വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഞ്ചാരമേൽവിചാരകൻമാർ സത്യത്തിലെ സഹപ്രവർത്തകർ

സഞ്ചാരമേൽവിചാരകൻമാർ സത്യത്തിലെ സഹപ്രവർത്തകർ

സഞ്ചാരമേൽവിചാരകൻമാർ സത്യത്തിലെ സഹപ്രവർത്തകർ

ഒന്നാം നൂററാണ്ടിലെ ക്രിസ്‌തീയസഭയിൽ സഞ്ചാരമേൽവിചാരകൻമാർ ഉണ്ടായിരുന്നു. അവർ സഭകൾ സന്ദർശിക്കുകയും കെട്ടുപണിചെയ്യുകയും ചെയ്‌തിരുന്നു. അവർ വ്യക്തിപരമായ ആദായം തേടാതെ ദൈവത്തിനു യോഗ്യമായി നടക്കുന്നതിൽ തുടരാൻ സഭകളിലുളളവരെ സഹായിക്കുന്നതിന്‌ തങ്ങളേത്തന്നെ അർപ്പിച്ചു.—പ്രവൃത്തികൾ 11:23, 24; 14:21, 22; 15:32; 20:2, 31-35; ഫിലിപ്യർ 2:20-22, 29; 1 തെസ്സലോനീക്യർ 2:5-12.

ഇന്നും യഹോവയുടെ സാക്ഷികളുടെ സഭകൾക്ക്‌ സഞ്ചാരമേൽവിചാരകൻമാരിൽനിന്ന്‌ പ്രയോജനം കിട്ടുന്നുണ്ട്‌. ഈ പുരുഷൻമാർക്ക്‌ യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനങ്ങളിലും മേൽവിചാരകൻമാരെന്ന നിലയിലും അനേക വർഷത്തെ അനുഭവപരിചയമുണ്ട്‌. അവർ മുഴുസമയ ശുശ്രൂഷയിൽ തങ്ങളേത്തന്നെ അർപ്പിക്കാൻ കഴിയത്തക്കവണ്ണം ലൗകിക ജോലിയിൽനിന്നും കുടുംബപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നും തങ്ങളേത്തന്നെ സ്വതന്ത്രരാക്കി. വിവാഹിതരെ സംബന്ധിച്ചടത്തോളം, സാധാരണയായി ഭാര്യമാരും തങ്ങളുടെ ഭർത്താക്കൻമാരോടു കൂടെ മുഴുസമയവും ശുശ്രൂഷയിൽ പങ്കെടുത്തിട്ടുണ്ട്‌.

ഒരു സർക്കിട്ട്‌ മേൽവിചാരകൻ ഏതാണ്ട്‌ 18 മുതൽ 25 വരെ സഭകളുടെ മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെടുന്നു. അയാൾ വർഷത്തിൽ ഏതാണ്ട്‌ രണ്ടു പ്രാവശ്യം സർക്കിട്ടിലെ ഓരോ സഭയും സന്ദർശിക്കുന്നു. രണ്ടോ മൂന്നോ വർഷം കഴിഞ്ഞ്‌ മറെറാരു സർക്കിട്ടിൽ അയാൾ നിയമിക്കപ്പെടുന്നു. ഈ വിധത്തിൽ സഭകൾക്ക്‌ വ്യത്യസ്‌ത സർക്കിട്ട്‌ മേൽവിചാരകൻമാരുടെ വിഭിന്നമായ അനുഭവപരിചയത്തിൽനിന്നും പ്രാപ്‌തികളിൽ നിന്നും പ്രയോജനം ലഭിക്കാൻ കഴിയും.

സർക്കിട്ട്‌ മേൽവിചാരകൻ സഭയുടെയും അതിന്റെ പ്രവർത്തനത്തിന്റെയും ആത്മീയാവസ്ഥ പരിശോധിക്കുന്നു. അയാൾ സഭയിൽ പലപ്രസംഗങ്ങൾ നടത്തുകയും സഭകളിലെ മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും സേവനം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്ന്‌ പരിചിന്തിക്കുന്നതിന്‌ അവരുമായി യോഗം ചേരുകയും ചെയ്യുന്നു.

ആ വാരത്തിൽ അയാളും, വിവാഹിതനെങ്കിൽ ഭാര്യയും, സ്ഥലത്തെ സാക്ഷികളോടുകൂടെ പോകുകയും അവരുടെ വീടുതോറുമുളള ശുശ്രൂഷ മെച്ചപ്പെടുത്താൻ അവരെ സഹായിക്കുകയും ചെയ്യുന്നു. അയാളും ഭാര്യയും പുതിയ താത്‌പര്യക്കാരെ വിശ്വാസത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന്‌ അവരെയും സന്ദർശിക്കും. അങ്ങനെയുളള ഒരു സന്ദർശനത്തിന്‌ നിങ്ങൾക്ക്‌ ആവശ്യപ്പെടാൻ കഴിയും.

