എനിക്ക് എങ്ങനെ എന്റെ ഏകാന്തതാബോധം അകററാൻ കഴിയും?
അധ്യായം 14
എനിക്ക് എങ്ങനെ എന്റെ ഏകാന്തതാബോധം അകററാൻ കഴിയും?
ശനിയാഴ്ച രാത്രി. ഒരു ആൺകുട്ടി തന്റെ മുറിയിൽ തനിയെ ഇരിക്കുന്നു.
“ഞാൻ വാരാന്ത്യങ്ങളെ വെറുക്കുന്നു!” എന്ന് അവൻ വിളിച്ചു പറയുന്നു. എന്നാൽ അവനോട് ഉത്തരം പറയാൻ മുറിയിൽ ആരുമില്ല. അവൻ ഒരു മാസിക കൈയ്യിലെടുക്കുമ്പോൾ ഒരു പററം യുവജനങ്ങൾ ബീച്ചിൽ ഉല്ലസിക്കുന്നതിന്റെ ഒരു ചിത്രം കാണുന്നു. അവൻ മാസിക ഭിത്തിക്കു നേരെ വലിച്ചെറിയുന്നു. അവന്റെ കണ്ണുകൾ നിറയുന്നു. അവൻ കീഴ്ചുണ്ടിൽ പല്ലുകൾ അമർത്തി, എന്നാൽ കണ്ണുനീർ ചിറപൊട്ടി ഒഴുകിക്കൊണ്ടിരിക്കുന്നു. ചെറുത്തുനിൽക്കാൻ കഴിയാതെ തേങ്ങിക്കൊണ്ട് അവൻ കിടക്കയിലേക്ക് വീഴുന്നു. “എന്തുകൊണ്ടാണ് എന്നെ എല്ലായ്പ്പോഴും ഒഴിവാക്കുന്നത്?”
ലോകത്തിൽ നിന്ന് വിഛേദിക്കപ്പെട്ടതായി, ഒററപ്പെടുത്തപ്പെട്ടതായി, ഒന്നിനും കൊളളാത്തതായി, ഒരുതരം ശൂന്യത—നിങ്ങൾക്ക് ചിലപ്പോൾ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ, അതിൽ നിരാശപ്പെടരുത്. കാരണം ഏകാന്തത അനുഭവപ്പെടുന്നത് രസകരമല്ലെങ്കിലും അതു മാരകമായ ഒരു രോഗമൊന്നുമല്ല. ലളിതമായി പറഞ്ഞാൽ ഏകാന്തതാബോധം മുന്നറിയിപ്പ് നൽകുന്ന ഒരു അടയാളമാണ്. വിശപ്പ് നിങ്ങൾക്ക് ഭക്ഷണം ആവശ്യമുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. ഏകാന്തത നിങ്ങൾക്ക് സൗഹൃദം, അടുപ്പം, അടുത്ത ബന്ധം ആവശ്യമുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. നന്നായി പ്രവർത്തിക്കുന്നതിന് നമുക്ക് ഭക്ഷണം ആവശ്യമാണ്. അതുപോലെ സുഖം തോന്നുന്നതിന് നമുക്ക് സൗഹൃദം ആവശ്യമാണ്.
