എനിക്ക് ഇത്ര ലജ്ജ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
അധ്യായം 15
എനിക്ക് ഇത്ര ലജ്ജ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
“ഞാൻ എത്ര സുന്ദരിയാണ് എന്ന് എല്ലാവരും എന്നോട് പറയുന്നു,” ഒരു യുവതി ഒരു പത്രത്തിനെഴുതി. എന്നിരുന്നാലും അവൾ ഇപ്രകാരം തുടർന്നു: “മററുളളവരുമായി സംസാരിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നമുണ്ട്. സംസാരിക്കുന്നതിനിടയിൽ ഞാൻ ആരുടെയെങ്കിലും മുഖത്ത് നോക്കിയാൽ എന്റെ മുഖം വിവർണ്ണമാകുന്നു, പിന്നെ എനിക്ക് വാക്കുകൾ പുറത്തേക്കു വരികയില്ല . . . ഞാൻ ആരോടും സംസാരിക്കാത്തതുകൊണ്ട് ഞാൻ എത്ര ‘അഹംഭാവിയാണ്’ എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. . . . ഞാൻ അഹംഭാവിയല്ല, എനിക്ക് ലജ്ജയാണ് എന്നേയുളളു.”
ഒരു സർവ്വേ തെളിയിച്ചത്, ചോദ്യം ചെയ്യപ്പെട്ടവരിൽ 80 ശതമാനമെങ്കിലും ജീവിതത്തിൽ ഏതെങ്കിലും ഒരുകാലത്ത് ലജ്ജ അനുഭവപ്പെട്ടിട്ടുളളവരാണ് എന്നും 40 ശതമാനം അപ്പോഴും ലജ്ജ അനുഭവിക്കുന്നവരാണ് എന്നുമാണ്. വാസ്തവത്തിൽ ലജ്ജാശീലം മനുഷ്യവർഗ്ഗത്തിന്റെ ആദിമ കാലം മുതൽതന്നെ സാധാരണമായിരുന്നു. ലജ്ജ നിമിത്തം യിസ്രായേൽ ജനതയുടെ മുമ്പിൽ യഹോവയുടെ വക്താവായി സേവിക്കാൻ മോശ മടി കാണിച്ചു എന്ന് ബൈബിൾ നമ്മോട് പറയുന്നു. (പുറപ്പാട് 3:11, 13; 4:1, 10, 13) ക്രിസ്തു ശിഷ്യനായ തിമൊഥെയോസിനും തുറന്നു സംസാരിക്കുന്നതിലും തന്റെ അധികാരം ഉപയോഗിക്കുന്നതിലും ലജ്ജയും ആത്മധൈര്യമില്ലായ്മയും അനുഭവപ്പെട്ടിരുന്നതായി തോന്നുന്നു.—1 തിമൊഥെയോസ് 4:12; 2 തിമൊഥെയോസ് 1:6-8.
ലജ്ജ എന്താണ്?
