വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ ഐക്യത്തിൽ മേയിക്കുന്നു

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ ഐക്യത്തിൽ മേയിക്കുന്നു

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ ഐക്യത്തിൽ മേയിക്കുന്നു

‘യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകസഭ എങ്ങനെയാണ്‌ ഭരിക്കപ്പെടുന്നത്‌?’ എന്നു ചിലർ ചോദിക്കുന്നു. ഞങ്ങളുടെ ഉത്തരം, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയസഭയുടെ മാതൃകയനുസരിച്ചാണ്‌ ഭരണക്രമീകരണം എന്നാണ്‌.

ചാൾസ്‌ റ്റി. റസ്സലും അദ്ദേഹത്തിന്റെ കൂട്ടുകാരും 1870-കളിൽ പ്രസംഗങ്ങളും അച്ചടിച്ച വിവരങ്ങളും മുഖേന തങ്ങളുടെ ബൈബിൾ പഠനത്തിന്റെ ഫലങ്ങൾ പ്രചരിപ്പിക്കുന്നതിനു മുൻകൈ എടുത്തു. രാജ്യത്തെമ്പാടും ഈ വേലയോട്‌ ബന്ധപ്പെടാൻ ഇഷ്ടപ്പെട്ടവർ കർത്താവിന്റെ വേല ചെയ്യുന്നതിൽ ഏറ്റവും പരിചയ സമ്പന്നരായ ആളുകളുടെ കൂട്ടമെന്ന നിലയിൽ റസ്സലിലേക്കും അയാളുടെ ഉറ്റ സഹകാരികളിലേക്കും നോക്കി. അവർക്കു തങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന ബുദ്ധ്യുപദേശവും അവരിൽനിന്ന്‌ തേടാൻ കഴിയുമായിരുന്നു.

ആയിരത്തിഎണ്ണൂറ്റിഎൺപത്തിനാലിൽ പെൻസിൽവേനിയാ കോമൺവെൽത്തിലെ നിയമങ്ങളനുസരിച്ച്‌ സീയോന്റെ വാച്ച്‌ റ്റവർ ട്രാക്‌റ്റ്‌ സൊസൈറ്റി രൂപവൽക്കരിക്കപ്പെട്ടു. റസ്സലും ഉത്തരവാദിത്തമുണ്ടായിരുന്ന അയാളുടെ സഹകാരികളും ഈ സൊസൈറ്റിയെയും ബൈബിൾ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളെയും നയിക്കുന്നതിൽ അടുത്ത്‌ സഹകരിച്ചിരുന്നു. 1909-ൽ അവർ തങ്ങളുടെ മുഖ്യ ആസ്ഥാനം ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്കു മാറ്റി. ഈ വർഷങ്ങളിലെല്ലാം വാച്ച്‌ റ്റവർ സൊസൈറ്റിയുടെ ഡയറക്ടർമാരും അടുത്തു സഹവസിച്ചിരുന്ന, ആത്മീയ യോഗ്യതയുണ്ടായിരുന്ന മറ്റ്‌ അഭിഷിക്ത പുരുഷൻമാരും യഹോവയുടെ സാക്ഷികളുടെ ഒരു ഭരണസംഘമായി സേവിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്‌.

ഭരണസംഘം വാച്ച്‌ റ്റവർ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡിൽ സേവിക്കുന്ന ഏഴു പേരുൾപ്പെടെയുളള അഭിഷിക്തക്രിസ്‌തീയ പുരുഷൻമാരുടെ ഒരു കൂട്ടമാണ്‌. (1992-ൽ 12 പേർ) ഇവർ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രവർത്തനങ്ങളുടെ ഭരണം നടത്തുന്നു. അവർ ദൈവത്താൽ നിശ്വസ്‌തരല്ല, തന്നിമിത്തം അപ്രമാദിത്വമുള്ളവരല്ല. എന്നാൽ ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രമാണമെന്ന നിലയിൽ അവർ ദൈവത്തിന്റെ അപ്രമാദിത്വമുളള വചനത്തിൽ ആശ്രയിക്കുന്നു. ദൈവേഷ്ടത്തിനു കീഴ്‌പ്പെടുന്നതിൽ അവർക്ക്‌ ഒരു ആയുഷ്‌ക്കാലത്തെ അനുഭവസമ്പത്തുണ്ട്‌. ഓരോരുത്തർക്കും യഹോവയുടെ സാക്ഷികളോടുകൂടെയുളള ശുശ്രൂഷയിൽ ഏതാണ്ട്‌ 50-ഓ അതിലധികമോ വർഷത്തെ ഒരു രേഖയുണ്ട്‌.