അടുപ്പിലെ തീക്കനൽ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? കൂട്ടത്തിൽ നിന്ന് ഒരു തീക്കട്ട എടുത്തുമാററുമ്പോൾ ആ ഒന്നിന്റെ ജ്വലനം അവസാനിക്കുന്നു. എന്നാൽ അത് തിരികെ ഇടുമ്പോൾ വീണ്ടും ജ്വലിക്കുന്നു! ഒററയ്ക്കായി കഴിഞ്ഞാൽ മനുഷ്യരായ നാമും ദീർഘസമയത്തേയ്ക്ക്
“ജ്വലിക്കുകയില്ല” അല്ലെങ്കിൽ നന്നായി പ്രവർത്തിക്കുകയില്ല. സൗഹൃദത്തിനുളള ആവശ്യം നമ്മുടെ ഘടനയിൽ തന്നെ ഉളളതാണ്.ഒററയ്ക്ക് എന്നാൽ ഏകാന്തത അനുഭവപ്പെടാതെ
ഉപന്യാസ കർത്താവായ ഹെൻട്രി ഡേവിഡ് തോറോ ഇപ്രകാരം എഴുതി: “ഏകാന്തതയോളം നല്ല സുഹൃത്തായ ഒരു സുഹൃത്തിനെ ഞാൻ ഇതേവരെ കണ്ടിട്ടില്ല.” നിങ്ങൾ അതിനോട് യോജിക്കുന്നുവോ? “ഉവ്വ്,” എന്ന് 20 വയസ്സുകാരൻ ബിൽ പറയുന്നു. “ഞാൻ പ്രകൃതിയെ ഇഷ്ടപ്പെടുന്നു. ചിലപ്പോൾ ഞാൻ എന്റെ കൊച്ചു വളളത്തിൽ കയറി തടാകത്തിന്റെ നടുവിലേക്ക് തുഴഞ്ഞുപോകും. മണിക്കൂറുകളോളം ഞാൻ ഒററയ്ക്ക് അവിടെ ഇരിക്കും. ഞാൻ എന്റെ ജീവിതം കൊണ്ട് എന്താണ് ചെയ്യുന്നത് എന്ന് ധ്യാനിക്കുന്നതിന് അത് എനിക്ക് അവസരം നൽകുന്നു. അതു വാസ്തവത്തിൽ ഗംഭീരമാണ്.” ഇരുപത്തിയൊന്നു വയസ്സുകാരനായ സ്ററീവൻ അതിനോട് യോജിക്കുന്നു: “ഞാൻ ഒരു വലിയ ബഹുശാലാ മന്ദിരത്തിലാണ് പാർക്കുന്നത്. ചിലപ്പോൾ ഒററയ്ക്കായിരിക്കാൻ വേണ്ടി ഞാൻ കെട്ടിടത്തിന്റെ മുകളിൽ ടെറസ്സിൽ കയറിപ്പോകും. ഞാൻ കുറേ സമയം ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതു നവോൻമേഷദായകമാണ്.”
അതെ, ഉചിതമായി ഉപയോഗിക്കുന്നുവെങ്കിൽ ഏകാന്തതയുടെ നിമിഷങ്ങൾ നമുക്ക് ആഴമായ സംതൃപ്തി നൽകുന്നു. യേശുവും അത്തരം നിമിഷങ്ങൾ ആസ്വദിച്ചു: “അതികാലത്ത്, ഇരുട്ടായിരിക്കുമ്പോൾതന്നെ, [യേശു] എഴുന്നേററ് പുറപ്പെട്ട് ഒരു നിർജ്ജനസ്ഥലത്തു ചെന്ന് പ്രാർത്ഥിച്ചു.” (മർക്കോസ് 1:35) ‘മനുഷ്യൻ വല്ലപ്പോഴുമൊക്കെ ഒററയ്ക്കായിരിക്കുന്നത് അവന് നന്നല്ല’ എന്ന് യഹോവ പറഞ്ഞില്ല എന്ന് ഓർമ്മിക്കുക. മറിച്ച്, മനുഷ്യൻ “ഏകനായി തുടരുന്നത് നന്നല്ല,” എന്നാണ് പറഞ്ഞത്. (ഉല്പത്തി 2:18-23) അപ്പോൾ ദീർഘസമയത്തേക്ക് ഒററയ്ക്കായിരിക്കുന്നതാണ് ഏകാന്തതയിലേക്ക് നയിച്ചേക്കാവുന്നത്. ബൈബിൾ ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “തന്നെത്തന്നെ ഒററപ്പെടുത്തുന്ന ഒരുവൻ സ്വന്തം സ്വാർത്ഥമോഹങ്ങൾ അന്വേഷിക്കും; അവൻ സകലവിധ പ്രായോഗിക ജ്ഞാനത്തോടും കയർക്കും.”—സദൃശവാക്യങ്ങൾ 18:1.
