ പത്തു പേരേ ഉണ്ടാകുമായിരുന്നുള്ളൂ. 1975-ൽ ഞങ്ങളുടെ കൂട്ടം സ്‌മാരകത്തിനായി കൂടിവരേണ്ടിയിരുന്നത്‌ അതുവരെ യോഗങ്ങളൊന്നും നടന്നിട്ടില്ലാത്ത ഒരു സ്ഥലത്തായിരുന്നു. ഏതാണ്ട്‌ 40 മിനിട്ട്‌ കഴിഞ്ഞപ്പോൾ കോളിങ്‌ ബെൽ ശബ്ദിച്ചു, ഒപ്പം ആരോ കതകിൽ ശക്തമായി തൊഴിക്കുന്നുമുണ്ടായിരുന്നു. ബഹളം തുടർന്നു, വീട്ടുകാരി വാതിൽ തുറന്നു. മൂന്നു പുരുഷന്മാർ മുറിയിലേക്കു വന്നു. അവരിൽ രണ്ടു പേർ പോലീസ്‌ വേഷത്തിലായിരുന്നു, മറ്റേയാൾ സാധാരണ വേഷത്തിലും. ‘നിങ്ങൾ മിസ്സിസ്‌ പ്യെറ്റ്‌നീക്കൊവായല്ലേ? നിങ്ങളെ ഇവിടെ കാണുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചതേയല്ല! നിങ്ങൾ ഇവിടെ എന്തെടുക്കുകയാണ്‌?’ സാധാരണ വേഷം ധരിച്ച വ്യക്തി ചോദിച്ചു. ‘ഞങ്ങൾ യേശുക്രിസ്‌തുവിന്റെ സ്‌മാരകം ആചരിക്കുകയാണ്‌. ദയവായി ഇവിടെ ഇരിക്കൂ. ഞങ്ങൾ അതൊന്നു പൂർത്തിയാക്കിക്കോട്ടെ,’ ശാന്തമായി ഞാൻ പറഞ്ഞു. എന്നാൽ അവർ വിസമ്മതിച്ചു. അവർ ഞങ്ങളുടെ തിരിച്ചറിയിക്കൽ കാർഡ്‌ ആവശ്യപ്പെട്ടു. ഓരോരുത്തരെയും വിളിച്ച്‌ അവരെല്ലാം അവിടെ എന്തെടുക്കുകയാണ്‌ എന്നു ചോദിച്ചു. അടുത്തതായി ചോദ്യം ചെയ്യപ്പെടേണ്ടിയിരുന്നതു പ്രായം ചെന്ന ഒരു സഹോദരിയായിരുന്നു. സഹോദരി പറയാൻ പോകുന്നത്‌ എന്തായിരിക്കും എന്ന്‌ ഓർത്ത്‌ എനിക്ക്‌ അൽപ്പം പേടി തോന്നി. എന്നാൽ അവരുടെ മറുപടി ഞങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു: ‘ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്‌, ഞാൻ യഹോവയെ ബഹുമാനിക്കുന്നു,’ അവർ പറഞ്ഞു. ‘നിങ്ങൾ വയസ്സായ ഒരാളായതു നന്നായി,’ അവരുടെ മറുപടി കേട്ട്‌ അമ്പരന്നുപോയ പോലീസുകാരൻ പറഞ്ഞു. അവിടെ നിന്നു പോകാൻ അവർ നിർബന്ധപൂർവം ഞങ്ങളോട്‌ ആവശ്യപ്പെട്ടു. സ്‌മാരകം നടത്തിയത്‌ ഞാനായിരുന്നു എന്ന്‌ സ്ഥലത്തെ പോലീസ്‌ സ്റ്റേഷനിൽ വെച്ച്‌ എനിക്ക്‌ എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു.”

പന്ത്രണ്ടു വർഷത്തിനു ശേഷം 1987-ൽ ബൊഹീമിയയിലെ ചില സ്ഥലങ്ങളിൽ സ്‌മാരകവുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ സഹോദരന്മാരെ സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്യുകയുണ്ടായി. സ്‌മാരകം ആചരിച്ചത്‌ എവിടെയായിരുന്നു, അത്‌ നടത്തിയത്‌ ആരായിരുന്നു എന്നൊക്കെ അറിയുകയായിരുന്നു അവരുടെ മുഖ്യ ലക്ഷ്യം. ഒരു സ്ഥലത്ത്‌ സ്‌മാരകാചരണം തീരാറായപ്പോഴേക്കും പോലീസ്‌ എത്തി. കൂടിയിരുന്നവരെല്ലാം യഹോവയുടെ സാക്ഷികളാണെന്ന്‌ തിരിച്ചറിഞ്ഞതിനെ തുടർന്ന്‌ ഒരു സഹോദരനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്‌തു. മറ്റൊരിടത്ത്‌, മൂന്നു സഹോദരിമാർക്ക്‌ എതിരെ ക്രിമിനൽക്കുറ്റം ചാർജ്‌ ചെയ്‌തു. ഈ സഹോദരിമാർ ഒരു സ്‌ത്രീയുടെ വീട്ടിൽ ചെന്ന്‌ അവരുമൊത്ത്‌ “നിരോധിക്കപ്പെട്ട ഒരു മതാന്തര വിഭാഗമായ യഹോവയുടെ സാക്ഷികളുടെ സാഹിത്യം പഠിക്കു”ന്നുണ്ടായിരുന്നുവത്രേ.

പാർഡൂബിറ്റ്‌സെയിൽ, മിലൂഷെ പവ്‌ലോവ എന്ന മറ്റൊരു സഹോദരിയെ തടവുശിക്ഷയ്‌ക്കു വിധിച്ചു. കുറ്റകരമായി കണക്കാക്കിയിരുന്ന എന്തെങ്കിലും ചെയ്‌തിട്ടായിരുന്നില്ല അവർ പിടിക്കപ്പെട്ടത്‌, പിന്നെയോ വെറും സംശയത്തിന്റെ പേരിൽ. ശിക്ഷയ്‌ക്കു നൽകിയ ഔദ്യോഗിക കാരണം ഇതായിരുന്നു: “പ്രതി, നിരോധിക്കപ്പെട്ട സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുകയും പകർത്തിയെഴുതുകയും ചെയ്‌തുവന്നതായി ആധികാരിക തെളിവുകൾ സൂചിപ്പിക്കുന്നു. മുമ്പത്തെ തീരുമാനം അപ്പീൽ കോടതി ഒന്നുകൂടെ സ്ഥിരീകരിക്കുന്നു, ഒപ്പം ‘തനിക്കുതന്നെയും മറ്റുള്ളവർക്കും ഒരു പാഠമാകേണ്ടതിന്‌ അവരെ തടവുശിക്ഷയ്‌ക്കു വിധിക്കുകയും ചെയ്യുന്നു.’”

ആത്മീയാഹാരം പ്രദാനം ചെയ്യൽ

കമ്മ്യൂണിസ്റ്റ്‌ യുഗത്തിൽ, പഠനത്തിനായുള്ള ബൈബിൾ സാഹിത്യങ്ങൾ പ്രദാനം ചെയ്‌തിരുന്നതു വളരെ കരുതലോടെയായിരുന്നു. അതു പരിഭാഷ ചെയ്യുന്നതും അച്ചടിക്കുന്നതും ഉപയോഗത്തിനായി ലഭ്യമാക്കുന്നതും എല്ലാം എങ്ങനെയാണെന്ന്‌ ഒരു സാധാരണ സാക്ഷിക്ക്‌ അറിയില്ലായിരുന്നു. പരിഭാഷയും പ്രൂഫ്‌ വായനയും അച്ചടിയും ബുക്ക്‌ ബയൻഡിങ്ങും ഒക്കെ ചെയ്യുന്നത്‌ ആരാണെന്ന കാര്യം പരമരഹസ്യമായി സൂക്ഷിച്ചിരുന്നു.

ഒരു പരിഭാഷകൻ ഒരു വീക്ഷാഗോപുര ലേഖനം ചെക്ക്‌ ഭാഷയിൽ ടൈപ്പ്‌ ചെയ്‌ത്‌ പ്രൂഫ്‌വായനക്കാരനു നൽകും. സഭാ യോഗങ്ങളിൽ വെച്ചു പഠിക്കുമ്പോഴാണ്‌ അദ്ദേഹം പിന്നെ ആ ലേഖനം കാണുക. പുസ്‌തകങ്ങളും ലഘുപത്രികകളും ഉൾപ്പെടെ എല്ലാ സാഹിത്യങ്ങളും പരിഭാഷ ചെയ്‌തിരുന്നത്‌ ഇങ്ങനെയാണ്‌. എന്നിരുന്നാലും പരിഭാഷ താരതമ്യേന നല്ലതായിരുന്നു.

തങ്ങളുടെ സഭയിൽ ആരെല്ലാമാണു പരിഭാഷാ പ്രവർത്തനത്തിൽ ഉൾപ്പെട്ടിരുന്നത്‌ എന്ന്‌ മൂപ്പന്മാരുടെ സംഘത്തിനു പോലും അറിയില്ലായിരുന്നു. പരിഭാഷയുമായി ബന്ധപ്പെട്ട്‌ കൂടുതൽ ജോലിയുള്ളപ്പോൾ ഈ സഹോദരന്മാരുടെ വയൽസേവന റിപ്പോർട്ടിൽ കുറവു കാണും. അപ്പോൾ അവർ ആത്മീയമായി തണുത്തു പോകുകയായിരിക്കാമെന്നു കരുതി മൂപ്പന്മാർ അവരെ സഹായിക്കാൻ ശ്രമിക്കുമായിരുന്നു. എങ്കിൽപ്പോലും പരിഭാഷകരും പ്രൂഫ്‌ വായനക്കാരും തങ്ങൾ ചെയ്യുന്ന സംഗതികൾ വെളിപ്പെടുത്തുമായിരുന്നില്ല.

അത്യന്തം ദുഷ്‌കരമായ ഈ സാഹചര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യം സഹോദരന്മാർ ഏറ്റെടുക്കുകയുണ്ടായി. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം മുഴുവനായി ചെക്കിലേക്കു പരിഭാഷ ചെയ്യപ്പെട്ടു. 1982-നും 1986-നും ഇടയ്‌ക്ക്‌ അത്‌ അച്ചടിച്ച്‌ അഞ്ച്‌ വാല്യങ്ങളായി ബയൻഡ്‌ ചെയ്‌തു. ഓരോ സാക്ഷി കുടുംബത്തിനും ഓരോന്നു വീതം ലഭിച്ചു. സമാനമായി പുതിയ ലോക ഭാഷാന്തരം സ്ലോവാക്കിലേക്കു പരിഭാഷ ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എങ്കിലും അതു പിൽക്കാലത്താണു പൂർത്തിയായത്‌.

സാഹിത്യം അച്ചടിച്ച വിധം

1950-കളിൽ, തടവിൽ അല്ലായിരുന്ന സഹോദരന്മാർ തങ്ങളുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ ആത്മീയമായി പരിപോഷിപ്പിക്കപ്പെടുന്നുവെന്ന്‌ ഉറപ്പു വരുത്താൻ വളരെ ശ്രമം ചെയ്‌തു. നിരോധനം ഏർപ്പെടുത്തപ്പെടുകയും ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്ന സഹോദരന്മാർ അറസ്റ്റിലാകുകയും ചെയ്‌തശേഷം കുറച്ചു കാലത്തേക്ക്‌, വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി നിരവധി സഭകൾ പങ്കുവെക്കേണ്ട സ്ഥിതിവിശേഷമായിരുന്നു. അവസ്ഥ ക്രമേണ മെച്ചപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സഭയ്‌ക്ക്‌ ഒരു പ്രതിയും പിന്നീട്‌ ഒരു കുടുംബത്തിന്‌ ഒരു പ്രതിയും എന്ന തോതിൽ അതു ലഭ്യമായി. ടൈപ്പ്‌റൈറ്ററുകൾ ഇല്ലായിരുന്നതിനാൽ പ്രസാധകർ അവ കൈകൊണ്ട്‌ എഴുതിയെടുക്കുകയാണ്‌ ചെയ്‌തിരുന്നത്‌.