മററുളളവരോടുകൂടെ ആയിരിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നതാണ് ലജ്ജ—അപരിചിതർ, അധികാരസ്ഥാനത്തുളളവർ, വിപരീത ലിംഗവർഗ്ഗത്തിൽപെട്ടവർ, അല്ലെങ്കിൽ നിങ്ങളുടെ കൂട്ടുകാർപോലും. അതിനിരയാകുന്നവരെ പല വിധങ്ങളിൽ ബാധിക്കുന്ന കഠിനമായ സഭാകമ്പമാണത്. ചിലർ എന്തു ചെയ്യണമെന്നറിയാതെ കുഴയുന്നു; ദൃഷ്ടികൾ കീഴ്പ്പോട്ടാകുന്നു, ഹൃദയം ശക്തമായി മിടിക്കുന്നു, സംസാരിക്കാൻ പ്രാപ്തിയില്ലെന്ന് അവർ കണ്ടെത്തുന്നു. മററു ചിലർക്ക് അവരുടെ മനഃസാന്നിദ്ധ്യം നഷ്ടപ്പെട്ടിട്ട് അവരുടെ പല്ലുകൾ നിറുത്താതെ കൂട്ടിയിടിക്കുന്നു. മററു ചിലർക്കാകട്ടെ സംസാരിക്കുന്നതിനോ, അവരുടെ അഭിപ്രായങ്ങളോ താല്പര്യങ്ങളോ പ്രകടിപ്പിക്കുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
മീഖ 6:8) വിവേകിയും താഴ്മയുളളവനുമായി കാണപ്പെടുന്നതിൽ, മേധാവിത്തവും വളരെയധികം കാർക്കശ്യവും കാട്ടാതിരിക്കുന്നതിൽ, ഇനിയും കൂടുതലായ പ്രയോജനങ്ങളുണ്ട്. ലജ്ജാശീലമുളള ഒരു വ്യക്തി മിക്കപ്പോഴും ഒരു നല്ല ശ്രോതാവെന്നനിലയിൽ വിലമതിക്കപ്പെടുന്നു. എന്നാൽ ലജ്ജാശീലം നമ്മുടെ പ്രാപ്തികൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് നമ്മെ നിയന്ത്രിക്കുകയോ തടയുകയോ ചെയ്യുമ്പോഴും നമ്മുടെ ബന്ധങ്ങളെയും നമ്മുടെ ജോലിയെയും വികാരങ്ങളെയും ദോഷകരമായി ബാധിക്കുമ്പോഴും അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്!
എന്നിരുന്നാലും, വാസ്തവത്തിൽ ഒരളവിൽ ലജ്ജ അനുഭവപ്പെടുന്നതിൽ ചില നല്ല വശങ്ങളുമുണ്ട്. അതു വിനയത്തോടും എളിമയോടും ബന്ധപ്പെട്ടിരിക്കുന്നു. ദൈവം നോക്കുന്നതും പ്രശംസാർഹമായി കണക്കാക്കുന്നതുമായ ഒരു സംഗതി ‘അവന്റെ മുമ്പാകെ താഴ്മയോടുകൂടെ നടക്കുന്നതാണ്.’ (പ്രശ്നം മനസ്സിലാക്കുന്നതുതന്നെ ഒരു നല്ല തുടക്കമാണ്. (സദൃശവാക്യങ്ങൾ 1:5) ലജ്ജാശീലം നിങ്ങൾ ആരാണ് എന്ന് വർണ്ണിക്കുന്നില്ല; അതു നിങ്ങളുടെ പെരുമാററത്തെ, സാഹചര്യങ്ങളോടുളള നിങ്ങളുടെ പ്രതിപ്രവർത്തനത്തെ, നിങ്ങൾ പഠിച്ചതും മററുളളവരുമായുളള അനുഭവത്തിൽനിന്ന് ബലപ്പെടുത്തപ്പെട്ടതുമായ പെരുമാററ മാതൃകയെയാണ് വർണ്ണിക്കുന്നത്. മററുളളവർ നിങ്ങളെപ്പററി നിഷേധാത്മകമായ വിധി പ്രസ്താവിക്കുന്നുവെന്ന്, അവർക്ക് നിങ്ങളെ ഇഷ്ടമല്ല എന്ന്, നിങ്ങൾ വിചാരിക്കുന്നു. മററുളളവർ നിങ്ങളേക്കാൾ മെച്ചമാണെന്നോ നിങ്ങളേക്കാൾ ക്രമനിലയുളളവരാണെന്നോ നിങ്ങൾ വിചാരിക്കുന്നു. നിങ്ങൾ മററുളളവരോടു ബന്ധപ്പെടാൻ ശ്രമിച്ചാൽ സകലവും കുഴപ്പത്തിലാകുമെന്ന് നിങ്ങൾ വിചാരിക്കുന്നു. കാര്യങ്ങൾ മോശമായിത്തീരാൻ നിങ്ങൾ പ്രതീക്ഷിക്കുന്നു, അപ്രകാരം മിക്കപ്പോഴും സംഭവിക്കുകയും ചെയ്യുന്നു—എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് പിരിമുറുക്കം അനുഭവപ്പെടുകയും നിങ്ങൾ പ്രതീക്ഷിക്കുന്നതിനോട് ചേർച്ചയിൽ നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു.
