ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭ
ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭ
ക്രി. വ. 33-ലെ പെന്തെക്കോസ്തിൽ യേശുവിന്റെ 120 ശിഷ്യൻമാരുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടു. അവർ അനേകം ഭാഷകളിൽ ദൈവത്തിന്റെ മഹനീയ കാര്യങ്ങൾ സംസാരിച്ചുതുടങ്ങി. അതു ക്രിസ്തീയ സഭയുടെ സ്ഥാപിക്കലായിരുന്നു. അന്നേ ദിവസം ഏകദേശം 3,000 പുതിയ ശിഷ്യൻമാർ സ്നാനം കഴിപ്പിക്കപ്പെട്ടു.—പ്രവൃത്തികൾ, അദ്ധ്യായം 2.
അപ്പോസ്തലൻമാരും മററുളളവരും സധൈര്യം ദൈവവചനം സംസാരിക്കുന്നതിൽ തുടരവേ, വ്യത്യസ്ത സ്ഥലങ്ങളിലെ സഭകൾ എണ്ണത്തിൽ പെരുകി. പ്രവൃത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ബാബിലോനും വടക്കേ ആഫ്രിക്കയും മുതൽ റോമായും ഒരുപക്ഷേ സ്പെയിനും വരെ മെഡിറററേനിയൻ പ്രദേശത്തുടനീളം പ്രസംഗം പെട്ടെന്നുതന്നെ വ്യാപിച്ചു.—റോമർ 15:18-29; കൊലോസ്യർ 1:23; 1 പത്രോസ് 5:13.
ആളുകൾ ശിഷ്യരായിത്തീർന്നടത്തെല്ലാം അവർ സഭകൾ രൂപവൽക്കരിച്ചു. സഭകളിൽ ശരിയായ പഠിപ്പിക്കലിന്റെയും നടത്തയുടെയും നിലവാരം പാലിക്കുന്നതിന് യോഗ്യതയുളള പക്വമതികളായ പുരുഷൻമാർ മൂപ്പൻമാരോ മേൽവിചാരകൻമാരോ ആയി നിയമിക്കപ്പെട്ടു. എന്നാൽ അവർ ഒരു വൈദിക വർഗ്ഗം ആയിരുന്നില്ല; അവർ ദൈവരാജ്യത്തിനുവേണ്ടിയുളള ശുശ്രൂഷകൻമാരും സഹപ്രവർത്തകരുമായിരുന്നു.—പ്രവൃത്തികൾ 14:23; 20:28; 1 കൊരിന്ത്യർ 3:5; 5:13; കൊലോസ്യർ 4:11; 1 തിമൊഥെയോസ് 3:1-15; എബ്രായർ 13:17; 1 പത്രോസ് 5:1-4.
അപ്പോസ്തലൻമാരും മററ് ഉററ സഹപ്രവർത്തകരും ഒരു ഭരണസംഘമായി സേവിച്ചു. അവർ പ്രസംഗവേലയിൽ നേതൃത്വം വഹിച്ചു. അവർ യെരൂശലേം സഭയിലെ പ്രശ്നങ്ങൾക്ക് തീരുമാനമുണ്ടാക്കി. പുതിയ ശിഷ്യൻമാരെ ബലപ്പെടുത്തുന്നതിന് അവർ ശമര്യയിലേക്കും അന്ത്യോക്യയിലേക്കും യോഗ്യതയുളള സഹോദരൻമാരെ അയച്ചു. അവർ പരിച്ഛേദന സംബന്ധിച്ച് ഒരു വിവാദം കൈകാര്യം ചെയ്യുകയും എല്ലാ സഭകളും അനുസരിക്കുന്നതിനായി തങ്ങളുടെ തീരുമാനം അയച്ചുകൊടുക്കുകയും ചെയ്തു. എന്നിരുന്നാലും ഈ പുരുഷൻമാർ മററുളളവരുടെമേൽ യജമാനൻമാരായിരിക്കാതെ മുഴുസഭയുടെയും സേവകൻമാരും സഹപ്രവർത്തകരുമായിരുന്നു.—പ്രവൃത്തികൾ 4:33; 6:1-7; 8:14-25; 11:22-24; 15:1-32; 16:4, 5; 1 കൊരിന്ത്യർ 3:5-9; 4:1, 2; 2 കൊരിന്ത്യർ 1:24.
ആദിമ ശിഷ്യൻമാർ ക്രിസ്ത്യാനികളെന്ന് തിരിച്ചറിയപ്പെട്ടിരുന്നു. ദിവ്യഹിതപ്രകാരമാണ് അവർ അങ്ങനെ വിളിക്കപ്പെട്ടത്. അവരെ വ്യത്യസ്തരാക്കുന്ന ഉപദേശങ്ങളും അവർക്കുണ്ടായിരുന്നു. അവ അപ്പോസ്തലൻമാരുടെ ഉപദേശമെന്നോ ആരോഗ്യാവഹമായ വചനങ്ങളുടെ മാതൃക എന്നോ വിളിക്കപ്പെട്ടു. ഈ തിരുവചനാനുസൃതമായ ഉപദേശം സത്യമെന്നും അറിയപ്പെട്ടിരുന്നു.—യോഹന്നാൻ 17:17; പ്രവൃത്തികൾ 2:42; 11:26; റോമർ 6:17; 1 തിമൊഥെയോസ് 4:6; 6:1, 3; 2 തിമൊഥെയോസ് 1:13; 2 പത്രോസ് 2:2; 2 യോഹന്നാൻ 1, 4, 9.
