അവർ എന്തു വിശ്വസിക്കുന്നു?
അവർ എന്തു വിശ്വസിക്കുന്നു?
യഹോവയുടെ സാക്ഷികൾ ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ സർവശക്തിയുളള യഹോവയാം ദൈവത്തിൽ വിശ്വസിക്കുന്നു. നമുക്കു ചുററുമുളള പ്രപഞ്ചത്തിലെ സങ്കീർണമായി രൂപസംവിധാനം ചെയ്യപ്പെട്ട അത്ഭുതങ്ങളുടെ അസ്തിത്വം തന്നെ ഇതെല്ലാം സൃഷ്ടിച്ചത് പരമബുദ്ധിശാലിയും ശക്തനുമായ ഒരു സ്രഷ്ടാവാണെന്നു ന്യായമായി വാദിക്കുന്നു. സ്ത്രീപുരുഷൻമാരായ മനുഷ്യരുടെ കൈവേലകൾ അവരുടെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നതു പോലെതന്നെ യഹോവയാം ദൈവത്തിന്റെ കരവേലകൾ അവിടുത്തെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നു. “അവിടുത്തെ അദൃശ്യ ഗുണങ്ങൾ ലോകസൃഷ്ടിമുതൽ വ്യക്തമായി കാണപ്പെടുന്നു, എന്തെന്നാൽ അവ നിർമിത വസ്തുക്കളാൽ തെളിയുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. ഇനിയും, ശബ്ദമോ വാക്കുകളോ കൂടാതെ, “ആകാശങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തെ പ്രഖ്യാപിക്കുന്നു.”—റോമർ 1:20; സങ്കീർത്തനം 19:1-4.
ഒരു ഉദ്ദേശ്യവുമില്ലാതെ ആളുകൾ കളിമൺപാത്രങ്ങൾ മെനയുകയോ ടെലിവിഷൻ സെററുകളും കമ്പ്യൂട്ടറുകളും നിർമിക്കുകയോ ചെയ്യുന്നില്ല. ഭൂമിയും അതിലെ സസ്യ-മൃഗജാലങ്ങളും അതിലുമെത്രയോ വിസ്മയാവഹമാണ്. ശതകോടിക്കണക്കിനു കോശങ്ങളോടു കൂടിയ മനുഷ്യശരീരം നമ്മുടെ ഗ്രഹണപരിധിക്കുമപ്പുറമാണ്—നാം ചിന്തിക്കാൻ ഉപയോഗിക്കുന്ന മസ്തിഷ്കംപോലും മനസ്സിലാക്കാനാവാത്തവിധം അത്ഭുതാവഹമാണ്! താരതമ്യേന നിസ്സാരമായ തങ്ങളുടെ കണ്ടുപിടിത്തങ്ങൾക്കു രൂപാവിഷ്കാരം നൽകാൻ മനുഷ്യർക്ക് ഒരു ഉദ്ദേശ്യമുണ്ടെങ്കിൽ, തന്റെ ഭയാവഹമായ സൃഷ്ടികളിൽ യഹോവയാം ദൈവത്തിനു തീർച്ചയായും ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു! അവിടുത്തേക്ക് ഒരു ഉദ്ദേശ്യം ഉണ്ടെന്നുതന്നെ സദൃശ്യവാക്യങ്ങൾ 16:4 പറയുന്നു: “സകലത്തെയും തന്റെ ഉദ്ദേശ്യത്തിനായി യഹോവ നിർമിച്ചിരിക്കുന്നു.”
