വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റീയൂണിയൻ

റീയൂണിയൻ

റീയൂണിയൻ

റീയൂണിയൻ ദ്വീപിൽ ആദ്യമായി കാലുകുത്തിയവർ യാദൃച്ഛികമായി കണ്ടെത്തിയത്‌ ഒരു ഉഷ്‌ണമേഖലാ പറുദീസയായിരുന്നു. ആ കണ്ടുപിടിത്തം നടത്തിയത്‌ അറബി വ്യാപാരികളായിരിക്കാനാണ്‌ ഏറെ സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഗാധ നീലിമയിൽ ഒരു പച്ചരത്‌നംപോലെ ശോഭിക്കുന്ന റീയൂണിയന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും പ്രകൃതിരമണീയതയും സമസ്‌ത ഭൂഖണ്ഡങ്ങളെയും വെല്ലാൻപോന്നതാണ്‌. അഗ്നിപർവതങ്ങൾ മണൽവിരിച്ച കടൽപ്പുറങ്ങൾ, എണ്ണിയാലൊടുങ്ങാത്ത വെള്ളച്ചാട്ടങ്ങൾ, തഴച്ചുവളരുന്ന മഴക്കാടുകൾ, കണ്ണിനു വിരുന്നൊരുക്കുന്ന കാട്ടുപൂക്കൾ, അഗാധ താഴ്‌വരകൾ, കുന്നും മേടും നിറഞ്ഞ അഗ്നിപർവത ശൃംഗങ്ങൾ, കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന പച്ചപ്പണിഞ്ഞ അഗ്നിപർവത ഗർത്തങ്ങൾ, ഒരു സജീവ അഗ്നിപർവതം—റീയൂണിയന്റെ മുതൽക്കൂട്ടിൽ ചിലതു മാത്രമാണ്‌ ഇവ.

ഈ മനോഹര ദ്വീപിൽ വസിക്കുന്ന അനേകരും കണ്ണാൽ കാണാവുന്നതിനെക്കാൾ മനോജ്ഞമായ ഒന്നിനെ—ദൈവവചനത്തിലെ അമൂല്യ സത്യങ്ങളെ—വിലമതിക്കാൻ ഇടയായിരിക്കുന്നു. അടുത്തുള്ള മൗറീഷ്യസിൽ നിയമിച്ചിരുന്ന റോബർട്ട്‌ നിസ്‌ബെറ്റ്‌ എന്ന മിഷനറി ആയിരുന്നു റീയൂണിയനിൽ ആദ്യമായി കാലുകുത്തിയ രാജ്യഘോഷകൻ. 1955 സെപ്‌റ്റംബറിലായിരുന്നു അത്‌. ഏതാനും ദിവസങ്ങൾ മാത്രമേ അവിടെ തങ്ങിയുള്ളൂവെങ്കിലും ധാരാളം പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചുകൊണ്ട്‌ അനേകർക്കും ബൈബിളിൽ താത്‌പര്യമുണർത്താൻ റോബർട്ടിനു കഴിഞ്ഞു. ഉണരുക!യ്‌ക്ക്‌ ഒട്ടേറെ വരിസംഖ്യകളും അദ്ദേഹത്തിനു ലഭിച്ചു. താത്‌പര്യക്കാരുമായി തുടർന്നും അദ്ദേഹം കത്തിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു.

1955-നും 1960-നും ഇടയ്‌ക്ക്‌ റോബർട്ടും മേഖലാ മേൽവിചാരകനായ ഹാരി ആർനൊറ്റും ഈ ദ്വീപിലേക്ക്‌ ഏതാനും ഹ്രസ്വ സന്ദർശനങ്ങൾ നടത്തി. 1959-ൽ, ജോലിയിൽനിന്നു വിരമിച്ച കൽക്കരിത്തൊഴിലാളിയും ഒരു ഫ്രഞ്ച്‌ പയനിയറുമായ ആഡം ലിസിയാക്കിനോട്‌ റീയൂണിയൻ സന്ദർശിക്കാൻ ഫ്രാൻസ്‌ ബ്രാഞ്ച്‌ ആവശ്യപ്പെട്ടു. പോളീഷ്‌ വംശജനായ അദ്ദേഹം മഡഗാസ്‌കറിലായിരുന്നു സേവിച്ചിരുന്നത്‌. 1959 ഡിസംബർ മുഴുവൻ റീയൂണിയനിൽ ചെലവഴിച്ച അദ്ദേഹം എഴുതി: “ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും ഉറച്ച കത്തോലിക്കാ വിശ്വാസികളാണ്‌. എന്നിരുന്നാലും ദൈവവചനത്തെയും പുതിയലോകത്തെയും കുറിച്ച്‌ അറിയാൻ അനേകർക്കും ആഗ്രഹമുണ്ട്‌. സത്യത്തിന്റെ വളർച്ചയ്‌ക്കു തടയിടാൻ പുരോഹിതന്മാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ദൈവം സത്യവാൻ എന്ന നമ്മുടെ പുസ്‌തകം വായിക്കാൻ കിട്ടുമോ എന്നറിയാൻ സ്ഥലത്തെ പുരോഹിതൻ ആഗ്രഹിക്കുന്നതായി ഉണരുക!യുടെ ഒരു വരിക്കാരനോട്‌ ആരോ പറഞ്ഞു. ‘നേരിട്ടു വന്നാൽ കൊടുക്കാം,’ എന്ന്‌ വരിക്കാരൻ പറഞ്ഞു. പുരോഹിതൻ ആ പരിസരത്തേക്കേ വന്നില്ല.”

ഫ്രാൻസിൽനിന്നു സഹായമെത്തുന്നു

ആ കാലത്തു റീയൂണിയനിലെ വേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്ന ഫ്രാൻസ്‌ ബ്രാഞ്ച്‌ അവിടേക്കു പോകാൻ യോഗ്യതയുള്ള പ്രസാധകരെ ക്ഷണിച്ചു. ആൻഡ്രേ, ഷാനിൻ, അവരുടെ ആറു വയസ്സുകാരൻ മകൻ ക്രിസ്റ്റ്യാൻ എന്നിവരടങ്ങിയ പേജൂ കുടുംബവും മിമി എന്നറിയപ്പെടുന്ന ബന്ധുവായ നൊവേമി ഡ്യൂറേയും ആ ക്ഷണം സ്വീകരിച്ചു. അവർ 1961 ജനുവരിയിൽ കപ്പലിറങ്ങി. രണ്ടുവർഷം ഒരു പ്രത്യേക പയനിയറായി സേവിച്ചശേഷം നൊവേമി ഫ്രാൻസിലേക്കു മടങ്ങി.

പെട്ടെന്നുതന്നെ അവർ ധാരാളം താത്‌പര്യക്കാരെ കണ്ടെത്തി. തലസ്ഥാന നഗരിയായ സെന്റ്‌ ഡെനസിലെ തങ്ങളുടെ ഹോട്ടൽമുറിയിൽ അവർ യോഗങ്ങൾ നടത്തുകപോലും ചെയ്‌തു. ഒരു വീട്ടിലേക്കു താമസംമാറിയ ഉടൻതന്നെ അവർ യോഗങ്ങൾ അവിടേക്കു മാറ്റി. ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞ്‌ സെന്റ്‌-ഡെനസിലെ പുതുതായി രൂപംകൊണ്ട ആ കൂട്ടം ഏതാണ്ട്‌ 30 പേർക്ക്‌ ഇരിക്കാവുന്ന ഒരു ചെറിയ ഹാൾ വാടകയ്‌ക്കെടുത്തു. തടികൊണ്ടു പണിത ആ കെട്ടിടത്തിന്റെ മേൽക്കൂര തകരംകൊണ്ടുള്ളതായിരുന്നു. അടയ്‌ക്കാവുന്ന രണ്ടു ജനാലകളും ഒരു കതകും അതിനുണ്ടായിരുന്നു. ഉടമസ്ഥന്റെ അനുവാദത്തോടെ സഹോദരന്മാർ അകത്തെ ഭിത്തികൾ ഇടിച്ചുകളയുകയും ഒരു ചെറിയ സ്റ്റേജ്‌ ഉണ്ടാക്കുകയും ചെയ്‌തു. ചാരില്ലാത്ത ബെഞ്ചുകളും കൊണ്ടുവന്നിട്ടു.

ഈ ഉഷ്‌ണമേഖലാ പ്രദേശത്ത്‌ നന്നേ രാവിലെതന്നെ ചൂട്‌ അനുഭവപ്പെട്ടു തുടങ്ങുന്നു, പ്രത്യേകിച്ച്‌ മേഘങ്ങളൊന്നുമില്ലാത്ത തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ. ആ സ്ഥിതിക്ക്‌ തകരത്തിന്റെ മേൽക്കൂരയുള്ള ഒരു ഹാളിൽ കൂടിവരുന്ന കാര്യം പറയാനുണ്ടോ! ഞായറാഴ്‌ച രാവിലെ യോഗത്തിൽ സംബന്ധിക്കുന്ന എല്ലാവരും, വിശേഷാൽ തല മേൽക്കൂരയിൽ മുട്ടി മുട്ടിയില്ല എന്നനിലയിൽ സ്റ്റേജിൽ നിൽക്കുന്നവർ, വിയർത്തൊലിക്കാൻ തുടങ്ങും. മാത്രമല്ല, ഹാൾ മിക്കപ്പോഴും നിറഞ്ഞുകവിഞ്ഞിരുന്നതിനാൽ പുറത്തുനിന്നുകൊണ്ട്‌ പരിപാടി ശ്രദ്ധിച്ചിരുന്നവർ വാതിലിന്റെയും ജനലിന്റെയും അടുക്കൽ സ്ഥാനംപിടിക്കുകയും അങ്ങനെ അൽപ്പമായെങ്കിലും ലഭിച്ചിരുന്ന വായുസഞ്ചാരം ഇല്ലാതാകുകയും ചെയ്യുമായിരുന്നു.

‘സന്തോഷവും ഉത്‌കണ്‌ഠയും’

അസൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും യോഗങ്ങളിൽ സംബന്ധിക്കാൻ എല്ലാവർക്കും വളരെ സന്തോഷവും ഉത്സാഹവുമായിരുന്നു. ആദ്യവർഷം അവസാനമായപ്പോൾ ഏതാണ്ട്‌ 50 പേർ ക്രമമായി ഹാജരാകുന്നുണ്ടായിരുന്നു. രാജ്യപ്രസാധകരുടെ എണ്ണം ഏഴായി ഉയർന്നു, 47 ബൈബിളധ്യയനങ്ങളും ഉണ്ടായിരുന്നു! പുതിയവരിൽ ചിലർക്കു വാരത്തിൽ രണ്ടു പ്രാവശ്യംപോലും അധ്യയനം നടത്തിയിരുന്നു. “ഞങ്ങൾക്കു സന്തോഷമാണ്‌, വളരെ സന്തോഷം, ഒപ്പം അൽപ്പം ഉത്‌കണ്‌ഠയുമുണ്ട്‌,” സഹോദരന്മാർ എഴുതി.

പുതുതായി ബൈബിൾ പഠിച്ചുകൊണ്ടിരുന്നവരിൽ ഒരാളായിരുന്നു മിര്യാം ആൻഡ്രിയൻ. 1961-ൽ മഡഗാസ്‌കറിൽവെച്ച്‌ അവർ പഠനം ആരംഭിച്ചിരുന്നു. മേൽപ്പറഞ്ഞ രാജ്യഹാൾ ഒരു താത്‌കാലിക സമ്മേളനഹാളായും ഉപയോഗിച്ചിരുന്ന കാര്യം അവർ ഓർക്കുന്നു. അതിനുവേണ്ടി സഹോദരങ്ങൾ ഓലകൊണ്ട്‌ ഒരു ചാർത്തുകെട്ടുക മാത്രമാണു ചെയ്‌തിരുന്നത്‌. ആരംഭകാലത്തെ അത്തരം വലിയ കൂടിവരവുകളിൽ 110 പേർ വരെ ഹാജരായിട്ടുണ്ട്‌.

1961 ഒക്ടോബറിൽ മൗറീഷ്യസിൽ നടന്ന ഒരു സമ്മേളനത്തിൽ സ്‌നാപനമേറ്റവരിൽ ചിലരായിരുന്നു ഡേവിഡ്‌ സൂരി, മേരിയൻ ലാംഗൂ, ലൂസ്യൻ വേഷോ എന്നിവർ. അവരെല്ലാം പ്രസംഗവേലയ്‌ക്കു വളരെയധികം പിന്തുണയേകി. രണ്ടാം വർഷത്തിൽ പ്രസാധകരുടെ എണ്ണം 32 ആയിത്തീർന്നു. പയനിയർമാർ ഓരോരുത്തരും 30 ബൈബിളധ്യയനങ്ങൾവരെപോലും നടത്തിയിരുന്നു! ഞായറാഴ്‌ചത്തെ യോഗഹാജർ 100 ആയി വർധിച്ചു. വിവിധ വംശീയ കൂട്ടങ്ങളിൽനിന്നുള്ള ആളുകൾ അതിൽ ഉണ്ടായിരുന്നു.

റീയൂണിയനിലെ ഇന്ത്യൻ വംശജരിൽപ്പെട്ട അനേകർ കത്തോലിക്കാമതവും ഹിന്ദുമതവും കൂടിക്കലർന്ന ഒരു മിശ്രമതമാണ്‌ ആചരിച്ചുപോരുന്നത്‌. ചിലർക്ക്‌ തങ്ങളുടെ പൂർവാചാരങ്ങൾ ഉപേക്ഷിക്കുന്നത്‌ ഒരു പോരാട്ടംതന്നെ ആയിരുന്നു. എന്നാൽ സഹോദരങ്ങളുടെ ക്ഷമയും ദയയും ശരിയായതിനോടുള്ള ഉറച്ച പറ്റിനിൽപ്പും മിക്കപ്പോഴും സത്‌ഫലങ്ങൾ ഉളവാക്കി. ദൃഷ്ടാന്തത്തിന്‌ രണ്ടു വർഷമായി ഒരു പയനിയറോടൊത്തു പഠിച്ചിരുന്ന ഒരു സ്‌ത്രീ വ്യാജമതം ആചരിക്കുന്നതിലും ഭാഗ്യം പറയുന്നതിലും ഒരു വെപ്പാട്ടിയായി ജീവിക്കുന്നതിലും തുടർന്നുപോന്നു. മറ്റൊരു സഹോദരിക്ക്‌ അവരെ സഹായിക്കാനായെങ്കിലോ എന്ന പ്രതീക്ഷയിൽ പയനിയർ അധ്യയനം അവർക്കു കൈമാറി. ആ സഹോദരി എഴുതുന്നു: “ഏതാനും മാസങ്ങൾക്കുശേഷം ആ സ്‌ത്രീയുടെ വിലമതിപ്പു വർധിച്ചു തുടങ്ങി. അവർ ആത്മവിദ്യാചാരങ്ങൾ നിറുത്തിയത്‌ എന്നെ വളരെ സന്തോഷിപ്പിച്ചു. എന്നാൽ അവർ അപ്പോഴും വിവാഹം നിയമപരമാക്കിയിരുന്നില്ല. അങ്ങനെ ചെയ്യാൻ ‘ഭർത്താവ്‌’ സമ്മതിക്കുന്നില്ലെന്നാണ്‌ അവർ പറഞ്ഞത്‌. ഒടുവിൽ അയാളോടൊത്തു ജീവിക്കാൻതന്നെ അവർ തീരുമാനിച്ചു, അതിനാൽ അധ്യയനം നിറുത്തുകയല്ലാതെ എനിക്കു വേറെ വഴിയില്ലായിരുന്നു.

“ഒരു ദിവസം തെരുവിൽവെച്ചു കണ്ടപ്പോൾ അധ്യയനം വീണ്ടും തുടങ്ങണമെന്ന്‌ ആ സ്‌ത്രീ എന്നോട്‌ ആവശ്യപ്പെട്ടു. ഇപ്പോൾത്തന്നെ പഠിച്ചുകഴിഞ്ഞ കാര്യങ്ങൾ ബാധകമാക്കിക്കൊണ്ട്‌ തന്റെ ആത്മാർഥത തെളിയിക്കുന്നപക്ഷം ആകാമെന്നു ഞാൻ പറഞ്ഞു. ഈ സംഗതി സംബന്ധിച്ച്‌ യഹോവയോടു പ്രാർഥിക്കാൻ ഞാൻ അവരെ ബുദ്ധിയുപദേശിച്ചു. അവർ അതു ചെയ്‌തു. പിന്നീട്‌ ധൈര്യം സംഭരിച്ച്‌ അവർ തന്റെ പങ്കാളിയോടു തുറന്നു സംസാരിച്ചു. അയാൾ സമ്മതിക്കുകയും ചെയ്‌തു. അത്‌ ആ സ്‌ത്രീയെ എത്ര സന്തോഷിപ്പിച്ചെന്നോ! മാത്രവുമല്ല, അവരോടൊത്ത്‌ അദ്ദേഹം യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി.”