സഹോദരന്മാർക്ക്‌ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച്‌ നെഡെക്ക്‌ സഭയിൽ നിന്നുള്ള യൂറൈ കാമിൻസ്‌ക്കി വിവരിക്കുന്നു: “സഹോദരന്മാർ ഒരു ടൈപ്പ്‌റൈറ്റർ തരപ്പെടുത്തി. എന്നാൽ അത്‌ ഒരു പഴയ മെഷീൻ ആയിരുന്നു. വിൽപ്പനക്കാരൻ അത്‌ അവർ കാൺകെ ഒരു കുഴിയിൽനിന്നു കിളച്ചു പുറത്തെടുക്കുകയായിരുന്നു. പിന്നീട്‌ പുതിയ മെഷീനുകളും ഫോട്ടോഗ്രാഫുകൾ വലുതാക്കുന്നതിനുള്ള ഉപകരണങ്ങളും അവർക്കു വാങ്ങാൻ കഴിഞ്ഞു.”

സാഹിത്യങ്ങൾ ഉത്‌പാദിപ്പിക്കുന്നതിൽ പലർക്കും ഒരു പങ്കുണ്ടായിരുന്നു. 70-ലധികം വയസ്സുള്ളവർ ഉൾപ്പെടെ ഒട്ടേറെ സഹോദരിമാർ ടൈപ്പിങ്‌ പഠിച്ചു. ജയിലുകളിലേക്കുപോലും സാഹിത്യങ്ങൾ ഒളിച്ചു കടത്താൻ സഹോദരന്മാർക്കു കഴിഞ്ഞു. 1958-ൽ അവർ വീക്ഷാഗോപുരത്തിന്റെ ചെറിയ ഫോട്ടോക്കോപ്പികൾ ഉത്‌പാദിപ്പിക്കാൻ തുടങ്ങി. അത്തരം പ്രതികളിൽ മൂന്നെണ്ണംവരെ ഒരു സോപ്പുകട്ടയിലോ ടൂത്ത്‌പേസ്റ്റിലോ ഒളിപ്പിച്ച്‌ തടവിലുള്ള സഹോദരന്മാർക്ക്‌ അയച്ചുകൊടുക്കുമായിരുന്നു. അവരാകട്ടെ സ്വന്തമായി അതിന്റെ കൈയെഴുത്തു പ്രതികൾ ഉണ്ടാക്കുകയും മുമ്പിലത്തേതു നശിപ്പിച്ചുകളയുകയും ചെയ്യും.

1972-ൽ, സാഹിത്യ ഉത്‌പാദനത്തിൽ സഹായിക്കാൻ ഹെർബെർട്ട്‌ ആഡാമി ക്ഷണിക്കപ്പെട്ടു. ചെക്കോസ്ലോവാക്യയിലെ മൊത്തം സാഹിത്യ ഉത്‌പാദനം ഏകോപിപ്പിക്കുന്നതിനുള്ള നിയമനം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം അനുസ്‌മരിക്കുന്നു: “തുടക്കത്തിൽ സഭകളിലെ നൂറുകണക്കിനു പ്രസാധകർ കൈകൊണ്ട്‌ ആയിരുന്നു സാഹിത്യങ്ങൾ ഉണ്ടാക്കിയിരുന്നത്‌. എന്നാൽ അവസാനം ആയപ്പോഴേക്കും—കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥിതിയുടെ പതനത്തിനു തൊട്ടു മുമ്പ്‌—ഞങ്ങൾക്ക്‌ ആധുനിക രീതിയിലുള്ള സുസജ്ജമായ ഒരു ഭൂഗർഭ അച്ചടിശാലാ സമുച്ചയം ഉണ്ടായിരുന്നു. അതുകൊണ്ട്‌ ആവശ്യമായിരുന്നതിന്റെ അനേകം മടങ്ങ്‌ സാഹിത്യങ്ങൾ ഉത്‌പാദിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു.”

തങ്ങൾ കല്ലച്ച്‌ ഉപയോഗിച്ചു തുടങ്ങിയ കാലത്തെ കുറിച്ച്‌ ആഡാമി സഹോദരൻ ഇങ്ങനെ പറയുന്നു: “വർഷത്തിൽ നാലു പ്രാവശ്യമെങ്കിലും അച്ചടി ഉപകരണങ്ങൾ മുഴുവനും എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്തതും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതുമായ സ്ഥലങ്ങളിലേക്ക്‌ മാറ്റേണ്ടിവന്നിരുന്നു. ഒരു ‘ഓപ്പറേഷന്റെ’ സമയത്ത്‌ അച്ചടിസംഘം 12,000 പുസ്‌തകങ്ങളാണ്‌ അച്ചടിച്ച്‌, കൂട്ടിച്ചേർത്ത്‌, ബയൻഡ്‌ ചെയ്‌ത്‌ കയറ്റി അയച്ചിരുന്നത്‌. ‘ഓപ്പറേഷൻ’ ഒരാഴ്‌ചയോളം നീണ്ടുനിൽക്കുമായിരുന്നു. ജോലിക്കാർ വെളുപ്പിന്‌ നാലു മണിക്ക്‌ എഴുന്നേറ്റാൽ ഉറങ്ങാൻ പോകുന്നതു പാതിരാത്രിയിൽ ആയിരിക്കും. പണിയെല്ലാം കഴിയുമ്പോൾ ഞാൻ സാഹിത്യ കെട്ടുകൾ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുപോകും. അവിടെനിന്ന്‌ അത്‌ കുറിയർ വഴി ചിലപ്പോൾ 600 കിലോമീറ്റർവരെ അകലെയുള്ള സ്ഥലങ്ങളിലേക്ക്‌ അയയ്‌ക്കും.”

കാലാന്തരത്തിൽ, സ്വന്തമായി ഉണ്ടാക്കിയ ഉത്‌പാദന കേന്ദ്രങ്ങളിൽ സഹോദരന്മാർ രഹസ്യമായി സ്വന്തം കല്ലച്ചു യന്ത്രങ്ങൾ നിർമിക്കാൻ തുടങ്ങി. അവർ അത്തരം 160 യന്ത്രങ്ങൾ നിർമിച്ചു. ചിലത്‌ റൊമേനിയയിലെ സഹോദരന്മാർക്കും നൽകുകയുണ്ടായി.

1980-കളിൽ ചെക്കോസ്ലോവാക്യയിലെ സഹോദരന്മാർ ഓഫ്‌സെറ്റ്‌ അച്ചടി ഉപയോഗിക്കാൻ തുടങ്ങി. ഇത്‌ അവരുടെ വേലയുടെ ഗുണമേന്മ വളരെയധികം മെച്ചപ്പെടുത്തി. അവർ സ്വന്തം ഓഫ്‌സെറ്റ്‌ അച്ചടി യന്ത്രങ്ങൾ നിർമിച്ചു. ഒന്നര വർഷത്തിനുള്ളിൽ, ഇലക്‌ട്രോണിക്‌ നിയന്ത്രിത റോട്ടറി പേപ്പർ ഫീഡറുകൾ ഉള്ള ഇത്തരം 11 യന്ത്രങ്ങൾ അവർ നിർമിച്ചിരുന്നു. ഒരൊറ്റ പ്രസ്‌ മണിക്കൂറിൽ നല്ല ഗുണമേന്മയുള്ള 11,000 പ്രതികൾ ഉത്‌പാദിപ്പിക്കുമായിരുന്നു.

പ്രാഗിലെ രണ്ട്‌ അച്ചടിശാലകൾ റെയിഡ്‌ ചെയ്യപ്പെട്ടു

1986-ന്റെ അവസാനത്തോടെ സംസ്ഥാന സുരക്ഷാ ഏജൻസി നമ്മുടെ രണ്ട്‌ അച്ചടിശാലകൾ കണ്ടെത്തി അടച്ചുപൂട്ടിച്ചു. ഇവയിലൊന്ന്‌ റെയ്‌ഡ്‌ ചെയ്യപ്പെട്ട ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ബുള്ളറ്റിനിൽ ഒരു റിപ്പോർട്ട്‌ പ്രത്യക്ഷപ്പെട്ടു. സാക്ഷികളോടു സൗഹൃദ മനോഭാവം പുലർത്തിയിരുന്ന ഒരു പോലീസുകാരൻ അതിന്റെ ഒരു പ്രതി അവർക്കു നൽകി. പതിവുപോലെ റിപ്പോർട്ടിന്റെ ആദ്യം, സാക്ഷികളെ വിദേശ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആരോപണം ഉണ്ടായിരുന്നു. തുടർന്ന്‌, പോലീസ്‌ നടത്തിയ മിന്നൽ പരിശോധനയെയും സാക്ഷികൾക്കു നൽകിയ ശിക്ഷയെയും കുറിച്ച്‌ വിവരിച്ചിരുന്നു. എങ്കിലും വിസ്‌മയകരമെന്നു പറയട്ടെ, ഉപസംഹാരത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “യഹോവക്കാർ മറ്റുള്ളവരോട്‌ വളരെ നല്ല രീതിയിലാണ്‌ ഇടപെടുന്നത്‌. അവർ സഹായമനസ്‌കരും അധ്വാനശീലരുമാണ്‌. പക്ഷേ അതിനപ്പുറത്തേക്ക്‌ അവർ പോകുന്നില്ല. സോഷ്യലിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടാൻ അവർ വിസമ്മതിക്കുന്നു. യഹോവക്കാർ ആരെങ്കിലും മോഷണം നടത്തിയതായോ പുകവലിച്ചതായോ മദ്യം അല്ലെങ്കിൽ മയക്കുമരുന്ന്‌ ദുരുപയോഗം ചെയ്‌തതായോ ഒന്നും അറിവിലില്ല. . . . ധാർമിക ലംഘനത്തിന്റെയോ വസ്‌തുതർക്കത്തിന്റെയോ പേരിൽ അവരാരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ മതാന്തര വിഭാഗത്തിലുള്ള എല്ലാവരും സത്യം സംസാരിക്കാൻ ശ്രമിക്കുന്നു. അവർ പരസ്‌പരം പേരു വിളിക്കാറില്ല, പകരം ‘സഹോദരൻ,’ ‘സഹോദരി’ എന്നാണു വിളിക്കുന്നത്‌. മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അവർ വെളിപ്പെടുത്താറില്ല. ഏതെങ്കിലും നിർദിഷ്ട വിവരം നൽകാൻ ആവശ്യപ്പെട്ടാൽ അവർ മൗനം പാലിക്കും, കുറ്റം ആരോപിക്കപ്പെടുമ്പോൾ മാത്രമല്ല സാക്ഷി പറയാൻ ആവശ്യപ്പെടുമ്പോഴും.”

തീർച്ചയായും, ഒന്നോ രണ്ടോ അച്ചടിശാലകൾ അടച്ചുപൂട്ടിച്ചതുകൊണ്ട്‌ ദൈവരാജ്യ ഘോഷണ വേല നിന്നുപോയില്ല. 1987 എന്ന വർഷത്തിൽ കൂടുതൽ വർധനവ്‌ ഉണ്ടായി. ചെക്ക്‌ ദേശങ്ങളിൽ പ്രസാധകരുടെ എണ്ണം 9,870 എന്ന പുതിയ അത്യുച്ചത്തിലെത്തി. 699 പേർ സഹായ പയനിയർ സേവനത്തിലോ സാധാരണ പയനിയർ സേവനത്തിലോ ഏർപ്പെടുകയുണ്ടായി.

നിയമപരമായി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?