“സന്താനപുഷ്ടിയുളളവരായി വർധിച്ചു ഭൂമിയെ നിറയ്ക്കുവിൻ . . . , സമുദ്രത്തിലെ മത്സ്യവും ആകാശങ്ങളിലെ പറവജീവികളും ഭൂമിയിൽ ചരിക്കുന്ന ഏതു ജീവിയും കീഴ്പെട്ടിരിക്കട്ടെ” എന്നു യഹോവ ആദ്യമാനുഷ ഇണകളോടു പ്രസ്താവിച്ചതുപോലെ ഒരു ഉദ്ദേശ്യത്തോടെ അവിടുന്ന് ഭൂമിയെ നിർമിച്ചു. (ഉൽപ്പത്തി 1:28) അവർ അനുസരണംകെട്ടവരായിത്തീർന്നതുകൊണ്ടു ഭൂമിയെയും അതിലെ സസ്യ-മൃഗജാലങ്ങളെയും സ്നേഹപൂർവം പരിപാലിക്കുന്ന നീതിയുളള കുടുംബങ്ങളെക്കൊണ്ടു ഭൂമിയെ നിറയ്ക്കാൻ ഈ ഇണകൾ പരാജയപ്പെട്ടു. പക്ഷേ, അവരുടെ പരാജയം യഹോവയുടെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുന്നില്ല. ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം ഇപ്രകാരം എഴുതപ്പെട്ടു: “ഭൂമിയെ രൂപപ്പെടുത്തിയവനായ ദൈവം . . . , അതിനെ വ്യർഥമായിട്ടല്ല സൃഷ്ടിച്ചത്.” “അധിവസിക്കപ്പെടാൻ തന്നെ [അവിടുന്ന്] അതിനെ രൂപപ്പെടുത്തി.” അതു നശിപ്പിക്കപ്പെടാനല്ല, എന്നാൽ “ഭൂമി എന്നേക്കും നിലനിൽക്കുന്നു.” (യെശയ്യാവ് 45:18; സഭാപ്രസംഗി 1:4, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം യാഥാർഥ്യമായിത്തീരും: “എന്റെ സ്വന്തം ആലോചന നിലനിൽക്കും, എനിക്കു പ്രമോദമുളള ഏതു കാര്യവും ഞാൻ ചെയ്യും.”—യശയ്യാ 46:10.
അതുകൊണ്ട്, ഭൂമി എന്നേക്കും നിലനിൽക്കുമെന്നും ആളുകൾ വസിക്കുന്ന സുന്ദരമാക്കപ്പെട്ട ഒരു ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തോടു യോജിക്കുന്ന ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ വ്യക്തികൾക്കും അതിൽ എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുമെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. മുഴുമനുഷ്യവർഗവും ആദാമിൽനിന്നും ഹവ്വായിൽനിന്നും അപൂർണത അവകാശപ്പെടുത്തി, അതുകൊണ്ടുതന്നെ അവർ പാപികളുമാണ്. (റോമർ 5:12) ബൈബിൾ നമ്മോടിങ്ങനെ പറയുന്നു: “പാപം നൽകുന്ന ശമ്പളം മരണമാകുന്നു.” “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന ബോധമുളളവരാണ്; എന്നാൽ മരിച്ചവരെ സംബന്ധിച്ചാണെങ്കിൽ അവർ യാതൊന്നിനെക്കുറിച്ചും ബോധമുളളവരല്ല.” “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (റോമർ 6:23; സഭാപ്രസംഗി 9:5; എസെക്കിയേൽ 18:4, 20) ഭൗമിക അനുഗ്രഹങ്ങളിൽ പങ്കുപററാൻ അവർക്കു വീണ്ടും എങ്ങനെ ജീവിക്കാൻ കഴിയും? ക്രിസ്തുയേശുവിന്റെ മറുവിലയാഗം മുഖാന്തരം മാത്രമേ അതു സാധിക്കൂ, എന്തുകൊണ്ടെന്നാൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വാസം പ്രകടമാക്കുന്നവൻ മരിച്ചാൽപ്പോലും ജീവനിലേക്കു വരും.” “സ്മാരകക്കല്ലറകളിലുളള എല്ലാവരും അവിടുത്തെ ശബ്ദം കേട്ട് പുറത്തുവരും.”—യോഹന്നാൻ 11:25; 5:28, 29; മത്തായി 20:28.