താല്ക്കാലികമായ ഏകാന്തത
ചിലപ്പോൾ ഒരു പുതിയ സ്ഥലത്തേക്ക് താമസം മാററുമ്പോൾ അടുത്ത സുഹൃത്തുക്കളെ വിട്ടുപിരിയേണ്ടതായി വരുന്നതുപോലെ നമ്മുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളാൽ ഏകാന്തത നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. സ്ററീവൻ ഇപ്രകാരം
അനുസ്മരിക്കുന്നു: “വീട്ടിലായിരുന്നപ്പോൾ ജയിംസും ഞാനും സഹോദരൻമാരേക്കാൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ഞാൻ സ്ഥലം വിട്ടപ്പോൾ അവനുമായുളള സൗഹൃദം നഷ്ടമാകാൻപോകയാണെന്ന് എനിക്കറിയാമായിരുന്നു.” വേർപാടിന്റെ നിമിഷം വീണ്ടും മനസ്സിൽ കണ്ടിട്ടെന്നവണ്ണം സ്ററീവൻ ഒരു നിമിഷം നിർത്തി. “വിമാനത്തിൽ കയറുന്ന സമയത്ത് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്തു, ഞാൻ പോയി. വിലപ്പെട്ട എന്തോ നഷ്ടമായതുപോലെ എനിക്ക് തോന്നി.”പുതിയ സാഹചര്യങ്ങളോട് സ്ററീവൻ എങ്ങനെയാണ് ഇണങ്ങിച്ചേർന്നത്? “അതു ബുദ്ധിമുട്ടായിരുന്നു,” അയാൾ പറയുന്നു. “വീട്ടിലായിരുന്നപ്പോൾ എന്റെ സുഹൃത്തുക്കൾ എന്നെ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ഇവിടെയാകട്ടെ എന്നോടൊപ്പം ജോലിചെയ്യുന്ന ചിലർ എന്നെക്കൊണ്ട് ഒന്നിനും കൊളളില്ല എന്ന തോന്നൽ എന്നിലുളവാക്കി. ക്ലോക്കിൽ നോക്കി ഒരു നാലുമണിക്കൂർ പിന്നോക്കം കണക്കാക്കി (രണ്ടു സ്ഥലങ്ങളും തമ്മിൽ അത്രയും സമയ വ്യത്യാസമാണ് ഉണ്ടായിരുന്നത്) ഒന്നിച്ചായിരുന്നെങ്കിൽ ഞാനും ജയിംസും കൂടെ എന്തുചെയ്യുമായിരുന്നു എന്ന് ചിന്തിക്കുന്നത് ഞാൻ ഓർമ്മിക്കുന്നു. എനിക്ക് ഏകാന്തത അനുഭവപ്പെട്ടു.”
കാര്യങ്ങൾ നേരെ പോകാത്തപ്പോൾ നാം പലപ്പോഴും കഴിഞ്ഞ കാലങ്ങളിൽ നാം ആസ്വദിച്ച നല്ല അവസരങ്ങളെപ്പററി ചിന്തിക്കുന്നു. എന്നിരുന്നാലും ബൈബിൾ പറയുന്നു: “‘പണ്ടത്തെക്കാലം ഇന്നത്തേക്കാൾ നല്ലതായിരുന്നത് എന്തുകൊണ്ട്?’ എന്ന് നീ ചോദിക്കരുത്.” (സഭാപ്രസംഗി 7:10) എന്തുകൊണ്ടാണ് ഈ ഉപദേശം?