1972-ൽ, യഹോവയുടെ സാക്ഷികളുടെ ഓരോ സഭയുടെയും പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനു മൂപ്പന്മാരുടെ സംഘത്തെ നിയമിക്കാനുള്ള ക്രമീകരണം ഉണ്ടായപ്പോൾ ചെക്കോസ്ലോവാക്യയിലും അതു പ്രാബല്യത്തിൽ വന്നു. 1976-ൽ, രാജ്യത്തിനുള്ളിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ഒരു അഞ്ചംഗ കൺട്രി കമ്മിറ്റിയെ നിയമിച്ചു.

എന്നിരുന്നാലും, യഹോവയുടെ സാക്ഷികളോ അവർക്കു വേണ്ടി ആവശ്യമായ ഇടപാടുകൾ നടത്തുന്ന ഒരു കോർപ്പറേഷനോ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ല. തന്നെയുമല്ല, തങ്ങളുടെ വേല നിർവഹിക്കാൻ അവർക്കു ചെക്കോസ്ലോവാക്യയിൽ ഒരു ഓഫീസും ഇല്ലായിരുന്നു. അതുകൊണ്ട്‌ 1979 മാർച്ചിൽ പ്രാഗിൽ പണിതീരാത്ത ഒരു മൂന്നു നില വീട്‌ രണ്ട്‌ സാക്ഷികളുടെ പേരിൽ വിലയ്‌ക്കു വാങ്ങി. 10-12 വരെ സ്വമേധയാ സേവകർ ഈ ഭവനത്തിൽ വന്ന്‌ ഒരാഴ്‌ച ഷിഫ്‌റ്റുകളിലായി ജോലി ചെയ്‌തു. സ്ലോവാക്യയിലെ കുഗ്രാമങ്ങളിൽനിന്നു പോലും ചിലർ എത്തി. ആറു മാസത്തിനുള്ളിൽ വീട്‌ വാസയോഗ്യമായിത്തീർന്നു. ഒരു വർഷത്തിനുശേഷം, ഓഫീസ്‌ ആയി ഉപയോഗിക്കാവുന്ന ഭാഗത്തിന്റെ പണികളും പൂർത്തിയായി. 1994-ലെ വസന്തം വരെ ഈ കെട്ടിടം നല്ല ഒരു ഓഫീസായി ഉതകി.

1970-കളുടെ അവസാനത്തിൽ, നിയമാംഗീകാരം നേടിയെടുക്കുകയെന്ന ലക്ഷ്യത്തിൽ ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കാമെന്നു തോന്നി. അതുകൊണ്ട്‌ 1979 ജൂൺ 1-ന്‌ ചെക്കോസ്ലോവാക്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കിന്റെ പ്രസീഡിയത്തിലെ, മത കാര്യ സെക്രട്ടറിയേറ്റിലേക്ക്‌ ഒരു കത്ത്‌ അയച്ചു. കത്ത്‌ ഇങ്ങനെ വായിക്കപ്പെടുന്നു: “യഹോവയുടെ സാക്ഷികൾ എന്ന മത സംഘടനയുടെ പ്രതിനിധികളുമായി അഭിമുഖം നടത്താനുള്ള അനുവാദം നൽകണമെന്നു ഞങ്ങൾ അഭ്യർഥിക്കുന്നു. യഹോവയുടെ സാക്ഷികളുടെ സംഘടനയിൽ ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്ന ചില വ്യക്തികൾ ഈ മത വിഭാഗവും ചെക്കോസ്ലോവാക്യൻ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കിന്റെ നിലവിലുള്ള നിയമ വ്യവസ്ഥയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചു ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായി നിങ്ങളെ അറിയിക്കാൻ ഞങ്ങൾ താത്‌പര്യപ്പെടുന്നു.”

ഏതാണ്ട്‌ ഒരു വർഷത്തിനു ശേഷം മറുപടി വന്നു. 1980 ഏപ്രിൽ 22-ന്‌ ചർച്ചകൾ നടന്നു. ഇതേ തുടർന്ന്‌ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിക്കപ്പെട്ടു. ചാർട്ടറിനു പുറമേ സയുക്തികമായ 13 സ്‌റ്റേറ്റുമെന്റുകളും അതിൽ അടങ്ങിയിരുന്നു. അഞ്ചാമത്തേത്‌ ഇപ്രകാരം വായിക്കുന്നു:

“യഹോവയുടെ സാക്ഷികൾക്ക്‌ രാഷ്‌ട്രത്തിന്റെ അംഗീകാരം ലഭിക്കുന്നപക്ഷം, സഭകളെല്ലാം നിയമിത സ്ഥലങ്ങളിൽ യോഗങ്ങൾ നടത്തുന്നതായിരിക്കും, മറിച്ച്‌ ചെറിയ ചെറിയ കൂട്ടങ്ങളായിട്ടായിരിക്കില്ല. യോഗ്യതയുള്ള വ്യക്തികൾ ആയിരിക്കും യോഗങ്ങൾ നടത്തുന്നത്‌. സഭകൾക്കു കൂടുതൽ മെച്ചമായ മേൽനോട്ടം നൽകാൻ വാച്ച്‌ ടവർ സൊസൈറ്റിയെ ഇതു സഹായിക്കും. യഹോവയുടെ സാക്ഷികളുടെ സഭാ പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ ഗവൺമെന്റ്‌ അധികാരികളെ അറിയിക്കുന്നതായിരിക്കും. ഞങ്ങളുടെ കൂടിവരവുകൾ യാതൊരു ദോഷവും ചെയ്യുന്നതല്ല മറിച്ച്‌ പ്രയോജനം ചെയ്യുന്നതാണെന്ന്‌ ഉറപ്പാക്കാൻ ഗവൺമെന്റ്‌ പ്രതിനിധികൾക്ക്‌ എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ പൊതു യോഗങ്ങൾ സന്ദർശിക്കാവുന്നതാണ്‌.”

അതിന്‌ ഉത്തരമൊന്നും ലഭിക്കുകയുണ്ടായില്ല.

സംസ്ഥാന സുരക്ഷാ വകുപ്പിന്റെ വിപുലമായ ചോദ്യം ചെയ്യലുകൾ

1985-ലെ രാഷ്‌ട്രീയ രംഗത്ത്‌ അസ്വസ്ഥത ദൃശ്യമായി. രാഷ്‌ട്രീയ വ്യവസ്ഥിതി അതിന്റെ സ്ഥിരതയ്‌ക്കു ഭീഷണി ഉയർത്തുന്ന എന്തിനോടും പ്രതികരിച്ചിരുന്നു. അതുകൊണ്ട്‌ നമ്മുടെ സഹോദരന്മാർ കൂടെക്കൂടെ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ഇവയിൽ പലതും നടന്നത്‌ പ്രാഗിൽ ആയിരുന്നു. ഒട്ടേറെ സഹോദരന്മാർക്ക്‌ പോലീസ്‌ ചീഫ്‌ താക്കീതു നൽകി. സദാ പോലീസ്‌ നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നതുപോലുള്ള ഒരവസ്ഥയായിരുന്നു അവരുടേത്‌.

ആ വർഷം സഭകൾക്ക്‌ യഹോവയുടെ സാക്ഷികളുടെ പ്രാഗിലെ ഓഫീസിൽനിന്ന്‌ അഞ്ചു കത്തുകൾ ലഭിച്ചു. ഫിലിപ്പിയർ 4:5-ലെ ഈ തത്ത്വം പിൻപറ്റാനുള്ള ദയാപുരസ്സരമായ, എങ്കിലും സുദൃഢമായ പ്രോത്സാഹനം അതിൽ ഉണ്ടായിരുന്നു: “നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു.”

സംസ്ഥാന സുരക്ഷാ വകുപ്പിന്റെ ശ്രദ്ധേയമായ നിർദേശം

1988-ന്റെ ആരംഭത്തിൽ, സൊസൈറ്റിയുടെ ലോകാസ്ഥാനത്തെ ഒരു പ്രതിനിധിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും തമ്മിൽ ഒരു അനൗദ്യോഗിക ചർച്ച നടത്താൻ വേണ്ട ക്രമീകരണം ചെയ്യാൻ പ്രാദേശിക സഭകളിലെ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരോട്‌ സംസ്ഥാന സുരക്ഷാ വകുപ്പ്‌ നിർദേശിച്ചു. കാര്യപരിപാടിയിൽ, “ഗവൺമെന്റ്‌ അധികാരികളുമായുള്ള ഭാവി ചർച്ചകൾക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ . . . നമ്മുടെ ബന്ധങ്ങളുടെ ചില വശങ്ങൾ” ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ചർച്ച ഉണ്ടായിരിക്കുമെന്ന്‌ അവർ അറിയിച്ചു. ഇത്‌ തീർച്ചയായും ഒരു മാറ്റമായിരുന്നു.

ആ യോഗത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ തീരുമാനിച്ചുറപ്പിക്കുന്നതിനു മുമ്പ്‌ ഓസ്‌ട്രിയയിലെ വിയന്നയിൽ “ദിവ്യ നീതി” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ നടന്നു. അധികാരികളുടെ അറിവോടെ തന്നെ ചെക്കോസ്ലോവാക്യയിൽനിന്നു സാക്ഷികളുടെ താരതമ്യേന വലിയ ഒരു കൂട്ടം അതിൽ സംബന്ധിച്ചു.

സൊസൈറ്റിയുടെ ലോകാസ്ഥാനത്തുള്ള അംഗങ്ങളും ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചകൾക്കു വേണ്ടിയുള്ള ക്രമീകരണങ്ങൾ ക്രമേണ പുരോഗമിച്ചു. 1988 ഡിസംബർ 20-ാം തീയതി രാവിലെ പ്രാഗിലുള്ള ഫോറം ഹോട്ടലിൽ വെച്ച്‌ ഇരു കൂട്ടരും ചേർന്നുള്ള ഒരു യോഗം നടന്നു. ഭരണസംഘത്തിലെ മിൽട്ടൺ ഹെൻഷലും തിയോഡാർ ജാരറ്റ്‌സും ജർമൻ ബ്രാഞ്ചിൽ നിന്നുള്ള വില്ലീ പോളും ആയിരുന്നു സൊസൈറ്റിയുടെ പ്രതിനിധികൾ. ഭരണസംഘത്തിലെ സഹോദരന്മാർക്ക്‌ വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ക്ഷമയും സമയവും ആവശ്യമാണെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. എന്തായാലും അത്‌ മുന്നോട്ടുള്ള വലിയ ഒരു ചുവടുവയ്‌പായിരുന്നു. കാരണം അതിന്റെ ഫലങ്ങൾ പിറ്റേ വർഷം വ്യക്തമായും പ്രകടമായി.

പ്രധാനപ്പെട്ട മൂന്നു കൺവെൻഷനുകൾ പോളണ്ടിലെ മൂന്നു നഗരങ്ങളിൽ വെച്ചു നടത്താനാണു തീരുമാനിച്ചിരുന്നത്‌. ചെക്കോസ്ലോവാക്യയിലെ യഹോവയുടെ സാക്ഷികൾക്ക്‌ അതിൽ സംബന്ധിക്കാൻ ആഗ്രഹമുണ്ടായിരുന്നു. സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യപ്പെട്ടു. 10,000 പേർക്ക്‌, ചെക്കോസ്ലോവാക്യയിൽ അന്ന്‌ ഉണ്ടായിരുന്ന സാക്ഷികളിൽ പകുതിയിലധികം പേർക്ക്‌, പോളണ്ടിലേക്കു യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചപ്പോൾ സഹോദരന്മാർ എത്ര സന്തോഷിച്ചെന്നോ! പക്ഷേ പോകുന്ന എല്ലാവരുടെയും പേരുകൾ കൊടുക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടപ്പോൾ ചിലർക്കു പേടി തോന്നാതിരുന്നില്ല. എന്നാൽ കൺവെൻഷനു പോയവരാകട്ടെ അവർ പ്രതീക്ഷിച്ചതിലും അധികം കെട്ടുപണി ചെയ്യപ്പെട്ടു—“ദൈവഭക്തി” എന്ന വിഷയം വിശേഷവത്‌കരിച്ച കൺവെൻഷൻ പരിപാടിയുടെയും കൺവെൻഷനിൽ പങ്കെടുത്തവരുടെ ഉത്സാഹത്തിന്റെയും പോളണ്ടുകാരായ സാക്ഷികൾ കാട്ടിയ വിസ്‌മയാവഹമായ ആതിഥ്യമര്യാദയുടെയും ഫലമായിട്ടായിരുന്നു അത്‌.