സേവനവർഷം 1963-ൽ രാജ്യപ്രസാധകരുടെ 11 അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു, ഒടുവിലത്തേത്‌ 93 ആയിരുന്നു. ആ സമയത്ത്‌ റീയൂണിയനിൽ രണ്ടു സഭകളും ഒരു ഗ്രൂപ്പും ഉണ്ടായിരുന്നു. പ്രാദേശികമായി ആദ്യത്തെ സ്‌നാപനച്ചടങ്ങ്‌ നടന്നത്‌ 1962 ഡിസംബറിൽ സെന്റ്‌-ഷില്ലേബെയ്‌നിൽ വെച്ചായിരുന്നു. അതിൽ 20 പേർ സ്‌നാപനമേറ്റു. 1963 ജൂണിലെ രണ്ടാമത്തെ സ്‌നാപനവേളയിൽ 38 പേരും. 1961-ൽ, 41,667 പേർക്ക്‌ ഒരു പ്രസാധകൻ എന്ന അനുപാതമാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. മൂന്നുവർഷം കഴിഞ്ഞ്‌ 2,286 പേർക്ക്‌ ഒന്ന്‌ എന്നതായി അനുപാതം. അതേ, ആത്മീയ വളർച്ചയ്‌ക്കു നല്ല സാധ്യതയുള്ള ഈ ദ്വീപിൽ യഹോവ തന്റെ വചനം ‘വളരുമാറാക്കുകയായിരുന്നു.’—1 കൊരി. 3:6.

രാജ്യസന്ദേശം വിദൂര പ്രദേശങ്ങളിൽ എത്തിക്കുന്നു

ആദ്യ സാക്ഷിക്കുടുംബം എത്തിയിട്ട്‌ വെറും നാലു വർഷം കഴിഞ്ഞ്‌—1965 ആയതോടെ—സെന്റ്‌ ഡെനസിലുള്ള സഭയിലെ പ്രസാധകരുടെ എണ്ണം 110-ലേറെയായി വർധിച്ചിരുന്നു. മൂന്ന്‌ ആഴ്‌ചകൊണ്ട്‌ അവർ ആ പ്രദേശം പ്രവർത്തിച്ചുതീർക്കുമായിരുന്നു! അതേസമയം മറ്റുപല സ്ഥലങ്ങളും പ്രവർത്തിക്കാതെ കിടന്നിരുന്നു. എന്തായിരുന്നു പരിഹാരം? സഹോദരങ്ങൾ ബസ്സുകൾ വാടകയ്‌ക്കെടുത്ത്‌ സെന്റ്‌ ലൂയെ, സെന്റ്‌ ഫിലിപ്‌, സെന്റ്‌ പിയെർ എന്നിവ ഉൾപ്പെടെയുള്ള മറ്റു തീരദേശ പട്ടണങ്ങളിൽ പോയി പ്രസംഗിച്ചു.

ഇടുങ്ങിയതും കുത്തനെയുള്ളതുമായ വളഞ്ഞുപുളഞ്ഞ റോഡിലൂടെയായിരുന്നു മിക്കപ്പോഴും യാത്ര. ചില പ്രദേശങ്ങളിലെത്താൻ മണിക്കൂറുകൾ എടുക്കുമായിരുന്നു. തന്നിമിത്തം അതിരാവിലെ യാത്ര ആരംഭിച്ചിരുന്നു. സെന്റ്‌ ഡെനസിൽനിന്ന്‌ 15 മിനിട്ടുകൊണ്ടു ചെല്ലാവുന്ന ലേ പോർ നഗരത്തിലെത്താൻ അന്ന്‌ രണ്ടു മണിക്കൂർ കഷ്ടപ്പെട്ടു യാത്രചെയ്യണമായിരുന്നു. “ആ റോഡിലൂടെയുള്ള യാത്രയ്‌ക്ക്‌ വിശ്വാസം ആവശ്യമായിരുന്നു,” ഒരു സഹോദരൻ അനുസ്‌മരിക്കുന്നു. പാറക്കല്ലുകൾ ഉരുണ്ടുവീഴുന്നതു നിമിത്തം പുതിയ റോഡുപോലും സുരക്ഷിതമല്ല. ചില സ്ഥലങ്ങളിൽ, കുത്തനെയുള്ള മലഞ്ചെരിവുകളിലൂടെയാണു റോഡു കടന്നുപോകുന്നത്‌. ചിലപ്പോഴൊക്കെ, ടൺകണക്കിനു ഭാരമുള്ള പാറകൾ കനത്ത മഴയിൽ അങ്ങു മുകളിൽനിന്ന്‌ ഇളകി വീഴുന്നു. ധാരാളം ആളുകൾ അങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്‌.

ക്രിസ്റ്റ്യാൻ പേജൂ പറയുന്നു: “എനിക്ക്‌ ഏതാണ്ട്‌ എട്ടു വയസ്സുണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ഗ്രൂപ്പ്‌ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 400 മുതൽ 600 വരെ ഉണരുക! മാസികകൾ സമർപ്പിക്കുമായിരുന്നു. വീക്ഷാഗോപുരം നിരോധിക്കപ്പെട്ടിരുന്നു. അവിശ്വാസികളെങ്കിലും സൗഹാർദരായ ചില ഭർത്താക്കന്മാർ കാഴ്‌ചകൾ കാണാനുള്ള ഇഷ്ടംകൊണ്ട്‌ ഭാര്യമാരോടൊപ്പം വരുമായിരുന്നു. എന്നാൽ അവർ സാക്ഷീകരണത്തിൽ ഏർപ്പെട്ടില്ല. വയൽസേവനം കഴിഞ്ഞ്‌ പിക്‌നിക്‌ ഉണ്ടായിരുന്നു. കുട്ടികളായ ഞങ്ങൾക്ക്‌ അതു യഥാർഥ ഉല്ലാസമായിരുന്നു. തീർച്ചയായും, ഈ പ്രത്യേക പ്രവർത്തനങ്ങൾക്ക്‌ എന്റെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു.”

സംഘടനാപരമായ ക്രമീകരണങ്ങൾ വേലയെ ത്വരിതപ്പെടുത്തി

1963 മേയിൽ, ആദ്യമായി ലോക ആസ്ഥാനത്തുനിന്നുള്ള ഒരു പ്രതിനിധി—മിൽട്ടൺ ജി. ഹെൻഷൽ—റീയൂണിയൻ സന്ദർശിച്ചു. 155 പേരടങ്ങിയ ഒരു സദസ്സിനോട്‌ അദ്ദേഹം ഒരു പ്രത്യേക പ്രസംഗം നടത്തി. അദ്ദേഹത്തിന്റെ സന്ദർശനഫലമായി നാലുപേർ പ്രത്യേക പയനിയർമാരായി നിയമിക്കപ്പെട്ടു. അവർ സഭകളെ പരിപാലിക്കുന്നതിൽ സഹായിക്കുകയും സുവാർത്ത പ്രസംഗിക്കപ്പെടാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു. ഡേവിഡ്‌ സൂരിയെ ലേ പോരിലും ലൂസ്യൻ വേഷോയെ സെന്റ്‌ ആൻഡ്രേ നഗരത്തിലും നിയമിച്ചു. മേരിയൻ ലാംഗൂവും നൊവേമി ഡ്യൂറേയും (ഇപ്പോൾ തിസ്സെരാൻഡ്‌) സെന്റ്‌ പിയെറിലും നിയമിക്കപ്പെട്ടു.

1964 മേയ്‌ 1-ന്‌ വേലയുടെ മേൽനോട്ടം ഫ്രാൻസിൽനിന്നു മൗറീഷ്യസിലേക്കു മാറ്റി. കൂടാതെ, റീയൂണിയനിൽ ഒരു സാഹിത്യ ഡിപ്പോയും തുറന്നു. ഇതിനിടെ, നിയമിച്ചു കൊടുത്തിട്ടില്ലാത്ത കൂടുതൽ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ പ്രസാധകർ ക്ഷണിക്കപ്പെട്ടു. സത്യത്തിലേക്കു കൂട്ടമായി വരുന്ന പുതിയവരെ നന്നായി പരിപാലിക്കാൻ കഴിയത്തക്കവണ്ണം സഭാ ഉത്തരവാദിത്വങ്ങൾ എത്തിപ്പിടിക്കാൻ സഹോദരന്മാർ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്‌തു. സേവനവർഷം 1964-ൽ മൊത്തം 57 പേരാണു സ്‌നാപനമേറ്റത്‌—ഒരു സമ്മേളനത്തിൽ 21 പേർ!

മുൻവർഷം സെന്റ്‌ ആൻഡ്രേയിലെ ഗ്രൂപ്പ്‌ ഒരു സഭയാകാനുള്ള അപേക്ഷ കൊടുത്തു. അപേക്ഷയിൽ ഇങ്ങനെ എഴുതിയിരുന്നു: “1963 ജൂൺ അവസാനം സ്‌നാപനമേറ്റ 12 പ്രസാധകർ ഉണ്ടായിരിക്കും. അടുത്ത രണ്ടു മാസങ്ങളിൽ അഞ്ചോ ആറോ പുതിയ പ്രസാധകർ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്‌. സഹോദരങ്ങൾ 30 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്‌.” അപേക്ഷ അംഗീകരിക്കപ്പെട്ടു. സഭയ്‌ക്കു മേൽനോട്ടം വഹിക്കാനായി രണ്ടു സഹോദരന്മാർ നിയമിക്കപ്പെട്ടു—സഭാദാസനായി, അഥവാ അധ്യക്ഷമേൽവിചാരകനായി ഷാൻ നാസ്സോയും സഹായിയായി ലൂസ്യൻ വേഷോയും. ഇരുവരും സത്യത്തിൽ വന്നിട്ട്‌ രണ്ടുവർഷം തികഞ്ഞിരുന്നില്ല.

ഒത്ത ശരീരവും ഹൃദയവിശാലതയുമുണ്ടായിരുന്ന 38 വയസ്സുകാരൻ ഷാൻ ഒരു ടെക്‌നിക്കൽ സ്‌കൂളിലെ അധ്യാപകനും വിദഗ്‌ധ ശിൽപ്പിയുമായിരുന്നു. 1962-ൽ സ്‌നാപനമേറ്റ അദ്ദേഹത്തിനു കാര്യങ്ങൾ നിർവഹിക്കാനുള്ള വൈദഗ്‌ധ്യവും പ്രാപ്‌തിയും ഉണ്ടായിരുന്നത്‌ രാജ്യവേലയുടെ പുരോഗതിക്കു സഹായകമായി. യഥാർഥത്തിൽ അദ്ദേഹം സെന്റ്‌ ആൻഡ്രേയിലെ സ്വന്തം സ്ഥലത്ത്‌ സ്വന്തം ചെലവിൽ റീയൂണിയനിലെ രണ്ടാമത്തെ രാജ്യഹാൾ നിർമിച്ചു. തടികൊണ്ടു നിർമിച്ച ഉറപ്പുള്ള ആകർഷകമായ ആ ഹാളിൽ 50-ൽപ്പരം പേർക്കു സുഖമായി ഇരിക്കാമായിരുന്നു. സെന്റ്‌ ആൻഡ്രേയിലെ ഗ്രൂപ്പ്‌ പ്രവർത്തിച്ചിരുന്ന പ്രദേശത്ത്‌ ഇപ്പോൾ എട്ടു സഭകളുണ്ട്‌. ഷാൻ 1997-ൽ യഹോവയോടു വിശ്വസ്‌തനായി മരിച്ചു.

1960-കളുടെ പ്രാരംഭത്തിൽ വികാസം പ്രാപിച്ച മൂന്നാമത്തെ ഗ്രൂപ്പ്‌ ഒരു തുറമുഖ നഗരമായ ലേ പോറിലായിരുന്നു. എട്ടു കിലോമീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്ന സെന്റ്‌-പോളിൽനിന്നുള്ള താത്‌പര്യക്കാരും അതിൽ ഉൾപ്പെട്ടിരുന്നു. മുള്ളുകളില്ലാത്ത ഒരുതരം കള്ളിച്ചെടികളാൽ ചുറ്റപ്പെട്ട ലളിതമായ തടിവീടുകളാണ്‌ ലേ പോറിൽ ഉണ്ടായിരുന്നത്‌. ഡേവിഡ്‌ സൂരി ഒരു വീടു വാടകയ്‌ക്കെടുത്ത്‌ അതിൽ യോഗങ്ങൾ നടത്തി. 1963 ഡിസംബറിൽ ആ ഗ്രൂപ്പ്‌ ഒരു സഭയാകാൻ അപേക്ഷ സമർപ്പിച്ചു. അവിടെ 16 രാജ്യപ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. അവരിൽ എട്ടുപേർ സ്‌നാപനമേറ്റവരും. അവർ ഓരോ മാസവും വയൽസേവനത്തിൽ ശരാശരി 22.5 മണിക്കൂർ പ്രവർത്തിച്ചിരുന്നു. ഡേവിഡും സഹായിയും മാത്രം നടത്തിയിരുന്ന ബൈബിളധ്യയനങ്ങളുടെ എണ്ണം 38! അതേ മാസത്തിൽ സന്ദർശനം നടത്തിയ സർക്കിട്ട്‌ മേൽവിചാരകന്റെ പരസ്യപ്രസംഗം കേൾക്കാൻ 53 പേർ സന്നിഹിതരായി.

പ്രത്യേക പയനിയർമാരായ ക്രിസ്റ്റ്യാൻ ബോൺകാസും ഭാര്യ ഷോസെറ്റും ലേ പോറിൽ നിയമിക്കപ്പെട്ടു. ക്രിസ്റ്റ്യാൻ സ്‌നാപനമേറ്റത്‌ ഫ്രഞ്ച്‌ ഗയാനയിലായിരുന്നു. 1960-കളുടെ ആരംഭത്തിലാണ്‌ അദ്ദേഹം റീയൂണിയനിലേക്കു വന്നത്‌. അന്ന്‌ അവിവാഹിതനായിരുന്ന ക്രിസ്റ്റ്യാൻ മാത്രമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിൽ സത്യത്തിലുണ്ടായിരുന്നത്‌. യോഗങ്ങൾ നടത്തിക്കൊണ്ടിരുന്ന വീട്ടിൽ ക്രിസ്റ്റ്യാനും ഷോസെറ്റിനും ഇടംനൽകാൻ സൂരി സഹോദരൻ ദയാപൂർവം മറ്റൊരു വീട്ടിലേക്കു മാറി. എന്നിരുന്നാലും ഈ ദമ്പതികൾക്കും മാറിപ്പാർക്കേണ്ടിവരത്തക്കവണ്ണം കാലക്രമത്തിൽ സഭ വളർന്നു!

ഇതിനിടയിൽ, കത്തോലിക്കാ ഭൂരിപക്ഷമുള്ള ഈ പ്രദേശത്തു വൈദികർ ആളുകളെ സാക്ഷികൾക്കെതിരെ തിരിച്ചുതുടങ്ങി. കുട്ടികളും ചെറുപ്പക്കാരും പകൽസമയത്തു പ്രസാധകർക്കു നേരെയും രാത്രിയിൽ അവരുടെ വീടിനിട്ടും കല്ലെറിയുക പതിവായിരുന്നു.

പുതിയ ബൈബിൾ പഠിതാവായിരുന്ന റാഫേലാ ഹോറോയി എന്ന സ്‌ത്രീക്ക്‌ ആ ചെറുപ്പക്കാരിൽ ചിലരെ അറിയാമായിരുന്നു. ഒരിക്കൽ, കല്ലെറിഞ്ഞശേഷം വീട്ടിലേക്കു മടങ്ങിയ ആ ‘വിദ്വാന്മാരെ’ അവർ പിന്തുടർന്നു. “നിങ്ങൾ എന്റെ സഹോദരന്റെ നേരെ ഇനിയും കല്ലെറിഞ്ഞാൽ ഞാൻ നടപടി സ്വീകരിക്കേണ്ടിവരും,” അവർ പറഞ്ഞു.