ഡിസ്‌ട്രിക്‌ററ്‌ മേൽവിചാരകന്‌ സമാനമായ ആത്മീയ യോഗ്യതകളും അനുഭവപശ്ചാത്തലവുമുണ്ട്‌. അയാൾ സർക്കിട്ട്‌ തോറും സന്ദർശിക്കുകയും സർക്കിട്ട്‌ സമ്മേളനങ്ങളോടുളള ബന്ധത്തിൽ ഓരോ വാരവും സേവനമനുഷ്‌ഠിക്കുകയും ചെയ്യുന്നു. അയാളും ഭാര്യയും അയാൾ സന്ദർശിക്കുന്ന സർക്കിട്ടിലെ സഭകളിൽ ഒന്നിലെ സാക്ഷികളോടൊത്ത്‌ വയൽശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുന്നു. അയാൾ സർക്കിട്ട്‌ സമ്മേളന പരിപാടിയുടെ അന്തിമ ഒരുക്കത്തിന്റെ മേൽനോട്ടം വഹിക്കുകയും സമ്മേളനസമയത്ത്‌ പരസ്യപ്രസംഗം ഉൾപ്പെടെ പല പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്നു.

സഞ്ചാരമേൽവിചാരകൻമാർ ഒരു സഭയിലെയോ സർക്കിട്ടിലെയോ തങ്ങളുടെ സന്ദർശനം പര്യവസാനിപ്പിച്ചശേഷം മറെറാന്ന്‌ സന്ദർശിക്കാൻ യാത്ര തുടരുന്നു. ഏതാണ്ട്‌ ആറുമാസത്തിനുളളിൽ എല്ലാ സഭകളും അല്ലെങ്കിൽ സർക്കിട്ടുകളും സന്ദർശിച്ചുതീരുന്നതുവരെ അവർ ഇതേ പട്ടിക പിന്തുടരുന്നു; പിന്നീട്‌ അവർ വീണ്ടും ആരംഭിക്കുന്നു.

അനേകം രാജ്യങ്ങളിൽ സഞ്ചാരമേൽവിചാരകൻമാർ കാറിൽ സഞ്ചരിക്കുകയോ പൊതുവാഹനം ഉപയോഗിക്കുകയോ ചെയ്യുന്നു. മററു ചില രാജ്യങ്ങളിൽ അവർ ഒരു സൈക്കിൾ ഉപയോഗിച്ചേക്കാം, അല്ലെങ്കിൽ നടക്കുകപോലും ചെയ്‌തേക്കാം. സഞ്ചാരമേൽവിചാരകന്റെ യാത്രച്ചെലവുകൾ സൊസൈററി വഹിക്കുന്നു, അയാളുടെയും ഭാര്യയുടെയും വ്യക്തിപരമായ ചെലവുകൾക്കുവേണ്ടി ഒരു മിതമായ പ്രതിപൂരണം (Reimbursement) അവർക്കു കൊടുക്കുന്നു. സാധാരണയായി സഞ്ചാരമേൽവിചാരകനും ഭാര്യക്കും താമസസൗകര്യവും ഭക്ഷണവും കൊടുക്കുന്നത്‌ ഓരോ സഭയിലേയും അംഗങ്ങളായിരിക്കും.

ഈ സേവനം ആത്മത്യാഗത്തിന്റെ ഒരു ആത്മാവ്‌ ആവശ്യമാക്കിത്തീർക്കുന്നു. സഞ്ചാരമേൽവിചാരകൻമാരും അവരുടെ ഭാര്യമാരും സഭകളുടെമേൽ ഭാരിച്ച ചെലവ്‌ വരുത്തികൂട്ടാതെ അവയെ സേവിക്കാൻ നിശ്ചയം ചെയ്‌തിരിക്കുന്നു.—1 തെസ്സലോനീക്യർ 2:9.

• ഒന്നാം നൂററാണ്ടിലെ ക്രിസ്‌തീയസഭയിലെ സഞ്ചാരമേൽവിചാരകൻമാരുടെ ഉദ്ദേശ്യമെന്തായിരുന്നു?

• ഇക്കാലത്തെ സഞ്ചാര മേൽവിചാരകൻമാർ ഈ ശുശ്രൂഷയ്‌ക്ക്‌ യോഗ്യരും ലഭ്യരുമായിത്തീർന്നിരിക്കുന്നതെങ്ങനെ?

• സർക്കിട്ട്‌, ഡിസ്‌ട്രിക്‌ററ്‌, മേൽവിചാരകൻമാരുടെ സേവനത്തെയും ജീവിതത്തെയും വർണ്ണിക്കുക.

[20-ാം പേജിലെ ചിത്രങ്ങൾ]

ഡിസ്‌ട്രിക്‌ററ്‌ മേൽവിചാരകൻ ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ പ്രസംഗിക്കുന്നു

[21-ാം പേജിലെ ചിത്രങ്ങൾ]

സർക്കിട്ട്‌ മേൽവിചാരകൻമാർ വീടുതോറും പ്രസംഗിക്കുന്നതിൽ ഉപദേശം കൊടുക്കുന്നു, സഭാമൂപ്പൻമാരോട്‌ സംസാരിക്കുന്നു, പുതിയ താത്‌പര്യക്കാരുമായുളള ബൈബിളദ്ധ്യയനങ്ങൾ സന്ദർശിക്കുന്നു, സഭകളെ സംബോധനചെയ്‌ത്‌ പ്രസംഗിക്കുന്നു