നമ്മുടെ ദൈവദത്ത വേലയ്‌ക്കു മുഖ്യ സ്ഥാനം കൊടുക്കൽ

പിന്നീട്‌, അതേ വർഷം അതായത്‌ 1989 നവംബർ 17-ന്‌ പ്രാഗിൽ ഒരു വിദ്യാർഥി പ്രക്ഷോഭണമുണ്ടായി. പ്രാഗിലെ നാറോഡ്‌നി ട്രീഡായിൽ (ദേശീയ വീഥി) കൂടിയ പ്രകടനക്കാരെ പിരിച്ചുവിടാൻ പ്രത്യേക പോലീസ്‌ സംഘത്തെ അയച്ചുകൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം പ്രക്ഷോഭണത്തെ മൃഗീയമായി അടിച്ചമർത്തി. ഉടനെതന്നെ കമ്മ്യൂണിസ്റ്റ്‌ ഗവൺമെന്റിന്‌ എതിരെ സമാധാനപൂർണമായ ഒരു പ്രതിഷേധ പ്രസ്ഥാനം രൂപം പ്രാപിച്ചു. പിൽക്കാലത്ത്‌ അത്‌ വെൽവെറ്റ്‌ വിപ്ലവം എന്നാണ്‌ അറിയപ്പെട്ടത്‌. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം പ്രത്യേക ജാഗ്രത പുലർത്തേണ്ട ഒരു സമയമായിരുന്നു അത്‌. ആളുകളുടെ വികാരങ്ങളെ തൊട്ടുണർത്തുന്ന ഒരു സംഭവമായതിനാൽ ക്രിസ്‌തീയ നിഷ്‌പക്ഷത പാലിക്കുക എളുപ്പമായിരുന്നില്ല.

1989 നവംബർ 22-ന്‌ പ്രാഗിലുള്ള നമ്മുടെ ഓഫീസ്‌ ചെക്കോസ്ലോവാക്യയിലുള്ള എല്ലാ സഭകൾക്കും ഒരു കത്ത്‌ അയച്ചു. അതിന്റെ ഒരു ഭാഗം ഇപ്രകാരമായിരുന്നു: “ശ്രദ്ധ പതറിക്കാൻ യാതൊന്നിനെയും അനുവദിക്കാതെ സഹോദരന്മാർ തങ്ങളുടെ പ്രസംഗപ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നത്‌ എത്ര സന്തോഷകരമാണ്‌. . . . പ്രിയ സഹോദരങ്ങളുടെ നല്ല വേലയെയും അവർ പ്രകടമാക്കുന്ന വിവേകത്തെയും ഞങ്ങൾ വളരെ വിലമതിക്കുന്നു. അവരുടെ ശുശ്രൂഷയും അതിന്റെ ഫലങ്ങളും ഈ രാജ്യത്തുള്ള തന്റെ സാക്ഷികളോടു കൂടെയും യഹോവ ഉണ്ടെന്നുള്ളതിന്റെ തെളിവാണ്‌. ഞങ്ങൾ അതിൽ ആഹ്ലാദിക്കുന്നു. യഹോവയാം ദൈവത്തിന്റെ പ്രീതി ലഭിക്കുന്ന പ്രവൃത്തികളിൽ നിലനിൽക്കാൻ തുടർന്നും അനുവദിക്കണമേയെന്ന്‌ ഞങ്ങൾ അവനോട്‌ അപേക്ഷിക്കുന്നു. ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങൾക്ക്‌ ഞങ്ങളുടെ ആശംസകൾ.” ഇതിനു തൊട്ടു മുമ്പ്‌ അവസാനിച്ച സേവന വർഷത്തിൽ ചെക്ക്‌ ദേശങ്ങളിലെ പ്രസാധകരുടെ അത്യുച്ചം 11,394 ആയിരുന്നു—മറ്റൊരു നല്ല വർധനവ്‌.

1989-ന്റെ അവസാനത്തോടെ ചെക്കോസ്ലോവാക്യയിൽ പുതിയ ഒരു ഗവൺമെന്റ്‌ അധികാരത്തിൽ വന്നു. നമ്മുടെ കൺട്രി കമ്മിറ്റി ഉടനടി യഹോവയുടെ സാക്ഷികൾക്ക്‌ നിയമാംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കമ്മിറ്റിയിലെ ചില അംഗങ്ങൾ പ്രിസീഡിയം സന്ദർശിച്ചു. ഇതേ തുടർന്ന്‌, ആ സമയത്തെ വളരെ പ്രധാനപ്പെട്ട ഒരു രേഖയിൽ ഒപ്പുവെക്കപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ കൈയൊപ്പ്‌ ഉണ്ടായിരുന്ന അതിൽ ഇങ്ങനെ പറഞ്ഞിരുന്നു:

“1939-ൽ ഫാസിസ്റ്റ്‌ ഭരണകൂടത്താൽ അടിച്ചമർത്തപ്പെട്ടതും തടസ്സപ്പെടുത്തിയതും 1949 ഏപ്രിൽ 4-ന്‌ വീണ്ടും നിരോധിക്കപ്പെട്ടതുമായ യഹോവയുടെ സാക്ഷികളുടെ സഭാപ്രവർത്തനങ്ങൾ, യഹോവയുടെ സാക്ഷികളുടെ ‘പ്രിപ്പറേറ്ററി കമ്മിറ്റി’ നടത്തിയ ഒരു പ്രസ്‌താവനയുടെ അടിസ്ഥാനത്തിൽ 1990 ജനുവരി 1-ഓടെ വീണ്ടും തുടങ്ങുന്ന കാര്യം ഞങ്ങൾ പരിഗണിച്ചിരിക്കുന്നു.” നിയമാംഗീകാരത്തിലേക്കുള്ള ആദ്യ പടവുകളിൽ ഒന്നായിരുന്നു ഈ രേഖ.

രജിസ്‌ട്രേഷനിലേക്കുള്ള നീണ്ട പാത

യഹോവയുടെ സാക്ഷികളുടെ സഭയുടെ പ്രവർത്തനങ്ങൾ പുതുക്കുന്നതിനു ഗവൺമെന്റ്‌ അനുമതി നൽകിയെങ്കിലും ചെക്ക്‌ റിപ്പബ്ലിക്കിൽ സൊസൈറ്റിക്കു നിയമാംഗീകാരം ലഭിക്കാൻ പിന്നെയും നാലു വർഷത്തോളം ക്ഷമാപൂർവം കാത്തിരിക്കേണ്ടിവന്നു.

1990 ജനുവരി 12-ന്‌ യഹോവയുടെ സാക്ഷികളുടെ മതസംഘടനയെ രജിസ്റ്റർ ചെയ്യാനുള്ള ഒരു ഔദ്യോഗിക അപേക്ഷ ചെക്ക്‌ റിപ്പബ്ലിക്കിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്‌ അയയ്‌ക്കുകയുണ്ടായി. ഈ സമയങ്ങളിലെല്ലാം ഭരണസംഘവും ലോകാസ്ഥാനത്തുള്ള നിയമ വിഭാഗവും സ്ഥലത്തെ അഭിഭാഷകരും അടുത്തു പ്രവർത്തിക്കുകയുണ്ടായി. മാർച്ച്‌ 1, 2 തീയതികളിൽ ഹെൻഷെൽ സഹോദരൻ പ്രാഗ്‌ സന്ദർശിച്ചു. മ്യൂറിൻ സഹോദരനോടും സോബിച്ച്‌ക്ക സഹോദരനോടുമൊപ്പം അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസും സാംസ്‌കാരിക മന്ത്രാലയവും സന്ദർശിച്ചു. പെട്ടെന്ന്‌ രജിസ്‌ട്രേഷൻ നൽകാനുള്ള നമ്മുടെ അഭ്യർഥനയുടെ പ്രാധാന്യം എടുത്തു കാട്ടുകയായിരുന്നു ഇരു സന്ദർശനങ്ങളുടെയും ലക്ഷ്യം. എന്നാൽ കാര്യമായ ഫലമൊന്നും ഉണ്ടായില്ല. കാരണം പുതിയ രജിസ്‌ട്രേഷൻ നിയമങ്ങൾ ഒന്നും നിലവിൽ വന്നിരുന്നില്ല. ഇതിനുശേഷം പല വഴികൾ പരീക്ഷിച്ചു നോക്കി, പ്രധാനമന്ത്രിക്ക്‌ അപേക്ഷ അയയ്‌ക്കുകയും അദ്ദേഹത്തോടു സംസാരിക്കുകയുമൊക്കെ ചെയ്‌തു.

1992 മാർച്ച്‌ 19-ന്‌ പുതിയ സഭകളും മതസംഘടനകളും രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച്‌ പുതിയ ഒരു നിയമം പ്രാബല്യത്തിൽ വന്നു. നിയമപ്രകാരം, യഹോവയുടെ സാക്ഷികളുടെ മതസംഘടനയുടെ മുതിർന്ന 10,000 അംഗങ്ങളുടെ ഒപ്പുണ്ടെങ്കിൽ മാത്രമേ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുമായിരുന്നുള്ളൂ. (കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തിനു കീഴിൽ പതിറ്റാണ്ടുകളായി നിയമാംഗീകാരത്തോടെ പ്രവർത്തിച്ചിരുന്ന, പരമ്പരാഗതമെന്ന്‌ അവകാശപ്പെടുന്ന മതങ്ങൾ ഇത്തരം നിബന്ധനകളൊന്നും കൂടാതെ തന്നെ രജിസ്റ്റർ ചെയ്യപ്പെട്ടു.) അതുകൊണ്ട്‌, എല്ലാ വിവരങ്ങളും സഹിതം വീണ്ടും അപേക്ഷ സമർപ്പിക്കാൻ യഹോവയുടെ സാക്ഷികളോട്‌ ആവശ്യപ്പെട്ടു. 1993 ജനുവരി 1-ന്‌, രജിസ്‌ട്രേഷനുള്ള പ്രാരംഭ നടപടികൾ നടന്നുകൊണ്ടിരിക്കെ മറ്റൊരു മാറ്റം കൂടെ സംഭവിച്ചു. ചെക്കോസ്ലോവാക്യ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ചെക്ക്‌ റിപ്പബ്ലിക്കും സ്ലോവാക്ക്‌ റിപ്പബ്ലിക്കും. എന്നാൽ ഒടുവിൽ 1993 സെപ്‌റ്റംബർ 1-ന്‌ ചെക്ക്‌ പത്ര ഏജൻസിക്ക്‌ ഇങ്ങനെ ഒരു റിപ്പോർട്ട്‌ ലഭിച്ചു:

“ഇന്ന്‌ 1993 സെപ്‌റ്റംബർ 1-ാം തീയതി രാവിലെ 10:00 മണിക്ക്‌ യഹോവയുടെ സാക്ഷികളുടെ മതപരമായ സൊസൈറ്റിക്ക്‌ ചെക്ക്‌ റിപ്പബ്ലിക്കിന്റെ സാംസ്‌കാരിക മന്ത്രാലയത്തിൽവെച്ച്‌ രജിസ്‌ട്രേഷൻ രേഖകൾ കൈമാറുകയുണ്ടായി. യഹോവയുടെ സാക്ഷികളുടെ പ്രതിനിധികൾ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കു കൃതജ്ഞത രേഖപ്പെടുത്തി. വ്യക്തിപരമായ പ്രയോജനത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായമോ രാഷ്‌ട്രത്തിൽനിന്നു നേരിട്ടുള്ള സാമ്പത്തിക സഹായമോ തങ്ങൾ ആവശ്യപ്പെടുകയില്ലെന്ന്‌ അവർ അറിയിച്ചു. ഇന്നു മുതൽ രജിസ്‌ട്രേഷൻ പ്രാബല്യത്തിൽ വരും.”

