വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ പിതാവിന്റെയോ മാതാവിന്റെയോ പുനർവിവാഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

എന്റെ പിതാവിന്റെയോ മാതാവിന്റെയോ പുനർവിവാഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

അധ്യായം 5

എന്റെ പിതാവിന്റെയോ മാതാവിന്റെയോ പുനർവിവാഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

“ഡാഡി റീത്തയെ വിവാഹം കഴിച്ച ദിവസമായിരുന്നു എന്റെ ജീവിതത്തിലെ ഏററം മോശമായ ദിവസം,” എന്ന്‌ ഷെയിൻ അനുസ്‌മരിച്ചു. “എനിക്കു ഭ്രാന്തുപിടിച്ചു. എന്റെ മമ്മിയോട്‌ വഞ്ചന കാണിച്ചതിന്‌ ഡാഡിയോട്‌ ഭ്രാന്തമായ ദേഷ്യം തോന്നി. ഞങ്ങളെ ഒററക്ക്‌ വിട്ടിട്ട്‌ ലോ കോളേജിൽ പഠിക്കാൻ പോയ മമ്മിയോടും എനിക്ക്‌ ഭ്രാന്തമായ ദേഷ്യം തോന്നി, ഞങ്ങളുടെ വീട്ടിൽ വന്നു താമസിക്കാൻ പോകുന്ന റീത്തയുടെ രണ്ടു കുട്ടികളോടും . . . എന്നാൽ എല്ലാററിലുമുപരി റീത്തയോട്‌ ഞാൻ ഒരു ഭ്രാന്തിയെപ്പോലെ പെരുമാറി . . . ഞാൻ അവരെ ദ്വേഷിച്ചു. എന്നാൽ അങ്ങനെ ദ്വേഷിക്കുന്നത്‌ ശരിയല്ലെന്നു അറിയാമായിരുന്നതുകൊണ്ട്‌ എനിക്ക്‌ എന്നോടു തന്നെയും ഭ്രാന്തമായ ദേഷ്യം തോന്നി.”—ലിൻഡാ ക്രേയ്‌വൻ എഴുതിയ സ്‌റെറപ്‌ ഫാമിലീസ്‌—ന്യൂ പാറേറൺസ്‌ ഇൻ ഹാർമണി.

മാതാപിതാക്കളിൽ ഒരാളുടെ പുനർവിവാഹം നിങ്ങളുടെ മാതാപിതാക്കൾ വീണ്ടും എന്നെങ്കിലും യോജിപ്പിൽ വന്നേക്കും എന്നുളള പ്രതീക്ഷ നശിപ്പിക്കുന്നു. അതിന്‌ നിങ്ങളിൽ അരക്ഷിതബോധവും വഞ്ചിക്കപ്പെട്ടതായ തോന്നലും അസൂയയും ഉളവാക്കാൻ കഴിയും.

പ്രിയപ്പെട്ട ഒരു പിതാവിന്റെയോ മാതാവിന്റെയോ മരണം കഴിഞ്ഞ്‌ തൊട്ടു പിന്നാലെ ജീവിച്ചിരിക്കുന്ന ഇണയുടെ പുനർവിവാഹം നടക്കുന്നുവെങ്കിൽ അതു വിശേഷാൽ വേദനാജനകമായിരിക്കും. “എന്റെ അമ്മയുടെ മരണം എന്നെ രോഷാകുലയാക്കി,” എന്ന്‌ 16 വയസ്സുകാരി മിസ്സി സമ്മതിക്കുന്നു. “എന്റെ അപ്പന്റെ പ്രേമഭാജനം എന്റെ അമ്മയുടെ സ്ഥാനം തട്ടിയെടുക്കുകയാണെന്ന്‌ ഞാൻ കരുതി, അതുകൊണ്ട്‌ അവരോട്‌ ഞാൻ വളരെ ഹീനമായി പെരുമാറി.” സ്വന്തം പിതാവിനോടോ മാതാവിനോടോ ഉളള വിശ്വസ്‌തത നിമിത്തം രണ്ടാനപ്പനോടോ രണ്ടാനമ്മയോടോ സ്‌നേഹം തോന്നിത്തുടങ്ങിയാൽ നിങ്ങൾക്ക്‌ ഒരു കുററബോധം പോലും അനുഭവപ്പെട്ടേക്കാം.

അനേകം ചെറുപ്പക്കാർ തങ്ങളുടെ വൈകാരികമായ വേദന നശീകരണ പ്രവർത്തനങ്ങളിലൂടെ പ്രകടമാക്കുന്നതു അതിശയമല്ല. ചിലർ തങ്ങളുടെ പിതാവിന്റെയോ മാതാവിന്റെയോ പുതിയ വിവാഹം തകർക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. എന്നാൽ നിങ്ങളുടെ യഥാർത്ഥ മാതാപിതാക്കളിൽ ഒരാളും രണ്ടാമതു വന്നിരിക്കുന്ന ആളുമായി ദൈവമുമ്പാകെ കരാറിലേർപ്പെട്ടിരിക്കുന്നു എന്ന്‌ ഓർക്കുക. “അതുകൊണ്ട്‌ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ [അല്ലെങ്കിൽ കുട്ടി] വേർപിരിക്കാതിരിക്കട്ടെ.” (മത്തായി 19:6) നിങ്ങൾക്ക്‌ ആ ബന്ധത്തെ തകർക്കാൻ കഴിഞ്ഞാൽ തന്നെ അതു നിങ്ങളുടെ സ്വന്തം മാതാപിതാക്കളെ കൂട്ടിയോജിപ്പിക്കുകയില്ല.