സാഹചര്യങ്ങൾ മെച്ചപ്പെടാൻ കഴിയും എന്നതാണ് ഒരു വസ്തുത. അതുകൊണ്ടാണ് ഗവേഷകർ മിക്കപ്പോഴും “താല്ക്കാലികമായ ഏകാന്തത”യെപ്പററി സംസാരിക്കുന്നത്. അപ്രകാരം സ്ററീവന് തന്റെ ഏകാന്തതയെ കീഴടക്കാൻ കഴിഞ്ഞു. എങ്ങനെ? “പരിഗണനയുളള ഒരാളോട് എന്റെ വിചാരങ്ങളെപ്പററി സംസാരിച്ചത് സഹായിച്ചു. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾക്ക് വീണ്ടും ജീവിക്കാൻ കഴിയില്ല. മററ് ആളുകളെ പരിചയപ്പെടുന്നതിനും അവരിൽ താല്പര്യമെടുക്കുന്നതിനും
ഞാൻ എന്നെത്തന്നെ നിർബന്ധിച്ചു. അതു ഫലപ്രദമായിരുന്നു; ഞാൻ പുതിയ സുഹൃത്തുക്കളെ കണ്ടെത്തി.” ജയിംസിനെ സംബന്ധിച്ചെന്ത്? ‘എനിക്ക് തെററുപററി. അകന്നുമാറിയത് ഞങ്ങളുടെ സൗഹൃദം അവസാനിപ്പിച്ചില്ല. കഴിഞ്ഞ ദിവസം ഞാൻ അയാളെ ഫോണിൽ വിളിച്ചു. ഞങ്ങൾ ഒരു മണിക്കൂറും പതിനഞ്ചു മിനിററും സംസാരിച്ചിരുന്നു.’വിട്ടുമാറാത്ത ഏകാന്തത
എന്നിരുന്നാലും ചിലപ്പോൾ ഏകാന്തതയുടെ കരണ്ടു തിന്നുന്ന വേദന തുടരുന്നു, അതിനൊരു പോംവഴി ഇല്ലാത്തതുപോലെയും തോന്നുന്നു. ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയായ റോണി പറയുന്നു: “ഞാൻ ഈ ഡിസ്ട്രിക്ടിൽ പഠിക്കാൻ തുടങ്ങിയിട്ട് എട്ടു വർഷങ്ങളായി, എന്നാൽ ഈ കാലത്തിനോടിടയ്ക്ക് എനിക്ക് ഒരു സുഹൃത്തിനെപ്പോലും നേടാൻ കഴിഞ്ഞിട്ടില്ല . . . എന്റെ വികാരം എന്താണെന്ന് ആർക്കും അറിഞ്ഞുകൂടാ, ആരും അതറിയാൻ ഒട്ട് ആഗ്രഹിക്കുന്നുമില്ല. ഇനിയും അതു സഹിക്കാൻ വയ്യ എന്ന് എനിക്ക് ചിലപ്പോൾ തോന്നുന്നു!”
റോണിയെപ്പോലെ അനേകം യുവജനങ്ങൾക്ക് മിക്കപ്പോഴും വിട്ടുമാറാത്ത ഏകാന്തത അനുഭവപ്പെടുന്നു. ഇതു താല്ക്കാലികമായി അനുഭവപ്പെടുന്ന ഏകാന്തതയെക്കാൾ ഗുരുതരമാണ്. ഗവേഷകർ പറയുന്നത് ഇതു രണ്ടും “സാധാരണ ജലദോഷവും ന്യൂമോണിയായും പോലെ വ്യത്യസ്തമാണ്” എന്നാണ്. എന്നാൽ ന്യൂമോണിയ സുഖപ്പെടുത്താൻ കഴിയുന്നതുപോലെ വിട്ടുമാറാത്ത ഏകാന്തതയെയും ചെറുത്തു തോൽപ്പിക്കാൻ കഴിയും. അതിന്റെ കാരണം കണ്ടുപിടിക്കുക എന്നതാണ് ആദ്യപടി. (സദൃശവാക്യങ്ങൾ 1:5) ഇപ്രകാരം പറഞ്ഞുകൊണ്ട് 16 വയസ്സുകാരി റോണ്ട വിട്ടുമാറാത്ത ഏകാന്തതയുടെ ഏററം സാധാരണയായി കണ്ടുവരുന്ന കാരണം ചൂണ്ടിക്കാണിക്കുന്നു: “എനിക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെടുന്നതിന്റെ കാരണം എനിക്കു തോന്നുന്നത്—കൊളളാം നിങ്ങളെപ്പററി നിങ്ങൾക്കുതന്നെ ഒട്ടും മതിപ്പു തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് സുഹൃത്തുക്കളുണ്ടായിരിക്കുകയില്ല. ഞാൻ എന്നെത്തന്നെ അധികം ഇഷ്ടപ്പെടുന്നില്ല എന്ന് ഞാൻ ഊഹിക്കുന്നു.”—ലോൺലി ഇൻ അമേരിക്ക.