ഭരണസംഘം സൊസൈറ്റി പ്രസിദ്ധീകരിക്കുന്നവയുടെ മേൽനോട്ടം വഹിക്കുന്നു. ആട്ടിൻകൂട്ടത്തിന്റെ ആത്മീയാവശ്യങ്ങളെ നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ വിവരങ്ങൾ എഴുതപ്പെടുന്നത്‌. അതു പ്രാർത്ഥനാപൂർവ്വകവും സമഗ്രവുമായ ദൈവവചനപഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമാണ്‌. ഈ പുരുഷൻമാർ ബൈബിൾ പഠിക്കുന്നതിലും ദൈവോദ്ദേശ്യങ്ങളുടെ ക്രമാനുഗതമായ നിവൃത്തിയും ലോക സംഭവങ്ങളിലെ പ്രവചന നിവൃത്തിയും ലോകത്തിലെ ദൈവജനങ്ങളുടെ അവസ്ഥയും നിരീക്ഷിക്കുന്നതിലും തുടരുമ്പോൾ ചില ഉപദേശങ്ങളുടെ കാര്യത്തിൽ ഉദ്‌ബുദ്ധമായ ക്രമീകരണങ്ങൾ വരുത്തേണ്ടതാവശ്യമാണെന്ന്‌ അവർ ചിലപ്പോൾ കണ്ടെത്തിയേക്കാം. ഈ വിധത്തിൽ സത്യത്തിന്റെ പരിജ്ഞാനം പൂർവ്വാധികം സമൃദ്ധമായിത്തീരുന്നു.—സങ്കീർത്തനം 97:11; സദൃശവാക്യങ്ങൾ 4:18; ദാനിയേൽ 12:4.

ഇരുനൂറിലധികം രാജ്യങ്ങളിലെയും ദ്വീപസമൂഹങ്ങളിലെയും പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കുന്നതിന്‌ ഭൂവ്യാപകമായുളള 100-ഓളം ബ്രാഞ്ചുകളിൽ ഓരോന്നിലും ആത്മീയ യോഗ്യതയുളള മൂന്നോ അധികമോ പുരുഷൻമാരടങ്ങുന്ന ഓരോ ബ്രാഞ്ചുകമ്മറ്റിയെ ഭരണസംഘം നിയമിച്ചിട്ടുണ്ട്‌. ബ്രാഞ്ചുകൾ അവയുടെ മേൽനോട്ടത്തിലുളള സഭകളുമായി ആശയവിനിയമം നടത്തുന്നു. ഭരണസംഘവും ബ്രാഞ്ച്‌ കമ്മിറ്റികളും തമ്മിൽ നിരന്തര ആശയവിനിമയമുണ്ട്‌. ഭരണസംഘത്തിലെ അംഗങ്ങൾ ഓരോ വർഷവും സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന്‌ വ്യക്തിപരമായി അനേകം ബ്രാഞ്ചുകൾ സന്ദർശിക്കുന്നു.

ഈ പുരുഷൻമാർ മറ്റുള്ളവരുടെ വിശ്വാസത്തിൻമേൽ യജമാനൻമാരല്ല, പിന്നെയോ മറ്റനേകർക്കും ദൈവവചനത്തെക്കുറിച്ച്‌ പഠിക്കാൻ കഴിയത്തക്കവണ്ണം കഠിനവേല ചെയ്യുന്ന ശുശ്രൂഷകൻമാരാണ്‌. അവർ സാമ്പത്തിക നേട്ടത്തിനുവേണ്ടിയല്ല സേവിക്കുന്നത്‌. എന്നാൽ ബെഥേൽ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളെയും പോലെ അവരുടെ ഭൗതികാവശ്യങ്ങൾക്കുവേണ്ടിയും കരുതപ്പെടുന്നു. ലോകവ്യാപകമായുളള യഹോവയുടെ സാക്ഷികൾ പ്രദർശിപ്പിക്കുന്ന തീക്ഷ്‌ണതയിലും ഐക്യത്തിലും ഉയർന്ന ധാർമ്മിക നിലവാരങ്ങളിലും ബൈബിളുപദേശങ്ങളോടുളള വിശ്വസ്‌തതയിലും അവർ വിശ്വസ്‌തതയോടെ സേവിക്കുന്നുവെന്നതിന്റെ തെളിവ്‌ കാണപ്പെടുന്നു.—1 കൊരിന്ത്യർ 3:5-9; 4:1, 2; 2 കൊരിന്ത്യർ 1:24; 3:1-3; 1 പത്രോസ്‌ 5:2, 3.

• ഏതു ഭരണ ക്രമീകരണം വികാസം പ്രാപിച്ചു?

• ഇന്ന്‌ ഭരണസംഘത്തിൽ ആർ സേവിക്കുന്നു, അവരുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാം?

• മറ്റു രാജ്യങ്ങളിൽ വേലയുടെ മേൽനോട്ടം വഹിക്കുന്നതെങ്ങനെ?

[26-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)

യഹോവയുടെ സാക്ഷികൾ ദൈവേഷ്ടം ചെയ്‌തുകൊണ്ടിരിക്കുന്ന പ്രദേശങ്ങൾ

[26-ാം പേജിലെ ചിത്രങ്ങൾ]

വാച്ച്‌റ്റവർ സൊസൈറ്റിയുടെ മുൻപ്രസിഡണ്ടുമാർ

സി. റ്റി. റസ്സൽ, 1884-1916

ജെ. എഫ്‌. റതർഫോർഡ്‌, 1916-1942

എൻ. എച്ച്‌. നോർ, 1942-1977

എഫ്‌. ഡബ്ലിയു. ഫ്രാൻസ്‌, 1977-1992

[27-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികൾ ലോകവ്യാപകപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന്‌ ഉപയോഗിക്കുന്ന 100-നോടടുത്തുളള ബ്രാഞ്ചാഫീസുകളിൽ ചുരുക്കം ചിലത്‌

കാനഡാ

സാമ്പിയാ

ജർമ്മനി

ജപ്പാൻ

ആസ്‌ത്രേലിയാ

ബ്രസീൽ