വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ സ്‌തുതിക്കുന്നതിനുളള ബൈബിൾ സാഹിത്യം ഉല്‌പാദിപ്പിക്കുന്നു

ദൈവത്തെ സ്‌തുതിക്കുന്നതിനുളള ബൈബിൾ സാഹിത്യം ഉല്‌പാദിപ്പിക്കുന്നു

ദൈവത്തെ സ്‌തുതിക്കുന്നതിനുള്ള ബൈബിൾ സാഹിത്യം ഉല്‌പാദിപ്പിക്കുന്നു

അച്ചടിച്ച പേജുകൾ മുഖേന തങ്ങളുടെ ദൈവരാജ്യപ്രസംഗം നടത്തുന്നതു സംബന്ധിച്ച്‌ യഹോവയുടെ സാക്ഷികൾ സുപ്രസിദ്ധരാണ്‌. 1920 മുതൽ വിതരണത്തിനുള്ള മാസികകളും പുസ്‌തകങ്ങളും ഉല്‌പാദിപ്പിക്കുന്നതിന്‌ വാച്ച്‌ ററവർ സൊസൈററി സാക്ഷികളുടെ ഇടയിൽ നിന്നുളള സന്നദ്ധ വേലക്കാരെ ഉപയോഗിച്ചിട്ടുണ്ട്‌. ഇത്‌ സാദ്ധ്യമാകുന്നതിലേക്കും കുറഞ്ഞ ചെലവിൽ ആശ്രയയോഗ്യമായ സാഹിത്യ ഉല്‌പാദനം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ്‌.

ഏതാണ്ട്‌ 70 വർഷങ്ങളായി സൊസൈററി ആദ്യം ബ്രൂക്ലിനിലും പിന്നീട്‌ മററു രാജ്യങ്ങളിലും ബൈബിൾ സാഹിത്യത്തിന്റെ ഉല്‌പാദനം പുഷ്ടിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. വർദ്ധിച്ചുവരുന്ന സന്നദ്ധ വേലക്കാരാലാണ്‌ മുഴുവേലയും നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്‌.

ആയിരത്തിത്തൊള്ളായിരത്തിഎഴുപതുകളുടെ ഒടുവിൽ പരമ്പരാഗത അച്ചടിരീതികൾക്ക്‌ മാററം വരുത്തിക്കൊണ്ട്‌ കംപ്യൂട്ടർ പ്രോസസിംഗും ഫോട്ടോ റൈറപ്‌സെറ്റിംഗും ഓഫ്‌സെററ്‌ അച്ചടിയും സ്വീകരിച്ചു. ഇവിടെ നേരിട്ട പ്രശ്‌നം വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ ഉപകരണത്തിന്‌ പരിമിതമായ ഭാഷകൾ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നുളളു എന്നതായിരുന്നു. എന്നിരുന്നാലും സൊസൈററി അപ്പോൾത്തന്നെ 160-ഓളം ഭാഷകളിൽ സാഹിത്യം ഉല്‌പാദിപ്പിക്കുന്നുണ്ടായിരുന്നു. കൂടുതൽ ഉല്‌പാദിപ്പിക്കേണ്ടതിന്റെ ആവശ്യവും ഉണ്ടായിരുന്നു.

അതുകൊണ്ട്‌, ഒരു ബഹുഭാഷാ ഇലക്‌ട്രോണിക്ക്‌ ഫോട്ടോ റൈറപ്‌സെറ്റിംഗ്‌ പദ്ധതി വികസിപ്പിച്ചെടുക്കുന്നതിന്‌ സന്നദ്ധ സേവകർ വിളിക്കപ്പെട്ടു. ഫലം സംതൃപ്‌തികരമായിരുന്നു. ആവശ്യമായ സാങ്കേതികനേട്ടങ്ങൾ കൈവരിക്കപ്പെട്ടു. മെപ്‌സ്‌ (MEPS) എന്നു വിളിക്കപ്പെടുന്ന, റെറക്‌സ്‌ററ്‌ എൻട്രി, രചന, ഫോട്ടോ റൈറപ്‌സെറ്റിംഗ്‌ എന്നിവയുടെ ഒരു പദ്ധതി വികസിപ്പിച്ചെടുത്തു. ഇതിന്‌ 210-ലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയും. കൂടുതൽ കൂട്ടിച്ചേർക്കാനും കഴിയും.

ഇന്ന്‌ 100-ലധികം രാജ്യങ്ങളിൽ മെപ്‌സിലൂടെ വിവർത്തനഭാഗം കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്നു.ഈ ഉപകരണം പ്രവർത്തിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുളള സന്നദ്ധവേലക്കാരെ ഈ രാജ്യങ്ങളിൽ നിന്നു വരുത്തി പരിശീലിപ്പിച്ചിരിക്കുന്നു. സൊസൈററി ഇപ്പോൾ 33 രാജ്യങ്ങളിൽ 112-ലധികം ഭാഷകളിൽ മാസികകൾ ഉല്‌പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവയിൽ 5 രാജ്യങ്ങളിൽ ബയൻറിട്ട പുസ്‌തകങ്ങളും ബൈബിളുകളും ഉല്‌പാദിപ്പിക്കുന്നുണ്ട്‌.