“ഞങ്ങളോടു ക്ഷമിക്കണം, അദ്ദേഹം നിങ്ങളുടെ സഹോദരനാണെന്നു ഞങ്ങൾക്ക്‌ അറിയില്ലായിരുന്നു,” അവർ മറുപടി പറഞ്ഞു.

റാഫേലായും മൂന്നു പുത്രിമാരും സത്യത്തിൽ വന്നു. അവരിൽ ഒരാളായ യോളെനെ ലൂസ്യൻ വേഷോ വിവാഹം കഴിച്ചു.

വൈദികപ്രേരിതമായ മുൻവിധി ഉണ്ടായിരുന്നിട്ടും സഹോദരങ്ങളുടെ തീക്ഷ്‌ണതയുടെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായി ലേ പോറിൽ സജീവമായ ഒരു സഭ രൂപംകൊണ്ടു. പെട്ടെന്ന്‌ ഹാൾ നിറഞ്ഞുകവിഞ്ഞു. യഥാർഥത്തിൽ മിക്കപ്പോഴും ഹാളിലുള്ളതിനെക്കാൾ കൂടുതൽപേർ പുറത്തുനിന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്റ്റേജ്‌ ഉൾപ്പെടെ സാധ്യമായിടത്തെല്ലാം കസേരകളിട്ടു. കുട്ടികളുടെ ഒരു നിര സദസ്സിന്‌ അഭിമുഖമായി സ്റ്റേജിന്റെ വക്കിൽ ഇരുന്നു. കാലക്രമേണ സഹോദരങ്ങൾ ഒരു നല്ല രാജ്യഹാൾ പണിതു. ഇന്ന്‌ ആ പ്രദേശത്ത്‌ ആറു സഭകളുണ്ട്‌.

പയനിയർമാർ മുന്നണിയിൽ

റീയൂണിയനിലെ ആദ്യ പയനിയർമാരിലൊരാളായിരുന്നു ആനിക്‌ ലാപിയെർ. മിര്യാം തോമസ്‌ അനുസ്‌മരിക്കുന്നു: “ആനിക്‌ സഹോദരി എനിക്കും അമ്മയ്‌ക്കും അധ്യയനം നടത്തി. ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്യാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു, ഒരു പയനിയറാകാൻ ആഗ്രഹിക്കുന്നുവെന്നു ഞാൻ അവരോടു പറഞ്ഞു. ആറു മാസം കഴിഞ്ഞു ഞാൻ സ്‌നാപനമേറ്റു. അന്നു മുഴുദ്വീപും ഞങ്ങളുടെ പ്രവർത്തന പ്രദേശമായിരുന്നു. ബസ്സുകൾ ഇല്ലാതിരുന്നതിനാലും കാറുകൾ വളരെ കുറവായിരുന്നതിനാലും മിക്കപ്പോഴും ഞങ്ങൾ നടക്കണമായിരുന്നു. എന്നാൽ നാസ്സോ സഹോദരന്‌ സ്വന്തം കാർ ഉണ്ടായിരുന്നു, സാധിക്കുമ്പോഴൊക്കെ അദ്ദേഹം ഞങ്ങളെ സേവനത്തിനു കൊണ്ടുപോകുമായിരുന്നു. പ്രസംഗം സന്തോഷപ്രദമായിരുന്നു, ഞങ്ങളെല്ലാം അത്യന്തം ഉത്സാഹഭരിതരായിരുന്നു.”

കുടുംബസ്ഥനായ ആറി-ലൂസിയൻ ഗ്രോഡെ അനുസ്‌മരിക്കുന്നു: “പയനിയറിങ്‌ നടത്താൻ ഞങ്ങൾ എല്ലായ്‌പോഴും കുട്ടികളെ പ്രോത്സാഹിപ്പിച്ചിരുന്നു. യഹോവയ്‌ക്കു നമ്മുടെ ഏറ്റവും നല്ലതു കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ സർക്കിട്ട്‌ മേൽവിചാരകന്മാർ ഞങ്ങളോട്‌ ഊന്നിപ്പറഞ്ഞിരുന്നു. ഞങ്ങളുടെ മൂത്തപുത്രനായ ആറി ഫ്രെഡിന്‌ ഇപ്പോൾ 40 വയസ്സായി, അവൻ മുഴുസമയ സേവനത്തെ തന്റെ ജീവിതവൃത്തിയാക്കിയിരിക്കുകയാണ്‌.”

ആറി ഫ്രെഡ്‌ അനുസ്‌മരിക്കുന്നു: “ഞങ്ങളുടെ സഭയിൽ തീക്ഷ്‌ണതയുള്ള ചെറുപ്പക്കാരുടെ ഒരു നല്ല കൂട്ടമുണ്ടായിരുന്നു. ചിലർ സ്‌നാപനമേറ്റവരായിരുന്നു, എന്നെപ്പോലെയുള്ള മറ്റു ചിലർ സ്‌നാപനമേൽക്കാത്തവരും. സ്‌കൂളവധിക്കാലങ്ങളിൽ ഞങ്ങളെല്ലാം ഏതായാലും 60 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചിരുന്നു. ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ ആത്മീയ ലാക്കുകൾ മറന്നില്ല, ഇപ്പോൾ ഞാൻ എന്റെ ഭാര്യ എവ്‌ലിനോടൊപ്പം സർക്കിട്ട്‌ വേലയിലാണ്‌.”

ഭൂത എതിർപ്പ്‌

റീയൂണിയനിൽ ആത്മവിദ്യ സാധാരണമാണ്‌. ഷാനിൻ കൊറിനോ (മുമ്പ്‌ ഷാനിൻ പേജൂ) അനുസ്‌മരിക്കുന്നു: “ലാ മൊന്റാനി ഗ്രാമത്തിൽ ഞാൻ ഒരു മനുഷ്യനെ കണ്ടു, ഒരു പാവയിൽ സൂചികൾ കുത്തിക്കൊണ്ട്‌ എന്റെമേൽ ശാപം വരുത്തുമെന്ന്‌ അയാൾ പറഞ്ഞു. അയാൾ പറയുന്നത്‌ എന്താണെന്ന്‌ എനിക്കു മനസ്സിലായില്ല. അതുകൊണ്ട്‌ വിശദീകരിച്ചു തരാൻ ഞാൻ എന്റെ ബൈബിൾ വിദ്യാർഥിയോട്‌ ആവശ്യപ്പെട്ടു. ‘ഈ മനുഷ്യൻ ഒരു മന്ത്രവാദി-വൈദ്യനാണ്‌,’ അവർ പറഞ്ഞു. ‘നിങ്ങളെ ഉപദ്രവിക്കാൻ അയാൾ ആത്മാക്കളോട്‌ ആവശ്യപ്പെടാൻ പോകുകയാണ്‌.’ തന്നിൽ പൂർണമായി ആശ്രയിക്കുന്നവരെ യഹോവ സംരക്ഷിക്കുമെന്നു ഞാൻ അവർക്ക്‌ ഉറപ്പുകൊടുത്തു. എനിക്കു യാതൊരു ഹാനിയും തട്ടിയില്ലെന്നു പറയേണ്ടതില്ലല്ലോ.”

താൻ ഒരു കുട്ടി ആയിരുന്നപ്പോൾ തന്റെ കുടുംബം ആത്മവിദ്യായോഗം നടത്തിയിരുന്നതായി ഒരു സഹോദരൻ അനുസ്‌മരിക്കുന്നു. 1969-ൽ അദ്ദേഹം യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി ബൈബിൾ പഠിച്ചുതുടങ്ങി. എന്നാൽ ക്രിസ്‌തീയ യോഗങ്ങൾക്കു വരുമ്പോഴെല്ലാം ഭൂതങ്ങൾ അദ്ദേഹത്തെ ബധിരനാക്കിയിരുന്നു. എങ്ങനെയെങ്കിലും അദ്ദേഹത്തെ പിന്തിരിപ്പിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. അതൊന്നും ഗണ്യമാക്കാതെ അദ്ദേഹം യോഗങ്ങൾക്കു പോകുകയും വീട്ടിലിരുന്നു കേൾക്കാൻ പ്രസംഗങ്ങൾ റെക്കോർഡു ചെയ്‌തു കൊണ്ടുപോരുകയും ചെയ്യുന്നതു പതിവാക്കി. അധികം താമസിയാതെ ഭൂതങ്ങൾ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. പിന്നീടു പെട്ടെന്നുതന്നെ അദ്ദേഹം വയൽസേവനത്തിൽ പങ്കെടുത്തുതുടങ്ങി.—യാക്കോ. 4:7.

റോസേഡാ കാറോ എന്ന ഒരു പെന്തെക്കൊസ്‌തുകാരി 1996-ൽ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ അതിനുമുമ്പുതന്നെ തന്റെ സഭയിലെ സുഹൃത്തുക്കളുടെ ഉപദേശം കേട്ട്‌ പ്രമേഹത്തിനുള്ള ചികിത്സ നിറുത്തിയതിനാൽ അവരുടെ കാഴ്‌ച നഷ്ടപ്പെട്ടിരുന്നു. അവരുടെ ഭർത്താവായ ക്ലേഡോ പ്രാദേശിക കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തകനായിരുന്നു. എന്തും ചെയ്യാൻ മടിക്കാത്ത അദ്ദേഹത്തെ എല്ലാവർക്കും വലിയ പേടിയായിരുന്നു. മന്ത്രവാദത്തിൽ ഏർപ്പെടുകയും ഹൈന്ദവ ആചാരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതു പതിവാക്കിയിരുന്ന അദ്ദേഹവും ഒടുവിൽ പെന്തെക്കൊസ്‌തു വിശ്വാസിയായിത്തീർന്നു.

റോസേഡാ പഠനം ആരംഭിച്ചപ്പോൾ ക്ലേഡോ അവരെ എതിർക്കാൻ തുടങ്ങി. അദ്ദേഹം സഭാ മൂപ്പന്മാരെ ഭീഷണിപ്പെടുത്തുകപോലും ചെയ്‌തു. എന്നാൽ റോസേഡാ ഭയപ്പെട്ടില്ല. ഏതാനും മാസത്തിനുശേഷം ക്ലേഡോ ആശുപത്രിയിലായി. അവിടെവെച്ച്‌ അബോധാവസ്ഥയിലായ അദ്ദേഹത്തിന്‌ ഒടുവിൽ ബോധം വീണ്ടുകിട്ടിയപ്പോൾ രണ്ടു സാക്ഷികൾ കുറെ സൂപ്പുമായി വന്നു, അതു ഭാര്യക്കായിരിക്കും എന്നാണ്‌ അദ്ദേഹം വിചാരിച്ചത്‌.

“അല്ല, സൂപ്പ്‌ താങ്കൾക്കുവേണ്ടിയാണ്‌!” സഹോദരിമാർ പറഞ്ഞു.

ക്ലേഡോ പറയുന്നു: “അത്‌ എന്നെ ആഴത്തിൽ സ്‌പർശിച്ചു. പെന്തെക്കൊസ്‌തുകാർ ആരും എന്നെ സന്ദർശിച്ചിരുന്നില്ല, എന്നാൽ ഞാൻ ശക്തമായി എതിർത്തിരുന്ന യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടുപേർ എനിക്കു ഭക്ഷണവുമായി വന്നു. ‘എന്റെ ഭാര്യയുടെ ദൈവമായ യഹോവ യഥാർഥത്തിൽ സ്ഥിതിചെയ്യുന്നു,’ ഞാൻ എന്നോടുതന്നെ പറഞ്ഞു. പിന്നീട്‌ റോസേഡായും ഞാനും ഞങ്ങളുടെ വിശ്വാസങ്ങളിൽ ഏകീഭവിക്കേണമേ എന്ന്‌ അപേക്ഷിച്ചുകൊണ്ട്‌ ഞാൻ ഒരു മൗനപ്രാർഥന നടത്തി.”

പെട്ടെന്നുണ്ടായ വികാരത്താലല്ല ക്ലേഡോ വിനീതമായ ഈ അപേക്ഷ നടത്തിയത്‌. രോഗം ബാധിക്കുന്നതിനു മുമ്പ്‌ അദ്ദേഹത്തിന്റെ മനോഭാവം അൽപ്പം മയപ്പെട്ടിരുന്നു, ഒരു അയൽക്കാരിയുടെ വീട്ടിലിരുന്നു പഠിക്കാൻ അദ്ദേഹം ഭാര്യയെ അനുവദിക്കുകയും ചെയ്‌തിരുന്നു. അനന്തരം ഒരു ദിവസം റോസേഡായോടും അവർക്ക്‌ അധ്യയനം നടത്തുന്ന സഹോദരിയോടും അദ്ദേഹം ഇങ്ങനെ പറഞ്ഞു. “നിങ്ങൾ ഇവിടെയിരുന്നു പഠിക്കുന്നതു നന്നല്ല, വീട്ടിലേക്കു വന്നോളൂ. അവർ അതനുസരിച്ചു. എന്നാൽ അവർ അറിയാതെ ക്ലേഡോ അടുത്ത മുറിയിലിരുന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കേട്ട കാര്യങ്ങൾ അദ്ദേഹത്തിന്‌ ഇഷ്ടപ്പെടുകയും ചെയ്‌തു. അക്ഷരജ്ഞാനം ഇല്ലായിരുന്നെങ്കിലും സുഖംപ്രാപിച്ചശേഷം ക്ലേഡോ ബൈബിൾ പഠനം ആരംഭിച്ചു. വാരത്തിൽ രണ്ടു പ്രാവശ്യമായിരുന്നു അധ്യയനം. 1998-ൽ അദ്ദേഹം സ്‌നാപനമേറ്റു. വാർധക്യസഹജമായ പ്രശ്‌നങ്ങളുണ്ടെങ്കിലും ക്ലേഡോയും റോസേഡായും ദൈവത്തെ വിശ്വസ്‌തമായി സേവിച്ചുപോരുന്നു.

പ്രസംഗവേല ഉൾപ്രദേശങ്ങളിലേക്ക്‌

റീയൂണിയന്റെ തീരങ്ങളിൽനിന്ന്‌ ഉള്ളിലേക്കു നീങ്ങിയാൽ 1,200-ഓ അതിലധികമോ മീറ്റർ ഉയർന്നുനിൽക്കുന്ന കിഴുക്കാംതൂക്കായ പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശം കാണാം. അഗാധമായ ആ താഴ്‌വരകളിലാണ്‌ ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം വസിക്കുന്നത്‌. മറ്റു ചിലർ, ഹരിതാഭവും വിസ്‌തൃതവുമായ ഒരു അഗ്നിപർവത ഗർത്തത്തിൽ വസിക്കുന്നു. ഇവരിൽ ചിലർ സമുദ്രം കാണാറേയില്ല, ഉണ്ടെങ്കിൽത്തന്നെ അപൂർവമായി മാത്രം. ഉദാഹരണത്തിന്‌ സിർക്‌ ഡെ മാഫാറ്റ്‌ എന്ന അഗ്നിപർവത ഗർത്തത്തിൽ കാൽനടയായോ ഹെലിക്കോപ്‌റ്ററിലോ മാത്രമേ എത്താനാകൂ.

ആഫ്രിക്കൻ അടിമ വംശത്തിൽപ്പെട്ട ലൂയി നെലോപ്‌ ജനിച്ചുവളർന്നത്‌ സിർക്‌ ഡെ മാഫാറ്റിലായിരുന്നു. ചെറുപ്പത്തിൽ, അവിടത്തെ കത്തോലിക്കാ പുരോഹിതനെ പല്ലക്കിൽ ചുമന്നുകൊണ്ടുപോകുന്നതിന്‌ അദ്ദേഹം സഹായിച്ചിട്ടുണ്ട്‌. കാലക്രമേണ ലൂയി സെന്റ്‌-ഡെനസിലേക്കു മാറിപ്പാർത്തു. അവിടെവെച്ച്‌ അദ്ദേഹത്തിനു സത്യം ലഭിച്ചു. പുതുതായി കണ്ടെത്തിയ വിശ്വാസം ബന്ധുക്കളുമായി പങ്കുവെക്കാൻ അദ്ദേഹം സ്വാഭാവികമായും ആഗ്രഹിച്ചു. അങ്ങനെ 1968-ൽ ഒരു ദിവസം ലൂയിയും ഭാര്യ ആനും 15-ഉം 67-ഉം വയസ്സുള്ള മറ്റു രണ്ടു സഹോദരിമാരുമൊത്ത്‌ ഉൾപ്രദേശങ്ങളിലേക്കു കാൽനടയായി യാത്രതിരിച്ചു. അവരുടെ കയ്യിൽ ഒരു എയർബാഗും സൂട്ട്‌കേസും സാഹിത്യം നിറച്ച ബ്രീഫ്‌കേസും ഉണ്ടായിരുന്നു.