ഒരു രണ്ടാനപ്പനോടോ രണ്ടാനമ്മയോടോ നിരന്തരം ശണ്‌ഠകൂടുന്നതിലും യാതൊരു അർത്ഥവുമില്ല. സദൃശവാക്യങ്ങൾ 11:29 ഇപ്രകാരം മുന്നറിയിപ്പ്‌ നൽകുന്നു: “സ്വന്തം ഭവനത്തെ വലയ്‌ക്കുന്നവന്‌ അവകാശമായി കിട്ടുന്നത്‌ വായുവത്രേ,” അതായത്‌ അവന്‌ ഒന്നും ലഭിക്കുകയില്ല. (ന്യൂ ഇൻറർനാഷണൽ വേർഷൻ) പതിനഞ്ചു വയസ്സുകാരി ജെറിക്ക്‌ അവളുടെ ചിററമ്മയോട്‌ ഉണ്ടായിരുന്ന നീരസം ഒരു രൂക്ഷമായ ഏററുമുട്ടലിൽ ചെന്നവസാനിച്ചു. ഫലമോ? ജെറിയുടെ ചിററമ്മ അവളുടെ പിതാവിനോട്‌ ജെറിയെയോ തന്നെയോ ആരെയെങ്കിലും ഒരാളെ തെരഞ്ഞെടുത്തുകൊളളാൻ പറഞ്ഞു. ജെറി അവസാനം അതിനോടകം പുനർവിവാഹം ചെയ്‌തിരുന്ന സ്വന്തം മാതാവിനോടുകൂടെ പോയി പാർക്കേണ്ടിവന്നു.

പ്രശ്‌നങ്ങളെ നേരിടാൻ സ്‌നേഹം നിങ്ങളെ സഹായിക്കുന്നു

ഒരുവന്റെ മാതാപിതാക്കളുടെ പുനർവിവാഹത്തിന്റെ പ്രശ്‌നത്തെ വിജയകരമായി നേരിടുന്നതിന്റെ രഹസ്യമെന്താണ്‌? 1 കൊരിന്ത്യർ 13:4-8-ൽ വിവരിച്ചിരിക്കുന്നതരം തത്വാധിഷ്‌ഠിത സ്‌നേഹം ഉണ്ടായിരിക്കുന്നതു തന്നെ:

സ്‌നേഹം “സ്വന്തം താല്‌പര്യങ്ങൾ അന്വേഷിക്കുന്നില്ല.” അതിന്റെ അർത്ഥം ‘സ്വന്തം ഗുണം അന്വേഷിക്കാതെ മററുളളവന്റെ ഗുണം അന്വേഷിക്കുക എന്നാണ്‌.’ (1 കൊരിന്ത്യർ 10:24) നിങ്ങളുടെ പിതാവോ മാതാവോ വീണ്ടും ഒരു വിവാഹയിണയുടെ സഖിത്വം തങ്ങൾക്ക്‌ ആവശ്യമാണെന്ന്‌ തീരുമാനിച്ചിരിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ അതിൽ നീരസം തോന്നേണ്ടതുണ്ടോ?

“സ്‌നേഹം അസൂയപ്പെടുന്നില്ല.” മിക്കപ്പോഴും തങ്ങളുടെ സ്വന്തം പിതാവിന്റെയോ മാതാവിന്റെയോ സ്‌നേഹം മറെറാരാളുമായി പങ്കുവയ്‌ക്കാൻ ചെറുപ്പക്കാർ ആഗ്രഹിക്കുന്നില്ല. സ്‌നേഹത്തിന്‌ വികസിക്കാൻ കഴിയും എന്നുളളതുകൊണ്ട്‌ നിങ്ങളുടെ പിതാവിനോ മാതാവിനോ നിങ്ങൾക്കു തരാൻ സ്‌നേഹം ഇല്ലാതെ പോകും എന്ന്‌ നിങ്ങൾ ഭയപ്പെടേണ്ടതില്ല. (2 കൊരിന്ത്യർ 6:11-13 താരതമ്യപ്പെടുത്തുക.) നിങ്ങളുടെ സ്വാഭാവിക പിതാവിനോ മാതാവിനോ നിങ്ങളോടുളള സ്‌നേഹത്തിന്‌ ഒട്ടും കുറവ്‌ വരുത്താതെ തന്നെ ഒരു വിവാഹിത ഇണയെ അതിൽ ഉൾപ്പെടുത്താൻ തക്കവണ്ണം സ്‌നേഹം വിശാലമാക്കാൻ കഴിയും! ഒരു രണ്ടാനപ്പനെയോ രണ്ടാനമ്മയെയോ ഉൾക്കൊളളാൻ തക്കവണ്ണം നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ തുറക്കുമോ? അങ്ങനെ ചെയ്യുന്നത്‌ നിങ്ങൾ വേർപിരിഞ്ഞ പിതാവിനോടോ മാതാവിനോടോ അവിശ്വസ്‌തരായിത്തീർന്നിരിക്കുന്നു എന്ന്‌ അർത്ഥമാക്കുന്നില്ല.