ഈ വേല ചെയ്യുന്നതിന്‌ ആളുകൾ—എഴുത്തുകാരും വിവർത്തകരും പ്രൂഫ്‌ വായിക്കുന്നവരും പ്രിൻറർമാരും ബയൻഡർമാരും കയററിയയ്‌ക്കുന്നവരും—ആവശ്യമാണ്‌. മററു ചിലർ സഭകളുമായുളള എഴുത്തുകുത്തുകൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ചിലർ ഭക്ഷ്യവസ്‌തുക്കൾ ഉല്‌പാദിപ്പിക്കുകയും ആഹാരം പാചകം ചെയ്യുകയും ശുചീകരണം നടത്തുകയും വസ്‌ത്രം അലക്കുകയും മററും ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ തങ്ങളേത്തന്നെ ലഭ്യമാക്കുന്ന സന്നദ്ധ വേലക്കാരാണ്‌ ഇതെല്ലാം കൈകാര്യം ചെയ്യുന്നത്‌. 1992-ൽ ലോകമാസകലം വിവിധ ഓഫീസുകളിലും ഫാക്ടറികളിലും ഭവനങ്ങളിലും കൃഷിയിടങ്ങളിലും സേവനമനുഷ്‌ഠിക്കുന്ന 13,000-ത്തോളം സ്വമേധയാ സേവകർ ഉണ്ടായിരുന്നു.

ഈ ആളുകൾ ആരാണ്‌? ഇവർ അവിവാഹിതരും വിവാഹിതരും ചെറുപ്പക്കാരും പ്രായമുള്ളവരുമായ സ്‌ത്രീപുരുഷൻമാരാണ്‌, എല്ലാവരും സമർപ്പിതരായ യഹോവയുടെ സാക്ഷികൾതന്നെ. ചിലർ ഈ വേലയിലായിട്ട്‌ 40-ഓ 50-ഓ വർഷമോ 60 വർഷംപോലുമോ ആയിട്ടുണ്ട്‌. അവർ തങ്ങളുടെ നിയോഗിത വേലകൾക്ക്‌ വാരത്തിൽ കുറഞ്ഞപക്ഷം ശരാശരി 44 മണിക്കൂർ ചെലവഴിക്കുന്നു, ആവശ്യാനുസരണം കൂടുതൽ സമയവും ചെലവഴിക്കുന്നു. സായാഹ്നങ്ങളും വാരാന്ത്യങ്ങളും വീടുതോറും സുവാർത്ത പ്രസംഗിക്കുന്നതിനും മററു സഭാപ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കപ്പെടുന്നു.

ലോകമാസകലം ഈ വേലക്കാർക്ക്‌ ബെഥേൽ ഭവനങ്ങൾ എന്നു വിളിക്കപ്പെടുന്ന സൊസൈറ്റിയുടെ പാർപ്പിടങ്ങളിലൊന്നിൽ മിതമായ താമസസൗകര്യവും ഭക്ഷണവും കൊടുക്കപ്പെടുന്നു. അതിനു പുറമേ, തങ്ങളുടെ ശുശ്രൂഷയിലെ യാത്രച്ചെലവുകൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കുംവേണ്ടി ഒരു മിതമായ പ്രതിപൂരണം അവർക്കു ലഭിക്കുന്നു.

ഈ സന്നദ്ധ വേലക്കാർ 1920 മുതൽ ലോകവ്യാപക വിതരണത്തിനുവേണ്ടി 200-ലധികം ഭാഷകളിൽ 900 കോടിയിലധികം ബൈബിളുകളും പുസ്‌തകങ്ങളും മാസികകളും ലഘുലേഖകളും ഉല്‌പാദിപ്പിച്ചിട്ടുണ്ട്‌. ഓരോ ജനതയോടും ഗോത്രത്തോടും ഭാഷയോടും ജനത്തോടും നിത്യസുവാർത്ത സദ്വർത്തമാനമെന്നനിലയിൽ ഘോഷിക്കാൻ കഴിയേണ്ടതിന്‌ അവർ തങ്ങളുടെ പങ്കു നിർവ്വഹിക്കുന്നു.—വെളിപ്പാട്‌ 14:6, 7.

• വാച്ച്‌ ററവർ സൊസൈറ്റിക്ക്‌ ഏത്‌ അച്ചടിപ്രവർത്തനങ്ങളുണ്ട്‌, എന്തുകൊണ്ട്‌?

• ഈ വേലയെല്ലാം ആരാണ്‌ ചെയ്യുന്നത്‌, അവർ എങ്ങനെ ജീവിക്കുന്നു?

[24-ാം പേജിലെ ചിത്രങ്ങൾ]

യു. എസ്‌. എ. ന്യൂയോർക്കിലെ ബ്രൂക്ലിനിലും വോൾക്കില്ലിലുമുളള ഭവനത്തിലും ഓഫീസിലും കൃഷിയിടത്തിലും ബൈബിൾ സാഹിത്യത്തിന്റെ ഉല്‌പാദനത്തോട്‌ ബന്ധപ്പെട്ട ജോലികൾ നിർവ്വഹിക്കുന്ന സന്നദ്ധസേവകർ

[25-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളുകളുടെയും ബൈബിൾ സാഹിത്യത്തിന്റെയും ഉല്‌പാദനത്തിൽ നേരിട്ടോ പരോക്തമായോ ഉൾപ്പെട്ടിരിക്കുന്ന വിവിധ ജോലികൾ നിർവ്വഹിക്കുന്ന സന്നദ്ധസേവകർ

സ്‌പെയിൻ

ജർമ്മനി

ഫിൻലാണ്ട്‌

കാനഡാ

ഡൻമാർക്ക്‌

സ്വീഡൻ

ദക്തിണാഫ്രിക്കാ

ബ്രിസീൽ

നെതർലാൻഡ്‌സ്‌

ആസ്‌ത്രേലിയാ