ആദ്യം ഒരു നദീതടത്തിലൂടെയും തുടർന്ന്‌ ഇടുങ്ങിയതും കുത്തനെയുള്ളതുമായ വളഞ്ഞുപുളഞ്ഞ ഒരു മലമ്പാതയിലൂടെയും അവർ മുന്നോട്ടുനീങ്ങി. ചിലയിടങ്ങളിൽ ഒരുവശത്ത്‌ വൻപാറകളും മറുവശത്ത്‌ കടുന്തൂക്കുകളും ആയിരുന്നു. വഴിമധ്യേയുള്ള ഓരോ വീട്ടിലും അവർ പ്രസംഗിച്ചു. ലൂയി പറയുന്നു: “അന്നു രാത്രി ഡിസ്‌ട്രിക്‌റ്റിലെ ഏക കടയുടമ മുഖാന്തരം യഹോവ ഞങ്ങൾക്കുവേണ്ടി കരുതി. കിടക്കകളും അടുക്കളയുമുള്ള ഒരു രണ്ടുമുറി കെട്ടിടം അദ്ദേഹം ഞങ്ങൾക്കു താമസിക്കാൻ തന്നു. രാവിലെ ഞങ്ങൾ യാത്ര തുടർന്നു—1,400 മീറ്റർ ഉയരമുള്ള ഒരു പർവതത്തിന്റെ ഉച്ചിയിലൂടെ, പ്രകൃതിദത്തമായ ഒരു ആംഫിതീയേറ്റർപോലെ തോന്നിക്കുന്ന വിസ്‌തൃതമായ ഒരു അഗ്നിപർവതഗർത്തത്തിലേക്ക്‌.

“അങ്ങനെ ഞങ്ങൾ ഒരു പഴയ സുഹൃത്തിന്റെ വീട്ടിലെത്തി, അദ്ദേഹം ഞങ്ങൾക്ക്‌ ആതിഥ്യമരുളി. കുറെ സാധനങ്ങളെല്ലാം അവിടെ വെച്ചശേഷം അടുത്ത ദിവസം ഞങ്ങൾ ലക്ഷ്യസ്ഥാനത്തേക്കു തിരിച്ചു. ചെറിയ കാട്ടുപേരയ്‌ക്ക തിന്നു വിശപ്പടക്കുകയും മുമ്പൊരിക്കലും രാജ്യസന്ദേശം കേട്ടിട്ടില്ലാത്ത താഴ്‌മയുള്ള ആളുകളോടു പ്രസംഗിക്കുകയും ചെയ്‌തു. വൈകുന്നേരം ആറു മണിക്ക്‌ ഒരു ബന്ധുവിന്റെ വീട്ടിലെത്തി. ഞങ്ങളെ കണ്ടു സന്തോഷിച്ച അവർ കോഴിക്കറി സഹിതം രുചികരമായ ഭക്ഷണം ഒരുക്കി. ദൈവദൂതന്മാർക്ക്‌ ആതിഥ്യമരുളിയ അബ്രാഹാമിന്റെയും സാറായുടെയും കാര്യം ഞങ്ങൾ ഓർത്തുപോയി. (ഉല്‌പ. 18:1-8) പാചകം ചെയ്‌തുകൊണ്ടിരിക്കെ അവരോടു ഞങ്ങൾ സാക്ഷീകരിച്ചു. ഒടുവിൽ രാത്രി 11 മണിക്കു ഞങ്ങൾ ഭക്ഷണം കഴിച്ചു.

“അടുത്ത ദിവസം, വ്യാഴാഴ്‌ച, അഗ്നിപർവതഗർത്തത്തിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവിടെയുള്ള വീടുകളെല്ലാം ഞങ്ങൾ സന്ദർശിച്ചു. പേരയ്‌ക്കയായിരുന്നു അന്നും ആഹാരം. ദയാലുവായ ഒരു മനുഷ്യൻ ഞങ്ങൾക്കു കാപ്പി തന്നു. ഞങ്ങൾക്ക്‌ അൽപ്പം വിശ്രമിക്കാനും കഴിഞ്ഞു—എങ്കിലും നാവിനു വിശ്രമം കിട്ടിയില്ല! ബൈബിൾ ചർച്ച വളരെ ഇഷ്ടപ്പെട്ടതിനാൽ അദ്ദേഹം തന്റെ മൗത്ത്‌ ഓർഗൻ വായിച്ചുകൊണ്ട്‌ ഒരു കിലോമീറ്ററിന്‌ ഉള്ളിലുള്ള എല്ലാ വീടുകളിലേക്കും ഞങ്ങളോടൊപ്പം പോന്നു.

“ഒടുവിൽ, ഞങ്ങൾ ഞങ്ങളുടെ സാമാനങ്ങൾ വെച്ചിട്ടുപോന്നിടത്തുതന്നെ തിരിച്ചെത്തി അവിടെ രാത്രി കഴിച്ചുകൂട്ടി. വെള്ളിയാഴ്‌ച വൈകുന്നേരം വീടുകളിൽ മടങ്ങിയെത്തുമ്പോൾ, 67 വയസ്സുണ്ടായിരുന്ന ഞങ്ങളുടെ പ്രിയ സഹോദരി ഉൾപ്പെടെ ഞങ്ങൾ നാലുപേരും 150 കിലോമീറ്റർ നടക്കുകയും 60 വീടുകൾ സന്ദർശിക്കുകയും 100-ൽപ്പരം പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുകയും ചെയ്‌തിരുന്നു. ഞങ്ങൾ ശരിക്കും മടുത്തുപോയെങ്കിലും ആത്മീയമായി നവോന്മിഷിതരായി. തീർച്ചയായും എന്നെ സംബന്ധിച്ചിടത്തോളം സിർക്‌ ഡെ മാഫാറ്റിലേക്കുള്ള പര്യടനം മാതൃദേശത്തേക്കുള്ള ഒരു മടക്കയാത്രയായിരുന്നുവെന്നും പറയേണ്ടതില്ലല്ലോ.”

രണ്ടു പ്രസാധകരുടെ സ്ഥാനത്ത്‌ അഞ്ചു സഭകൾ

1974-ൽ ക്രിസ്റ്റ്യാൻ പേജൂവും അമ്മയും തെക്കുള്ള ലാ റിവിയെർ പട്ടണത്തിലേക്കു മാറിപ്പാർത്തു, അന്ന്‌ അവിടെ സഭ ഇല്ലായിരുന്നു. 20 വയസ്സായിരുന്ന ക്രിസ്റ്റ്യാൻ പറയുന്നു: “ഞങ്ങളുടെ ഗാരേജിലാണു യോഗങ്ങൾ നടത്തിയിരുന്നത്‌, പെട്ടെന്നു 30 പേർ ഹാജരായിത്തുടങ്ങി. യൂലിസ്‌ ഗ്രോണ്ടിൻ എന്ന വ്യക്തിയുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന സെലിൻ എന്ന യുവതിക്കും അമ്മയ്‌ക്കും ഞാൻ ഒരു അധ്യയനം തുടങ്ങി. ഒരു തീവ്രകമ്മ്യൂണിസ്റ്റുകാരനായിരുന്ന യൂലിസിന്‌ തന്റെ ഭാവിവധു ബൈബിൾ പഠിക്കുന്നത്‌ ഇഷ്ടമായില്ല. എന്നിരുന്നാലും ഞങ്ങൾക്കു പറയാനുള്ളതു ശ്രദ്ധിക്കാൻ സെലിൻ യൂലിസിനെ സമ്മതിപ്പിച്ചു. അമ്മ അദ്ദേഹത്തെയും മാതാപിതാക്കളെയും കാണാൻ പോയി. സന്തോഷകരമെന്നു പറയട്ടെ, അവർ അമ്മ പറഞ്ഞതു ശ്രദ്ധിക്കുകയും കേട്ട കാര്യങ്ങളിൽ താത്‌പര്യം പ്രകടമാക്കുകയും ചെയ്‌തു. അവരുടെ കുടുംബത്തിൽ എല്ലാവരും പഠിക്കാൻ തുടങ്ങി. 1975-ൽ യൂലിസും സെലിനും സ്‌നാപനമേൽക്കുകയും വിവാഹിതരാകുകയും ചെയ്‌തു. കാലക്രമത്തിൽ യൂലിസ്‌ ഒരു മൂപ്പനായി നിയമിക്കപ്പെട്ടു.”

ക്രിസ്റ്റ്യാൻ തുടരുന്നു: “ലാ റിവിയെറിനു പുറമേ സിലാവോസ്‌, ലേസാവിറോൻ, ലേസ്‌മാക്‌, ലേറ്റാ-സാലേ എന്നീ ആദിവാസി സമൂഹങ്ങളും ഞങ്ങളുടെ പ്രവർത്തന പ്രദേശത്തിൽ ഉൾപ്പെട്ടിരുന്നു. ലേസ്‌മാക്കിൽ സത്യത്തോടു താത്‌പര്യമുള്ള ഏറെപ്പേർ ഉണ്ടായിരുന്നു. ഗ്രാമത്തിനു മേൽഭാഗത്തുള്ള കെട്ടടങ്ങിയ ഒരു അഗ്നിപർവതത്തിന്റെ വക്കിലാണ്‌ ലേ ക്യാപ്‌ സ്ഥിതിചെയ്യുന്നത്‌. തെളിഞ്ഞ ഒരു പ്രഭാതത്തിൽ അവിടെനിന്നു നോക്കിയാൽ 300-ൽപ്പരം മീറ്റർ താഴെയായി സസ്യശ്യാമളവും വിസ്‌തൃതവുമായ ഒരു ആംഫിതീയേറ്റർ കാണാം.”

പൗദ്രോ എന്നു പേരുള്ള ഒരു കുടുംബം ലേ ക്യാപ്പിന്റെ അടിവാരത്തോടടുത്ത്‌ ഒരു ചെറിയ പുരയിടത്തിൽ വാടകയ്‌ക്കു താമസിച്ചിരുന്നു. കുടുംബത്തിലെ ആദ്യജാതനായ ഷാൻ ക്ലോഡ്‌ അനുസ്‌മരിക്കുന്നു. “എന്റെ നാലു സഹോദരന്മാരും അഞ്ചു സഹോദരിമാരും ഞാനും ചന്തയിൽ വിൽക്കുന്നതിനുള്ള പച്ചക്കറികൾ കൃഷിചെയ്യാൻ പിതാവിനെ സഹായിച്ചിരുന്നു. പെർഫ്യൂമിൽ ഉപയോഗിക്കുന്ന ഒരു എസ്സൻസ്‌ ഉണ്ടാക്കാൻ അദ്ദേഹം ജറേനിയം കൃഷിചെയ്യുകയും വാറ്റിയെടുക്കുകയും ചെയ്‌തിരുന്നു. അഞ്ചു കിലോമീറ്റർ നടന്നാണ്‌ ഗ്രാമത്തിലെ സ്‌കൂളിലേക്കു പോയിരുന്നത്‌, ആ പോക്കിൽ മിക്കപ്പോഴും തോട്ടവിളകളും ചുമന്നുകൊണ്ടു പോകണമായിരുന്നു. തിരിച്ചുപോരുമ്പോൾ ചിലപ്പോഴൊക്കെ ഏകദേശം 10 കിലോ പലചരക്കും തലച്ചുമടായി ഉണ്ടായിരിക്കുമായിരുന്നു.

“അപ്പൻ ഒരു കഠിനാധ്വാനി ആയിരുന്നു, തന്നിമിത്തം ഞങ്ങൾ അദ്ദേഹത്തെ ആദരിച്ചിരുന്നു. എന്നാൽ പലരെയുംപോലെ അദ്ദേഹവും നന്നായി കുടിക്കുമായിരുന്നു. ലക്കുകെട്ടാൽപ്പിന്നെ അക്രമവും. എന്റെ കൂടെപ്പിറപ്പുകളും ഞാനും മിക്കപ്പോഴും വീട്ടിൽ വളരെ മോശമായ രംഗങ്ങൾക്കു സാക്ഷ്യംവഹിച്ചിട്ടുണ്ട്‌. കുടുംബത്തിന്റെ ഭാവിയെക്കുറിച്ച്‌ ഞങ്ങൾക്ക്‌ ഉത്‌കണ്‌ഠയുണ്ടായിരുന്നു.”

ഷാൻ ക്ലോഡ്‌ തുടരുന്നു: “1974-ൽ ഒരു പയനിയർ എന്നെ സമീപിച്ചു. ഞാൻ ലാ റിവിയെറിൽ ഒരു സ്‌കൂളധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. സഭകളിൽ കണ്ടിരുന്ന കപടഭക്തിയും അനീതികളും നിമിത്തം ഞാൻ ഏറെക്കുറെ ഒരു നിരീശ്വരവാദിയായിത്തീർന്നിരുന്നു. എന്നുവരികിലും എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരംപറയാൻ ആ സഹോദരൻ ബൈബിൾ ഉപയോഗിച്ചപ്പോൾ എനിക്കു മതിപ്പുതോന്നി. ഞാനും ഭാര്യ നിക്കോളും പഠിക്കാൻ തുടങ്ങി. ബൈബിൾസത്യം പങ്കുവെക്കാൻ ഞങ്ങൾ എന്റെ കുടുംബത്തെയും സന്ദർശിച്ചിരുന്നു. ഞങ്ങൾ എന്റെ കൂടെപ്പിറപ്പുകളുമായി മിക്കപ്പോഴും രാത്രി വൈകിയും സംസാരിച്ചിരിക്കുമായിരുന്നു. ചിലപ്പോൾ മാതാപിതാക്കളും ശ്രദ്ധിക്കുമായിരുന്നു.

“അധികം താമസിയാതെ എന്റെ സഹോദരന്മാരായ ഷാൻ മാരിയും ഷാൻ മിഷലും സഹോദരിയായ റോസ്‌ലിനും ഞങ്ങളുടെ അധ്യയനത്തിൽ പങ്കുചേരാൻ ക്രമമായി വീട്ടിൽ വന്നുതുടങ്ങി. ഞങ്ങളെല്ലാം ആത്മീയമായി പുരോഗമിച്ചു, പ്രസാധകരായി, 1976-ൽ ഒരുമിച്ചു സ്‌നാപനമേൽക്കുകയും ചെയ്‌തു. സങ്കടകരമെന്നുപറയട്ടെ, കൂടെപ്പിറപ്പുകളെ വഴിതെറ്റിച്ചുവെന്നു കുറ്റപ്പെടുത്തിക്കൊണ്ട്‌ അപ്പൻ എന്നോടു സംസാരിക്കുന്നതു നിറുത്തി. എന്നോടുള്ള പകനിമിത്തം എന്നെ ആക്രമിക്കാൻപോലും മുതിർന്നിരുന്നു. അതുകൊണ്ട്‌ പൊതുസ്ഥലങ്ങളിൽ അപ്പന്റെ തലവെട്ടം കണ്ടാൽ ഞാൻ എവിടെയെങ്കിലും മറഞ്ഞുനിൽക്കുമായിരുന്നു!

“അമ്മ നിരക്ഷര ആയിരുന്നെങ്കിലും പഠിക്കാൻ തുടങ്ങി. കാലക്രമത്തിൽ അപ്പന്റെ മനോഭാവത്തിനു മാറ്റംവന്നുവെന്നു പറയാൻ എനിക്കു സന്തോഷമുണ്ട്‌. യഥാർഥത്തിൽ, അദ്ദേഹം 2002-ൽ ബൈബിൾ പഠിക്കാൻ തുടങ്ങി. ഇന്ന്‌ എന്റെ കുടുംബത്തിലെ 26 അംഗങ്ങൾ സ്‌നാപനമേറ്റവരാണ്‌. അവരിൽ ഒമ്പതു കൂടെപ്പിറപ്പുകളും ഞാനും ഞങ്ങളുടെ വിവാഹ ഇണകളും അമ്മയും ഉൾപ്പെടുന്നു. പ്രായം ഏറെയായെങ്കിലും അമ്മ ഇന്നും തീക്ഷ്‌ണതയോടെ പ്രവർത്തിക്കുന്നു. ഷാൻ മിഷലും ഷാൻ ഇവും കുറെക്കാലം സർക്കിട്ട്‌ മേൽവിചാരകന്മാരായി സേവിച്ചു. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ നിമിത്തം നിറുത്തേണ്ടിവന്നു. ഇരുവരും സഭാ മൂപ്പന്മാരാണ്‌. ഷാൻ ഇവ്‌ ഭാര്യ റോസേഡായോടൊപ്പം പയനിയറിങ്ങും ചെയ്യുന്നു. എന്റെ മൂത്തപുത്രനും ഞാനും മൂപ്പന്മാരായി സേവിക്കുന്നു.”