സ്‌നേഹം “അയോഗ്യമായി പെരുമാറുന്നില്ല.” എതിർ ലിംഗവർഗ്ഗത്തിൽപ്പെട്ട പുതിയ സഹോദരൻമാരോടോ സഹോദരിമാരോടോ കൂടെ വസിക്കുന്നത്‌ ധാർമ്മിക സമ്മർദ്ദങ്ങൾക്കിടയാക്കിയേക്കാം. രണ്ടാം വിവാഹം നടന്നിട്ടുളള കുടുംബങ്ങളിൽ 25 ശതമാനത്തിലും നിയമവിരുദ്ധ ലൈംഗിക വേഴ്‌ചകൾ നടക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.

തന്റെ അമ്മയുടെ പുനർവിവാഹം നിമിത്തം പുതുതായി നാലു യുവ സഹോദരിമാരെ കിട്ടിയ ഡേവിഡ്‌ പറയുന്നു: “ലൈംഗിക വികാരങ്ങൾ സംബന്ധിച്ച്‌ മാനസികമായ ഒരു ഉപരോധം സൃഷ്ടിക്കേണ്ടത്‌ ആവശ്യമായിരുന്നു.” നിങ്ങളുടെ വസ്‌ത്രധാരണവും പെരുമാററവും ലൈംഗികമായി ഉത്തേജിപ്പിക്കുകയില്ല എന്ന്‌ ഉറപ്പ്‌ വരുത്തിക്കൊണ്ട്‌ അതിരുകടന്ന അടുപ്പം ഒഴിവാക്കുന്നതിൽ ശ്രദ്ധയുളളവരായിരിക്കാനും നിങ്ങൾ ആഗ്രഹിക്കും.—കൊലോസ്യർ 3:5.

സ്‌നേഹം “എല്ലാം സഹിക്കുന്നു” . . . അത്‌ എന്തും സഹിക്കാനുളള ശക്തി നമുക്ക്‌ തരുന്നു.” (ചാൾസ്‌ ബി. വില്യമിന്റെ ഭാഷാന്തരം) ചിലപ്പോൾ വേദനാജനകമായ നിങ്ങളുടെ വികാരങ്ങളെ നീക്കാൻ യാതൊന്നിനും കഴിയാത്തതുപോലെ തോന്നും! മർലാ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “എനിക്കു വീട്ടിൽ യാതൊരു സ്ഥാനവും ഇല്ല എന്ന്‌ എനിക്കു തോന്നി. ഞാൻ ജനിക്കാതിരുന്നെങ്കിൽ എന്ന്‌ ഞാൻ ആഗ്രഹിച്ചതായി ഞാൻ എന്റെ മമ്മിയോട്‌ പറയുകപോലും ചെയ്‌തു.” മർലാ മത്സരിക്കുകയും വീടുവിട്ടുപോവുകയും പോലും ചെയ്‌തു! എന്നിരുന്നാലും ഇപ്പോൾ അവൾ പറയുന്നു: “സഹിച്ചു നിൽക്കുന്നതാണ്‌ ഏററം നല്ലത്‌.” നിങ്ങളും അതുപോലെ സഹിച്ചു നിൽക്കുന്നുവെങ്കിൽ നിങ്ങൾക്ക്‌ തുടക്കത്തിൽ തോന്നിയ വിദ്വേഷവും അന്ധാളിപ്പും വേദനയും ശമിക്കും.

‘നിങ്ങൾ എന്റെ യഥാർത്ഥ അമ്മ⁄അപ്പൻ അല്ല!’

ഒരു പുതിയ പിതാവിന്റെയോ മാതാവിന്റെയോ ശിക്ഷണത്തിൻ കീഴിൽ വരുന്നത്‌ എളുപ്പമല്ല. ഒരു രണ്ടാനപ്പനോ രണ്ടാനമ്മയോ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ‘നിങ്ങൾ എന്റെ യഥാർത്ഥ അമ്മ⁄അപ്പൻ അല്ല!’ എന്ന്‌ വിളിച്ചു പറയാനുളള പ്രലോഭനം നിങ്ങൾക്കുണ്ടായേക്കാം. എന്നാൽ 1 കൊരിന്ത്യർ 14:20-ൽ പ്രസ്‌താവിച്ചിരിക്കുന്ന തത്വം അനുസ്‌മരിക്കുക: “നിങ്ങളുടെ ചിന്തയിൽ വളർന്നുവരുവിൻ.”—വിശുദ്ധ ബൈബിൾ ആധുനിക ഭാഷയിൽ, വില്ല്യം ബെക്കിനാലുളളത്‌.

നിങ്ങളെ ശിക്ഷണത്തിൽ വളർത്താനുളള നിങ്ങളുടെ വളർത്തച്ഛന്റെയോ വളർത്തമ്മയുടെയോ അധികാരം അംഗീകരിക്കുന്നത്‌ നിങ്ങൾ ‘ചിന്തയിൽ വളർന്നിരിക്കുന്നു’ എന്നു കാണിക്കാനുളള ഒരു മാർഗ്ഗമാണ്‌. അവർ നിങ്ങളുടെ സ്വന്തം മാതാപിതാക്കളുടെ ചുമതലകളാണ്‌ നിറവേററുന്നത്‌; അവർ ബഹുമാനം അർഹിക്കുന്നു. (സദൃശവാക്യങ്ങൾ 1:8; എഫേസ്യർ 6:1-4) ബൈബിൾ കാലങ്ങളിൽ എസ്ഥേറിന്റെ മാതാപിതാക്കൾ മരിച്ചപ്പോൾ അവൾ ഒരു വളർത്തുപിതാവിനാൽ അല്ലെങ്കിൽ ഒരു “സംരക്തകനാൽ” വളർത്തപ്പെട്ടു. മൊർദ്ദെഖായി അവളുടെ സ്വാഭാവിക പിതാവല്ലായിരുന്നിട്ടുംകൂടെ അദ്ദേഹം ‘അവളുടെമേൽ കല്‌പനകൾ വച്ചു,’ പ്രായപൂർത്തിയായ ശേഷവും അവൾ അവ അനുസരിച്ചു! (എസ്ഥേർ 2:7, 15, 17, 20) വാസ്‌തവത്തിൽ ഒരു വളർത്തു പിതാവോ മാതാവോ നൽകുന്ന ശിക്ഷണം സാധാരണയായി അവർക്ക്‌ നിങ്ങളോടുളള സ്‌നേഹത്തിന്റെയും താല്‌പര്യത്തിന്റെയും പ്രകടനമാണ്‌.—സദൃശവാക്യങ്ങൾ 13:24.