ഇത് എങ്ങനെ സാധിക്കും? ഭൂമിയിലായിരിക്കെ യേശു പ്രഘോഷിക്കാൻ തുടങ്ങിയ “രാജ്യത്തിന്റെ സുവാർത്ത”യിൽ അതു വിശദീകരിച്ചിട്ടുണ്ട്. (മത്തായി 4:17-23) എന്നാൽ ഇന്നു യഹോവയുടെ സാക്ഷികൾ വളരെ പ്രത്യേകമായ ഒരു വിധത്തിൽ ഈ സുവാർത്ത പ്രസംഗിക്കുന്നു.
[13-ാം പേജിലെ ചാർട്ട്]
യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത്
വിശ്വാസം തിരുവെഴുത്തുപരമായ കാരണം
ബൈബിൾ ദൈവത്തിന്റെ 2 തിമൊ. 3:16, 17;
വചനവും സത്യവുമാണ് 2 പത്രോ. 1:20, 21; യോഹ. 17:17
ബൈബിൾ പാരമ്പര്യത്തെക്കാൾ മത്താ. 15:3;
ഏറെ ആശ്രയയോഗ്യമാണ് കൊലോ. 2:8
ദൈവനാമം യഹോവ സങ്കീ. 83:18; യെശ.26:4;
എന്നാണ് 42:8, AS; പുറ. 6:3
ക്രിസ്തു ദൈവപുത്രനും മത്താ. 3:17; യോഹ. 8:42;
അവിടുത്തെക്കാൾ 14:28; 20:17; താഴ്ന്നവനുമാണ് 1 കൊരി. 11:3; 15:28
ദൈവത്തിന്റെ കൊലോ. 1:15; വെളി. 3:14
സൃഷ്ടികളിൽ ക്രിസ്തു ഏററവും ആദ്യം സൃഷ്ടിക്കപ്പെട്ടു
ക്രിസ്തു മരിച്ചതു ഗലാ. 3:13; പ്രവൃ. 5:30
സ്തംഭത്തിലാണ്, കുരിശിലല്ല
അനുസരണമുളള മത്താ. 20:28; 1 തിമൊ. 2:5, 6;
മനുഷ്യർക്കു വേണ്ടി തീത്തൊ. 2:14; 1 പത്രോ. 2:24
ക്രിസ്തുവിന്റെ മനുഷ്യജീവൻ ഒരു മറുവിലയായി നൽകി
ക്രിസ്തുവിന്റെ റോമ. 6:10; എബ്രാ. 9:25-28
ഏകയാഗം മതിയായതായിരുന്നു
ക്രിസ്തു മരിച്ചവരിൽനിന്ന് 1 പത്രോ. 3:18;
ഒരു അമർത്ത്യ റോമ. 6:9; ആത്മവ്യക്തിയായി വെളി. 1:17, 18
ഉയിർപ്പിക്കപ്പെട്ടു
ക്രിസ്തുവിന്റെ യോഹ. 14:19;
സാന്നിധ്യം മത്താ. 24:3; ആത്മാവിലാണ് 2 കൊരി. 5:16; സങ്കീ. 110:1, 2
ക്രിസ്തുവിന്റെ യശ. 9:6, 7; 11:1-5;
കീഴിലെ രാജ്യം ദാനി. 7:13, 14; മത്താ. 6:10
നീതിയിലും സമാധാനത്തിലും ഭൂമിയെ ഭരിക്കും
രാജ്യം സർവഥാ സങ്കീ. 72:1-4;
ഉത്തമമായ വെളി. 7:9, 10, 13-17; 21:3, 4
ജീവിതാവസ്ഥകൾ ഭൂമിയിലേക്കു കൊണ്ടുവരുന്നു ഭൂമി ഒരിക്കലും സഭാ. 1:4; യശ. 45:18;