ക്രിസ്റ്റ്യാൻ പേജൂവും അമ്മയും 1974-ൽ ലാ റിവിയെറിൽ എത്തിയപ്പോൾ അവിടെയോ ചുറ്റുമുള്ള പട്ടണങ്ങളിലോ സഭകളില്ലായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ അഞ്ചു സഭകളുണ്ട്‌. സിർക്‌ ഡെ സിലാവോസ്‌ മലനിരകളിലുള്ള, നീരുറവകൾക്കും ഉഷ്‌ണധാതുജലസ്രോതസ്സുകൾക്കും പേരുകേട്ട സിലാവോസ്‌ പട്ടണത്തിലാണ്‌ അവയിലൊന്ന്‌. സിലാവോസ്‌ സഭ തുടങ്ങിയത്‌ എങ്ങനെയാണ്‌? 1975-76 കാലഘട്ടത്തിൽ എല്ലാ വ്യാഴാഴ്‌ചകളിലും ലാ റിവിയെറിൽനിന്നുള്ള പ്രസാധകർ സിലാവോസിൽ വന്ന്‌ വൈകുന്നേരം അഞ്ചു മണിവരെ വയൽസേവനം നടത്തിയിരുന്നു. സദാ പാറകൾ വീഴുന്നതും ഇടുങ്ങിയതും കുത്തനെയുള്ളതുമായ വളഞ്ഞുപുളഞ്ഞ വഴിയിലൂടെ 37 കിലോമീറ്റർ സഞ്ചരിച്ചുവേണമായിരുന്നു അവിടെ എത്താൻ. അവരുടെ യത്‌നങ്ങൾ ഫലം കണ്ടു. എന്തെന്നാൽ ഇപ്പോൾ ആ പട്ടണത്തിൽ ഏതാണ്ട്‌ 30 പ്രസാധകരുണ്ട്‌. അവർക്കു സ്വന്തം രാജ്യഹാളുമുണ്ട്‌.

തെക്ക്‌ ആത്മീയ പുരോഗതി

തദ്ദേശവാസികൾ റീയൂണിയന്റെ തെക്കുഭാഗത്തെ “പ്രക്ഷുബ്ധമായ തെക്ക്‌” എന്നാണു വിളിക്കുന്നത്‌, അതിനു നല്ല കാരണവുമുണ്ട്‌. കലിപൂണ്ട കൂറ്റൻ തിരമാലകൾ, മിക്കവാറും തരിശായി കിടക്കുന്ന തീരത്തുടനീളം സദാ ആഞ്ഞടിക്കുന്നു. റീയൂണിയനിലെ സജീവ അഗ്നിപർവതമായ പിറ്റോൺ ഡെ ലാ ഫൂർനേസ്‌ തലയുയർത്തി നിൽക്കുന്നതും അവിടെയാണ്‌. ആ പ്രദേശത്തെ ഏറ്റവും വലിയ പട്ടണം സെന്റ്‌ പിയെർ ആണ്‌. 1960-കളുടെ ഒടുവിൽ പ്രത്യേക പയനിയർമാരായ ഡെനിസ്‌ മെലോയും ലിലിയൻ പൈപ്‌ഷിക്കും അവിടെ നിയമിക്കപ്പെട്ടു. പിന്നീടു താത്‌പര്യക്കാരുടെ എണ്ണം വർധിച്ചപ്പോൾ, പ്രത്യേക പയനിയർമാരായ മിഷൽ റിവിയെറും ഭാര്യ റെനേയും ഈ രണ്ടു സഹോദരിമാരോടൊപ്പം പ്രവർത്തനം ആരംഭിച്ചു.

ആ പ്രദേശത്തെ ഒരു ആദിമ ബൈബിൾ വിദ്യാർഥിയാണ്‌ ക്ലേയോ ലാപിയെർ. അദ്ദേഹം ഒരു നിർമാണ വിദഗ്‌ധനായിരുന്നു. 1968-ൽ സത്യത്തിൽ വന്ന അദ്ദേഹം ഇങ്ങനെ പറയുന്നു: “ഞാൻ സംബന്ധിച്ച ആദ്യ യോഗം ഒരു മരച്ചുവട്ടിൽവെച്ചാണു നടത്തിയത്‌. വലിയ ഒരു കെട്ടിടം പണിയാനായി നിലവിലുണ്ടായിരുന്ന ‘രാജ്യഹാൾ’—മൂന്നു മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള ഒരു ഷെഡ്‌—പൊളിച്ചിട്ടിരിക്കുകയായിരുന്നു. അതിന്റെ നിർമാണത്തിൽ പങ്കുപറ്റാൻ എനിക്കു കഴിഞ്ഞു.”

സൈന്യത്തിന്റെ റിസർവ്‌ വിഭാഗത്തിൽ സേവിച്ചിരുന്ന ക്ലേയോയെ ആ വർഷംതന്നെ സൈനികസേവനത്തിനു വിളിച്ചു. അദ്ദേഹം പറയുന്നു: “ഞാൻ അൽപ്പം ബൈബിൾ പരിജ്ഞാനം നേടിയിരുന്നതിനാൽ എന്റെ നിഷ്‌പക്ഷനില വിശദീകരിച്ചുകൊണ്ട്‌ ഞാൻ അധികാരികൾക്ക്‌ എഴുതി. അവർ മറുപടി നൽകാതിരുന്നതിനാൽ കാര്യം തിരക്കാൻ ഞാൻ ദ്വീപിന്റെ മറുവശത്തുള്ള സെന്റ്‌-ഡെനസിലെ സൈനിക താവളത്തിൽ ചെന്നു. ജയിലിൽ പോകാൻ ഒരുങ്ങിയിരുന്നുകൊള്ളൂ എന്നു പറഞ്ഞ്‌ ഒരു ഓഫീസർ എന്നെ വീട്ടിലേക്കു തിരിച്ചയച്ചു. അതിനാൽ ഞാൻ കൂടെക്കൂടെ പ്രാർഥിക്കുകയും ഉത്സാഹപൂർവം പഠിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അധികം താമസിയാതെ എന്നെ താവളത്തിലേക്കു വിളിപ്പിച്ചു. ഒരു സഹോദരനെയുംകൂട്ടി ഞാൻ കാറിൽ യാത്രതിരിച്ചു. അവിടെയെത്തിയപ്പോൾ ഞാൻ അദ്ദേഹത്തോടു പറഞ്ഞു: ‘ഒരു മണിക്കൂർ കാത്തുനിൽക്കുക. അതിനുള്ളിൽ ഞാൻ തിരിച്ചുവന്നില്ലെങ്കിൽ പിന്നെ എന്നെ പ്രതീക്ഷിക്കണമെന്നില്ല. അങ്ങനെ സംഭവിച്ചാൽ ഈ കാർ വിറ്റ്‌ പണം എന്റെ ഭാര്യയെ ഏൽപ്പിക്കണം.’

“ഞാൻ അകത്തു ചെന്നപ്പോൾ, എന്നെ എന്തു ചെയ്യണമെന്നതു സംബന്ധിച്ച്‌ ഓഫീസർമാർ തർക്കിച്ചുകൊണ്ടിരിക്കുന്നതാണു കണ്ടത്‌. ഏതാണ്ട്‌ 45 മിനിട്ട്‌ കഴിഞ്ഞ്‌ ഒരു സാർജന്റ്‌ എന്റെ അടുത്തേക്കു വന്നു.

“‘എന്റെ കൺമുമ്പിൽ കണ്ടുപോകരുത്‌. പൊയ്‌ക്കൊള്ളൂ വീട്ടിലേക്ക്‌!’ അദ്ദേഹം പറഞ്ഞു.

“നാൽപ്പത്തഞ്ചു മീറ്റർ നടന്നില്ല, അതിനുമുമ്പ്‌ അദ്ദേഹം എന്നെ തിരികെ വിളിച്ചു. എന്നിട്ട്‌ ഹൃദ്യമായി ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ ആളുകളോട്‌ എനിക്ക്‌ ആദരവുണ്ട്‌. ഫ്രാൻസിൽവെച്ച്‌ ഞാൻ യഹോവയുടെ സാക്ഷികളെക്കുറിച്ചു കേട്ടിട്ടുണ്ട്‌. എന്നാൽ ആദ്യമായാണ്‌ അവരിലൊരാളെ കാണുന്നത്‌.’

“അക്കാലത്ത്‌ സെന്റ്‌ പിയെറിൽ ഉണ്ടായിരുന്ന ഏക സഹോദരനായിരുന്നു ഞാൻ. അതുകൊണ്ട്‌ ഞാനാണ്‌ എല്ലാ യോഗങ്ങളും നടത്തിയിരുന്നത്‌. എന്നിരുന്നാലും ഇടയ്‌ക്കൊക്കെ സഹായം ലഭിക്കാറുണ്ടായിരുന്നു. 1979-ൽ മിഷനറി ദമ്പതികളായ ആന്റ്‌വാൻ ബ്രാങ്കായും ഷിൽബെറും എത്തിച്ചേർന്നു.”

രാജ്യഹാൾ നിർമാണം

സഭകളും ഗ്രൂപ്പുകളും ആദ്യമൊക്കെ കൂടിവന്നിരുന്നത്‌ സാധാരണഗതിയിൽ, രാജ്യഹാളിനായി മാറ്റംവരുത്തിയ വീടുകളിലും സ്വകാര്യഭവനങ്ങളിലുമായിരുന്നു. എന്നാൽ കൂടെക്കൂടെയുള്ള ചുഴലിക്കാറ്റു നിമിത്തം കൂടുതൽ ഉറപ്പുള്ള കെട്ടിടങ്ങൾ ആവശ്യമായിരുന്നു. ഇഷ്ടികകൊണ്ടുള്ള കെട്ടിടങ്ങൾക്കു പക്ഷേ ചെലവേറുമായിരുന്നു, പണിയാൻ ദീർഘകാലം എടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ യഹോവയുടെ കൈ കുറുകിയിട്ടില്ലല്ലോ; കാലക്രമത്തിൽ റീയൂണിയനിൽ അത്തരം രാജ്യഹാളുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.—യെശ. 59:1.

ഉദാഹരണത്തിന്‌, സെന്റ്‌ ലൂയി പട്ടണത്തിലുള്ള സഭയ്‌ക്ക്‌ പുതിയ രാജ്യഹാളിനുള്ള പ്ലാൻ കിട്ടിയപ്പോൾ ഒരു യുവ സഹോദരൻ കൽപ്പണി സംബന്ധിച്ച ഒരു കോഴ്‌സിൽ സംബന്ധിക്കുകയായിരുന്നു. ആ സഹോദരൻ തന്റെ അധ്യാപകനോടു സാക്ഷീകരിക്കുകയും ഹാളിനെക്കുറിച്ച്‌ അദ്ദേഹത്തോടു പറയുകയും സ്വമേധയാ സേവകരാണ്‌ ഹാൾ പണിയുന്നതെന്നു വിശദീകരിക്കുകയും ചെയ്‌തു. അധ്യാപകൻ എങ്ങനെയാണു പ്രതികരിച്ചത്‌? പ്രായോഗിക പരിശീലനത്തിനായി ക്ലാസ്സിലെ എല്ലാ വിദ്യാർഥികളെയും അദ്ദേഹം നിർമാണ സ്ഥലത്തേക്കു കൊണ്ടുവന്നു! വാനംമാന്താൻ ആ വിദ്യാർഥികൾ സഹായിച്ചു, അടിത്തറയ്‌ക്ക്‌ ആവശ്യമായ കമ്പി അധ്യാപകനും പ്രദാനം ചെയ്‌തു.

ഒരു പൊതു അവധി ദിവസം സഹോദരന്മാർ 2,000 ചതുരശ്ര അടി വരുന്ന സ്ലാബ്‌ വാർക്കാൻ ക്രമീകരണം ചെയ്‌തു. ഉത്സാഹഭരിതരായ നൂറിൽപ്പരം സ്വമേധയാസേവകർ നേരത്തേതന്നെ എത്തിച്ചേർന്നു. എന്നാൽ ഏതോ കാരണത്താൽ ടൗൺ അധികൃതർ ജലവിതരണം നിറുത്തിവെച്ചിരുന്നു! ഒരു സഹോദരൻ മുൻകൈ എടുത്ത്‌ തനിക്കു പരിചയമുണ്ടായിരുന്ന അഗ്നിശമന വകുപ്പു മേധാവിയോട്‌ ഈ ദയനീയാവസ്ഥ വിവരിച്ചു; ദയാലുവായ അദ്ദേഹം പണിക്ക്‌ ആവശ്യമായ വെള്ളം നിറച്ച ഫയർലോറി സത്വരം അയച്ചു.

രാജ്യഹാൾ പൂർത്തിയായപ്പോൾ സഹോദരന്മാരിലും അവരുടെ വേലയിലും മതിപ്പുതോന്നിയ പുതിയ ഒരു താത്‌പര്യക്കാരൻ സൗണ്ട്‌സിസ്റ്റം വാങ്ങാൻ ആവശ്യമായ പണത്തിന്‌ ചെക്കെഴുതിക്കൊടുത്തു. ഭരണസംഘത്തിൽപ്പെട്ട ക്യാരി ബാർബർ 1988 ഡിസംബറിൽ മൗറീഷ്യസ്‌ സന്ദർശിച്ചപ്പോൾ സമർപ്പണ പ്രസംഗം നടത്താൻ ഇവിടെ എത്തി. ആദ്യത്തെ ശീഘ്ര-നിർമിത രാജ്യഹാൾ 1996-ൽ സെന്റ്‌-ഷില്ലേബെയ്‌നിൽ പൂർത്തിയായി. ഇപ്പോൾ ഈ ദ്വീപിൽ 34 സഭകൾക്കായി 17 രാജ്യഹാളുകളുണ്ട്‌.

സർക്കിട്ട്‌ സമ്മേളനങ്ങൾ എവിടെ നടത്തും?

റീയൂണിയനിലെ വേലയ്‌ക്കു വളരെ നല്ല തുടക്കം ലഭിച്ചതിനാൽ സമ്മേളനങ്ങൾ നടത്താൻതക്ക വലുപ്പമുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതു പ്രയാസമായിരുന്നു. 1964-ൽ ആദ്യത്തെ പ്രാദേശിക സർക്കിട്ട്‌ സമ്മേളനം നടത്താൻ സഹോദരന്മാർ ആസൂത്രണം ചെയ്‌തു. എന്നിരുന്നാലും പല മാസങ്ങളിലെ തിരച്ചിലിനുശേഷം അവർക്ക്‌ ഒരു സ്ഥലംമാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ—സെന്റ്‌-ഡെനസിൽ മുകൾനിലയിലുള്ള ഒരു റസ്റ്ററന്റ്‌. പഴക്കംചെന്നതും തടികൊണ്ടുള്ളതുമായ ആ കെട്ടിടത്തിന്‌ അന്യായ വാടകയായിരുന്നു! 200-ലേറെപ്പേരുടെ—അത്രയും പേരെയാണു സമ്മേളനത്തിനു പ്രതീക്ഷിച്ചിരുന്നത്‌—ഭാരം താങ്ങാൻ കെട്ടിടത്തിനു കഴിയുമെന്ന്‌ ഉടമസ്ഥർ പറഞ്ഞു.

ഗത്യന്തരമില്ലാതെ സഹോദരന്മാർ ആ റസ്റ്ററന്റ്‌ ബുക്കുചെയ്‌തു. അനുഭാവമുണ്ടായിരുന്ന ഒരു മനുഷ്യൻ ഒരു സൗണ്ട്‌സിസ്റ്റം സംഭാവന ചെയ്‌തു. സമ്മേളനദിവസം സഹോദരങ്ങൾ വന്നുചേരാൻ തുടങ്ങിയപ്പോൾ മച്ച്‌ തകർന്നുവീഴുമോയെന്നു ഞങ്ങൾ ഭയപ്പെട്ടു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. ഞായറാഴ്‌ചത്തെ ഹാജർ 230 ആയിരുന്നു. 21 പേർ സ്‌നാപനമേറ്റു.