എന്നിരുന്നാലും ന്യായമായ പരാതികൾ ഉണ്ടാകാനിടയുണ്ട്‌. അങ്ങനെയെങ്കിൽ കൊലോസ്യർ 3:13 ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത്‌ ചെയ്‌തുകൊണ്ട്‌ നിങ്ങൾ ‘പക്വതയുളള’വരാണെന്ന്‌ തെളിയിക്കുക: “അന്യോന്യം സഹിക്കുന്നതിൽ തുടരുകയും പരസ്‌പരം പരാതിക്കിടമുണ്ടെങ്കിൽ അന്യോന്യം സൗജന്യമായി ക്ഷമിക്കുകയും ചെയ്യുവിൻ.”

പങ്കുവയ്‌ക്കാൻ പഠിക്കുക, വിട്ടുവീഴ്‌ച ചെയ്യാൻ പഠിക്കുക

പതിനഞ്ചു വയസ്സുകാരി ജാമി തനിച്ച്‌ അമ്മയോടൊത്ത്‌ താമസിച്ചിരുന്നപ്പോൾ അവൾക്ക്‌ സ്വന്തം മുറിയുണ്ടായിരുന്നു, വിലപിടിപ്പുളള വസ്‌ത്രങ്ങൾ ധരിക്കുകയും ചെയ്‌തിരുന്നു. അവളുടെ അമ്മ പുനർവിവാഹം ചെയ്യുകയും ജാമി നാലുകുട്ടികളുളള ഒരു കുടുംബത്തിലാവുകയും ചെയ്‌തപ്പോൾ സംഗതികൾക്ക്‌ മാററംവന്നു. “എനിക്കിപ്പോൾ സ്വന്തമായി ഒരു മുറിപോലുമില്ല,” അവൾ ആവലാതി പറഞ്ഞു. “ഞാൻ എല്ലാം പങ്കുവയ്‌ക്കേണ്ടിവരുന്നു.”

നിങ്ങൾക്ക്‌ ചിലപ്പോൾ മൂത്തകുട്ടിയെന്നോ ഏക കുട്ടിയെന്നോ ഉളള സ്ഥാനവും ഉപേക്ഷിക്കേണ്ടി വന്നേക്കാം. നിങ്ങൾ ഒരു പുത്രനാണെങ്കിൽ ദീർഘകാലമായി നിങ്ങൾ ഒരു കുടുംബനാഥന്റെ സ്ഥാനത്തായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ ആ സ്ഥാനം നിങ്ങളുടെ വളർത്തു പിതാവ്‌ ഏറെറടുത്തിരിക്കുന്നു. നിങ്ങൾ ഒരു പുത്രിയാണെങ്കിൽ നിങ്ങളും നിങ്ങളുടെ അമ്മയും സഹോദരിമാരെപ്പോലെ ഒരു മുറിയിലായിരുന്നിരിക്കാം കിടന്നുറങ്ങിയിരുന്നത്‌. എന്നാൽ ഇപ്പോൾ നിങ്ങളുടെ വളർത്തുപിതാവ്‌ ആ സ്ഥാനം പിടിച്ചെടുത്തിരിക്കുന്നു.

“നിങ്ങളുടെ ന്യായബോധം എല്ലാവർക്കും അറിവായ്‌ വരട്ടെ,” എന്ന്‌ ബൈബിൾ ശുപാർശ ചെയ്യുന്നു. (ഫിലിപ്യർ 4:5) ന്യായബോധം എന്നതിന്‌ ഉപയോഗിച്ചിരിക്കുന്ന മൂല പദത്തിന്റെ അർത്ഥം “വിട്ടുവീഴ്‌ച ചെയ്യുന്ന” എന്നാണ്‌. തന്റെ എല്ലാ നിയമാനുസൃത അവകാശങ്ങളും തനിക്ക്‌ ലഭിക്കണമെന്ന്‌ നിർബന്ധം പിടിക്കാത്ത ഒരാളിന്റെ മനോഭാവത്തെയാണ്‌ അതു സൂചിപ്പിക്കുന്നത്‌. അതുകൊണ്ട്‌ വഴക്കമുളളവരായിരിക്കാൻ, വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ പുതിയ സാഹചര്യത്തിൽ നിന്ന്‌ പരമാവധി പ്രയോജനം നേടാൻ ശ്രമിക്കുക, കഴിഞ്ഞ കാര്യങ്ങളെപ്പററി ചിന്തിക്കുന്നത്‌ ഒഴിവാക്കുക. (സഭാപ്രസംഗി 7:10) പുതിയ വിവാഹം മൂലം നിങ്ങൾക്ക്‌ ലഭിച്ചിരിക്കുന്ന സഹോദരീസഹോദരൻമാരെ അന്യരായി കാണാതെ അവരുമായി പങ്കുവയ്‌ക്കാൻ തയ്യാറാവുക. (1 തിമൊഥെയോസ്‌ 6:18) എത്ര വേഗം നിങ്ങൾ അവരെ യഥാർത്ഥ സഹോദരീസഹോദരൻമാരായി കാണാൻ തുടങ്ങുന്നുവോ അത്രവേഗം നിങ്ങൾക്കിടയിലുളള സ്‌നേഹം വളർന്നുവരും. പുതിയ കുടുംബനാഥനെ സംബന്ധിച്ചാണെങ്കിൽ അദ്ദേഹത്തോട്‌ നീരസം കാണിക്കരുത്‌. സഹായിക്കുന്നതിനും കുടുംബ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനും അദ്ദേഹം അവിടെ ഉണ്ടായിരിക്കുന്നതിൽ സന്തോഷിക്കുക.