നശിപ്പിക്കപ്പെടുകയോ ജനവാസമില്ലാത്തതായിത്തീരുകയോ ചെയ്യുകയില്ല സങ്കീ. 78:69
ദൈവം ഹാർമഗെദോൻ വെളി. 16:14, 16;
യുദ്ധത്തിൽ ഇപ്പോഴത്തെ സെഫ. 3:8; ദാനി. 2:44;
വ്യവസ്ഥിതിയെ നശിപ്പിക്കും യശ. 34:2
ദുഷ്ടൻമാർ എന്നേക്കുമായി മത്താ. 25:41-46;
നശിപ്പിക്കപ്പെടും 2 തെസ. 1:6-9
ദൈവം അംഗീകരിക്കുന്ന യോഹ. 3:16; 10:27, 28; 17:3;
ആളുകൾക്ക് അനന്തജീവൻ മർക്കോ. 10:29, 30
ലഭിക്കും ജീവനിലേക്ക് ഒരു മത്താ. 7:13, 14;
വഴി മാത്രമേയുളളൂ എഫേ. 4:4, 5
നാമിപ്പോൾ മത്താ. 24:3-14;
‘അന്ത്യകാല’ത്താണ് 2 തിമൊ. 3:1-5; ലൂക്കോ. 17:26-30
മനുഷ്യർ മരിക്കുന്നത് റോമ. 5:12; 6:23
ആദാമ്യപാപം നിമിത്തമാണ്
മരണത്തിങ്കൽ എസെ. 18:4; സഭാ. 9:10;
മനുഷ്യദേഹി സങ്കീ. 6:5; 146:4; അസ്ഥിത്വമില്ലാത്തതായിത്തീരുന്നു യോഹ. 11:11-14
നരകം മനുഷ്യവർഗത്തിന്റെ ഇയ്യോ. 14:13, Dy;
പൊതുശവക്കുഴിയാണ് വെളി. 20:13, 14, AV (മാർജിൻ)
മരിച്ചവർക്കുളള 1 കൊരി. 15:20-22;
പ്രത്യാശ യോഹ. 5:28, 29; 11:25, 26
പുനരുത്ഥാനമാണ് ആദാമ്യ മരണം 1 കൊരി. 15:26; വെളി. 21:4;
അവസാനിക്കും യശ. 25:8; 1 കൊരി. 15:54
1,44,000 പേരുടെ ലൂക്കോ. 12:32; വെളി. 14:1, 3;
ഒരു ചെറിയ ആട്ടിൻകൂട്ടം 1 കൊരി. 15:40-53;
മാത്രമേ സ്വർഗത്തിലേക്കു വെളി. 5:9, 10 പോയി ക്രിസ്തുവിനോടു കൂടെ ഭരണം നടത്തുന്നുളളൂ
1,44,000 പേർ ദൈവത്തിന്റെ 1 പത്രോ. 1:23; ആത്മീയ പുത്രൻമാരെന്ന യോഹ. 3:3;
നിലയിൽ വീണ്ടും ജനിച്ചവരാണ് വെളി. 7:3, 4
പുതിയ ഉടമ്പടി യിരെ. 31:31; ചെയ്തിരിക്കുന്നത് എബ്രാ. 8:10-13
ആത്മീയ ഇസ്രായേലുമായിട്ടാണ്
ക്രിസ്തുവിന്റെ സഭ എഫേ. 2:20; പണിയപ്പെട്ടിരിക്കുന്നതു യശ. 28:16;
ക്രിസ്തുവിന്റെ മത്താ. 21:42
മേലാണ് പ്രാർഥനകൾ യോഹ. 14:6, 13, 14; ക്രിസ്തുവിലൂടെ 1 തിമൊ. 2:5
യഹോവയിലേക്കു മാത്രമേ തിരിച്ചുവിടപ്പെടാവൂ
ആരാധനയിൽ പുറ. 20:4, 5; ലേവ്യ. 26:1;
പ്രതിമകൾ 1 കൊരി. 10:14; സങ്കീ. 115:4-8