ലജ്ജാശീലം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിധം
മററുളളവരിൽ നിന്ന് ഒററപ്പെടുന്നതിനാൽ, സംസാരിക്കാതിരിക്കുന്നതിനാൽ, അല്ലെങ്കിൽ മററുളളവരെ ശ്രദ്ധിക്കാതിരിക്കാൻ തക്കവണ്ണം സ്വന്തം കാര്യത്തിൽ മുഴുകിയിരിക്കുന്നതിനാൽ, നിങ്ങൾ അഹങ്കാരിയാണെന്ന്, നിങ്ങൾക്ക് സൗഹൃദം ഇല്ലെന്ന്, നിങ്ങൾക്ക് വിരസത അനുഭവപ്പെടുന്നുവെന്ന് അല്ലെങ്കിൽ നിങ്ങൾ മററുളളവരുടെ കാര്യത്തിൽ ശ്രദ്ധയില്ലാത്തവനോ അജ്ഞനോ പോലുമാണെന്ന് ഉളള ധാരണ നിങ്ങൾ ഉളവാക്കിയേക്കാം. നിങ്ങൾ നിങ്ങളെപ്പററിത്തന്നെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ചർച്ചചെയ്യപ്പെടുന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രയാസമാണ്. അതുകൊണ്ട് ലഭ്യമാകുന്ന വിവരങ്ങൾക്ക് നിങ്ങൾ കുറഞ്ഞ ശ്രദ്ധയേ കൊടുക്കുന്നുളളു. അപ്പോൾ നിങ്ങൾ ഏററം ഭയപ്പെടുന്നത് സംഭവിക്കുന്നു—നിങ്ങൾ ഒരു വിഡ്ഢിയായി കാണപ്പെടുന്നു.
ഫലത്തിൽ നിങ്ങൾ ലജ്ജയാകുന്ന ജയിലറയുടെ ഭിത്തികൾക്ക് പിൻപിൽ നിങ്ങളെത്തന്നെ പൂട്ടിയിട്ടിട്ട് താക്കോൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു. നിങ്ങൾ നല്ല അവസരങ്ങൾ നിങ്ങളെ കടന്നുപോകാൻ അനുവദിക്കുന്നു. നിങ്ങൾക്ക് തുറന്നു സംസാരിക്കാനും അഭിപ്രായങ്ങൾ പ്രകടമാക്കാനും ഭയമായതിനാൽ നിങ്ങൾക്ക് വാസ്തവത്തിൽ വേണ്ടാത്ത സാധനങ്ങളോ സാഹചര്യങ്ങളോ നിങ്ങൾ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ടതായി വരുന്നു. ആളുകളെ പരിചയപ്പെടുന്നതിലും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുന്നതിലുമുളള, അല്ലെങ്കിൽ നിങ്ങളുടെ ജീവിതം കൂടുതൽ മെച്ചമാക്കുന്നകാര്യങ്ങൾ ചെയ്യുന്നതിലുളള സന്തോഷം നിങ്ങൾക്ക് നഷ്ടമാകുന്നു. എന്നാൽ മററുളളവർക്കും നഷ്ടം സംഭവിക്കുന്നു. അവർ ഒരിക്കലും നിങ്ങൾ യഥാർത്ഥത്തിൽ ആയിരിക്കുന്ന വിധത്തിൽ നിങ്ങളെ അറിയുന്നില്ല.