പക്ഷപാതപരമായ പെരുമാററത്തെ നേരിടൽ

തന്റെ രണ്ടാനപ്പൻ സ്‌നേഹം കാണിക്കുന്നുണ്ട്‌ എന്ന്‌ സമ്മതിച്ചശേഷം ഒരു പെൺകുട്ടി ഇപ്രകാരം കൂട്ടിച്ചേർത്തു: “എന്നാൽ അതിൽ ഒരു വ്യത്യാസമുണ്ട്‌. അതേ പ്രായത്തിലുളള സ്വന്തം കുട്ടികളിൽ നിന്ന്‌ എന്നതിനേക്കാൾ അദ്ദേഹം . . . ഞങ്ങളിൽ നിന്ന്‌ കൂടുതൽ പ്രതീക്ഷിക്കുന്നു, ഞങ്ങളെ കൂടുതൽ ശിക്ഷിക്കുന്നു, ഞങ്ങളോട്‌ അത്രയും ഗ്രാഹ്യം കാട്ടുന്നതുമില്ല. ഇതു ഞങ്ങളെ വ്രണപ്പെടുത്തുന്നു.”

ഒരു രണ്ടാനപ്പന്‌ സ്വന്തം കുട്ടിയോട്‌ ഉണ്ടായിരിക്കുന്ന വികാരമല്ല മറെറാരാളുടെ കുട്ടിയോട്‌ ഉണ്ടായിരിക്കുക എന്നത്‌ തിരിച്ചറിയുക. അതു സ്വന്തം കുട്ടിയോടുളള രക്തബന്ധം നിമിത്തം മാത്രമല്ല മറിച്ച്‌ അവർ ജീവിതത്തിൽ പങ്കുവച്ചിട്ടുളള അനുഭവങ്ങൾ നിമിത്തവും കൂടെയാണ്‌. രക്തബന്ധമുളള ഒരു പിതാവോ മാതാവോ പോലും ഒരു കുട്ടിയെ മറെറാരു കുട്ടിയേക്കാൾ കൂടുതലായി സ്‌നേഹിച്ചേക്കാം. (ഉല്‌പത്തി 37:3) എന്നിരുന്നാലും തുല്യമെന്നും നിഷ്‌പക്ഷമെന്നും പറയുന്നതു തമ്മിൽ സുപ്രധാനമായ ഒരു വ്യത്യാസമുണ്ട്‌, ഓരോരുത്തർക്കും വ്യത്യസ്‌തമായ വ്യക്തിത്വങ്ങളും ഭിന്നമായ ആവശ്യങ്ങളുമുണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ രണ്ടാനപ്പനോ രണ്ടാനമ്മയോ തുല്യ രീതിയിൽ നിങ്ങളോട്‌ ഇടപെടുന്നുണ്ടോ എന്ന്‌ കൂടുതലായി വിചാരപ്പെടുന്നതിന്‌ പകരം അവർ നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരാൻ ശ്രമിക്കുന്നുണ്ടോ എന്ന്‌ കാണുക. നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടുന്നില്ല എന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നുവെങ്കിൽ അവരോട്‌ അതേപ്പററി ചർച്ച ചെയ്യേണ്ട ആവശ്യമുണ്ട്‌.

പുനർവിവാഹം മൂലം നിങ്ങൾക്ക്‌ സഹോദരീസഹോദരൻമാരായിത്തീർന്നിരിക്കുന്നവർ വഴക്കിനും കാരണമായേക്കാം. അവർക്കും പുതിയ സാഹചര്യവുമായി ഇണങ്ങിപ്പോകുന്നത്‌ പ്രയാസകരമായിരുന്നേക്കാം എന്നത്‌ മറക്കരുത്‌. നിങ്ങൾ അവരുടെ കുടുംബത്തിൽ ഒരു അധികപ്പററാണ്‌ എന്ന്‌ അവർക്ക്‌ തോന്നുന്നുണ്ടായിരിക്കാം. അതുകൊണ്ട്‌ ദയാപൂർവ്വം ഇടപെടാൻ പരമാവധി ശ്രമിക്കുക. അവർ നിങ്ങളോട്‌ നിന്ദാപൂർവ്വം പെരുമാറുന്നുവെങ്കിൽ ‘തിൻമയെ നൻമ കൊണ്ട്‌ കീഴടക്കാൻ’ ശ്രമിക്കുക. (റോമർ 12:21) മാത്രവുമല്ല ഒരേ അപ്പനമ്മമാരുടെ മക്കൾ തമ്മിൽ ചിലപ്പോൾ ഏററുമുട്ടുന്നതും അത്ര അസാധാരണമല്ല.—അദ്ധ്യായം 6 കാണുക.