റോണ്ടയുടെ ഏകാന്തത അവളുടെ ഉളളിൽ നിന്നുതന്നെ വരുന്നു. അവൾക്ക് അവളെപ്പററിത്തന്നെയുളള മോശമായ അഭിപ്രായം ഒരു വേലിക്കെട്ട് സൃഷ്ടിക്കുകയും മററുളളവരുമായി തുറന്ന് ഇടപെട്ട് സുഹൃത്തുക്കളെ സമ്പാദിക്കുന്നതിൽ നിന്ന് അവളെ തടയുകയും ചെയ്യുന്നു. ഒരു ഗവേഷകൻ പറയുന്നു: “‘എനിക്ക് സൗന്ദര്യമില്ല,’ ‘മററുളളവരെ രസിപ്പിക്കാൻ എനിക്ക് അറിഞ്ഞുകൂടാ,’ ‘എന്നെ ഒന്നിനും കൊളളില്ല’ എന്നിവയാണ് വിട്ടുമാറാത്ത ഏകാന്തത അനുഭവപ്പെടുന്നവർക്കിടയിലെ സാധാരണ ചിന്തകൾ.” അതുകൊണ്ട് നിങ്ങളുടെ ഏകാന്തതയെ കീഴടക്കുന്നതിനുളള താക്കോൽ ആത്മാഭിമാനം വളർത്തിയെടുക്കുക എന്നതായിരിക്കാം. (അദ്ധ്യായം 12 കാണുക.) ദയ, മനസ്സിന്റെ താഴ്മ, സൗമ്യത, എന്നീ സവിശേഷതകളോടുകൂടിയ, ബൈബിൾ പറയുന്ന “പുതിയ വ്യക്തിത്വം” നിങ്ങൾ വളർത്തിയെടുക്കുമ്പോൾ നിങ്ങളുടെ ആത്മാഭിമാനം തീർച്ചയായും വളരും!—അതിലുപരിയായി, നിങ്ങൾ നിങ്ങളെത്തന്നെ ഇഷ്ടപ്പെടാൻ പഠിക്കുമ്പോൾ നിങ്ങളുടെ നല്ല ഗുണങ്ങളാൽ മററുളളവർ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഒരു പുഷ്പത്തിന്റെ വർണ്ണപ്പൊലിമ അതുമുഴുവനായി വിടർന്നുകഴിയുമ്പോൾ മാത്രം കാണാൻ കഴിയുന്നതുപോലെ നിങ്ങൾ നിങ്ങളെത്തന്നെ തുറന്നു കാട്ടുന്നുവെങ്കിലേ മററുളളവർക്ക് നിങ്ങളുടെ നല്ല ഗുണങ്ങൾ വിലമതിക്കാൻ കഴിയുകയുളളു.