അവർ സ്നേഹത്തിൽ ഐക്യപ്പെട്ടിരുന്ന സഹോദരൻമാരുടെ ഒരു ലോകവ്യാപക സമൂഹമായിരുന്നു. മററു രാജ്യങ്ങളിലെ തങ്ങളുടെ സഹവിശ്വാസികളിൽ യോഹന്നാൻ 13:34, 35; 15:17-19; പ്രവൃത്തികൾ 5:42; 11:28, 29; റോമർ 10:9, 10, 13-15; തീത്തോസ് 2:11-14; എബ്രായർ 10:23; 13:15; 1 പത്രോസ് 1:14-16; 2:9-12; 5:9; 2 പത്രോസ് 3:11-14; 3 യോഹന്നാൻ 5-8.
അവർ താത്പര്യം പ്രകടമാക്കിയിരുന്നു. വിദേശത്തേക്കു യാത്രചെയ്യുമ്പോൾ സഹവിശ്വാസികൾ അവരെ തങ്ങളുടെ ഭവനങ്ങളിൽ സ്വാഗതം ചെയ്തിരുന്നു. ലോകത്തിൽനിന്ന് വേർപെട്ട ഒരു വിശുദ്ധ ജനമായിരുന്നതുകൊണ്ട് അവർ ധാർമ്മികനടത്തയുടെ ഒരു ഉന്നത നിലവാരം പുലർത്തിപ്പോന്നു. അവർ യഹോവയുടെ സാന്നിദ്ധ്യദിവസത്തിന്റെ സമയം മനസ്സിൽ അടുപ്പിച്ചു നിർത്തുകയും തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം തീക്ഷ്ണമായി നിർവ്വഹിക്കുകയും ചെയ്തു.—എന്നിരുന്നാലും, മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, രണ്ടും മൂന്നും നൂററാണ്ടുകളിൽ ഒരു വലിയ വിശ്വാസത്യാഗം വികാസം പ്രാപിച്ചു തുടങ്ങി. ഇത് ഉപദേശവും നടത്തയും സംഘടനയും ലോകവുമായുളള നിലപാടും സംബന്ധിച്ച് ആദിമ ക്രിസ്തീയസഭയുടെ നിർമ്മലത പാലിക്കാഞ്ഞ വലിയ സഭാവ്യവസ്ഥിതികൾ രൂപം കൊളളുന്നതിൽ കലാശിച്ചു.—മത്തായി 13:24-30, 37-43; 2 തെസ്സലോനീക്യർ അദ്ധ്യായം 2.
എന്നിരുന്നാലും, വ്യവസ്ഥിതിയുടെ സമാപനകാലത്ത് സത്യാരാധനയുടെ ഒരു പുന:സ്ഥിതീകരണം ഉണ്ടാകുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. യേശുവിന്റെ പ്രവചനത്തിനുശേഷം ഏതാണ്ട് 1,900 വർഷം കഴിഞ്ഞിരിക്കുന്ന നമ്മുടെ കാലത്ത് യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായ പ്രവർത്തനങ്ങളിൽ ഈ പുന:സ്ഥിതീകരണം കാണാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. തുടർന്നുവരുന്ന പേജുകൾ എന്തുകൊണ്ടെന്നു വിശദീകരിക്കും.
• ക്രിസ്തീയസഭ എങ്ങനെ സ്ഥാപിക്കപ്പെട്ടു, അത് എങ്ങനെ വളർന്നു?
• ആ സഭയുടെ മേൽനോട്ടം എങ്ങനെ നിർവ്വഹിക്കപ്പെട്ടു?
• ഏതു കാര്യങ്ങൾ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളെ വ്യക്തമായി വ്യത്യസ്തരാക്കിയിരുന്നു?
[7-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കരിങ്കടൽ
കാസ്പിയൻ കടൽ
മഹാസമുദ്രം
ചെങ്കടൽ
പേർഷ്യൻ ഉൾക്കടൽ
ഒന്നാം നൂററാണ്ടിൽ സുവാർത്തയുമായി എത്തിയ പ്രദേശങ്ങൾ
ഇററലി
റോം
ഗ്രീസ്
മെലിത്താ
ക്രേത്താ
ലിബിയാ
ഈജിപ്ററ്
എത്യോപ്യ
ബെദന്യാ
ഗലാത്യാ
ഏഷ്യാ
കപ്പദോക്ക്യാ
സിസിലിയാ
സൈപ്രസ്
സിറിയാ
ഇസ്രായേൽ
ഈ പ്രദേശങ്ങളിൽ നിന്നു ചിലർ വിശ്വാസികളായിത്തീർന്നു
യെരൂശലേം
ബാബിലോൺ
മേദ്യാ
പാർത്ത്യാ
ഏലാം
അറേബ്യാ
ഇലൂരിയം
മെസപോട്ടോമിയാ
[7-ാം പേജിലെ ചിത്രങ്ങൾ]
ആദിമക്രിസ്ത്യാനികൾ സധൈര്യം ദൈവവചനം പ്രസംഗിച്ചു
ക്രിസ്ത്യാനികൾ സഞ്ചരിച്ചടത്തെല്ലാം സഹവിശ്വാസികളുടെ വീടുകളിൽ അവർക്കു സ്വാഗതമുണ്ടായിരുന്നു