ക്ഷമ പ്രതിഫലദായകമാണ്‌!

“ഒരു കാര്യത്തിന്റെ ആരംഭത്തേക്കാൾ അതിന്റെ അവസാനം നല്ലത്‌. ഗർവ്വമാനസ്സനേക്കാൾ ക്ഷമാമാനസ്സൻ ശ്രേഷ്‌ഠൻ.” (സഭാപ്രസംഗി 7:8) ഒരു പുനർവിവാഹത്താലുളവായ കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ യഥാർത്ഥ സ്വസ്ഥത അനുഭവപ്പെടാൻ തക്കവണ്ണം പരസ്‌പര വിശ്വാസം വളർന്നുവരുന്നതിന്‌ സാധാരണയായി പല വർഷങ്ങൾതന്നെ ആവശ്യമാണ്‌. അപ്പോൾ മാത്രമായിരിക്കും വ്യത്യസ്‌തങ്ങളായ പെരുമാററരീതികളും മൂല്യങ്ങളും ഒരു പ്രായോഗികമായ ദിനചര്യയിൽ ഇഴുകിച്ചേർന്ന്‌ ഒന്നാകുന്നത്‌. അതുകൊണ്ട്‌ ക്ഷമ കാട്ടുക! “ഉടനടി സ്‌നേഹം” അനുഭവപ്പെടാനോ “ഉടനടി ഒരു കുടുംബം” രൂപം പ്രാപിച്ചുകാണാനോ പ്രതീക്ഷിക്കരുത്‌.

തോമസിന്റെ അമ്മ വിവാഹിതയായപ്പോൾ, ഏററം മിതമായ ഭാഷയിൽ പറഞ്ഞാലും, അവൻ അസ്വസ്ഥനായിത്തീർന്നു. അവന്റെ അമ്മയ്‌ക്കു നാലു മക്കളും അവർ വിവാഹം ചെയ്‌ത പുരുഷന്‌ മൂന്നു മക്കളും ഉണ്ടായിരുന്നു. “ഞങ്ങൾക്കിടയിൽ വഴക്കുകളും തർക്കങ്ങളും ഭിന്നതയും ഭയങ്കരമായ വൈകാരിക സമ്മർദ്ദങ്ങളും ഉണ്ടായിരുന്നു,” എന്ന്‌ തോമസ്‌ എഴുതി. എന്നാൽ അന്തിമമായി വിജയം കൈവരുത്തിയത്‌ എന്തായിരുന്നു? “ബൈബിൾ തത്വങ്ങൾ ബാധകമാക്കിയതിനാൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു; എല്ലായ്‌പ്പോഴും ഉടനടിയല്ല, എന്നാൽ കാലക്രമത്തിൽ ദൈവാത്മാവിന്റെ ഫലങ്ങൾ ജീവിതത്തിൽ ബാധകമാക്കിയതിനാൽ ക്രമേണ സാഹചര്യങ്ങൾ നേരെയാക്കാൻ കഴിഞ്ഞു.”—ഗലാത്യർ 5:22, 23.

ഞങ്ങൾ അഭിമുഖസംഭാഷണം നടത്തിയ താഴെപ്പറയുന്ന ചെറുപ്പക്കാരുടെ അനുഭവങ്ങൾ ബൈബിൾ തത്വങ്ങളോടുളള പററിനിൽപ്‌ ഇത്തരം കുടുംബങ്ങളിലെ പ്രശ്‌നങ്ങൾ വിജയകരമായി പരിഹരിക്കുന്നു എന്ന്‌ കാണിച്ചുതരുന്നു:

പുനർവിവാഹ കുടുംബങ്ങളിലെ വിജയികളായ ചെറുപ്പക്കാർ

അഭിമുഖ സംഭാഷകൻ: ഒരു രണ്ടാനപ്പന്റെ ശിക്ഷണത്തോട്‌ നീരസം തോന്നുന്നത്‌ നിങ്ങൾ എങ്ങനെയാണ്‌ ഒഴിവാക്കിയത്‌?

ലിഞ്ച്‌: ശിക്ഷണത്തിന്റെ കാര്യത്തിൽ എന്റെ അമ്മയും രണ്ടാനപ്പനും ഒററക്കെട്ടായിരുന്നു. എന്തെങ്കിലും സംഭവിച്ചപ്പോൾ ശിക്ഷണം നൽകാൻ അവർ രണ്ടുപേരുംകൂടെ തീരുമാനിച്ചു, അതുകൊണ്ട്‌ എനിക്ക്‌ അടി കിട്ടിയപ്പോൾ അതു രണ്ടു പേരിൽനിന്നും കൂടെ ഉളളതാണെന്ന്‌ എനിക്കറിയാമായിരുന്നു.