പ്രധാനപ്പെട്ട ഈ സംഭവം പത്രങ്ങളെ അറിയിച്ചു. ചില പത്രങ്ങൾ ഈ വാർത്ത ചുരുക്കം ചില വാക്കുകളിൽ ഒതുക്കി. എന്നാൽ മറ്റു പത്രങ്ങളിൽ “യഹോവക്കാരുടെ കാത്തിരിപ്പിനു ഫലമുണ്ടായി,” “യഹോവയുടെ സാക്ഷികൾ അംഗീകൃത മതം” എന്നൊക്കെയുള്ള തലക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടു. ചെക്ക്‌ റിപ്പബ്ലിക്കിൽ യഹോവയുടെ സാക്ഷികളുടെ നേർക്കുള്ള പീഡനം അതോടെ അവസാനിച്ചുവോ? തീർച്ചയായും ഇല്ല!

ഏതാനും ദിവസങ്ങൾക്കുള്ളിൽ, മാധ്യമങ്ങളിലൂടെ ക്രൂരമായ ആക്രമണങ്ങൾ നടന്നു. യഹോവയുടെ സാക്ഷികൾക്ക്‌ എതിരെ ഏറ്റവുമധികം ആക്രമണം അഴിച്ചുവിട്ടത്‌ മത പ്രസിദ്ധീകരണങ്ങൾ ആയിരുന്നു. രജിസ്‌ട്രേഷൻ സമയത്ത്‌ സാക്ഷികളോടു ചോദിച്ച ചോദ്യങ്ങൾ വളച്ചൊടിച്ചും അവർ നൽകിയ ഉത്തരങ്ങൾക്കു പൊടിപ്പും തൊങ്ങലും ചേർത്തും ഒക്കെയാണ്‌ ലേഖനങ്ങൾ തയ്യാറാക്കിയത്‌. എന്തെങ്കിലും വിശ്വസിക്കാനോ ചെയ്യാനോ സാക്ഷികൾ നിർബന്ധിക്കപ്പെടുന്നില്ല എന്ന്‌ സൊസൈറ്റിയുടെ വക്താവ്‌ പറഞ്ഞത്‌ നുണയാണെന്ന ആരോപണം ഉണ്ടായി. നൽകിയ ഉത്തരങ്ങൾ സംഘടനയുടെ തത്ത്വങ്ങളെത്തന്നെ വഞ്ചിക്കുന്ന തരത്തിലുള്ളവ ആയിരുന്നുവെന്നും പറയപ്പെട്ടു.

ശത്രുതാ മനോഭാവത്തോടെയുള്ള ഈ പ്രചാരണ പരിപാടി പുതിയ ഒരു യുഗത്തിന്‌ തുടക്കം കുറിച്ചു, ക്രൂരമായ തടവുശിക്ഷകൾക്കു പകരം യഹോവയുടെ സാക്ഷികൾ പരിഹാസപാത്രങ്ങളായി. യഹോവയുടെ ഓരോ സാക്ഷിയും തങ്ങളുടെ വിശ്വാസത്തിനും യഹോവയാം ദൈവത്തോടും അവന്റെ സംഘടനയോടുമുള്ള തങ്ങളുടെ വിശ്വസ്‌തതയ്‌ക്കും എതിരെയുള്ള മറ്റൊരു ആക്രമണത്തെ ധീരതയോടെ നേരിടേണ്ടതുണ്ടായിരുന്നു.

വിശ്വാസത്തോടെ പ്രവർത്തിക്കുന്നു

വലിയ കൺവെൻഷനുകൾ ഉൾപ്പെടെയുള്ള പരസ്യ യോഗങ്ങൾ ചെക്കോസ്ലോവാക്യയിൽ നടത്താൻ നിയമപരമായ രജിസ്‌ട്രേഷനോടു ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാകുന്നതുവരെ യഹോവയുടെ സാക്ഷികൾ കാത്തിരുന്നില്ല. 1990 ജനുവരിയിൽ തങ്ങളുടെ പൊതു പ്രവർത്തനം പുനരാരംഭിക്കുമെന്ന്‌ അവർ ഗവൺമെന്റ്‌ അധികൃതരോടു പറഞ്ഞിരുന്നു. ആ മാസം എല്ലാ സഭകൾക്കുമായി ഒരു പ്രത്യേക പരിപാടി ക്രമീകരിച്ചു. “ദിവ്യ കൽപ്പനയോടുള്ള അനുസരണത്തിൽനിന്നു പ്രയോജനം അനുഭവിക്കുക” എന്ന കാലോചിത വിഷയം അതു വിശേഷവത്‌കരിച്ചു. ഇത്‌ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു സർക്കിട്ട്‌ സമ്മേളനം ആയിരുന്നു. ചെറിയ കൂട്ടങ്ങളായിരുന്നു യോഗങ്ങൾക്കു കൂടിവന്നത്‌. ഹാളുകൾ വാടകയ്‌ക്ക്‌ എടുക്കുകയായിരുന്നു. ഓരോ സ്ഥലത്തും ഒന്നോ രണ്ടോ സഭകൾ കൂടിവരുമായിരുന്നു. ഇതിനു ശേഷം വസന്തകാലത്ത്‌ കൂടുതൽ വലിയ സർക്കിട്ട്‌ സമ്മേളനങ്ങൾ നടക്കുകയുണ്ടായി.

ആ സമ്മേളനങ്ങളെല്ലാം ഭംഗിയായി നടന്നു, അതുകൊണ്ട്‌ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ—നാലു ദിവസത്തെ ഒരു ദേശീയ കൺവെൻഷൻ—ആ വേനലിൽ പ്രാഗിൽ വെച്ചു നടത്താൻ വേണ്ട ക്രമീകരണങ്ങൾ ചെയ്‌തു. പ്രാഗിലെ ഇവ്‌ഷെൻ റൊഷീറ്റ്‌സ്‌ക്കി സ്‌റ്റേഡിയം വാടകയ്‌ക്ക്‌ എടുത്തു. ഭരണസംഘത്തിലെ രണ്ട്‌ അംഗങ്ങളായ ഹെൻഷൻ സഹോദരനും ജാരറ്റ്‌സ്‌ സഹോദരനും പരിപാടികൾ നിർവഹിക്കുകയുണ്ടായി. അത്യുച്ച ഹാജർ 23,876 ആയിരുന്നു. 1,824 പേർ സ്‌നാപനമേറ്റു. കൺവെൻഷൻ സത്യാരാധനയുടെ വിജയംതന്നെയായിരുന്നു. അന്തരീക്ഷം മുൻ വർഷം നടന്ന പോളിഷ്‌ കൺവെൻഷന്റേതിനോടു സമാനമായിരുന്നു, പക്ഷേ ഇപ്രാവശ്യം അത്‌ സ്വന്ത നാട്ടിൽത്തന്നെ ആയിരുന്നു എന്ന വ്യത്യാസം മാത്രം, അതും ചെക്ക്‌, സ്ലോവാക്‌ ഭാഷകളിൽ! വികാരഭരിതമായ ആ അന്തരീക്ഷത്തിന്റെ പ്രതിഫലനം സന്തോഷത്തിന്റേതായ പുഞ്ചിരികളിലും ആഴമായ വിലമതിപ്പിന്റേതായ കണ്ണീരിലും ദൃശ്യമായിരുന്നു.

ചെക്കോസ്ലോവാക്യയിൽ 40 വർഷമായി “യഹോവയുടെ സാക്ഷികൾ” എന്ന പേര്‌ ഉച്ചത്തിൽ പറയാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. ഈ കൂട്ടത്തെ കുറിച്ച്‌ അവിശ്വസനീയമാംവിധം കിംവദന്തികൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു. “നിയമവിരുദ്ധമായ മതാന്തര വിഭാഗം” എന്നാണ്‌ മിക്കപ്പോഴും അതിനെ പരാമർശിച്ചിരുന്നത്‌. ഇപ്പോൾ പത്രപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സാക്ഷികളെ അടുത്തറിയാൻ അവസരം ലഭിച്ചു. കൺവെൻഷനെ കുറിച്ച്‌ പത്രങ്ങളിൽ വന്ന വാർത്തകൾ ഏറെക്കുറെ അനുകൂലമായിരുന്നു. കൺവെൻഷനുമുമ്പ്‌ സാക്ഷികൾ സ്റ്റേഡിയത്തിൽ നടത്തിയ ഒരുക്കങ്ങളെ കുറിച്ച്‌ അതിശയം പ്രകടിപ്പിച്ചുകൊണ്ടുള്ള വാർത്തകൾ വന്നു. ഏതാണ്ട്‌ 9,500 സ്വമേധയാ സേവകർ രണ്ടു മാസം അവിടെ വേല ചെയ്യുകയുണ്ടായി. ആ പ്രദേശം നന്നായി വൃത്തിയാക്കുന്നതിനും ബെഞ്ചുകളുടെ കേടുപാടുകൾ തീർക്കുന്നതിനും അഴുക്കുചാൽ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മുഴു സ്റ്റേഡിയവും വെള്ളയടിക്കുന്നതിനും വേണ്ടി അവർ 58,000 മണിക്കൂർ ചെലവഴിച്ചു. വെച്ചെർനി പ്രാഹാ എന്ന ദിനപ്പത്രത്തിന്റെ റിപ്പോർട്ടർ (പ്രാഗ്‌ സായാഹ്ന പത്രം) പുഞ്ചിരിക്കുന്ന മുഖങ്ങളും ചെക്കോസ്ലോവാക്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റു ദേശങ്ങളിൽനിന്നും ഉള്ള ആളുകളുടെ പെരുമാറ്റവും ശുദ്ധമായ സംസാരവും കണ്ട്‌ അതിശയം പ്രകടിപ്പിച്ചു.

ആ വർഷംതന്നെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും അരങ്ങേറി. 1990 ആഗസ്റ്റ്‌ 30-ന്‌ ബെക്കീന്യ സഭയ്‌ക്കു വേണ്ടിയുള്ള ഒരു രാജ്യഹാളിന്റെ സമർപ്പണം നടന്നു—ആ രാജ്യത്തെ ആദ്യത്തെ അനുഭവം ആയിരുന്നു അത്‌.

ഇതെല്ലാം മറ്റൊരു സംഭവത്തിലേക്കു നയിച്ചു, തികച്ചും വിസ്‌മയാവഹമായ ഒന്നിലേക്ക്‌.

അവിസ്‌മരണീയമായ ഒരു കൺവെൻഷൻ

പ്രാഗിൽ 1991 ആഗസ്റ്റ്‌ 9-11 വരെ യഹോവയുടെ സാക്ഷികളുടെ ഒരു അന്താരാഷ്‌ട്ര കൺവെൻഷൻ നടത്താൻ പരിപാടിയിട്ടു! ഒരു സ്റ്റേഡിയം വാടകയ്‌ക്ക്‌ എടുക്കുക എന്നതായിരുന്നു ആദ്യ പടി. ഏതു സ്‌റ്റേഡിയം? ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നായ പ്രാഗിലെ സ്‌പാർട്ടാക്കിയാഡ്‌ സ്റ്റേഡിയം. യഹോവയുടെ സാക്ഷികൾ അപ്പോഴും ചെക്കോസ്ലോവാക്യയിൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാഞ്ഞതിനാൽ മുഴു സ്റ്റേഡിയവും അന്നത്തെ കൺട്രി കമ്മിറ്റി കോർഡിനേറ്റർ ആയിരുന്ന അന്റോൺ മ്യൂറിൻ സ്വകാര്യമായി വാടകയ്‌ക്ക്‌ എടുക്കുകയായിരുന്നു. ധീരമായ ഒരു നടപടിയായിരുന്നു അത്‌. യഹോവയിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ ഫലമായുള്ള ഒരു പ്രവൃത്തി. യഹോവയുടെ അനുഗ്രഹവും അതിന്മേൽ ഉണ്ടായിരുന്നു.

