വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നു

നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നു

നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നു

യഹോവയുടെ സാക്ഷികൾ നിയമസംബന്ധമായി കുഴപ്പത്തിൽ ചാടുന്നുവെന്നും അവരെ ചില ഗവൺമെൻറുകൾ നിരോധിച്ചിരിക്കുകയാണെന്നും അതല്ലെങ്കിൽ അവർ ദുഷ്ടരാണെന്നും നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്‌ നിങ്ങൾ കേട്ടേക്കാം. അവരെ സംബന്ധിച്ച്‌ ഈ പ്രതികൂല സംസാരം എന്തുകൊണ്ട്‌?

അത്‌ യഹോവയുടെ സാക്ഷികൾ നിയമത്തെ അനാദരിക്കുന്നതുകൊണ്ടല്ല, പിന്നെയോ അവർ യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നതുകൊണ്ടാണ്‌. മനുഷ്യർ അവന്റെ ശിഷ്യൻമാരെ നിന്ദിക്കുമെന്നും പീഡിപ്പിക്കുമെന്നും അവർക്കെതിരായി എല്ലാത്തരം ദുഷ്ട കാര്യങ്ങളും വ്യാജമായി പറയുമെന്നും യേശു അവരോട്‌ പറയുകയുണ്ടായി. ഇതിനു കാരണം ദൈവത്തിന്റെ മുഖ്യ എതിരാളിയായ സാത്താൻ ഈ ലോകത്തിന്റെ ദൈവം ആണെന്നുളളതാണ്‌. അവൻ ദൈവത്തെ സേവിക്കുന്നതിൽ നിന്ന്‌ മനുഷ്യരെ അകററാൻ ആഗ്രഹിക്കുന്നു.—മത്തായി 5:10-12; 10:16-22, 34-39; 24:9, 10; യോഹന്നാൻ 15:17-16:3; 2 തിമൊഥെയോസ്‌ 3:12; 1 പത്രോസ്‌ 5:8; വെളിപ്പാട്‌ 12:17.

അപ്പോസ്‌തലൻമാരെ അറസ്‌ററ്‌ ചെയ്‌ത്‌ കോടതിയിലേക്ക്‌ കൊണ്ടുപോയപ്പോൾ അത്‌ അവർ കുററപ്പുളളികളോ അക്രമികളോ രാജ്യദ്രോഹികളോ ആയിരുന്നതുകൊണ്ടല്ലായിരുന്നു. അവർ സുവാർത്ത പ്രസംഗിച്ചുകൊണ്ടിരുന്നുവെന്നതായിരുന്നു കാരണം. അപ്പോസ്‌തലനായ പൗലോസ്‌ തന്റെ കേസ്‌ സംബന്ധിച്ച്‌ മേൽ കോടതികളിൽ അപ്പീൽ ബോധിപ്പിച്ചപ്പോൾ അതു സുവാർത്ത പ്രസംഗിക്കാനുളള ക്രിസ്‌ത്യാനികളുടെ അവകാശത്തെ സംരക്ഷിക്കാനും നിയമപരമായി സ്ഥാപിക്കാനുമായിരുന്നു.—പ്രവൃത്തികൾ 4:18-20; 5:28-32; ഫിലിപ്യർ 1:7.

ഇക്കാലത്തെ യഹോവയുടെ സാക്ഷികൾ നികുതികൾ കൊടുക്കുകയും അധികാരികളോട്‌ ആദരവ്‌ പ്രകടിപ്പിക്കുകയും ചെയ്യുന്ന നിയമമനുസരിക്കുന്ന ക്രിസ്‌ത്യാനികളാണ്‌. അവർ കൈസറിനുളളവ കൈസറിനും ദൈവത്തിനുളളവ ദൈവത്തിനും തിരികെ കൊടുക്കുന്നു. അവർക്ക്‌ ഏതെങ്കിലും ഗവൺമെൻറ്‌ അധികാരികളുമായി ഏററുമുട്ടലുണ്ടെങ്കിൽ അതിന്‌ കാരണം ഗവൺമെൻറ്‌ അവരുടെ പ്രസംഗവേലയെ അംഗീകരിക്കാത്തതാണ്‌, അല്ലെങ്കിൽ രാഷ്‌ട്രങ്ങൾ തമ്മിലുളള കാര്യങ്ങളിലെ അവരുടെ നിഷ്‌പക്ഷ നിലപാടാണ്‌. എന്നാൽ ഇതിൽ യഹോവയുടെ സാക്ഷികൾ “ഞങ്ങൾ മനുഷ്യരെക്കാളധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്‌” എന്നു പ്രസ്‌താവിച്ച അപ്പോസ്‌തലൻമാരുടെ അതേ നിലപാട്‌ സ്വീകരിക്കേണ്ടതാണ്‌.—പ്രവൃത്തികൾ 5:29; മർക്കോസ്‌ 12:17; യോഹന്നാൻ 18:36; തീത്തോസ്‌ 3:1, 2.

യഹോവയുടെ സാക്ഷികൾ പീഡനം തേടിനടക്കുന്നില്ല, പിന്നെയോ ശാന്തവും സമാധാനപരവുമായ ഒരു ജീവിതം നയിക്കാനാണ്‌ ഏറെ ഇഷ്ടപ്പെടുന്നത്‌. എന്നിരുന്നാലും, തങ്ങൾ ദൈവനിയമത്തെയും യേശുക്രിസ്‌തുവിന്റെ ദൃഷ്ടാന്തത്തെയും അനുസരിക്കുന്നതു നിമിത്തം പീഡിപ്പിക്കപ്പെടുന്നുവെങ്കിൽ അത്‌ സഹിക്കുന്നതിൽ അവർ സന്തോഷമുളളവരാണ്‌.—മത്തായി 5:10-12; പ്രവൃത്തികൾ 5:40, 41; 1 കൊരിന്ത്യർ 4:12; 1 തിമൊഥെയോസ്‌ 2:2; 1 പത്രോസ്‌ 3:14, 15; 4:12-16.

• യഹോവയുടെ സാക്ഷികൾ നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ട്‌?

• ചിലപ്പോൾ ക്രിസ്‌തീയ അപ്പോസ്‌തലൻമാരെപ്പോലെ, യഹോവയുടെ സാക്ഷികളും ഗവൺമെൻറ്‌ അധികാരികളും തമ്മിൽ ഏററുമുട്ടലുണ്ടാകുന്നതെന്തുകൊണ്ട്‌?

• യഹോവയുടെ ദാസൻമാർ പീഡനത്തെ എങ്ങനെ വീക്ഷിക്കുന്നു?

[29-ാം പേജിലെ ചിത്രങ്ങൾ]

യേശു പീലാത്തോസിന്റെ മുമ്പാകെ വരുത്തപ്പെട്ടു, ദൈവരാജ്യം പ്രസംഗിക്കുക നിമിത്തം അപ്പോസ്‌തലനായ പൗലോസ്‌ തടവിലാക്കപ്പെട്ടു