ലിൻഡ: ആദ്യമൊക്കെ അതു വളരെ പ്രയാസമായിരുന്നു, കാരണം “എന്നോടിതു പറയാൻ നിങ്ങൾക്ക്‌ എന്തവകാശമാണുളളത്‌?” എന്ന്‌ ഞാൻ പറയുമായിരുന്നു. എന്നാൽ പിന്നീട്‌ ‘നിന്റെ അമ്മയെയും അപ്പനെയും ബഹുമാനിക്ക’ എന്ന്‌ ബൈബിൾ പറയുന്നുണ്ടല്ലോ എന്ന്‌ ഞാൻ ഓർത്തു. അദ്ദേഹം എന്റെ സ്വാഭാവിക പിതാവല്ലായിരുന്നെങ്കിലും ദൈവത്തിന്റെ ദൃഷ്ടിയിൽ അപ്പോഴും അദ്ദേഹം എന്റെ പിതാവായിരുന്നു.

റോബിൻ: അമ്മ സ്‌നേഹിച്ച ആളിനോട്‌ ഞാൻ വിരോധം കാണിക്കുന്നത്‌ അമ്മയെ ആഴമായി മുറിപ്പെടുത്തുമെന്ന്‌ എനിക്കറിയാമായിരുന്നു.

അഭിമുഖസംഭാഷകൻ: നല്ല ആശയവിനിമയത്തിന്‌ സഹായിച്ചത്‌ എന്താണ്‌?

ലിഞ്ച്‌: നിങ്ങളുടെ രണ്ടാനപ്പൻ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ താല്‌പര്യമെടുക്കണം. ഞാൻ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ലൗകിക ജോലിയിൽ സഹായിച്ചു. ജോലിക്കിടയിൽ ഞങ്ങൾ ധാരാളം സംസാരിക്കുമായിരുന്നു. അദ്ദേഹം എന്തു വിചാരിക്കുന്നു എന്നു കാണാൻ അതു എന്നെ സഹായിച്ചു. മററു സമയങ്ങളിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഇരിക്കുകയും വെറുതെ ‘ഒന്നുമില്ലാത്ത’ കാര്യങ്ങളെപ്പററിയാണെങ്കിലും സംസാരിക്കുകയും ചെയ്യുമായിരുന്നു.

വാലെറി: ഞാനും എന്റെ രണ്ടാനമ്മയും വളരെയധികം സമയം ഒരുമിച്ച്‌ ചെലവഴിക്കുമായിരുന്നു. ഞാൻ യഥാർത്ഥത്തിൽ അവരെ മനസ്സിലാക്കി. ഞങ്ങൾ ഏററം അടുത്ത സുഹൃത്തുക്കളായിത്തീർന്നു.

റോബിൻ: അമ്മയുടെ പുനർവിവാഹത്തിന്റെ ഒരു വർഷം മുമ്പു മാത്രമാണ്‌ എന്റെ പിതാവ്‌ മരിച്ചത്‌. എന്റെ രണ്ടാനപ്പൻ എന്റെ അപ്പന്റെ സ്ഥാനം ഏറെറടുക്കാൻ ഞാൻ ആഗ്രഹിക്കാഞ്ഞതുകൊണ്ട്‌ അദ്ദേഹവുമായി അടുപ്പത്തിലാകാൻ ഞാൻ വിസമ്മതിച്ചു. എന്റെ പിതാവിന്റെ മരണത്തെ തരണം ചെയ്യാനും രണ്ടാനപ്പനുമായി അടുപ്പത്തിലാകാനും എന്നെ സഹായിക്കണേ എന്ന്‌ ഞാൻ ദൈവത്തോട്‌ പ്രാർത്ഥിച്ചു. ഞാൻ വീണ്ടും, വീണ്ടും, വീണ്ടും പ്രാർത്ഥിച്ചു. യഹോവ വാസ്‌തവത്തിൽ എന്റെ പ്രാർത്ഥനകൾക്ക്‌ ഉത്തരം തന്നു.

അഭിമുഖസംഭാഷകൻ:ടുതൽ അടുപ്പത്തിലാകാൻ നിങ്ങൾ എന്തു ചെയ്‌തു?

വാലെറി: ചിലപ്പോൾ എന്നോടൊപ്പം—ഞങ്ങൾ രണ്ടുപേരും മാത്രമായി—ഒരു സിനിമയ്‌ക്ക്‌ പോകാൻ ഞാൻ എന്റെ രണ്ടാനമ്മയെ ക്ഷണിക്കുമായിരുന്നു. അല്ലെങ്കിൽ പുറത്തുപോയിട്ടു വരുമ്പോൾ ഞാൻ അവരെപ്പററി ചിന്തിക്കുന്നുണ്ടായിരുന്നു എന്നു കാണിക്കാൻ കുറേ പൂക്കളോ പൂവ്‌ വയ്‌ക്കാനൊരു പാത്രമോ അവർക്കുവേണ്ടി വാങ്ങിക്കൊണ്ടുവരുമായിരുന്നു. അവർ അതു വളരെയധികം വിലമതിച്ചു.

എറിക്ക്‌: നിങ്ങൾ രണ്ടുപേർക്കും ആസ്വദിക്കാവുന്ന എന്തെങ്കിലും നിങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ട്‌. എന്റെ രണ്ടാനപ്പനുമായി എനിക്ക്‌ പൊതുവിലുണ്ടായിരുന്നത്‌ അദ്ദേഹം എന്റെ അമ്മയെ വിവാഹം കഴിച്ചു എന്നതും ഞങ്ങൾ ഒരു വീട്ടിൽ താമസിച്ചിരുന്നു എന്നതും മാത്രമായിരുന്നു. ബൈബിളിൽ അദ്ദേഹത്തിനുണ്ടായിരുന്നതുപോലെ ഒരു താല്‌പര്യം ഞാനും എടുക്കാൻ തുടങ്ങിയതായിരുന്നു എനിക്കു ലഭിച്ച ഏററം വലിയ സഹായം. ഞാൻ യഹോവയാം ദൈവത്തോട്‌ കൂടുതൽ അടുപ്പത്തിലായ മുറയ്‌ക്കു ഞാൻ എന്റെ രണ്ടാനപ്പനുമായി കൂടുതൽ അടുപ്പത്തിലായി. അപ്പോൾ ഞങ്ങൾക്ക്‌ വാസ്‌തവമായും ചില കാര്യങ്ങൾ പൊതുവിലുണ്ടായിരുന്നു!