താമസസൗകര്യങ്ങളുടെ ചുമതല വഹിക്കുന്ന ഡിപ്പാർട്ടുമെന്റിനെ സംബന്ധിച്ചിടത്തോളം ഭീമമായ ഒരു ദൗത്യം ആയിരുന്നു നിർവഹിക്കേണ്ടിയിരുന്നത്‌. ലുബോമിർ മ്യൂളർ ആയിരുന്നു അതിനു മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെട്ടത്‌. നല്ല താമസസൗകര്യം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഭരണസംഘത്തിലെ സഹോദരന്മാർക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ ഹെൻഷൽ സഹോദരനും ജാരറ്റ്‌സ്‌ സഹോദരനും വ്യക്തിപരമായി പ്രാഗിലുടനീളമുള്ള ഹോട്ടൽ മുറികൾ സന്ദർശിച്ചു. അവർ ഹോട്ടൽ മുറികളിൽ പ്രവേശിച്ച്‌ കിടക്കകൾ പരിശോധിക്കുകപോലും ചെയ്‌തു. പൊതു കുളിമുറികളും കക്കൂസുകളും ഉള്ള ഹോട്ടലുകൾ അവർക്ക്‌ ഒട്ടും സ്വീകാര്യമല്ലായിരുന്നു. കാരണം? ഹെൻഷൻ സഹോദരൻ വിശദമാക്കി: “സാധാരണ ദിവസങ്ങളിലാണെങ്കിൽ അതു മതിയാകുമായിരുന്നു. കാരണം, അതിഥികൾ വ്യത്യസ്‌ത സമയങ്ങളിലായിരിക്കും മുറികളിൽ വന്നുപോകുന്നത്‌. എന്നാൽ കൺവെൻഷൻ പ്രതിനിധികൾ സാധാരണഗതിയിൽ പോകുന്നതും വരുന്നതും ഒരേ സമയത്തായിരിക്കും. അപ്പോൾ എന്തായിരിക്കും സ്ഥിതി? നമ്മുടെ സഹോദരന്മാരോട്‌ നമുക്ക്‌ ഒരിക്കലും അങ്ങനെ ചെയ്യാൻ സാധിക്കില്ല.” കൺവെൻഷനിൽ സംബന്ധിക്കാനെത്തുന്ന ഓരോ വ്യക്തിയുടെയും കാര്യത്തിൽ ഭരണസംഘത്തിലെ അംഗങ്ങൾ കാട്ടിയ വ്യക്തിപരമായ താത്‌പര്യം സ്ഥലത്തെ സംഘാടകർക്ക്‌ ഒരു പ്രായോഗിക പരിശീലനമായി ഉതകി.

“ദൈവിക സ്വാതന്ത്ര്യ സ്‌നേഹികൾ” എന്ന ഈ അന്താരാഷ്‌ട്ര കൺവെൻഷന്റെ അത്യുച്ച ഹാജർ 74,587 ആയിരുന്നു. ഇവരിൽ 29,119 പേർ ചെക്കോസ്ലോവാക്യയിൽനിന്നും 26,716 പേർ ജർമനിയിൽനിന്നും 12,895 പേർ പോളണ്ടിൽനിന്നും ഉള്ളവർ ആയിരുന്നു. ബാക്കി 5,857 പേർ മറ്റ്‌ 36 ദേശങ്ങളിൽനിന്നായിരുന്നു വന്നത്‌. ചെക്കോസ്ലോവാക്യയിൽ നിന്നുള്ള 1,760 പേരും ജർമനിയിൽ നിന്നുള്ള 480 പേരും പോളണ്ടിൽ നിന്നുള്ള 97 പേരും ഉൾപ്പെടെ 2,337 പേർ സ്‌നാപനമേറ്റത്‌ വളരെ സന്തോഷത്തിനിടയാക്കി.

ആഗസ്റ്റ്‌ 10-ാം തീയതി ശനിയാഴ്‌ച ചെക്കോസ്ലോവാക്യക്കാർക്കു വേണ്ടിയുള്ള പരിപാടികൾ നടന്നിരുന്ന ഭാഗത്ത്‌ ശ്രദ്ധേയമായ ഒരു സംഭവം ഉണ്ടായി. സഹോദരങ്ങളെല്ലാം പെട്ടെന്ന്‌ എഴുന്നേറ്റുനിന്ന്‌ കരഘോഷം മുഴക്കി—അത്‌ പത്തു മിനിട്ട്‌ നീണ്ടു നിന്നു! അവരുടെ മുഖങ്ങൾ പ്രകാശപൂരിതമായിരുന്നു. എന്തായിരുന്നു കാരണം? ആൽബർട്ട്‌ ഷ്രോഡർ നടത്തിയ പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ സദസ്യരെ അൽപ്പം നിരാശപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം ആദ്യം ഇംഗ്ലീഷിലുള്ള ഒരു പുതിയ പുസ്‌തകം പ്രകാശനം ചെയ്‌തെങ്കിലും അടുത്തതായി ചെക്ക്‌ ഭാഷയിലും സ്ലോവാക്‌ ഭാഷയിലുമുള്ള, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ പുതുതായി അച്ചടിക്കപ്പെട്ട ഒറ്റ വാല്യ പ്രതികൾ പ്രകാശനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം അവരെ ആശ്ചര്യപ്പെടുത്തി! കൺവെൻഷനിൽ സംബന്ധിച്ച പലരും സന്തോഷാശ്രുക്കൾ പൊഴിച്ചു.

കൺവെൻഷൻ, അതിൽ സംബന്ധിച്ച പലരുടെയും മനസ്സുകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. പത്രങ്ങളുടെ പ്രതികരണം എന്തായിരുന്നു? എപ്പോഴത്തെയും പോലെ ചില റിപ്പോർട്ടുകൾ കാര്യങ്ങൾ വളച്ചൊടിച്ചുകൊണ്ടുള്ളതും ചിലത്‌ സൗഹൃദപരവും ആയിരുന്നു. ആഗസ്റ്റ്‌ 12 തിങ്കളാഴ്‌ച “സ്‌ട്രാഹോഫിൽ വൻ ജനാവലി” എന്ന തലക്കെട്ടിനു കീഴെ വെൻക്കോവ്‌ ഡെനീക്ക്‌ ചെസ്‌ക്കെഹൊ ആ മൊറാവ്‌സക്കൊസ്ലെസ്‌ക്കെഹൊ വെൻക്കോവ (നാട്ടിൻപുറം, ചെക്ക്‌ നാട്ടിൻപുറത്തിന്റെയും മൊറേവിയ-സൈലീഷ്യ നാട്ടിൻപുറത്തിന്റെയും ദിനപ്പത്രം) ഇങ്ങനെ റിപ്പോർട്ട്‌ ചെയ്‌തു:

“വെള്ളിയാഴ്‌ച മുതൽ ഞായറാഴ്‌ച വരെ യഹോവയുടെ സാക്ഷികളുടെ ഒരു അന്താരാഷ്‌ട്ര കൺവെൻഷൻ പ്രാഗിൽ നടത്തപ്പെടുകയുണ്ടായി. യൂറോപ്പ്‌, അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള 75,000 പേർ അതിൽ സംബന്ധിച്ചു. 1912 മുതൽ യഹോവയുടെ സാക്ഷികൾ ചെക്കോസ്ലോവാക്യയിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്‌. യഹോവയുടെ സാക്ഷികളുടെ പ്രതിനിധികൾ പ്രകടമാക്കിയ പരിഗണനയും ആത്മശിക്ഷണവും അവരെ ശ്രദ്ധേയരാക്കി. കൺവെൻഷൻ സുസംഘടിതവും നല്ല രീതിയിൽ തയ്യാർ ചെയ്യപ്പെട്ടതുമായിരുന്നു. ശനിയാഴ്‌ചത്തെ സ്‌നാപന സമയത്ത്‌ മഴ പെയ്യാൻ തുടങ്ങിയെങ്കിലും ആളുകൾ ഇരിപ്പിടങ്ങളിൽനിന്ന്‌ എഴുന്നേറ്റില്ല. പുതിയ സഹകാരികളെ അവർ നീണ്ട കരഘോഷത്തോടെ സ്വാഗതം ചെയ്‌തു.”

ഇത്രയൊക്കെയായിട്ടും, പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ്‌ സാക്ഷികൾ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടത്‌.

വികസനത്തിനുള്ള സമയം

നിയമനടപടികൾ ഇഴഞ്ഞിഴഞ്ഞാണ്‌ നീങ്ങിക്കൊണ്ടിരുന്നതെങ്കിലും രാജ്യത്തെ ദിവ്യാധിപത്യ പ്രവർത്തനങ്ങളുടെ ഗതിവേഗം വർധിച്ചതു നിമിത്തം, വർധിച്ച ദിവ്യാധിപത്യ സംഘടന ആവശ്യമായിവന്നു. 1980 മുതൽ മുഖ്യ ഓഫീസായി സഹോദരന്മാർ ഉപയോഗിച്ചുകൊണ്ടിരുന്നത്‌ പ്രാഗിലുള്ള ഒരു മൂന്നു നില കെട്ടിടമായിരുന്നു. അവിടെ സ്ഥലസൗകര്യം കുറവായിരുന്നു. 1990-ൽ പ്രവർത്തനം കൂടുതൽ പരസ്യമായി നടത്താൻ തുടങ്ങിയപ്പോൾ അവർ ആ കെട്ടിടം പുതുക്കി. അപ്പാർട്ടുമെന്റുകൾ ഇല്ലാതാക്കി മുഴു കെട്ടിടവും ഓഫീസുകളായി തിരിച്ചു. എങ്ങനെയുള്ള ഓഫീസുകൾ? വലിയ മുറികൾ തടികൊണ്ടുള്ള മറകൾ ഉപയോഗിച്ച്‌ ചെറിയ വർക്ക്‌ സ്റ്റേഷനുകളായി തിരിച്ചു. ജോലിക്കാരെ സംബന്ധിച്ചിടത്തോളം അവ ഓഫീസുകളായി മാത്രമല്ല കിടപ്പുമുറികളായും ഉതകി. ഓഫീസ്‌ ഡെസ്‌ക്കിന്‌ അരികിൽ തന്നെയായിരുന്നു അവരുടെ കിടക്കകളും. കൂടുതൽ സ്ഥലസൗകര്യം ആവശ്യമായിരുന്നു.

1993-ലെ വസന്തത്തിൽ പ്രാഗിലെ ഒരു പുതിയ പത്തുനില കെട്ടിടം ബൈബിൾ വിദ്യാഭ്യാസം ഉന്നമിപ്പിക്കാനായി സൊസൈറ്റിക്ക്‌ സംഭാവനയായി നൽകപ്പെട്ടു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള സ്വമേധയാ സേവകർ അതു പുതുക്കിപ്പണിയുന്നതിൽ പങ്കെടുത്തു. 1994 മേയ്‌ 28, 29 തീയതികളിൽ ആയിരുന്നു കെട്ടിടം സമർപ്പിക്കപ്പെട്ടത്‌. കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ വർഷങ്ങളോളം യഹോവയോടു വിശ്വസ്‌തത പുലർത്തിയ ഡസൻകണക്കിനു സാക്ഷികളെ ക്ഷണിച്ചിരുന്നു. ഭരണസംഘത്തിലെ ആൽബർട്ട്‌ ഷ്രോഡർ പരിപാടി നിർവഹിച്ചു. ഇറ്റലി, ഉക്രെയ്‌ൻ, ഐക്യനാടുകൾ, ഓസ്‌ട്രിയ, ജർമനി, ഡെൻമാർക്ക്‌, നെതർലൻഡ്‌സ്‌, പോളണ്ട്‌, ബ്രിട്ടൻ, സ്ലോവാക്യ, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിൽനിന്നും സഹോദരന്മാർ എത്തിയിരുന്നു.

