വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവരുടെ ലോകവ്യാപക സംഘടനയും പ്രവർത്തനവും

അവരുടെ ലോകവ്യാപക സംഘടനയും പ്രവർത്തനവും

അവരുടെ ലോകവ്യാപക സംഘടനയും പ്രവർത്തനവും

ഇപ്പോൾ 235 രാജ്യങ്ങളിലായി നടന്നുവരുന്ന സാക്ഷീകരണ വേലയ്‌ക്ക്‌ മേൽനോട്ടം വഹിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ധാരാളം കണ്ണികളുണ്ട്‌. ന്യൂയോർക്കിലെ ബ്രുക്ലിനിൽ ഉള്ള ലോകാസ്ഥാനത്തു പ്രവർത്തിക്കുന്ന ഭരണസംഘമാണ്‌ മൊത്തത്തിലുള്ള മേൽനോട്ടം വഹിക്കുന്നത്‌. എല്ലാ വർഷവും ലോകമെമ്പാടുമായി പല മേഖലകളിലേക്കു ഭരണസംഘം അതിന്റെ പ്രതിനിധികളെ അയയ്‌ക്കുന്നു. ഇവർ അതാതു മേഖലകളിലെ ബ്രാഞ്ച്‌ പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തുന്നു. ബ്രാഞ്ച്‌ ഓഫീസുകളിൽ, മൂന്നു മുതൽ ഏഴു വരെ അംഗങ്ങളുള്ള ബ്രാഞ്ച്‌ കമ്മിറ്റികൾ ഉണ്ട്‌. ഈ കമ്മിറ്റികളാണ്‌ തങ്ങളുടെ മേൽനോട്ടത്തിൻ കീഴിൽ വരുന്ന പ്രദേശങ്ങളിൽ സുവാർത്താ പ്രസംഗവേലയ്‌ക്കു നേതൃത്വം നൽകുന്നത്‌. ചില ബ്രാഞ്ചുകളിൽ, അച്ചടി നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ട്‌. ചിലയിടങ്ങളിൽ വേഗം കൂടിയ റോട്ടറി അച്ചടിയന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ അച്ചടി നടത്തുന്നത്‌. ഓരോ ബ്രാഞ്ചിന്റെയും കീഴിൽ വരുന്ന രാജ്യമോ പ്രദേശങ്ങളോ ഡിസ്‌ട്രിക്‌റ്റുകളായി തിരിക്കുന്നു, ഈ ഡിസ്‌ട്രിക്‌റ്റുകളെ വീണ്ടും സർക്കിട്ടുകളായി വിഭാഗിക്കുന്നു. ഓരോ സർക്കിട്ടിലും ഏകദേശം 20 സഭകൾ വീതമുണ്ടാകും. ഓരോ ഡിസ്‌ട്രിക്‌റ്റിന്റെയും കീഴിൽ വരുന്ന സർക്കിട്ടുകൾ മാറിമാറി സന്ദർശിക്കുന്നതിനായി ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനുണ്ട്‌. ഓരോ സർക്കിട്ടിലും വർഷത്തിൽ രണ്ടു സമ്മേളനങ്ങൾ നടത്തപ്പെടുന്നു. ഇനി, സർക്കിട്ടിന്റെ പരിധിയിൽ വരുന്ന സഭകൾ ക്രമമായി സന്ദർശിക്കുന്നതിനായി സർക്കിട്ടു മേൽവിചാരകന്മാരുണ്ട്‌. വർഷത്തിൽ രണ്ടു തവണ അവർ തങ്ങളുടെ നിയമിത സർക്കിട്ടിലുള്ള സഭകൾ സന്ദർശിക്കും. സഭയ്‌ക്കു നിയമിച്ചു കൊടുത്തിരിക്കുന്ന പ്രദേശത്ത്‌ സംഘടിതമായ വിധത്തിൽ സാക്ഷീകരണവേല നടത്തുന്നതിനുള്ള സഹായം അവർ നൽകുന്നു.