ലജ്ജാശീലത്തെ കീഴടക്കൽ
സമയവും ശ്രമവും കൊണ്ട് പെരുമാററരീതിക്ക് മാററം വരുത്താൻ കഴിയും. ഒന്നാമതായി, മറെറയാൾ നിങ്ങളെ വിലയിരുത്തുകയായിരിക്കുമോ എന്ന് ഉൽക്കണ്ഠപ്പെടുന്നത് അവസാനിപ്പിക്കുക. അയാൾ ഒരുപക്ഷേ തന്നെപ്പററിയും താൻ എന്തു പറയും എന്തു ചെയ്യും എന്നതിനെപ്പററിയും ചിന്തിക്കുന്നതിന്റെ വലിയ തിരക്കിലായിരിക്കും. ആ വ്യക്തി ബാലിശമായി നിങ്ങളെ പരിഹസിക്കുന്നുവെങ്കിൽ അയാൾക്ക് ഒരു പ്രശ്നം ഉണ്ട് എന്ന് മനസ്സിലാക്കുക. “അയൽക്കാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ.” (സദൃശവാക്യങ്ങൾ 11:12, റിവൈസ്ഡ് സ്ററാൻഡാർഡ് വേർഷൻ) നിങ്ങൾക്ക് സുഹൃത്തുക്കളായിരിക്കാൻ കൊളളാവുന്നവർ പുറമേയുളള പ്രത്യക്ഷതകൾ വച്ചുകൊണ്ടല്ല മറിച്ച് നിങ്ങൾ ഏതുതരം വ്യക്തിയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളെ വിധിക്കുന്നത്.
ക്രിയാത്മകമായി ചിന്തിക്കാനും ശ്രമിക്കുക. ആരും പൂർണ്ണരല്ല; നമുക്കെല്ലാം നമ്മുടെ ബലവത്തായ വശങ്ങളും ബലഹീന വശങ്ങളുമുണ്ട്. ഒരു കാര്യം സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങളും വ്യത്യസ്ത ഇഷ്ടാനിഷ്ടങ്ങളുമുണ്ടെന്ന് ഓർമ്മിക്കുക. ഒരു അഭിപ്രായ വ്യത്യാസം ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ തളളിക്കളയുന്നതിനെ അർത്ഥമാക്കുന്നില്ല.
മററുളളവരെ ന്യായബോധത്തോടെ വിലയിരുത്താനും പഠിക്കുക. മുമ്പ് വളരെ ലജ്ജാശീലമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ പറയുന്നു: “ഞാൻ എന്നെപ്പററിത്തന്നെ രണ്ടു കാര്യങ്ങൾ കണ്ടുപിടിച്ചു . . . ഒന്നു ഞാൻ എന്നിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ പറഞ്ഞതിനെപ്പററി ആളുകൾ എന്തു വിചാരിക്കുന്നു എന്ന് ഉൽക്കണ്ഠപ്പെട്ടുകൊണ്ട് ഞാൻ എന്നെപ്പററിത്തന്നെ വളരെയധികം ചിന്തിച്ചിരുന്നു. രണ്ടാമതായി, മററുളളവരെ വിശ്വസിക്കാതെ, അവർ എന്നെ നിന്ദിക്കും എന്ന് വിചാരിച്ചുകൊണ്ട് ഞാൻ അവർക്ക് തെററായ ആന്തരങ്ങൾ ആരോപിക്കുമായിരുന്നു.”
ആ ചെറുപ്പക്കാരൻ യഹോവയുടെ സാക്ഷികളുടെ ഒരു മീററിംഗിൽ സംബന്ധിച്ചു. “അവിടെ എന്നെ യഥാർത്ഥത്തിൽ സഹായിച്ച ഒരു പ്രസംഗം ഞാൻ കേട്ടു,” അയാൾ അനുസ്മരിക്കുന്നു. ‘സ്നേഹം മററുളളവരിൽ താല്പര്യമെടുക്കുന്നുവെന്നും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ആളുകളെപ്പററി ഏററം മോശമായതല്ല ഏററം നല്ലതേ ചിന്തിക്കുകയുളളുവെന്നും പ്രസംഗകൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ആളുകളിൽ തെററായ ആന്തരം ആരോപിക്കുന്നത് ഒഴിവാക്കാൻ ഞാൻ പഠിച്ചു. ഞാൻ എന്നോട് തന്നെ പറഞ്ഞു: “അവർ ഗ്രാഹ്യമുളളവരായിരിക്കും, അവർ ദയയുളളവരായിരിക്കും, അവർ പരിഗണനയുളളവരായിരിക്കും.” ഞാൻ ആളുകളെ ആശ്രയിക്കാൻ തുടങ്ങി. ചിലർ എന്നെ തെററിദ്ധരിച്ചേക്കും എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ ഇപ്പോൾ അതു അവരുടെ പ്രശ്നമാണെന്ന് എനിക്കുതോന്നി.’
