വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവരുടെ ലോകവ്യാപക സ്ഥാപനവും പ്രവർത്തനവും

അവരുടെ ലോകവ്യാപക സ്ഥാപനവും പ്രവർത്തനവും

അവരുടെ ലോകവ്യാപക സ്ഥാപനവും പ്രവർത്തനവും

സാക്ഷീകരണ വേല നടക്കുന്ന 200-ലധികം രാജ്യങ്ങളിൽ ഈ വേലയ്‌ക്കു മാർഗനിർദേശം നൽകുന്നതിൽ ഉപയോഗിക്കപ്പെടുന്ന അനവധി കണ്ണികളുണ്ട്‌. മൊത്തത്തിലുളള മാർഗനിർദേശം ന്യൂയോർക്കിലെ ബ്രുക്ക്‌ളിനിലുളള ലോക ആസ്ഥാനത്തെ ഭരണസംഘത്തിൽനിന്നാണു വരുന്നത്‌. ഓരോ വർഷവും ലോകവ്യാപകമായുളള 15-ഓ അതിൽക്കൂടുതലോ “മേഖലകളി”ലേക്കു ഭരണസംഘം പ്രതിനിധികളെ അയയ്‌ക്കുന്നു. അവർ അതാതു മേഖലകളിലെ ബ്രാഞ്ചു പ്രതിനിധികളുമായി കൂടിയാലോചന നടത്തുന്നു. തങ്ങളുടെ ഉത്തരവാദിത്വത്തിനു കീഴിലുളള ദേശങ്ങളിലെ വേലയ്‌ക്കു മേൽനോട്ടം വഹിക്കാൻ ബ്രാഞ്ച്‌ ഓഫീസുകളിൽ മൂന്നു മുതൽ ഏഴു വരെ അംഗങ്ങൾ അടങ്ങിയ ബ്രാഞ്ചു കമ്മിററികൾ ഉണ്ട്‌. പല ബ്രാഞ്ചുകൾക്കും അച്ചടിസൗകര്യങ്ങളുണ്ട്‌, അവയിൽ ചിലതു വേഗത കൂടിയ റോട്ടറി പ്രസ്സുകളാണ്‌. ഓരോ ബ്രാഞ്ചും സേവിക്കുന്ന രാജ്യത്തെ അല്ലെങ്കിൽ പ്രദേശത്തെ ഡിസ്‌ട്രിക്‌ററുകളായി തിരിച്ചിരിക്കുന്നു, ക്രമത്തിൽ ഈ ഡിസ്‌ട്രിക്‌ററുകളെ സർക്കിട്ടുകളായും. ഓരോ സർക്കിട്ടിലും ഏതാണ്ട്‌ 20 സഭകളുണ്ട്‌. ഒരു ഡിസ്‌ട്രിക്‌ററ്‌ മേൽവിചാരകൻ തന്റെ ഡിസ്‌ട്രിക്‌ററിലുളള സർക്കിട്ടുകളെ മാറിമാറി സന്ദർശിക്കുന്നു. ഓരോ സർക്കിട്ടിനും വേണ്ടി വർഷത്തിൽ രണ്ടു സമ്മേളനങ്ങൾ നടത്തുന്നു. കൂടാതെ ഒരു സർക്കിട്ട്‌ മേൽവിചാരകനുമുണ്ട്‌, ഓരോ സഭയ്‌ക്കും നിയമിച്ചിട്ടുളള പ്രദേശത്തു പ്രസംഗവേല സംഘടിപ്പിക്കുന്നതിലും നിർവഹിക്കുന്നതിലും സാക്ഷികളെ സഹായിച്ചുകൊണ്ട്‌ അദ്ദേഹം സാധാരണമായി വർഷത്തിൽ രണ്ടു പ്രാവശ്യം തന്റെ സർക്കിട്ടിലുളള സഭകളെ സന്ദർശിക്കുന്നു.

രാജ്യഹാൾ സഹിതമുളള പ്രാദേശിക സഭയാണ്‌ നിങ്ങളുടെ ജനസമുദായത്തോടു സുവാർത്ത പറയുന്നതിനുളള കേന്ദ്രം. ഓരോ സഭയുടെയും കീഴിലുളള പ്രദേശങ്ങളെ ചെറിയ ചെറിയ പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. അവിടെയുളള ഓരോ വീട്ടിലെയും ആളുകളെ സന്ദർശിച്ച്‌ അവരോടു സംസാരിക്കാൻ ശ്രമിക്കുന്ന ഓരോരോ സാക്ഷികൾക്ക്‌ ഇവ നിയമിച്ചുകൊടുക്കുന്നു. ചുരുക്കം ചില ആളുകൾമുതൽ 200 സാക്ഷികൾവരെയുളള ഓരോ സഭയ്‌ക്കും വ്യത്യസ്‌ത ചുമതലകൾ നോക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന മൂപ്പൻമാരുണ്ട്‌. സുവാർത്തയുടെ ഓരോ പ്രഘോഷകനും യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തിൽ പ്രാധാന്യമുളള വ്യക്തിയാണ്‌. ലോക ആസ്ഥാനത്തോ ബ്രാഞ്ചുകളിലോ സഭകളിലോ, എവിടെ സേവനമനുഷ്‌ഠിക്കുന്നവരായിരുന്നാലും യഹോവയുടെ സാക്ഷികളിൽ ഓരോരുത്തരും ദൈവരാജ്യത്തെക്കുറിച്ചു മററുളളവരോടു വ്യക്തിപരമായി പറയുകയെന്ന ഈ വയൽസേവനം ചെയ്യുന്നു.

ഈ പ്രവർത്തനത്തെക്കുറിച്ചുളള റിപ്പോർട്ടുകൾ ഒടുവിൽ ലോക ആസ്ഥാനത്തെത്തുന്നു. വിവരങ്ങൾ സമാഹരിച്ച്‌ വർഷംതോറുമുളള ഒരു വാർഷികപുസ്‌തകം പ്രസിദ്ധപ്പെടുത്തുന്നു. കൂടാതെ, ഓരോ വർഷവും വീക്ഷാഗോപുരത്തിന്റെ ജനുവരി 1-ലെ ലക്കത്തിൽ ഒരു ചാർട്ട്‌ പ്രസിദ്ധീകരിക്കുന്നു. യഹോവക്കും ക്രിസ്‌തുയേശുവിന്റെ കീഴിലുളള അവിടുത്തെ രാജ്യത്തിനും സാക്ഷ്യം വഹിക്കുന്നതിൽ ഓരോ വർഷത്തെയും നേട്ടങ്ങളുടെ വിശദമായ റിപ്പോർട്ടുകൾ ഈ രണ്ടു പ്രസിദ്ധീകരണങ്ങൾ പ്രദാനം ചെയ്യുന്നു. 1993-ൽ സാക്ഷികളും താത്‌പര്യക്കാരുമായ 1,18,65,765 പേർ യേശുവിന്റെ മരണത്തിന്റെ സ്‌മാരകത്തിനു ഹാജരായെന്നു വാർഷികപുസ്‌തകം 1994 റിപ്പോർട്ടു ചെയ്യുന്നു. 1993 സേവനവർഷത്തിൽ യഹോവയുടെ സാക്ഷികൾ സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ 105,70,00,000 മണിക്കൂർ ചെലവഴിക്കുകയും 2,96,004 പുതിയ ആളുകൾ സ്‌നാപനമേൽക്കുകയും ചെയ്‌തു. സാഹിത്യസമർപ്പണങ്ങളുടെ മൊത്തം എണ്ണം കോടിക്കണക്കിനു കോപ്പികളിലെത്തി.