അഭിമുഖസംഭാഷകൻ: നിങ്ങൾക്ക്‌ വ്യക്തിപരമായി എതു പ്രയോജനങ്ങൾ ലഭിച്ചിരിക്കുന്നു?

റോബിൻ: എന്റെ അമ്മയോടൊപ്പം തനിച്ചായിരുന്നപ്പോൾ ഞാൻ ഒരു മത്സരിയും തോന്ന്യാസക്കാരനുമായിരുന്നു. എന്റെ ഇഷ്‌ടാനുസരണം കാര്യങ്ങൾ നടക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഇപ്പോൾ മററുളളവരെ പരിഗണിക്കുന്നതിനും കൂടുതൽ നിസ്വാർത്ഥനായിരിക്കുന്നതിനും ഞാൻ പഠിച്ചിരിക്കുന്നു.

ലിഞ്ച്‌: ഒരു പുരുഷനെപ്പോലെ ചിന്തിക്കാൻ എന്റെ രണ്ടാനപ്പൻ എന്നെ സഹായിച്ചു. ചില പ്രാപ്‌തികൾ സമ്പാദിക്കുന്നതിനും എന്റെ കൈകൾ എങ്ങനെ ഉപയോഗിക്കാമെന്ന്‌ കാണിക്കുന്നതിനും അദ്ദേഹം എന്നെ സഹായിച്ചിരിക്കുന്നു. പ്രയാസ സമയങ്ങളിൽ എനിക്ക്‌ സഹായമാവശ്യമായിരുന്നപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അതെ, ആർക്കെങ്കിലും ലഭിക്കാവുന്നതിലേക്കും ഏററം നല്ല പിതാവായിരുന്നു അദ്ദേഹം.

ചർച്ചക്കുളള ചോദ്യങ്ങൾ

◻ തങ്ങളുടെ മാതാപിതാക്കൾ ആരെങ്കിലും പുനർവിവാഹം ചെയ്യുമ്പോൾ അനേകം യുവജനങ്ങൾക്കും എന്തു തോന്നുന്നു? എന്തുകൊണ്ട്‌?

◻ ക്രിസ്‌തീയ സ്‌നേഹം പ്രകടമാക്കുന്നത്‌ ഇതിനെ തരണം ചെയ്യാൻ ഒരു യുവാവിനെയോ യുവതിയെയോ സഹായിക്കുന്നതെങ്ങനെ?

◻ ഒരു രണ്ടാനപ്പന്റെ അല്ലെങ്കിൽ രണ്ടാനമ്മയുടെ ശിക്ഷണത്തിന്‌ നിങ്ങൾ കീഴ്‌പ്പെടേണ്ടതുണ്ടോ?

◻ വിട്ടുവീഴ്‌ച ചെയ്യുന്നതും പങ്കുവയ്‌ക്കുന്നതും എങ്ങനെ എന്ന്‌ അറിയുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

◻ അർദ്ധ സഹോദരൻമാരോടും സഹോദരിമാരോടുമുളള താരതമ്യത്തിൽ തുല്യരീതിയിലുളള ഇടപെടൽ നിങ്ങൾ പ്രതീക്ഷിക്കണമോ? നീതിരഹിതമായ രീതിയിൽ നിങ്ങളോട്‌ പെരുമാറുന്നു എന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നുവെങ്കിലെന്ത്‌?

◻ ഒരു രണ്ടാനപ്പനോടോ രണ്ടാനമ്മയോടൊ കൂടുതൽ മെച്ചപ്പെട്ട നിലയിൽ ഇടപെടുന്നതിന്‌ നിങ്ങളെ സഹായിക്കാൻ കഴിയുന്നതായി നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ്‌?

[45-ാം പേജിലെ ആകർഷകവാക്യം]

“എന്റെ അപ്പന്റെ പ്രേമഭാജനം എന്റെ അമ്മയുടെ സ്ഥാനം തട്ടിയെടുക്കുകയാണെന്ന്‌ ഞാൻ കരുതി. അതുകൊണ്ട്‌ അവരോട്‌ ഞാൻ വളരെ ഹീനമായി പെരുമാറി”

[43-ാം പേജിലെ ചിത്രം]

ഒരു പിതാവിന്റെയോ മാതാവിന്റെയോ പുനർവിവാഹം മിക്കപ്പോഴും കോപം, അരക്ഷിതബോധം, അസൂയ എന്നീ വികാരങ്ങൾക്ക്‌ തിരികൊളുത്തുന്നു

[46-ാം പേജിലെ ചിത്രം]

ഒരു രണ്ടാനപ്പനിൽ നിന്നോ രണ്ടാനമ്മയിൽ നിന്നോ ഉളള ശിക്ഷണം മിക്കപ്പോഴും നീരസം ഉളവാക്കുന്നു