വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

ആഗതമാകുന്ന പുതിയ വ്യവസ്ഥിതിയുടെ പടിവാതിൽക്കൽ നിലകൊള്ളവേ, നാം യഹോവയ്‌ക്കായി കാത്തിരിക്കുന്നത്‌ അടിയന്തിരമാണ്‌. (സെഫ. 3:8) ‘ദൈവം രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനാണെന്നും അവൻ ഭാവികാലത്തു [“നാളുകളുടെ അന്തിമഭാഗത്ത്‌,” NW] സംഭവിപ്പാനിരിക്കുന്നത്‌ അറിയിച്ചിരിക്കുന്നെന്നും’ ദാനീയേൽ പ്രവാചകൻ പ്രസ്‌താവിച്ചു. (ദാനീ. 2:28) മുൻകൂട്ടി പറയപ്പെട്ട ആ കാലഘട്ടത്തിന്റെ അന്ത്യത്തിങ്കൽ ജീവിക്കുന്നതും ഇപ്പോൾ യഹോവ വെളിപ്പെടുത്തിത്തരുന്ന ദിവ്യരഹസ്യങ്ങൾ മനസ്സിലാക്കുന്നതും എന്തൊരു പദവിയാണ്‌!

പ്രക്ഷുബ്ധമായ ഈ ‘അന്ത്യകാലത്ത്‌’ ആരാധകരുടെ ഒരു സാർവദേശീയ ‘മഹാപുരുഷാരത്തെ’ കൂട്ടിവരുത്തുകയെന്ന തന്റെ ഉദ്ദേശ്യം യഹോവ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ ക്രമാനുഗതമായി വെളിപ്പെടുത്തിയിരിക്കുന്നു. (2 തിമൊ. 3:1; വെളി. 7:9; മത്താ. 24:45, NW) ഈ ആഗോള പ്രവർത്തനം “അന്ത്യകാലത്തു” സംഭവിക്കുന്നതായി യെശയ്യാവു 2:2, 3 വർണിക്കുന്നു. വർഷംതോറും, ലോകത്തിലെ വിപുലവ്യാപകമായ കുഴപ്പങ്ങളുടെയും അക്രമത്തിന്റെയും മധ്യേ ഈ കൂട്ടിച്ചേർക്കൽ തുടർന്നുകൊണ്ടിരിക്കുന്നു.

“സദാ ജാഗരൂകരായിരിക്കുവിൻ . . . ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ” എന്ന യേശുവിന്റെ വാക്കുകൾ അനുസരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച്‌ 2004 കലണ്ടർ വർഷത്തിൽ നാം ഏറെ ബോധവാന്മാരാക്കപ്പെട്ടു. (മത്താ. 24:42, 44NW) ‘കാലത്തിന്റെ അടയാളങ്ങളെ’ (NW) വിവേചിക്കുകയും അതിന്‌ അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്ന ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്‌ വലിയ അർഥമുണ്ട്‌. (മത്താ. 16:1-3) യഹോവ, തന്റെ വചനത്തിന്റെ നിവൃത്തിയെന്നനിലയിൽ ദിവ്യാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ട തന്റെ ജനത്തോടൊപ്പം തുടർന്നും ഉണ്ടായിരിക്കും, അവർക്ക്‌ എന്തൊക്കെ എതിർപ്പുകൾ നേരിട്ടേക്കാമെങ്കിലും.

രാജ്യഘോഷണം തടസ്സപ്പെടുത്താനോ നിറുത്തിക്കാനോ ചിലർ ശ്രമിക്കുന്നെങ്കിലും, നമ്മുടെ സഹോദരങ്ങൾ തുടർന്നും സത്യത്തെക്കുറിച്ചു സംസാരിക്കുകയും ഒരുമിച്ചു കൂടിവരുകയും ചെയ്യുന്നു. (പ്രവൃ. 5:19, 20; എബ്രാ. 10:24, 25) 2004 ജൂണിൽ, റഷ്യയിലെ മോസ്‌ക്കോയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നിരോധിക്കാനും ആ നഗരത്തിലെ അവരുടെ നിയമ കോർപ്പറേഷൻ റദ്ദാക്കാനും കീഴ്‌ക്കോടതി വിധിച്ചു. അവിടത്തെതന്നെ ഒരു അപ്പീൽക്കോടതി ആ തീരുമാനത്തെ അനുകൂലിക്കുകയും ചെയ്‌തു. എന്നിരുന്നാലും, ഇതൊന്നും സഹോദരങ്ങളെ നിരുത്സാഹിതരാക്കുന്നില്ല. ദൈവം തങ്ങളിൽനിന്ന്‌ എന്താണ്‌ ആവശ്യപ്പെടുന്നതെന്ന്‌ അവർക്കറിയാം, അവർ മനുഷ്യരെക്കാൾ അധികമായി അവനെ ഭരണാധികാരിയായി അനുസരിക്കുകയും ചെയ്യുന്നു. (പ്രവൃ. 5:29) പ്രതികൂലമായ നിയമനടപടിക്കു മധ്യേയും യഹോവ തന്റെ ദാസരെ നയിക്കുമെന്നു നമുക്ക്‌ ഉത്തമ ബോധ്യമുണ്ട്‌.