1993-ൽ ചെക്കോസ്ലോവാക്യ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും അവ രണ്ടും ഓസ്‌ട്രിയ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ ഒരേ കൺട്രി കമ്മിറ്റിയുടെ കീഴിൽ തന്നെ ആയിരുന്നു. എന്നാൽ ഇരു രാജ്യങ്ങളിലെയും സ്ഥിതിഗതികൾ മാറിവരികയായിരുന്നു. പിറ്റേ വർഷം ഇരു രാജ്യങ്ങളിലും കൺട്രി കമ്മിറ്റികൾ നിയമിക്കപ്പെട്ടു. 1995 സെപ്‌റ്റംബർ 1-ന്‌ ചെക്ക്‌ റിപ്പബ്ലിക്കിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തനം ആരംഭിച്ചു. യൻ ഗ്ലൂയെക്ക്‌സേലിഗ്‌, ഒൺഡ്രേ കഡ്‌ലെറ്റ്‌സ്‌, യാരോമിർ ലെനെസെക്ക്‌, ലൂബൊമിർ മ്യൂളർ, എഡ്വാർട്ട്‌ സോബീച്ച്‌ക്ക എന്നിവരെ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളായി ഭരണസംഘം നിയമിച്ചു. പിന്നീട്‌, ലൂബോമിർ മ്യൂളറെ പ്രത്യേക സേവനത്തിനായി റഷ്യയിൽ നിയമിച്ചു. പകരം പെറ്റർ ഷിറ്റ്‌നീക്ക്‌ ചെക്ക്‌ റിപ്പബ്ലിക്കിലെ പുതിയ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി.

“ശീഘ്ര നിർമിത” രാജ്യഹാളുകൾ

യഹോവയുടെ സാക്ഷികളുടെ സഭകൾക്ക്‌ യോഗസ്ഥലങ്ങൾ ആവശ്യമായിരുന്നു. എന്നാൽ ചെക്ക്‌ റിപ്പബ്ലിക്കിൽ അനുയോജ്യമായ അത്തരം യോഗസ്ഥലങ്ങൾ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. പല ഹാളുകളുടെയും ഉടമസ്ഥർ യഹോവയുടെ സാക്ഷികൾക്ക്‌ അവ വാടകയ്‌ക്കു നൽകാൻ വിസമ്മതിച്ചു. അതിനു കാരണം ഒരളവുവരെ സാക്ഷികളെ കുറിച്ചുള്ള പുതിയതും പഴയതുമായ കുപ്രചരണങ്ങൾ ആയിരുന്നു. അതുകൊണ്ട്‌ പല സഭകളും ഒരു പുതിയ ഹാൾ പണിയാനോ പഴയ കെട്ടിടം പുതുക്കിപ്പണിയാനോ ശ്രമിച്ചിരുന്നു. പുതിയ കെട്ടിടങ്ങൾ പണിയുന്നതിന്‌ ഉപയോഗിച്ചിരുന്ന മാർഗങ്ങളിൽ വെച്ച്‌ ഏറ്റവും പ്രായോഗികമായത്‌ ശീഘ്ര നിർമാണ രീതി ആയിരുന്നു. 1993 നവംബർ 20-ന്‌, ചെക്ക്‌ റിപ്പബ്ലിക്കിൽ ഇത്തരത്തിൽ പണിത ആദ്യത്തെ രാജ്യഹാളിന്റെ സമർപ്പണം നടന്നു. സെസിമോവൊ യൂസ്റ്റീ പട്ടണത്തിലുള്ള ഈ ഹാൾ സ്ഥലത്തെ രണ്ട്‌ സഭകൾ ഉപയോഗിക്കുന്നു.

രാജ്യഹാളുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്‌. 1999 മേയിലെ കണക്കനുസരിച്ച്‌ രാജ്യമൊട്ടാകെയുള്ള 242 സഭകൾ സ്വന്തമായ 84 രാജ്യഹാളുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. മറ്റു ദേശങ്ങളിലെ യഹോവയുടെ ദാസന്മാരിൽ നിന്നുള്ള സാമ്പത്തിക സഹായം ഇല്ലാതെ ഇത്രയും മനോഹരമായ രാജ്യഹാളുകൾ തങ്ങൾക്കു നിർമിക്കാൻ സാധിക്കുകയില്ലായിരുന്നു എന്ന കാര്യം ചെക്ക്‌ റിപ്പബ്ലിക്കിലെ സഹോദരീസഹോദരന്മാർക്ക്‌ നന്നായി അറിയാം. നമ്മുടെ സാർവദേശീയ സഹോദരവർഗത്തിന്റെ ഉദാരമനസ്‌കത ചെക്ക്‌ സഹോദരന്മാരുടെ ഹൃദയങ്ങളെ ആഴത്തിൽ സ്‌പർശിച്ചിരിക്കുന്നു. തന്റെ ദാസരിൽ അത്തരം ഒരു മനോഭാവം ഉളവാക്കുകയും ഇത്രയും ശ്രേഷ്‌ഠമായ ഒരു സംഘടന രൂപപ്പെടുത്തുകയും ചെയ്‌ത യഹോവയ്‌ക്കും മറ്റു ദേശങ്ങളിലെ സഹോദരന്മാർക്കും അവർ ആത്മാർഥമായി കൃതജ്ഞത രേഖപ്പെടുത്തുന്നു.—2 കൊരി. 8:13-15.

സ്വാതന്ത്ര്യത്തിന്റെ മറഞ്ഞിരിക്കുന്ന കെണികൾ

1989-ൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തറപറ്റിയതിനെ തുടർന്നുണ്ടായ സന്തോഷമെല്ലാം പോയ്‌മറഞ്ഞിരിക്കുന്നു, കാരണം, ഒട്ടേറെ പുതിയ പ്രശ്‌നങ്ങൾ ഇവിടെ തലപൊക്കിയിട്ടുണ്ട്‌. കഠിനാധ്വാനത്തിലൂടെ പണം സമ്പാദിക്കാനുള്ള, ഒരിക്കൽ അജ്ഞാതമായിരുന്ന, അവസരങ്ങൾ ഇപ്പോൾ ഉണ്ട്‌. അതേസമയം ദ്രുതഗതിയിൽ വർധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യ നിരക്ക്‌, നാണയപ്പെരുപ്പം തുടങ്ങി മാനുഷ ബന്ധങ്ങളെ ബാധിക്കുന്ന അനേകം പ്രതികൂല ഘടകങ്ങൾ നിമിത്തം സാമൂഹിക അരക്ഷിതാവസ്ഥയും നിലവിലുണ്ട്‌. ഉയർന്നു വരുന്ന ജീവിതനിലവാരങ്ങൾ ഭൗതികത്വവും മത്സരമനോഭാവവും അസൂയയും പ്രോത്സാഹിപ്പിക്കുന്നു. പല നഗരവാസികൾക്കും ഒഴിവു സമയം ചെലവഴിക്കാനായി നാട്ടിൻപുറത്ത്‌ ഒരു കോട്ടേജ്‌ ഉണ്ടായിരിക്കും. വളരെയധികം പണം ചെലവാക്കി ഒഴിവുകാലം ആസ്വദിക്കാൻ വിദേശത്തേക്കു പോകുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്‌. പുതുതായി നേടിയെടുത്ത ജനാധിപത്യം ഏതു സമയത്തും എന്തിനെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യവും പ്രദാനം ചെയ്‌തിരിക്കുന്നു. മാധ്യമങ്ങളും മറ്റും അധാർമിക ജീവിത ശൈലിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത്‌ ഇതെല്ലാം അചിന്തനീയമായിരുന്നു. നിനയ്‌ക്കാതെ ലഭിച്ച ഈ സ്വാതന്ത്ര്യം ആളുകളെ മത്തുപിടിപ്പിച്ചിരിക്കുന്നു.

ഈ മനോഭാവം യഹോവയുടെ സാക്ഷികളിൽ ചിലരെയും സ്വാധീനിക്കുകയുണ്ടായി. ഭൗതികാസക്തിയുടെ കെണിയിൽ അകപ്പെടുകയും സാമൂഹിക കൂടിവരവുകൾക്കും മറ്റും അമിതമായി സമയം ചെലവഴിക്കുകയും വിവാഹം സംബന്ധിച്ച ബൈബിളിന്റെ ഉന്നതനിലവാരത്തിനു നേരെ മുഖം തിരിക്കുകയും അല്ലെങ്കിൽ യഹോവയുടെ ദിവ്യാധിപത്യ ക്രമീകരണങ്ങൾ ഉൾപ്പെടെ എല്ലാറ്റിനോടും ഒരു മത്സരമനോഭാവം പുലർത്തുകയും ഒക്കെ ചെയ്‌തുകൊണ്ട്‌ ചിലർ യഹോവയെ സേവിക്കുന്നതു നിറുത്തിയിരിക്കുന്നു. ഇനി സംഘടനയിൽ തന്നെ നിൽക്കാൻ തീരുമാനിച്ച ചിലരാകട്ടെ സഭകളെ തങ്ങളുടെ സ്വന്തം ചിന്താഗതികൾക്കു ചേർച്ചയിൽ വാർത്തെടുക്കാൻ ശ്രമിച്ചു. ഇതു പ്രതിസന്ധിക്ക്‌ ഇടയാക്കിയെങ്കിലും അചഞ്ചലരായ മേൽവിചാരകന്മാർക്ക്‌ അതെല്ലാം പരിഹരിക്കാൻ സാധിച്ചു.

ഇന്ന്‌ ചെക്ക്‌ റിപ്പബ്ലിക്കിൽ ദൈവത്തെ സേവിക്കാൻ ശ്രമിക്കുന്നവർ, നിരീശ്വരവാദികൾ നിറഞ്ഞ, പരിണാമസിദ്ധാന്ത വിശ്വാസത്തിൽ വേരൂന്നിയ ഒരു സമൂഹത്തിലാണു ജീവിക്കുന്നത്‌. മതത്തെ ബാലിശമായ പാരമ്പര്യമായോ ഭ്രാന്തൻ തത്ത്വശാസ്‌ത്രമായോ വീക്ഷിക്കുന്ന ഒരു സമൂഹമാണ്‌ അത്‌. കൂടാതെ തങ്ങളോടു ശത്രുതാ മനോഭാവം പുലർത്തുന്ന വാർത്താമാധ്യമങ്ങളുടെ ആക്രമണങ്ങളും സാക്ഷികൾക്കു നിരന്തരം നേരിടേണ്ടി വരുന്നു. നാസി, കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത്‌ യഹോവയുടെ സാക്ഷികൾക്ക്‌ നേരെയുണ്ടായ ചതിപ്രയോഗങ്ങളും തടവറകളിൽ അവർ അനുഭവിച്ച കൊടും പീഡനങ്ങളും വിശ്വാസത്തിന്റെ വലിയ പരിശോധനകളായിരുന്നു എന്നതിനു സംശയമില്ല. വ്യത്യസ്‌ത രൂപത്തിലുള്ളതെങ്കിലും അത്രയുംതന്നെ ശക്തമായ പരിശോധനകളാണു സാക്ഷികൾ ഇന്നും നേരിടുന്നത്‌. എങ്കിലും, യഹോവയുടെ സാക്ഷികളിൽ ബഹുഭൂരിഭാഗവും ഈ പരിശോധനകളിൻ മധ്യേയും വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നു.