മുൻകൈ എടുക്കൽ
യു. എസ്സ്. നാഷണൽ ഇൻസ്ററിററ്യൂട്ട് ഓഫ് മെൻറൽ ഹെൽത്തിന്റെ അടുത്ത കാലത്തെ ഒരു പ്രസിദ്ധീകരണം പറയുന്നു: ‘ഏകാന്തത അനുഭവിക്കുന്ന ഒരാളിനുളള ഏററം നല്ല ഉപദേശം മററുളളവരുമായി ഇടപെടുക’ എന്നതാണ്. ഇത് “വിശാലമാക്കാനും” “സഹാനുഭൂതി” അല്ലെങ്കിൽ മററുളളവരുടെ വികാരങ്ങളോടുളള താദാത്മ്യം പ്രകടമാക്കാനുമുളള ബൈബിളിന്റെ ബുദ്ധിയുപദേശത്തോട് യോജിപ്പിലാണ്. (2 കൊരിന്ത്യർ 6:11-13; 1 പത്രോസ് 3:8) അതു ഫലപ്രദമാണ്. മററുളളവർക്കുവേണ്ടി കരുതുന്നത് നിങ്ങളുടെ ഏകാന്തതയിൽ നിന്ന് നിങ്ങളുടെ മനസ്സ് അകററുക മാത്രമല്ല അതു നിങ്ങളിൽ താല്പര്യമെടുക്കാൻ മററുളളവരെ പ്രേരിപ്പിക്കുകയും കൂടെ ചെയ്യും.
അപ്രകാരം മററുളളവർ തന്നെ അഭിവാദനം ചെയ്യാൻ വേണ്ടി പിന്നോക്കം ചാരിയിരിക്കുന്നതിൽ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് 19 വയസ്സുകാരി നട്ടാലി തീരുമാനിച്ചു. അവൾ പറയുന്നു: ‘ഞാനും സൗഹൃദം കാട്ടേണ്ടതുണ്ട് അല്ലെങ്കിൽ ഞാനൊരു അഹംഭാവിയാണെന്ന്
ആളുകൾ വിചാരിക്കും.’ അതിനാൽ ഒരു പുഞ്ചിരികൊണ്ട് ആരംഭിക്കുക. മറേറയാൾ തിരിച്ചും പുഞ്ചിരിച്ചേക്കാം.അടുത്തതായി, ഒരു സംഭാഷണത്തിന് തുടക്കമിടുക. പതിനഞ്ചു വയസ്സുകാരി ലിലിയൻ സമ്മതിക്കുന്നു: “അപരിചിതരെ ആദ്യമായി സമീപിക്കാൻ എനിക്ക് ഭയമായിരുന്നു. അവർ എന്നെ സ്വീകരിക്കുകയില്ല എന്ന് ഞാൻ ഭയപ്പെട്ടു.” ലിലിയൻ എങ്ങനെയാണ് സംഭാഷണം ആരംഭിക്കുന്നത്? അവൾ പറയുന്നു: “‘നിങ്ങളുടെ വീട് എവിടെയാണ്?’ ‘നിങ്ങൾക്ക് അയാളെ പരിചയമുണ്ടോ?’ എന്നതു പോലെയുളള ലളിതമായ ചോദ്യങ്ങൾ ഞാൻ ചോദിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഒരു പ്രത്യേക വ്യക്തിയെ അറിയുമായിരിക്കും. താമസിയാതെ ഞങ്ങൾ സംഭാഷണത്തിൽ മുഴുകുന്നു.” അതുപോലെ ദയാപ്രവൃത്തികളും ഔദാര്യത്തിന്റെ മനോഭാവവും വിലപ്പെട്ട സൗഹൃദബന്ധങ്ങൾ കെട്ടിപ്പടുക്കും.—സദൃശവാക്യങ്ങൾ 11:25.