ജോർജിയ റിപ്പബ്ലിക്കിൽ കഴിഞ്ഞ ചില വർഷങ്ങളിലായി സഹോദരങ്ങൾക്ക്‌ സ്വത്തുവകകൾ നഷ്ടപ്പെട്ടു, അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ ആക്രമണം സഹിക്കേണ്ടിവന്നു, കൂടാതെ തങ്ങളുടെ സാഹിത്യങ്ങൾ അഗ്നിക്കിരയാക്കുന്നത്‌ സ്വന്തകണ്ണാൽ കാണേണ്ടിവന്നു. എന്നാൽ അവർക്കു വിരോധമായി ഉണ്ടാക്കിയ യാതൊരു ആയുധവും ഫലിച്ചില്ല. (യെശ. 54:17) 2004 സേവനവർഷത്തിൽ, യഹോവയുടെ സാക്ഷികൾ ജോർജിയയിൽ വീണ്ടും നിയമപരമായി അംഗീകരിക്കപ്പെട്ടു. പ്രശ്‌നങ്ങളൊന്നുമില്ലാതെ കൺവെൻഷനുകൾ നടത്തപ്പെട്ടു, സാഹിത്യങ്ങൾ യാതൊരു തടസ്സവും കൂടാതെ എത്തുന്നു. പ്രസാധകരുടെ എണ്ണത്തിലും സ്‌മാരക ഹാജരിലും പുതിയ അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.

അർമേനിയ, എറിട്രിയ, തുർക്ക്‌മെനിസ്ഥാൻ, ദക്ഷിണ കൊറിയ, റുവാണ്ട എന്നിവിടങ്ങളിൽ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി സഹോദരങ്ങൾക്കു ജയിൽവാസം അനുഭവിക്കേണ്ടിവന്നിരിക്കുന്നു. ദുഷ്‌പെരുമാറ്റം സഹിക്കേണ്ടിവരുന്നെങ്കിലും, തങ്ങളുടെ പരിശോധനകളുടെ തിരുവെഴുത്തു കാരണം അവർക്കറിയാം. വിടുതലിനായി യഹോവയിലേക്കു നോക്കവേ നിർമലത പാലിക്കാൻ അത്‌ അവരെ സഹായിക്കുന്നു.—1 പത്രൊ. 1:6; 2 പത്രൊ. 2:9

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ വായിക്കുകയും 2004-ലെ ലോകവ്യാപക റിപ്പോർട്ട്‌ പരിശോധിക്കുകയും ചെയ്യവേ, യഹോവയുടെ നന്മയെപ്രതി നിങ്ങൾ സന്തോഷിക്കും. (സങ്കീ. 31:19; 65:11) ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിൽ തുടർന്നു നടക്കാൻ ഈ വാർഷികപുസ്‌തകം നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.—1 തെസ്സ. 4:1.

എല്ലാത്തരം ആളുകളുടെയും പക്കൽ സത്യം എത്തിക്കാൻ വലിയ ശ്രമങ്ങൾ തുടർച്ചയായി നടത്തിവരുന്നു. ഉദാഹരണത്തിന്‌, ബധിരരെ ആത്മീയമായി സഹായിക്കാൻ ആംഗ്യഭാഷയിലുള്ള വീഡിയോകളും ഡിവിഡി-കളും മറ്റു വിവരങ്ങളും അതുപോലെ അന്ധർക്കുവേണ്ടി അന്ധലിപിയിലുള്ള പ്രസിദ്ധീകരണങ്ങളും തയ്യാറാക്കിയിരിക്കുന്നു. അനേകം രാജ്യപ്രസാധകർ തങ്ങളുടെ സഭാപ്രദേശത്തു താമസിക്കുന്ന കുടിയേറ്റക്കാരുടെ ഭാഷ പഠിച്ചിരിക്കുന്നു.

അതിനുപുറമേ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ നൂറുകണക്കിന്‌ ഒറ്റപ്പെട്ട കൂട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നു. ഒരു ബ്രാഞ്ചിനു കീഴിൽ 7,000-ത്തിലധികം പ്രസാധകരടങ്ങുന്ന 300-ലധികം ഒറ്റപ്പെട്ട കൂട്ടങ്ങളുണ്ട്‌. പുതിയ സഭകൾക്കായുള്ള എത്ര വലിയ സാധ്യത! കൂടാതെ, ഈ സേവന വർഷത്തിൽ സ്‌മാരകത്തിനു ഹാജരായ 1,67,60,607 പേരിൽ ഒരു കോടിയിലധികം പേർ സാക്ഷികളല്ലാത്തവർ ആയിരുന്നു. ഇത്‌ കൊയ്‌ത്തിനു പാകമായിരിക്കുന്ന വിളവിന്റെ ശക്തമായ സൂചനയാണ്‌.

യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിനും അവൻ ദിനംതോറും നമുക്കായി കരുതുന്ന സ്‌നേഹപൂർവകമായ വിധത്തിനും നാം അവനു നന്ദി നൽകുന്നു. (സദൃ. 10:22; മലാ. 3:10; 1 പത്രൊ. 5:7) “നാളുകളുടെ അന്തിമഭാഗത്ത്‌” ഏകീകൃതരായി മുന്നോട്ടു നീങ്ങവേ, നമ്മുടെ ആശ്രയം യഹോവയിലാണ്‌. നാം എന്തൊക്കെ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചാലും, “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു” എന്ന 2005-ലെ വാർഷികവാക്യം നമുക്കു മനസ്സിൽപ്പിടിക്കാം. (സങ്കീ. 121:2) ഞങ്ങളുടെ സ്‌നേഹവും നിങ്ങൾക്കുവേണ്ടിയുള്ള പ്രാർഥനയും സംബന്ധിച്ച്‌ ഉറപ്പുള്ളവരായിരിക്കുക.

നിങ്ങളുടെ സഹോദരന്മാർ,

യഹോവയുടെ സാക്ഷികളുടെ ഭരണസംഘം