ഉപയോഗിക്കരുത് ആത്മവിദ്യ ആവ. 18:10-12; ഗലാ. 5:19-21;
ഒഴിവാക്കണം ലേവ്യ. 19:31
സാത്താനാണു 1 യോഹ. 5:19; 2 കൊരി. 4:4;
ലോകത്തിന്റെ അദൃശ്യ ഭരണാധിപൻ യോഹ. 12:31
മിശ്രവിശ്വാസ 2 കൊരി. 6:14-17; 11:13-15;
പ്രസ്ഥാനങ്ങളിൽ ഒരു ക്രിസ്ത്യാനിക്കു യാതൊരു പങ്കും ഉണ്ടായിരിക്കരുത് ഗലാ. 5:9; ആവ. 7:1-5
ക്രിസ്ത്യാനി യാക്കോ. 4:4;
ലോകത്തിൽനിന്നു വേർപെട്ടുനിൽക്കണം 1 യോഹ. 2:15; യോഹ. 15:19; 17:16
ദൈവനിയമങ്ങളോടു മത്താ. 22:20, 21;
വിയോജിക്കാത്ത എല്ലാ മാനുഷനിയമങ്ങളും 1 പത്രോ. 2:12; 4:15
അനുസരിക്കണം
വായിലൂടെയോ ഉൽപ്പ. 9:3, 4;
രക്തക്കുഴലുകളിലൂടെയോ ലേവ്യ. 17:14; ശരീരത്തിലേക്കു രക്തം പ്രവൃ. 15:28, 29
സ്വീകരിക്കുന്നത് ദൈവനിയമങ്ങളെ ലംഘിക്കുന്നു
ധാർമിക നിലവാരങ്ങൾ 1 കൊരി. 6:9, 10; സംബന്ധിച്ച എബ്രാ. 13:4;
ബൈബിളിന്റെ നിയമങ്ങൾ അനുസരിക്കണം 1 തിമൊ. 3:2; സദൃ. 5:1-23
ശബത്താചരണം ആവ. 5:15; പുറ. 31:13;
നൽകിയിരുന്നതു യഹൂദൻമാർക്കു മാത്രമാണ്, അതു റോമ. 10:4; ഗലാ. 4:9, 10;
മോശൈക ന്യായപ്രമാണത്തോടെ അവസാനിച്ചു കൊലോ. 2:16, 17
ഒരു പുരോഹിതവർഗവും മത്താ. 23:8-12; 20:25-27;
പ്രത്യേക സ്ഥാനപ്പേരുകളും ഉചിതമല്ല ഇയ്യോ. 32:21, 22
മനുഷ്യൻ യശ. 45:12;
പരിണമിക്കുകയല്ല, മറിച്ചു സൃഷ്ടിക്കപ്പെടുകയാണു ചെയ്തത് ഉൽപ്പ. 1:27
ദൈവത്തെ 1 പത്രോ. 2:21; എബ്രാ. 10:7;
സേവിക്കുന്നതിൽ പിന്തുടരേണ്ട മാതൃക ക്രിസ്തു വെച്ചു യോഹ. 4:34; 6:38
സമ്പൂർണ മർക്കോ. 1:9, 10; യോഹ. 3:23;
നിമജ്ജനത്താലുളള സ്നാപനം സമർപ്പണത്തെ പ്രതീകപ്പെടുത്തുന്നു പ്രവൃ. 19:4, 5
ക്രിസ്ത്യാനികൾ റോമ. 10:10; എബ്രാ. 13:15;
തിരുവെഴുത്തുപരമായ സത്യത്തിനു പരസ്യസാക്ഷ്യം നൽകണം യശ. 43:10-12
[12-ാം പേജിലെ ചിത്രം]
ഭൂമി . . . യഹോവ സൃഷ്ടിച്ചത് . . . മനുഷ്യൻ പരിപാലിക്കുന്നത് . . . എന്നേക്കും നിവസിക്കപ്പെടുന്നത്
[കടപ്പാട]
NASA photo