നിങ്ങളുടെ സമൂഹത്തിലെ സുവാർത്താ പ്രസംഗ വേലയുടെ കേന്ദ്രമായി വർത്തിക്കുന്നത്‌ പ്രാദേശിക സഭയും അതിന്റെ രാജ്യഹാളുമാണ്‌. ഓരോ സഭയുടെയും കീഴിൽ വരുന്ന പ്രദേശം വീണ്ടും ചെറു പ്രദേശങ്ങളായി തിരിച്ച്‌ അവയുടെ മാപ്പുകൾ സൂക്ഷിക്കുന്നു. ഇങ്ങനെ തിരിക്കുന്ന പ്രദേശങ്ങൾ സഭാംഗങ്ങൾക്കു നിയമിച്ചു കൊടുക്കുന്നു. അവിടെയുള്ള എല്ലാ വീടുകളിലും പോയി ആളുകളുമായി സംസാരിക്കാൻ അവർ കഠിനശ്രമം ചെയ്യുന്നു. സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനായി ഓരോ സഭയ്‌ക്കും—സഭയിൽ ചിലപ്പോൾ 200 അംഗങ്ങൾ വരെ ഉണ്ടാകാം—മൂപ്പന്മാർ ഉണ്ട്‌. സുവാർത്ത ഘോഷിക്കുന്ന ഓരോ സാക്ഷിയും വാസ്‌തവത്തിൽ യഹോവയുടെ സാക്ഷികളുടെ സംഘടനയിൽ സുപ്രധാനമായ ഒരു പങ്കുവഹിക്കുന്നു. യഹോവയുടെ സാക്ഷികളായ എല്ലാവരും—അവർ ലോകാസ്ഥാനത്തോ ബ്രാഞ്ചുകളിലോ സഭകളിലോ സേവിക്കുന്നവരായാലും ശരി—ദൈവരാജ്യത്തെ കുറിച്ചു മറ്റുള്ളവരെ അറിയിക്കുന്ന വയൽ പ്രവർത്തനത്തിൽ വ്യക്തിപരമായി പങ്കുപറ്റുന്നവരാണ്‌.

ഈ പ്രവർത്തനത്തിന്റെ റിപ്പോർട്ടുകൾ ഒടുവിൽ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത്‌ എത്തുന്നു. ഇതിനെ ആധാരമാക്കി വർഷംതോറും അവർ ഒരു വാർഷികപുസ്‌തകം പ്രസിദ്ധീകരിക്കുന്നുണ്ട്‌. കൂടാതെ എല്ലാ വർഷവും ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിൽ ഒരു ചാർട്ടും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു. ഈ രണ്ടു പ്രസിദ്ധീകരണങ്ങളിലും യഹോവയെയും യേശുക്രിസ്‌തുവിൻ കീഴിലുള്ള അവന്റെ രാജ്യത്തെയും കുറിച്ചു സാക്ഷീകരിച്ചതിന്റെ വിശദമായ വാർഷിക റിപ്പോർട്ട്‌ ഉണ്ടാകും. സമീപ വർഷങ്ങളിൽ, യഹോവയുടെ സാക്ഷികളും താത്‌പര്യക്കാരുമടക്കം ഏതാണ്ട്‌ 1,50,00,000 പേർ വർഷംതോറും യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാൻ കൂടിവന്നിരിക്കുന്നു. രാജ്യസുവാർത്ത പ്രസംഗിക്കുന്നതിനായി യഹോവയുടെ സാക്ഷികൾ ഓരോ വർഷവും 110,00,00,000-യിലധികം മണിക്കൂർ ചെലവഴിക്കുന്നു. കൂടാതെ, 2,50,000-ത്തിലധികം ആളുകൾ ഓരോ വർഷവും സ്‌നാപനമേൽക്കുന്നു. കോടിക്കണക്കിന്‌ ബൈബിൾ സാഹിത്യങ്ങളും ആളുകളുടെ പക്കലെത്തിക്കുന്നു.