പിന്നീട്‌ അധികം താമസിയാതെ, സിർക്‌ ഡെ മാഫാറ്റിൽ ജനിച്ചുവളർന്ന ലൂയി നെലോപ്‌ സഹോദരൻ സെന്റ്‌-ഡെനസിലെ സ്വന്തം പുരയിടത്തിൽ ഒരു താത്‌കാലിക സമ്മേളനഹാൾ പണിയാൻ സദയം സ്ഥലം വാഗ്‌ദാനം ചെയ്‌തു. മരംകൊണ്ടുള്ള ചട്ടക്കൂടും തകരം മേഞ്ഞ മേൽക്കൂരയും ഉള്ള ആ ഷെഡ്ഡിന്റെ വശങ്ങൾ, മെടഞ്ഞ ഓലകൊണ്ടു മറച്ചതായിരുന്നു.

അവിടെ ആദ്യം നടത്തിയത്‌ ഒരു ത്രിദിന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനായിരുന്നു. ഹാജരായിരുന്ന മിര്യം ആൻഡ്രിയൻ അനുസ്‌മരിക്കുന്നു: “ആദ്യ ദിവസം രാവിലെ ഞങ്ങൾ സേവനത്തിനു പോയി. ഉച്ചയ്‌ക്കു മടങ്ങിയെത്തിയപ്പോൾ ലഭിച്ചത്‌ നല്ല എരിവുള്ള ഭക്ഷണമായിരുന്നു—ചോറും ബീൻസും കുരുമുളകു ചേർത്തുണ്ടാക്കിയ കോഴിയും അടങ്ങിയ ഒരു തനി ക്രയോൾ ഭോജനം. എരിവ്‌ ഇഷ്ടമില്ലാത്തവർക്കായി, കുട്ടികൾക്കുപോലും കഴിക്കാവുന്ന ഒരു ചമ്മന്തിയും (റൂഗെൽ മാർമായ്‌) പാചകക്കാർ തയ്യാറാക്കിയിരുന്നു.”

സമ്മേളന ഹാജർ വർധിച്ചതോടെ ഹാൾ വിപുലപ്പെടുത്തി, അത്‌ ഒരു രാജ്യഹാളായും ഉപയോഗിച്ചിരുന്നു. തന്റെ പുരയിടത്തിലുള്ള വീടുകൾ വാടകയ്‌ക്കെടുത്തിരുന്ന കുടുംബങ്ങൾ കാലക്രമത്തിൽ താമസംമാറിയപ്പോൾ നെലോപ്‌ സഹോദരൻ ആ സ്ഥലം മുഴുവൻ സഭയ്‌ക്കു സംഭാവന ചെയ്‌തു. ആ സ്ഥലത്ത്‌ ഇപ്പോൾ ഇഷ്ടിക കെട്ടി ഉണ്ടാക്കിയ മനോഹരമായ ഒരു രാജ്യഹാളുണ്ട്‌. സെന്റ്‌-ഡെനസിലെ രണ്ടു സഭകൾ അത്‌ ഉപയോഗിക്കുന്നു.

1997-ൽ ലാ പൊസെസിയോ പട്ടണത്തിൽ അഞ്ചു വർഷംമുമ്പു വാങ്ങിയിരുന്ന സ്ഥലത്ത്‌ ഒരു സമ്മേളനഹാൾ പൂർത്തീകരിക്കപ്പെട്ടു. കെട്ടിടത്തിന്‌ തുറന്ന വശങ്ങളാണുള്ളത്‌, സ്റ്റേജിനോടു ചേർന്ന്‌ ഒരു സ്‌നാപനക്കുളവും നിർമിച്ചിട്ടുണ്ട്‌. 1,600 പേർക്ക്‌ ഇരിക്കാവുന്ന ഈ ഹാൾ വർഷത്തിൽ കുറഞ്ഞത്‌ 12 പ്രാവശ്യം സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കുമായി ഉപയോഗിക്കുന്നു. ഒമ്പതുപേർക്കു താമസിക്കാവുന്ന ഒരു മിഷനറി ഭവനവും അടുത്തുതന്നെയുണ്ട്‌. ഒരു പുസ്‌തക ഡിപ്പോയും റീയൂണിയനിലെ വേലയ്‌ക്കു മേൽനോട്ടം വഹിക്കുന്ന ഒരു ഓഫീസും അവിടെയുണ്ട്‌.

ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ എവിടെ നടത്തും?

സ്വന്തം സമ്മേളനഹാൾ പണിയുന്നതിനുമുമ്പ്‌ സഹോദരന്മാർ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കുവേണ്ടി സെന്റ്‌ പോളിലെ ഒളിമ്പിക്‌ സ്റ്റേഡിയം വാടകയ്‌ക്ക്‌ എടുക്കുമായിരുന്നു. എന്നാൽ പെട്ടെന്നായിരിക്കും എന്തെങ്കിലും സ്‌പോർട്‌സോ, സാംസ്‌കാരിക പരിപാടികളോ നടത്താൻ ക്രമീകരിക്കപ്പെടുന്നത്‌. അങ്ങനെ അവസാന നിമിഷത്തിൽ സഹോദരന്മാർക്ക്‌ മറ്റേതെങ്കിലും സൗകര്യം കണ്ടെത്തേണ്ടി വന്നിരുന്നു. പിന്നീട്‌ സ്റ്റേഡിയത്തിനടുത്തുള്ള പ്രദർശന മൈതാനം ഉപയോഗിച്ചുകൊള്ളാൻ മുനിസിപ്പാലിറ്റി സഹോദരന്മാരോടു പറഞ്ഞു. മേളകൾക്കും പ്രദർശനങ്ങൾക്കുമായി വേർതിരിച്ചിരുന്ന തുറസ്സായ ഈ സ്ഥലത്ത്‌ ഇരിപ്പിടങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട്‌ കൺവെൻഷനു വരുന്നവർ കസേരകളും കുടകളും കൊണ്ടുവരേണ്ടതുണ്ടായിരുന്നു. തത്‌ഫലമായി സ്റ്റേജിൽനിന്നു നോക്കുമ്പോൾ, ആകാംക്ഷയോടെ കാതുകൂർപ്പിച്ചിരിക്കുന്ന ആളുകൾക്കുപകരം എണ്ണമറ്റ കുടകളുടെ ഒരു വർണക്കാഴ്‌ചയാണു കാണാൻ കഴിഞ്ഞിരുന്നത്‌!

റീയൂണിയൻ ഓഫീസ്‌ എഴുതുന്നു: “ഒരു സന്ദർഭത്തിൽ മുനിസിപ്പാലിറ്റി രണ്ടു കൂട്ടർക്ക്‌ മൈതാനം ബുക്കുചെയ്‌തു. മറ്റേ കൂട്ടർ സൂക്ക്‌ സംഗീതം അവതരിപ്പിക്കുന്ന മാർട്ടിനിക്കിൽനിന്നുള്ള ഒരു സംഘമായിരുന്നു—ജമൈക്കൻ, വെസ്റ്റിൻഡീസ്‌ എന്നീ നാടുകളിലെ സംഗീതത്തിന്റെ ആഫ്രിക്കൻ താളങ്ങളിലുള്ള ആവിഷ്‌കാരമാണ്‌ സൂക്ക്‌. സംഗീത ഗ്രൂപ്പിനോടു പക്ഷഭേദം കാട്ടിയ ഉദ്യോഗസ്ഥർ നമുക്കു മറ്റൊരു സ്ഥലമാണു നൽകിയത്‌—ഫ്രഞ്ച്‌ കുടിയേറ്റക്കാർ ആദ്യം ഇറങ്ങിയ, ‘ആദ്യ ഫ്രഞ്ചുകാരുടെ ഗുഹ’ എന്നു വിളിക്കപ്പെടുന്ന ഒരു കളിസ്ഥലം. കടുംതൂക്കുകളും തണൽമരങ്ങളും പശ്ചാത്തലമൊരുക്കിയ ആ സ്ഥലം മനോഹരമായിരുന്നെങ്കിലും ഇരിപ്പിടങ്ങളോ സ്റ്റേജോ ഉണ്ടായിരുന്നില്ല. കക്കൂസുകളും കുറവായിരുന്നു.

“എന്നാൽ ഇപ്രാവശ്യം സ്റ്റേഡിയം ലഭിക്കാതിരുന്നതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു; കൺവെൻഷൻ ദിനമായിരുന്ന ശനിയാഴ്‌ച വൈകുന്നേരം ഒരു കൊടുങ്കാറ്റ്‌ ആഞ്ഞുവീശി. ഇടിമിന്നലിൽ സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. അതോടെ സൂക്ക്‌ കച്ചേരിക്കും തിരശ്ശീല വീണു. അഞ്ചു കിലോമീറ്റർ ദൂരെയായിരുന്ന ഞങ്ങളെ അതു ബാധിച്ചില്ല. അതു ‘ദൈവത്തിന്റെ ന്യായവിധി’ ആയിരുന്നെന്നുപോലും സ്ഥലവാസികൾ പറയുകയുണ്ടായി.”

സംഘടനാപരമായ പരിഷ്‌കാരങ്ങൾ

1967 ജൂൺ 22-ന്‌ ലേ റ്റെയിംവെൻ ഡെ ഷേവോവ എന്ന പേരിൽ യഹോവയുടെ സാക്ഷികളുടെ അസ്സോസിയേഷൻ നിയമപരമായി സ്ഥാപിതമായി. 1969 ഫെബ്രുവരിയിൽ ഈ ദ്വീപിൽ ആദ്യമായി ഒരു പ്രാദേശിക സർക്കിട്ട്‌ മേൽവിചാരകൻ നിയമിക്കപ്പെട്ടു—അൾജീറിയയിൽ ജനിച്ച്‌ ഫ്രാൻസിൽ വളർന്ന ആറി സാമി. അദ്ദേഹത്തിന്റെ സർക്കിട്ടിൽ റീയൂണിയനിലെ ആറു സഭകളും മൗറീഷ്യസിലെ നാലു സഭകളും ഒറ്റപ്പെട്ട പല കൂട്ടങ്ങളും ഉൾപ്പെട്ടിരുന്നു. ഇപ്പോൾ റീയൂണിയനിൽത്തന്നെ രണ്ടു സർക്കിട്ടുകളുണ്ട്‌.

22 വർഷമായി വീക്ഷാഗോപുരത്തിനുണ്ടായിരുന്ന നിരോധനം 1975-ൽ നീക്കപ്പെട്ടു. റീയൂണിയനിലുള്ള സഹോദരങ്ങൾ പെട്ടെന്നുതന്നെ ഈ മാസിക വയലിൽ ഉപയോഗിക്കാൻ തുടങ്ങി. ബ്യുവെൽറ്റെൻ എന്റേറിയോർ എന്ന പ്രസിദ്ധീകരണമാണ്‌ അവർ ഉപയോഗിച്ചുകൊണ്ടിരുന്നത്‌. ഫ്രാൻസിൽ അച്ചടിച്ചിരുന്ന ഇതിൽ വീക്ഷാഗോപുരത്തിൽ ഉണ്ടായിരുന്ന അതേ വിവരങ്ങളാണ്‌ ഉണ്ടായിരുന്നത്‌, എന്നാൽ അതു പൊതുജനങ്ങൾക്കു സമർപ്പിച്ചിരുന്നില്ല. 1980 ജനുവരിയിൽ റീയൂണിയന്റെയും സമീപത്തുള്ള മറ്റു ദ്വീപുകളുടെയും സാഹചര്യം കണക്കിലെടുത്തുകൊണ്ട്‌, നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഫ്രഞ്ച്‌ പതിപ്പ്‌ ഫ്രാൻസ്‌ ബ്രാഞ്ച്‌ അച്ചടിച്ചു തുടങ്ങി. കൂടാതെ റീയൂണിയൻ ക്രയോൾ സംസാരിക്കുന്നവരുടെ പ്രയോജനത്തിനായി നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, ഏക സത്യദൈവത്തെ ആരാധിക്കുക എന്നീ പുസ്‌തകങ്ങളും ലഘുലേഖകളും ലഘുപത്രികകളും ഉൾപ്പെടെയുള്ള ചില പ്രസിദ്ധീകരണങ്ങൾ ആ ഭാഷയിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ഈ അതിവിദൂരഭാഗത്ത്‌ സുവാർത്തയുടെ പുരോഗമനത്തിന്‌ ഇത്തരം പ്രസിദ്ധീകരണങ്ങൾ സഹായിച്ചിരിക്കുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിശാലമായ ജലാശയപ്പരപ്പിൽ റീയൂണിയൻ ഒരു പൊട്ടു മാത്രമാണ്‌. എന്നാൽ ദൈവത്തിനുള്ള എത്ര ശക്തമായ സ്‌തുതിഘോഷമാണ്‌ അവിടെനിന്ന്‌ ഉയർന്നിട്ടുള്ളത്‌! “അവർ . . . അവന്റെ [യഹോവയുടെ] സ്‌തുതിയെ ദ്വീപുകളിൽ പ്രസ്‌താവിക്കട്ടെ” എന്ന യെശയ്യാ പ്രവാചകന്റെ വാക്കുകളാണ്‌ ഇതു നമ്മെ അനുസ്‌മരിപ്പിക്കുന്നത്‌. (യെശ. 42:10, 12) റീയൂണിയന്റെ അഗ്നിപർവത തീരങ്ങളിൽ അന്തമില്ലാതെ ആർത്തലയ്‌ക്കുന്ന നീലിമയാർന്ന കൂറ്റൻ തിരമാലകൾപോലെ, അവിടെയുള്ള യഹോവയുടെ സാക്ഷികൾ അവന്റെ സ്‌തുതി പ്രസ്‌താവിക്കുന്നതിൽ സ്ഥിരതയും വിശ്വസ്‌തതയുമുള്ളവർ ആയിരിക്കുന്നതിൽ തുടരട്ടെ.

[228, 229 പേജുകളിലെ ചതുരം/ മാപ്പുകൾ]

റീയൂണിയൻ ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി

ഏതാണ്ട്‌ 65 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയുമുള്ള റീയൂണിയൻ, മൗറീഷ്യസും റീയൂണിയനും റോഡ്രിഗ്‌സും ഉൾപ്പെട്ട മാസ്‌കറീൻ ദ്വീപുകളിൽ ഏറ്റവും വലുതാണ്‌. ദ്വീപിന്റെ ഉള്ളിലോട്ടു മാറി സിർക്കുകൾ (ചെങ്കുത്തായ വശങ്ങളുള്ള താഴ്‌ന്ന നിലങ്ങൾ) എന്നു വിളിക്കപ്പെടുന്ന, സസ്യലതാദികൾ നിറഞ്ഞതും ആൾപ്പാർപ്പുള്ളതുമായ മൂന്ന്‌ അഗ്നിപർവതഗർത്തങ്ങളുണ്ട്‌. കാലപ്പഴക്കമുള്ള വൻ അഗ്നിപർവതങ്ങൾ ഇടിഞ്ഞുവീണുണ്ടാകുന്നതാണ്‌ സിർക്കുകൾ.

ജനങ്ങൾ

7,87,600-ഓളംവരുന്ന നിവാസികൾ മുഖ്യമായും ആഫ്രിക്ക, ചൈന, ഫ്രാൻസ്‌, ഇന്ത്യ, ദക്ഷിണപൂർവേഷ്യ എന്നിവടങ്ങളിൽനിന്നുള്ളവരുടെ പിൻഗാമികളാണ്‌. ഏതാണ്ട്‌ 90 ശതമാനം കത്തോലിക്കരാണ്‌.

ഭാഷ

ഫ്രഞ്ചാണ്‌ ഔദ്യോഗിക ഭാഷ. എന്നാൽ റീയൂണിയൻ ക്രയോൾ ആണു പൊതുഭാഷ.

ഉപജീവനമാർഗം

കരിമ്പ്‌, അതിൽനിന്നുണ്ടാക്കുന്ന ശർക്കരപ്പാവ്‌, റം എന്നിവയും വിനോദ സഞ്ചാരവുമാണ്‌ ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ മുഖ്യമായും സ്വാധീനിക്കുന്നത്‌.

ആഹാരം

ചോറ്‌, ഇറച്ചി, മീൻ, ബീൻസ്‌, തുവര എന്നിവയാണ്‌ പ്രധാന ആഹാരം. കരിമ്പിനു പുറമേ തേങ്ങ, ലിച്ചി, കപ്പളങ്ങ, കൈതച്ചക്ക, കാബേജ്‌, പച്ചടിക്കീര, തക്കാളി, വാനില എന്നിവയും വിളകളിൽ ഉൾപ്പെടുന്നു.

കാലാവസ്ഥ

ദക്ഷിണായനരേഖയ്‌ക്ക്‌ അൽപ്പം വടക്കുമാറി സ്ഥിതിചെയ്യുന്ന റീയൂണിയനിൽ ഈർപ്പമുള്ള അന്തരീക്ഷത്തോടുകൂടിയ ഉഷ്‌ണമേഖലാ കാലാവസ്ഥയാണ്‌. മഴയും താപനിലയും ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ചുഴലിക്കാറ്റ്‌ സാധാരണമാണ്‌.

[മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മഡഗാസ്‌കർ

റോഡ്രിഗ്‌സ്‌

മൗറീഷ്യസ്‌

റീയൂണിയൻ

റീയൂണിയൻ

സെന്റ്‌-ഡെനസ്‌

ലാ മൊന്റാനി

ലാ പൊസെസിയോ

ലേ പോർ

സെന്റ്‌ പോൾ

സെന്റ്‌-ഷില്ലേബെയ്‌ൻ

സിർക്‌ ഡെ മാഫാറ്റ്‌

സിർക്‌ ഡെ സലാസി

സിലാവോസ്‌

സിർക്‌ ഡെ സിലാവോസ്‌

സെന്റ്‌ ലൂയെ

ലേ ക്യാപ്‌

ലേസ്‌മാക്‌

ലേസാവിറോൻ

ലേറ്റാ-സാലേ

ലാ റിവിയെർ

സെന്റ്‌ ലൂയി

സെന്റ്‌ പിയർ

സെന്റ്‌ ഫിലിപ്‌

പിറ്റോൺ ഡെ ലാ ഫൂർനേസ്‌

സെന്റ്‌ ബിനോയിറ്റ്‌

സെന്റ്‌ ആൻഡ്രേ

[ചിത്രങ്ങൾ]

ബഹിരാകാശത്തു നിന്നെടുത്ത ചിത്രം

ലാവാ പ്രവാഹം

സെന്റ്‌ ഡെനസ്‌

[232, 233 പേജുകളിലെ ചതുരം]

റീയൂണിയന്റെ ഒരു ഹ്രസ്വ ചരിത്രം

ആദിമ അറബി നാവികർ ഈ ദ്വീപിനെ ഡിന മോർഗബിൻ (പടിഞ്ഞാറൻ ദ്വീപ്‌) എന്നു വിളിച്ചു. പിന്നെയും ജനവാസമില്ലാതെ കിടന്നിരുന്ന ഈ ഭൂപ്രദേശം 1500-കളുടെ ആരംഭത്തിൽ പോർച്ചുഗീസ്‌ നാവികർ കണ്ടുപിടിച്ചപ്പോൾ അവർ അതിന്‌ സാന്റാ അപ്പോളോണിയ എന്നു നാമകരണം ചെയ്‌തു. ഫ്രഞ്ചുകാരനായ ഷാക്‌ പ്രോണി 1642-ൽ മഡഗാസ്‌കറിൽനിന്നു 12 വിപ്ലവകാരികളെ അവിടേക്ക്‌ അയച്ചുകൊണ്ട്‌ സാന്റാ അപ്പോളോണിയ ഫ്രാൻസിനു സ്വന്തമാണെന്ന്‌ അവകാശപ്പെട്ടു. 1649-ൽ ഫ്രഞ്ച്‌ രാജഗൃഹത്തിന്റെ പേരിനു ചേർച്ചയിൽ അതിനെ ഇൽ ബുർബോൺ എന്നു പുനർനാമകരണം ചെയ്‌തു. 1793-ലെ ഫ്രഞ്ച്‌ വിപ്ലവത്തിൽ ബുർബോൺ രാജവംശം നിലംപൊത്തിയപ്പോൾ, പാരീസ്‌ നാഷണൽ ഗാർഡും മാർസെയ്‌ൽസിൽനിന്നുള്ള വിപ്ലവകാരികളും തങ്ങളുടെ പുനഃസംഗമം (reunion) ആഘോഷിക്കുകയും അതിന്റെ സ്‌മരണയ്‌ക്കായി ഈ ദ്വീപിന്‌ റീയൂണിയൻ എന്നു പേരിടുകയും ചെയ്‌തു. പേരുമാറ്റം പിന്നെയുമുണ്ടായി. ഒടുവിൽ, 1848-ൽ റീയൂണിയൻ എന്ന പേർ സ്ഥിരപ്പെടുത്തി. 1946-ൽ ഈ ദ്വീപ്‌ ഫ്രാൻസിന്റെ ഒരു വിദേശ ഭരണ ഡിസ്‌ട്രിക്‌റ്റ്‌ ആയിത്തീർന്നു.

1660-കളുടെ തുടക്കത്തിൽ ഫ്രാൻസ്‌ ഈ ദ്വീപിൽ കോളനി സ്ഥാപിക്കുകയും പൂർവാഫ്രിക്കയിൽനിന്നു കൊണ്ടുവന്ന അടിമകളെ ഉപയോഗിച്ച്‌ കാപ്പിയും കരിമ്പും വ്യാപകമായി വെച്ചുപിടിപ്പിക്കുകയും ചെയ്‌തു. അടിമത്ത നിർമാർജനത്തെത്തുടർന്ന്‌ 1848-ൽ ഫ്രാൻസ്‌ കരാർ-ജോലിക്കാരെ കൊണ്ടുവരാൻ തുടങ്ങി, പ്രത്യേകിച്ച്‌ ഇന്ത്യയിൽനിന്നും ദക്ഷിണപൂർവേഷ്യയിൽനിന്നും. ദ്വീപിലെ ഇപ്പോഴത്തെ സമ്മിശ്ര ജനസമുദായം അധികമായും ഈ സമൂഹങ്ങളിൽനിന്നാണ്‌. 1800-കളുടെ പ്രാരംഭത്തിൽ കാപ്പിക്കൃഷി ക്ഷയിക്കുകയും കരിമ്പ്‌ പ്രധാന കയറ്റുമതി വിളയായിത്തീരുകയും ചെയ്‌തു.

[236, 237 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]

ബോഡിബിൽഡർ പ്രത്യേക പയനിയറിങ്ങിലേക്ക്‌

ലൂസ്യൻ വേഷോ

ജനനം 1937

സ്‌നാപനം 1961

സംക്ഷിപ്‌ത വിവരം മുമ്പ്‌ ഒരു സുപ്രസിദ്ധ ബോഡിബിൽഡർ ആയിരുന്ന ഇദ്ദേഹം 1963 മുതൽ 1968 വരെ പ്രത്യേക പയനിയറായും 1975 മുതൽ മൂപ്പനായും സേവിച്ചിരിക്കുന്നു.

എന്റെ സുഹൃത്തായ ഷാനിനെ യഹോവയുടെ സാക്ഷികളിൽനിന്നു “രക്ഷിക്കാൻ” 1961-ലെ ഒരു സുദിനത്തിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. ഷാനിന്റെ ഭാര്യയായിരുന്നു എന്നെ ക്ഷണിച്ചത്‌. ആ കള്ളപ്രവാചകന്മാർ—അങ്ങനെയാണ്‌ അവർ സാക്ഷികളെ വിശേഷിപ്പിച്ചത്‌—വാഗ്വാദത്തിലേർപ്പെട്ട്‌ ഒടുവിൽ തന്റെ ഭർത്താവിനെ കയ്യേറ്റം ചെയ്യുമെന്നായിരുന്നു അവരുടെ ഭയം!

‘അദ്ദേഹത്തെ ഉപദ്രവിച്ചാൽ എല്ലാവനെയും അടിക്കണം,’ ഞാൻ മനസ്സിൽ കരുതി. എന്നാൽ അവർ പ്രസന്നരും സൗമ്യരുമായിരുന്നു, അക്രമവാസന ലവലേശം ഉണ്ടായിരുന്നില്ല. പെട്ടെന്നുതന്നെ, ഞാൻ കുരിശിനെ സംബന്ധിച്ചുള്ള ഒരു ചർച്ചയിൽ മുഴുകി. യേശു വെറുമൊരു സ്‌തംഭത്തിലാണു മരിച്ചതെന്ന്‌ സാക്ഷികൾ ബൈബിളിൽനിന്നു വ്യക്തമായി കാണിച്ചുതന്നു.

പ്രധാന ദൂതനായ മീഖായേൽ ദൈവജനത്തിനു “തുണനില്‌ക്കുന്ന”തായി ദാനീയേൽ പ്രവാചകൻ പറഞ്ഞപ്പോൾ അവൻ എന്താണ്‌ അർഥമാക്കിയതെന്ന്‌ പിന്നീടു ഞാൻ ചോദിച്ചു. (ദാനീ. 12:1) യഥാർഥത്തിൽ മീഖായേൽ യേശുക്രിസ്‌തു ആണെന്നും 1914 മുതൽ അവൻ “നില്‌ക്കു”കയാണെന്നും, അഥവാ ദൈവരാജ്യത്തിന്റെ രാജാവായി ഭരിക്കുകയാണെന്നും സാക്ഷികൾ തിരുവെഴുത്തുകളിൽനിന്നു വിശദീകരിച്ചു. (മത്താ. 24:3-7; വെളി. 12:7-10) ഈ ഉത്തരങ്ങളും സാക്ഷികളുടെ ബൈബിൾ പരിജ്ഞാനവും എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അന്നുമുതൽ സാക്ഷികൾ ആ പ്രദേശത്തു വരുമ്പോഴെല്ലാം അവരുമായി ദൈവവചനം ചർച്ചചെയ്യാൻ ഞാൻ അവസരം തേടി. അവരോടൊപ്പം ഞാൻ വീടുതോറും പോകുകയും ചർച്ചകളിൽ ഉൾപ്പെടുകയുംപോലും ചെയ്‌തു. താമസിയാതെ, സെന്റ്‌-ആൻഡ്രേയിൽ കൂടിവന്ന അവരുടെ ഒറ്റപ്പെട്ട കൂട്ടത്തോടൊപ്പം സഹവസിക്കാനും തുടങ്ങി.

നന്നായി വായിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഞാൻ സംബന്ധിച്ച ആദ്യയോഗത്തിൽ, അന്നു വീക്ഷാഗോപുരത്തിനു പകരം ഉപയോഗിക്കപ്പെട്ടിരുന്ന ബുള്ളറ്റിൻ ഇന്റീരിയറിൽനിന്ന്‌ ഏതാനും ഖണ്ഡികകൾ ഞാൻ വായിച്ചു. പിന്നീട്‌, എന്റെ സ്‌നാപനം കഴിഞ്ഞ ഉടനെ, മറ്റു സഹോദരന്മാർ ഇല്ലാതിരുന്നതിനാൽ പുസ്‌തകാധ്യയനം നടത്താൻ എന്നോട്‌ ആവശ്യപ്പെട്ടു. ‘എന്നാൽ ഞാൻ എങ്ങനെ പുസ്‌തകാധ്യയനം നടത്തും!’ എന്റെ ഉത്‌കണ്‌ഠയും അനിശ്ചിതത്വവും മനസ്സിലാക്കിയ ഷാനിൻ പേജൂ, ഖണ്ഡികകൾ വായിച്ചുകൊള്ളാമെന്നും അച്ചടിച്ച അധ്യയന ചോദ്യങ്ങൾമാത്രം ചോദിച്ചാൽ മതിയെന്നും ദയാപൂർവം എന്നോടു പറഞ്ഞു. അതുതന്നെയാണു ഞങ്ങൾ ചെയ്‌തത്‌, അധ്യയനവും നന്നായി നടന്നു.

മിൽട്ടൻ ഹെൻഷൽ 1963-ൽ റീയൂണിയൻ സന്ദർശിച്ചപ്പോൾ പ്രത്യേക പയനിയറിങ്ങിനെക്കുറിച്ചു ചിന്തിക്കാൻ, യോഗ്യതയുള്ള എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. എനിക്കുള്ളതെല്ലാം യഹോവയ്‌ക്കു കൊടുക്കാൻ ആഗ്രഹിച്ചതിനാൽ ഞാൻ അപേക്ഷ നൽകി, അതു സ്വീകരിക്കപ്പെടുകയും ചെയ്‌തു. എന്റെ നിയമനം സെന്റ്‌-ആൻഡ്രേ നഗരത്തിലായിരുന്നു. ഞാൻ അവിടെ ഒമ്പതു ബൈബിളധ്യയനങ്ങൾ നടത്തിയിരുന്നു.

പുതിയ സഭ ഷാൻ നാസ്സോയുടെ ഭവനത്തിലാണ്‌ കൂടിവന്നിരുന്നത്‌. ഒരു കാറപകടത്തിൽ ഷാനിന്റെ ഇടുപ്പ്‌ പൊട്ടിയപ്പോൾ ഞാനായിരുന്നു ആറു മാസക്കാലം സഭയെ പരിപാലിച്ചത്‌. അതിന്റെ അർഥം ഞാൻ പ്രസംഗങ്ങളും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളും സേവനയോഗവും നടത്തണമെന്നും ബ്രാഞ്ച്‌ ഓഫീസിലേക്കുള്ള റിപ്പോർട്ടുകൾ തയ്യാറാക്കണമെന്നുമായിരുന്നു—ഇതെല്ലാം എനിക്ക്‌ കൂടുതൽ വിലപ്പെട്ട അനുഭവപരിചയം നേടിത്തന്നു.

കത്തോലിക്കാമതവും ഹിന്ദുമതവും ചേർന്നുണ്ടായ സങ്കീർണമായ ഒരു സങ്കരമതം ജന്മംകൊടുത്ത അനേകം അന്ധവിശ്വാസങ്ങളെ വയലിൽ ഞങ്ങൾക്കു നേരിടേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും ആളുകൾ സുവാർത്തയോടു പ്രതികരിച്ചു. ഒരു കുടുംബത്തിൽ കുറഞ്ഞത്‌ 20 അംഗങ്ങൾ സത്യത്തിൽ വന്നു. സെന്റ്‌-ആൻഡ്രേ പ്രദേശത്ത്‌ ഇപ്പോൾ അഞ്ചു സഭകളുണ്ട്‌.

[238-ാം പേജിലെ ചതുരം/ ചിത്രങ്ങൾ]

പരിഹാസം എന്റെ വിശ്വാസത്തെ പരിശോധിച്ചു

മിര്യാം തോമസ്‌

ജനനം 1937

സ്‌നാപനം 1965

സംക്ഷിപ്‌ത വിവരം 1966 മുതൽ പയനിയറായി പ്രവർത്തിക്കുന്നു.

ഞാനും മച്ചുനനായ ലൂയി നെലോപ്പും 1962-ൽ പ്രസംഗപ്രവർത്തനം തുടങ്ങിയപ്പോൾ മിക്കവരും ഞങ്ങളെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുമായിരുന്നു. കാപ്പിയും നാരങ്ങാവെള്ളവും എന്തിന്‌, റം പോലും അവർ ഞങ്ങൾക്കു തന്നിരുന്നു! എന്നിരുന്നാലും അധികം താമസിയാതെ വൈദികരുടെ സ്വാധീനം നിമിത്തം അനേകർക്കും മാറ്റംവന്നു. ചില വീട്ടുകാർ ഞങ്ങളെ പരിഹസിക്കുകയും ചിലപ്പോഴൊക്കെ ദൈവനാമത്തെ മനപ്പൂർവം നിന്ദിക്കുകയും ചെയ്‌തു. ഒരു പട്ടണത്തിൽ ആളുകൾ ഞങ്ങളെ കല്ലെറിഞ്ഞു.

തത്‌ഫലമായി ഞങ്ങളിൽ ചിലർ ശുശ്രൂഷയിൽ ദൈവനാമം ഉപയോഗിക്കുന്നതു നിറുത്തി. ഇതു ശ്രദ്ധിച്ച സർക്കിട്ട്‌മേൽവിചാരകൻ കാര്യം തിരക്കി. അദ്ദേഹത്തോടു കാരണം വിശദീകരിച്ചപ്പോൾ ഞങ്ങൾക്കു ലജ്ജതോന്നി. ഏതായാലും ദയാപുരസ്സരം അദ്ദേഹം ഞങ്ങളെ ബുദ്ധിയുപദേശിക്കുകയും കൂടുതൽ ധീരരായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. യഹോവയിൽനിന്നുള്ള ശിക്ഷണമായി വീക്ഷിച്ചുകൊണ്ട്‌ ഞങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളെ ആഴമായി വിലമതിച്ചു. (എബ്രാ. 12:6) തീർച്ചയായും ദൈവത്തിന്റെ ക്ഷമയും കരുണയും അവന്റെ ആത്മാവിന്റെ സഹായവും ഇല്ലായിരുന്നെങ്കിൽ പണ്ടേ ഞാൻ പയനിയറിങ്‌ നിറുത്തുമായിരുന്നു. എന്നാൽ ഇപ്പോൾ പയനിയർ ശുശ്രൂഷയിൽ വിലപ്പെട്ട 40-ൽപ്പരം വർഷങ്ങൾ അർപ്പിക്കാൻ എനിക്കു കഴിഞ്ഞിരിക്കുന്നു.