നിങ്ങളെ ഒരിക്കലും കൈവെടിയുകയില്ലാത്ത ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടായിരിക്കാൻ കഴിയും എന്നുംകൂടെ ഓർമ്മിക്കുക. യേശുക്രിസ്തു തന്റെ ശിഷ്യൻമാരോട് പറഞ്ഞു: “പിതാവ് എന്നോടുകൂടെ ഉളളതുകൊണ്ട് ഞാൻ ഒററയ്ക്കല്ല.” (യോഹന്നാൻ 16:32) യഹോവ നിങ്ങളുടെയും ഏററം അടുത്ത സുഹൃത്തായിത്തീരാൻ കഴിയും. ബൈബിൾ വായിക്കുന്നതിനാലും അവന്റെ സൃഷ്ടിക്രിയകളെ നിരീക്ഷിക്കുന്നതിനാലും അവന്റെ വ്യക്തിത്വം മനസ്സിലാക്കുക. പ്രാർത്ഥനയിലൂടെ അവനുമായുളള നിങ്ങളുടെ സുഹൃദ്ബന്ധം ശക്തിപ്പെടുത്തുക. അന്തിമമായി, യഹോവയാം ദൈവവുമായുളള ഒരു സുഹൃദ്ബന്ധമാണ് ഏകാന്തതയ്ക്കുളള ഏററം നല്ല ചികിത്സ.
എന്നിട്ടും നിങ്ങൾക്ക് ഇടയ്ക്കിടെ ഏകാന്തത അനുഭവപ്പെടുന്നുവെങ്കിൽ അതു സാരമാക്കേണ്ടതില്ല. അതു തികച്ചും സ്വാഭാവികമാണ്. എന്നിരുന്നാലും മററുളളവരുമായി സുഹൃദ്ബന്ധം സ്ഥാപിക്കുന്നതിൽ നിന്നും മററുളളവരോടൊപ്പം ആയിരിക്കുന്നതിൽനിന്നും കടുത്ത ലജ്ജാബോധം നിങ്ങളെ തടയുന്നുവെങ്കിലെന്ത്?
ചർച്ചക്കുളള ചോദ്യങ്ങൾ
◻ ഒററയ്ക്കായിരിക്കുന്നത് അവശ്യം ഒരു മോശമായ സംഗതിയാണോ? ഏകാന്തതയ്ക്ക് പ്രയോജനങ്ങളുണ്ടോ?
◻ ഏകാന്തത മിക്കപ്പോഴും താൽക്കാലികമായിരിക്കുന്നതെന്തുകൊണ്ട്? നിങ്ങളുടെ സംഗതിയിൽ ഇത് സത്യമാണെന്ന് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ?
◻ വിട്ടുമാറാത്ത ഏകാന്തത എന്താണ്, അതിനെതിരെ നിങ്ങൾക്ക് എങ്ങനെ പോരാടാൻ കഴിയും?
◻ മററുളളവരുമായി സുഹൃദ്ബന്ധം സ്ഥാപിക്കുന്ന സംഗതിയിൽ ‘മുൻകൈ എടുക്കാനുളള’ ചില മാർഗ്ഗങ്ങളേവ? നിങ്ങളുടെ കാര്യത്തിൽ എന്തു ഫലപ്രദമായിരുന്നിട്ടുണ്ട്?
[119-ാം പേജിലെ ആകർഷകവാക്യം]
‘ഏകാന്തതയനുഭവിക്കുന്ന ഒരാളിനുളള ഏററം നല്ല ഉപദേശം മററുളളവരുമായി ഇടപെടുക എന്നതാണ്,’ എന്ന് യു. എസ്സ്. നാഷണൽ ഇൻസ്ററിററ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് പറയുന്നു
[116, 117 പേജുകളിലെ ചിത്രങ്ങൾ]
വളരെ വിദൂരത്തിൽനിന്നുപോലും സുഹൃത്തുക്കൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയും
[118-ാം പേജിലെ ചിത്രം]
ഏകാന്തതയുടെ സമയങ്ങൾ ആസ്വാദ്യകരങ്ങളായിരിക്കാൻ കഴിയും