മതപരമായ കാര്യങ്ങൾ സംബന്ധിച്ച്‌ പലർക്കും മേൽപ്പറഞ്ഞ കാഴ്‌ചപ്പാടാണ്‌ ഉള്ളതെങ്കിലും 1999-ലെ വസന്തത്തിൽ ചെക്ക്‌ ഭരണഘടനാ കോടതി ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. ചെക്ക്‌ പത്രമായ ലിഡോവെ നൊവിനിയുടെ (ജനങ്ങളുടെ ദിനപ്പത്രം) 1999 മാർച്ച്‌ 11 ലക്കം ഇങ്ങനെ പ്രസ്‌താവിച്ചു: “ബർണോ സാമാന്യബോധം കാട്ടുന്നു.” ഭരണഘടനാ കോടതി സ്ഥിതി ചെയ്യുന്നത്‌ ബർണോയിലാണ്‌. മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിക്കുന്ന ഏതൊരു വ്യക്തിയെയും രണ്ടുപ്രാവശ്യം വിചാരണ ചെയ്യേണ്ടതില്ലെന്ന്‌ കോടതി വിധിച്ചു. യഹോവയുടെ സാക്ഷികളിൽ നല്ലൊരു പങ്കിനും ഇതു വളരെ ആശ്വാസം കൈവരുത്തുന്നു. യഹോവയുടെ സാക്ഷികൾ ചെക്ക്‌ നിയമ വ്യവസ്ഥയ്‌ക്കു നൽകിയ ഒരു നല്ല സംഭാവനയെന്ന നിലയിൽ ഈ കോടതി വിധി പരക്കെ അംഗീകരിക്കപ്പെടുന്നു.

സ്‌നേഹത്താൽ പ്രചോദിതരായി

ചെക്ക്‌ റിപ്പബ്ലിക്കിലെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരുമായി ദൈവരാജ്യ സുവാർത്ത പങ്കുവെക്കുന്നതിൽ തുടരുന്നു. നമ്മുടെ സ്‌നേഹവാനാം ദൈവമായ യഹോവയെ അറിയാനും തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി അവൻ ചെയ്‌തിരിക്കുന്ന അത്ഭുതകരമായ ക്രമീകരണങ്ങൾ വിലമതിക്കാനും കൂടുതൽ ആളുകളെ സഹായിക്കുക എന്നതാണ്‌ അവരുടെ ആഗ്രഹം. എന്നാൽ ആളുകളുമായി അതു പങ്കുവെക്കുന്നതിന്‌ മിക്കപ്പോഴും അവരിൽ രൂഢമൂലമായിരിക്കുന്ന മനോഭാവങ്ങളെ സാക്ഷികൾക്കു തരണം ചെയ്യേണ്ടതായി വരുന്നു. കാരണം യഹോവയുടെ സാക്ഷികൾ “അപകടകരമായ ഒരു മതാന്തര വിഭാഗം” ആണെന്ന കൂടെക്കൂടെയുള്ള ആരോപണം ആളുകളുടെ വികാരത്തെ സ്വാധീനിച്ചിട്ടുണ്ട്‌. നിരീശ്വരവാദപരമായ ഒരു ഭരണകൂടത്തിൻ കീഴിൽ പതിറ്റാണ്ടുകളോളം ജീവിച്ചതിന്റെ ഫലമായി ആളുകൾക്ക്‌ പൊതുവെ മതത്തോട്‌ ഒരു പുച്ഛമാണ്‌ ഉള്ളത്‌. ആളുകളുടെ ഇത്തരത്തിലുള്ള പ്രതികരണത്തെയും സാക്ഷികൾക്കു നേരിടേണ്ടതുണ്ടായിരിക്കാം. അവർ അതിൽ വിജയിക്കുന്നുണ്ടോ?

1999-ൽ യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാനായി 16,054 യഹോവയുടെ സാക്ഷികൾ തങ്ങളുടെ 242 സഭകളിൽ കൂടിവന്നപ്പോൾ വേറെ ആയിരക്കണക്കിന്‌ ആളുകളും അവരോടു ചേർന്നു. മൊത്തം ഹാജർ 31,435 ആയിരുന്നു.

ക്രിസ്‌തീയ ഗതി സഹിഷ്‌ണുതയോടെ വിജയകരമായി പൂർത്തിയാക്കാൻ ഇവരിൽ ഓരോരുത്തരെയും സഹായിക്കുക എന്നതാണ്‌ യഹോവയുടെ സാക്ഷികളുടെ ആഗ്രഹം. പൊതുജനങ്ങളോടു സുവാർത്ത പ്രസംഗിക്കുന്നതോടൊപ്പം വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ അന്യോന്യം സഹായിക്കുന്നതിനും അവർ ശ്രമിക്കുന്നു. നമ്മുടെ നാളുകളിലെ സംഭവങ്ങളെ കുറിച്ചു വിവരിക്കവെ യേശു പറഞ്ഞു: “നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.” (ലൂക്കൊ. 21:19) കൂടാതെ, അപ്പൊസ്‌തലനായ പത്രൊസ്‌ ഇങ്ങനെ എഴുതാൻ പ്രേരിതനായി: “എന്നാൽ എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ. സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്‌നേഹം ഉള്ളവരായിരിപ്പിൻ.” (1 പത്രൊ. 4:7, 8) വിലപ്പെട്ട ബൈബിൾ സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനും അഭഞ്‌ജമായ ക്രിസ്‌തീയ ഐക്യത്തിൽ ഉറച്ചു നിൽക്കുന്നതിനും ആ സ്‌നേഹം അവരെ തുടർന്നും പ്രേരിപ്പിക്കുന്നു.

[165-ാം പേജിലെ ആകർഷക വാക്യം]

“‘ഇല്ല!’ ഇവിടം വിട്ടുപോകാഞ്ഞതിൽ ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല. ഇതാണ്‌ എന്റെ ഭവനം എന്ന്‌ ഞാൻ കാലാന്തരത്തിൽ മനസ്സിലാക്കി”

[168-ാം പേജിലെ ആകർഷക വാക്യം]

“‘ഓരോ പത്താമത്തെ ആളെയും നിങ്ങൾക്കു വെടിവെച്ചു കൊല്ലണമെന്നുണ്ടെങ്കിൽ ഞങ്ങളെ എല്ലാവരെയും കൊന്നോളൂ!’ പാളയത്തിലുള്ള എല്ലാവരും അത്ഭുതസ്‌തബ്ധരായി”

[184-ാം പേജിലെ ആകർഷക വാക്യം]

“അവർ ഞങ്ങളെ കളിയാക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്‌തിരുന്നു എങ്കിലും ഉള്ളിന്റെയുള്ളിൽ ഞങ്ങളെ ബഹുമാനിച്ചിരുന്നു”

[187-ാം പേജിലെ ആകർഷക വാക്യം]

“വിട്ടുവീഴ്‌ച ചെയ്യാനല്ല മറിച്ച്‌ ക്രിസ്‌തീയ ന്യായബോധം ഉണ്ടായിരിക്കാനാണ്‌ കത്തിൽ സൂചിപ്പിച്ചിരുന്നത്‌!”

[150-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ജർമനി

പോളണ്ട്‌

ഓസ്‌ട്രിയ

സ്ലോവാക്യ

ചെക്ക്‌ റിപ്പബ്ലിക്ക്‌

ബൊഹീമിയ

മൊറേവിയ

സൈലീഷ്യ

പ്രാഗ്‌

ലിബറെറ്റ്‌സ്‌

മൊസ്റ്റ്‌

ബർണോ

ലിഡിസി

ക്ലാഡ്‌നോ

കാർലോവി വാരി

ടെപ്ലിസ്‌

[148-ാം പേജിലെ ചിത്രം]

[153-ാം പേജിലെ ചിത്രം]

ഡ്രെസ്‌ഡെനിൽ നിന്നുള്ള എർലർ സഹോദരൻ

[155-ാം പേജിലെ ചിത്രങ്ങൾ]

ഒട്ടോ എസ്റ്റൽമാൻ രാജ്യത്തുടനീളം “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിച്ചു

[157-ാം പേജിലെ ചിത്രം]

ബൊഹൂമിൽ മ്യൂളർ

[167-ാം പേജിലെ ചിത്രം]

ബൊഷെന വൊഡ്‌റാഷ്‌കൊവാ സത്യം പഠിച്ചത്‌ ഒരു തടങ്കൽപ്പാളയത്തിൽ വെച്ചായിരുന്നു

[169-ാം പേജിലെ ചിത്രങ്ങൾ]

ഫ്രാന്റീഷെക്ക്‌ ഷ്‌നൈഡറും അലോയിസ്‌ മീച്ചെക്കും മൗട്ട്‌ഹൗസൻ തടങ്കൽപ്പാളയത്തിലേക്ക്‌ അയയ്‌ക്കപ്പെടുകയുണ്ടായി

[173-ാം പേജിലെ ചിത്രം]

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പലരും പരസ്യപ്രസംഗങ്ങൾ കേൾക്കാൻ കൂടിവന്നു

[175-ാം പേജിലെ ചിത്രങ്ങൾ]

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബെഥേൽ കുടുംബവും ബ്രാഞ്ച്‌ ഓഫീസും

[178-ാം പേജിലെ ചിത്രം]

1949-ൽ കാട്ടിൽ കൂടിവരുന്നു

[185-ാം പേജിലെ ചിത്രം]

കൂട്ടമായി ഒഴിവുകാലം ആസ്വദിച്ചത്‌ ആത്മീയമായി കെട്ടുപണി ചെയ്യപ്പെടാനുള്ള അവസരങ്ങൾ പ്രദാനം ചെയ്‌തു

[194-ാം പേജിലെ ചിത്രം]

യാരോമിർ ലെനെസെക്ക്‌, ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗം, യുവപ്രായത്തിൽത്തന്നെ അദ്ദേഹം തീക്ഷ്‌ണതയുള്ള ഒരു ശുശ്രൂഷകനായിരുന്നു

[207-ാം പേജിലെ ചിത്രങ്ങൾ]

നിയമപരമായ രജിസ്‌ട്രേഷൻ നേടിയെടുക്കുന്നതിൽ മിൽട്ടൺ ഹെൻഷലും തിയോഡാർ ജാരറ്റ്‌സും മറ്റുള്ളവരോടൊപ്പം ചേർന്നു പ്രയത്‌നിച്ചു

[210-ാം പേജിലെ ചിത്രം]

1989-ലെ പോളണ്ട്‌ കൺവെൻഷനിൽ ചെക്ക്‌ പ്രതിനിധികൾ

[216-ാം പേജിലെ ചിത്രങ്ങൾ]

1991-ൽ പ്രാഗിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷൻ—ഒരു അസാധാരണ വേള

[218-ാം പേജിലെ ചിത്രം]

ചെക്ക്‌ വിവർത്തക സംഘം

[223-ാം പേജിലെ ചിത്രം]

പ്രാഗിലെ ബ്രാഞ്ച്‌ ഓഫീസ്‌

[223-ാം പേജിലെ ചിത്രം]

താഴെ: ബ്രാഞ്ച്‌ കമ്മിറ്റി (ഇടതുനിന്ന്‌ വലത്തോട്ട്‌): . . . യൻ ഗ്ലൂയെക്ക്‌സേലിഗ്‌, യാരോമിർ ലെനെസെക്ക്‌, ഒൺഡ്രേ കഡ്‌ലെറ്റ്‌സ്‌, പെറ്റർ ഷിറ്റ്‌നീക്ക്‌, എഡ്വാർട്ട്‌ സോബീച്ച്‌ക്ക