[246, 247 പേജുകളിലെ ചതുരം/ ചിത്രം]

പീഡാനുഭവങ്ങളിൽ യഹോവ എന്നെ പിന്താങ്ങി

സളി എസ്‌പറോൺ

ജനനം 1947

സ്‌നാപനം 1964

സംക്ഷിപ്‌ത വിവരം റീയൂണിയനിൽ ആദ്യം സ്‌നാപനമേറ്റവരിൽ ഒരാളായ ഇദ്ദേഹം പട്ടാളത്തിൽ ചേരാൻ വിസമ്മതിച്ചതിനാൽ മൂന്നുവർഷം ജയിലിൽക്കിടന്നു.

പതിനഞ്ചാം വയസ്സിൽ സത്യം സ്വീകരിച്ച എന്നെ മാതാപിതാക്കൾ വീട്ടിൽനിന്നു പുറത്താക്കി. എന്നാൽ അത്‌ യഹോവയെ സേവിക്കാനുള്ള എന്റെ തീരുമാനത്തെ ദുർബലപ്പെടുത്തിയില്ല. ഞാൻ 1964-ൽ സാധാരണ പയനിയറിങ്ങും 1965-ൽ പ്രത്യേക പയനിയറിങ്ങും തുടങ്ങി. സെന്റ്‌-ആൻഡ്രേയിലും സെന്റ്‌-ബൻവായിലും ഉള്ള സഭകളുടെ മേൽനോട്ടത്തിൽ പങ്കുപറ്റാനുള്ള പദവിയും എനിക്കു ലഭിച്ചു. ഷാൻ ക്ലോഡ്‌ ഫേഴ്‌സിയും ഞാനും ഈ രണ്ടു സഭകളിലേക്കും സൈക്കിളിൽ സഞ്ചരിക്കുക പതിവായിരുന്നു. യഥാക്രമം 12-ഉം 6-ഉം പ്രസാധകരാണ്‌ അവിടെ ഉണ്ടായിരുന്നത്‌.

1967-ൽ എന്നെ സൈനികസേവനത്തിനു വിളിച്ചു. ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ എനിക്ക്‌ ആയുധമേന്താൻ കഴിയില്ലെന്ന്‌ ഞാൻ വിശദീകരിച്ചു. എന്നിരുന്നാലും റീയൂണിയനിൽ എന്റെ കേസ്‌ ഇത്തരത്തിലുള്ള ആദ്യത്തേത്‌ ആയിരുന്നതിനാൽ അധികാരികൾ എന്റെ നിലപാടു മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്‌തില്ല. വാസ്‌തവത്തിൽ ഒരു ഓഫീസർ ഏകദേശം 400 ഉദ്യോഗാർഥികളുടെ മുമ്പാകെ എന്നെ പ്രഹരിക്കുകയും തുടർന്ന്‌ അദ്ദേഹത്തിന്റെ ഓഫീസിലേക്കു കൊണ്ടുപോകുകയും ചെയ്‌തു, ഞാൻ ഏന്തിയേന്തിയാണു നടന്നത്‌. പട്ടാളക്കാരുടെ ഒരു യൂണിഫോം മേശപ്പുറത്തു വെച്ചിട്ട്‌ അതു ധരിക്കാനും, വിസമ്മതിച്ചാൽ വീണ്ടും അടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ആറടി ഉയരമുള്ള ഒരു അതികായനായിരുന്നു അദ്ദേഹം. എങ്കിലും ധൈര്യം സംഭരിച്ച്‌ “ഇനിയും എന്നെ അടിച്ചാൽ ഞാൻ കേസു കൊടുക്കും, ഫ്രാൻസ്‌ മതസ്വാതന്ത്ര്യത്തിന്‌ ഉറപ്പു നൽകുന്നുണ്ട്‌” എന്നു ഞാൻ പറഞ്ഞു. ക്രുദ്ധനായി അദ്ദേഹം എന്റെ നേരെ വന്നെങ്കിലും ഒന്നും ചെയ്‌തില്ല. തുടർന്ന്‌ എന്നെ കമാൻഡിങ്‌ ഓഫീസറുടെ അടുത്തേക്കു കൊണ്ടുപോയി. ഞാൻ മൂന്നുവർഷം ഫ്രാൻസിൽ കഠിന തടവിനു വിധിക്കപ്പെടുമെന്ന്‌ അദ്ദേഹം പറഞ്ഞു.

എന്നാൽ റീയൂണിയനിലായിരുന്നു ഞാൻ ആ മൂന്നു വർഷം ചെലവഴിച്ചത്‌. തന്നെയുമല്ല ശിക്ഷയിൽ ഇളവുമുണ്ടായിരുന്നു. എനിക്കു ശിക്ഷവിധിച്ചശേഷം ന്യായാധിപൻ എന്നെ തന്റെ ഓഫീസിലേക്കു ക്ഷണിച്ചു. ഒരു ന്യായാധിപനെന്നനിലയിൽ തനിക്കു നിയമം നടപ്പാക്കേണ്ടതുണ്ടെന്ന്‌ സഹതാപപൂർവം വിശദീകരിച്ചശേഷം പുഞ്ചിരിച്ചുകൊണ്ട്‌ അദ്ദേഹം എനിക്കു കൈതന്നു. അസിസ്റ്റന്റ്‌ ജയിൽ മേധാവിയും എന്നോടു സൗഹാർദം പുലർത്തുകയും എനിക്കു കോടതി മുറിയിൽ ജോലി ഏർപ്പാടാക്കുകയും ചെയ്‌തു. എന്റെ മാതാപിതാക്കളെയും സഭയിലെ ഒരു അംഗത്തെയും നേരിൽ കാണാൻ അദ്ദേഹം എന്നോടൊപ്പം റിസപ്‌ഷനിലേക്കു വരികപോലും ചെയ്‌തു.

ആദ്യം ഞാൻ 20 മുതൽ 30 വരെ ആളുകൾ കിടന്ന ഒരു സെല്ലിലായിരുന്നു. എന്നാൽ പിന്നീട്‌ എന്നെ രണ്ടുപേർക്കുള്ള ഒരു സെല്ലിലേക്കു മാറ്റിയപ്പോൾ എനിക്കു കൂടുതൽ സ്വാതന്ത്ര്യം കിട്ടി. ഞാൻ ഒരു ഇലക്‌ട്രിക്‌ ലൈറ്റ്‌ ആവശ്യപ്പെട്ടു, അതും എനിക്കു ലഭിച്ചു! അന്തേവാസികൾ ഷോക്കടിപ്പിച്ചു മരിക്കാൻ ശ്രമിച്ചേക്കുമെന്നതിനാൽ സാധാരണഗതിയിൽ ഇലക്‌ട്രിക്‌ ഉപകരണങ്ങളൊന്നും നൽകാറില്ല. ലഭിച്ച ലൈറ്റിന്റെ സഹായത്താൽ, ബൈബിൾ പഠിക്കാനും അക്കൗണ്ടിങ്ങിൽ കറസ്‌പോണ്ടൻസ്‌ കോഴ്‌സ്‌ പൂർത്തിയാക്കാനും എനിക്കു കഴിഞ്ഞു. 1970-ൽ ജയിൽമോചിതനായപ്പോൾ ദയാലുവായ ഒരു ജഡ്‌ജി എനിക്ക്‌ ഒരു ജോലി വാങ്ങിത്തന്നു.

[249-ാം പേജിലെ ചതുരം]

ചുഴലിക്കാറ്റുകളുടെ ഭീഷണി

ജനി ചുഴലിക്കാറ്റ്‌ 1962 ഫെബ്രുവരിയിൽ റീയൂണിയനിലും മൗറീഷ്യസിലും വീശിയടിച്ചു. കലിയിളകിയ ഇന്ത്യൻ മഹാസമുദ്രം ഒരു രാക്ഷസനെപ്പോലെ തീരപ്രദേശങ്ങളെ, വിശേഷാൽ റീയൂണിയന്റെ തീരങ്ങളെ വിഴുങ്ങിക്കളഞ്ഞു. സെന്റ്‌-ഡെനസിൽ കെട്ടിടങ്ങൾക്കു കേടുപറ്റി, വൃക്ഷങ്ങളുടെ ഇലകൾ പറിഞ്ഞുപോയി, മരക്കൊമ്പുകൾ റോഡുകളിൽ ചിതറിക്കിടന്നു. നിലംപൊത്താറായ പോസ്റ്റുകൾക്കിടയിൽ ഇലക്‌ട്രിക്‌ കമ്പികൾ അപകടകരമാംവിധം തൂങ്ങിക്കിടന്നു. അത്ഭുതമെന്നു പറയട്ടെ, അവിടെയുണ്ടായിരുന്ന കൊച്ചു രാജ്യഹാളിനു കേടൊന്നും പറ്റിയില്ല. 37 പേർക്കു ജീവൻ നഷ്ടമാകുകയും 250 പേർക്കു പരിക്കേൽക്കുകയും ആയിരങ്ങൾ വഴിയാധാരമാകുകയും ചെയ്‌തു. ആ സമയത്ത്‌ സഹോദരങ്ങൾ മൗറീഷ്യസിൽ ഒരു സമ്മേളനത്തിൽ സംബന്ധിക്കുകയായിരുന്നു, അവിടെ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. ഏതാനും ദിവസത്തേക്ക്‌ വീട്ടിൽ മടങ്ങിവരാൻ കഴിയാതെ അവിടെ കുടുങ്ങിപ്പോയെങ്കിലും അവർ സുരക്ഷിതരായിരുന്നു.

2002-ൽ ഡൈന ചുഴലിക്കാറ്റിന്റെ ഫലമായുണ്ടായ മലയിടിച്ചിലിൽ സിലാവോസിലേക്കുള്ള വഴി മൂന്നു വാരക്കാലം മുടങ്ങിക്കിടന്നു. അവിടെയുള്ള 30 സഹോദരങ്ങൾക്കായി റീയൂണിയൻ ഓഫീസ്‌ ഒരു ഫോർ-വീൽ-ഡ്രൈവ്‌ വണ്ടി നിറയെ വിഭവങ്ങൾ അയച്ചുകൊടുത്തു. മറ്റു 15 വാഹനങ്ങൾക്കൊപ്പം പോലീസ്‌ അകമ്പടിയോടെയാണ്‌ അതു പോയത്‌. കല്ലുപാകിയ റോഡ്‌ പലയിടങ്ങളിലും ഒരു നദിയിലേക്ക്‌ ഒഴുകിപ്പോയിരുന്നു. അവിടങ്ങളിൽ വാഹനങ്ങൾ നദീതടത്തിലേക്ക്‌ ഇറക്കി ഓടിക്കുകയും വീണ്ടും റോഡിലേക്കു കയറ്റുകയും ചെയ്യുമായിരുന്നു. ഒടുവിൽ വാൻ എത്തിച്ചേർന്നപ്പോൾ സിലാവോസിലെ സഹോദരങ്ങളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു!

[252-ാം പേജിലെ ചാർട്ട്‌/ ഗ്രാഫ്‌]

റീയൂണിയൻ സുപ്രധാന സംഭവങ്ങൾ മൊത്തം പ്രസാധകർ മൊത്തം പയനിയർമാർ

1955 റോബർട്ട്‌ നിസ്‌ബെറ്റ്‌ സെപ്‌റ്റംബറിൽ സന്ദർശിക്കുന്നു.

1960

1961 ഫ്രാൻസിൽനിന്നെത്തിയ, സാക്ഷികളുടെ ഒരു കുടുംബം ബൈബിൾ പഠിക്കാൻ താത്‌പര്യമുള്ള അനേകരെ കണ്ടെത്തുന്നു.

1963 ലോക ആസ്ഥാനത്തുനിന്നു വന്ന എം. ജി. ഹെൻഷൽ 155 പേരടങ്ങിയ സദസ്സിനോടു സംസാരിക്കുന്നു.

1964 വേലയുടെ മേൽനോട്ടം മൗറീഷ്യസ്‌ ഏറ്റെടുക്കുന്നു; ആദ്യത്തെ പ്രാദേശിക സർക്കിട്ട്‌ സമ്മേളനത്തിന്‌ 230 പേർ ഹാജരാകുന്നു.

1967 ലേ റ്റെയിംവെൻ ഡെ ഷേവോവ എന്ന പേരിൽ യഹോവയുടെ സാക്ഷികളുടെ അസ്സോസിയേഷൻ രജിസ്റ്റർ ചെയ്യുന്നു.

1970

1975 ഫ്രാൻസിൽ വീക്ഷാഗോപുരത്തിന്മേലുള്ള നിരോധനം നീക്കപ്പെടുന്നു.

1980

1985 പ്രസാധക സംഖ്യ 1,000 കവിയുന്നു.

1990

1992 പ്രസാധക സംഖ്യ 2,000 കവിയുന്നു. റീയൂണിയൻ ഓഫീസിനും സമ്മേളനഹാളിനും മിഷനറിഭവനത്തിനുമായി ലാ പൊസെസിയോയിൽ ബ്രാഞ്ച്‌ സ്ഥലം വാങ്ങുന്നു.

1996 ആദ്യത്തെ ശീഘ്ര-നിർമിത രാജ്യഹാൾ പൂർത്തിയാകുന്നു.

1998 ലാ പൊസെസിയോയിലെ പുതിയ സമ്മേളനഹാളിൽ ആദ്യ സമ്മേളനം നടക്കുന്നു.

2000

2006 റീയൂണിയനിൽ ഏകദേശം 2,590 സജീവ പ്രസാധകരുണ്ട്‌.

[ഗ്രാഫ്‌]

(പ്രസിദ്ധീകരണം കാണുക)

മൊത്തം പ്രസാധകർ

മൊത്തം പയനിയർമാർ

3,000

2,000

1,000

1960 1970 1980 1990 2000

[പേജ്‌ 223 ചിത്രം]

[224-ാം പേജിലെ ചിത്രം]

ആഡം ലിസിയാക്ക്‌ റീയൂണിയനിൽ ഒരു മാസം പ്രസംഗപ്രവർത്തനം നടത്തി, 1959

[224-ാം പേജിലെ ചിത്രം]

നൊവേമി ഡ്യൂറേ, ഷാനിൻ പേജൂ, ആറു വയസ്സുള്ള മകൻ ക്രിസ്റ്റ്യാൻ എന്നിവർ റീയൂണിയനിലേക്കുള്ള യാത്രാമധ്യേ, 1961

[227-ാം പേജിലെ ചിത്രം]

ലേ പോർ രാജ്യഹാൾ, 1965

[230-ാം പേജിലെ ചിത്രം]

ദൂരെ പോയി പ്രസംഗിക്കാൻ തുറന്ന ബസ്സുകൾ വാടകയ്‌ക്കെടുത്തിരുന്നു, 1965

[230-ാം പേജിലെ ചിത്രം]

ഷോസെറ്റ്‌ ബോൺകാസ്‌

[235-ാം പേജിലെ ചിത്രം]

ഷാനിൻ കൊറിനോ

[235-ാം പേജിലെ ചിത്രം]

സെന്റ്‌ പോളിൽ സാക്ഷീകരിക്കുന്നു, 1965

[243-ാം പേജിലെ ചിത്രം]

ക്ലേയോ ലാപിയെർ

[244, 245 പേജുകളിലെ ചിത്രങ്ങൾ]

ലൂയി നെലോപും ആനും ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ സാക്ഷീകരിക്കുകയും വഴിമധ്യേ കാട്ടുപേരയ്‌ക്കാ തിന്നു വിശപ്പടക്കുകയും ചെയ്‌തു

സിർക്‌ ഡെ മാഫാറ്റ്‌

[248-ാം പേജിലെ ചിത്രം]

സെന്റ്‌ ലൂയിയിലെ പൂർത്തിയായ രാജ്യഹാൾ, 1988

[251-ാം പേജിലെ ചിത്രങ്ങൾ]

സമ്മേളനങ്ങളും കൺവെൻഷനുകളും

ആദ്യത്തെ പ്രാദേശിക സർക്കിട്ട്‌ സമ്മേളനം മുകൾനിലയിലുള്ള ഒരു റസ്റ്ററന്റിൽ നടത്തി, 1964

“ആദ്യ ഫ്രഞ്ചുകാരുടെ ഗുഹ”—1964-ൽ കൺവെൻഷൻ നടന്ന സ്ഥലം

സെന്റ്‌-ഡെനസിലെ താത്‌കാലിക യോഗസ്ഥലം, 1965