ലൂക്കോസ് 6:37, 38-ലെ യേശുവിന്റെ ബുദ്ധിയുപദേശത്തിന്റെ സത്യത അയാൾ ഗ്രഹിച്ചു: “വിധിക്കുന്നത് നിറുത്തുക, എന്നാൽ നിങ്ങളും ഒരു കാരണവശാലും വിധിക്കപ്പെടുകയില്ല; ശിക്ഷയ്ക്കു വിധിക്കുന്നത് നിറുത്തുക, നിങ്ങളും ശിക്ഷയ്ക്ക് വിധിക്കപ്പെടുകയില്ല. . . . കൊടുപ്പിൻ എന്നാൽ നിങ്ങൾക്ക് ആളുകൾ തരും. . . . എന്തെന്നാൽ നിങ്ങൾ അളക്കുന്ന അളവിനാൽ അവർ നിങ്ങൾക്ക് തിരിച്ച് അളന്നു തരും.”
അയാൾ വിശദീകരിച്ചു: “പ്രവർത്തനനിരതമായ ഒരു വിധത്തിൽ സ്നേഹം കാണിക്കേണ്ടതിന്റെ, എന്നെത്തന്നെ മററുളളവർക്ക് കൂടുതലായി ലഭ്യമാക്കേണ്ടതിന്റെ ആവശ്യവും ഞാൻ പഠിച്ചു. ആദ്യം ഞാൻ അതു പ്രായക്കുറവുളളവരുടെ ഇടയിൽ പരീക്ഷിച്ചു നോക്കി. പിന്നീട് ഞാൻ മററുളളവരെ അവരുടെ വീടുകളിൽ സന്ദർശിക്കാൻ തുടങ്ങി. അവരുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ, അവരെ സഹായിക്കാനുളള മാർഗ്ഗത്തെപ്പററി ചിന്തിക്കാൻ ഞാൻ പഠിച്ചു.” അപ്രകാരംഒരു തുടക്കമിടൽ
ഹലോ പറഞ്ഞുകൊണ്ടും ഒരു സംഭാഷണം ആരംഭിച്ചുകൊണ്ടും സൗഹൃദം കാണിക്കാൻ പഠിക്കുക. അതു കാലാവസ്ഥയെപ്പററിയുളള ഒരു അഭിപ്രായപ്രകടനംപോലെ ലളിതമായിരിക്കാൻ കഴിയും. നിങ്ങൾക്ക് അൻപത് ശതമാനം ഉത്തരവാദിത്വമേയുളളു എന്ന് ഓർമ്മിക്കുക. മറേറ പകുതി മറേറയാളിന്റെതാണ്. സംസാരത്തിൽ നിങ്ങൾക്ക് ഒരു അബദ്ധം പററിയാൽ കുററം വിധിക്കപ്പെട്ടതായി തോന്നരുത്. മററുളളവർ ചിരിക്കുന്നുവെങ്കിൽ അവരോടൊപ്പം ചിരിക്കാൻ പഠിക്കുക. “ഞാൻ പറഞ്ഞത് അത്ര ശരിയായില്ല” എന്ന് പറയുന്നത് അസ്വസ്ഥത തോന്നാതിരിക്കുന്നതിനും സംഭാഷണം തുടരുന്നതിനും നിങ്ങളെ സഹായിക്കും.
സുഖപ്രദമായ രീതിയിൽ വസ്ത്രധാരണം ചെയ്യുക, എന്നാൽ നിങ്ങളുടെ വസ്ത്രം വൃത്തിയുളളതും തേച്ചുമിനുക്കിയതുമാണെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ നന്നായി വസ്ത്രധാരണം ചെയ്തിരിക്കുന്നു എന്ന തോന്നൽ ആ സംഗതിയിലുളള നിങ്ങളുടെ ഭയപ്പാട് പരമാവധി കുറയ്ക്കുകയും നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന സംഭാഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക സാദ്ധ്യമാക്കിത്തീർക്കുകയും ചെയ്യും. നിവർന്ന്, എന്നാൽ ആയാസരഹിതമായ രീതിയിൽ നിൽക്കുക. പ്രസന്നവദനനായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുക.
സൗഹൃദ പൂർണ്ണമായ ദൃഷ്ടി സമ്പർക്കം നിലനിർത്തുകയും മറേറയാൾ പറയുന്നത് തലകുലുക്കിയോ വാക്കുകളാലോ അംഗീകരിക്കുകയും ചെയ്യുക.മററുളളവരുടെ മുമ്പാകെ ഒരു പ്രസംഗം നടത്തുകയോ ജോലിക്കുവേണ്ടിയുളള ഒരു ഇൻറർവ്യൂവിന് ഹാജരാവുകയോ ചെയ്യുന്നതുപോലെ പ്രയാസകരമായ സാഹചര്യങ്ങളെ നേരിടുമ്പോൾ കഴിയുന്നത്ര തയ്യാറായി ചെല്ലുക. നിങ്ങൾ പറയാനുളളത് നേരത്തെതന്നെ പറഞ്ഞു പരിശീലിക്കുക. സംസാരത്തിൽ അനുഭവപ്പെട്ടേക്കാവുന്ന പ്രശ്നങ്ങൾ പോലും പരിശീലനത്താൽ പരിഹരിക്കുന്നതിനോ ലഘൂകരിക്കുന്നതിനോ കഴിയും. മറേറതെങ്കിലും പുതിയ വൈദഗ്ദ്ധ്യം സമ്പാദിക്കുന്ന കാര്യത്തിലെന്നപോലെ ഇതിനും സമയം ആവശ്യമാണ്. എന്നാൽ നല്ല ഫലങ്ങൾ കാണുമ്പോൾ വിജയത്തിലേക്ക് മുന്നേറാൻ നിങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടും.
ദൈവത്തിന് നൽകാൻ കഴിയുന്ന സഹായവും അവഗണിക്കപ്പെടേണ്ടതല്ല. പുരാതന യിസ്രായേൽ ജനതയുടെ ആദ്യത്തെ രാജാവായിരുന്ന ശൗൽ ആദ്യം വേദനാജനകമാംവണ്ണം ലജ്ജാശീലമുളളയാളായിരുന്നു. (1 ശമുവേൽ 9, 10 അദ്ധ്യായങ്ങൾ) എന്നാൽ പ്രവർത്തനത്തിനുളള സമയം വന്നപ്പോൾ “ദൈവത്തിന്റെ ആത്മാവ് ശൗലിന്റെ മേൽ വരികയും” അവൻ ജനങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു!—1 ശമുവേൽ അദ്ധ്യായം 11.
ഇന്ന് ക്രിസ്തീയ യുവാക്കൾക്ക് ദൈവത്തെയും നീതിയുളള പുതിയ ലോകം സംബന്ധിച്ച വാഗ്ദാനത്തെയും കുറിച്ച് പഠിക്കാൻ മററുളളവരെ സഹായിക്കുന്നതിനുളള ഉത്തരവാദിത്വമുണ്ട്. (മത്തായി 24:14) ഈ സുവാർത്ത വഹിക്കുന്നതും അഖിലാണ്ഡത്തിലെ ഏററം ഉന്നതനായ അധികാരിയെ പ്രതിനിധാനം ചെയ്യുന്നതും നിശ്ചയമായും ആത്മവിശ്വാസം കൈവരുത്തുകയും അവനവനിൽനിന്നു തന്നെ ശ്രദ്ധ അകററാൻ സഹായിക്കുകയും ചെയ്യും. അപ്പോൾ നിങ്ങൾ വിശ്വസ്തതയോടെ ദൈവത്തെ സേവിച്ചാൽ അവൻ നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ ലജ്ജാശീലത്തെ കീഴ്പ്പെടുത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യും എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ ലജ്ജ എന്നാൽ എന്താണ്, ലജ്ജാശീലമുളള ഒരാൾ മററുളളവരുടെ മുമ്പാകെ എങ്ങനെ പെരുമാറുന്നു? ഒരളവുവരെയെങ്കിലും നിങ്ങളുടെ കാര്യത്തിൽ ഇത് സത്യമാണോ?
◻ ലജ്ജാശീലമുളള ഒരാൾക്ക് മററുളളവരോടൊപ്പമായിരിക്കുമ്പോൾ ആത്മധൈര്യം നഷ്ടമാകുന്നതെന്തുകൊണ്ട്?
◻ ലജ്ജക്ക് എങ്ങനെയാണ് ഒരു മനുഷ്യന് നഷ്ടം വരുത്താൻ കഴിയുന്നത്?
◻ ലജ്ജാശീലത്തെ കീഴ്പ്പെടുത്താനുളള ചില മാർഗ്ഗങ്ങളേവ? ഈ നിർദ്ദേശങ്ങളിലേതെങ്കിലും നിങ്ങൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ടോ?
[121-ാം പേജിലെ ആകർഷകവാക്യം]
ലജ്ജാശീലമുളള ഒരു വ്യക്തിക്ക് സുഹൃദ്ബന്ധങ്ങളും അവസരങ്ങളും നഷ്ടമാകുന്നു
[124-ാം പേജിലെ ചതുരം]
ലജ്ജാശീലത്തെ കീഴടക്കാൻ കഴിയും
മാററംവരുത്താൻ ആഗ്രഹിക്കുന്നതിനാലും അത്തരം മാററം വാസ്തവത്തിൽ സാദ്ധ്യമാണെന്ന് വിശ്വസിക്കുന്നതിനാലും
നിഷേധാത്മക ചിന്തയുടെ സ്ഥാനത്ത് ക്രിയാത്മക പ്രവർത്തനം ഉണ്ടായിരിക്കുന്നതിനാൽ
നിങ്ങൾക്കായി യാഥാർത്ഥ്യബോധത്തോടെയുളളതും അർത്ഥവത്തുമായ ലാക്കുകൾ വയ്ക്കുന്നതിനാൽ
പിരിമുറുക്കം അയയ്ക്കാനും ഉൽക്കണ്ഠയെ നേരിടാനും പഠിക്കുന്നതിനാൽ
ഒരു സാഹചര്യത്തെ നേരിടാൻ മുൻകൂട്ടി പരിശീലിക്കുന്നതിനാൽ
ക്രമാനുഗതമായി വിജയപ്രദമായ അനുഭവങ്ങളിലൂടെ ആത്മധൈര്യം സമ്പാദിക്കുന്നതിനാൽ
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നും മററുളളവർക്കും തെററുപററുന്നുവെന്നും ഓർമ്മിക്കുന്നതിനാൽ
വൈദഗ്ദ്ധ്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുതിയവ നേടുന്നതിനുംവേണ്ടി പരിശീലനം നടത്തുന്നതിനാൽ
സ്നേഹം പ്രകടമാക്കുന്നതിനും മററുളളവരെ സഹായിക്കുന്നതിനുംവേണ്ടി ആഞ്ഞു പ്രവർത്തിക്കുന്നതിനാൽ
നല്ല അഭിരുചിയോടെ വസ്ത്രധാരണം ചെയ്യുന്നതിനാലും ആത്മധൈര്യത്തോടെ പെരുമാറുന്നതിനാലും
ദൈവം നൽകുന്ന സഹായത്തിൽ ആശ്രയിക്കുന്നതിനാൽ
ക്രിസ്തീയ മീററിംഗുകളിലും മററുളളവരുമായി നിങ്ങളുടെ വിശ്വാസം പങ്കുവെക്കുന്നതിലും ഉൾപ്പെടുന്നതിനാൽ
[123-ാം പേജിലെ ചിത്രങ്ങൾ]
മററുളളവർക്ക് തന്നെപ്പററി ഒരു മതിപ്പുമില്ല എന്ന് ലജ്ജാശീലമുളള ഒരു വ്യക്തി വിചാരിക്കുന്നു
[125-ാം പേജിലെ ചിത്രം]
സൗഹൃദം കാണിക്കാൻ—പുഞ്ചിരിക്കാൻ, മററുളളവരെ അഭിവാദ്യം ചെയ്യാൻ, ഒരു സംഭാഷണം തുടർന്നുകൊണ്ടു പോകാൻ—പഠിക്കുക